മതിമറന്നു ചിരിക്കേണ്ടവർക്കു ചിരിക്കാം; ഏങ്ങിക്കരയേണ്ടവർക്ക് അതുമാകാം; കുടുംബം നടത്തുമ്പോൾ ഉണ്ടാകുന്ന പിഴവുകൾ തിരുത്താൻ പഠിക്കാം; മരണമാസ്സായി അജു വർഗ്ഗീസും സണ്ണി വെയ്നും: ആ പേരു മാത്രമാണ് ആകെ ഒരു കുഴപ്പം: ഈ സിനിമ നിങ്ങൾ കണ്ടേ മതിയാവൂ
ഷാജൻ സ്കറിയ
''ആൻ മരിയ കലിപ്പിലാണ്'' കൊള്ളാം എന്ന് കേൾക്കുന്നു... ഒന്ന് കണ്ട് കളയാം - എന്റെ മാദ്ധ്യമപ്രവർത്തകയായ സുഹൃത്ത് പ്രിൻസി ആമി എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് കണ്ടപ്പോൾ ആണ് ഞാൻ ഈ സിനിമയെ ആദ്യം ശ്രദ്ധിക്കുന്നത്. എന്റെ പരിചയക്കാരൻ കൂടിയായ നിർമ്മാതാവ് മുൻപ് ഈ സിനിമയെക്കുറിച്ച് പറഞ്ഞിരുന്നെങ്കിലും ഞാൻ ഒട്ടും ഗൗരവത്തിൽ എടുത്തിരുന്നില്ല. പ്രിൻസിയുടെ ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്ന് നടത്തിയ സേർച്ചിൽ കണ്ടവരെല്ലാം നല്ലത് പറയുന്നു എന്ന് കണ്ടെത്തിയതോടെയാണ് ഇന്നലെ മാറ്റിനിക്കായി മക്കളുമായി ന്യൂ തീയേറ്ററിലെ സ്ക്രീൻ മൂന്നിൽ ചെന്നത്.
സിനിമ കഴിഞ്ഞു വെളിയിൽ ഇറങ്ങിയ ഉടൻ ഞാൻ നിർമ്മാതാവിനെ ആണ് വിളിച്ചത്. കുറഞ്ഞത് ഒരു 100 ദിവസം ഈ സിനിമ ഓടട്ടെ എന്നായിരുന്നു എന്റെ ആശംസ. ഒരു മിനിറ്റ് ഹോൾഡ് ചെയ്യൂ എന്ന് അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ കരുതിയില്ല കോൺഫറൻസിൽ എത്തുന്നത് സംവിധായകൻ മിഥുൻ മാനുവൽ തോമസ് ആയിരിക്കുമെന്ന്. പരിചയസമ്പന്നനായ ഒരു സംവിധായകന്റെ മെയ്വഴക്കത്തോടെ സൂക്ഷ്മതലങ്ങൾ പോലും ശ്രദ്ധിച്ച് എടുത്ത ഈ സിനിമയെ കുറിച്ച് എനിക്ക് നല്ലത് മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ. വളരെ അർത്ഥഗർഭം എങ്കിലും ഒരു തരത്തിലും മനുഷ്യന്റെ മനസ്സിൽ കയറാത്ത ഒരു പേര് ഈ സിനിമയ്ക്കിട്ടു എന്ന ഒറ്റ കുറ്റമേ പറയാനുള്ളൂ. അത്രയ്ക്കും മനോഹരമാണ് 'ആൻ മരിയ കലിപ്പിലാണ്'.
ഒരിക്കൽ കൂടി കണ്ടു നോട്ട് കുറിച്ചാൽ ഒരു നീണ്ട കഥ പോലെ ഈ സിനിമയെ വർണ്ണിച്ചെഴുതാം. കഥയില്ലാത്ത സിനിമകൾ ഇറങ്ങുന്ന ആധുനിക കാലത്ത് നല്ലൊരു കഥയും ഒട്ടേറെ സസ്പെൻസും വഴിത്തിരവുകളുമുള്ള ഒരു സിംപിൾ ചിത്രം. കഥയുടെയും തിരക്കഥയുടെയും ഭംഗി, അസാധാരണമായ അഭിനയ മുഹൂർത്തങ്ങൾ, കുറച്ചെങ്കിലും ചിരിപ്പിച്ചു കൊല്ലുന്ന സംഭാഷണങ്ങൾ, സ്നേഹവും ദുഃഖവും കണ്ടു കണ്ണീരൊഴുക്കി പോകുന്ന വികാര നിർഭരമായ രംഗങ്ങൾ, കൃത്യമായ വഴിയിലൂടെ സഞ്ചരിക്കുന്ന ക്യാമറ, ഏച്ചു കെട്ടില്ലാത്ത എഡിറ്റിങ് തുടങ്ങി ഒരു നിമിഷം പോലും ബോറടിപ്പിക്കാത്ത ഒരു സിനിമ എന്ന് പറയാതെ വയ്യ.
വല്ലപ്പോഴും മാത്രമേ ഒരു സിനിമ കണ്ടു കഴിയുമ്പോൾ ആളുകൾ ഒന്നടങ്കം കയ്യടിക്കുന്നത് കാണാൻ ഭാഗ്യം ലഭിച്ചിട്ടുള്ളൂ. ഇതും ഞാൻ ഇന്നലെ ന്യൂ തീയേറ്ററിൽ വച്ചു കണ്ടു. മികച്ച തമാശകൾ ആസ്വദിച്ച് തീയേറ്റർ ഒന്നിച്ചു കുലുങ്ങി ചിരിക്കുന്നതും പിടിച്ചു നിർത്താൻ കഴിയാത്ത സങ്കടം കൊണ്ടു എല്ലാവരും കണ്ണു തുടയ്ക്കുന്നതും ഞാൻ സാക്ഷ്യം വഹിച്ചു. നല്ല സ്നേഹവും ദുഃഖവും കണ്ടാൽ ഞാൻ എത്ര മോശം സിനിമ ആണെങ്കിലും കരഞ്ഞു പോവാറുണ്ട്. പെരുങ്കോടൻ ബേബിച്ചൻ എന്ന കഥാപാത്രമായി നിറഞ്ഞോടുന്ന നടൻ സിദ്ദിഖ് ഒരു സന്ധ്യയിൽ തന്റെ ഡ്രൈവറോട് മദ്യപിച്ചു ആറാം ക്ലാസ്സിൽ പഠിച്ച മകൾ നഷ്ടപ്പെട്ട കഥ പറയുന്നതു കേട്ടപ്പോൾ ആദ്യം കണ്ണു തുടച്ചു. ഞാൻ അതുകൊണ്ട് ഒരു മുസ്ലീമിന്റെയും കല്ല്യാണത്തിന് പോകാറില്ല എന്നു ബേബിച്ചൻ പറഞ്ഞപ്പോൾ കണ്ണീരു ഒഴുകി എത്തിയെന്ന് പറയാൻ എനിക്കു മടിയില്ല.
ഈ രംഗത്തെ സവിശേഷമാക്കിയ ഒരു കാര്യം എടുത്ത് പറയാനുണ്ട്. ഒപ്പനയ്ക്ക് മണവാട്ടി ആകാൻ 300 രൂപ നൽകാൻ വിസമ്മതിച്ച പിതാവിനുണ്ടായ മഹാദുരന്തമാണ് ബേബിച്ചായൻ ഇവിടെ പറയുന്നത്. ആ ദുരന്തം കുട്ടിയുടെ ആത്മഹത്യ ആയിരിക്കുമോ എന്ന ഭയം സിനിമ കാണുമ്പോൾ എനിക്കുണ്ടായിരുന്നു. മക്കളോടൊപ്പം ഇരുന്നു കാണുമ്പോൾ അങ്ങനെ ആയിരുന്നു സംഭവം എങ്കിൽ തീർച്ചയായും അതെന്നെ വല്ലാതെ പേടിപ്പിക്കുമായിരുന്നു. അത്തരം കാര്യങ്ങളിൽ പോലും സൂക്ഷ്മത പുലർത്താൻ സംവിധായകന് കഴിഞ്ഞു എന്നതാണ് പ്രധാന കാര്യം. സൂക്ഷ്മതയുടെ കാര്യം പറയുമ്പോൾ മറ്റൊന്നു കൂടി എടുത്തു പറയാതിരിക്കാൻ സാധിക്കില്ല. സിനിമയുടെ ഏറ്റവും നിർണ്ണായകമായ ഒരു സീനിൽ ആൻ മരിയ ലോംഗ് ജംപ് ചെയ്യുന്ന ഒരു സീൻ ഉണ്ട്. വലിയ തരത്തിൽ വായു ഊതി മാറ്റിയാണ് ആൻ മരിയ ഓടുന്നത്. ഇന്ത്യ കണ്ട എക്കാലത്തെയും വലിയ കായികതാരമായ അഞ്ജു ബോബി ജോർജിന്റെ ഓട്ടം സൂക്ഷ്മമായി വിലയിരുത്തി അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ജെസ്റ്റർ നായികയ്ക്ക് നൽകുകയാണ് സംവിധായകൻ.നമ്മൾ അറിയാതെ പറയുന്ന കാര്യങ്ങളും നമ്മുടെ പ്രവൃത്തികളും ഒക്കെ മക്കളെ എങ്ങനെ സ്വാധീനിക്കും എന്നതിനുള്ള ഒരു ഉദാഹരണം കൂടിയാണ് ഈ സിനിമ. വാടകക്കൊലയാളിയുടെ കാര്യം മാത്രമല്ല അപ്പനും അമ്മയും ഡിവോഴ്സ് ചെയ്യുന്ന കാര്യം പോലും കുഞ്ഞു തിരിച്ചറിയുന്നതു ഗൂഗിൾ സെർച്ച് ചെയ്താണ്.
അസാധാരണമായ ചിരി മുഹൂർത്തങ്ങളും ഏറെ ഉണ്ടായിരുന്നു ഈ സിനിമയിൽ. അജു വർഗീസ് എന്ന നടൻ അതുല്യ കലാകാരനാണ് എന്ന് ചിരിയിലൂടെ ഈ സിനിമ പഠിപ്പിച്ചു. സണ്ണി വെയിനിന്റെ സ്വാഭാവികമായ പ്രതികരണങ്ങളും ഈ സിനിമയ്ക്ക് മോടി കൂട്ടി. വളരെ കുറച്ച് നേരം മാത്രമേ ആൻ മരിയായിൽ സിദ്ദിഖ് പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ എങ്കിലും അരക്കനായ ബേബിച്ചൻ മനസ്സിൽ നിന്നും മായുന്നേയില്ല. നിർമ്മാതാവും മമ്മൂട്ടിയും തമ്മിലുള്ള അടുപ്പത്തിന്റെ പുറത്ത് ഗെസ്റ്റ് വേഷത്തിൽ എത്തിയ ദുൽഖർ സൽമാൻ പ്രേഷകരുടെ കയ്യടി നേടുന്നുണ്ട്. തന്റെ സ്വതസിദ്ധമായ അലസ നടത്തവും പുഞ്ചിരിയുമായി ദുൽഖർ സ്ക്രീനിൽ എത്തുമ്പോൾ നിൽക്കാത്ത കയ്യടിയാണ്.
ഇതൊക്കെ ആണെങ്കിലും സിനിമയിലെ സൂപ്പർ സ്റ്റാർ ആൻ മരിയ എന്ന പെൺകുട്ടിയുടെ വേഷം കെട്ടിയ തമിഴ് നടിയും മോഡലുമായ ബേബി സാറ തന്നെയാണ്. ഇതു വാസ്തവത്തിൽ സാറയുടെ സിനിമയാണ്. ഇന്നത്തെ കാലത്ത് ഒരു പത്തു വയസ്സുകാരി പെൺകുട്ടിയുടെ കഥാപാത്രത്തെ നയികയാക്കാൻ ഒരു സംവിധായകൻ ധൈര്യം കാട്ടുകയും ഒരു നിർമ്മാതാവ് പണം മുടക്കുകയും ചെയ്യുക എന്നത് ആലോചിക്കാൻ പറ്റുന്ന കാര്യമാണോ? എന്നാൽ ഏഴുവയസ്സുകാരിയായ ആ പെൺകുട്ടിയായിരുന്നു ഈ സിനിമയിലെ നായിക. ബുദ്ധിമതിയും അതീവസുന്ദരിയുമായ ആൻ മരിയ പ്രേഷകരുടെ മനസ്സിൽ നിറഞ്ഞാടുകയാണ്. ഡോക്ടർ ദമ്പതികളുടെ ഏക മകളായി മാറുകയും ഏകാന്തതയും ജീവിത പ്രശ്നങ്ങളും ഒക്കെ ആൻ മരിയ വരച്ചു കാട്ടുകയാണ്.
ഒരു കുരുന്നിന്റെ ആത്മഹത്യ ബോധപൂർവ്വം ഉപേക്ഷിച്ചു എന്നു പറയുന്നത് പോലെ തന്നെ ശ്രദ്ധേയമായ മറ്റ് ചില സൂക്ഷ്മതകളും കാണാം ആൻ മരിയായിൽ. നാലാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയോട് ഒരു അദ്ധ്യാപകൻ പ്രതികാരം ചെയ്യുക എന്നത് ഒറ്റ കേൾവിയിൽ യുക്തിഭദ്രമല്ലാത്തതായി തോന്നാം. എന്നാൽ ആ പ്രതികാരത്തിലേക്ക് നയിച്ച കാരണം വിശ്വസനീയമാണ് എന്നതാണ് സംവിധായകന്റെ മിടുക്ക്. പ്രതികാര കാരണം തിരിച്ചറിയാനുള്ള പ്രായം കുഞ്ഞിന് ഇല്ലാതിരുന്നിട്ടു കൂടി പ്രിൻസിപ്പലിനെ കണ്ടു കുഞ്ഞു പരാതിപ്പെടുന്നതിലെ സ്വാഭാവികത ഈ വിഷയത്തിലേക്കുള്ള ചവിട്ടു പടിയായി മാറുന്നു.
നമ്മുടെയൊക്ക ജീവിതത്തിന് നേരെ നീട്ടി പിടിച്ച ഒരു കണ്ണാടികൂടിയാണ് ആൻ മരിയ കലിപ്പിലാണ് എന്ന ഈ സിനിമ. എത്ര നിസ്സാരമായ വിഷയം മതി ഭാര്യയും ഭർത്താവും തമ്മിൽ വേർപിരിയാൻ എന്നു ഈ സിനിമ സൂചന നൽകുന്നു. വിവാഹം കഴിഞ്ഞാൽ ഭാര്യയും ഭർത്താവും ഒരുമിച്ചു കഴിയേണ്ടവർ തന്നെയാണ്. തീരെ ദരിദ്രമായ സാമ്പത്തിക സാഹചര്യത്തെ മറികടക്കാൻ ഗൾഫിലും മറ്റും പോകുന്നവരുടെ കാര്യമല്ല സൂചിപ്പിക്കുന്നത്. അത്തരക്കാർക്ക് അകലത്തിലിരുന്ന് ഉണ്ടാക്കുന്ന പണം സ്നേഹത്തിനു പകരമുള്ള ഒരു ഔഷധമായി മാറുമ്പോൾ അകലം തീർത്തും ഇല്ലാതാവുകയും ഓരോ സന്ദർഭങ്ങളും ഓരോ ആഘോഷമായി മാറുകയും ചെയ്യാം.
എന്നാൽ അത്യാവശ്യം ജീവിത ചുറ്റുപാടുള്ളവർ എന്തിന്റെ പേരിൽ ആണെങ്കിലും ശരി രണ്ടു ദേശത്ത് താമസിക്കേണ്ടി വരുന്നത് ഉണ്ടാക്കുന്ന നിശബ്ദമായ സംഘർഷങ്ങൾ കൂടി ഈ സിനിമ വ്യക്തമാക്കുന്നു. ഒട്ടും അതിവൈകാരികതയില്ലാതെയാണ് സജു കുറുപ്പും ലിയോണ ലിഷോയിലും ഡോക്ടർ ദമ്പതികളുടെ വേഷം കെട്ടിയത്. സിറിയയിൽ റെഡ്ക്രോസിന്റെ ഡോക്ടറായി റോയ് തോമസ് പോയിരിക്കുന്നത് സമൂഹത്തോടുള്ള കടപ്പാട് മൂലമാണ്. നാട്ടിൽ ട്രീസ ജീവിക്കുന്നത് മകളോടുള്ള അടുപ്പം മൂലവും. വല്ലപ്പോഴും എത്തുന്ന ഡാഡിയുടെ വീരകഥകളാണ് മകളുടെ സ്വപ്നങ്ങളെ നിറയ്ക്കുന്നത്. ബേബിച്ചായൻ എന്ന കഥാപാത്രം ഗിരീഷ് എന്ന തന്റെ ഡ്രൈവരോട് ഒരു പെൺകുട്ടിക്ക് അപ്പൻ റോൾ മോഡലുമായി മാറുന്നതിന്റെ സാമൂഹിക പശ്ചാത്തലം വിവരിക്കുന്നുണ്ട്.
നമ്മുടെ ഒക്കെ ജീവിതത്തിന്റെ സൂക്ഷ്മതലങ്ങളെ റോയിയുടെയും ട്രീസയുടെയും ജീവിതം വരച്ചു കാട്ടുന്നുണ്ട്. ഭാര്യയ്ക്കും ഭർത്താവിനും ഇടയ്ക്ക് കുഞ്ഞ് എന്ന ഒരു യാഥാർത്ഥ്യം ഉണ്ടാകുമ്പോൾ നമ്മൾ അറിയാതെ പുലർത്തേണ്ട ചില സൂക്ഷ്മതകളാണ് മിഥുൻ ഈ ജീവിതത്തിലൂടെ കാണിച്ചു തരുന്നത്. ബേബിച്ചായൻ എന്ന മദ്യപാനിയായ സാധാരണക്കാരനായ കോടീശ്വരന്റെ ഓരോ സംഭാഷണങ്ങളും ഓരോ ഫിലോസഫികളാണ്. ഫൈവ് സ്റ്റാർ ബാറിൽ പോയി ചീറ്റിയും തുമ്മിയും മദ്യപിക്കുന്ന ബേബിച്ചായനോട് അസ്വസ്ഥത കാണിക്കുന്ന സൊസൈറ്റി കമ്പനികളോട് മുഖത്ത് നോക്കി എന്നെ പോലെയുള്ള പാവപ്പെട്ടവർക്ക് മദ്യപിക്കാനുള്ള സാധാരണ ബാറുകൾ അടച്ച സർക്കാരിനോട് പോയി പറയാൻ പറയുന്ന വാചകത്തിൽ പോലും ഉണ്ട് ഒരു ഫിലോസഫിയും സാമൂഹിക വിമർശനവും.
ഇതുമായി ബന്ധപ്പെട്ട് ഒരു കാര്യം കൂടി സൂചിപ്പിക്കാതെ വയ്യ. നമ്മൾ അറിയാതെ പറയുന്ന കാര്യങ്ങളും നമ്മുടെ പ്രവൃത്തികളും ഒക്കെ മക്കളെ എങ്ങനെ സ്വാധീനിക്കും എന്നതിനുള്ള ഒരു ഉദാഹരണം കൂടിയാണ് ഈ സിനിമ. വാടകക്കൊലയാളിയുടെ കാര്യം മാത്രമല്ല അപ്പനും അമ്മയും ഡിവോഴ്സ് ചെയ്യുന്ന കാര്യം പോലും കുഞ്ഞു തിരിച്ചറിയുന്നത് ഗൂഗിൾ സേർച്ച് ചെയ്താണ്. അപ്പന്റെ വായിൽ നിന്നും കേൾക്കുന്ന ഡിവോഴ്സ് എന്ന വാക്കിന്റെ അർത്ഥം കുഞ്ഞു തിരയുന്ന കാഴ്ചയും തിരിച്ചറിയുമ്പോൾ കണ്ണീരൊഴുക്കുന്ന കാഴ്ചയും അച്ഛന്റെയും അമ്മയുടെയും തന്റെയും പടം കെട്ടിപ്പിടിച്ചു ഉറങ്ങി പോകുന്ന കാഴ്ചയും ആധുനിക ഗൂഗിൾ കാലത്ത് വളരെ പ്രസക്തമാണ്.നമ്മുടെ ഒക്കെ ജീവിതത്തിന്റെ സൂക്ഷ്മതലങ്ങളെ റോയിയുടെയും ട്രീസയുടെയും ജീവിതം വരച്ചുകാട്ടുന്നുണ്ട്. ഭാര്യയ്ക്കും ഭർത്താവിനും ഇടയ്ക്കു കുഞ്ഞ് എന്ന ഒരു യാഥാർത്ഥ്യം ഉണ്ടാകുമ്പോൾ നമ്മൾ അറിയാതെ പുലർത്തേണ്ട ചില സൂക്ഷ്മതകളാണു മിഥുൻ ഈ ജീവിതത്തിലൂടെ കാണിച്ചു തരുന്നത്. ബേബിച്ചായൻ എന്ന മദ്യപാനിയായ സാധാരണക്കാരനായ കോടീശ്വരന്റെ ഓരോ സംഭാഷണങ്ങളും ഓരോ ഫിലോസഫികളാണ്.
ഒരു ഹൈക്ലാസ്സ് ഫാമിലിയുടെ ജീവിതം വരച്ചു കാട്ടുമ്പോഴും മനുഷ്യത്വം മറക്കാത്ത സാധാരണക്കാരെ ഈ സിനിമയിലേക്ക് കൊണ്ടു വരാൻ മിഥുന് സാധിക്കുന്നു. ഈ സിനിമ വിജയിക്കേണ്ടത് മലയാള സിനിമ ഇൻഡസ്ട്രിയുടെ വിജയത്തിന് അത്യാവശ്യം ആണ്. ആട് ഒരു ഭീകര ജീവിയാണ് എന്ന സിനിമ എടുത്ത മിഥുന്റെ രണ്ടാത്തെ ചിത്രത്തിന് എന്തുകൊണ്ട് ഒട്ടും മീഡിയ അറ്റൻഷൻ കിട്ടിയില്ല എന്ന ചോദ്യം പ്രസക്തമാണ്. ഭാര്യയും മക്കളും സഹോദരങ്ങളും ഒക്കെ പോയി ഒരുമിച്ചിരുന്നു കാണാവുന്ന ഒരു സിനിമ എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ആൻ മരിയ കലിപ്പിലാണ് എന്ന സിനിമ നിങ്ങൾ ഇതുവരെ കണ്ടിട്ടില്ലെങ്കിൽ ഒട്ടും സമയം കളയാതെ പോയി കാണുക. അതു നിങ്ങളെ സന്തോഷിപ്പിക്കുകയും ആശ്വസിപ്പിക്കുകയും നല്ല മനുഷ്യരാക്കുകയും ചെയ്യാതിരിക്കുകയില്ല. നിങ്ങളുടെ കുഞ്ഞുങ്ങളെ ഈ സിനിമ കാണിക്കാൻ കൊണ്ടുപോയാൽ നിങ്ങളോട് നന്ദി പറയാതിരിക്കില്ല. എന്റെ മക്കൾ പറഞ്ഞതു ജീവിതത്തിൽ കണ്ട ഏറ്റവും നല്ല ചിത്രം ഇതാണ് എന്നാണ്. സണ്ണി വെയിനിനെ അച്ഛനറിയാമോ എന്നു ഗംഗോത്രി ചോദിച്ചു. ഒപ്പം ഇരുന്നു അവൾക്കൊരു ഫോട്ടോ എടുക്കണമത്രെ.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്