സ്നേഹ നിധിയായ നാട്ടിൻപുറത്തുകാരനായി കുഞ്ചാക്കോ തകർത്തു; സൂപ്പർ പ്രകടനവുമായി മണിയൻപിള്ള രാജു; കൊച്ചവ്വ പൗലോ അയ്യപ്പ കൊഹ്ലോ ലളിതമായി കഥ പറഞ്ഞ ഒരു കുഞ്ഞ് സിനിമ; കുട്ടിത്താരങ്ങളുടെ മുഖത്തെ കൃത്രിമത്വം മാത്രം മുഴച്ചുനിന്നു
ട്രെയിലറിലെ ലാളിത്ത്യമാണ് കുഞ്ചാക്കോ ബോബൻ ചിത്രമായ 'കൊച്ചവ്വ പൗലോ അയ്യപ്പ കൊഹ്ലോ' കാണാൻ എന്നെ പ്രേരിപ്പിച്ചത്, പിന്നെ തീർച്ചയായും ഉദയയുടെ തിരിച്ച് വരവും സിദ്ധാർഥ് ശിവയുടെ സംവിധാനവും ആ പ്രേരണയുടെ ആക്കം കൂട്ടി. വളരെ ലളിതമായി കഥ പറഞ്ഞ ഒരു കുഞ്ഞ് സിനിമ എന്ന് ഒറ്റവാക്കിൽ പറയാം. പ്രശസ്ത ബ്രസീലിയൻ നോവലിസ്റ്റ് ആയ പൗലോ കൊഹ്ലോയുടെ ദി ആൽക്കമിസ്റ് എന്ന നോവലിലെ ചില വാചകങ്ങളെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയത്. നമ്മൾ ഒരു കാര്യം ആഗ്രഹിച്ചാൽ ആ ആഗ്രഹം തീവ്രമാണെങ്കിൽ അത് സാക്ഷാത്കരിക്കുന്നതിന് വേണ്ടി ഈ ലോകം മുഴുവൻ നമ്മുടെ കൂടെ ഉണ്ടാകും എന്ന പൗലോ കൊഹ്ലോയുടെ വാക്കുകളാണ് സിനിമക്ക് അടിത്തറ പാകിയത്. ജീവിതത്തിൽ പരാജയത്തിന്റെ രുചിയറിയാത്തവർ ആരുമുണ്ടാകില്ല. നമ്മുടെയൊക്കെ ലക്ഷ്യം, അത് പൂർത്തീകരിക്കുന്നതിന് വേണ്ടി ഒരുപാട് യാദനങ്ങളും പീഡനങ്ങളും വേദനനകളും സഹിക്കേണ്ടതായി വരും. അങ്ങനെയുള്ളവർ ഒരിക്കലും നിരാശപ്പെടരുതെന്നും നിരന്തരമായ പരിശ്രമത്തിലൂടെയും ആത്മ വിശ്വാസത്തിലൂടെയും തങ്ങളുടെ ആഗ്രഹം നേടിയെടുക്കാൻ കഴിയുമെന്നും ആ ലക്ഷ്യം നിറവേറ്റാൻ ലോകം മുഴുവൻ നമ്മുടെ കൂടെ നിൽക്കുമെന്നുമുള്ള വളരെ പോസിറ്റീവായ ഒരു മെസ്സേജ് ഈ സിനിമ നമുക്ക് പകർന്നു നൽകുന്നു.
പൈലറ്റ് ആകണമെന്നാണ് അപ്പു എന്ന കുഞ്ഞിന്റെ ആഗ്രഹം. അതിന്റെ ആദ്യ പടിയെന്നോണം വിമാനത്തിൽ കയറണമെന്നും അപ്പു ആശിച്ചു. അതിന് വേണ്ടി രണ്ട് പ്രാവശ്യം അവസരങ്ങൾ ലഭിച്ചെങ്കിലും അപ്പുവിനെ ഭാഗ്യം തുണച്ചില്ല. എന്നാൽ ഈ ആഗ്രഹം നടത്തി കൊടുക്കാൻ വേണ്ടി കൊച്ചവ്വ (ചാക്കോച്ചൻ )എന്ന നായകൻ നടത്തുന്ന ശ്രമങ്ങൾ അപ്പുവിനെ നീന്തൽ പഠിക്കുന്ന ക്ളബ്ബിലേക്കാണ് എത്തിക്കുന്നത്. നല്ല നീന്തൽക്കാരനായാൽ വലിയ ക്ലബുകൾ തിരഞ്ഞെടുക്കുമെന്നും അതിന്റെ പരിശീലനം വിദേശ രാജ്യങ്ങളിൽ വച്ച് നടക്കുമ്പോൾ വിമാനത്തിൽ കേറാമെന്നുമുള്ള നായകന്റെ സംസാരം കേൾക്കാനിടയാകുന്നതോടെയാണ് അപ്പു നീന്തൽ പഠിക്കാൻ തീരുമാനിക്കുന്നത്. ഇതാണ് കഥാ തന്തു.
വൈറ്റ് പോയന്റ്സ്:-
മുകളിൽ പ്രസ്താവിച്ചത് പോലെ വളരെ പോസിറ്റീവ് എനർജി തരുന്ന ഒരു സിനിമ. ഇത്രയും മനോഹരമായ ഒരു ആഖ്യാനം ഒരുക്കിയ സിദ്ധാർഥ് ശിവ അനുമോദനം അർഹിക്കുന്നു. ചിത്രത്തിലെ ഫ്രയിമുകൾ ഗംഭീരമായിരുന്നു. ഓരോ ഷോട്ടും വേറിട്ട് നിന്നു. എല്ലാം ഒന്നിനൊന്ന് മെച്ചം (ഹൈറ്റ് ഷോട്ട്,കുളം സീൻ,) കണ്ണിന് കുളിർമയേകുന്ന മനസ്സിന് സാന്ത്വനമേകുന്ന ലൊക്കേഷൻ. ഇടുക്കിയാണെന്ന് തോന്നുന്നു ഷൂട്ട് ചെയ്ത സ്ഥലം. ഇത്രയും മികച്ച സിനിമാ ലൊക്കേഷനുകൾ കേരളത്തിലുണ്ടെന്നുള്ള സത്യം പലരും ഈ സിനിമ കാണുമ്പോഴായിരിക്കും മനസ്സിലാക്കുക. സിനിമയുടെ സിംഹ ഭാഗവും കുളത്തിലാണ് ഷൂട്ട് ചെയ്തത്. തിയേറ്ററിൽ നിന്നു ഒരിക്കലെങ്കിലും ഈ സ്ഥലത്തു പോകണമെന്നും ആ കുളത്തിലൊരു പ്രാവശ്യം കൈകാലിട്ടടിച്ച് എല്ലാം മറന്ന് ഒഴുകി നടക്കണമെന്നുമുള്ള മോഹത്തിലേക്ക് പ്രേക്ഷകനെ കൊണ്ടെത്തിക്കാൻ സംവിധായകന് കഴിഞ്ഞു.
ക്യാമറാമാൻ നീൽ ഡി കുൻഹ നല്ല കഴിവുള്ള ആളാണ്. ലൊക്കേഷൻ ഫ്രയിമുകളെ അതിന്റെ സൗന്ദര്യത്തോടെയും തനത് ഭംഗിയിലും ഒപ്പിയെടുക്കുന്നതിൽ അദ്ദേഹം നൂറ് ശതമാനം വിജയിച്ചു.
ബിജിബാലിന്റെ പശ്ചാത്തല സംഗീതം ഒരു പരിധി വരെ കഥക്ക് അനുയോജ്യമായിരുന്നു. ഷാൻ റഹ്മാന്റെ പാട്ടുകളിൽ നീല കണ്ണുള്ള മാനെ എന്ന ഗാനം മികച്ചു നിന്നു. എഡിറ്റർ പാളിച്ചകളില്ലാതെ തന്റെ ജോലി പൂർത്തിയാക്കി.
കുഞ്ചാക്കോ ബോബന്റെ പുള്ളി പുലിയും ആട്ടിൻ കുട്ടിയും എന്ന സിനിമക്ക് ശേഷം ഒരുപാട് നന്മയുള്ള കഥാ പാത്രം. സ്നേഹ നിധിയായ നാട്ടിൻ പുറത്തുകാരനായി അദ്ദേഹം തകർത്തു. നെടുമുടി,സുരാജ്, കെ.പി എ സി ലളിത,അനുശ്രീ,മുത്തുമണി,മുസ്തഫ, മണിയൻ പിള്ള രാജു, സുധീഷ്, ഇർഷാദ്, അജു തുടങ്ങിയവർ തങ്ങളുടെ വേഷങ്ങളോട് നീതി പുലർത്തി. കൂട്ടത്തിൽ മണിയൻ പിള്ള രാജുവിന്റെ പ്രകടനം സൂപ്പറായിരുന്നു.
ബ്ലാക്ക് പോയന്റ്സ്:-
വളരെ മന്ദ ഗതിയിലാണ് കഥ മുന്നോട് പോകുന്നത്. ആദ്യ പകുതി ശരിക്കും ഇഴച്ചിലായിരുന്നു. പിന്നെ നായകന് സ്ക്രീൻ സ്പേസ് കുറവാണ് അതുകൊണ്ട് കുട്ടികളുടെ പ്രകടനം കണ്ട് സംതൃപ്തിയടയേണ്ടതായി വരും ഇത് ചിലരെയെങ്കിലും വല്ലാതെ ബോറടിപ്പിക്കും. പൗലോ പറഞ്ഞ ആ മെസ്സേജ് ആണ് സിനിമയിലെ നായകൻ. അത് തെളിയിക്കാൻ വേണ്ടി തിരക്കഥ എഴുതിയത് പോലെയായി . ഒരു സിനിമക്ക് പക്ഷെ ഈ തിരക്കഥ പൂർണമാണെന്ന് തോന്നുന്നില്ല. അൽപം കൂടി തിരക്കഥയെ വിശാലമാക്കാമായിരുന്നു. ഇത് കിണറ്റിലെ തവളായായിപ്പോയി.
കുട്ടികളുടെ പ്രകടനം വേണ്ടത്ര നന്നായില്ല. ആൺ കുട്ടിയുടെ മുഖത്ത് പലപ്പോഴും മൗന ഭാവമായിരുന്നു. അതിൽ നിറയെ കൃതിമത്വം നിഴലിച്ചു നിന്നു. ആൺ കുട്ടിയും പെൺ കുട്ടിയും തമ്മിലുള്ള സംഭാഷണത്തിൽ നാടകീയത വിലങ്ങു തടിയായി. കെപിഎസി ലളിത ടിവി കാണുമ്പോൾ കറന്റ് പോകുന്നതിന് മുമ്പ് ഡയലോഗ് പറഞ്ഞ പോലെ തോന്നി.
ബിജി ബാലിന്റെ പശ്ചാത്തലം ചില ഭാഗങ്ങളിൽ ഹമ്മിങ് ആയി കൊടുത്തിരുന്നു. അത് പലപ്പോഴും ഓവറായി അനുഭവപ്പെട്ടു. ഷാനിന്റെ നീല കണ്ണേ എന്ന പാട്ടൊഴികെ ഒന്നും മനസ്സിൽ തങ്ങി നിൽക്കുന്നതല്ല.
സ്വപ്നങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാനുള്ള ഓട്ടപ്പാച്ചിലിനിടയിൽ തന്റെ മൂല്യങ്ങളും ധാർമികതയും മറന്ന് പോകരുതെന്ന് എഴുത്തുകാരൻ ഓർമിപ്പിച്ചു തരുന്നു. വിദേശ രാജ്യത്തേക്കുള്ള പരിശീലനത്തിന് പോകുമ്പോഴാണ് അപ്പുവിന്റെ ഫ്രണ്ട് അപകടത്തിൽ പെടുന്നതും അപ്പു തന്റെ ആഗ്രഹം മാറ്റി വച്ച് ആ ഫ്രണ്ടിനെ രക്ഷിക്കുന്നതും. തന്റെ ആഗ്രഹങ്ങൾ അതെത്ര വലുതാണെങ്കിലും ആ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ മനുഷ്യത്വം ഒരിക്കലും പണയം വെക്കരുതെന്നും ഒരു മനുഷ്യന്റെ പ്രഥമ പ്രധാന ലക്ഷ്യം നന്മയും സ്നേഹവും സഹായവും ആണെന്നും അത് ആർക്കും കൈമോശം വന്നു പോകരുതെന്നും അങ്ങനെയുള്ള ആളുകൾക്ക് മാത്രമേ നാളെ ഉന്നത പദവിയിലെത്താൻ കഴിയുകയുള്ളു എന്നും ചിത്രം കാണിച്ച് തരുന്നു.
സിനിമയെ ഇഷ്ടപ്പെടുന്നവർക്ക് സ്വപ്നങ്ങളെ സ്നേഹിക്കുന്നവർക്ക് ആഗ്രഹങ്ങളെ കാത്ത് സൂക്ഷിക്കുന്നവർക്ക് ധാർമികതയെ മുറുകെ പിടിക്കുന്നവർക്ക് നന്മ വറ്റാത്തവർക്ക് ഒരിക്കലും നിരാശപ്പെടാതെ ഈ സിനിമ കണ്ടിറങ്ങാം. നൂറിൽ (100) അറുപത്തിയാറ് (66) മാർക്ക് കൊടുക്കുന്നു.
(ഇത് ലേഖകന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്.)
- TODAY
- LAST WEEK
- LAST MONTH
- 2021ൽ സീറ്റ് നിഷേധിച്ചത് ആഘാതമായി; നേതാക്കളുമായി മിണ്ടാതെ കഴിച്ചു കൂട്ടിയത് ആറുമാസം; എം വി ഗോവിന്ദനോടുള്ള വിയോജിപ്പും പ്രശ്നം; ബിജെപിയിൽ ചേരാനൊരുങ്ങിയത് തുടർച്ചയായ അവഗണന മൂലമോ? വെടിയേറ്റ് തലചിതറിയിട്ടും തിരിച്ചുവന്ന വിപ്ലവവീര്യമായ ഇ പിക്ക് സംഭവിച്ചത്?
- സിഐടിയു ബ്യൂട്ടീഷൻ സംഘടനയുടെ ജില്ലാ സെക്രട്ടറി വോട്ട് കുത്തിയത് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക്; വിവിപാറ്റിൽ തെളിഞ്ഞ പേര് അനിൽ ആന്റണി; കുമ്പഴ വടക്ക് പോളിങ് ബൂത്തിൽ നാലു മണിക്കൂർ നീണ്ട പ്രതിഷേധം: അവസാനം പരാതി പിൻവലിച്ച് മടങ്ങി
- കേരളത്തിലെ സിപിഎമ്മിന് തിരിച്ചടിയുണ്ടായാൽ അതിന്റെ ഉത്തരവാദിയായി ജയരാജൻ മാറും; ദല്ലാളുമൊത്ത് ജാവ്ദേക്കറിനെ ഇപി കണ്ടത് രാഷ്ട്രീയ മണ്ടത്തരമെന്ന് വിലയിരുത്തി സിപിഎം; മുഖ്യമന്ത്രിയുടെ വാക്കുകളിലുള്ളത് ഇപിയെ ഒറ്റപ്പെടുത്തുമെന്ന സൂചന; പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകുമ്പോൾ
- ആലത്തൂരിലെ പാർട്ടി അനുഭാവികളുടെ വോട്ടുകൾ ബിജെപി. തൃശൂർ മണ്ഡലത്തിലേക്ക് ഇറക്കുമതി ചെയ്തെന്ന് ആരോപണം; തൃശൂർ നിയമസഭാ മണ്ഡലത്തിൽ മാത്രം പതിനായിരം വോട്ട് കൂടിയതിന് കാരണം കണ്ടെത്തി സിപിഐ! പൂങ്കുന്നത്തുണ്ടായത് വൻ സംഘർഷം; തൃശൂരിലെ പോരാട്ട ചൂടിന് തെളിവായി വിവാദം
- കൊലപാതകമെന്ന സൂചനകൾ സിബിഐയ്ക്ക്; അഴിക്കുള്ളിലുള്ള പ്രതികൾ സാങ്കേതികത്വത്തിൽ ജാമ്യം നേടുന്നത് ഒഴിവാക്കാൻ പ്രാഥമിക കുറ്റപത്രം; കൊലക്കുറ്റം ചുമത്താത്തിനാൽ 60 ദിവസത്തിന് ശേഷം ജാമ്യം കിട്ടാനുള്ള സാധ്യതയും അടച്ച് കേന്ദ്ര ഏജൻസി; സിദ്ധാർത്ഥൻ കേസ് അടുത്ത ഘട്ടത്തിലേക്ക്
- പാപിയുടെ കൂടെ ശിവൻ കൂടിയാലും പാപിയാകും! കൂട്ടുകെട്ടുകൾ ശ്രദ്ധിക്കണം; ജാവ്ദേക്കറിനെ ഞാനും കണ്ടിട്ടുണ്ട്; എന്നാൽ സംശയ വ്യക്തിത്വം അതിന് സാക്ഷിയായത് ജയരാജന് പറ്റിയ വീഴ്ച; കൂട്ടുകെട്ടിൽ ഇപി കൂടുതൽ ജാഗ്രത കാട്ടണമെന്ന് മുഖ്യമന്ത്രി; ഇപിയോട് മുഖ്യമന്ത്രിയും സിപിഎം നീരസത്തിൽ; ഇടതു കൺവീനർ പദവി നഷ്ടമാകും
- ആക്കുളത്തെ മകന്റെ ഫ്ളാറ്റിൽ ജാവ്ദേക്കർ വന്നിരുന്നു; കൂടെ ദല്ലാൾ നന്ദകുമാറും ഉണ്ടായിരുന്നു; എത്തിയത് വെറുതെ ഒന്ന് പരിചയപ്പെടാൻ; രാഷ്ട്രീയം ചർച്ച ചെയ്തതുമില്ല; ശോഭയും സുധാകരനും പറയുന്നതെല്ലാം പച്ചക്കള്ളം; അവർക്കെതിരെ നിയമ നടപടി; ദല്ലാളിനെതിരെ കേസ് കൊടുക്കേണ്ടതുമില്ല; ആ കൂടിക്കാഴ്ച സ്ഥിരീകരിച്ച് ഇപിയും; ചർച്ച തുടരും
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- യഥാർത്ഥ ശിവനാണെങ്കിൽ പാപി കത്തിയെരിഞ്ഞ് പോകും; ഇത് ഡ്യൂപ്ലിക്കേറ്റ് ശിവൻ; ജയരാജൻ ജാവദേദ്ക്കറെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെ; പിടിക്കപ്പെട്ടപ്പോൾ കൂട്ടുപ്രതിയെ മുഖ്യമന്ത്രി തള്ളിപ്പറയുന്നു; 20 സീറ്റുകളും തോൽക്കുമ്പോൾ പിണറായി ജയരാജനെ ബലിയാടാക്കും; ജയരാജനെ ആളിക്കത്തിച്ച് സതീശനും
- 'ജാവദേക്കർക്കു ചായ കുടിക്കാൻ ഇ.പിയുടെ മകന്റെ ഫ്ളാറ്റ് ചായപ്പീടികയോ? രാമകഥയാണോ സംസാരിച്ചത്? കൂടിക്കാഴ്ചയ്ക്കു ശേഷം കച്ചവടമൊക്കെ നടന്നില്ലേ? സ്ഥാപനം ഷെയർ ചെയ്തു കൊടുത്തില്ലേ? ഇപിയുടെ കൂടിക്കാഴ്ചയിൽ പുതിയ തലം തേടി കോൺഗ്രസ്; ആഞ്ഞടിച്ച് കെ സുധാകരൻ വീണ്ടും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍