ആയിരം പൂർണചന്ദ്രന്മാരെ കണ്ട ബിആർപി ഭാസ്കർ കേരളവുമായുള്ള ബന്ധം വിച്ഛേദിക്കുന്നു; കഴിഞ്ഞ വർഷം ചെന്നൈയിലേക്ക് താമസം മാറ്റിയെങ്കിലും മലയാള മാദ്ധ്യമപ്രവർത്തനത്തിന്റെ കുലപതി തലസ്ഥാനത്തെ വീട് നിലനിർത്തിയിരുന്നു; ഇനിയൊരു തിരിച്ചുവരവില്ലെന്നതിനാൽ ആ വീട് വിൽപ്പനയ്ക്ക്; ചരിത്രമുറങ്ങുന്ന വീട് നിങ്ങൾക്കും വാങ്ങാം
അരുൺ ജയകുമാർ
തിരുവനന്തപുരം: കേരളത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും മുതിർന്ന മാദ്ധ്യമ പ്രവർത്തകനായ ബിആർപി ഭാസ്ക്കർ സംസ്ഥാനവുമായുള്ള ബന്ധം പൂർണ്ണമായും ഉപേക്ഷിച്ച് ചെന്നൈയിലേക്ക് ചേക്കേറുന്നു. അറുപതു വർഷത്തിലധികം നീണ്ട മാദ്ധ്യമ പ്രവർത്തന കാലത്തും അതിന് ശേഷം കേരളത്തിന്റെ മനുഷ്യാവകാശ-സാംസ്കാരിക മേഖലയിലെയും സജീവ സാന്നിധ്യമായി നിലകൊണ്ട ബിആർപി തലസ്ഥാനത്തെ വീട് വിറ്റ് തമിഴ്നാട്ടിൽ മകൾക്കൊപ്പം കഴിയാനാണ് ഉദ്ദേശിക്കുന്നത്. ദി ഹിന്ദു മുതൽ ഏഷ്യാനെറ്റ് ന്യൂസിന്റെ അണിയറ ശിൽപ്പിയായി വരെ നീണ്ട ബിആർപിയുടെ മാദ്ധ്യമ സഞ്ചാര മേഖലയിൽ അദ്ദേഹം നല്ലൊരു പങ്കും ചെലവിട്ടത് തലസ്ഥാനമായ തിരുവനന്തപുരത്ത് തന്നെയായിരുന്നു.
ആദിവാസി-ദളിത് വിഷയങ്ങളിൽ മാദ്ധ്യമപ്രവർത്തനത്തിന് അപ്പുറത്തേക്ക് ഒരു ആക്ടിവിസ്റ്റിനെ പോലെ പ്രവർത്തിച്ചു ബിആർപി. ഏറ്റവും ഒടുവിൽ സി കെ ജാനുവിന്റെ നേതൃത്വത്തിൽ നടത്തിയ നിൽപ്പ് സമരത്തിൽ വരെ ശരിയുടെ പക്ഷത്ത് നിലകൊണ്ടു അദ്ദേഹം. ഇങ്ങനെ പാവപ്പെട്ടവരുടെ ഉന്നതിക്ക് വേണ്ടി കാൽ നൂറ്റാണ്ട് കേരളം മുഴുവൻ സഞ്ചരിച്ചും എഴുതിയും പ്രസംഗിച്ചും നടന്ന ബിആർപി കേരളത്തിലെ പൊതു പ്രവർത്തനത്തിന് അന്ത്യം കുറിക്കുകയാണ്. കഴിഞ്ഞ വർഷം തന്നെ ചെന്നൈയിൽ മകൾക്കൊപ്പം താമസം മാറിയ അദ്ദേഹം തലസ്ഥാനത്തുള്ള വീട് നിലനിർത്തിയിരുന്നു. ഇപ്പോൾ തിരുവനന്തപുരത്തുള്ള വീടും വീട്ട് പൂർണ്ണമായും പ്രവാസിയായി മാറാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്.
22 വർഷത്തോളം താമസിച്ച ശ്രീകാര്യത്തിന് സമീപം ചെറുവയ്ക്കലിലുള്ള ശിൽപ്പം എന്ന വീടുമായുള്ള പുക്കിൾകൊടി ബന്ധമാണ് ബിആർപി ഭാസ്ക്കർ അവസാനിപ്പിക്കുന്നത്. കഴിഞ്ഞ ജൂലൈയിൽ ചെന്നൈയിലേക്ക് ബിആർപി താമസം മാറ്റിയശേഷം ശില്പം പൂട്ടിക്കിടക്കുകയാണ്. ചെലവു കുറഞ്ഞ നിർമ്മാണ രീതി പ്രചരിപ്പിച്ച ലാറി ബേക്കറിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ബിആർപിയും ഇത്തരമൊരു വീട് ചെറുവയ്ക്കലിൽ നിർമ്മിച്ചത്. രണ്ട് നിലയിൽ നിർമ്മിച്ച വീട്ടിൽ ഇഷ്ടം പോലെ വായു സഞ്ചാരവും വെളിച്ചവും ലഭിക്കുന്ന വിധത്തിലാണ് ക്രമീകരണങ്ങൾ.
പ്രമുഖ ആർക്കിടെക്ട് ജി. ശങ്കറിന്റെ ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിനെ നിർമ്മാണ ചുമതല ഏൽപിച്ച് പണികഴിപ്പിച്ച വീട് കാഴ്ച്ചയിലും സൗകര്യത്തിലും അതിസുന്ദരമാണ്. ചുറ്റുമതിലിലും മുൻഭാഗത്തെ ഭിത്തിയിലും കരിങ്കല്ല് പതിച്ച് സുന്ദരമാക്കിയിട്ടുണ്ട്. വിശാലമായ ഹാളും കിച്ചണുമുണ്ട്. മൊസൈക്കും ടൈലും ഉപയോഗിച്ചാണ് ഫ്ലോറിങ്. ഇന്റീരിയറിന്റെ കാര്യത്തിലും മോശമല്ല ശിൽപ്പം. ഒരു ശിൽപ്പചാരുതി പോലെ തന്നെ മനോഹമായി വീട് തന്നെയാണ് ബിആർപിയുടേത്. വീടിന്റെ ഡിസൈനിനും കളറിനും ചേരുന്ന ഗേറ്റും ചുറ്റുമതിലുമാണുള്ളത്. വീടിന് മുൻവശത്തായി കാർ പാർക്ക് ചെയ്യാനുള്ള ചെറിയ ഷെഡ്ഡുമുണ്ട്. നിർമ്മിതിയുടെ പ്രത്യേകത കൊണ്ട് തന്നെ തണുത്ത അന്തരീക്ഷം വീട്ടിനുള്ളിൽ ലഭിക്കും. ചുറ്റുമുള്ള മരങ്ങൾ ചൂട് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുമെന്നാണ് ബിആർപി പറയുന്നത്.
എഴുത്തിനും ബുദ്ധിക്കും യാതൊരു തെളിമയും നഷ്ടപ്പെട്ടിട്ടില്ലെങ്കിലും പലപ്പോഴും മറ്റുള്ളവരുടെ ആശ്രയം ഉടൻ വേണ്ടിവന്നേക്കുമെന്നു ചിന്ത ശക്തമായപ്പോൾ ഏക മകൾ താമസിക്കുന്ന ചെന്നൈയിലേക്ക് നീങ്ങാൻ തീരുമാനിച്ചതെന്നാണ് ബിആർപി ഭാസ്കർ പറയുന്നത്. ചെന്നൈയിൽ ഏഷ്യൻ സ്കൂൾ ഓഫ് ജേർണലിസത്തിലെ അദ്ധ്യാപികയാണ് മകൾ ബിന്ദു ഭാസ്കർ ബാലാജി.
ഏതാനും മാസം മുമ്പ് ചെന്നൈയിലേയ്ക്ക് താമസം മാറ്റിയെങ്കിലും വീട് വിൽക്കാനായി അദ്ദേഹമിപ്പോൾ തലസ്ഥാനത്ത് എത്തിയിരിക്കുകയാണ്. പ്രശസ്ത ആർകിടെക്ട് ജി.ശങ്കർ ആദ്യം നിർമ്മിച്ച ചുവരുകളിലെ ചരിത്രം ഉറങ്ങുന്ന വീടാണ് വിൽക്കാൻ ഒരുങ്ങുന്നത്. വളരെയേറെ ആത്മബന്ധങ്ങൾ ഉള്ള വീട്ടിൽ ഇനിയും കുറച്ചുകാലം താമസിക്കാൻ ആഗ്രഹമുണ്ടെങ്കിലും സാഹചര്യങ്ങൾ അതിന് അനുവദിക്കുന്നില്ലെന്ന് അദ്ദേഹം തന്നെ പറഞ്ഞുവെക്കുന്നു. ഈ വീടിന്റെ അവകാശികളായി മറ്റൊരാൾ മാറുക എന്നത് നിയോഗം തന്നെയാണ്.
ശ്രീകാര്യം ആക്കുളം റോഡിൽ ചെറുവയ്ക്കലിന് സമീപത്ത് 1993ലാണ് ഈ വീട് നിർമ്മാണം പൂർത്തിയായി താമസം തുടങ്ങിയത്. അന്ന് ഉള്ളൂർ പഞ്ചായത്തിന്റെ ഭാഗമായിരുന്ന സ്ഥലം ഇപ്പോൾ നഗരസഭയുടെ ഭാഗമാണ്. പിൽക്കാലത്ത് ഈ പ്രദേശത്തിന് മധ്യവർഗ്ഗ കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലമായി മാറിയിട്ടുണ്ട്. ചെറുവയ്ക്കൽ പ്രദേശത്തിന് സമീപത്തായി പ്രമുഖ സ്കൂളുകളും ആശുപത്രികളുമുണ്ട്. നഗത്തിലേക്ക് എത്താനുള്ള വാഹന സൗകര്യങ്ങളും ഈ ഭാഗത്തുണ്ട്.
കേരളത്തിലെ ആദ്യത്തെ സ്വകാര്യ വാർത്താ ചാനലായ ഏഷ്യനെറ്റ് ന്യൂസ് പ്രവർത്തനമാരംഭിക്കുന്നതും ബിആർപിയുടെ മുഖ്യ കാർമികതയിലായിരുന്നു. ചാനലിന്റെ അണിയറപ്രവർത്തനത്തിന് വേണ്ടിയാണ് അക്കാലത്ത് ബാംഗ്ലൂരിലായിരുന്ന തലസ്ഥാനത്ത് എത്തിയത്. ഇപ്പോൾ ഷാർജയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഗൾഫ് ടുഡെ പത്രത്തിൽ കോളമിസ്റ്റാണ് ബി.ആ.പി. ഭാസ്കർ. കൂടാതെ മലയാളത്തിലെയും ഇംഗ്ലീഷിലേയും വിവിധ പത്രങ്ങളിൽ എഴുതി വരുന്നു.
കേരളക്കരയോട് വിടപറയുമ്പോഴും സോഷ്യൽ മീഡിയയിലൂടെയു മലയാള മാദ്ധ്യമങ്ങളിലൂടെ തുടർന്നും കേരള സമൂഹവുമായി സംവദിക്കുമെന്ന ഉറപ്പുനൽകിയാണ് ബിആർപി ചെന്നൈയിലേക്ക് താമസം മാറുന്നത്. മലയാള മാദ്ധ്യമ കുലപതിയുടെ ചരിത്രമുറങ്ങുന്ന തലസ്ഥാന നഗരത്തിലെ വീട് നിങ്ങളിൽ ആർക്കും വാങ്ങാവുന്നതാണ്. താൽപ്പര്യമുള്ളവർക്ക് 9446505749 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടുകയോ [email protected] എന്ന ഇമെൽ വിലാസത്തിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍