ജനനം സാധാരണ വീട്ടിൽ; 26 വയസ്സായപ്പോൾ നിരവധി ആഡംബരക്കാറുകൾക്ക് ഉടമ; ആർട്ടിഫിഷ്യൽ പൂക്കൾ വിറ്റ് പണിതുയർത്തുന്നത് മണിമാളിക; സാന്ദ്രാ തോമസിന്റെ സ്വത്തിൽ പൊലീസ് അന്വേഷണം; മുഖ്യമന്ത്രിയുടെ പേരു പറഞ്ഞ് പണംതട്ടാൻ ശ്രമിച്ചെന്ന പരാതിക്കാരി ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിലും
അർജുൻ സി വനജ്
കൊച്ചി: മുഖ്യമന്ത്രിയുടെ പേരുപറഞ്ഞു പണം തട്ടിച്ചെന്നു പരാതിപ്പെട്ട കൊച്ചിയിലെ സംരംഭക സാന്ദ്ര തോമസിന്റെ സ്വത്തിനെക്കുറിച്ച് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. ശനിയാഴ്ചയാണ് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചത്.
സാന്ദ്ര പരാതി നൽകിയതിന് പിന്നിൽ മറ്റാരുടേയെങ്കിലും ഇടപെടൽ ഉണ്ടോ, സാധാരണ കുടുംബത്തിൽ ജനിച്ച 26 വയസ്സുകാരി സാന്ദ്ര എങ്ങനെയാണ് ഇത്രയധികം ആഡംബരകാറുകൾ വാങ്ങിയത്, ഇവരുടെ സ്വത്ത് വിവരങ്ങൾ എന്നിവയാണ് അന്വേഷണ പരിധിയിലുള്ളത്. സാന്ദ്രയുടെ ഫോൺ വെള്ളിയാഴ്ച മുതൽ സ്വിച്ച് ഓഫാണ്. ശനിയാഴ്ച ഒരിക്കൽ മാത്രം ഫോൺ അറ്റന്റ് ചെയ്ത സാന്ദ്ര എന്നാൽ സംസാരിക്കാൻ കൂട്ടാക്കിയില്ല. പിന്നീട് ബുധനാഴ്ച രാവിലെ വരെയും സാന്ദ്രയുടെ ഫോൺ സ്വിച്ച് ഓഫാണ്. സാന്ദ്ര വീട്ടിലില്ലെന്നാണ് വിവരം. എറണാകുളം ബ്രോഡ് വെയിൽ സാന്ദ്ര കമ്പനി എന്ന പേരിൽ ആർട്ടിഫിഷ്യൽ പ്ലാന്റ്സിന്റേയും പൂക്കളുടേയും കച്ചവടമാണ് സാന്ദ്രയ്ക്ക്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സാന്ദ്ര സ്ഥാപനത്തിൽ എത്താറില്ലെന്നു സമീപസ്ഥാപനങ്ങളിലെ ജീവനക്കാർ മറുനാടൻ മലയാളിയോട് പറഞ്ഞു. സ്റ്റാഫാണ് ഷോപ്പ് തുറക്കാറ്. വളരെ നേരത്തെതന്നെ ഇപ്പോൾ ഷോപ്പ് അടയ്ക്കാറുമുണ്ട്. രണ്ടു വർഷത്തോളമായി സാന്ദ്രയുടെ സ്ഥാപനം ബ്രോഡ് വെയിൽ ആരംഭിച്ചിട്ട്. ആർട്ടിഫിഷ്യൽ പൂക്കൾ രണ്ടു വർഷം വിറ്റാൽ ഒരാൾക്ക് ഇത്രയും ആഡംബരക്കാറുകളും മറ്റും വാങ്ങാൻ സാധിക്കുമോയെന്ന ബ്രോഡ്വെയിൽ സമാനമായ കച്ചവടം, 5 വർഷത്തിലേറെയായി നടത്തുന്ന വ്യവസായി മറുനാടനോട് ചോദിച്ചു. അറുപത് ലക്ഷത്തിലധികം വിലയുള്ള ജാഗ്വാർ, എൺപത് ലക്ഷത്തിലധികമുള്ള പോഷെ, 9 ലക്ഷത്തിലധികമുള്ള ഇക്കോ സ്പോർട്ട്, 5 ലക്ഷത്തിലധികമുള്ള കവാസാക്കി സൂപ്പർ ബൈക്ക് ഇതെല്ലാം സാന്ദ്രയുടെ പേരിലുള്ള വാഹനങ്ങളാണ്. വെണ്ണലയിൽ സാന്ദ്രയുടെ പുതിയ വീടിന്റെ നിർമ്മാണം ഏതാണ്ട പൂർത്തിയായികഴിഞ്ഞു.
അതിനിടെ സാന്ദ്രയുടെ പേരിലുള്ള ജാഗ്വാർ കാറും റാഡോ വാച്ചും പൊലീസ് കണ്ടെടുത്തു. കേസിൽ പിടിയിലായ ജോഷിയുടെ സഹോദരൻ പ്രതാപന്റെ തൃശ്ശൂരിലുള്ള വീട്ടിൽ വച്ചാണ് കാറും 90,000 രൂപ വിലയുള്ള റാഡോ വാച്ചും കണ്ടെടുക്കുന്നത്. കേസിൽ ഉൾപ്പെട്ട രാജേഷ് എന്നയാളെ ഇനിയും അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല. ജോഷിയുടെ പ്രധാന കൂട്ടാളിയായ ഇയാൾക്കായുള്ള അന്വേഷണം ഊർജ്ജിതപ്പെടുത്തിയതായി അന്വേഷണസംഘം മറുനാടൻ മലയാളിയോട് പ്രതികരിച്ചു. അതേസമയം, മുഖ്യമന്ത്രിയുടെ പേരു പറഞ്ഞ് പണം തട്ടിച്ചുവെന്ന കേസിൽ കറുകപ്പള്ളി സിദ്ദിഖിനെ സെൻട്രൽ സ്റ്റേഷൻ സിഐ അനന്ത്ലാൽ മുൻവൈരാഗ്യംവച്ച് പെടുത്തിയതാണെന്ന് സിദ്ദിഖിന്റെ ഭാര്യ ഫാത്തിമ ആരോപിച്ചു.
നിലവിൽ കേസിൽ പ്രതിചേർക്കപ്പെട്ട പലർക്കും സംഭവവുമായി യാതൊരു ബന്ധവുമില്ല. സി.ഐ അനന്ത്ലാൽ സ്റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോൾ കൂടെപ്പോയ ഡ്രൈവറേയും ബന്ധുവിനെ വരെ അന്വേഷണ സംഘം പ്രതിചേർത്തു. സാന്ദ്ര കൈക്കുഞ്ഞുമായി വീട്ടിൽ വന്നു യാചിച്ചതു കൊണ്ടാണ് ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ കമാലുദ്ദീനിൽനിന്ന് പണം വാങ്ങി നൽകാൻ ഇടപെട്ടത്. സാന്ദ്ര ആറുമാസത്തിലേറെയായി നല്ല കുടുംബസുഹൃത്താണ്. കഴിഞ്ഞ ചെറിയ പെരുന്നാളിന് സാന്ദ്രയും കുടുംബവും വീട്ടിൽ വന്ന് ഭക്ഷണം കഴിച്ച് വളരെ സന്തോഷത്തിലാണ് മടങ്ങിയത്. മാദ്ധ്യമങ്ങളിൽ വന്ന ഇപ്പോഴുള്ള കഥകൾ കെട്ടിച്ചമച്ചതാണ്. ഇതിൽ അനന്ത്ലാലിന് പങ്കുണ്ടെന്നാണ് എന്റെ വിശ്വസം.
കറുകപ്പള്ളിയെന്ന മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് ഡിവൈഎഫ്ഐയ്ക്ക് മികച്ച സംഘടനാ വളർച്ചയാണ് നേടാനായത്. കറുകപ്പള്ളി മസ്ജിദ് യൂണിറ്റ് സംസ്ഥാന കമ്മിറ്റിയുടെപോലും പ്രശംസ പിടിച്ചുപറ്റിയതാണ്. സിദ്ദിഖ് വളരുന്നതിൽ തങ്ങളുടെ പാർട്ടിയിലുള്ള ചിലർക്കങ്കിലും അസൂയ ഉണ്ട്. തന്റെ അറിവിൽ കഴിഞ്ഞ 12 വർഷത്തോളമായി സിദ്ദിഖിന്റെ പേരിൽ പുതിയ ഒരു കേസുമില്ല. മുമ്പ് 3 കേസുകളുണ്ടായിരുന്നതായി തനിക്ക് അറിയാം. അതിലൊന്ന് പൊലീസും സിദ്ദിഖും തമ്മിലുള്ളതാണ്. ആ കേസ് ഹൈക്കോടതിയിൽ വിചാരണ നടന്നതാണ്. പിന്നീട് കേസ് ഡിസ്ചാർജ് ചെയ്തു. താൻ കോയമ്പത്തൂരിൽ പഠിക്കുന്ന സമയത്ത് സിദ്ദിഖ് അവിടെയുള്ള കോളേജുകളുമായി ബന്ധപ്പെട്ട് നാട്ടിലെ കുട്ടികൾക്ക് അഡ്മിഷൻ എടുത്ത് നൽകാറുണ്ടായിരുന്നു. ഇതിന് കമ്മീഷനും ലഭിച്ചിരുന്നു.
ഡി വോയേജ് എന്ന പേരിൽ ബാഗുകളും ട്രോളികളും നിർമ്മിച്ച നൽകുന്ന കമ്പനി നടത്തുകയാണിപ്പോൾ. ഒപ്പം എക്ലന്റ് എന്ന പേരിൽ എർത്ത് മൂവേഴ്സും നടത്തുന്നുണ്ട്. എട്ടു കൊല്ലം മുമ്പ് വാങ്ങിയ ഇന്നോവയും, തന്റെ പിതാവ് നൽകിയ പണം കൊണ്ട് ലോണായി വാങ്ങിയ ബൂള്ളറ്റും മാത്രമാണ് സ്വന്തമായുള്ള വാഹനം. തന്റെ പേരിൽ ഡിയോയും ഉണ്ട്. നേതാക്കളോട് ആരാധന ഉള്ളതിനാലാണ് പലപ്പോഴും അവരുടെ കൂടെ നിന്ന് ഫോട്ടോയെടുത്ത് ഫേസ്ബുക്കിൽ ഇട്ടത്. ഇത് അവരുമായി ഉറ്റബന്ധം എന്ന് പറഞ്ഞു പരത്തുന്നതു ശരിയല്ല. സിദ്ദിഖ് എല്ലാ ദിവസവും വീട്ടിലെത്തുന്ന കുട്ടികളുടെ നല്ല ഉപ്പയാണ്. അതിനാൽ സിദ്ദിഖ് റിമാൻഡിലായ അന്നുമുതൽ കുട്ടികളും താനും നല്ലപോലെ ഉറങ്ങിയിട്ടില്ല. സിദ്ദിഖിന്റെ ഭാര്യ ഫാത്തിമ മറുനാടൻ മലയാളിയോട് പറഞ്ഞു.
സാന്ദ്ര തോമസിന്റെ പരാതിയിലാണ് പ്രതികളെ പിടിച്ചത്. കഴിഞ്ഞ സപ്തംബറിൽ കമാലുദ്ദീന്റെ വീടും അഞ്ച് സെന്റ് സ്ഥലവും ഒരു കോടി രൂപയ്ക്ക് പരാതിക്കാരിക്ക് വില്പന നടത്താൻ കരാറായിരുന്നു. ഇത് പ്രകാരം 50 ലക്ഷം അഡ്വാൻസ് വാങ്ങി. ബാക്കി തുക ഗഡുക്കളായി നൽകിയാൽ മതിയെന്ന ധാരണയിൽ വസ്തു പരാതിക്കാരിക്ക് രജിസ്റ്റർ ചെയ്തു നൽകി. പിന്നീട് മൂന്നാം ദിവസം ജോഷിയും സഹോദരനും ഒഴികെയുള്ള മറ്റ് പ്രതികൾ കമാലുദ്ദീന്റെ നേതൃത്വത്തിൽ സാന്ദ്ര തോമസിന്റെ ബ്രോഡ് വേയിലെ സ്ഥാപനത്തിലും പച്ചാളത്തെ വീട്ടിലും അതിക്രമിച്ച് കയറി സ്ഥലത്തിന് കൂടുതൽ വില നൽകണമെന്നാവശ്യപ്പെട്ടു. 1.25 കോടി രൂപ കൂടി ഉടൻ നൽകിയില്ലെങ്കിൽ കുടുംബത്തെ ഒന്നടങ്കം വകവരുത്തുമെന്നായിരുന്നു ഭീഷണി. പരാതിക്കാരിയുടെ പേരിൽ തൃക്കാക്കരയിലുണ്ടായിരുന്ന നാലായിരം സ്ക്വയർ ഫീറ്റിന്റെ വീടും എട്ട് സെന്റ് സ്ഥലവും ബലമായി എഴുതി വാങ്ങി. വീട്ടിൽ നിന്ന് ബ്ലാങ്ക് ചെക്കുകളും ഇൻകം ടാക്സ് രേഖകളും പ്രതികൾ കൈവശപ്പെടുത്തുകയും ചെയ്തു. പിന്നീട് പരാതിക്കാരിയുടെ ഉടമസ്ഥതയിലുള്ള ജാഗ്വാർ കാർ രണ്ടാം പ്രതി ജോഷിക്ക് പണയപ്പെടുത്തി 30 ലക്ഷം വാങ്ങിയ ശേഷം അത് പലിശയിനത്തിൽ വകയിരുത്തി കമാലുദ്ദീൻ കൈക്കലാക്കി.
പിന്നീട് ജോഷിയും സഹോദരൻ രാജേഷും പണയത്തുകയുടെ പലിശ ആവശ്യപ്പെട്ട് പരാതിക്കാരിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ഭർത്താവിന്റെ വിലയേറിയ വാച്ച് എടുത്തുകൊണ്ടുപോയി. പലിശയിനത്തിൽ ഭീഷണിപ്പെടുത്തി പലപ്പോഴായി ആറ് ലക്ഷത്തോളം രൂപ ജോഷിയും രാജേഷും കൈപ്പറ്റിയെന്നും പരാതിയിലുണ്ട്. പ്രതികൾ നിരന്തരം ഭീഷണിപ്പെടുത്തിയതോടെ സാന്ദ്ര തോമസ് ഡി.ജി.പി.ക്ക് പരാതി നൽകി. ഇതോടെയാണ് പൊലീസ് നടപടികളെടുത്തത്. കമാലുദ്ദീനൊപ്പം ഇയാളുടെ ഭാര്യയും ഭീഷണിപ്പെടുത്തിയിരുന്നതായി പരാതിയിലുണ്ട്. ഗുണ്ടകൾ പലിശ വാങ്ങാൻ വരുമ്പോഴൊക്കെ മുഖ്യമന്ത്രി പിണറായിയുടെ സ്വന്തം ആൾക്കാർ ആണെന്ന് പറഞ്ഞിരുന്നതായും ഡി.ജി.പി.ക്ക് നൽകിയ പരാതിയിലുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്