ബ്രയിൻ ട്യൂമർ ബാധിച്ച സുഹൃത്തിന്റെ ജീവൻ രക്ഷിച്ചത് യൂദാശ്ലീഹയോടുള്ള പ്രാർത്ഥന; പ്രതിഫലമായി സിജോ ജോസഫ് പേരുമാറി ജൂഡ് ആന്റണി ജോസഫായി; നടനായി ചില്ലറ വേഷങ്ങളുമായി തിരക്കേറവേ രണ്ട് സിനിമകൾ സംവിധാനം ചെയ്ത് രണ്ടും സൂപ്പർ ഹിറ്റാക്കിയയാൾ ജീവിതം പറയുന്നു
മറുനാടൻ ഡെസ്ക്
സിനിമയുടെ ലോകത്ത് എത്തിയത് അഭിനയിക്കാനാണ്. 'പ്രേമ'ത്തിലും ആക്ഷൻ ഹീറോ ബിജുവിലും ലഭിച്ച അവസരങ്ങൾ അൽഫോൻസ് പുത്രനോടും എബ്രിഡ് ഷൈനിനോടും അങ്ങോട്ട് ചോദിച്ചു വാങ്ങിയതാണ്. റിലീസാകാൻ പോകുന്ന തോപ്പിൽ ജോപ്പനിലും മുഖം കാണിച്ചിട്ടുണ്ട്-അതുകൊണ്ട് തന്നെ മലയാളിക്ക് ഈ യുവാവിന്റെ മുഖം പിരചിതമാണ്. അഭിനേതാവെന്ന നിലയിൽ. പക്ഷേ അതിനപ്പുറമാണ് ജൂഡ് ആന്റണിക്ക് മലയാളി സിനിമയിലെ സ്ഥാനം. രണ്ട് സൂപ്പർ ഹിറ്റുകളുടെ സംവിധായകൻ. ഓം ശാന്തി ഓശാന, ഇപ്പോൾ ഒരു മുത്തശ്ശി ഗദയും.
ഓം ശാന്തി ഓശാന എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളസിനിമയിൽ പ്രശസ്തനായ നവ സംവിധായകനാണ് ജൂഡ് ആന്തണി ജോസഫ്. പഴയ പേർ സിജോ ജോസഫ്. സെന്റ് ജൂഡിന്റെ അനുയായി എന്ന നിലയിൽ പേർ നിയമപരമായി ജൂഡ് ആന്തണി ജോസഫ് എന്നാക്കി. എന്തുകൊണ്ട് പേരുമാറ്റിയെന്നതാണ് രസകരം. മാതൃഭൂമിയുടെ ഗൃഹലക്ഷ്മിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ജൂഡ് ആന്റണി തന്റെ പേരിന്റെ പിന്നിലെ രഹസ്യം പുറത്തു പറയുന്നത്. അബിൻ ജോസഫിന് അനുവദിച്ച അഭിമുഖത്തിലാണ് പേരുമാറ്റത്തിലെ കഥ ഓം ശാന്തി ഓശാനയിലൂടെ മലയാളിയുടെ മനസ്സിലെ പ്രിയ സംവിധായകനായ ജൂഡ് ആന്റണി മനസ്സ് തുറക്കുന്നു. സിജോ ജോസഫിൽ നിന്ന് എങ്ങനെ ജൂഡ് ആന്റണി ജോസഫായെന്ന് വിശദീകരിക്കുകയാണ് എറണാകുളം ആലുവ സ്വദേശിയായ ജൂഡ്.
സിജോ ജോസഫ് എന്നായിരുന്നു എന്റെ ആദ്യ പേര്. എന്റെ വളരെ അടുത്ത കൂട്ടുകാരന് ബ്രയിൻ ട്യൂമർ പിടിപെട്ടു. അവൻ മരിക്കും എന്ന് ഡോക്ടർമാർ പറഞ്ഞു. ഞാൻ യൂദാശ്ലീയുടെ അടുത്തു പോയി പ്രാർത്ഥിച്ചു. ഒമ്പത് വ്യാഴങ്ങളിൽ അടുപ്പിച്ചു പോയി. അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനാണല്ലോ. യൂദാശ്ലീഹയോടുള്ള ജപത്തിന്റെ അവസാനം-പ്രാർത്ഥിച്ച കാര്യം നടന്നാൽ അങ്ങയുടെ പേര് എല്ലായിടത്തും പറയും എന്നുണ്ട്. പിന്നീട് അവന്റെ അസുഖം മാറി. സ്കാൻ റിപ്പോർട്ട് മാറിയെന്നാണ് അവർ പറയുന്നത്. പ്രാർത്ഥിച്ചിട്ടാണ് മാറിയെന്നാണ് ഞാൻ വിശ്വസിക്കുന്നു. പേര് മാറ്റിയത് എന്തിനാണെന്ന് ആൾക്കാർ ചോദിക്കുമ്പം എനിക്കീ കഥ പറയാൻ പറ്റും. അപ്പോ സെയന്റ് ജൂഡിന്റെ പേര് എല്ലായിടത്തും എത്തിക്കാമല്ലോ. പിന്നെ ആന്റണി എന്റെ മാമോദീസാപ്പേരാണ്-പേരുമാറ്റത്തെ കുറിച്ച് ഗൃഹലക്ഷ്മിയോട് ജൂഡ് ആന്റണി വിശദീകരിക്കുന്നത് ഇങ്ങനെയാണ്.
ഇൻഫോസിസിൽ സോഫ് വെയർ എഞ്ചിനിയറായി കുറച്ച് കാലം ജോലി ചെയ്തു. നടൻ നിവിൻപോളിയുമായി അടുത്ത സൗഹൃദമാണ് സിനിമയിൽ സജീവമാക്കിയത്. ഭാവന മീഡിയ വിഷനിന്റെ ബാനറിൽ ദീപു കരുണാകരൻ സംവിധാനം ചെയ്തു 2008ൽ പുറത്തിറങ്ങിയ ക്രേസി ഗോപാലൻ എന്ന ചിത്രത്തിന്റെ സഹസംവിധായകനായി രംഗപ്രവേശനം. 2014ൽ ഓം ശാന്തി ഓശാനയുടെ സംവിധാനവും നിർവഹിച്ചു. 2015ൽ പ്രേമം സിനിമയിൽ അതിഥിവേഷത്തിൽ അഭിനയിച്ചു. ഇതോടെ ജൂഡ് ആന്റണി താരമായി. 2015ൽ ഡീയാന ആൻ ജെയിംസിനെ വിവാഹം കഴിച്ചു. മുത്തശ്ശി ഗഥ ഹിറ്റാകുമ്പോൾ മകൾ റോസ് ലിനുമുണ്ട് സന്തോഷം പങ്കിടാൻ. അമിത പ്രതീക്ഷകളൊന്നും ഇല്ലാതെ സാധാരണമായി എടുത്തൊരു ചിത്രം. ജൂഡ് ആന്റണിയുടെ പുതിയ ചിത്രം ഒരു മുത്തശ്ശി ഗദയെ ഒറ്റവാക്കിൽ വിശേഷിപ്പിക്കുകയാണെങ്കിൽ ഇങ്ങനെ പറയാമെന്നാണ് പ്രേക്ഷക വിലയിരുത്തൽ.
പ്രായമായാൽ ജീവിതം തീർന്നു എന്ന അവസ്ഥയാണ് പലർക്കും. എന്നാൽ, അപ്പോഴാണ് യഥാർഥ ജീവിതം തുടങ്ങുന്നതെന്ന സന്ദേശമാണ് 'മുത്തശ്ശി ഗദ' പ്രേക്ഷകരോട് പങ്കു വയ്ക്കുന്നത്. ആദ്യ ചിത്രമായ 'ഓം ശാന്തി ഓശാന'യ്ക്ക് ശേഷം നിരവധി കഥകൾ കേട്ടു. വ്യത്യസ്തമായ കഥ വേണമെന്ന തീരുമാനത്തിൽ നിന്നാണ് മുത്തശ്ശി ഗദ ജനിച്ചത്. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടിയെ കണ്ടെത്തിയത് പത്രത്തിൽ പരസ്യം നൽകിയാണ്. 43 ദിവസം കൊണ്ടാണ് ഷൂട്ടിങ് പൂർത്തിയാക്കിയത്. വയോധിക മന്ദിരത്തിലുള്ളവർക്ക് ചിത്രം സൗജന്യമായി കാണിക്കുന്നുണ്ട്. വയോജന ദിനമായ ഒക്ടോബർ ഒന്നിന് തിരുവനന്തപുരം ന്യൂ തിയറ്ററിൽ വയോധികസദനങ്ങളിൽ നിന്നുള്ള 100 പേർക്ക് സൗജന്യമായി ചിത്രം കാണാൻ അവസരമൊരുക്കുന്നുണ്ടെന്നും ജൂഡ് ആന്റണി വ്യക്തമാക്കുന്നു.
കുടുംബപ്രേക്ഷകരെ ഉദ്ദേശിച്ചാണ് ഞാൻ സിനിമ ചെയ്തത്. ഒരു ഏപ്രിൽ മെയ് മാസത്തോടെ തീയറ്ററുകളിലെത്തിക്കണമെന്ന് വിചാരിച്ചെങ്കിലും എഴുത്ത് നീണ്ടതു മൂലം സിനിമ കുറച്ച് വൈകിയാണ് ഷൂട്ടിങ് ആരംഭിച്ചത്. എന്തായാലും ഈ ഓണാവധിക്ക് കുടുംബാംഗങ്ങൾ ഒന്നിച്ച് ഈ സിനിമ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. താരചിത്രങ്ങൾക്കിടയിൽ ഈ കൊച്ചു സിനിമക്കും ഇടം പിടിക്കാനായായതിന്റെ സന്തോഷം ജൂഡ് മറച്ചുവയ്ക്കുന്നില്ല. തീർച്ചയായും. സംവിധായകനെന്ന ലേബൽ ഉള്ളതിനാൽ സിനിമയിൽ അവസരങ്ങൾ ലഭിക്കാൻ ബുദ്ധിമുട്ടാണെന്ന് തോന്നുന്നു. പ്രേമത്തിലേയും ആക്ഷൻ ഹീറോ ബിജുവിലേയും കഥാപാത്രങ്ങൾ ചെറുതെങ്കിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. തോപ്പിൽ ജോപ്പനിലും ഒരു ചെറിയ വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. തുടർന്നും സിനിമകളിൽ അഭിനയിക്കാനാണ് താത്പര്യം. സംവിധാനത്തേക്കാൾ അഭിനേതാവാകാനാണ് ഇഷ്ടം-ഇതാണ് ജൂഡിന്റെ മനസ്സ്.
നിവിൻ പോളി മുൻപ് പറഞ്ഞ ഒരു വിഷയത്തിൽ നിന്നാണ് മുത്തശ്ശി ഗദയുടെ കഥ രൂപപ്പെടുന്നത്. എന്നാൽ പിന്നീട് നിവിനു തന്നെ അത് സിനിമയാക്കിയാൽ വിജയിക്കുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. അതുമായി മുന്നോട്ട് പോകേണ്ടതുണ്ടോ എന്നു നിവിൻ സംശയം പ്രകടിപ്പിച്ചിരുന്നെന്നും ജൂഡ് ആന്റണി പറയുന്നു. ഏറെ സമയമെടുത്താണ് ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയത്. പിന്നീട് ലാൽജോസിനെക്കൊണ്ടും വിനീത് ശ്രീനിവാസനകൊണ്ടും സ്ക്രിപ്റ്റ് വായിപ്പിച്ചു. അവർക്ക് സ്ക്രിപ്റ്റ് ഇഷ്ടമായി. ആ ആത്മവിശ്വാസത്തിലാണ് താൻ മുന്നോട്ട് പോയതെന്നും ജൂഡ് പറയുന്നു. ചെറുതെങ്കിലും കഥാഗതിയിൽ നിർണായകമായൊരു റോളിൽ വിനീത് ശ്രീനിവാസനും ചിത്രത്തിൽ എത്തുന്നുണ്ട്.
സാധാരണ പ്രായമായവരുടെ സിനിമ എന്നു കേൾക്കുമ്പോൾ മൊത്തത്തിൽ ഒരു ശോക മൂഡായിരിക്കും. ഇത് അത്തരത്തിലുള്ള ഒരു സെന്റിമെന്റൽ തീം അല്ല. ഇതൊരു ഫുൾ ലെങ്ത് കോമഡി ചിത്രമാണെന്ന് സംവിധായകൻ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍