റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ മുപ്പത്തിരണ്ടാം ഭാഗം
ജീ മലയിൽ
രാത്രി ഏറെയായി.
ലീലക്കു വേണ്ടി നോട്ടു പകർത്തിയെഴുതി തീരാറായതിന്റെ സന്തോഷം സുരേന്ദ്രനാഥിന്റെ മുഖത്തു വിരിഞ്ഞു വന്നു. സുരേന്ദ്രനാഥിന്റെ കൂടെഅതേമുറിയിൽ താമസിക്കുന്നവൻഉറക്കം കഴിഞ്ഞിട്ടു മണിക്കൂറു മൂന്നുകഴിഞ്ഞു. എങ്കിലും സുരേന്ദ്രന് ഉറങ്ങണമെന്നുതോന്നിയില്ല.നോട്ടു പകർത്തിയെഴുതുമ്പോൾ ശരീരമാസകലം ഒഴുകിക്കൊണ്ടിരുന്ന ഒരു തരം വൈകാരിക സാഫല്യം അനുഭവിക്കുകയായിരുന്നു, അവൻ.
ക്ഷീണം തോന്നിയപ്പോൾബുക്കിലെ എഴുതാനുള്ള ബാക്കി താളുകൾ സുരേന്ദ്രന്മറിച്ചുനോക്കി.
'എഴുതാൻഇനിയും മൂന്നു പേജു കൂടിയേയുള്ളു. ഇന്നു തന്നെ അതുംഎഴുതി തീർക്കണം. അതിനു ശേഷം ഉറങ്ങാം.'
അങ്ങനെ ചിന്തിച്ചുകൊണ്ട്അവൻ ജനലിലൂടെഅന്ധകാരത്തിലേക്കുനോക്കിയിരുന്നു. ജയരാജ് കൈ നോക്കിപ്പറഞ്ഞ കാര്യങ്ങൾആഅന്ധകാരത്തിൽതെളിഞ്ഞു വന്നു.
'നിന്നെ പ്രേമിക്കുന്നവരായിട്ട്ഇപ്പോൾ ആകെ അഞ്ചു പെണ്ണുങ്ങൾ ഉണ്ട്. അവരിൽ നാലുപേർക്ക് നിന്നോട്അഗാധമായ പ്രേമമാണ്. ഒരാൾ മാത്രം നിന്നെ പറ്റിക്കാൻ വേണ്ടി പ്രേമം നടിക്കുകയാണ്. '
'ആരാണ് പറ്റിക്കാൻ വേണ്ടി പ്രേമംനടിക്കുന്നആ ഒരുവൾ? ലീലയോമേരിയോ ശ്യാമയോ? അതോ എന്റെ നാട്ടിലെ വെളുത്ത പൊക്കം കുറഞ്ഞ പാവാടക്കാരിയോ? അവളുടെ പേരെന്താണ്?അടുത്ത പ്രാവശ്യം വീട്ടിൽ പോകുമ്പം അവളുടെ പേര്ഒന്നു തിരക്കണം. ഏതവളായെന്നെ പറ്റിക്കാൻ നോക്കുന്നെന്നു കണ്ടുപിടിക്കണം.'
അവൻ കസേരയിൽ നിന്നും എഴുന്നേറ്റു.'എന്നെ ഈ പെണ്ണുങ്ങളെല്ലാം പ്രേമിക്കുന്നതെന്താ?'
കണ്ണാടിയിലേക്കുനോക്കിപ്പോൾതന്റെ സൗന്ദര്യത്തിൽ അവനുഅഭിമാനം തോന്നി. താൻ ആ കോളേജിലെ ഏറ്റവും സൗന്ദര്യം കൂടിയവനായി അവന്അപ്പോൾതോന്നി. തന്റൗനേരിയ മീശയിൽ തലോടിക്കൊണ്ട് അവൻ മന്ദഹസിച്ചു.മുടി ചീകിയൊതുക്കി വീണ്ടും കസേരയിൽ വന്നിരുന്ന് എഴുതാൻ തുടങ്ങി.അവന്റെചുണ്ടുകളിൽ ഇടയ്ക്കിടയ്ക്കു മിന്നൽ മാതിരി ഒരു പാൽപുഞ്ചിരി വിടർന്നു വന്നുകൊണ്ടിരുന്നു.
രാത്രി മുന്നോട്ടൊഴുകിയപ്പോൾ......
സുരേന്ദ്രൻ എഴുതി തീർന്നതിലുള്ള സംതൃപ്തിയോടെ ഒന്നു നിവർന്നിരുന്നു. കൈ ഉയർത്തി ഒരു വശത്തേക്കു നീട്ടി ശ്വാസം ആഞ്ഞു വലിച്ച് കസേരയിൽ ഇരുന്നൊന്നു ഞെളിഞ്ഞു.
പെട്ടെന്ന് ഒരു ചിരിവന്നു. അതിനിടയിലും ഒരു കോട്ടുവാ അവനറിയാതെ വന്നു പോയി. വീണ്ടും ചിന്തകൾ അവനെ ഗ്രസിച്ചു.
'ഈ ബുക്ക് അവളെ ഏൽപ്പിക്കുമ്പോൾ എന്തു സ്‌നേഹമായിരിക്കുംഅവളുടെ മുഖത്ത്.' അവൻ അറിയാതെ തന്റെ നഖം കടിച്ചു. കടിച്ചെടുത്ത ചെറിയ നഖത്തുമ്പുകൾ അറിയാതെ തന്നെ തുപ്പിക്കളഞ്ഞു. അതുതുടർന്നപ്പോൾ ജയരാജിന്റെ വാക്കുകൾ വീണ്ടും തെളിഞ്ഞു വരുന്നു.
അവൻ ലീലയുടെ ബുക്ക് എടുത്തു വെറുതെ പേജുകൾ മറിക്കാൻതുടങ്ങി.ലീലയുടെവടിവൊത്ത അക്ഷരങ്ങൾ കണ്ടപ്പോൾ തന്റെ വൃത്തിയില്ലാത്ത അക്ഷരങ്ങളെപ്പറ്റിഓർത്തുകുണ്ഠിതപ്പെട്ടു.
വീണ്ടുംതാളുകൾ മറിച്ചപ്പോൾ ഒരു മടക്കിയ പേപ്പർ സുരേന്ദ്രൻ കണ്ടു. അതു കയ്യിലെടുത്തുനോക്കി.
ഒരു എഴുത്ത്. അഡ്രസ്സ് എഴുതിയിട്ടുണ്ട്. അഡ്രസ്സ് വായിച്ചു നോ.
ടു സുരേന്ദ്രനാഥ്.
നാലാക്കി മടക്കിയ ആ എഴുത്തു പെട്ടെന്ന് നിവർത്തു വായിച്ചു.
'സുരേന്ദ്രനാഥാ,'
സുരേന്ദ്രന്റെ ഹൃദയം ആഞ്ഞു മിടിക്കാൻ തുടങ്ങി.
സുരേന്ദ്രൻ ആകാംക്ഷയോടെ എഴുത്ത്തുടർന്നു വായിച്ചു.
'ഞാനൊരു പ്രത്യേക കാര്യം എഴുതുകയാണ്. എങ്ങനെയാണ്അതെഴുതേണ്ടതെന്ന് എനിക്കറിയില്ല. എങ്കിലും തുറന്നെഴുതുന്നു. ഞാൻ സുരേന്ദ്രനെ അഗാധമായി പ്രേമിക്കുന്നു. സുരേന്ദ്രനെ കാണാതിരിക്കാൻ എനിക്കു വയ്യ.ഞാനൊരു കാര്യം പറഞ്ഞോട്ടെ. ദയവായി മറ്റു പെണ്ണുങ്ങളുമായി പ്രേമം കൂടരുത്. അവർക്കും സുരേന്ദ്രനിൽ ഒരുനോട്ടമുണ്ടെന്ന് എനിക്കറിയാം.അതു കാണുമ്പോൾ എന്റെ ഹൃദയം തകരുകയാണ്. ഇനിയും എന്നെ വിഷമിപ്പിക്കല്ലേ, എന്റെ സുരേന്ദ്രനാഥാ.
എനിക്കു ഒരുപാടു കാര്യങ്ങൾ പറയാനുണ്ട്. ഹോസ്റ്റലിൽ വച്ച് എനിക്ക് ഒന്നും പറയാൻ തോന്നാറില്ല. നമ്മൾ സംസാരിക്കുന്നതു കേൾക്കാൻആ മേരിയും ശ്യാമയും ഒളിഞ്ഞു നോക്കും. അതുകൊണ്ട് നാളെ വൈകിട്ടു ക്ലാസ്സു കഴിഞ്ഞ് ഞാൻ ലൈബ്രറിയിൽ കയറിയിരിക്കും. അഞ്ചുമണിക്കിറങ്ങി വരും. അപ്പോൾ നമുക്കു ഒത്തിരി നേരം സംസാരിക്കണം.എന്റെ എല്ലാ ആഗ്രഹവും അപ്പോൾ പറയാം. എന്നിട്ട് ആ സൗന്ദര്യം കണ്ടുകൊണ്ട് നിൽക്കണം. നാളെ അഞ്ചുമണിക്കു കാത്തു നിൽക്കണെ. മറക്കല്ലെ.
ഇതിന്റെ മറുപടിയും മറക്കാതെ ഈ ബുക്കിൽ വച്ചു തരണേ.....
എന്ന് നാഥന്റെ കൂടെയുള്ള ജീവിതം സ്വപ്നം കണ്ടു കഴിയുന്നലീല.'
വായന കഴിഞ്ഞപ്പോൾ സുരേന്ദ്രന്റെ ഹൃദയമിടിപ്പിന്റെ വേഗവും ശക്തിയും കുറഞ്ഞുതുടങ്ങി.
അവൻ ഉരുവിട്ടു. ' ലീലക്കാ എന്നോട് ഏറ്റം കൂടുതൽ ഇഷ്ടം എന്ന് ഇപ്പോൾ മനസ്സിലായി. നാളെ അഞ്ചു മണിക്കു തീർച്ചയായിട്ടും പോണം.'
അവനു സന്തോഷം തോന്നിയെങ്കിലുംഹൃദയചലനത്തിന്റെ വേഗം വീണ്ടുമേറാൻ തുടങ്ങി.
അല്പനേരം കഴിഞ്ഞപ്പോൾ അവൻകിടക്കയിൽ നിവർന്നു കിടന്നു. പിന്നീട് ഇടതു വശം ചരിഞ്ഞു കിടന്നു..
'എന്തെല്ലാമാണ് അവൾ പറയാൻ പോകുന്നത്? ഞാൻ എന്തെല്ലാം അവളോടു പറേണം?'
കുളിരു കോരിയിടുന്ന ചിന്തയോടെ അവൻഅങ്ങനെ കിടന്നു.നിദ്ര വന്നു തഴുകിയത് അവനറിഞ്ഞതേയില്ല.
ഉപബോധമനസ്സിന്റെഉള്ളറകളിൽ നിന്നും ഓരോരോ സ്വപ്നങ്ങൾ തെളിഞ്ഞുവന്നുകൊണ്ടിരുന്നു. അവസാനംരോമാഞ്ചം വര്ഷിധക്കുന്നകുളിർകാറ്റൊഴുകി.ഒപ്പം ജലകണങ്ങളും.
അവൻ ഞെട്ടിയുണർന്നു. അവനു വല്ലായ്മ തോന്നി.
'ശ്ശെ. ശ്ശെ. എന്തു കണ്ടപ്പോഴാണ് അതു സംഭവിച്ചത?'അവൻ ഓർത്തു നോക്കി.
'അവളെ കാത്തുകോളേജിൽ നില്ക്കുവാരുന്നു. അഞ്ചരയായിട്ടും അവളെ കാണാതെ വിഷമിച്ചു നില്ക്കുമ്പോൾ അതാ അവൾ വരുന്നു. ഒന്നും പറയാതെ എന്നെ കൈക്കു പിടിച്ച്... എന്നിട്ട്.....ശ്ശെ.....ശ്ശെ...ഓർക്കുമ്പോൾ ലജ്ജ തോന്നുന്നു.എന്താ അങ്ങനെ കണ്ടത്?മോശം...മോശം.'
അവൻ കൈലി കാലുകൾക്കിടയിലേക്കു തിരുകിക്കയറ്റി വച്ചിട്ടു തിരിഞ്ഞു കിടന്നു. കുറെനേരം ഉറക്കം വന്നില്ല. പിന്നീട് അറിയാതെ ഉറങ്ങിപ്പോകുകയും ചെയ്തു.
പിറ്റേദിവസംകോളേജിൽപോകാൻ സമയമായപ്പോൾ അവന്റെമുറിയൻ വിളിച്ചുണർത്തിയപ്പോഴാണ്‌സുരേന്ദ്രനാഥ് ഞെട്ടിയുണർന്ന് എഴുന്നേറ്റത്. അപ്പോൾലീലയുടെ എഴുത്തും രാത്രിയിൽ കണ്ട സ്വപ്നവും മനസ്സിലൂടെ ഉരുത്തിരിഞ്ഞു വന്നു.
അന്നു ക്ലാസ്സിൽ ശ്രദ്ധിക്കാൻ അവനു മനസ്സാന്നിധ്യം ഇല്ലായിരുന്നു.
എപ്പോഴും ഒരേചിന്ത.
'വൈകുന്നേരം അവളോട് എങ്ങനെ പെരുമാറണം? എന്തായിരിക്കും അവൾ പറയുന്നത്? ഞാനെന്തു പറയണം?'
ഇടയ്ക്കിടയ്ക്ക്അവൻ പെൺകുട്ടികളുടെ ബെഞ്ചിലേക്കു നോക്കുന്നുണ്ടായിരുന്നു. ഒരു പ്രാവശ്യം നോക്കിയപ്പോൾ ലീലയും തന്നെ നോക്കുന്നതായി അവൻ കണ്ടു.
അപ്പോൾഇക്കിളിഅനുഭവപ്പെട്ടു.സുരേന്ദ്രനാഥ്തന്നെ നോക്കിചിരിക്കുന്നതുകണ്ട്‌ലീലതല വെട്ടിച്ചു മാറ്റി.പെട്ടെന്ന് അവന്റെമനസ്സു ചാഞ്ചാടി.
'സാറു കാണുമെന്നുകരുതിയായിരിക്കുമോഅവൾ തല വെട്ടിച്ചുമാറ്റിയത്?അവളും ചിരിക്കാൻ ശ്രമിച്ചില്ലേ?'
ഉച്ചയ്ക്കു ശേഷം ഒരു പ്രാവശ്യംഅവൾതന്നെ നോക്കുന്നതായി അവനു തോന്നി. അപ്പോഴും അവൻ ആരും കാണാതെ ചിരിക്കാൻ ശ്രമിച്ചു.പക്ഷേഅവൾ ചിരിക്കാതെ വീണ്ടുംതല വെട്ടിച്ചു മാറ്റി.
'സാർ കാണാതിരിക്കാനാവുംനോട്ടം മാറ്റുന്നത്. ഞാൻ നോക്കുമ്പോഴൊക്കെ അവളും നോക്കുന്നുണ്ടല്ലോ. അതാണ് ഞങ്ങളുടെ ഹൃദയങ്ങൾ തമ്മിലുള്ള അടുപ്പം.....ഐക്യം. എനിക്ക് അതു മതി. '
സുരേന്ദ്രനാഥ്പിന്നീട്‌നോക്കുമ്പോഴൊന്നുംഅവളുടെ നോട്ടം തിരിച്ചുലഭിച്ചില്ല.
ഒരു വിധത്തിൽ ക്ലാസ്സു കഴിയുന്നതു വരെ അവൻ അടങ്ങിയും അടക്കിയും ഇരുന്നു. പക്ഷേഉള്ള് അവനുമായി ഗംഭീരമായ സംഘട്ടനത്തിലായിരുന്നു.
'എനിക്കു ലീല മതി.മേരീം ശ്യാമേം ഒക്കെ പോട്ടെ. അയ്യോ, മേരീയേം ശ്യാമയേം കളയാനൊക്കുമോ?ലീലപറഞ്ഞെ,അവര്ക്കും എന്നോട് പ്രേമമാന്നല്ലേ. ജയരാജ് കൈ നോക്കി പറഞ്ഞതുമങ്ങനാണല്ലോ. പെണ്ണുങ്ങളു തമ്മിൽ അങ്ങോട്ടു മിങ്ങോട്ടും ഒന്നുമറിയാതെ എല്ലാത്തിനേം അങ്ങു പ്രേമിക്കാം. എനിക്കാരേം നഷ്ടപ്പെടുകേം ഇല്ല. അവരാരും നിരാശപ്പെടുകേം വേണ്ട. ഞാനൊരു കാമദേവൻ തന്നെ.'
നാലരയ്ക്കു ക്ലാസ്സു കഴിഞ്ഞപ്പോൾ അവൻ ആലോചിച്ചു.'ഹോസ്റ്റലിലേക്കു പോണോ. അതോ അഞ്ചുമണി വരെ ഇവിടെത്തന്നെ നിക്കണോ.'
ക്ലാസ്സിൽ നിന്നും ഇറങ്ങിയപ്പോൾ അവൻ ലീലയെ ശ്രദ്ധിച്ചു. അവളുടെ നോട്ടം കിട്ടാതെ വന്നതിൽ അവനു ദുംഖവും നിരാശയും സമ്മിശ്രമായി അനുഭവപ്പെട്ടു.
ലീല ലൈബ്രറി ഹാളിലേക്കു കയറിപ്പോകുന്നത്അവൻ കണ്ടു. അവൻ ലൈബ്രറിയുടെ വാതിൽക്കലേക്കു നടക്കാൻ ആഞ്ഞു. പക്ഷേ മുമ്പിൽ വന്നു നില്ക്കുന്നു, ജയരാജും വിനോദും പ്രദീപും കൂടി. സുരേന്ദ്രന് ഈർഷ്യ തോന്നി.
'എന്റെ വഴി മുടക്കാനെക്കൊണ്ട് വന്നവന്മാര്.'
ജയരാജ് ചോദിച്ചു. 'എന്താണ് അവശൻ വിവശനായി ഉലാത്തുന്നത്?'
'എന്താടാാാ അങ്ങനെ പറേന്നത്? ഞാം പറഞ്ഞിട്ടില്ലേടാാാ എന്നെ അങ്ങനെ വിളിക്കല്ലേന്ന്. ''
'ഇല്ല... ഇല്ല.പോട്ടെ സുരേന്ദ്രാ.സുരേന്ദ്രനെങ്ങോട്ടാ? ഹോസ്റ്റലിലേക്കല്ലേ?''
ജയരാജ് ചിരിക്കുന്നു. വിനോദും പ്രദീപും ചിരിക്കുന്നു.
'ഇവരെന്തിനാ ചിരിക്കുന്നെ?'
സുരേന്ദ്രന് ദേഷ്യം തോന്നി. 'ഇനീം ആ എഴുത്തു വല്ലോം അവരു കണ്ടോ?'
അവന്റെ ദൃഷ്ടികൾ മേലോട്ടുയർന്നു നിന്നു.'ഹോസ്റ്റലിലേക്കു പോകണോ?ഇനീം ഇരുപത്തഞ്ചു മിനിറ്റുണ്ട്.ഇവരെ വിളിച്ചോണ്ടങ്ങു പോയാലോ?'
പെട്ടെന്നു സുരേന്ദ്രനു തോന്നി, വേണ്ടെന്ന്.
'ഹോസ്റ്റലിലേക്കല്ലെടാാാ..... എനിക്കു ലൈബ്രറീൽ ഒന്നു കേറണം.''
'ആ....ആ....സരസനറിയുന്നുണ്ട്. ഗോപസ്ത്രീകൾ സുരേന്ദ്രണ്ണനുമായി രമിക്കാൻ കാത്തു നില്ക്കുന്നു. അല്ലേ സുരേന്ദ്രണ്ണാ? ചെന്നാട്ടെ. ഓടക്കുഴൽ മറക്കാതെ കൊണ്ടു പോരണേ. അല്ലേങ്കിൽ അവർ എപ്പോഴും വായിച്ചോണ്ടിരിക്കാൻ തട്ടിക്കൊണ്ടു പൊയ്ക്കളയും.'' ജയരാജ് സരസമായി ഉരുവിട്ടപ്പോൾ സുരേന്ദ്രനു മഞ്ഞളിപ്പ്.
അവൻ ചിന്തിച്ചു. ' ഇവനെങ്ങാനും അറിഞ്ഞോ? ഓ, വെറുതെ തട്ടിവിടുകയാവും. ഇവനൊരു വിടുവായൻപാമ്പാട്ടിയല്ലേ?'
'നീ പോടാപാമ്പാട്ടി.' സുരേന്ദ്രൻഉള്ളിൽ മന്ത്രിച്ചു.
''ഞാൻ പോട്ടെടാാാ.'സുരേന്ദ്രൻ അവരോടു പറഞ്ഞിട്ട്‌ലൈബ്രറി ഹാളിലേക്കു നടന്നു. അപ്പോൾ ലീല പുസ്തകം എടുത്തുകൊണ്ടു വെളിയിലേക്കിറങ്ങിയത് അവൻ ഞെട്ടലോടെ കണ്ടു. എങ്കിലും അവൻ ആശയിലേക്കു വഴുതി വീണു.
'ഹോസ്റ്റലിൽ പോയിട്ട് അഞ്ചുമണിക്ക് വരാനാവും'
തന്റെ പുറകെ ജയരാജും മറ്റും നടന്നു വരുന്നതു കണ്ടപ്പോൾ സുരേന്ദ്രന് അവരോടു വെറുപ്പുതോന്നി. .
'അവൾ പോയല്ലോാാ. പിന്നാലെ ചെല്ലുന്നില്ലേസുരേന്ദ്രണ്ണാ?'ജയരാജ് ചോദിച്ചതു കേട്ടപ്പോൾ സുരേന്ദ്രൻ ചൂളിപ്പോയി.
അവിടെ ഒരു അദ്ധ്യാപകൻ നില്ക്കുന്നുണ്ടായിരുന്നു. അദ്ദേഹം കേട്ടു കാണുമോ എന്ന് സുരേന്ദ്രനാഥ് സംശയിച്ചു. അവൻ മറുപടിയൊന്നും പറഞ്ഞില്ല.
നിമിഷങ്ങൾ ഇഴഞ്ഞു നീങ്ങുന്നതു സുരേന്ദ്രൻ അക്ഷമനായിനോക്കിയിരുന്നു.ലൈബ്രറി ഹാളിലെ ക്ലോക്ക് മെല്ലെ മാത്രമേ നീങ്ങുന്നുള്ളു. ഓടിച്ചെന്ന് ആ സൂചികൾ തിരിച്ചു വയ്ക്കണമെന്നുസുരേന്ദ്രന്ആഗ്രഹം ഉണ്ടായി. അത്രയും സമയത്തിനകം യുഗങ്ങൾ തിരിഞ്ഞു കഴിഞ്ഞതായി സുരേന്ദ്രന് അനുഭവപ്പെട്ടു.
സമയമേ വേഗം വേഗം ഓടിപ്പോകൂ എന്ന് അലറാൻ അവൻ ആഗ്രഹിച്ചു.'എന്തല്ലാം കേൾക്കാൻ പോകുന്നു എന്റെ ലീലയിൽ നിന്നും.'
ലൈബ്രറിയുടെ ജനലുകൾ എല്ലാം അറ്റൻഡർ അടയ്ക്കുന്നത് അവൻ കണ്ടു. അതിനുള്ളിൽ വായിച്ചു കൊണ്ടിരുന്നവർ എല്ലാവരും പോയിരുന്നു. സുരേന്ദ്രനും പ്രദീപും ജയരാജും വിനോദും മാത്രംഅതിനുള്ളിൽ അവശേഷിച്ചു.
സുരേന്ദ്രൻ ക്ലോക്കിൽ നോക്കിയിട്ട് അവർ കാണാതെമെല്ലെ എഴുന്നേറ്റു.
അവർഅവന്റെ പങ്കപ്പാടും വിരളിച്ചയും കണ്ട് അന്യാന്യം കണ്ണിറുക്കിക്കാട്ടി ഊറിച്ചിരിക്കുകയായിരുന്നു.
അഞ്ചുമണിയായല്ലോഎന്നു ചിന്തിച്ചുകൊണ്ട് അവൻ ലേഡീസ് ഹോസ്റ്റലിലേക്കുള്ള വഴി ലക്ഷ്യമാക്കി നടന്നു. 'കോളേജു കെട്ടിടത്തിന്റെ കിഴക്കു വശത്തു കാത്തു നില്ക്കാം.അപ്പോൾ ആരും കാണില്ല.അവൾ വരുമ്പോൾ എന്നെ കാണുകേം ചെയ്യും.'
മറ്റവർ മൂന്നു പേരും അവന്റെ പിറകെ ചെന്നു.
ജയരാജ്പറഞ്ഞു.''രാധ അണ്ണനെത്തിരക്കിവരാറായിക്കാണും. അല്ലേ? എന്നാൽ കാമുകണ്ണൻ ഇവിടെ നില്ല്. ഞങ്ങൾ പോട്ടെ. '
അവർ പൊട്ടിച്ചിരിച്ചുകൊണ്ട് കോളേജ് ജംഗ്ഷനിലേക്കു നടക്കുന്നതുകണ്ടപ്പോൾസുരേന്ദ്രനു പെട്ടെന്നൊരു സംശയം.
'കോളേജ് ജംഗ്ഷനിലേക്കു പോകാൻഅവർ ഇതു വഴി കറങ്ങി വന്നതെന്തിനാ? കോളേജിന്റെ മുമ്പിൽ കൂടി പോയാൽ പോരാരുന്നോ? അവര് എന്നെ വിടാതെ പിന്തുടരുന്നല്ലോ. അവരെങ്ങാനും ഇതറിഞ്ഞോ?.'
അവർ പൊട്ടിച്ചിരിച്ചുകൊണ്ടു നടന്നു പോകുന്നതും നോക്കി സുരേന്ദ്രൻ അല്പനേരം അവിടെനിന്നു. പെട്ടെന്ന് ലീലയെപ്പറ്റി ഓർത്തു. അവൾ അപ്പോൾ വരെയും വരാഞ്ഞതിൽ കുണ്ഠിതം തോന്നി.
ചിന്തിച്ചങ്ങനെ കുറെ നേരം നിന്നപ്പോൾ സുരേന്ദ്രൻ കണ്ടു, ജയരാജും മറ്റും തിരിച്ചു വരുന്നത്. അവർ എന്തൊക്കെയോ പറഞ്ഞു പൊട്ടിച്ചിരിക്കുകയും ചെയ്യുന്നു.
സുരേന്ദ്രൻ വാച്ചിൽ നോക്കിക്കൊണ്ടുകണ്ണു മിഴിച്ചു.
'സമയം അഞ്ചര ആയിരിക്കുന്നു. അതു വരെയും അവൾ വന്നതുമില്ല.'
അവൻ അവിടെ നിന്നും മാറിപ്പോകാൻ ആഗ്രഹിച്ചു. പക്ഷേ കാലുകൾ ചലിച്ചില്ല. അവർ മൂവരും ഹോസ്റ്റലിലേക്കു നടന്നു പോകുന്നതു കണ്ടപ്പോൾ സുരേന്ദ്രനു ആശ്വാസം തോന്നി.
ആറുമണി വരെ കാത്തു നിന്ന ശേഷം നിരാശനായി സുരേന്ദ്രൻ ഹോസ്റ്റലിലേക്കു നടന്നു. അവിടെ എത്തിയപ്പോൾ ജയരാജും മറ്റും മുൻവശത്തു മേശമേൽ ഇരിക്കുന്നുണ്ടായിരുന്നു.
ജയരാജ് പറഞ്ഞു. ' കാത്തിരുന്നു മുഷിഞ്ഞു കാണും, പാവം.!കഷ്ടമെന്നല്ലാതെന്തു ചൊല്ലാൻ!'
അതുകേട്ടിട്ടും സുരേന്ദ്രൻ ഒന്നും പറയാതെമുറിക്കുള്ളിലേക്കു കയറിപ്പോയി.കയ്യിലിരുന്ന ബുക്കുകൾ മേശപ്പുറത്തു വച്ചിട്ട് ലീലയുടെ ബുക്കു മാത്രം കയ്യിലെടുത്തു. അതിൽ താൻ അവൾക്ക് എഴുതി വച്ച മറുപടി കത്തുണ്ടോ എന്നു തെരഞ്ഞുനോക്കി. ഉണ്ടെന്നു കണ്ടപ്പോൾ ആ ബുക്കും കത്തും എടുത്തുകൊണ്ട് വേഗംലേഡീസ് ഹോസ്റ്റലിലേക്കു നടന്നു.
''ബുക്കിൽ കൂടി പ്രണയലേഖനകൈമാറ്റമൊന്നുമില്ലല്ലോ?'ജയരാജ്പറഞ്ഞകമന്റ്‌കേട്ടില്ല എന്നു നടിച്ച്‌സുരേന്ദ്രൻകാലുകൾ കവച്ചു വച്ചു മുന്നോട്ടു നീങ്ങി.
അല്ല, ഒഴുകി.
ലേഡീസ് ഹോസ്റ്റലിൽ എത്തിയപ്പോഴേക്കും സുരേന്ദ്രന്റെ ഹൃദയം ദ്രുതഗതിയിൽ സ്പന്ദിക്കുകയായിരുന്നു. ലീലയുടെ കയ്യിലേക്കു ബുക്കു കൊടുക്കുമ്പോൾ കൈ വിറച്ചു. ശരീരവും വിറച്ചു.
പെട്ടെന്നു ചോദിച്ചു പോയി. ' ലീലയെന്താരുന്നു ലീലേ എന്നോടു വരണമെന്നു പറഞ്ഞിട്ട് വരാഞ്ഞത്? '
' എവിടെ?'
' കോളേജിൽ. '
' ഞാനിന്ന് കോളേജിൽ വന്നല്ലോ. '
' എപ്പം?'
' രാവിലെ എട്ടര തൊട്ട് വൈകിട്ട് നാലര വരെ ഞാൻ കോളേജിൽ ഉണ്ടാരുന്നു.'
' അതല്ല. എനിക്കു തന്ന കത്തിൽ..........?'
' ഏതു കത്ത്?'
'എന്തിനാ ലീലേ എന്നെ പറ്റിക്കന്നേ? ഞാനതിനു മറുപടിയും ആ ബുക്കിൽ വച്ചിട്ടുണ്ട്.'സുരേന്ദ്രൻ ചിരിക്കാൻ ശ്രമിച്ചു. പക്ഷേ ചിരി വിളറിപ്പോയിരുന്നു.
ലീല ആ ബുക്കും കൊണ്ടു വേഗം മുറിയിലേക്കു നടന്നു.
ദ്രുതഗതിയിൽ പമ്പിങ്‌നടത്തുന്ന ഹൃദയത്തോടും അതിലും കൂടുതൽ ഫ്രീക്വൻസിയിൽ വിറയ്ക്കുന്ന ശരീരത്തോടും കൂടി സുരേന്ദ്രൻഅവിടെ നിന്നു.എന്തെല്ലാം ചിന്തകൾ അവന്റെ മനസ്സിൽ കൂടി പാഞ്ഞു കയറി കടന്നു പോയെന്ന് അവനു തന്നെ നിശ്ചയമില്ലായിരുന്നു.
പെൺകുട്ടികൾ മൂവരും പൊട്ടിച്ചിരിക്കുന്നത് അവൻ കേട്ടു
'എന്റെ എഴുത്തു വായിച്ചാകുമോ?ലീലമറ്റവരെക്കൂടി ആ എഴുത്തു കാണിച്ചോ?'അവനു വല്ലായ്മ അനുഭവപ്പെട്ടു. വിറയലിന്റെ വേഗമേറി.
അല്പനേരം കഴിഞ്ഞു ലീല ഇറങ്ങി വന്നു.
സുരേന്ദ്രൻപറയാൻപറ്റാത്തഅവസ്ഥയിലുമായി.ജാള്യവുംവിറയലുംമഞ്ഞളിപ്പും കുറ്റബോധവും എല്ലാമെല്ലാം അവനെ കീഴടക്കി.
അവന്റെ മനസ്സിൽ അപ്പോൾ ഒരു ചോദ്യംമുഴങ്ങിക്കേട്ടു.
'അവൾ എനിക്കു കത്തു തന്നില്ലേ?അപ്പോൾ അതിലിരുന്ന കത്ത്?'
അവൾ കത്തുമായി വന്ന് അവന്റെ മുമ്പിൽ ചിരിച്ചുകൊണ്ടു നിന്നു. അവൾ തന്നെ പരിഹസിച്ചു ചിരിക്കുന്നതായി അവനു തോന്നി. തന്റെ തൊലി മുഴുവൻ ഉരിഞ്ഞു പോകുന്നതായി അനുഭവപ്പെട്ടു. ശ്യാമയും മേരിയും എത്തി നോക്കുകയും ചെയ്യുന്നു.
ലീല പറഞ്ഞു. 'കത്തു വായിച്ചു. ഇനീം ഇങ്ങനെയൊന്നും തരരുത്. ഞാൻ ആർക്കും കത്തെഴുതിയിട്ടില്ല. '
സുരേന്ദ്രന് ഉറക്കെ ചോദിക്കണമെന്നു തോന്നി.
'നീയല്ലെങ്കിൽ നിന്റെ....?'
പക്ഷേ നാവ് ഇറങ്ങിപ്പോയിരുന്നു. ഉമിനീരു വറ്റിപ്പോയിരുന്നു. തൊണ്ട വരണ്ടുപോയിരുന്നു. ശരീരം മരവിച്ചു പോയിരുന്നു.
തല കുനിച്ചു പിടിച്ചുകാൽവിരലുകൊണ്ടു തറയിൽ വൃത്തം വരച്ചുനില്ക്കാനേ അപ്പോൾ അവനു സാധിച്ചുള്ളു.
ലീല തിരിച്ചു നടന്നു പോകുന്നത് അവനറിഞ്ഞു. എങ്കിലും നോക്കാൻ തോന്നിയില്ല.
പെൺകുട്ടികൾ പൊട്ടിച്ചിരിക്കുന്നതു സുരേന്ദ്രന്റെ കാതുകളിൽ വീണ്ടും വന്നടിച്ചു.
സുരേന്ദ്രൻ വിഷണ്ണനായി ഇറങ്ങി നടന്നു.
അപ്പോൾ പെൺകുട്ടികൾ പറയുന്നതു കേട്ടു.
'അയ്യോപാവംസുരേന്ദ്രൻ !''
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍