പി കെ സുധീറിന്റെ മുൻ ബിസിനസ് പങ്കാളിയും ബന്ധുവുമായ രാജേഷ് നമ്പ്യാർ സാമ്പത്തിക തട്ടിപ്പിന്റെ ഉസ്താദ്; സുധീറിനൊപ്പം പ്രവർത്തിച്ചപ്പോൾ തട്ടിപ്പിന്റെ പേരിൽ പഴികേട്ട രാജേഷിനെതിരെ കോടികളുടെ ആരോപണം; മാണിയെ ചാക്കിട്ട് തളിപ്പറമ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി; വിമുക്ത ഭടനെ പറ്റിച്ച് 50 ലക്ഷം രൂപ തട്ടിയെടുത്തെന്നും ആരോപണം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ശ്രീമതി ടീച്ചറുടെ മകൻ പി. കെ. സുധീറിന്റെ മുൻ പാർട്ടണർ നിരവധി പണം തട്ടിപ്പ് കേസുകളിലെ പ്രതി. കണ്ണൂർ തളിപ്പറമ്പ് മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥി കൂടിയായിരുന്ന രാജേഷ് നമ്പ്യാരാണ് സുധീറിന്റെ മുൻ പങ്കാളി. രാജേഷിന്റെ ഈ സീറ്റ് പേയ്മെന്റ് സീറ്റാണെന്നു കോൺഗ്രസുകാർ തന്നെ ആരോപണം ഉയർത്തിയിരുന്നു. മാണിയെ ചാക്കിട്ടാണ് രാജേഷ് സീറ്റു സംഘടിപ്പിച്ചത് എന്നായിരുന്നു ആരോപണം.
സൈന്യത്തിൽ ചേരാൻ ആഗ്രഹിക്കുന്നവർക്കായി നടത്തുന്ന പ്രീ റിക്രൂട്ട്മെന്റ് സ്ഥാപനമാണ് നേരത്തെ സുധീറും രാജേഷും ചേർന്ന് നടത്തിയത്. പിന്നീട് രാജേഷ് നമ്പ്യാർ ഈ സ്ഥാപണം വിടുകയായിയായിരുന്നു. ഈ സ്ഥാപനം തട്ടിപ്പ് നടത്തിയതായി കാണിച്ച് ഒട്ടേറെ പരാതികൾ ഉയർന്നിരുന്നു. ബാങ്ക് ഓഫീസേഴ്സ് റിക്രൂട്ട്മെന്റ് ട്രെയിനിങ് സെന്റർ എന്ന സ്ഥാപനം ആരംഭിച്ച് അതിന്റെ ഫ്രാഞ്ചൈസിയുടെ പേരിൽ ലക്ഷക്കണക്കിന് രൂപ തട്ടിച്ചകേസിലെ പ്രതിയാണ് രാജേഷ് നമ്പ്യാർ. 140 ഓളം പേരിൽ നിന്നും 5 മുതൽ 10 ലക്ഷം രൂപവരെ ഫ്രാഞ്ചൈസിയിലേക്ക് ആവശ്യമായ കുട്ടികളെ തങ്ങൾ തന്നെ നൽകാമെന്നു പറഞ്ഞ് തുക തട്ടിയെടുക്കുകയായിരുന്നു.
ഇത്തരത്തിൽ മുൻ സിആർപിഎഫ് ഉദ്യോഗസ്ഥനും തിരുവനന്തപുരം തൈക്കാട് സ്വദേശിയുമായ കെ.രാമചന്ദ്രൻ നായരിൽ നിന്നും ലക്ഷങ്ങൾ തട്ടിയതിനാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത് . രാമചന്ദ്രൻ നായരിൽ നിന്നും അഞ്ചുലക്ഷം രൂപ കൈപ്പറ്റിയെന്നും രാമചന്ദ്രൻനായരെ കൊണ്ട് കെട്ടിടം വാടകയ്ക്ക് എടുപ്പിച്ച് മോടിപിടിപ്പിച്ച് പത്തുലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും ആരോപിച്ച് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ 2013 ഓഗസ്റ്റ് 23 ന് ഫയൽ ചെയ്ത സ്വകാര്യ അന്യായത്തെ തുടർന്ന് കോടതിയാണ് രാജേഷ് നമ്പ്യാർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്.
ഇതേത്തുടർന്ന് 2013 ഓഗസ്റ്റ് 6 ന് മ്യൂസിയം പൊലീസാണ് നാഷണൽ കൗൺസിൽ ഫോർ എംപവറിങ് ഇന്ത്യ എന്ന സ്ഥാപനത്തിന്റെ ചെയർമാനായ രാജേഷ് നമ്പ്യാരെ ഒന്നാം പ്രതിയാക്കിയും ഡയറക്ടർമാരായ സന്തോഷ്, കെ.പി. ലക്ഷ്മൺ, ജോൺസൺ എന്നിവരെ രണ്ട് മുതൽ നാലുവരെ പ്രതികളാക്കിയും കേസെടുത്തത്.
അക്കാലത്ത് ആരോഗ്യമന്ത്രിയായിരുന്ന പി.കെ.ശ്രീമതിയുടെ അടുത്തബന്ധുവെന്ന് പരിചയപ്പെടുത്തി തന്നെയാണ് രാജേഷ് നമ്പ്യാർ പണം തട്ടിപ്പ് നടത്തിയിരുന്നത്. ഹർജിക്കാരൻ കോടതിയിൽ നൽകിയ പരാതിയിലും ഇവർ തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ശ്രീമതിയുടെ മകനുമായി രാജേഷ് നമ്പ്യാർക്ക് അടുത്ത ഇടപാടുകൾ ഉണ്ടെന്നും ആക്ഷേപമുയർന്നിരുന്നു. ബാങ്ക് റിക്രൂട്ട്മെന്റ് സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസി എടുത്താൽ 300 കുട്ടികളുടെ അഡ്മിഷൻ തങ്ങൾ തന്നെ ശരിയാക്കി തരാമെന്നും പുറത്തുനിന്നും മികച്ച അദ്ധ്യാപകരുടെ സേവനം തരപ്പെടുത്തിക്കൊടുക്കാമെന്നും കരാറിൽ പറഞ്ഞാണ് രാജേഷും കൂട്ടരും ലക്ഷങ്ങൾ പിരിച്ചത്. വഞ്ചനാക്കുറ്റം അടക്കമുള്ള വകുപ്പുകളാണ് രാജേഷ് നമ്പ്യാർക്കും കൂട്ടുപ്രതികൾക്കുമെതിരെ എഫ്ഐആറിൽ ചുമത്തിയത്.
ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്തു തളിപ്പറമ്പിലെ രാജേഷ് നമ്പ്യാർ 50 ലക്ഷം രൂപ തട്ടിയെടുത്തെന്നു വിമുക്തഭടന്റെ പരാതിയും ഉയർന്നിരുന്നു. . നാമനിർദ്ദേശപത്രികയ്ക്കൊപ്പമുള്ള സത്യവാങ്മൂലത്തിൽ കോടികളുടെ ആസ്തി കാട്ടിയ രാജേഷ് നമ്പ്യാർ, താൻ പണം മടക്കിച്ചോദിച്ചപ്പോൾ കൈമലർത്തിയെന്നും പരാതിക്കാരനായ കെ.കരുണാകരൻ ആരോപിച്ചിരുന്നു.
താൻ നൽകിയതു വ്യാജസത്യവാങ്മൂലമാണെന്നും മകൾക്കു നല്ല കല്യാണാലോചന വരാനായി സമ്പത്ത് പെരുപ്പിച്ചു കാട്ടിയതാണെന്നും പറയുന്ന സ്ഥാനാർത്ഥിയുടെ ഫോൺ സംഭാഷണം കരുണാകരൻ പുറത്തുവിട്ടു. രാജേഷിന് എല്ലാ ഒത്താശയും ചെയ്തത് കോൺഗ്രസ് നേതാവ് കെ. സുധാകരനാണെന്നും അദ്ദേഹം ആരോപിച്ചു.
രാജേഷ് നമ്പ്യാരും താനും ഒന്നിച്ചാണു പട്ടാളജീവിതം ആരംഭിച്ചത്. 1999-ൽ രാജേഷ് സൈന്യത്തിൽനിന്നു പിരിഞ്ഞശേഷം നമ്പ്യാർ മഹാസഭ രൂപീകരിച്ച് പൊതുപ്രവർത്തനവും മറ്റു ബിസിനസുകളും നടത്തുന്നതിനിടെയാണു 2012-ൽ തന്നെ സമീപിച്ചത്.
ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ കൈവശപ്പെടുത്തി. സൈന്യത്തിൽനിന്നു പിരിഞ്ഞശേഷം കാര്യമായ തൊഴിലൊന്നുമില്ലാത്ത തന്റെ ആയുഷ്കാലസമ്പാദ്യവും ഭാര്യയുടെയും മക്കളുടെയും ബന്ധുക്കളുടെയും സ്വർണാഭരണങ്ങൾ വിറ്റ തുകയും ബാങ്ക് വായ്പയുമാണു രാജേഷിനു നൽകിയത്. പണം നൽകിയതിനു രേഖകകളുമുണ്ടെന്നും കരുണാകരൻ പറഞ്ഞു. എന്നാൽ പണം കൈപ്പറ്റിയശേഷം ബിസിനസിൽ പങ്കാളിയാക്കുകയോ വാങ്ങിയ പണം തിരികെ നൽകുകയോ ചെയ്തില്ല.
വഞ്ചന ബോധ്യപ്പെട്ടതോടെ 2014 ഏപ്രിലിൽ രാജേഷിനെതിരേ കേസ് കൊടുത്തു. പിന്നീട് കേസ് ഒത്തുതീർപ്പാക്കാൻ കോൺഗ്രസ് അനുഭാവിയായ താനും ഭാര്യയും ബന്ധുക്കളും ചേർന്ന് കെ. സുധാകരനെ ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ രാജേഷുമായി ദീർഘനേരം ചർച്ചനടത്തി. ചർച്ചയ്ക്കൊടുവിൽ രാജേഷിന്റെ വഞ്ചന സുധാകരനു ബോധ്യപ്പെട്ടു. അദ്ദേഹം രാജേഷിനോടു പണം തിരികെനൽകാൻ നിർദ്ദേശിച്ചു. ആറുമാസം കാലാവധിയാണു രാജേഷ് ചോദിച്ചത്. വാക്കു പാലിക്കാത്തതിനേത്തുടർന്നു വീണ്ടും സുധാകരനെ ബന്ധപ്പെട്ടപ്പോൾ, വാക്കല്ലേ, അന്താരാഷ്ട്ര കരാറൊന്നുമല്ലല്ലോ എന്നായിരുന്നു പ്രതികരണം. രാജേഷ് നമ്പ്യാരെ പിണക്കി, നിങ്ങൾക്ക് ഉപകാരം ചെയ്താൽ എനിക്കെന്താണു ലാഭമെന്നു സുധാകരൻ ചോദിച്ചതായും കരുണാകരൻ പറഞ്ഞു.
നാഷണൽ കൗൺസിൽ ഫോർ എംപവറിങ് ഇന്ത്യ എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പേരിൽ കേരളത്തിനകത്തും പുറത്തും നിന്നായി കോടിക്കണക്കിന് രൂപയുടെ തട്ടിപ്പും രാജേഷ് നമ്പ്യാർ നടത്തിയതായി സൂചനയുണ്ട് . നിരവധി സംരംഭകരാണ് എൻസിഇഎ എന്ന വ്യാജ സ്ഥാപനത്തിലേക്ക് നിക്ഷേപിച്ചത്. അഞ്ച് ലക്ഷം രൂപവരെ ഫ്രാഞ്ചൈസി ഫീസായി ഇവരിൽ നിന്ന് ഈടാക്കിയിരുന്നു.
പെട്ടെന്നൊരു ദിവസം തിരുവനന്തപുരം വഴുതക്കാട്ടുള്ള ഓഫീസ് അടച്ചുപൂട്ടി രാജേഷ് മുങ്ങുകയായിരുന്നു. തുടർന്ന് ഇയാളുടെ തട്ടിപ്പിനിരയായ മുപ്പതോളം പേർ ചേർന്ന് എൻസിഇഐ ബിസിനസ് അസോസിയേറ്റ്സ് ഫോറം എന്ന പേരിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകുകയും ചെയ്തു എന്നാൽ പരാതിയുടെ ആദ്യഘട്ടം മുതൽ തന്നെ ഇത് മുക്കുവാനായിരുന്നു അധികൃതരുടെ ശ്രമം. തുടർന്ന് ഇവർ വാർത്താസമ്മേളനം വിളിച്ച് കൂട്ടുകുയും മാദ്ധ്യമങ്ങൾ വൻ പ്രാധാന്യത്തോടെ അത് റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. രാജേഷാകട്ടെ കേന്ദ്രസർക്കാരിന്റെ ഗ്രാമവികസനമന്ത്രാലയത്തിന് കീഴിലുള്ള സ്റ്റേറ്റ് ലെവൽ വിജിലൻസ് ആൻഡ് മോണിറ്ററിങ് കമ്മിറ്റിയിൽ അംഗവും ആയിരുന്നു. കേരളത്തിലെ ഇരുപതോളം പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ടായിട്ടുണ്ടെങ്കിലും പല കേസുകളും ഒത്തുതീർപ്പാക്കുകയായിരുന്നു.
വമ്പന്മാരുടെ ഇടപെടൽ തന്നെയാണ് ഇതിന് കാരണം. പത്തനംതിട്ട, പാലാരിവട്ടം, കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെയുള്ള കേസിൽ ആദ്യഘട്ടത്തിൽ ഉദ്യോഗസ്ഥർ വളരെ ഉത്സാഹപൂർവം മുന്നോട്ട് പോയെങ്കിലും ഇടപെടലുകൾ ഇവരെ തടസപ്പെടുത്തി. ഇപ്പോൾ ശ്രീമതി ടീച്ചറുടെ മകന്റെ വിവാദനിയമനം ചർച്ചയായതോടെ പഴയ ബിസിനസ് ബന്ധുവിനെക്കുറിച്ചുള്ള വിവരങ്ങളും വർത്തയാവുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍