മുന്നണി വിട്ട മാണിക്ക് വേണ്ടി പ്രതികരിച്ച സുധീരൻ ബാബുവിന് വേണ്ടി രംഗത്തുവരാത്തത് എന്തേ? ജേക്കബ് തോമസ് കഴിഞ്ഞ സർക്കാറിനോട് അന്ധമായ വിരോധം പുലർത്തുന്നു; ബാബുവിനോടുള്ള വിരോധം തുറമുഖ മേധാവിയായിരിക്കേ അന്വേഷണം പ്രഖ്യാപിച്ചതിനാൽ: കെപിസിസി ഉപാധ്യക്ഷൻ എം എം ഹസൻ മറുനാടനോട്
അരുൺ ജയകുമാർ
തിരുവനന്തപുരം: സംസഥാനത്തെ കോൺഗ്രസ് രാഷ്ട്രീയമായി കടുത്ത വെല്ലുവിളികളെ നേരിടുന്ന സമയമാണിപ്പോൾ. കോൺഗ്രസിനെ അപ്രത്യക്ഷമാക്കി ബിജെപി മുന്നേറ്റം നടത്താനുള്ള ശ്രമങ്ങൾ ശക്തമായിരിക്കയാണ് ഒരു വശത്ത്. മറുവശത്ത് കോൺഗ്രസിന് വെല്ലുവിളിയാകുന്നത് പാളയത്തിലെ പടയും കോൺഗ്രസിന് വിജിലൻസ് കേസുകളുമാണ്. കെ ബാബുവെന്ന മുന്‍മന്ത്രിയുടെ വീട് വിജിലൻസ് റെയ്ഡ് നടത്തിയപ്പോൾ അതിൽ പ്രതിഷേധിക്കാൻ ആദ്യമെത്തിയത് എ ഗ്രൂപ്പ് നേതാവും കെപിസിസി ഉപാധ്യക്ഷനുമായ എംഎം ഹസൻ ആയിരുന്നു. എന്നാൽ ഈ വിഷയത്തിൽ ബാബുവിനെ പിന്തുണക്കാൻ കെപിസിസി അധ്യക്ഷൻ വി എം സുധീരൻ ഇതുവരെ തയ്യാറായിട്ടില്ല. ഇതിൽ എ ഗ്രൂപ്പ് കടുത്ത അമർഷത്തിലുമാണ്.
കെ ബാബുവിനെതിരായ വിജിലൻസ് അന്വേഷണത്തിൽ കെപിസിസി അധ്യക്ഷൻ വി എം സുധീരൻ പ്രതികരിക്കാതിരുന്നത് അനൗജിത്യപരമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എംഎം ഹസ്സൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ഇക്കാര്യത്തിൽ സുധീരനോടുള്ള ഭിന്നത വ്യക്തമാക്കുന്നതാണ് ഹസന്റെ പ്രതികരണം. കെപിസിസി അധ്യക്ഷനെ കടന്നാക്രമിച്ചു കൊണ്ടാണ് സുധീരൻ സംസാരിച്ചത്. എല്ലാ കാര്യങ്ങളിലും അഭിപ്രായം രേഖപെടുത്തുന്നയാളാണ് വി എം സുധീരൻ പക്ഷേ ഇക്കാര്യത്തെ കുറിച്ച് ചോദ്യങ്ങൾ ഉയരുമ്പോൾ പറയുന്നത് 24ന് രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ പറയാം എന്നാണ്. അത്തരം നടപടി ഒരു അധ്യക്ഷന്റെ ഭാഗത്ത് നിന്നും ഉണ്ടാകാൻ പാടുള്ളതല്ലെന്നും തീർത്തും ഗൗർഭാഗ്യകരമാണെന്നും ഹസ്സൻ അഭിപ്രായപ്പെട്ടു. എല്ലാ കാര്യങ്ങളിലും സുധീരൻ പ്രതികരിക്കുന്നത് ഇത്തരത്തിലാണോ എന്നും ഹസ്സൻ ചോദിക്കുന്നു.
നേരത്തെ ബാബുവിനെതിരെ അന്വേഷണം നടന്നെങ്കിലും യാതൊരു തെളിവും ലഭിച്ചിരുന്നില്ല. ഇപ്പോൾ പുതിയ സർക്കാർ അധികാരത്തിൽ വന്ന ശേഷം പ്രതികാര നടപടികളാണ് സ്വീകരിക്കുന്നത്. അങ്ങനെയൊരു അവസ്ഥയിൽ പാർട്ടിയെ ഒത്തിണക്കത്തോടെയും പിന്തുണയോടെയും കൊണ്ട് പോകേണ്ടയാളാണ് പാർട്ടി അധ്യക്ഷൻ. കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയിൽ അംഗമായിരുന്നയാളാണ് ബാബു എന്ന കാര്യം സുധീരൻ മറക്കരുതെന്നും ഹസ്സൻ പറയുന്നു. തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ബാബുവിന് ഉൾപ്പടെയുള്ളവർക്ക് സീറ്റ് നൽകരുതെന്ന് സുധീരൻ ആവശ്യപ്പെട്ടിരുന്നു. ഇത് മറികടന്ന് സീറ്റ് നൽകുകയും ബാബു തെരഞ്ഞെടുപ്പിൽ പരാജയപ്പെടുകയും ചെയ്തിരുന്നു. ഇതാണോ കെപിസിസി അധ്യക്ഷന്റെ മൗനത്തിന് കാരണമെന്ന ചോദ്യത്തിന് അത്തരം നിലപാടുകളിലേക്ക് പോകേണ്ട സമയമാണോ ഇത് എന്നായിരുന്നു ഹസ്സന്റെ മറുപടി.
കെപിസിസി അധ്യക്ഷന്റെ പദവിയിൽ സുധീരൻ തുടരുന്നതിനോട് പാർട്ടിയിലെ ഇരു ഗ്രൂപ്പുകൾക്കും താൽപര്യം എപ്രകാരമാമെന്ന ചോദ്യത്തിന്. പാർട്ടി അധ്യക്ഷൻ എന്നാൽ പാർട്ടിയെ ഒരുമിച്ച് കൊണ്ട് പോകേണ്ട ആളാണ്. സുധീരന് ഇപ്പോഴും അതിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ മുൻ നിലപാടുകളിൽ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്നും ഹസ്സൻ പറയുന്നു. മാത്രവുമല്ല കെ ബാബുവിന്റെ കാര്യത്തിൽ പ്രതികരിക്കാതികരിക്കുന്ന സുധീരൻ കഴിഞ്ഞ ദിവസം മാണിക്കെതിരെ സുകേശൻ മൊഴി നൽകിയപപ്പോൾ മാണിയെ ന്യായീകരിച്ചിരുന്നു. മുന്നണി വിട്ട് പുറത്ത് പോയ ഒരാളെ ന്യായീകരിക്കുന്നയാൾ എന്ത്കൊണ്ട് സ്വന്തം പാർട്ടിക്കാരനായ ബാവുവിന്റെ കാര്യത്തിൽ മൗനം പാലിക്കുന്നുവെന്നും ഹസ്സൻ ചോദിക്കുന്നു.
ഇപ്പോൾ വിജിലൻസിന്റെ തലപ്പത്തുള്ള ജേക്കബ് തോമസ് കഴിഞ്ഞ സർക്കാറിനോട് അന്ധമായ വിരോധം പുലർത്തുന്നയാളാണ്. ബിജു രമേശിന്റെ പരാതിയിലാണ് ബാബുവിനെതിരായ കേസ് വീണ്ടും അന്വേഷിക്കുന്നത്. വിജിലൻസിന്റെ പേര് പറഞ്ഞ കാണിക്കുന്ന ഇത്തരം പക പോക്കലുകൾക്ക മുഖ്യമന്ത്രി പിണറായി വിജയൻ അനുമതി നൽകിയിരിക്കുകയാണ് മുൻപ് തുറമുഖ വകുപ്പിലെ ഒരു കേസിൽ ജേക്കബ് തോമസിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അന്നത്തെ തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന ബാബുവിനോടുള്ള ശത്രുതയും കേസിനും പ്രതികാര നടപടികൾക്കും കാരണമായതായി ഹസ്സൻ പറയുന്നു.
സംഘടനാ തെരഞ്ഞെടുപ്പ് ഒരു സംസ്ഥാനത്തിൽ മാത്രം നടത്തുന്നത് പ്രായോഗികമല്ലെന്ന് ഏവർക്കും അറിയാം പക്ഷേ വിവിധ ഘട്ടങ്ങളിലായി തെരഞ്ഞടുപ്പ് നടത്തുന്നതിൽ എന്താണ് തെറ്റ് എന്നും ഹസ്സൻ ചോദിക്കുന്നു.ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രം ആദ്യം സംഘടന തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യം എഐസിസി പരിഗണനയിലുണ്ടെന്നാണ് വിവരമെന്നും അദ്ദേഹം പറയുന്നു. ഗ്രൂപ്പില്ലാ എന്ന് പറയുന്നവർ വ്യക്തി താല്പര്യങ്ങൾ നടക്കാത്തതിന്റെ പേരിൽ മാത്രമാണ് അങ്ങനെ പ്രസംഗിച്ച് നടക്കുന്നത്. കോൺഗ്രസ് പാർട്ടിയിൽ ഗ്രൂപ്പ് എന്നത് എല്ലാ കാലത്തും ഉണ്ടായിട്ടുള്ള ഒന്നാണ് അതിൽ പ്രത്യേകമായി ഒന്നുമില്ലെന്ന് പല തവണ പറഞ്ഞതാണ്. സ്ഥാനമാനങ്ങൾ ലഭിക്കാത്തതിന്റെ പേരിലും മറ്റുമാണ് പലരും ഗ്രൂപ്പ് വിട്ട് സ്വതന്ത്രമായി നിൽക്കുന്നത്.ഗ്രൂപ്പിന്റെ പേരിലാണ് അധികാരം നഷ്ടപെട്ടത് എന്ന് കരുതുന്നില്ല, സർക്കാറിന്റെ അവസാന കാലത്തെ ചില തീരുമാനങ്ങളും ചിലരുടെ അഴിമതിയുമൊക്കെയാണ് പരാജയത്തിന് കാരണം.
കേരളത്തിൽ പ്രതിപക്ഷം ദുർബലമാണെന്നത് ശരിയാണ് പകക്ഷേ അത് അംഗബലത്തിൽമാത്രമാണ്. അക്രമവും പ്രതിഷേധവും മാത്രമാണ് പ്രതിപക്ഷത്തിന്റെ ശക്തി എന്ന് കോൺഗ്രസും യുഡിഎഫും വിശ്വസിക്കുന്നില്ല.അക്രമ രാഷ്ട്രീയത്തിന് സിപിഎമ്മിനെ കോൺഗ്രസ് പിന്തുണയ്ക്കുന്നുവെന്ന കുമ്മനത്തിന്റെ പരാമർശത്തോട് യോജിപ്പില്ല. രണ്ട് പാർട്ടികളും അക്രമത്തിന്റെ വക്താക്കളാണ്. അതോടൊപ്പം ത്നനെ സിപിഐ(എം) ഇപ്പോൾ ചെയ്യുന്ന പല കാര്യങ്ങളും കൈകൊള്ളു്നന ചില തീരുമാനങ്ങളും ബിജെപിയെ വളരാൻ സഹായിക്കുന്നത് മാത്രമാണെന്നും ഹസ്സൻ പറഞ്ഞു. ശബരിമല വിഷയമാണോ ഉദ്ദേശിച്ചത് എന്ന ചോദ്യത്തിന് അവിടത്തെ കാര്യങ്ങൾ തീരുമാനിക്കുമ്പോൾ വിശ്വാസികളുടെ അഭിപ്രായമാണ് പരിഗണിക്കേണ്ടത് എന്നും ഹസ്സൻ പറഞ്ഞു.
അതേസമയം ബിജെപി സംസ്ഥാന ഓഫീസ് ആക്രമിച്ചപ്പോൾ കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചില്ലെന്ന കുമ്മനം രാജശേഖരന്റെ വാദത്തെ ഹസൻ തള്ളി. ഡൽഹിയിലെ എകെജി ഭവൻ ആക്രമിച്ചതും കരിഓയിൽ ഒഴിച്ചതും ഓർമ്മയുണ്ടോ എന്നാണ് ഹസൻ പറഞ്ഞത്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍