എൽഡിഎഫ് വന്നിട്ടും കെഎസ്ആർടിസിക്ക് അള്ളുവെയ്പ്പ് തുടരുന്നു; ദേശസാൽക്കരിച്ച 241 സ്വകാര്യ സൂപ്പർക്ലാസ് പെർമിറ്റുകൾ തിരിച്ചു നൽകാൻ നീക്കം; കോടതിയിൽ നൽകിയ സത്യവാങ്മൂലം മുതലാളിമാർക്ക് ഗുണകരമായ വിധത്തിൽ; നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കോർപ്പറേഷനെ കാത്തിരിക്കുന്നത് 100 കോടിയുടെ നഷ്ടം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: എല്ലാം ശരിയാക്കുമെന്ന വാഗദാനത്തോടെ അധികാരത്തിലെത്തിയ എൽഡിഎഫ് എന്തായാലും കെഎസ്ആർടിസിയെ നന്നാക്കുമെന്ന് ആരും കരുതേണ്ട. മാറിമാറി ഭരിച്ചവരും നേതാക്കളും കറവപ്പശുവാക്കുന്ന കെഎസ്ആർസി നിലനിൽപ്പിനായി ഊർത്ഥശ്വാസം വലിക്കുകയാണ്. ഇതിനിടെയാണ് കെഎസ്ആർടിസിക്ക് ഊർജ്ജം പകരേണ്ടവർ തന്നെ അള്ളുവച്ചാൽ എങ്ങനെയിരിക്കും. അത്തരത്തിലുള്ള പ്രവർത്തനങ്ങൾ തന്നെയാണ് ഇപ്പോൾ നടക്കുന്നത്. കഴിഞ്ഞ യുഡിഎഫ് സർക്കാറിന്റെ കാലത്ത് ദേശസാൽക്കലിച്ച 241 സ്വകാര്യ ബസ് റൂട്ടുകളിലെ പെർമിറ്റ് വീണ്ടു അവർക്ക് തന്നെ നൽകുന്ന വിധത്തിലുള്ള നീക്കമാണ് നടക്കുന്നത്. ഇതിന് സഹായകരമായ വിധത്തിൽ കോടതിയിൽ സത്യവാങ്മൂലവും സമർപ്പിച്ചതാണ് ആനവണ്ടിക്ക് തിരിച്ചടിയാകുന്നത്. ഇതോടെ സർക്കാറിന്റെ ഈ തീരുമാനത്തിന് പിന്നിൽ ചില ഉദ്യോഗസ്ഥരുടെ അഴിമതി താൽപ്പര്യമാണെന്ന ആരോപണവും ഉയരുന്നുണ്ട്.
2015 ജനുവരി 1 മുതൽ 2016 സെപ്റ്റംബർ 28 വരെ കെഎസ്ആർടിസി പുതിയതായി നിരത്തിലിറക്കിയത് 1414 പുതിയ ബസുകളായിരുന്നു. ഈ ബസുകൾ ഓടിക്കുന്നതിനായി പ്രതിദിനം 15000 മുതൽ 22000 രൂപ വരെ കളക്ഷൻ ലഭിക്കുന്ന റൂട്ടുകൾ സ്വകാര്യവല്ക്കരിക്കാൻ സർക്കാർ തീരുമാനം കൈക്കൊണ്ടു. 2013 ൽ യുഡിഎഫ് സർക്കാർ ഏറ്റെടുത്തതുമായ സൂപ്പർക്ലാസ് പെർമിറ്റുകളിൽ കാലാവധി കഴിഞ്ഞതിൽ ഈ കാലഘട്ടത്തിൽ ഏറ്റെടുക്കാനുള്ളത് 58 എണ്ണമാണ്. (2016 സെപ്റ്റംബർ 30 വരെ) കാലാവധി കഴിയുന്ന മുറയ്ക്ക് എത്ര ബസുകൾ വേണമെങ്കിലും ഏറ്റെടുക്കാമെന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകുകയുമുണ്ടായി. ഈ തീരുാമനം കൈക്കൊണ്ടത് മാനേജിങ് ഡയറക്ടർ ആന്റണി ചാക്കോ ആയിരുന്നു. കാലാവധി കഴിയുന്ന മുറയ്ക്ക് സ്വകാര്യ സൂപ്പർ ക്ലാസ് സർവ്വീസുകൾ കെഎസ്ആർടിസി ഏറ്റെടുത്തില്ലെങ്കിൽ സ്വകാര്യ ബസുടമകൾ ആ പെർമിറ്റുകൾ വാദം ഉന്നയിക്കുമെന്ന് കോടതി നേരത്തെ തന്നെ കെഎസ്ആർടിസിയെ അറിയിച്ചിരുന്നു.
ഇതോടെ ആകെ 241 സ്വകാര്യ സൂപ്പർ ക്ലാസ് ബസുകളിൽ ആദ്യഘട്ടത്തിൽ 185 എണ്ണം കെഎസ്ആർടി സി ഏറ്റെടുത്തു. കാലാവധി കഴിഞ്ഞതും, ഇനി ഏറ്റെടുക്കാനുള്ളതുംമായ 58 പെർമിറ്റുകൾ ഏറ്റെടുക്കുന്നതിനെതിരെ സ്വകാര്യ ബസുടമകൾ അപ്പീല്‍ രണ്ടാഴ്ച മുമ്പ് സുപ്രീം കോടതിയും തള്ളി. കാലാവധി കഴിഞ്ഞ സ്വകാര്യ സൂപ്പർ ക്ലാസ് പെർമിറ്റുകൾ ഏറ്റെടുക്കേണ്ടത് കെഎസ്ആർടിസിക്ക് ഉത്തരവാദിത്വവും, നിയമബാധ്യതയുമായി. ഏറെ ലാഭകരമായിരുന്നു കെഎസ്ആർടിസിക്ക് ഇത്. എന്നാൽ, സ്വകാര്യ സമ്മർദ്ദത്തെ തുടർന്ന് കെഎസ്ആർടിസി ഏറ്റെടുത്ത പെർമിറ്റുകൾക്ക് പകരമായി സ്വകാര്യ ബസുടമകൾക്ക് ലിമിറ്റഡ് ഓർഡിനറി പെർമിറ്റുകൾ നൽകാൻ തീരുമാനിക്കുകയുമുണ്ടായി.
ഇതോടെ ഫലത്തിൽ ഒരേ സമയത്ത് ഒരേ റൂട്ടിൽ രണ്ടു ബസുകൾ കെഎസ്ആര്‍ടിസി സൂപ്പർ ക്ലാസ് ബസും, സ്വകാര്യ എൽഎസ് ഓർഡിനറി ബസും. കെഎസ്ആർടിസി ബസുകളോടുന്നിടത്ത് ഓടിയ സ്വകാര്യ എൽഎസ് ഓർഡിനറികളിൽ യാത്രതിരക്കുള്ളതിനാൽ വൻ നഷ്ടത്തിലായിരുന്നു ഓടിയിരുന്നത്. കെഎസ്ആർടിസിയോട് മത്സരിക്കാനാവാത്ത 241 ബസുകളിൽ ഏതാണ്ട് 100ൽ പരം സ്വകാര്യ എൽഎസ് ഓർഡിനറികൾ സർവ്വീസ് നിർത്തലാക്കി. അതോടെ കെഎസ്ആർടിസി ഏറ്റെടുത്ത സൂപ്പർക്ലാസ് പെർമിറ്റുകൾ വൻ ലാഭത്തിലായി.
അതിനിടെ, കെഎസ്ആർടിസി ഏറ്റെടുത്ത സ്വകാര്യ ബസുകൾ നിർത്തലാക്കാനുള്ള തന്ത്രവുമായി സ്വകാര്യ ബസുടമകൾ കെഎസ്ആർടിസി ഡിപ്പോയിലെത്തി. തൊഴിലാളി യൂണിയൻ ബസ് നേതാക്കളെ കൊണ്ട് സമ്മർദ്ദം ചെലുത്ത് ബസ് ഓടിക്കാതിരിക്കുക. ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ എടിഒ എന്നീ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ ഏറ്റെടുത്ത സർവ്വീസ് മുന്നറയിപ്പില്ലാതെ റദ്ദാക്കുക തുടങ്ങിയവായിരു്നു തന്ത്രങ്ങൾ. കെഎസ്ആർടിസി ഏറ്റെടുത്ത ആദ്യ സർവ്വീസായ ഇളംകാട് -പാണത്തൂർ സർവ്വീസ് പൊൻകുന്നം യൂണിറ്റ് സ്ഥിരമായി റദ്ദാക്കുകയോ, റൂട്ട് ലാഭിക്കുകയോ ചെയ്തു. അതിലൂടെ സ്വകാര്യ ബസിനെ പ്രതിദിന അധികലാഭം 10000 രൂപയായിരുന്നു.
കാലാവധി കഴിഞ്ഞ സ്വകാര്യ പെർമിറ്റുകൾ കെഎസ്ആർടിസി ഏറ്റെടുത്തില്ലെങ്കിൽ പകരം ഓരോ സ്വകാര്യ ബസുകളിൽ പ്രതിദിനം 6000 മുതൽ 9000 വരെ അധിക വരുമാനം ലഭിക്കും. അതുകൊണ്ടുതന്നെയായിരുന്നു 2015 മാർച്ചിൽ കെഎസ്ആർടിസി സ്വകാര്യ സൂപ്പർക്ലാസ് സർവ്വീസുകൾ നിയമവിരുദ്ധമായി ഏറ്റെടുക്കാതിരുന്നത്. ലാഭകരമായി ഓടാനുള്ള റൂട്ടുകളിലാത്ത നൂറുകണക്കിന് കെഎസ്ആർടിസി ബസുകൾ പ്രതിദിനം 6000 മുതൽ 8000 രൂപ വരെ കളക്ഷനിൽ ഓടാമെന്നിടത്താണ് ലാഭകരമായ റൂട്ടുകൾ വേണ്ടെന്നു വച്ചത്.
റൂട്ടുകൾ /പെർമിറ്റുകൾ ഏറ്റെടുക്കേണ്ടതിന്റെ ചട്ടങ്ങൾ ഗതാഗത കമ്മീഷണർ 812015ൽ തന്നെ D3/383/sta/2015 കത്തയച്ച് കെഎസ്ആർടിസി മാനേജിങ് ഡയറക്ടറെ അറിയിക്കുകയും ചെയ്തു. എന്നാൽ ഇതിൽ തുടർ നടപടികൾ കൈക്കൊള്ളാൻ എക്സ്ക്യൂട്ടീവ് ഡയറക്ടർ തയ്യാറായിരല്ലെന്നു മാത്രമല്ല, സർവ്വീസുകൾ ഏറ്റെടുക്കാതെ സ്വകാര്യ ബസുടമകളുമായി ഒത്തുകളിക്കുകയും ചെയതെന്ന ആക്ഷേപം ശക്തമാണ്. കാലാവധി കഴിഞ്ഞ സ്വകാര്യ സൂപ്പർ ക്ലാസ് ബസുകൾ ഏറ്റെടുക്കുന്നതിലെ കാലതാമസമാണ് പുതിയ റൂട്ടുകൾ ഗതാഗത മന്ത്രി തന്നെ ഓപ്പറേഷൻസ് മേധാവിയെ താക്കീത് ചെയ്തിരുന്നെങ്കിലും ഇടതുപക്ഷ ആഭിമുഖ്യമുള്ള കെഎസ്ആർടിസിയിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയ്ക്ക് സംരക്ഷണയുള്ളതുകൊണ്ട് ഓപ്പറേഷൻ മേധാവി ഗതാഗതമന്ത്രിയുടെ കർശനനിർദ്ദേശവും അവഗണിക്കുകയായിരുന്നെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
കോട്ടയം - കുമളി റൂട്ടിൽ സ്വകാര്യ സൂപ്പർ ക്ലാസ് ഫാസ്റ്റായി സർവ്വീസ് നടത്തിയിരുന്ന ചിറ്റപ്പനാട്ട് സബീന എന്ന സ്ത്രീ തന്റെ കാലാവധി കഴിഞ്ഞ സൂപ്പർ സർവ്വീസ് കെഎസ്ആർടിസി ഏറ്റെടുത്ത് നടത്താത്തതിനാൽ തനിക്ക് സ്വാകാര്യ സൂപ്പർ ക്ലാസ് പെർമിറ്റ് നൽകണമെന്നാവശ്യപ്പെട്ട കേരളഹൈക്കോടതിയിൽ അഡ്വ. പി ദീപക്, ജോയി ജോസ് കൊണ്ടോട്ടി എന്നീ അഭിഭാഷകർ മുഖേന കേസ് ഫയൽ ചെയ്യുകയുമുണ്ടായി. ഇതോടെ ഒറ്റ ദിവസം കൊണ്ട് ഈ റൂട്ടിൽ ഒരു ബസോടിച്ചും, കെഎസ്ആർടിസി പ്രശ്നം അപ്പോൾ തന്നെ പരിഹരിക്കുകയായിരുന്നു. ഈ കേസിൽ കെഎസ്ആർടിസി വക്കീൽ ഒത്തുകളിച്ചെന്ന ആരോപണവും ശക്തമാണ്.
ശരിയായ വാദം നടന്നിരുന്നെങ്കിൽ കോടതിയിൽ നിന്നും സ്വകാര്യ ബസിന് സൂപ്പർ ക്ലാസ് പെർമിറ്റ് ലഭിക്കുമായിരുന്നില്ലെന്നാണ് ഭൂരിപക്ഷവും വിശ്വസിക്കുന്നത്. 241 സൂപ്പർ ക്ലാസ് സ്വകാര്യ സൂപ്പർ ക്ലാസ് ദേശസാൽക്കരണ വിഷയം കോടതിയുടെ ശ്രദ്ധയിൽ പെടുത്തുന്നിതനു പകരം 31 റൂട്ടുകൾ സ്വകാര്യവൽക്കരണ വിഷയം മറുപടി സത്യവാങ്മൂലത്തിൽ പെടുത്തി കെഎസ്ആർടിസി കോർപ്പറേഷൻ മേധാവി കോടതിയെ തെറ്റിദ്ധരിപ്പിക്കുയും ചെയ്തു. ഇതോടെ ഫലത്തിൽ സ്വകാര്യ റൂട്ട് ഏറ്റെടുക്കൽ നടപടി ഉണ്ടാകില്ലെന്നതും വ്യക്തമായി.
കേസിൽ കോട്ടയം കുമളി റൂട്ടിൽ സ്വകാര്യ സൂപ്പർ ഫാസ്റ്റ് അനുവദിക്കാൻ കോടതി ഉത്തരവിട്ടു. മറ്റ് സ്വകാര്യ ബസുകളും ഇതേവഴിയിൽ തന്നെയാണ് സഞ്ചരിക്കുന്നത്. കോടതിയുടെ ഉത്തരവോടെ സൂപ്പർഫാസ്റ്റ് പെർമിറ്റ് സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സ്വകാര്യ ബസു ഉടമകൾ. കെഎസ്ആർടിസിക്ക് നഷ്ടമുണ്ടാക്കുന്ന വിധത്തിൽ നടപടികൾ സ്വീകരിച്ചത്. ഓപ്പറേഷൻസ് മേധാവി ഷറഫ് മുഹമ്മദും എറണാകുളം സോണൽ ഓഫീസറുമാണെന്ന ആരോപണമുണ്ട്. അടുത്ത ദിവസങ്ങളിൽ ആ പെർമിറ്റ് കെഎസ്ആർടിസി ഏറ്റെടുത്ത് ഓടിക്കാൻ താൽപ്പര്യപ്പെട്ടു.
ഒരു സ്വകാര്യ ബസിന് സൂപ്പർ ക്ലാസ് പെര്‍മിറ്റ് ലഭിച്ചാൽ ബാക്കി 240 പേർക്കും സമാനമായ കേസുകൾ ഫയൽ ചെയ്ത് കെഎസ്ആർടിസിയുടെ ലാഭകരമായ പെർമിറ്റുകളെ തട്ടിയെടുക്കാൻ സാധിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇതിലൂടെ സ്വകാര്യ ബസുകൾക്ക് പ്രതിവർഷം 30 കോടി രൂപ അധിക ലാഭം ലഭിക്കുമ്പോൾ കെഎസ്ആർടിസ്ക്ക് വരുമാനത്തിൽ പ്രതിവർഷം 100 കോടി നഷ്ടമുണ്ടാകുമെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ഫലത്തിൽ നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസിക്ക് കൂടുതൽ തിരിച്ചടിയാകുന്നതാണ് ഇപ്പോഴത്തെ നടപടികൾ. ലാഭകരമായ റൂട്ടുകൾ മുഴുവൻ സ്വകാര്യ ബസ് സർവീസ് വരുന്ന സാഹചര്യമുണ്ടായാൽ അത് ആനവണ്ടിക്ക് മേലുള്ള അവസാനത്തെ ആണി കൂടിയായിരിക്കുമെന്നത് ഉറപ്പാണ്. ഇക്കാര്യത്തിൽ മന്ത്രിതലത്തിൽ ഇടപെടൽ ഉടൻ ഉണ്ടാകണമെന്ന ആവശ്യവും ശക്തമാണ്.
Stories you may Like
- കെഎസ്ആർടിസിയിൽ മുഖ്യമന്ത്രി ഇടപെടുമോ?
- ഒരു ദിവസം ലാഭിച്ചത് 3.66 ലക്ഷം രൂപ; എല്ലാ ജില്ലകളിലും ഉടനെന്ന് കെഎസ്ആർടിസി
- കെഎസ്ആർടിസി ഡ്രൈവറെ ജോലിയിൽ നിന്ന് മാറ്റി നിർത്തി;
- കെഎസ്ആർടിസി എംഡി സ്ഥാനത്ത് നിന്ന് തന്നെ മാറ്റണമെന്ന് ബിജു പ്രഭാകർ
- ബസിൽ നിന്നും യാത്രക്കാരെ ഇറക്കി വിട്ടിട്ടില്ല; നിയമ നടപടിയുമായി മുന്നോട്ടെന്ന് ആവർത്തിച്ച് മേയർ
- TODAY
- LAST WEEK
- LAST MONTH
- മറ്റാരുടെയെങ്കിലും ഉണ്ടാക്കിയെന്ന് പറഞ്ഞാൽ മനസ്സിലാക്കാമെന്ന് ഒരു നടിയെ പരാമർശിച്ച് ഹരിഹരന്റെ അധിക്ഷേപം; ശൈലജ ടീച്ചറെ അപമാനിച്ച ആർഎംപി നേതാവിനെതിരെ യുഡിഎഫിലും അമർഷം; പരസ്യമായി തള്ളി പറഞ്ഞ് കെകെ രമ; ഖേദപ്രകടനവും രോഷം തണുപ്പിക്കുന്നില്ല; നടിയും അതൃപ്തിയിൽ
- ആദ്യ ക്യാമറ മുൻ വശത്തെ റോഡ് കിട്ടാനുള്ളത്; രണ്ടാമത്തേത് യാത്രക്കാരേയും ഫുട്ബോർഡും കാണുന്ന തരത്തിൽ ക്രമീകരിച്ചത്; പിറകു വശത്തുള്ളതും റോഡിലെ കാഴ്ച പകർത്താൻ; ആ ബസിൽ അശ്ലീല ആംഗ്യം കാട്ടിയോ എന്നത് ചിത്രീകരിക്കുന്ന ക്യാമറയൊന്നുമില്ല; ക്യാമറ സ്ഥാപിച്ചവർ സത്യം പറയുമ്പോൾ
- ടെക്നീഷ്യന്മാർ ആരാണെന്നു അന്വേഷിച്ചാൽ മെമ്മറി കാർഡ് കിട്ടും; എനിക്കോ സുബിനോ മെമ്മറി കാർഡ് എടുക്കാൻ സാധിക്കില്ല; കാർഡിരിക്കുന്ന സ്ഥലം അറിഞ്ഞാൽ പോക്കറ്റിലിട്ട് പൊലീസിനു കൈമാറുമായിരുന്നു; ഇവർ ഇരുട്ടിൽ തപ്പി മെമ്മറി കാർഡ് നശിപ്പിക്കും; നടക്കുന്നത് അട്ടിമറി; യദുവിന്റെ നിർണ്ണായക വെളിപ്പെടുത്തൽ
- 'കൂട്ടമായി വരുന്നവർ ഗ്യാങ്സ്റ്റർ ഒറ്റക്ക് വന്നാൽ മോൺസ്റ്റർ'; കെജിഎഫ് റോക്കിയുടെ ആരാധകരായ മാഫിയാ കൂട്ടം; അഖിലിന്റെ ജീവനും ഇവരെടുക്കുമ്പോൾ പ്രതിയാകേണ്ടതുകൊടും ക്രിമിനലുകൾക്ക് അനന്തു കേസിൽ ജാമ്യം കിട്ടുന്നത് തടയാനാകാത്ത ഭരണകൂട വീഴ്ച; കരമനയിലെ ഈ ഗ്യാങ് ഇനി പുറത്തിറങ്ങരുത്
- ബൈബിൾ കഥകൾ സത്യമെന്ന് തെളിയിക്കുന്ന അഞ്ച് പുരാവസ്തു ശേഖരങ്ങൾ കണ്ടെടുത്ത് ഗവേഷകർ; ഏശയ്യാ പ്രവാചകന്റെ കയ്യൊപ്പുള്ള മൺചട്ടിയടക്കം ഇസ്രയേലിൽ കണ്ടെടുത്തത് ബൈബിളിന്റെ താളുകളിൽ കുറിച്ചിരിക്കുന്ന നിരവധി രേഖകൾ
- 'ടീച്ചറുടെ പോൺ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ...; മഞ്ജു വാര്യരുടെ പോൺ വീഡിയോ ഉണ്ടാക്കിയെന്ന് പറഞ്ഞാൽ മനസ്സിലാകും'; വടകര അശ്ലീല വീഡിയോ വിവാദത്തിൽ കെ കെ ശൈലജക്കെതിരെ അധിക്ഷേപ പരാമർശവുമായി ആർഎംപി നേതാവ് കെ.എസ് ഹരിഹരൻ
- അഴിമതികൾ തടയാനുള്ള 'ധ്വനിക്ക്' പിന്നിലെ ചാലകശക്തി; അഴിമതി നാടിന് അപമാനെന്ന സിവിൽ സർവ്വീസ് സംരക്ഷണ യാത്രയിലെ മുദ്രാവാക്യത്തോടെ കണ്ണിലെ കരട്; പങ്കാളിത്ത പെൻഷനിൽ പിണറായി സർക്കാരിനെ തോൽപ്പിച്ച യഥാർത്ഥ ഇടതുപക്ഷം; കുഴനഖത്തിലെ കാരണം കാണിക്കൽ നോട്ടീസിന് പിന്നിൽ പഴയ പകയോ? ജയചന്ദ്രൻ കല്ലിങ്കൽ നിലപാട് മാറ്റില്ല
- 'ഗർഭിണിയാണ്, സ്വകാര്യത മാനിക്കൂ'; മുംബൈ എയർപോർട്ടിൽ വച്ച് വെച്ച് വീഡിയോ പകർത്തിയ ആളുടെ കാമറ തട്ടിത്തെറിപ്പിച്ച് ദീപിക പദുകോൺ; രൂക്ഷവിമർശനത്തിന് പിന്നാലെ വീഡിയോ നീക്കി
- കളക്ടറുടെ രോഗ വിവരം പരസ്യപ്പെടുത്തിയവർക്കെതിരേയും നടപടി വേണമെന്ന് ഐഎഎസ് അസോസിയേഷൻ; കളക്ടറുടെ കുഴിനഖ ചികിൽസാ വിവാദത്തിൽ അനുനയ നീക്കത്തിൽ ആരോഗ്യ വകുപ്പ്; വിവാദം തീർന്നേക്കും
- വോട്ടവകാശമുള്ളത് 17 പേർക്ക്; മൂന്ന് രണ്ട് ഭൂരിപക്ഷം കിട്ടുന്ന വൈദികൻ സഭാ അധ്യക്ഷനാകും; ആദ്യ രണ്ടു തവണയും ആർക്കും അത്രയും വോട്ട് കിട്ടിയില്ലെങ്കിൽ മൂന്നാ ഊഴത്തിൽ കൂടുതൽ വോട്ട് കിട്ടിയ ആളിനെ നിയോഗിക്കും; സിനഡ് നടപടികളിൽ ബീലീവേഴ്സ് ഈസ്റ്റൺ ചർച്ചിലും രഹസ്യ സ്വഭാവം; യോഹന്നാന്റെ പിൻഗാമിക്കായി ചർച്ച തുടങ്ങുമ്പോൾ
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, കെ എസ് ഇ ബി കട്ടോണ്ട് പോകും; ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വച്ചാൽ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! കെ എസ് ഇ ബി കാട്ടുകള്ളന്മാരെന്ന് മുൻ ഡിജിപി ആർ ശ്രീലേഖയുടെ പോസ്റ്റ്
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- പെൺകുട്ടിയുടെ പിറന്നാളിന് കേക്കുമായി എത്തിയ യുവാവ്; തേങ്ങ തുണിയിൽ കെട്ടി മർദ്ദിച്ച ബന്ധുക്കൾ; പോക്സോ കേസെടുത്ത പൊലീസും; നഹാസിനെതിരെ നടന്നത് ക്രൂര മർദ്ദനം
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍