കൊക്കൂൺ-സൈബർ ഡോം അന്വേഷണം അട്ടിമറിക്കാൻ പൊലീസ് ആസ്ഥാനത്ത് ഐജിയാകണം! ആർഎസ്എസ് അജണ്ട നടപ്പാക്കുമെന്ന തമാശ പറച്ചിൽ സുരേഷ് രാജ് പുരോഹിതിന് വിനയാകും; ഡിജിപി ഓഫീസിലെ പോര് ബെഹ്റയ്ക്കും തലവേദന; പിണറായി വിജയൻ കരുണ കാണിക്കുമോ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കൊക്കൂൺ-സൈബർ ഡോമിലെ ക്രമക്കേടുകൾ ആദ്യം കണ്ടെത്തിയത് പൊലീസ് ആസ്ഥാനത്ത് ഐജിയായ സുരേഷ് രാജ് പുരോഹിതായിരുന്നു. കൊല്ലത്തെ രവിപിള്ളയുടെ അനധികൃത നിർമ്മാണമായ റാവീസ് ഹോട്ടലിൽ കോക്കൂൺ നടക്കുന്നുവെന്ന് അറിഞ്ഞായിരുന്നു സുരേഷ് രാജ് പുരോഹിത് കാര്യങ്ങൾ തിരിക്കിയത്. കേരളാ പൊലീസിന്റെ പേരിൽ നടക്കുന്ന ആഘോഷ പരിപാടിയുടെ ഒരു ഫയലും പൊലീസ് ആസ്ഥാനത്ത് ഇല്ലെന്ന സത്യം മനസ്സിലാക്കി സുരേഷ് രാജ് പുരോഹിത് ശരിക്കും ഞെട്ടി.
ഇതിനിടെ കൊക്കൂണിലെ പീഡന ആരോപണത്തിൽ സൈബർ സെൽ തലവനായിരുന്ന വിനയകുമാരൻ നായർ കുരുങ്ങിയത് വിവാദങ്ങൾക്ക് പുതിയ മാനം നൽകി. സംഭവം വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ഏറ്റെടുത്തു. ഇതോടെ കൊക്കൂണിലെ പിന്നിലെ പ്രമുഖനായ തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാം കുടുങ്ങി. കൊക്കൂണിലെ ഫയൽ ചോദിച്ച് പൊലീസ് ആസ്ഥാനത്ത് എത്തിയ കുറിപ്പിൽ അത്തരമൊരു ഫയൽ ഇല്ലെന്ന് സുരേഷ് രാജ് പുരോഹിത് മറുപടിയും നൽകി. ഇതോടെ മനോജ് എബ്രഹാം അങ്കലാപ്പിലായി. ഇതിൽ നിന്ന് തലയൂരാൻ പൊലീസ് ആസ്ഥാനത്തെ ഐജി സ്ഥാനമാണ് മനോജ് എബ്രഹാം നോട്ടമിടുന്നത്. ഇതിനെടെ ചില അബന്ധങ്ങളിൽ വീണത് സുരേഷ് രാജ് പുരോഹിതിന് വിനയാവുകയാണ്.
മനോജ് എബ്രഹാമും സുരേഷ് രാജ് പുരോഹിതും തമ്മിലെ ഭിന്നത തുടങ്ങിയതോടെ മംഗളം പത്രത്തിൽ ഒരു വാർത്തയെത്തി. ഉദ്യോഗസ്ഥർക്ക് വ്യത്യസ്ഥ തിരിച്ചറിയിൽ കാർഡ് ഏർപ്പെടുത്താനുള്ള സുരേഷ് രാജ് പുരോഹിതിന്റെ നീക്കത്തെ ഡിജിപി ബെഹ്റ ശാസിച്ചുവെന്നായിരുന്നു അത്. ഈ വാർത്തയിൽ സുരേഷ് രാജ് പുരോഹിതിനെ ആർഎസ്എസുകാരനായും ചിത്രീകരിച്ചിരുന്നു. തൃശൂർ പൊലീസ് അക്കാഡമിയിലെ ബീഫ് വിവാദത്തിന്റെ പശ്ചാത്തലവും മാതാ അമൃതാനന്ദമയീയെ അക്കാഡമിയിലെ താമസ സ്ഥലത്തുകൊണ്ടുവന്നതും ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
ഇത് സുരേഷ് രാജ് പുരോഹിതിനെ അലോസരപ്പെടുത്തി. പൊലീസ് ആസ്ഥാനത്തെ ജൂനിയർ സൂപ്രണ്ട്, സീനിയർ സൂപ്രണ്ട് തസ്തികയിലുള്ള ഉദ്യോഗസ്ഥരെയടക്കം വിളിച്ച് സംസാരിക്കുന്നതിനിടെ താൻ ആർഎസ്എസ് അജണ്ട നടപ്പാക്കുമെന്ന് സുരേഷ് രാജ് പുരോഹിത് പകുതി തമാശയിൽ ഇവരോട് പറഞ്ഞു. ഇതാണ് സുരേഷ് രാജ് പുരോഹിതിനെതിരെ മനോജ് എബ്രഹാം ആയുധമാക്കുന്നത്. ഇങ്ങനെ പറഞ്ഞയാളെ പൊലീസ് ആസ്ഥാനത്ത് നിന്ന് മാറ്റാനാണ് മനോജ് എബ്രഹാമിന്റെ ശ്രമം.
പൊലീസ് ആസ്ഥാനത്ത് നേരത്തേയും മനോജ് എബ്രഹാം പ്രവർത്തിച്ചിട്ടുണ്ട്. അപ്പോഴായിരുന്നു ഇ ബീറ്റ് വിവാദം ഉണ്ടായത്. എഡിജിപി ബി സന്ധ്യയായിരുന്നു ഇത് കണ്ടെത്തി നടപടികൾ എടുത്തത്. ഈ വിഷയം വിജിലൻസിന്റെ ശ്രദ്ധയിലേക്ക് കൊണ്ടു വരാനും നീക്കം സജീവമാണ്. ഈ സമയത്ത് സുരേഷ് രാജ് പുരോഹിതനെ പോലൊരു വ്യക്തി പൊലീസ് ആസ്ഥാനത്ത് നിയോഗിക്കപ്പെട്ടാൽ തനിക്ക് പാരയാകുമെന്ന് മനോജ് എബ്രഹാം കരുതുന്നു. സാഹചര്യത്തിൽ സുരേഷ് രാജ് പുരോഹിതിന്റെ ആർഎസ് എസ് പരമാർശം ചർച്ചയാക്കിപ്പിക്കുകയാണ് ലക്ഷ്യം.
അതിനടെ താൻ അങ്ങനെ ആരോടും പറഞ്ഞില്ലെന്ന വിശദീകരണമാണ് സുരേഷ് രാജ് പുരോഹിത് ഔദ്യോഗികമായി നൽകുന്നത്. ഡിജിപി ലോക്നാഥ് ബെഹ്റയുമായി സുരേഷ് രാജ് പുരോഹിതിന് അടുത്ത ബന്ധമാണുള്ളത്. എന്നാൽ എസ് ഐ വരെയുള്ളവരുടെ സ്ഥലം മാറ്റത്തിൽ നിന്ന് ഐജിയെ ഒഴിവാക്കേണ്ട സാഹചര്യം ഉണ്ടായെന്നതും രസകരമാണ്. മുകളിൽ നിന്നുള്ള നിർദ്ദേശങ്ങൾ പാലിച്ചുള്ള സ്ഥലം മാറ്റ ഉത്തരവിൽ ഒപ്പിടില്ലെന്നാണ് ഐജിയുടെ പക്ഷം. ഇതോടെ പൊലീസ് ആസ്ഥാനത്തെ എ ഐ ജിയായ രാഹുൽ ആർ നായരെ കൊണ്ടാണ് ഡിജിപി സ്ഥലം മാറ്റ ഉത്തരവുകൾ പുറപ്പെടുവിക്കുന്നത്.
സ്ഥലംമാറ്റത്തിന് ഉദ്യോഗസ്ഥരിൽ നിന്ന് സന്നദ്ധത അറിയിച്ചുള്ള റിപ്പോർട്ട് വേണമെന്ന് പുരോഹിത് ശഠിക്കുന്നു. ഇതോടെയാണ് സുരേഷ് രാജ് പുരോഹിതിൽ നിന്ന് ചുമതല എടുത്തുമാറ്റിയത്. അതിനിടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഫയലുമായെത്തിയ സ്റ്റാഫംഗത്തെ സുരക്ഷാപരിശോധനയുടെ പേരിൽ പൊലീസ് ആസ്ഥാനത്ത് തടഞ്ഞുവച്ചു. അപകടം മണത്ത് ഡി.ജി.പി ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രിയെ കണ്ട് മാപ്പുപറഞ്ഞാണ് തലയൂരിയത്. ഈ സാഹചര്യത്തിൽ പൊലീസ് ആസ്ഥാനത്ത് സമൂല അഴിച്ചു പണിയുണ്ടാകുമെന്നാണ് സൂചന.
സുരേഷ് രാജ് പുരോഹിതിനെ അവിടെ നിന്ന് മാറ്റും. വിഷയത്തിൽ സിപിഐ(എം) അനുകൂല സംഘടനയായ എൻ ജി ഒ യൂണിയനും സുരേഷ് രാജ് പുരോഹിതിന് എതിരാണ്. പൊലീസ് അക്കാഡമിയിൽ ബീഫ് നിരോധനം ഏർപ്പെടുത്തിയത് മുതൽ സിപിഐ(എം) സംഘടനകളുടെ കണ്ണിലെ കരടാണ് സുരേഷ് രാജ് പുരോഹിത്. കണ്ണൂർ റേഞ്ച് ഐജിയായും സുരേഷ് രാജ് പുരോഹിത് യുഡിഎഫ് ഭരണകാലത്ത് പ്രവർത്തിച്ചിട്ടുണ്ട്. അഴിമതി തീരെയില്ലാത്ത സത്യസന്ധനായ ഉദ്യോഗസ്ഥനെന്ന തിരിച്ചറിവിലാണ് സുരേഷ് രാജ് പുരോഹിതിന് പൊലീസ് ആസ്ഥാനത്ത് പ്രധാന തസ്തിക മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയത്.
എന്നാൽ കൊക്കൂൺ-സൈബർ ഡോമിലെ കള്ളക്കളി കണ്ടെത്തിയതോടെ വിവാദങ്ങൾ ഒന്നൊന്നായി സുരേഷ് രാജ് പുരോഹിതിനെ തേടിയെത്തി. ലോക്നാഥ് ബെഹ്റ ഡി.ജി.പിയായതിന് പിന്നാലെ സന്ദർശകർക്ക് തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തിയിരുന്നു. ഉന്നത ഉദ്യോഗസ്ഥരെ പോലും ഒഴിവാക്കിയില്ല. പിന്നാലെ പൊലീസ് ആസ്ഥാനത്തെ മിനിസ്റ്റീരിയൽ, എക്സിക്യൂട്ടിവ് ജീവനക്കാർക്ക് പുതിയ തിരിച്ചറിയൽ കാർഡ് നൽകി. ഇതിനായി പൂരിപ്പിച്ച് നൽകേണ്ട പെർഫോർമയിൽ ജീവനക്കാരുടെ ജാതി ചോദിച്ചത് വിവാദമായിരുന്നു.
എല്ലാ ജീവനക്കാർക്കും തിരിച്ചറിയൽ കാർഡുണ്ടായിരിക്കേ തസ്തിക തിരിച്ച് വ്യത്യസ്ത നിറങ്ങളിലെ ടാഗ് ഏർപ്പെടുത്തിയതും വിവാദമായി. പൊലീസ് ഉദ്യോഗസ്ഥർക്ക് കടുംനീല നിറത്തിലെയും മിനിസറ്റീരിയൽ ജീവനക്കാരിൽ ജൂനിയർ സൂപ്രണ്ട് മുതൽ മുകളിലോട്ടുള്ളവർക്ക് ഇളംനീല, ഹെഡ് ക്ലാർക്ക് വരെയുള്ളവർക്ക് പച്ച, ലാസറ്റ് ഗ്രേഡ് ജീവനക്കാർക്ക് മഞ്ഞ നിറത്തിലെയും ടാഗുകളാണ് അനുവദിച്ചത്. ഇതെല്ലാം സുരേഷ് രാജ് പുരോഹിതന്റെ നീക്കമായി വിമർശിക്കപ്പെട്ടു. എന്നാൽ ഡിജിപിയുടെ നിർദ്ദേശമാണ് നടപ്പാക്കപ്പെട്ടതെന്നതാണ് യാഥാർത്ഥ്യം. ഇതിനിടെയാണ് ബീഫ്് വിവാദവും ആർഎസ്എസ് അജണ്ടയും ഉയർത്തിക്കാട്ടിയുള്ള നീക്കം സുരേഷ് രാജ് പുരോഹിതിനെതിരെ വരുന്നത്.
തസ്തികയുടെ വലിപ്പമനുസരിച്ചുള്ള ടാഗുകളെച്ചൊല്ലി പ്രതിഷേധം ശക്തമായതോടെ വിവിധ നിറങ്ങളിലെ ടാഗുകൾ പിൻവലിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിക്കുകയായിരുന്നു. ഇതെല്ലാം വാർത്തയാകുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിനെ അലോസരപ്പെടുത്തുന്നുണ്ട്. അഴിമതി പൂർണ്ണമായും ഇല്ലാതാക്കാൻ മുഖ്യമന്ത്രി ശ്രമിക്കുമ്പോൾ ഉദ്യോഗസ്ഥരെ കരിവാരി തേയക്കാൻ പൊലീസിലെ ചിലർ പൊലീസുകാരുടെ സ്ഥലം മാറ്റത്തിൽ പോലും അഴിമതി ആരോപിച്ച് വാർത്തയുണ്ടാക്കി. ഇതെല്ലാം മുഖ്യമന്ത്രിയെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് തന്നെ വലിയൊരു അഴിച്ചു പണി സേനയിൽ ഉണ്ടാകുമെന്ന് ഉറപ്പാണ്.
പല ജില്ലയിലേയും എസ് പി മാരേയും മാറ്റും. ജിഷാ വധക്കേസിലും അതിരുമ്പുഴ കൊലപാതകത്തിലും എടിഎം കവർച്ചയിലും മറ്റും പ്രതികളെ പിടികൂടി പൊലീസിന് പ്രതിച്ഛായ മെച്ചം ഉണ്ടായതാണ്. അതിനിടെ ഇത്തരം വിവാദങ്ങളെത്തുന്നത് ഒട്ടും ഗുണകരമല്ല. സേനയിലെ തമ്മിൽ തല്ല് തുടർന്നാൽ കാര്യങ്ങൾ കൈവിട്ടു പോകും. അതിനാൽ ഓണം കഴിഞ്ഞാൽ പൊലീസിൽ ശുദ്ധീകരണമെന്ന നിലയിലേക്കാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നീങ്ങുന്നത്.
Stories you may Like
- ഇക്കാര്യത്തിലൊന്നും ഞാൻ ഒരു പ്രതികരണവും നടത്തന്നില്ല: കൊച്ചി മെട്രോ ചെയർമാൻ
- പത്മജാ വേണുഗോപാലിനെ ബിജെപിയിലേക്ക് എത്തിച്ചത് മുൻ ഡിജിപി ലോക്നാഥ് ബെഹ്റ?
- ഐജി ജി ലക്ഷ്മണിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
- ബിജെപി പ്രവേശനത്തിന് പിന്നിൽ ബെഹ്റയെന്ന ആരോപണം തള്ളി പത്മജ
- പരാമർശം താനറിയാതെയെന്ന നിലപാടിൽ ലക്ഷ്മണ; ആ ആരോപണം ഇനി ഉന്നയിക്കാനാവില്ല
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്