ബൈബിളും ഗുരുവായൂരപ്പനും ഖുറാനുമുണ്ട് ഞങ്ങളുടെ പൂജാമുറിയിൽ; മതത്തിന്റെ വേലിക്കെട്ടുകൾ മറന്നു ബീനയുടെ കൈപിടിക്കാൻ ധൈര്യം കിട്ടിയതും ആ ദൈവത്തിന്റെ പിന്തുണ കൊണ്ടാണ്; ഗായകനും നടനുമായ മനോജിന്റേയും അഭിനയജീവിതത്തിൽ സിൽവർ ജൂബിലി ആഘോഷിക്കുന്ന ബീന ആന്റണിയുടേയും ഒരു സസ്പെൻസ് ത്രില്ലർ നിറഞ്ഞ ജീവിതകഥ
കനൽക്കാറ്റ്എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെയാണ് ബീന സിനിമയിൽ തുടക്കം കുറിക്കുന്നത്. ഇപ്പോൾ 25 വർഷമാകുന്നു. സിനിമയിൽ എത്തിയതും ഒരു സിനിമാ കഥ പോലെ രസകരമാണെന്ന് ബീന പറയുന്നു. അടുത്തിടെ വനിതയ്ക് നൽകിയ അഭിമുഖത്തിലാണ് ബീന ആന്റണി- മനോജ് ദമ്പതികളുടെ ഒരു സസ്പെൻസ് ത്രില്ലർ നിറഞ്ഞ ജീവിതകഥ പറയുന്നത്.
ഡിഗ്രി കഴിഞ്ഞ സമയത്ത് ബാങ്കിന്റെ ഇന്റർവ്യൂവിന് പോയതാണ്. തിരിച്ചുവരും വഴി വീടിനടുത്ത് ഷൂട്ടിങ്. കാണാൻ ഞാനും പോയി. അവിടെയുണ്ടായിരുന്ന ഒരാൾ അഭിനയിക്കാൻ താൽപര്യമുണ്ടോ എന്നുചോദിച്ചു. ഉണ്ടെന്നു ഞാൻ. പിറ്റേദിവസം അസിസ്റ്റന്റ് ഡയറക്ടർ വന്ന് അച്ഛനെ കണ്ടു. ഒരു ദിവസത്തെ വർക്കേ ഉണ്ടായിരുന്നുള്ളൂ. പറവൂർ ഭരതൻ ചേട്ടന്റെ മോളായാണ് അഭിനയിച്ചത്. അത് നിമിത്തമായി കാണും, ഞാനൊരു പറവൂർക്കാരന്റെ ഭാര്യയുമായെന്ന് ബീന പറയുന്നു.
ദൂരദർശനിലെ 'ഇണക്കം പിണക്ക'മാണ് ആദ്യ സീരിയൽ, പിന്നെ 'ഒരു കുടയും കുഞ്ഞുപെങ്ങളും.' അതിനുശേഷം സിനിമയും സീരിയലുമായി ഞാൻ ഇവിടെയുണ്ടെന്ന് ബീന പറയുന്നു.
അമ്മ ലീലയായിരുന്നു ഞങ്ങളുടെ വീട്ടിലെ കലാകാരി. സ്കൂളിൽ പഠിക്കുന്ന കാലത്ത് പാട്ടും അഭിനയവും മിമിക്രിയും കവിതയെഴുത്തും അമ്മയ്ക്കുണ്ടായിരുന്നു എന്ന് സുഹൃത്തുക്കൾ പറഞ്ഞു കേട്ടിട്ടുണ്ട്. എന്റെ അച്ഛൻ പുരുഷോത്തമൻ പിള്ള പട്ടാളക്കാരനായിരുന്നു. മൂന്നുമക്കൾക്കും അമ്മയുടെ കഴിവിന്റെയൊക്കെ അംശം പകർന്നുകിട്ടി. മനു പറയുന്നു.
ഞാൻ ആദ്യമായി സ്റ്റേജിൽ കയറി പാടുന്നത് പറവൂർ ബോയ്സ് ഹൈസ്കൂളിൽ ആറാംക്ലാസിൽ പഠിക്കുമ്പോഴാണ്. ലളിതഗാന മത്സരത്തിന് 'മീൻ' എന്ന സിനിമയിലെ 'സംഗീതമേ... നിൻ പൂഞ്ചിറകിൽ...' എന്ന പാട്ടാണ് പാടിയത്. എനിക്കുമുമ്പേ പാടിയത് നല്ല ഉയരമുള്ള ഒരുത്തനായിരുന്നു. അവന്റെ പൊക്കത്തിനൊപ്പിച്ച് വച്ചിരുന്ന മൈക്കിലാണ് ഞാൻ പാടുന്നത്. പാടുമ്പോൾ എന്റെ കഴുത്ത് മുകളിലേക്ക് വളഞ്ഞിരിക്കുകയാണ്, നോട്ടം ആകാശത്തേക്കും. ദൈവത്തെ കണ്ട് പാടിയെന്ന് വേണമെങ്കിൽ പറയാം. ആദ്യമായി മൈക്കിൽ പാടുന്നതിന്റെ വിറയുണ്ടായിരുന്നെങ്കിലും സെക്കൻഡ് പ്രൈസ് കിട്ടി. കോളജിൽ പഠിക്കുന്ന കാലത്ത് പാട്ടുകാരനെന്ന ഇമേജ് വല്ലാതെ സന്തോഷിപ്പിച്ചിട്ടുണ്ട്. പക്ഷേ, ബോയ്സ് സ്കൂളിൽ നിന്ന് മിക്സഡ് കോളജിലേക്ക് ചെന്നപ്പോ ആകെ അങ്കലാപ്പ്. ഒരു സുഹൃത്ത് ഉപദേശിച്ചു, 'പെൺകുട്ടികളൊക്കെ ആരാധികമാരായുണ്ട്. അവരോട് വളവളാന്ന് സംസാരിക്കാൻ പോയാ ൽ ഉള്ള വില കൂടി പോകും.' ആദ്യമൊക്കെ അത് അക്ഷരംപ്രതി പാലിച്ചു. പിന്നെ എന്റെയീ ബലംപിടിത്തം കാരണം ആരും സംസാരിക്കാൻ വരാതായി. ആ ഉപദേശം തന്ന കൂട്ടുകാരനെ കാണാനിരിക്കുകയാണത്ര മനോജ്.
ദൂരദർശന്റെ 'ഐതിഹ്യമാല'യിൽ സാമൂതിരിപ്പാടിന്റെ വേഷം അഭിനയിച്ച് സീരിയലിലെത്തി. പക്ഷേ, അതോടെ വീട്ടുകാർക്ക് പേടിയായി ഞാൻ വഴിതെറ്റി പോകുമോ എന്ന്. നിർബന്ധം സഹിക്കാതെ ഗൾഫിലേക്ക് പോയി. മൂന്നരവർഷത്തെ പ്രവാസജീവിതം ഒരു വലിയ സത്യം മനസ്സിലാക്കിത്തന്നു, കലാകാരനായല്ലാതെ എനിക്ക് ജീവിക്കാനാകില്ല. മടങ്ങിവന്ന ശേഷം മിമിക്രി ട്രൂപ്പുകളിൽ ചേർന്നു ജീവിതം മുന്നോട്ടുപോയി. പിന്നീട് കേബിൾ യുഗത്തിൽ ചാനലുകൾ വന്നപ്പോൾ സീരിയലിൽ ഞങ്ങൾക്കും തിരക്കായി. മനോജ് പറയുന്നു.
മനോജ് നല്ലൊരു ഡബ്ബിങ്ങ് ആർട്ടിസ്റ്റ് കൂടിയാണ്. തെലുങ്ക് സൂപ്പർസ്റ്റാർ ചിരഞ്ജീവിക്ക് വേണ്ടി 'ചേകവൻ' എന്ന സിനിമ മലയാളത്തിലേക്ക് വന്നപ്പോണ് ആദ്യമായി ഡബ്ബ് ചെയ്തത്. ബില്ല ടു' മലയാളത്തിലാക്കിയപ്പോ അജിത്തിനു വേണ്ടിയും ഡബ്ബ് ചെയ്തു. മോഹൻലാൽ നായകനായ'പുലിമുരുക'നിൽ തെലുങ്ക് നടൻ ജഗപതി ബാബുവിനു വേണ്ടിയും ഡബ്ബ് ചെയ്തു അഭിനയത്തിനിടയിൽ കിട്ടുന്ന സമയം ഡബ്ബിങ്ങിനു വിനിയോഗിക്കുമ്പോൾ ഒരു സന്തോഷം കൂടിയുണ്ട്, നമ്മുടെ ശബ്ദം തിരിച്ചറിയപ്പെടുന്നുണ്ടല്ലോ. മനോജ് പറയുന്നു.
അടിയുറച്ച ദൈവവിശ്വാസിയാണ് ഞാൻ. ദൈവാനുഗ്രഹം കിട്ടുക എന്നതും ദൈവത്തിൽ അടിയുറച്ച് വിശ്വസിക്കുക എന്നതും വളരെ വലിയ കാര്യമാണ്. ബൈബിളും ഗുരുവായൂരപ്പനും ഖുറാനുമുണ്ട് ഞങ്ങളുടെ പൂജാമുറിയിൽ. അച്ഛനാണ് ഇങ്ങനെ എല്ലാ ദൈവങ്ങളെയും വിശ്വസിക്കണമെന്നു ചിന്തിക്കാൻ പഠിപ്പിച്ചത്. കുട്ടിയായിരുന്നപ്പോൾ എന്നെ സ്കൂട്ടറിലിരുത്തി അച്ഛൻ പുറത്തൊക്കെ കൊണ്ടുപോകുമായിരുന്നു. പള്ളിയും കുരിശടിയും അമ്പലവും കാണുമ്പോഴെല്ലാം അച്ഛൻ നെഞ്ചിൽ കൈവച്ച് പ്രാർത്ഥിക്കും. പള്ളിയും കുരിശടിയും കണ്ട് അച്ഛനോട് ഞാൻ സംശയം ചോദിച്ചു 'അവിടെ ദൈവം ഉണ്ടോ' എന്ന്. അന്ന് അച്ഛൻ പറഞ്ഞ മറുപടി ഇതായിരുന്നു, 'എല്ലായിടത്തും ഉള്ളത് ഒരേ ദൈവമാണ്.' ആ വാക്ക് തന്നെ എന്റെ മോനെയും ഞാൻ പഠിപ്പിച്ചു.
മതത്തിന്റെ വേലിക്കെട്ടുകൾ മറന്ന് ബീനയുടെ കൈപിടിക്കാൻ ധൈര്യം കിട്ടിയതും ആ ദൈവത്തിന്റെ പിന്തുണ കൊണ്ടാണ്. കുടുംബത്തിലെ ആദ്യത്തെ മിശ്രവിവാഹമാണ് എന്റേത്. പക്ഷേ, അച്ഛനോ അമ്മയ്ക്കോ ബീന ക്രിസ്ത്യാനി ആണെന്നതിൽ എതിർപ്പൊന്നും ഇല്ലായിരുന്നു. അമ്മൂമ്മയ്ക്ക് മാത്രമായിരുന്നു അൽപം മുറുമുറുപ്പ്. അതുകൊണ്ട് പുള്ളിക്കാരിയോട് ക്രിസ്ത്യാനിയാണെന്ന് പറഞ്ഞില്ല. കല്യാണം കഴിഞ്ഞ് ബീന വീട്ടിൽ വന്ന കാലത്ത് ആരോ അമ്മൂമ്മയോട് പറഞ്ഞു ബീന ക്രിസ്ത്യാനിയാണെന്ന്. അന്നേരം അമ്മൂമ്മ തർക്കിച്ചു. 'കണ്ണില്ലാത്ത ഏതോ ഒരുത്തനാ ഇവൾ നായരുപെണ്ണല്ല എന്നു പറഞ്ഞത്' എന്നുപറഞ്ഞ് മനോജ് പറയുന്നു.
എന്റെ അപ്പച്ചനും അമ്മയ്ക്കുമൊന്നും വിവാഹത്തിന് യാതൊരു എതിർപ്പുമില്ലായിരുന്നു. മൂന്നുതവണ 41 ദിവസം വ്രതമെടുത്ത് ശബരിമലയ്ക്ക് പോയിട്ടുള്ള ആളാണ് അപ്പച്ചൻ. അപ്പച്ചന്റെ മരണശേഷം അമ്മ ഞങ്ങളുടെ കൂടെയാണെന്ന് ബീന.
ഇപ്പോൾ ഞങ്ങളുടെ സന്തോഷം മുഴുവൻ മകൻ ആരോമലിനെ ചുറ്റിപ്പറ്റിയാണ്. ഇപ്പോഴത്തെ വലിയ സന്തോഷം മോന് അവാർഡ് കിട്ടിയതാണ്. കഴിഞ്ഞ വർഷത്തെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് ആരോമലിനായിരുന്നു. ചിന്മയ സ്കൂളിൽ അഞ്ചാംക്ലാസിലാണ് അവൻ പഠിക്കുന്നത്. കൂട്ടുകാരൊന്നും അവാർഡ് വാർത്ത വിശ്വസിച്ചില്ല എന്നുപറഞ്ഞ് അവൻ വിഷമത്തിലാണ്. അവാർഡ് കിട്ടിക്കഴിഞ്ഞ് ഫോട്ടോ ക്ലാസിൽ കൊണ്ടുപോയി കാണിക്കാം എന്നുപറഞ്ഞ് ഞാൻ സമാധാനിപ്പിച്ചു. മനോജ് പറയുന്നു.
കുറേ സിനിമകളിലേക്ക് ഓഫർ വന്നിരുന്നു. പ്രസാദ് നൂറനാട് ഒ.എൻ.വി കുറുപ്പിന്റെ 'കുഞ്ഞേടത്തി' ഷോർട് ഫിലിമാക്കിയപ്പോൾ മോൻ അതിൽ അഭിനയിച്ചു. തിരുവനന്തപുരത്ത് പോയപ്പോൾ ഒ.എൻ.വി സാറിനെ കണ്ടിരുന്നു. 'നന്നായി വരട്ടെ' എന്നു തലയിൽ കൈവച്ച് അദ്ദേഹം മോനെ അനുഗ്രഹിച്ചു. 'കുഞ്ഞേടത്തി'യിലെ അഭിനയത്തിന് കിട്ടുന്ന മൂന്നാമത്തെ അവാർഡാണ് സ്റ്റേറ്റ് അവാർഡ്. ബീന പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍