സന്ദർശകരുടെ വാച്ചും ഫോണും വാങ്ങിവച്ചശേഷം പ്രവേശനം നൽകുന്ന ഇടുക്കി ഡാമിൽ വൻസുരക്ഷാ പാളിച്ച; ചെറുതോണി ഡാമിനുള്ളിലേക്ക് കയറാൻ വാതിലുള്ള ഭാഗത്തുവരെ സുരക്ഷാക്രമീകരണമില്ല; പൊലിസുകാർ കാവൽ നിൽക്കേണ്ടിടത്ത് ഇതര സംസ്ഥാന തൊഴിലാളികളുടെ വാസം
തൊടുപുഴ: സഞ്ചാരികളുടെ മൊബൈൽ ഫോണും ക്യാമറയും വാച്ചും ഉൾപ്പെടയുള്ള വസ്തുവകകൾ പിടിച്ചുവയ്ക്കുകയും കർശനമായ ദേഹപരിശോധന വരെ നടത്തുകയും ചെയ്തശേഷം മാത്രം സന്ദർശകരെ പ്രവേശിപ്പിക്കുന്ന, ഏഷ്യയിലെ ഏറ്റവും വലിയ ആർച് ഡാമായ ഇടുക്കി അണക്കെട്ടിൽ വൻസുരക്ഷാ പാളിച്ച. ഐഎസ് അടക്കമുള്ള തീവ്രവാദ സംഘടനകളുടെ ഭീഷണി അനുദിനം പെരുകുമ്പോഴും ഇടുക്കി അണക്കെട്ടിന്റെ സുരക്ഷാക്രമീകരണങ്ങൾ കുറ്റമറ്റതാക്കാൻ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന ഞെട്ടിപ്പിക്കുന്ന കണ്ടെത്തലാണ് പുറത്തുവരുന്നത്.
ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകൾ സ്ഥാപിച്ചിട്ടുള്ള ചെറുതോണി ഡാമാണ് ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ പോലുമില്ലാതെ ഭീഷണിയുടെ നിഴലിൽ കിടക്കുന്നത്. ഇതേസമയം ആവശ്യമായ തിരിച്ചറിയൽ രേഖകൾ പോലും ഇല്ലാത്ത നിരവധി ഇതരസംസ്ഥാന തൊഴിലാളികൾ ഇവിടെ താമസിച്ചു പണിയെടുക്കുന്നതും കാണാനായി.
മാദ്ധ്യമ പ്രവർത്തകനായ റ്റിൻസ് ജെയിംസും ക്യാമറാമാൻ സജി എം. കൃഷ്ണനും നടത്തിയ അന്വേഷണമാണ് സർക്കാരിന്റെയും കെ. എസ്. ഇ. ബിയുടെയും രഹസ്യാന്വേഷണ വിഭാഗമുൾപ്പെടെയുള്ള പൊലിസ് വകുപ്പുകളുടെയും അലംഭാവവും വീഴ്ചയും വ്യക്തമാക്കുന്ന വിവരങ്ങൾ പുറംലോകത്തെ അറിയിച്ചത്. പട്ടാപ്പകൽപോലും വാഹനത്തിൽ ഡാമിന്റെ മുകൾഭാഗത്തും അടിഭാഗത്തും എത്താമെന്നും ഡാം ബോട്ടത്തിൽനിന്നും അണക്കെട്ടിനുള്ളിലേക്ക് പ്രവേശിക്കാവുന്ന വാതിൽക്കൽപോലും കാവൽക്കാരായി ആരുമില്ലെന്ന വസ്തുത ചിത്രങ്ങളിലുടെയും വീഡിയോയിലൂടെയുമാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.
ഇടുക്കി ജലാശയത്തിന് മൂന്നു ഡാമുകളാണുള്ളത്. ഇടുക്കി ആർച് ഡാം, സമീപത്തുതന്നെ ഷട്ടറുകൾ സ്ഥാപിച്ചിട്ടുള്ള ചെറുതോണി ഡാം, കുളമാവ് ഡാം എന്നിവയാണിവ. മുൻകാലങ്ങളിൽ ഓണം, ക്രിസ്മസ്, ന്യൂ ഇയർ തുടങ്ങിയ വിശേഷാവസരങ്ങളിൽ മാത്രമാണ് ഡാമുകളിൽ സന്ദർശകർക്ക് പ്രവേശനാനുമതി ഉണ്ടായിരുന്നത്. മുഴുവൻ ദിവസങ്ങളിലും സന്ദർശകരെ പ്രവേശിപ്പിക്കണമെന്ന് ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടെങ്കിലും സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി കെ. എസ്. ഇ. ബി നിഷേധിക്കുകയായിരുന്നു.
ഇതേസമയം തൊടുപുഴ-ഇടുക്കി റൂട്ടിൽ ബസ് സർവീസ് ഉൾപ്പെടെയുള്ള ഗതാഗതം കുളമാവ് ഡാമിന് മുകളിൽ കൂടിയാണ്. കഴിഞ്ഞ വർഷം മുതൽ എല്ലാ ശനി, ഞായർ, പൊതു അവധി ദിവസങ്ങളിൽ ഇടുക്കിയിൽ സന്ദർശകരെ കടത്തിവിടാൻ അനുമതി നൽകി. എന്നാൽ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ കൈവശം വയ്ക്കാൻ സന്ദർശകരെ അനുവദിക്കാറില്ല. പൈനാവ് വെള്ളാപ്പാറയിലെത്തി ചെറുതോണി ഡാമിന് മുകളിൽകൂടി നടന്ന് രണ്ടര കിലോമീറ്റർ അകലെയുള്ള ഇടുക്കി ആർച് ഡാമിനു മുകളിലൂടെ ഇടുക്കി ഡാം ടോപ്പിൽ പ്രധാന വഴിയിലിലേക്ക് ഇറങ്ങാം. ഏതാനും പേർക്ക് മാത്രം സഞ്ചരിക്കാവുന്ന ബഗ്ഗി കാർ ഇവിടെ അടുത്ത നാളിൽ എത്തിച്ച് സന്ദർശകരെ കയറ്റി ഓടുന്നുണ്ട്. പ്രവേശന സ്ഥലത്ത് പിടിച്ചുവയ്ക്കുന്ന ഫോണും ക്യാമറയും വാച്ചും മാറ്റും തിരികെ വാങ്ങാൻ ടാം ടോപ്പിൽനിന്നും എട്ട് കിലോമീറ്ററുകളോളം അകലെയുള്ള പ്രവേശന കവാടത്തിൽ വീണ്ടും എത്തേണ്ട ഗതികേടാണ് സന്ദർശകർക്കായി ഒരുക്കിയിരിക്കുന്ന സുരക്ഷാ സംവിധാനങ്ങൾ.
ചെറുതോണി, ഇടുക്കി ഡാമുകൾക്കായി ആറ് പൊലിസ് ക്യാമ്പുകളുണ്ട്. ഓരോ സ്ഥലത്തും നാല് പൊലിസുകാരെ വീതമാണ് ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്. എന്നാൽ ഡാമിന്റെ ഉള്ളിലേക്ക് കയറാനുള്ള വഴിയും സമീപപ്രദേശങ്ങളുമാണ് കാവൽക്കാരില്ലാതെ കിടക്കുന്നത്. മാത്രമല്ല, ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിരിക്കുന്ന നാല് പൊലിസുകാരിൽ രണ്ട് പേർ വീതം വർക്കിങ് അറേഞ്ച്മെന്റിന്റെ ഭാഗമായി ഡ്യൂട്ടിസമയം പുറത്തുപോകുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. സുരക്ഷാ ജോലിക്കാരില്ലാത്ത പ്രദേശത്തേയ്ക്ക് വാഴത്തോപ്പ് പഞ്ചായത്ത് പൊതുശ്മശാനത്തിന്റെ ഭാഗത്തുനിന്നും ടാർ റോഡുണ്ട്. ഇത് എപ്പോഴും തുറന്നു കിടക്കുകയാണ്.
ആറോളം അന്യസംസ്ഥാന തൊഴിലാളികളെ മാത്രമാണ് അതീവസുരക്ഷാ മേഖലയായ ഡാം ഷട്ടർ മേഖലയിൽ കാണാനായത്. ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനായി എത്തിയ തൊഴിലാളികളാണിവർ. ഇവരെ നിരീക്ഷിക്കാൻപോലും ഉദ്യോഗസ്ഥർ തയാറായിട്ടില്ലത്രേ. ഡാമുകളുടെ എതിർവശത്തുള്ള വനമേഖലയിൽനിന്നും ഡാമിന് ആക്രമണ ഭീഷണി സാധ്യതയുണ്ടെന്നു വളരെക്കാലം മുമ്പുതന്നെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയെങ്കിലും മുൻകരുതൽ നടപടിയുണ്ടായില്ല.
സി. സി ടി. വി പോലും ഡാം പ്രദേശത്തില്ല. സുരക്ഷയുടെ പേരിൽ സന്ദർശകരെയും നാട്ടുകാരെയും ഡാമുകളിൽനിന്ന് അകറ്റി നിർത്തുകയും കർതവ്യനിർവഹണത്തിൽ ഗുരുതര വീഴ്ച വരുത്തുകയും ചെയ്യുന്ന അധികാരികളുടെ പ്രഹസനത്തെയാണ് റ്റിൻസും സജിയും വീഡിയോയിലൂടെയും ചിത്രങ്ങളിലൂടെയും വെളിവാക്കുന്നത്. രണ്ട് വർഷം മുമ്പ് ഇടുക്കി ജലാശയത്തിൽ പൊലിസ് ക്യാമ്പിന് സമീപം നിർത്തിയിട്ടിരുന്ന ബോട്ട് തീപിടിച്ച് മുങ്ങിയ ദുരൂഹസംഭവത്തിന്റെ വസ്തുത ഇനിയും വെളിച്ചത്തുവന്നിട്ടില്ല. ഇതിനിടെയാണ് ഇപ്പോൾ സുരക്ഷാവീഴ്ചയും ഗുരുതരമാണെന്നു വ്യക്തമാകുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍