കെന്നഡിയുടെ അറ്റോർണി ജനറൽ സഹോദരൻ റോബർട്ട് ആയിരുന്നു; ആക്ഷേപം ഉണ്ടാകുമ്പോൾ വാടിപ്പോകാത്ത മനോവീര്യവും കർമ്മ ധീരതയുമാണ് എൽഡിഎഫിന് ഉണ്ടാകേണ്ടത്; അച്ഛന്റെ തെരഞ്ഞെടുപ്പിന് പോലും തിരിഞ്ഞുനോക്കാത്ത മകനേയും ഗവർണ്ണമെന്റ് പ്ലീഡറാക്കിയതിന് ഉപകാരസ്മരണ മറക്കാതെ ഉപദേശവുമായി സെബാസ്റ്റ്യൻ പോൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ബന്ധുത്വ നിയമനങ്ങൾ സിപിഎമ്മിനെ പിടിച്ചുലയ്ക്കുകയാണ്. മുഖ്യമന്ത്രി പണറായി വിജയൻ പോലും ന്യായീകിച്ചില്ല. അപ്പോഴേക്കും സംഭവിച്ചതിലൊന്നിലും തെറ്റില്ലെന്ന് ചൂണ്ടിക്കാട്ടി സിപിഐ(എം) സഹയാത്രികൻ സെബാസ്റ്റ്യൻ പോൾ എത്തുന്നു. തൃക്കാക്കരയിൽ മത്സരിച്ച് തോറ്റ് സെബാസ്റ്റ്യൻ പോളിന്റെ ന്യായീകരണങ്ങളെ സിപിഐ(എം) അണികൾ പോലും സോഷ്യൽ മീഡിയയിൽ വിമർശന വിധേയമാക്കുന്നു. എന്തുകൊണ്ട് സെബാസ്റ്റ്യൻ പോൾ ബന്ധുത്വ നിയമനത്തിൽ ന്യായീകരണം നിരത്തുന്നുവെന്നതിന്റെ കാരണവും സോഷ്യൽ മീഡിയയിലെ സിപിഐ(എം) സഖാക്കൾ തന്നെ ചൂണ്ടിക്കാട്ടുന്നു. ഉദ്ദിഷ്ഠകാര്യത്തിന് ഉപകാര സ്മരണ.... ബന്ധുത്വ നിമയന വിവാദത്തിൽ കുടുംബത്തിന് ഒന്നും നഷ്ടമാകാതിരിക്കാനാണ് സെബാസ്റ്റ്യൻ പോൾ എന്ന സഖാവിന്റെ ശ്രമമെന്നാണ് ഉയരുന്ന വാദം.
ഹൈക്കോടതിയിൽ പ്ലീഡറാകൻ യോഗ്യത വേണം. പ്രവർത്തി പരിചയവും അഭിഭാഷക ബിരുദവുമുള്ള ആർക്കും പ്ലീഡർമാരാകാം. ഇതിന്റെ മറവിൽ എല്ലാ സർക്കാരിന്റെ കാലത്തും ഇഷ്ടക്കാർ കയറിക്കൂടും. പരിചയവും മികവും ഒന്നും ഇതിന് ആരും നോക്കാറില്ല. അതുകൊണ്ട് തന്നെ കേസുകളെല്ലാം സർക്കാർ തോൽക്കും. ഇതൊക്കെ തന്നെയാണ് ഇത്തവണയും സംഭവിച്ചത്. അങ്ങനെ സർക്കാർ അഭിഭാഷകരായവരിൽ റോൺ ബാസ്റ്റിനുമുണ്ട്. അതായത് സെബാസ്റ്റ്യൻ പോളിന്റെ മകൻ. അഭിഭാഷക ബിരുദമുള്ളതുകൊണ്ട് തന്നെ റോണിന്റെ യോഗ്യതയെ ആർക്കും ചോദ്യം ചെയ്യാനാകില്ല. എന്നാൽ സിപിഐ(എം) നേതാവിന്റെ മകനെന്ന പരിഗണന മാത്രമാണ് റോണിനെ ഹൈക്കോടതിയിൽ പ്ലീഡറാക്കിയതെന്ന് ആർക്കും ബോധ്യപ്പെടും. അതുകൊണ്ട് തന്നെയാണ് വ്യവസായ വകുപ്പിലെ ബന്ധുത്വ നിയമനങ്ങളെ സെബാസ്റ്റ്യൻ പോൾ അനുകൂലിക്കുന്നതെന്നാണ് ഉയരുന്ന വാദം.
ബന്ധുത്വ നിയമനത്തിൽ സിപിഎമ്മിന് സെബാസ്റ്റ്യൻ പോൾ നൽകിയ ഉപദേശം ഇങ്ങനെ: കരുതലോടെ പ്രവർത്തിക്കുകയും പ്രവൃത്തിയെ പ്രതിരോധിക്കുകയും വേണം. ആക്ഷേപമുണ്ടാകുമ്പോൾ വാടിപ്പോകാത്ത മനോവീര്യവും കർമധീരതയുമാണ് എൽഡിഎഫിന് ഉണ്ടാകേണ്ടത്. രാഷ്ട്രീയ നിയമനങ്ങൾ പബ്ലിക് സർവീസ് കമ്മീഷന് വിടാനാവില്ല. അവ രാഷ്ട്രീയമായിത്തന്നെ നടക്കും. കെന്നഡിയുടെ അറ്റോർണി ജനറൽ സഹോദരൻ റോബർട്ട് ആയിരുന്നു. രാഷ്ട്രീയ നിയമനങ്ങളിൽ പാർട്ടിക്കോ പാർട്ടി പ്രവർത്തകർക്കോ മാത്രമാണ് പരാതി ഉന്നയിക്കാവുന്നത് . ഭരണഘടന, വിജിലൻസ് എന്നൊക്കെ പറഞ്ഞു ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ആരെയും വിരട്ടരുത് . പാർട്ടിയുടെ ഉപാധ്യക്ഷനും അവസരം കിട്ടിയാൽ പ്രധാനമന്ത്രിയുമായി മകനെ നിയമിച്ച അധ്യക്ഷയുടെ പാർട്ടിയാണ് അവരുടേത്. അവരുടെ കരിങ്കൊടി കാണുമ്പോൾ എൽഡിഎഫ് മന്ത്രിമാർക്ക് ഇടർച്ച ഉണ്ടാകരുത്. എൽഡിഎഫ് ഭരണത്തിൽ ആരെ എവിടെ ഇരുത്തണമെന്ന് തീരുമാനിക്കേണ്ടത് എൽഡിഎഫ് തന്നെയാണ്-ഇതായിരുന്നു കുറിപ്പ്.
അതായത് പ്രതിപക്ഷ പ്രതിഷേധങ്ങൾ വകവയ്ക്കരുത്. നിയമനങ്ങൾ അതേ പടി തുടരണമെന്നാണ് സെബാസ്റ്റ്യൻ പോളിന്റെ വിശദീകരണം. ഇതിൽ സിപിഐ(എം) അടി ഉലയുന്നത് പാർട്ടിക്ക് യോജിച്ചതല്ലെന്നും പറയുന്നു. എന്നാൽ സിപിഐ(എം) അണികളുടെ പരാതിയെ ഗൗരവത്തോടെ കാണണമെന്നും പറയുന്നു. ഇവിടെ ആരേയും എവിടേയും ഇരത്താൻ ഇടത് സർക്കാരിന് ആകണമെന്ന് സെബാസ്റ്റ്യൻ പോൾ പറയുന്നു. ഇത് റോണി ബാസ്റ്റിന്റെ നിമയനത്തെ സാധൂകരിക്കാനാണെന്നാണ് വാദം. സെബാസ്റ്റ്യൻ പോളിന്റെ സമ്മർദ്ദം മൂലമാണ് റോണിയെ ഹൈക്കോടതിയിൽ നിയമിച്ചതെന്ന വാദവും നേരത്തെ തന്നെ സജീവമാണ്. ഈ ആളിക്കത്തിക്കാൻ മാത്രമേ പുതിയ പോസ്റ്റിലൂടെ സെബാസ്റ്റ്യൻ പോളിന് കഴിയുന്നുള്ളൂ. വലിയ വിമർശനമാണ് അസ്ഥാനത്തുള്ള സെബാസ്റ്റ്യൻ പോളിന്റെ പോസ്റ്റിനെതിരെ സിപിഎമ്മുകാർ തന്നെ ഉയർത്തുന്നത്. മകന്റെ നിയമനത്തെ ന്യായീകരിക്കാനാണിതെന്നും അവർ പറയുന്നു.
ഇതിനോട് സിപിഐ(എം) അണികൾ തന്നെ പ്രതികരിക്കുന്നത് ഇങ്ങനെ: രാഷ്ട്രീയ നിയമങ്ങൾ ജടഇ ക്കു വിടാനാവില്ല എന്ന് പറയാൻ ടിയാൻ ജടഇ യുടെ ആരാണാവോ..? എന്താണാവോ..? അവ രാഷ്ട്രീയമായിത്തന്നെ നടക്കും എന്ന് പറഞ്ഞുകൊണ്ട് നിങ്ങൾ ന്യായീകരിക്കാനായി ചൂണ്ടിക്കാണിക്കുന്നത് ഒരുകാലത്തു നിങ്ങൾതന്നെ എതിർത്തുകൊണ്ടിരുന്ന സാമ്രാജ്യത്ത രാജ്യമായ അമേരിക്കൻ ഭരണത്തെ തന്നെയല്ലേ...? അവിടെ കെന്നഡി അങ്ങനെ ചെയ്തെങ്കിൽ ഇവിടെ അതിന്റെപേരിൽ ഇന്ന് നിങ്ങളുടെ (??) സ്വന്തം കമ്മ്യൂണിസ്റ്റു പാർട്ടിയുടെ ചെയ്തികളെ സാമ്രാജ്യത്വ വല്കരിക്കുകയല്ലേ ചിന്തകൻ ചെയ്യുന്നത്....? മലർന്നുകിടന്ന് തുപ്പുന്ന പ്രസ്താവനകളുമായി ഇവരൊക്കെ ഇറങ്ങുമ്പോൾ പ്രസ്ഥാനവും അതിന്റെ ആശയങ്ങളും,ആദർശവും ഒക്കെ ബംഗാളിലെപ്പോലെ ദുർബലമാകുന്നു..... ഇത്തരത്തിലുള്ള കമ്മ്യൂണിസ്റ്റ് ചിന്തകൾ അസ്തമയത്തിലേക്കടുക്കുന്ന പാർട്ടിക്ക് ഭൂഷണമാവില്ല... (ആശയപരമായി പൊരുത്തപ്പെടാൻ കഴിയാത്തവർ എന്ത് ചെയ്തു എന്ന് നോക്കിയല്ല ആദർശമുള്ളവൻ പ്രവർത്തിക്കേണ്ടത്...അങ്ങനെയെങ്കിൽ പോസ്റ്റിൽ പറഞ്ഞതുപോലെ തുറന്നു സമ്മതിക്കേണ്ടിവരും ഞങ്ങളും അങ്ങനെയൊക്കെ തന്നെയാണെന്ന്....)-അതിരൂക്ഷമായ ഭാഷയിലാണ് സെബാസ്റ്റ്യൻ പോളിനെ സോഷ്യൽ മീഡിയയിലെ സിപിഐ(എം) അണികൾ പോലും കടന്നാക്രമിക്കുന്നത്.
ശ്രീ .സെബാസ്റ്റ്യൻ പോൾ ഒരിക്കൽ ഒരു ഇന്റർവ്യൂവിൽ പറഞ്ഞത് കേട്ടിട്ടുണ്ട് തനിക്ക് സുപ്രീം കോടതി ജഡ്ജി ആകാനായിരിന്നു ആഗ്രഹമെന്ന്. അത്രയും നീതിബോധവും,അറിവുമുള്ള ഒരു വ്യക്തി പാർട്ടി ഭേദമന്യേ ജനങ്ങൾ വിലകൽപ്പിക്കുന്ന ഒരു വ്യക്തിയായ താങ്കളിൽ നിന്നും ഇത്രയും തരംതാണ ന്യായീകരണം പ്രതീക്ഷിച്ചില്ല....പാർട്ടി പ്രവർത്തകർ പോലും തിരുത്തൽ നടപടികൾ ആഗ്രഹിക്കുന്ന ഈ ഘട്ടത്തിൽ...-എന്നാണ് മറ്റൊരു പ്രതികരണം. ഈ സോഷ്യൽ മീഡിയ ഇടപെടലുകൾക്ക് അപ്പുറമാണ് സെബാസ്റ്റ്യൻ പോളിന്റെ മകന്റെ നിയമനത്തിൽ എറണാകുളത്തെ സിപിഎമ്മുകാർക്കുള്ള അതൃപ്തി. സിപിഎമ്മുമായി ഒരു സഹകരണവും സെബാസ്റ്റ്യൻ പോളിന്റെ മകനില്ല. അച്ഛൻ തൃക്കാക്കരയിൽ മത്സിക്കുമ്പോൾ പോലും വോട്ട് ചോദിച്ച് എത്താത്ത മകൻ. എന്നാൽ അച്ഛന്റെ പേരുപയോഗിച്ച് സർക്കാർ അഭിഭാഷകനായി ഹൈക്കോടതിയിൽ ആളുകളിക്കുന്നു. ഇതിനെ എറണാകുളത്തെ സിപിഎമ്മുകാരും ചോദ്യം ചെയ്യുന്നു. കുടുംബപരമായ ആനുകൂല്യങ്ങൾ നേടിയതിന്റെ ഉപകാര സ്മരണയാണ് പുതിയ ഫെയ്സ് ബുക്ക് പോസ്റ്റ് എന്നാണ് കുറ്റപ്പെടുത്തൽ.
ബന്ധുത്വ നിയമനത്തിൽ തിരുത്തൽ ആഗ്രഹിക്കുന്ന സിപിഐ(എം) നവമാദ്ധ്യമ കൂട്ടായ്മകളിൽ എല്ലാം സെബാസ്റ്റ്യൻ പോളിന്റെ പോസ്റ്റും വലിയ ചർച്ചയാണ്. തെറ്റ് ചെയ്യുന്നവരെ ശരിയുടെ വഴിയേ നടക്കുന്നവർക്ക് പിന്തുണയ്ക്കാനാകില്ല. അതുകൊണ്ട് തന്നെ ആരെന്ത് പറഞ്ഞാലും വ്യവസായ വകുപ്പിലെ നിയമനങ്ങൾ റദ്ദാക്കണം. ഒപ്പം ഹൈക്കോടതി പ്ലീഡറായുള്ള റോൺ ബാസ്റ്റിന്റെ നിയമനവും. ഇതാണ് സിപിഐ(എം) അണികൾ സോഷ്യൽ മീഡിയയിൽ ഉയർത്തുന്ന വികാരം.
Stories you may Like
- ഇടതു സഹയാത്രികന്റെ വാക്കുകളിലുള്ള സിപിഎം പ്രതികരിക്കണമെന്ന പരോക്ഷ ആവശ്യം
- മറുനാടൻ വേട്ടക്കെതിരെ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി
- കണ്ണൂർ സ്ക്വാഡിന്റെ വിജയാഘോഷം മമ്മൂട്ടിയുടെ വീട്ടിൽ!
- അച്ഛനോടും മകനോടും തോറ്റവരുടെ കൂട്ടത്തിൽ ഇപ്പോൾ ജെയ്ക്കും
- മറുനാടനിലെ പൊലീസ് തേർവാഴ്ച മുഖ്യമന്ത്രിക്ക് കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്