ആർഎസ്എസിനെ കടന്നാക്രമിച്ച പ്രസംഗങ്ങളാൽ സംഘപരിവാറുകാരുടെ ശത്രുവായ തീപ്പൊരി പ്രാസംഗിക; സുരേഷ്ഗോപിയെ അവഹേളിച്ച് പ്രസംഗിച്ച് പക്വതയില്ലാത്ത നേതാവെന്ന് വിമർശനം നേരിട്ടു; ജിഎസ് പ്രദീപിന്റെ വാക്കുകൾ ഫേസ്ബുക്ക് പോസ്റ്റാക്കിയതിന് ട്രോളിംഗിന് ഇരയായി: സിന്ധു ജോയി തിരസ്ക്കരിച്ച യുവജന കമ്മീഷൻ ചെയർപേഴ്സനായി ചിന്താ ജെറോം എത്തുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: എസ്എഫ്ഐ വേദികളികളിൽ പ്രസംഗങ്ങളുമായി കത്തിക്കയറുന്ന പെൺകുട്ടി എന്ന നിലയിലാണ് ചിന്താ ജെറോം എന്ന പേര് കേരളത്തിന് പരിചയമായി തുടങ്ങിയത്. സിന്ധു ജോയിക്ക് ശേഷം എസ്എഫ്ഐയിൽ പേരെടുത്ത വനിതാ നേതാവായിരുന്നു അവർ. സംസ്ഥാന വൈസ് പ്രസിഡന്റ് എന്ന നിലയിൽ പ്രവർത്തിച്ചു തുടങ്ങി ഇപ്പോൾ ഡിവൈഎഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ ചിന്താ ജെറോമിനെ സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സണനായി നിയമിച്ചു കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത് കഴിഞ്ഞ ദിവസമാണ്. യുവജന കമ്മീഷന്റെ ആദ്യ വനിതാ ചെയർപേഴ്സണാണ് ചിന്ത.
നേരത്തെ സിന്ധു ജോയിയെ ഈ തസ്തികയിൽ നിയമിക്കാൻ യുഡിഎഫ് ശ്രമിച്ചെങ്കിലും അന്നത്തെ ഗ്രൂപ്പ് രാഷ്ട്രീയം കൊണ്ട് അതിന് സാധിക്കാതെ പോകുകയായിരുന്നു. ആർ വി രാജേഷ് സ്ഥാനമൊഴിയുമ്പോൾ പകരക്കാരിയായാണ് ഡിവൈഎഫ്ഐയുടെ തീപ്പൊരി നേതാവ് എന്ന വിശേഷണമുള്ള ചിന്ത ആ സ്ഥാനത്തേക്ക് എത്തുന്നത്. ഒന്നര ലക്ഷം രൂപ ശമ്പളവും മറ്റാനുകൂല്യങ്ങളും സഞ്ചരിക്കാൻ വാഹനവും ലഭിക്കുന്ന പോസ്റ്റാണ് യുവജന കമ്മീഷൻ ചെയർപേഴ്സന്റേത്. അതുകൊണ്ട് തന്നെ ഈ സൗകര്യങ്ങളെല്ലാം ഇനി ചിന്തയ്ക്ക് ലഭിക്കും.
മൈക്കിന് മുന്നിലെത്തിയാൽ പിന്നെ രാഷ്ട്രീയ എതിരാളികളെ വാക്ശരം കൊണ്ട് മുറിവേൽപ്പിക്കുക എന്ന ശൈലിയാണ് കൊല്ലം സ്വദേശിയായ ചിന്താ ജെറോമിന്റേത്. ഇങ്ങനെ വിമർശനം തൊടുക്കുമ്പോൽ തന്നെ ഒന്നിന് പത്തെന്ന നിലയിൽ മറുവിമർശനങ്ങളും കേൾക്കേണ്ടി വന്നിട്ടുണ്ട് അവർക്ക്. അതുകൊണ്ട് തന്നെ പലപ്പോഴും ചിന്തയുടെ വിവാദ പ്രസംഗങ്ങളും പരാമർശങ്ങളുമാണ് പലപ്പോഴും ഇവരെ വാർത്തകളിൽ ഇടം പിടിക്കാൻ കാരണമാക്കിയത്.
സോഷ്യൽ മീഡിയയിലും സജീവമായിരുന്ന വ്യക്തിതമാണ് ചിന്തയുടേത്. മനസിൽ തോന്നുന്ന കാര്യങ്ങൾ അതേപടി ഫേസ്ബുക്കിൽ കുറിക്കുക വഴിയും ചിന്ത വിവാദങ്ങളെ ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. എന്നാൽ, ഇങ്ങനെ നിരവധി വിമർശനങ്ങൾ കേൾക്കേണ്ടി വന്നാലും അതിനെയൊന്നു കൂസുന്ന പ്രകൃതമല്ല ചിന്ത ജെറോമിന്റേത്. വിമർശനങ്ങളെ കൂസാതെ ശക്തമായ നിലപാട് സ്വീകരിക്കുന്ന ചിന്ത സംഘപരിവാറുകാരുടെയും നോട്ടപ്പുള്ളിയാണ്. കടുത്ത ആർഎസ്എസ് വിമർശനങ്ങൾ തന്നെയാണ് ചിന്തയെ സംഘപരിവാറിന്റെ ശത്രുവാക്കി മാറ്റിയതും.
ചെറുപ്പകാലത്തെ എസ്എഫ്ഐ പ്രവർത്തനങ്ങൾക്കൊപ്പം ചിന്ത ജെറോം എന്ന പേരിലെ കൗതുകം കൊണ്ട് കൂടിയാണ് അവർ ശ്രദ്ധിക്കപ്പെട്ടത്. പാർട്ടി കുടുംബത്തിൽ തന്നെയാണ് ചിന്ത ജനിച്ചത്. കുണ്ടറയിലെ സഖാക്കളായ സ്വദേശിയായ സി. ജെറോമിന്റെയും എസ്തറിന്റെയും മകളാണ് ചിന്ത. സ്കൂൾ പഠനം കൊല്ലം വിമലാഹൃദയം സ്കൂളിലാണ്. ചെറുപ്പത്ിലെ പ്രസംഗ വേദികളിലെ ചുറുചുറുക്കാണ് ചിന്തയ്ക്ക് ഇന്നത്തെ നിലയിലേക്ക് ഉയരാൻ അവസരം ലഭിച്ചത്.
ഫാത്തിമാ കോളജിൽ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് വിദ്യാർത്ഥി രാഷ്ട്രീയത്തിലേക്ക് അവർ ശക്തമായി പ്രവേശിച്ചത്. തുടർന്നങ്ങോട്ട് വളർച്ചയുടെ നാളുകളായിരുന്നു ചിന്തയ്ക്ക്. പ്രസംഗിക്കാനും വിമർശിക്കാനും ശേഷിയുള്ള ചിന്തയ്ക്ക് നേട്ടമായത് വിമർശനങ്ങൾ തന്നെയാണ്. കഴിഞ്ഞ വർഷം സ്വാതന്ത്ര്യദിനത്തിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച പൊതുപരിപാടിയിൽ ആർഎസ്എസിനെ കടുത്ത ഭാഷയിൽ ചിന്ത വിമർശിക്കുകയുണ്ടായി. 'എന്റെ അറിവിൽ കേരളത്തിലും ഇന്ത്യയിലും നിക്കർ ധരിക്കുന്ന രണ്ട് വിഭാഗങ്ങളേ ഉള്ളു.. ഒന്ന് ആർഎസ്എസ്കാരന്മാരും രണ്ട് എൽപി സ്കൂൾ വിദ്യാർത്ഥികളും. നിക്കറിട്ട് ടിന്റുമോന്മാരെപ്പോലെ കടന്ന് വരുന്ന ഇവന്മാരാണ് വലിയ രാജ്യസ്നേഹം പറയുന്നവർ.. ചെരിപ്പിടില്ല ഇവന്മാർ, ചെരിപ്പിട്ടാൽ ഭൂമിദേവിക്ക് നോവുമെന്നാ ഇവന്മാർ പറയുന്നത്.' ഇങ്ങനെയാണ് പ്രസംഗത്തിനിടെ സംഘപരിവാറുകാരെക്കുറിച്ച് ചിന്ത പറഞ്ഞത്.
ഈ പ്രസംഗം ശരിക്കും വിവാദമാകുകയും ചെയ്തു. തുടർന്ന് ചിന്തയ്ക്ക് കടുത്ത ഭീഷണികളും നേരിടേണ്ടി വന്നു. എന്നാൽ, അതിനെയാന്നും കൂസാൻ അവർ തയ്യാറായില്ല. ചുംബന സമരത്തോടുള്ള ചിന്തയുടെ സമീപനവും വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ചുംബന സമരം നടത്തിയവരെ അരാജകവാദികൾ എന്നായിരുന്നു ചിന്തയുടെ നിലപാട്. ഫാസിസത്തെ അരാജകത്വം കൊണ്ട് തോൽപിക്കാമെന്നത് മൗഢ്യമാണ്. യഥാർത്ഥ രാഷ്ട്രീയം അവരുടെ മനസ്സിന്റെ അതിരുകൾക്കപ്പുറമാണെന്നും ചിന്ത വ്യക്തമാക്കിയിരുന്നു. എന്നാൽ, ഈ നിലപാടിന് വിരദ്ധമായ നിലപാടായിരുന്നു എം എ ബേബിയും എം ബി രാജേഷിനെയും പോലുള്ളവർ സ്വീകരിച്ചിരുന്നത്.
ഇത് കൂടാതെ കൊട്ടാരക്കരയിൽ വച്ചൊരു പരിപാടിയിൽ നടൻ സുരേഷ് ഗോപിയെ വിമർശിച്ചതിനും ചിന്ത കടുത്ത വിമർശനം നേരിടേണ്ടി വന്നു. ബിജെപി രാഷ്ട്രീയത്തിന്റെ പേരിൽ കടുത്ത ഭാഷയിൽ സുരേഷ് ഗോപിയെ വിമർശിച്ചപ്പോൾ പൊതു സമൂഹത്തിൽ നിന്നുപോലും വിമർശനം ഉയർന്നു. ഒരാാളുടെ രാഷ്ട്രീയത്തിന്റെ പേരിൽ എന്തിനാണ് ഇങ്ങനെ വിമർശിക്കുന്നതെന്ന ചോദ്യമാണ് ഉയർന്നത്.
സോഷ്യൽ മീഡിയയിൽ കടുത്ത ട്രോളിംഗിന് ഇരയായ വ്യക്തി കൂടിയാണ് യുവജന കമ്മീഷന്റെ പുതിയ ചെയർപേഴ്സൺ. ഈദ് ആശംസകൾ നേർന്ന് ചിന്തയിട്ട ഫേസ്ബുക്ക് പോസ്റ്റാണ് അന്ന് കടുത്ത വിമർശനങ്ങൾ നേരിടേണ്ടി വന്നത്. അന്ന് ചിന്ത ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയിയിരുന്നു: പേന കൊണ്ടെഴുതാൻ മനുഷ്യനെ പഠിപ്പിച്ച പരമകാരുണികനായ അല്ലാഹു വിന്റെയും പ്രവാചകനായ നബി സലല്ലാഹു അലൈവസല്ലത്തിന്റെയും നാമധേയത്തിൽ 'എല്ലാ മനുഷ്യ സ്നേഹികൾകും സമഗ്രവും, പവിത്രവും, സാന്ദ്രവുമായ ഒരായിരം പെരുന്നാളാശംസകൾ:::ഈദ് മുബാറക്!
ചിന്താ ജെറോമിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ വാചകങ്ങൽ കണ്ട് പലരും വിമർശനവുമായി രംഗത്തെത്തി. ചിന്ത്ക്ക് ഇത്രയും വലിയ ചിന്ത വിടർത്തുന്ന വാക്കുകൾ എവിടെ നിന്നും കിട്ടി എന്നതായി പലരുടെയും ചോദ്യം. ഇതേക്കുറിച്ച് അന്വേഷിച്ചു പോയവർ ആശംസാ വാക്കുകളുടെ ഉറവിടം കണ്ടെത്തുകയും ചെയ്തു. ഗ്രാൻഡ്മാസ്റ്റർ ജി എസ് പ്രദീപിന്റെ വാക്കുകളായിരുന്നു അതേപടി പകർത്തി ചിന്ത ഫേസ്ബുക്കിൽ പോസ്റ്റു ചെയ്തത്. വാക്കുകൾക്ക് കടപ്പാടും ഉണ്ടായിരുന്നില്ല. ഇതോടെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനമാണ് ചിന്ത നേരിട്ടത്.
സ്ത്രീവിഷയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന വ്യക്തിത്വമാണ് ചിന്താ ജെറോമിന്റേത്. ചാനൽ ചർച്ചകളിലും അവർ സജീവ സാന്നിധ്യമാണ്. സ്ത്രീവിഷയങ്ങളും യുവാക്കളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സജീവ സാന്നിധ്യമായ ചിന്താ ജെറോമിന്റെ പുതിയ സ്ഥാനലബ്ദി പ്രതീക്ഷയ്ക്ക് വക നൽകുന്നതാണ്. യുവജന കമ്മീഷന്റെ പ്രവർത്തനം കൂടുതൽ ക്രിയാത്മകമാക്കാൻ ചിന്തയ്ക്ക് കഴിയുമെന്ന് കരുതുന്നവർ ഏരെയാണ്.
Stories you may Like
- അജ്ഞാതനായ സുഹൃത്തിന് നന്മകൾ നേർന്ന് ചിന്ത ജെറോം
- കൊച്ചുവേളിയിലെ ഏറ് പടക്കം എറിഞ്ഞുള്ള വീടാക്രമണം; പ്രതികൾക്ക് ജാമ്യമില്ല
- സിപിഎമ്മിന്റെ താത്വിക-രാഷ്ട്രീയ പ്രചരണോപാധി മുന്നിലെ മാറ്റം അറിയാതെ പോകുമ്പോൾ
- അനിയനെ പോലെ സ്നേഹിച്ചൊരാൾ കാവനാട് ഉണ്ടായ ഒരു വാഹനാപകടത്തിൽ പോയി...
- യുവാക്കളുടെ ക്ഷേമത്തിനായി അനുവദിച്ച ഫണ്ടിൽ 20 ലക്ഷം രൂപ യുവജന കമ്മീഷൻ വകമാറ്റി
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്