വ്യക്തികളെ വധിച്ചാലും പരുക്കേൽപിച്ചാലും ജയിലിലടച്ചാലും ജിഹാദ് ഇല്ലാതാകാൻ പോകുന്നില്ല: ഒരാൾ ജിഹാദി രംഗത്തിൽ നിന്ന് പിൻ വാങ്ങുമ്പോൾ മറ്റാളുകൾ രംഗത്ത് വരും; മടിച്ചു നിൽക്കാതെ ജിഹാദിന് ഇറങ്ങാൻ ആഹ്വാനം ചെയ്ത് സമീർ അലിയുടെ പോസ്റ്റ് വീണ്ടും: കനകമലയിലെ അറസ്റ്റിൽ എൻഐഎയെ ഐസിസ് വെല്ലുവിളിക്കുന്നു
എം പി റാഫി
കോഴിക്കോട്: ആഗോള ഭീകരവാദ സംഘടനയായ ഇസ്ലാമിക്ക് സ്റ്റേറ്റു(ഐസിസ്)മായുള്ള മലയാളി ബന്ധവും ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അറസ്റ്റുകളും രാജ്യം ഒന്നടങ്കം ചർച്ച ചെയ്യുന്നതിനിടെ ജിഹാദി ആഹ്വാനവുമായി വീണ്ടും ഫേസ്ബുക്ക് പോസ്റ്റ്. മുമ്പും ജിഹാദിനെ തെറ്റായി വ്യാഖ്യാനിച്ചും അമുസ്ലിംങ്ങൾക്കെതിരെ യുദ്ധത്തിനിറങ്ങാൻ പ്രേരിപ്പിച്ചുമുള്ള പോസ്റ്റുകളിട്ട സമീർ അലി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെ തന്നെയായിരുന്നു ഇപ്പോഴത്തെ അറസ്റ്റും അന്വേഷണത്തെ വെല്ലുവിളിച്ചുകൊണ്ടുമുള്ള പോസ്റ്റിട്ടിരിക്കുന്നത്. ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ ഔദ്യോഗിക മലയാളം വെബ്സൈറ്റായ അൽമുഹാജിറൂൻ വീണ്ടും തുറന്നതിനു പിന്നിലും സമീർ അലിയായിരുന്നു. സമീർ അലിയുടെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു മുഹാജിർ ബ്ലോഗിന്റെ തിരിച്ചു വരവ് അറിയിച്ചു കൊണ്ടുള്ള പോസ്റ്റുകളും ലിങ്കുകളും ഇട്ടത്. ഇത് മറുനാടൻ മലയാളി ഒക്ടോബർ ഒന്നിന് പുറത്തു വിടുകയുണ്ടായി. ഇതിനു പിന്നാലെയായിരുന്നു സമീർ അലി എന്ന ഈ അക്കൗണ്ടുമായും മുഹാജിർ ബ്ലോഗുമായും ബന്ധപ്പെട്ട അറുപേരെ എൻ.ഐ.എ അറസ്റ്റ് ചെയ്തത്.
എന്നാൽ മലയാളികളുടെ ഐസിസ് സാന്നിധ്യം സ്ഥിരീകരിക്കുന്നതും സുരക്ഷാ ഏജൻസികളെ വെല്ലുവിളിക്കുന്നതുമായാ ഫെയ്സ് ബുക്ക് പോസ്റ്റ് ഏറെ ആശങ്കയുണ്ടാക്കുന്നു. ജിഹാദ് എന്നത് സ്ഥായിയായ ഒന്നാണെന്നും ആരെയും ആശ്രയിക്കാത്തതാണെന്നും സമീർ അലി എന്ന അക്കൗണ്ടിലൂടെ പറയുന്നു. ജിഹാദിനിറങ്ങിയ വ്യക്തികളെ വധിച്ചാലും പരുക്കേൽപിച്ചാലും ജയിലിലടച്ചാലും ജിഹാദ് ഇല്ലാതാകാൻ പോകുന്നില്ലെന്നു പറയുന്നതോടൊപ്പം ജിഹാദ് കൂടുതൽ മികച്ച രീതിയിൽ മുന്നോട്ടു പോകുമെന്നും സൂചന നൽകുന്നു. ഇപ്പോഴത്തെ അറസ്റ്റിന്റെ പശ്ചാത്തലത്തിലാണ് ഈ പോസ്റ്റെന്ന് വ്യക്തമാണ്. ഇന്ന് രാവിലെയാണ് സമർ അലി നാല് പോസ്റ്റുകൾ ഇട്ടത്. ഇതിൽ ആദ്യത്തേത് ഇപ്പോഴത്തെ സംഭവങ്ങളുമായി ബന്ധപ്പെടുത്തിയുള്ള പോസ്റ്റും ജിഹാദിനു ആഹ്വാനം ചെയ്യുന്നതുമാണ്. അൽഖൈ്വദ നേതാവ് അബു അൽ ഫറാജ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവവും ഇന്ന് പോസ്റ്റിയിട്ടുണ്ട്. ഐസിസിന്റെ അൽഖൈ്വദയുമായുള്ള അഭിപ്രായ ഭിന്നത സമീർ അലിയുടെ പോസ്റ്റിലും പ്രകടമാണ്. അൽഖൈ്വദയുമായുണ്ടായ ഭിന്ന അഭിപ്രായത്തിൽ നിന്നായിരുന്നു ഐസിസിന്റെ പിറവി. അൽഖൈ്വദ യഥാർത്ഥ ശരീഅത്ത് നടപ്പാക്കാത്തവരാണെന്നാണ് ഐസിസിന്റെ ആരോപണം. മുഹാജിർ ബ്ലോഗിലുള്ള ഇസ്ലാമും മുസ്ലിം ജമാഅത്തും എന്ന തലക്കെട്ടിലുള്ള ലേഖനമാണ് ഈ ലേഖനത്തിന്റെ രണ്ടാം ഭാഗവും പോസ്റ്റ് ചെയ്തതാണ് ഒടുവിലത്തെ പോസ്റ്റ്.
സമീറലി ആദ്യ പോസ്റ്റിലൂടെ പറയുന്ന വാചകങ്ങൾ ഇങ്ങനെയാണ്: 'ജിഹാദിൽ ഉള്ള വ്യക്തികൾ കൊല ചെയ്യപ്പെട്ടേക്കാം, പരുക്കു പറ്റി കിടപ്പിൽ ആയേക്കാം, ജയിലിൽ അടക്കപ്പെട്ടേക്കാം. അതുകൊണ്ടൊന്നും ജിഹാദ് ഇല്ലാതെ ആകാൻ പോകുന്നില്ല. ഒരാൾ ജിഹാദി രംഗത്തിൽ നിന്ന് പിൻ വാങ്ങുമ്പോൾ മറ്റാളുകൾ രംഗത്ത് വരും. കൂടുതൽ മികച്ച രീതിയിൽ ജിഹാദ് മുന്നോട്ടു പോകും. അവർ അവരുടെ ദൗത്യം നിർവ്വഹിച്ചു കഴിഞ്ഞു. അവരുടെ സത്യസന്ധത, ദീനിനോടുള്ള ആത്മാർഥത അല്ലാഹുവിന്റെ അടുത്ത് സമർപ്പിച്ചു. അല്ലാഹു സ്വീകരിക്കുമാറാകട്ടെ. ഇനി ബാക്കിയുള്ളവർ ദൗത്യം ഏറ്റെടുക്കെണ്ടതാണ്'. കൂടാതെ കൂടുതൽ പേരെ ജിഹാദിലേക്കും ഇസ്ലാമിക്ക് സ്റ്റേറ്റിലേക്കും ആകർഷിക്കുന്ന തരത്തിലുള്ളതാണ് പോസ്റ്റ്. ഇപ്പോഴത്തെ അറസ്റ്റ് കൊണ്ടൊന്നും തങ്ങളെ ഒന്നും ചെയ്യാൻ പറ്റില്ലെന്നാണ് പറഞ്ഞുവെയ്ക്കുന്നത്. മാത്രമല്ല, ഓരോ അറസ്റ്റുണ്ടാകുമ്പോഴാണ് കൂടുതൽ പേർ രംഗത്ത് വരേണ്ടതെന്നും ഇതുപോലുള്ള ഒരു സാഹചര്യത്തിലാണ് താനും ഓൺലൈൻ ആക്ടിവിറ്റീസ് തുടങ്ങിയതെന്ന് സ്വന്തം അനുഭവവും സമീർ അലി പോസ്റ്റിലൂടെ പറയുന്നുണ്ട്.
'ബ്രദർ ശാമി വിട്നെസ് അറസ്റ്റിൽ ആയതിനു ശേഷമാണ് ഞാൻ എന്റെ ഓൺലൈൻ ആക്ടിവിറ്റീസ് തുടങ്ങുന്നത്. അത് വരെ ഞാനും കാഴ്ചക്കാരൻ ആയിരുന്നു. ബ്രദർ ശാമി അദ്ദേഹത്തിന്റെ ഉത്തരവാദിത്തം നിർവഹിച്ചു കഴിഞ്ഞു. കാഴ്ച നിർത്തി കളത്തിൽ ഇറങ്ങാൻ സമയമായി എന്ന തോന്നലിൽ ആണ് ഞാൻ തുടങ്ങുന്നത്. ശാമിയുടെ കാലത്തുണ്ടായിരുന്നവർ ആരും ഇപ്പോൾ രംഗത്തില്ല. ശാമിയും കൂട്ടരും ചെയ്തതിന്റെ നൂറിലൊന്നു ചെയ്യാൻ ഞാൻ അടക്കം പിന്നീട് വന്ന ആർക്കും സാധിച്ചിട്ടില്ല. പക്ഷെ മൊത്തത്തിൽ നോക്കുമ്പോൾ ദൗലത്തുൽ ഇസ്ലാമിന്റെ ദഅവത്
കൂടുതൽ വ്യാപിക്കുകയാണ് ചെയ്തത്. അന്നില്ലാത്ത പുതിയ മേഖലകളിലേക്ക് ദഅവാ കടന്നു ചെന്ന്. എത്രയോ ആളുകൾ ശരിയായ അഖീദയിലേക്ക് വന്നു. ഒരു ശാമി വിട്നസിനെ അറസ്റ് ചെയ്താൽ ദൗലത്തുൽ ഇസ്ലാമിന്റെ വാർത്തകൾ പുറത്തറിയുന്നത് നിൽക്കും എന്ന് കരുത്തിയവർക്കു തെറ്റി. അല്ലാഹുവിന്റെ ദീൻ ആരെയും ആശ്രയിച്ചിട്ടല്ല നിൽക്കുന്നത്'
ഇസ്ലമിക്ക് സ്റ്റേറ്റ് വ്യാപിച്ചിരിക്കുകയാണെന്നും ഇന്ി കാഴ്ചക്കാരായി ഇരിക്കരുതെന്നുമുള്ള ഉദ്ബോധനം ആവർത്തിക്കുന്നുണ്ട് പോസ്റ്റിൽ. പതിറ്റാണ്ടുകളായി ജിഹാദിൽ നിന്ന് അകന്നു നിൽക്കുന്ന കേരളസമൂഹം ജിഹാദില്ലേക്ക് വരാൻ കുറച്ചു ബുദ്ധിമുട്ടുണ്ടാകുമെന്നും അതിനുള്ള ഫ്രെയിം വർക്കാണ് ചെയ്യുന്നതെന്നും സമീർ അലി തന്നെ പറയുന്നുണ്ട്. അൽവലാ വൽബറാ മറന്ന സമൂഹമാണ് ഇപ്പോഴുള്ളത് ഇവർ കാഫിരീങ്ങളുമായി കൂട്ടുകൂടുന്നവരും താഗൂത്തുകളുമായി സൗഹൃദം വച്ചു പുലർതത്തുന്നവരുമാണ്. ഇത്തരത്തിലുള്ള കേരള സമൂഹത്തെ ജിഹാദിന്റെ പാതയിലേക്കു കൊണ്ടു വരാൻ ത്യാഗം ആവശ്യമാണെന്നും ഇതിനായി മുന്നോട്ടുവരണമെന്നും ആവർത്തിച്ച് ആഹ്വാനം ചെയ്യുന്നു. ' ജിഹാദ് അവസാനിക്കുന്നില്ല, തുടങ്ങാൻ പോകുന്നതെ ഉള്ളൂ കാഴിച്ചക്കാരുടെ റോൾ അവസാനിപ്പിച്ച് ആരൊക്കെയാണ് ഈ യാത്രാസംഗത്തിൽ ചേരാൻ പോകുന്നത് ?' എന്ന മുന്നറിയിപ്പും ഉദ്ബോധനവും നൽകിയാണ് പോസ്റ്റ് അവസാനിക്കുന്നത്.
ഞായറാഴ്ച കനകമലയിൽ നിന്നും അറസ്റ്റിലായവരെല്ലാം ഈ സമീർ അലിയുമായി ബന്ധമുള്ളവരാണ്. ഇവരുടെ ടെലഗ്രാം ഗ്രൂപ്പിൽ 16 പേരിൽ ആറു പേർ മാത്രമാണിത്. 21 പേരുണ്ടായിരുന്ന ഗ്രൂപ്പിൽ നിന്നും അഞ്ചു പേർ നേരെത്ത് വിട്ടു പോയതായാണ് അന്വേഷണ ഉദ്യോഗസ്ഥർക്കു ലഭിച്ച വിവരം. സമീർ അലി എന്ന അക്കൗണ്ട് ഉപയോഗിക്കുന്ന ആളെ കുറിച്ച് അറസ്റ്റിലായവരിൽ നിന്നും എൻ.ഐ.എക്കു മൊഴിലഭിച്ചതായാണ് സൂചന. മുമ്പ് എൻ.ഡി.എഫുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ആളാണിതെന്ന് കണ്ണൂര് സ്വദേശി മൻസീദ് മൊഴി നൽകിയതായാണ് വിവരം. അറസ്റ്റിലായ മൻസീദ്, മലപ്പുറം തിരൂരിലെ സഫുവാൻ എന്നിവർ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്. കുറ്റ്യാടി സ്വദേശികളായ റംഷിദ്, ജാസിം എന്നിവർ തബ്ലീഗുമായി ബന്ധമുള്ളവരാണ്. ഇപ്പോൾ അറസ്റ്റിലായവരെല്ലാം സലഫി ആശയം വച്ചുപുലർത്തുന്നവരാണ്.
സമീർ അലിയുടെ പോസ്റ്റുകൾക്ക് താഴെ എതിർപ്പുകൾ പ്രകടിപ്പിച്ചു കൊണ്ടുള്ള നിരവധി കമന്റുകളും ഇതിനോടകം വന്നിട്ടുണ്ട്. സമീർ അലിയെ ന്യായീകരിച്ച് അമീർ അലി എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നും സമാന ആശയങ്ങൾ പോസ്റ്റിട്ടും അമീർ അലി എന്ന മറ്റൊരു അക്കൗണ്ടിൽ നിന്നും കമന്റ് വന്നതായി കണാം. എന്നാൽ അന്വേഷണ ഏജൻസികൾ തന്നെ സമീർ അലി എന്ന അക്കൗണ്ട് ഉപയോഗിക്കുകയാണെന്ന സംശയവുമായി ചിലർ രംഗത്തെത്തിയിട്ടുണ്ട്. അക്കൗണ്ട് പൂട്ടിച്ച് പിന്നിലുള്ളവരെ പുറത്തു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുകളും കഴിഞ്ഞ മണിക്കുറിൽ പ്രത്യക്ഷപ്പെട്ടു. എന്നാൽ സമീർ അലിയുടേതിന് സമീനമായ ഐസിസിന്റെ ആശയങ്ങൾ മലയാളത്തിൽ പ്രചരിപ്പിക്കുന്നതായി മറുനാടൻ മലയാളി പല തവണ ആവർത്തിച്ചിരുന്നു. ഇതിൽ ചിലർ മാത്രമാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. സമീർ അലി സിറിയയയിലോ അഫ്ഗാനിലോ ആകാമെന്നാണ് അന്വേഷണ ഏജൻസികൾ നൽകുന്ന സൂചന. ഓരോ ഭാഷയിലും പ്രത്യേകം ആളുകളെ സൈബർ ലോകത്ത് ഐസിസ് വിന്യസിച്ചിട്ടുണ്ടെന്ന് നേരത്തെ വാർത്തകൾ വന്നതാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ഐസിസിന്റെ പ്രചരണം നടക്കുന്നുണ്ട്. തമിഴ് നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ അതാത് ഭഷകളിൽ സംവധിച്ച് വേരു പിടിപ്പിച്ചിട്ടുണ്ട്.
അൽ മുഹാജിറൂൻ വീണ്ടു പുറത്തു വിട്ട് പ്രചാരണം ശക്തമാക്കിയ സമീർ അലി തന്റെ അക്കൗണ്ടിലൂടെ ലക്ഷ്യമിടുന്നത് ഐസിസ് പ്രചാരണമാണമാണെന്ന് മനസിലാക്കാൻ സാധിക്കും. അതേസമയം അബു ഉമൈർ എന്ന പേരിൽ ഐസിസ് ആശയം പ്രചരിപ്പിച്ചിരുന്ന അക്കൗണ്ട് കനകമല അറസ്റ്റോടെ അപ്രത്യക്ഷമായിട്ടുണ്ട്. ഇപ്പോൾ അറസ്റ്റിലായവരെ ഉപയോഗപ്പെടുത്തി കൂടുതൽ പേരെ പിടിക്കാൻ ദേശീയ അന്വേഷണ ഏജൻസി ഒരുങ്ങുമ്പോഴും സോഷ്യൽ മീഡിയിൽ കൂടുതൽ വെല്ലുവിളിയുമായി ഐസിസി തീവ്രവാദികൾ എത്തുന്നത് ആശങ്കയുണ്ടാക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്