അപേക്ഷയെഴുതാൻ 30 രൂപ വാങ്ങി; നൂറു രൂപ തന്നിട്ടു ബാക്കി വാങ്ങാതെ അപേക്ഷക പോയി; ദിവസങ്ങൾ കഴിഞ്ഞപ്പോൾ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ പൊലീസ് പിടികൂടി: '70 രൂപ കൈക്കൂലി' കേസിൽ പത്തുദിവസം അഴിക്കുള്ളിലായ ശശിധരൻ നായർക്കു പറയാനുള്ളത്
അരുൺ ജയകുമാർ
തിരുവനന്തപുരം: ഗൂഢാലോചനയും കൂർമ്മബുദ്ധിയും ശശിധരൻ നായർക്ക് നഷ്ടമാക്കിയത് ഉപജീവനമാർഗ്ഗമാണ്. പത്ത് ദിവസത്തെ ജയിൽ വാസത്തിന് ശേഷം മടങ്ങിയെത്തിയെങ്കിലും തകർന്നത് ജീവിക്കാനുള്ള വഴിയായിരുന്നു. തിരുവനന്തപുരം കളക്ടറായിരുന്ന ബിജു പ്രഭാകറിനെ ചിലർ തെറ്റദ്ധരിപ്പിച്ചതിന്റെ ബാക്കി പത്രം. കളക്ടർ പദവിയിൽ നിന്ന് ബിജു പ്രഭാകർ മാറുകയാണ്. പുതിയ ആൾ ഉടനെത്തും. അപ്പോഴെങ്കിലും ഈ വയോധികന്റെ കണ്ണീരിന് അവസാനമാകുമോ?
എഴുപത് രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ച് എഴുപതുകാരനെ ജയിലിലടച്ചത് 10 ദിവസം. കള്ളക്കേസിൽ കുടുക്കിയതെന്ന് കാണിച്ച് കളക്ടർക്കെതിരെ ഉൾപ്പെടെ പരാതിയുമായി ഇപ്പോൾ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരിക്കുകയാണ് തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി ശശിധരൻ നായർ.
തിരുവനന്തപുരം കളക്ടറേറ്റിൽ വിവിധ ആവശ്യങ്ങളുമായി എത്തുന്നവരെ അപേക്ഷ എഴുതി നൽകിയും ഫോറങ്ങൾ പൂരിപ്പിച്ച് നൽകിയും സഹായിച്ച് ശശിധരൻ 35 വർഷമായി കളക്ടറേറ്റിന്റെ മുന്നിലെ ഇരിപ്പ് തുടങ്ങിയിട്ട്. 1981 മുതൽ ഇതാണ് ശശിധരന്റെ തൊഴിൽ. അപേക്ഷയെഴുതി നൽകുന്നതിനായി ശശിധരൻ 70 രൂപ കൈക്കൂലി വാങ്ങി എന്ന പരാതിയിൽ പേരൂർക്കട പൊലീസ് കേസെടുക്കുകയും തുടർന്ന് 10 ദിവസം പൂജപ്പുര സബ് ജയിലിൽ കിടക്കേണ്ടിവരികയും ചെയ്തു. കളക്ടറേറ്റിനുള്ളിലുള്ള ചിലരുടെ ശത്രുതയാണ് കളക്ടറെ ഉപയോഗിച്ചും തെറ്റിദ്ധരിപ്പിച്ചും തനിക്കെതിരെ കേസെടുത്തതിന് കാരണമെന്നും ശശിധരൻ നായർ മറുനാടൻ മലയാളിയോട് പറഞ്ഞു.
ഇക്കഴിഞ്ഞ ജൂൺ 16ന് രാവിലെ ഒമ്പതരയോടെയാണ് കേസിനാസ്പദമായ സംഭവം. വട്ടിയൂർക്കാവ് ഫർദ്ദീസ് മൻസിലിൽ ഫാത്തിമ ബീവി എന്ന സ്ത്രീയും മരുമകളുമായി അപേക്ഷ എഴുതുന്നതിനായി ശശിധരൻ നായരെ സമീപിക്കുകയായിരുന്നു. അവരുടെ റേഷൻകാർഡ് എ.പി.എല്ലിൽ നിന്നും ബി.പി.എല്ലായി മാറ്റുന്നതിനായി അപേക്ഷ എഴുതാനാണ് ഇവർ സമീപിച്ചത്. ചില രേഖകളും ഇവർ കൊണ്ട് വന്നിരുന്നു. അതിൽ വരുമാന സർട്ടിഫിക്കേറ്റ് ഇല്ലാത്തതിനെ തുടർന്ന് വില്ലേജോഫീസിൽ നിന്നും അതും വാങ്ങണമെന്ന് ശശിധരൻ നായർ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇതിനുള്ള അപേക്ഷ കൂടി എഴുതണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് അതും എഴുതി നൽകുകയായിരുന്നു.
ഭർത്താവിന്റെ ചികിത്സാ ചെലവിളവ് നേടുന്നതിനായിട്ടാണ് ഇവർ റേഷൻ കാർഡ് ബിപിഎല്ലാക്കാനായി എത്തിയത്. അപേക്ഷയ്ക്കൊപ്പം മെഡിക്കൽ സർട്ടഫിക്കറ്റ് അറ്റസ്റ്റ് ചെയ്യണമെന്ന് പറഞ്ഞ് കൊടുക്കുകയും ചെയ്തു. അടുത്തുള്ള സർക്കാർ മൃഗാശുപത്രിയിലെ ഡോക്ടറെ കൊണ്ട് അറ്റസ്റ്റ് ചെയ്ത് നൽകുകയും ചെയ്തു. തുടർന്ന് അപേക്ഷ എഴുതിയതിന് എത്ര രൂപയായി എന്ന് ചോദിച്ചപ്പോൽ 30 രൂപ എന്ന് പറയുകയായിരുന്നു. 100 രൂപയുടെ നോട്ട് നൽകിയ ഇവർക്ക് ബാക്കി നൽകുന്നതിനായി കൈവശം ചില്ലറ ഇല്ലായിരുന്ന. അടുത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവറോട് തിരക്കിയെങ്കിലും അയാളുടെ കൈവശവും ചില്ലറ ഇല്ലായിരുന്നു. തുടർന്ന് അവർ തന്നെ പറയുകയായിരുന്നു തിരികെ വരുമ്പോൾ ബാക്കി തുക വാങ്ങിക്കോളാമെന്ന്.
വൈകുന്നേരമായിട്ടും ഇവർ തിരികെ വന്നില്ല. സിവിൽ സ്റ്റേഷനുമുന്നിൽ നിന്നു തന്നെ അവർ ബസിൽ കയറിയതാകുമെന്നും അതിനാൽ മറന്നതാകുമെന്നുമാണ് ശശിധരൻ നായർ കരുതിയത്. കുറച്ച് ദിവസം കഴിഞ്ഞ് പേരൂർക്കട പൊലീസ് അഡീഷണൽ എസ്ഐ വന്ന് തനിക്കെതിരെ ഒരു പരാതി ഉണ്ടെന്ന് പറഞ്ഞപ്പോൾ ശരിക്കും ഞെട്ടിപ്പോവുകയായിരുന്നുവെന്നും ശസിധരൻ പറയുന്നു. കളക്ടറേറ്റിലെ തന്നെ അക്ഷയ കേന്ദ്രം നടത്തുന്ന സജിലാൽ എന്നയാളാണ് തന്നെ കള്ളക്കേസിൽ കുടുക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചതെന്നും ശശിധരൻ പറയുന്നു. ഇയാൾ അക്ഷയ കേന്ദ്രത്തിൽ അപേക്ഷ എഴുതി നൽകിയിരുന്നു.
താനുൾപ്പടെയുള്ളവർ പുറത്ത് അപേക്ഷ എഴുതാനിരിക്കുന്നത് കാരണം തന്റെ ബിസിനസ് കുറഞ്ഞതിലെ അമർഷമുള്ളതിനാലാണ് ചിലരെ കൂട്ടുപിടിച്ച് സജിലാൽ തന്നെ കുരുക്കിയതെന്നും ശശിധരൻ പറയുന്നു. 70 രൂപ കൈക്കൂലി വാങ്ങി എന്ന് ഫാത്തിമ ബീവിയെയും മരുമകളെയും കൊണ്ട് എഴുതി വാങ്ങിയ ശേഷം ഒപ്പിടീപ്പിക്കുകയും തുടർന്ന് കളക്ടർ ബിജു പ്രഭാകറിനെ അറിയിക്കുകയുമായിരുന്നു. കൈക്കൂലി വാങ്ങിയിട്ടുണ്ടെങ്കിൽ കേസെടുക്കാൻ കളക്ടർ നിർദ്ദേശിക്കുകയുമായിരുന്നു. താൻ പ്രശ്നക്കാരനാണെന്ന സജിലാലും സെക്യൂരിറ്റി കളക്ടറെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും ശശിധരൻ മറുനാടൻ മലയാളിയോട് പറഞ്ഞു. സ്റ്റേഷനിൽ എത്തിയ ശേഷം പൊലീസുകാർ കലക്ടറോട് ചോദിച്ചിരുന്നു സർ 70 രൂപയല്ലേ എന്താണ് ചെയ്യേണ്ടത് എന്ന് അപ്പോൾ അവർക്ക് കിട്ടിയ മറുപടി നിയമപരമായി മുന്നോട്ട് പോകു എന്നാണ്.
മജിസ്ട്രേട്ടിന്റെ മുൻപാകെ ഹാജരാക്കിയപ്പോൾ റിമാൻഡ് ചെയ്യുകയും സബ് ജയിലിലേക്ക് അയക്കുകയുമായിരുന്നു. പിന്നീട് ജയിലിൽ വച്ച് ഹൃദ്രോഗി കൂടിയായ ശശിധരനെ ആരോഗ്യനില വഷളായതിനെതുടർന്ന് ജനറൽ ഹോസ്പിറ്റലിൽ കൊണ്ട് പോവുകയും അവിടെനിന്നും മെഡിക്കൽ കോളെജിലേക്ക് റെഫർ ചെയ്യുകയുമായിരുന്നു. മെഡിക്കൽ കോളെജിൽ സെൽ വാർഡിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് റിമാൻഡ് കാലാവധി കഴിഞ്ഞ ശേഷം 16ാം വാർഡിലേക്ക് മാറ്റിയെങ്കിലും ഡിസ്ചാർജ് കാർഡ് ഉൾപ്പടെയുള്ളവ കളക്ടറുടെ ഓഫീസ് ഇടപെട്ട് തടഞ്ഞ് വെയ്പ്പിക്കുകയായിരുന്നുവെന്നും ശശിധരൻ നായർ ആരോപിക്കുന്നു.
70 വയസ്സ് പിന്നിട്ടിട്ടും സ്വന്തം അധ്വാനംകൊണ്ടാണ് ജീവിക്കുന്നത്. തന്റെ മാനത്തിന് ഒരു വിലും കൽപ്പിക്കാതെ 70 രൂപയുടെ പേരിൽ തന്നെ തുറങ്കിലടച്ചവർക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാൻ തന്നെയാണ് ശശിധരൻ നായരുടെ തീരുമാനം. എന്തൊക്കെ തടസ്സം ഉണ്ടായാലും നഷ്ടപ്പെട്ട മാനം തിരിച്ചു പിടിക്കാനുള്ള ഉറച്ച തീരുമാനമാണ് തന്റേതെന്നും ശശിധരൻ പറയുന്നു. തന്റെ ആവശ്യം ന്യായമായത് മാത്രമാണ് തന്നെ കള്ളക്കേസിൽ കുടുക്കിയതിന് പ്രതികാരം ഒന്നുമാത്രമാണ് ഇനിയും തനിക്ക് അതേ ജോലി ചെയ്യണം. കളക്ടറേറ്റ് വഞ്ചിയൂരിൽ പ്രവർത്തിക്കുന്ന കാലം മുതൽ തുടങ്ങിയ ജോലിയാണിത്. ഇത്രയും കാലം അന്നം തന്ന തന്റെ തൊഴിൽ തുടർന്നും ചെയ്യാൻ അനുവദിക്കണമെന്നു മാത്രമെ ഈ വയോധികന് അപേക്ഷിക്കാനുള്ളു. കോടികൾ കട്ടുമുടിക്കുന്ന പല അധികാരികളും കൊടിവച്ച കാറിൽ കറങ്ങി നടക്കുന്ന നമ്മുടെ രാജ്യത്ത് വെറും 70 രൂപയടെ പേരിൽ ഇല്ലാത്ത കൈക്കൂലിക്കേസുണ്ടാക്കിയത് എന്ത് ധാർമികതയാണെന്നും ശശിധരൻ നായർ ചോദിക്കുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ട്രിവാൻഡ്രം ക്ലബിലെ പണം വച്ചുള്ള ചീട്ടുകളി പൊക്കിയതോടെ താവളം മാറി ചൂതാട്ട സംഘം; തിരുവനന്തപുരം നഗരത്തിലെ രണ്ട് ബാർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പണം വച്ച് ചീട്ടുകളി; വർക്കലയിലെ റിസോർട്ടിലും ചീട്ടുകളിക്ക് ബ്രാഞ്ച്; പിന്നിൽ ട്രിവാൻഡ്രം ക്ലബ് സംഘം തന്നെ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍