മുത്തശ്ശി ഗദയിലെ പുതുമ കഥാപരിസരത്തിലും സുന്ദര വാർധക്യത്തിലും ഒതുങ്ങുന്നു; തിരക്കഥയിലെ ദുർബലത ചിത്രത്തിന് തിരിച്ചടിയാവുന്നു; നിരാശപ്പെടുത്തി ജൂഡ് ആന്റണി, പ്രേക്ഷകർ മുത്തശ്ശിയുടെ ഗദയാൽ തലയ്ക്ക് അടിയേറ്റ അവസ്ഥയിൽ
കെ വി നിരഞ്ജൻ
സാധാരണമായൊരു പ്രണയകഥയെ വ്യത്യസ്തമായ അവതരണ ശൈലിയാൽ മികച്ചൊരു കാഴ്ചാനുഭവമാക്കിയ സിനിമയായിരുന്നു ജൂഡ് ആന്റണി ജോസഫിന്റെ ഓം ശാന്തി ഓശാന. കഥ പറഞ്ഞതിലെ പുതുമകൊണ്ട് തന്നെ ആ ചിത്രം പ്രേക്ഷകർ ഇരുകൈയം നീട്ടി സ്വീകരിക്കുകയും ചെയ്തു. ഒരു മുത്തശ്ശി ഗദയെന്ന ചിത്രവുമായി ജൂഡ് വീണ്ടുമത്തെുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷ ഉയരുന്നത് സ്വഭാവികം. എന്നാൽ നിർഭാഗ്യമെന്ന് പറയട്ടെ മുത്തശ്ശിയുടെ ഗദയാൽ തലക്കടിയേറ്റ അവസ്ഥയിലാവുകയാണ് പ്രേക്ഷകർ!
വാർധക്യത്തിലെ ഏകാന്തതയും നൊമ്പരവുമെല്ലാം നിരവധി മലയാള സിനിമകൾക്ക് പ്രമേയമായിട്ടുണ്ട്. 'കരുണവും', 'തിങ്കളാഴ്ച നല്ല ദിവസവും' എല്ലാം ഇത്തരം പ്രമേയങ്ങളെ മനോഹരമായി ആവിഷ്ക്കരിച്ചിട്ടുണ്ട്. മുത്തശ്ശിയാണ് ജൂഡിന്റെ ഗദയിലെ കേന്ദ്ര കഥാപാത്രമെങ്കിലും പതിവ് കണ്ണീരിലേക്കും സങ്കടങ്ങളിലേക്കുമൊന്നുമല്ല സിനിമ കടന്നു കയറുന്നത്.
റൗഡി മുത്തശ്ശിയെന്ന് കൊച്ചുമക്കൾ ഉൾപ്പെടെ വിളിക്കുന്ന ലീലാമ്മയെന്ന വയോധികയുടെ കുശുമ്പും കുന്നായ്മകളും അവരുടെ കാഴ്ചപ്പാടിലുണ്ടാകുന്ന മാറ്റവും ജീവിതം ആഘോഷമാക്കാനുള്ള അവരുടെ ആഗ്രഹവുമെല്ലാം നർമ്മത്തിൽ കോർത്ത് അവതരിപ്പിക്കാനാണ് സംവിധായകന്റെ ശ്രമം. തീർച്ചയായും ഈയർഥത്തിൽ അഭിനന്ദനീയമാണ് ജൂഡിന്റെ ഈ യാത്ര. യാത്ര ചെയ്തും ബിയറടിച്ചും ജെ.സി.ബി ഓടിച്ചും നമ്മുടെ ലീലാമ്മ അടിച്ചു പൊളിക്കുന്നു. രസകരമായ ആ കഥാപാത്രവും ആഹ്ളാദം നിറയുന്ന വാർധക്യവും കൂട്ടിനുണ്ടായിട്ടും ജൂഡ് തന്നെയെഴുതിയ തിരക്കഥയിലെ ദുർബലതകളാണ് ചിത്രത്തിന് വിനയായി തീരുന്നത്.
സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്ന ഗൃഹനാഥനും ഭാര്യ ലെനയും മകൾ അപർണ ബാലമുരളിയും മകനും ഉൾപ്പെടുന്ന കുടുംബത്തിലെ മുത്തശ്ശിയാണ് ലീലാമ്മയെന്ന കഥാനായിക (രജനി ചാണ്ടി). മകന്റെയും കൊച്ചുമക്കളുടെയുമെല്ലാം ജീവിതത്തിൽ നിരന്തരം ഇവർ ഇടപെടുകയാണ്. മുത്തശ്ശിയെ പേടിച്ച് ടി. വി കാണാനോ കമ്പ്യൂട്ടറിൽ ഗെയിം കളിക്കാനോ മൊബൈൽ ഫോണിൽ സംസാരിക്കാനോ പോലും സാധിക്കാത്ത അവസ്ഥയിലാണ് കൊച്ചുമക്കൾ. മുത്തശ്ശിയുടെ വിക്രിയകൾ കാരണം വേലക്കാർ പോലും ഈ വീട്ടിൽ അധിക കാലം നിൽക്കാറില്ല. ഒടുവിൽ ഈ വീട്ടിൽ ഒരു ബംഗാളി വേലക്കാരൻ വരുന്നു. ഭൂഷൺ ബാബു. ഇതിനിടയിൽ മകന്റെ ബോസായ വിജയരാഘവന്റെ നിർദ്ദേശ പ്രകാരം വയോധിക സദനത്തിലാക്കാനുള്ള മകന്റെ ശ്രമം മുത്തശ്ശി പൊളിച്ചടുക്കുന്നുമുണ്ട്. മുത്തശ്ശി സൃഷ്ടിക്കുന്ന പൊല്ലാപ്പുകളിൽ മനം മടുത്ത സുരാജും കുടുംബവും മുത്തശ്ശിയെ ഭാര്യയുടെ അമ്മയെ കൂട്ടിനേൽപ്പിച്ച് ഒരു യാത്ര പോകുകയാണ്.
വീട്ടിൽ അങ്ങിനെ ഭാര്യയുടെ അമ്മയായ സൂസനും (ഭാഗ്യലക്ഷ്മി) വേലക്കാരൻ ഭൂഷൺ ബാബുവും ലീലാമ്മയും മാത്രമാവുന്നു. ഉടക്കിയും ഇണങ്ങിയും മുന്നോട്ട് പോകുന്നതിനിടെ മുത്തശ്ശിയുടെ കാഴ്ചപ്പാടുകളിലും പതിയെ മാറ്റമുണ്ടാകുന്നു. അവരുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കാൻ ഭാഗ്യലക്ഷ്മിയും വേലക്കാരനും രംഗത്തത്തെുന്നു. അങ്ങനെ ജീവിതം അടിച്ചു പൊളിച്ച് മുന്നോട്ട് പോകുകയാണ് മുത്തശ്ശി.
മുത്തശ്ശിയുടെ കോളജ് പഠന കാലത്തെ കാമുകനെ അന്വേഷിച്ച് ഭാഗ്യലക്ഷ്മിയും കൊച്ചുമകളും അവളുടെ കാമുകനും ചേർന്ന് നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ രണ്ടാം പകുതി. ഈ യാത്ര തുടക്കത്തിൽ രസമുണ്ടാക്കുന്നുണ്ടെങ്കിലും പിന്നീട് കാടുകയറുകയാണ്. ബംഗാളി വേലക്കാരൻ മലയാളിയാണെന്ന് മനസ്സിലാക്കുന്നതൊക്കെ പരമ ബോറൻ രംഗങ്ങളാണ്. ലീലാമ്മ പഴയ കാമുകനെ കണ്ടു മുട്ടുന്ന രംഗത്തിലെ നർമ്മത്തോട് ചേർത്ത് പടം നിർത്തിയിരുന്നെങ്കിൽ പ്രേക്ഷകർക്ക് ഏറെ ആശ്വാസമാകുമായിരുന്നു. എന്നാൽ കഥയവിടെയൊന്നും നിർത്താതെ ഒരു വയോധിക സദനത്തിലെ പരിപാടിയും സംവിധായകൻ ലാൽ ജോസിന്റെയും മുത്തശ്ശിയുടെയുമെല്ലാം പ്രസംഗവുമെല്ലാം കാട്ടി പരമാവധി ബോറാക്കിത്തരുന്നുണ്ട് ജൂഡ് ആന്റണിയെന്ന സംവിധായകൻ. പരമാവധി ഇഴഞ്ഞ് വലിഞ്ഞ് കോമഡിക്കായി കോമഡി സൃഷ്ടിച്ചും സിനിമയുടെ രസം കൊല്ലുകയാണ്.
നായികയായ മുത്തശ്ശിയായത്തെുന്ന രജനിചാണ്ടി രൂപം കൊണ്ടും ഭാവം കൊണ്ടും കഥയ്ക്ക് ഏറെ അനുയോജ്യയാണ്. എന്നാൽ ഇവരുടെ പ്രകടനം അത്ര കണ്ട് ഉയരുന്നില്ല. കൃത്രിമത്വം നിറഞ്ഞ പ്രകടനത്താൽ ഇവർ നിരാശ സമ്മാനിക്കുന്നു. മറ്റൊരു മുത്തശ്ശിയായ സൂസന്നയായി ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി തരക്കേടില്ലാത്ത പ്രകടനം കാഴ്ച വെക്കുന്നുണ്ട്. ഫ്ളാഷ് ബാക്ക് രംഗത്തത്തെുന്ന വിനീത് ശ്രീനിവാസനും പ്രത്യേകിച്ചൊന്നും ചെയ്യാൻ സാധിക്കുന്നില്ല. ശ്രീനിവാസൻ, സുരാജ് വെഞ്ഞാറമൂട്, വിജയരാഘവൻ, രമേശ് പിഷാരടി, രാജീവ് പിള്ള തുടങ്ങിയവരെല്ലാം ചിത്രത്തിലുണ്ട്. ഓം ശാന്തി ഓശാനയിലെ അതേ ഡോക്ടർ കഥാപാത്രമായി രഞ്ജി പണിക്കരും ഭാര്യയും ഇതിലും പ്രത്യക്ഷപ്പെടുന്നുണ്ട്. ഉപദേശ പ്രസംഗം നടത്താനായി സംവിധായകൻ ലാൽ ജോസും.
ഓം ശാന്തി ഓശാന എന്ന ചിത്രത്തിന്റെ മികവ് ആ ചിത്രത്തിന്റെ തിരക്കഥയായിരുന്നു. മിഥുൻ മാനുവലിന്റെ തിരക്കഥ ചിത്രത്തിന് കരുത്തായിരുന്നു. എന്നാൽ സംവിധായകൻ സ്വന്തമായി തിരക്കഥയെഴുതിയപ്പോൾ കാര്യങ്ങളെല്ലാം കൈവിട്ടു പോവുകയായിരുന്നു. മികച്ചൊരു സിനിമ സൃഷ്ടിക്കാനുള്ള കഥാപരിസരം ഒരുക്കിയിട്ടും അതെല്ലാം തിരക്കഥയുടെ ദുർബലതയാൽ നഷ്ടപ്പെടുന്ന കാഴ്ചയാണ് ഒരു മുത്തശ്ശി ഗദ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ഇതിനെല്ലാം പുറമെ സംവിധായകൻ ജൂഡ് ആന്റണി തന്നെ കോമഡി വേഷത്തിൽ പ്രത്യക്ഷപ്പെട്ട് പ്രേക്ഷകരെ വധിക്കാൻ രംഗത്തിറങ്ങുന്നുണ്ട്.
രസകരമായ ഒരു കഥാ പരിസരം സൃഷ്ടിക്കാനും പ്രസരിപ്പ് നിറഞ്ഞ വാർദ്ധക്യത്തിലേക്ക് ക്യാമറ തിരിക്കാനും ശ്രമിച്ചതിൽ സംവിധായകൻ അഭിനന്ദനം അർഹിക്കുന്നുണ്ട്. എന്നാൽ രസകരമായി കഥ പറഞ്ഞു തുടങ്ങി ഒടുവിൽ നീട്ടിവലിച്ച് ഇളച്ച് നീക്കി ഉള്ള രസമെല്ലാം ഇല്ലാതാക്കി ഒടുവിൽ സംവിധായകൻ നിരാശ സമ്മാനിക്കുകയും ചെയ്യന്നു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍