ഒറ്റക്കൈയനായ ഒരു ഭിക്ഷക്കാരന് പോലും നീതി ലഭിച്ച നിയമ വ്യവസ്ഥയെ ഓർത്ത് നമ്മൾ അഭിമാനിക്കുകയല്ലേ വേണ്ടത്? സുപ്രീം കോടതിയിൽ തെളിവില്ലാതെ കേസ് വാദിക്കാൻ പോയ മഹാന്മാരെ എന്ത് പേരിട്ട് വിളിക്കണം? ഇനി നീതി ലഭിക്കേണ്ടത് അനുശാന്തിക്കും അമീറുളിനും
എഡിറ്റോറിയൽ
കേരളം കണ്ട ഏറ്റവും വലിയ നാരദന്മാരിൽ ഒരാളായ ഗോവിന്ദചാമിയെ വെറും ഏഴ് വർഷം മാത്രം ശിക്ഷിച്ചു എന്ന നടുക്കത്തിൽ ഒരു പകൽ മുഴുവൻ കഴിഞ്ഞ കേരളീയ സമൂഹത്തിന് തെല്ലൊന്നുമല്ല വൈകുന്നേരത്തോടെ പുറത്ത് വന്ന വിധി പകർപ്പ് ആശ്വാസം നൽകുന്നത്. സൗമ്യ എന്ന പെൺകുട്ടിക്ക് നീതി ലഭിച്ചില്ല എന്ന വേദന ഇതോടെ സമൂഹത്തിന് മാറി കിട്ടിയിരിക്കുകയാണ്. ബലാത്സംഗത്തിന് നൽകുന്ന പരമാവധി ശിക്ഷയായ ജീവപര്യന്തം ഗോവിന്ദചാമിക്ക് ലഭിച്ചു എന്നതാണ് ആശ്വാസകരമായ വസ്തുത. ഇത്തരം ഒരു കുറ്റകൃത്യത്തിന് നൽകാവുന്ന ഏറ്റവും ചെറിയ ശിക്ഷയായ ഏഴ് വർഷം ആയിരുന്നു തടവെങ്കിൽ തീർച്ചയായും അത് നിരാശാജനകം തന്നെ ആയിരുന്നു എന്നു പറയാതെ വയ്യ.
ഗോവിന്ദചാമിക്ക് നൽകിയ വധശിക്ഷ റദ്ദാക്കിയത് കേരളീയ സമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. സുപ്രീം കോടതി ജഡ്ജിമാർക്കെതിരെയും നമ്മുടെ നിയമ വ്യവസ്ഥയ്ക്കെതിരെയുമുള്ള ഉറഞ്ഞു തുള്ളലാണ് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത്. ഏഴ് വർഷം എന്ന ഷോക്കിൽ നിന്നുണ്ടായ ഈ പ്രചാരണം ജീവപര്യന്തം എന്ന് വ്യക്തമാകുന്നതോടെ മാറുമെന്ന് കരുതാം. എങ്കിൽ വധശിക്ഷ ഇല്ലാതാക്കിയത് ശരിയല്ല എന്നു കരുതുന്നവരാണ് പലരും. ഇന്ത്യൻ നിയമ വ്യവസ്ഥയെക്കുറിച്ചുള്ള തെറ്റായ ധാരണകളിൽ നിന്നുമുള്ള അജപാലനങ്ങളായി മാത്രമേ ഇതിനെ കാണാൻ കഴിയൂ.
വധിശിക്ഷ എന്ന കാടൻ കുറ്റകൃത്യം അമേരിക്ക ഒഴികെയുള്ള മിക്ക പരിഷ്കൃത രാജ്യങ്ങളും ഇല്ലാതാക്കിയതാണ്. ഈശ്വരൻ അല്ലെങ്കിൽ പ്രകൃതി നൽകുന്ന ജീവൻ എടുക്കാൻ ഒരു വ്യക്തിക്കോ ഭരണകൂടത്തിനോ അവകാശം ഇല്ല എന്ന സങ്കൽപ്പത്തിലാണ് ഇങ്ങനെ ഒരു പരിഷ്കരണം കാലത്തിന്റെ മാറ്റത്തിനൊപ്പം വന്നത്. കൊടും കുറ്റവാളികളെ ജീവിത കാലം മുഴുവൻ ജയിലിൽ അടച്ചും മറ്റുമാണ് ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കിയത്. ഇന്ത്യ പക്ഷേ വധശിക്ഷയെ ഇപ്പോഴും അനുകൂലിക്കുന്നു. എന്നാൽ ഒരാളുടെ ജീവൻ എടുക്കണമെങ്കിൽ ഒരു തരിമ്പ് പോലും സംശയം അവശേഷിക്കാതെ വേണം അത് ചെയ്യേണ്ടത് എന്ന കാര്യത്തിൽ സുപ്രീം കോടതി എക്കാലത്തും കർക്കശമായ നിലപാട് എടുത്തിട്ടുണ്ട്.
വധശിക്ഷ നടപ്പിലാക്കുന്നത് അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസിൽ മാത്രം ആകണം എന്നു സുപ്രീം കോടതി കർക്കശമായ നിർദ്ദേശം നൽകിയിട്ടുണ്ട്. ഒരു ജഡ്ജി ഒരാളെ വധശിക്ഷയ്ക്ക് വിധിച്ചാൽ എന്തുകൊണ്ട് ഇതു അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസായി പരിഗണിക്കുന്നത് എന്നു വിധിന്യായത്തിൽ എഴുതാൻ ബാധ്യസ്തനാണ്. എന്നു മാത്രമല്ല വധശിക്ഷ മാത്രമല്ല വധശിക്ഷകൾ മേൽക്കോടതികളും രാഷ്ട്രപതിയും വരെ പരിഗണിച്ചു എന്തെങ്കിലും പഴുത് ബാക്കിയുണ്ടോ എന്നു ഉറപ്പ് വരുത്തിയ ശേഷം മാത്രമേ നടപ്പിലാക്കൂ. ഒരു നിരപരാധിയുടെ ജീവൻ ഒരു കാരണവശാലും എടുക്കപ്പെടരുത് എന്ന തികച്ചും ധാർമ്മികതയിൽ അധിഷ്ടിതമായ നിലപാടിന്റെ ഭാഗമാണിത്.
പണവും അധികാര സ്ഥാനങ്ങളും പദവികളും കോടതികളെ സ്വാധീനിക്കാതിരിക്കാൻ നമ്മൾ വേണ്ടത്ര കരുതൽ എടുക്കുമ്പോഴും മാദ്ധ്യമ വിചാരണയിൽ ജഡ്ജിമാർ വീണു പോകുന്ന സാഹചര്യം പലതവണ ഉണ്ടായിട്ടുണ്ട്. മാദ്ധ്യമങ്ങളുടെ സ്വാധീനത്തിന് അടിമപ്പെട്ട് ജഡ്ജിമാർ വിധി പറയേണ്ടി വരുന്നത് ഒരു തരിത്തുലുള്ള നീതി നിഷേധമാണ്. പല രാജ്യങ്ങളിലും കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയങ്ങളെക്കുറിച്ച് ചർച്ച നടത്താൻ പോലും അനുവദിക്കുന്നത് ഇതേ കാരണങ്ങൾ ആണ്.അതുകൊണ്ടാണ് ഈ കേസിന്റെ അപ്പീൽ പരിഗണിക്കവേ സുപ്രീം കോടതിയിലെ മൂന്നംഗ ബെഞ്ചു ചോദിച്ചത് സൗമ്യയെ ട്രെയിനിൽ നിന്നും ഉന്തിയിട്ടത് ഗോവിന്ദചാമിയാണ് എന്ന് പറയാൻ എന്ത് തെളിവാണുള്ളത് എന്ന്? ആ ചോദ്യത്തിന് മുൻ ഹൈക്കോടതി ജഡ്ജി കൂടി ആയിരുന്ന സർക്കാർ അഭിഷാകൻ പറഞ്ഞത് ഒരു മജിസ്ട്രേറ്റ് കോടതിയിലെ വക്കീല് പോലും പറയില്ലാത്ത ഉത്തരം ആയിരുന്നു. അങ്ങനെ ഊഹിക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കോടതിയോട് പറഞ്ഞത്. എന്ന് വച്ചാൽ സൗമ്യയെ കോന്നത് ഗോവിന്ദചാമിയാണ് എന്ന് തെളിയിക്കുന്ന ഒരു വസ്തുതയും കോടതിയുടെ മുൻപിൽ ഹാജരാക്കാൻ പറ്റിയില്ല എന്നർത്ഥം. എന്നു മാത്രമല്ല നമ്മുടെ നീതി വ്യവസ്ഥയെ മുഴുവൻ കളിയാക്കി കൊണ്ടു സർക്കാർ അഭിഭാഷകൻ പറയുന്നു ഗോവിന്ദചാമിയാണ് കൊലപാതകിയെന്ന് ഊഹിച്ചതാണെന്ന്.
ഗോവിന്ദചാമിയാണ് സൗമ്യയെ ബലാംത്സഗം ചെയ്തത് എന്നു സുപ്രീം കോടതിയും അംഗീകരിക്കുന്നു. അതുകൊണ്ടാണ് ആ കുറ്റത്തിന് ജീവപര്യന്തം കോടതി വിധിച്ചത്. ബലാംത്സഗം ചെയ്യുക എന്ന ഉദ്ദേശത്തോടെ സൗമ്യയെ ട്രെയിനിൽ നിന്നും അയാൾ തള്ളിയിട്ടെങ്കിൽ ബലാംത്സഗത്തിന് മാത്രമല്ല കൊലപാതകത്തിനും കേസ് എടുക്കുകയും ശിക്ഷിക്കപ്പെടുകയും ചെയ്യണം. ബലാംത്സഗം ചെയ്യാനായി ഒരാളെ ട്രെയിനിൽ നിന്നും തള്ളിയിട്ടു കൊലപ്പെടുത്തിയെങ്കിൽ അപൂർവ്വങ്ങളിൽ അപൂർവ്വമായി കരുതി വധശിക്ഷയാക്കി നൽകണം. എന്നാൽ കൊലപാതകത്തിൽ ഗോവിന്ദചാമിക്ക് പങ്കുണ്ട് എന്നു തെളിയിക്കേണ്ട ബാധ്യത പ്രോസിക്യൂഷന്റെ മാത്രമാണ്. മാദ്ധ്യമങ്ങൾ നൂറ് തവണ ആവർത്തിച്ചതുകൊണ്ട് മാത്രം സുപ്രീം കോടതിക്ക് എന്തെങ്കിലും ചെയ്യാൻ സാധിക്കില്ല.
ട്രെയിനിൽ നിന്നും ഗോവിന്ദച്ചാമി സൗമ്യയെ തള്ളിയിട്ടെങ്കിൽ അതിന് ദൃക്സാക്ഷികൾ ഉണ്ടാവേണ്ടതല്ലേ? എന്തുകൊണ്ട് ദൃക്സാക്ഷികളെ കണ്ടെത്താനോ അവരെ സാക്ഷിപ്പട്ടികയിൽ പെടുത്താനോ പൊലീസിന് സാധിച്ചില്ല? സൗമ്യ ട്രെയിനിൽ നിന്നും വീണതോ, അല്ലെങ്കിൽ മറ്റാരെങ്കിലും ഉപദ്രവിക്കാൻ ശ്രമിക്കാൻ നേരം വീണതോ ആണെങ്കിലോ? ട്രാക്കിൽ തളർന്നു കിടന്ന സൗമ്യയെ അതിലെ വന്ന ഗോവിന്ദച്ചാമി വിളിച്ചുകൊണ്ടു പോയി ബലാത്സംഗം ചെയ്തതാണെങ്കിലോ? ഈ സാധ്യത കോടതിക്ക് പരിഗണിക്കാതിരിക്കാൻ പറ്റുമോ? മരണ കാരണം ട്രെയിനിൽ നിന്നു വീണതാണെങ്കിൽ അത് ഗോവിന്ദച്ചാമിയാണു തള്ളിയിട്ടതെന്ന് തെളിയിക്കണം. മരണ കാരണം ബലാത്സംഗം ആണെങ്കിൽ അതാണ് കാരണം എന്നും തെളിയിക്കണം. ഇത് രണ്ടും ചെയ്യാതെ ഗോവിന്ദച്ചാമി കൊലനടത്തി എന്നു പറയുന്നത് ഒരാൾ ക്രിമിനൽ ആയതുകൊണ്ടു അല്ലെങ്കിൽ അയാൾ ബലാത്സഗകൻ ആയതുകൊണ്ട് എല്ലാ കുറ്റങ്ങളും അയാളുടെ പുറത്തു കെട്ടി വെയ്ക്കുന്നതിന് തുല്യമാണ്.
ഇന്ത്യൻ പീനൽ കോഡ് പോലെ തന്നെ ക്രിമിനൽ പ്രൊസീജേഴ്സ് കോഡും ഇന്ത്യൻ എവിഡൻസ് ആക്ടും നോക്കി മാത്രമെ കോടതിക്ക് ഒരാളെ ശിക്ഷിക്കാനോ നിരപരാധിയാക്കി പ്രഖ്യാപിക്കാനോ സാധിക്കു. അത് മനസിലാക്കാതെയാണ് പലരും കോടതിയെ കുറ്റം പറയുന്നത്. ഒരാൾ കുറ്റം ചെയ്തു എന്നുറപ്പാണെങ്കിൽ കൂടി അയാൾ കുറ്റം ചെയ്തു എന്നു സംശയത്തിന് അതീതമായി തെളിയിക്കാതെ അയാളെ ശിക്ഷിക്കാൻ നമ്മുടെ നിയമം അനുശാസിക്കുന്നില്ല. അതിന് വേണ്ടിയാണ് എവിഡൻസ് ആക്ടിന് രാജ്യം രൂപം നൽകിയത്. ഇത് ജനാധിപത്യ വ്യവസ്ത നിലവിലുള്ള രാജ്യങ്ങളുടെ ഒക്കെ സ്ഥിതിയാണ്.ഇന്ത്യൻ പീനൽ കോഡ് പോലെ തന്നെ ക്രിമിനൽ പ്രൊസീജേഴ്സ് കോഡും ഇന്ത്യൻ എവിഡൻസ് ആക്ടും നോക്കി മാത്രമെ കോടതിക്ക് ഒരാളെ ശിക്ഷിക്കാനോ നിരപരാധിയാക്കി പ്രഖ്യാപിക്കാനോ സാധിക്കു. അത് മനസിലാക്കാതെയാണ് പലരും കോടതിയെ കുറ്റം പറയുന്നത്. ഒരാൾ കുറ്റം ചെയ്തു എന്നുറപ്പാണെങ്കിൽ കൂടി അയാൾ കുറ്റം ചെയ്തു എന്നു സംശയത്തിന് അതീതമായി തെളിയിക്കാതെ അയാളെ ശിക്ഷിക്കാൻ നമ്മുടെ നിയമം അനുശാസിക്കുന്നില്ല. അതിന് വേണ്ടിയാണ് എവിഡൻസ് ആക്ടിന് രാജ്യം രൂപം നൽകിയത്. ഇത് ജനാധിപത്യ വ്യവസ്ത നിലവിലുള്ള രാജ്യങ്ങളുടെ ഒക്കെ സ്ഥിതിയാണ്. ഇത്തരം ചട്ടങ്ങൾ നിലവിലില്ലെങ്കിൽ ഭരണകൂടത്തിന് എതിർപ്പുള്ള ആരെയും ശിക്ഷിക്കാവുന്ന തരത്തിലേയ്ക്ക് രാജ്യം മാറും. ഇത്തരം നിയമങ്ങളുടെ കാർക്കശ്യം മൂലമാണ് നമ്മുടെ ജനാധിപത്യം നിലനിൽക്കുന്നതു തന്നെ.
പണവും അധികാര സ്ഥാനങ്ങളും പദവികളും കോടതികളെ സ്വാധീനിക്കാതിരിക്കാൻ നമ്മൾ വേണ്ടത്ര കരുതൽ എടുക്കുമ്പോഴും മാദ്ധ്യമ വിചാരണയിൽ ജഡ്ജിമാർ വീണു പോകുന്ന സാഹചര്യം പലതവണ ഉണ്ടായിട്ടുണ്ട്. മാദ്ധ്യമങ്ങളുടെ സ്വാധീനത്തിന് അടിമപ്പെട്ട് ജഡ്ജിമാർ വിധി പറയേണ്ടി വരുന്നത് ഒരു തരിത്തുലുള്ള നീതി നിഷേധമാണ്. പല രാജ്യങ്ങളിലും കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയങ്ങളെക്കുറിച്ച് ചർച്ച നടത്താൻ പോലും അനുവദിക്കുന്നത് ഇതേ കാരണങ്ങൾ ആണ്. സൗമ്യ വധക്കേസിൽ ഇത്തരം ഒരു മാദ്ധ്യമ വിചാരണ നടന്നിരുന്നു. ജഡ്ജിമാർ നിരന്തരം വായിക്കുന്ന പത്രങ്ങളിലും നിരന്തരം കാണുന്ന ചാനലുകളിലും നടുക്കുന്ന വിചാരണകൾ ഒരു പരിധിവരെ അവരെ സ്വാധീനിച്ചെന്ന് കരുതേണ്ട സാചര്യമാണുള്ളത്. സൗമ്യയെ തള്ളിയിട്ടത് ഗോവിന്ദചാമിയാണ് എന്നു ഒരു തെളിവുമില്ലെന്ന് പ്രോസിക്യൂഷൻ പറഞ്ഞിട്ടും കൊലപാതകത്തിന് വധശിക്ഷ വിധിച്ച കീഴ്ക്കോടതി വിധികൾ ഇതു തന്നെയാണ് വ്യക്തമാക്കുന്നത്.
അതുകൊണ്ട് തന്നെ ഈ വിധി ഇന്ത്യൻ നീതിപീഠത്തിന്റെ അന്തസ്സ് ഉയർത്തുന്നതും ഏത് സാധാരണക്കാരനും നീതി ലഭിക്കും എന്ന തോന്നൽ ഉണ്ടാക്കുന്നതുമാണ്. ഗോവിന്ദചാമിയുടെ പിന്നിൽ ഭിക്ഷാടന മാഫിയയാണെന്നും മതപരിവർത്തനം നടത്തുന്നത് സഭാ വിഭാഗം എന്നുമൊക്കെ നമ്മൾ തരാതരം പോലെ പറയുമ്പോഴും ഇതൊന്നും അടിസ്ഥാനപരമായി തെളിയിക്കപ്പെട്ടിട്ടുള്ള കാര്യങ്ങൽ അല്ലെന്നോർക്കണം. അളൂരിനും അഭിഭാഷക സംഘത്തിനും വിമാനത്തിൽ എത്തി കേസ് വാദിക്കാൻ പണം നൽകിയത് ഭിക്ഷാടന മാഫിയ ആണ് എന്നു സംശയിക്കുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ ആ ഭിക്ഷാടന മാഫിയക്ക് സുപ്രീം കോടതിയെ സ്വാധീനിക്കാൻ പറ്റും എന്നു കരുതുന്നത് എത്രമാത്രം യുക്തിഷ്ടമാണ്. അതുകൊണ്ട് തന്നെ ഒറ്റക്കയ്യനായ ഒരു ഭിക്ഷക്കാരന് പോലും നീതി ലഭിച്ച നീതി വ്യവസ്ഥ എന്ന നിലയിൽ നമ്മുടെ സുപ്രീം കോടതിയെ കയ്യടിച്ചു അഭിമാനിക്കുകയല്ലേ വേണ്ടത്?
ജയലളിത കേസിലും സൽമാൻഖാൻ കേസിലും ഒക്കെ നിഷേധിക്കപ്പെട്ട നീതിയാണ് നമ്മൾ യഥാർത്ഥത്തിൽ ഭയപ്പെടേണ്ട വസ്തുത. ഒരു ഭിക്ഷക്കാരൻ ശിക്ഷിക്കപ്പെടാതിരിക്കുന്നതിന്റെ പേരിൽ ജഡ്ജിമാരെ പുലഭ്യം പറയുന്നത് ഇന്ത്യൻ തെളിവ് നിയമത്തെക്കുറിച്ചുള്ള മാത്രമാണ്. ഗോവിന്ദചാമിക്ക് നീതി ലഭിച്ചാൽ ഏത് സാധാരണക്കാരും നീതി ലഭിക്കും എന്നു ഉറച്ചു വിശ്വസിക്കാം. ചാമിമാർക്ക് വേണ്ടി പണം മുടക്കുന്നത് ആര് എന്നു കണ്ടെത്തേണ്ടത് ആവശ്യം ആണെങ്കിൽ കൂടി ചാമിയുടെ ജീവപര്യന്തം ആഘോഷിക്കപ്പെടേണ്ടത് തന്നെയാണ്. അഥവാ എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ ഈ കേസ് നടത്തുന്നതിൽ വീഴ്ച പറ്റിയ ഭരണകൂടത്തിന് തന്നെയാണ് തെറ്റ് പറ്റിയിട്ടുള്ളത്. ഏതു സർക്കാരാണ് അതിന് ഉത്തരവാദി എന്ന തർക്കം തന്നെ അപ്രസക്തമാണ്. എന്നാൽ അത്തരം വീഴ്ചകൾ പറ്റാൻ അനുവദിക്കാതിരിക്കുക തന്നെ വേണം.
ഇത്തരത്തിൽ വലിയ മാദ്ധ്യമ വിചാരണ നടന്ന കുറച്ച് കേസുകൾ കൂടിയുണ്ട് ഇവിടെ. നിസ്സാം എന്ന കൊലയാളി പാവപ്പെട്ട ഒരു സെക്യൂരിറ്റിക്കാരനെ ഇടിച്ചു കൊന്നതാണ് അതിലൊന്ന്. ആ കേസിൽ എങ്കിലും വേണ്ടത്ര തെളിവ് കണ്ടെത്തി കുറ്റവാളിയെ ശിക്ഷിക്കുമെന്ന് ഉറപ്പ് വരുത്തേണ്ടത് സർക്കാരിന്റെ ചുമതലയാണ്. ജിഷ വധക്കേസിലും കഴക്കൂട്ടം ടെക്കി കേസിലും എന്താണ് സംഭവിച്ചത് എന്നു ഒരു വ്യക്തതയും ഇപ്പോഴും ഇല്ല എന്നതാണ് സത്യം. ജിഷ കൊലക്കേസിൽ പിടിയിലായ അമറൂളിനെ കുറിച്ച് ഇപ്പോഴും ദുരൂഹതകൾ നിറഞ്ഞു നിൽക്കുകയാണ്. അമറൂൾ തന്നെയാണ് ഇത്തരം ഒരു ക്രൂരത ചെയ്തത് എന്നു വിശ്വസനീയമായ തെളിവുകൾ ഒന്നും ഇനിയും പ്രോസിക്യൂഷന് ലഭിച്ചിട്ടില്ല. അതുകൊണ്ടാണ് കുറ്റപത്രം പോലും വൈകുന്നത്. സൗമ്യ വധക്കേസിനുണ്ടായ അതേ ദുരന്തം ജിഷ വധക്കേസിലും ഉണ്ടാവാതിരിക്കേണ്ടത് ആവശ്യമാണ്.
കഴക്കൂട്ടം ടെക്കി കൊലക്കേസ് ആണ് മാദ്ധ്യമവിചാരണയ്ക്ക് അടിമപ്പെട്ട മറ്റൊരു കേസ്. ആ കേസിൽ ഇരട്ടജീവപര്യന്തം ശിക്ഷിക്കപ്പെട്ട അനുശാന്തിക്കെതിരെയുള്ള വിധി വികാരപ്രകടനവും, മാദ്ധ്യമങ്ങളുടെ സ്വാധീനത്തിന് അടിമപ്പെട്ടതും ആണെന്നു മുമ്പ് ഞങ്ങൾ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. അവിഹിതബന്ധത്തിന്റെ പേരിൽ ജീവപര്യന്തം വിധിക്കാൻ ഇന്ത്യൻ പീനൽ കോഡ് വകുപ്പുകൾ ഇല്ല എന്നറിയാതെ ആയിരുന്നു ജഡ്ജിയുടെ തീരുമാനം. കോടതി അനുശാന്തിയെ ശിക്ഷിച്ചത് വാട്സ്ആപ് സന്ദേശങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാണ്. തന്റെ മകനെയും അമ്മായിയമ്മയെയും കൊല്ലാൻ കാമുകന് വഴി പറഞ്ഞു കൊടുത്തു എന്നും രക്ഷപെടാൻ വീടിന്റെ ചിത്രങ്ങൾ അയച്ചു കൊടുത്തു എന്നുമൊക്കെയുള്ള പ്രോസിക്യൂഷന്റെ ആരോപണങ്ങൾക്ക് ഹൈക്കോടതിയും സുപ്രീം കോടതിയും ഒക്കെ തെളിവ് ചോദിക്കുമ്പോൾ വീണ്ടും നമുക്ക് കോടതിയെ തെറി പറയേണ്ടി വരും.
കോടതി റിപ്പോർട്ടിങ്ങിൽ മറുനാടൻ അടക്കമുള്ള മാദ്ധ്യമങ്ങൾ വരുത്തിയ ഗുരുതരമായ പിഴവ് കൂടി ഇക്കൂട്ടത്തിൽ ചർച്ച ചെയ്യേണ്ടതാണ്. ഒരു തിരുത്തു പോലും നൽകാതെ രാവിലെ മുതൽ നടത്തിയ വിചാരണ അവസാനിപ്പിച്ച് മറ്റൊരു വാദം പരിചരിപ്പിക്കുകയായിരുന്നു മാദ്ധ്യമങ്ങൾ എന്നു മറക്കരുത്. കോടതി വിധിയുടെ പൂർണ്ണരൂപം അറിയാതെ മാദ്ധ്യമങ്ങൾ നടത്തിയ വാർത്തയും അതിനെ തുടർന്നുള്ള വിചാരണയും മലയാള മാദ്ധ്യമ ചരിത്രത്തിലെ ഏറ്റവും വലിയ നാടകമായി അവസാനിച്ചേക്കും. ആ നാണക്കേടിന് ഞങ്ങൾക്കുമുണ്ട് ഉത്തരവാദിത്തം എന്നു സമ്മതിച്ചുകൊണ്ടാണ് ഇതെഴുതുന്നത്. ഇനിയെങ്കിലും ഇത്തരം പിഴവുകൾ സംഭവിക്കാതിരിക്കാൻ മാദ്ധ്യമങ്ങൾ കൂട്ടായ ചില തീരുമാനങ്ങൾ എടുക്കേണ്ടിയിരിക്കുന്നു. സുപ്രീം കോടതിയുടെ വിധി തുറന്ന് തന്നിരിക്കുന്നത് ഏത് സാധാരണക്കാരനും നീതി കിട്ടും എന്ന ആത്മവിശ്വാസം ആണ്. ആ ആത്മവിശ്വാസം നമ്മുടെ നീതി പീഠങ്ങൾക്ക് നിലനിർത്താൻ കഴിയട്ടെ എന്നാണ് ഞങ്ങളുടെ പ്രാർത്ഥന.
Stories you may Like
- മറുനാടന് പിന്തുണയുമായി ദീപിക; എഡിറ്റോറിയൽ ചർച്ചയാകുമ്പോൾ
- എംഎൽഎ മറ്റെല്ലാം മാറ്റിവെച്ച് നടത്തുന്ന വെല്ലുവിളികൾക്ക് സമമാണ് പാർട്ടി സെക്രട്ടറിയുടെ ആക്രോശങ്ങൾ
- ഞാനിന്ന് ലജ്ജിക്കുന്നു, രണ്ട്, വലിയ മനസ്താപങ്ങളിൽ ഓ സിയുണ്ട്
- ചരിത്രം കുറിച്ച വിലാപ യാത്ര; കേരളം ഉമ്മൻ ചാണ്ടിയോട് മാപ്പുപറയുമ്പോൾ!
- ഇനി വീണാ വിജയന് വേണ്ടി ദേശാഭിമാനി പ്രതികരിക്കും
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്