ദൈവരഹിതസമൂഹം
രജീഷ് പാലവിള
കാലിഫോർണിയയിലെ പിട്സർ(Pitzer) സർവ്വകലാശാലയിലെ സോഷ്യോളജിവിഭാഗം അദ്ധ്യാപകനാണ് പ്രൊഫ:ഫിൽ സുക്കർമാൻ(Phil Zuckerman) .അദ്ദേഹം ഇന്ന് ലോകത്തിലെ അറിയപ്പെടുന്ന എഴുത്തുകാരനും പ്രഭാഷകനുംകൂടിയാണ്. സോഷ്യോളജിയിൽ ബിരുദ-ബിരുദാനന്തരങ്ങളും ഡോക്ടറേറ്റുമുള്ള സുക്കർമാന് മതേതരസമൂഹങ്ങളിലെ മനുഷ്യജീവിതങ്ങൾ എന്നും പഠനവിഷയമാണ്;ഈ വിഷയത്തിലുള്ള താല്പര്യവും അധ്വാനവും ട്രിനിറ്റി കോളേജിൽ ആദ്യമായി മതേതരസമൂഹത്തെ ഒരു പ്രത്യേകപാഠ്യവിഷയമാക്കി ഒരു കോര്ഴ്സ് (Institute for the Study of Secularism in Society and Culture)തുടങ്ങുന്നതിന് അദ്ദേഹത്തെ സഹായിച്ചു.
അതിനു പ്രചോദനമായതാകട്ടെ ഡന്മാർക്ക് ,സ്വീഡൻ പോലെയുള്ള സ്കാൻഡിനേവിയൻ രാജ്യങ്ങളിലെ മതേതരസമൂഹങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗവേഷണഫലങ്ങളും നിരീക്ഷണങ്ങളും. 2005-06 വർഷങ്ങളിൽ സ്വീഡനിലും ഡന്മാർക്കിലും പതിന്നാല് മാസങ്ങൾ താമസിച്ച തന്റെ അനുഭവങ്ങൾ സുക്കർമാൻ വർണ്ണിച്ചപ്പോൾ ലോകം അത് കൗതുകത്തോടെ കേട്ടിരുന്നു . ഏതാണ്ട് നൂറ്റിയമ്പതോളം ഡച്ച്/സ്വീഡൻ പൗരന്മാരുമായുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളും അഭിമുഖങ്ങളും കോർത്തിണക്കിയ ദൈവരഹിതസമൂഹം(Society without God-Published on 2008) എന്ന പുസ്തകം സുക്കർമാനെ വളരെയധികം പ്രശസ്തനാക്കി. Fore Word Magazineന്റെ silver book of the year award നേടിയ ഈ കൃതി 'ബെസ്റ്റ്സെല്ലർ' പട്ടികയിലാണ്; മതഭീകരതകൾകൊണ്ട് പൊറുതിമുട്ടുന്നലോകത്ത് മതസമൂഹങ്ങളിലെയും മതേതരസമൂഹങ്ങളിലെയും ജീവിതങ്ങളെക്കുറിച്ചുള്ള താരതമ്യപഠനങ്ങൾ എത്രയോ പ്രസക്തമാണ്.ഈ പുസ്തകത്തിന്റെ പ്രസക്തിയാകട്ടെ ആ മേഖലയ്ക്കുള്ള മഹത്തായൊരു സംഭാവന എന്ന നിലയ്ക്ക് മാത്രമല്ല,മതേതരസമൂഹങ്ങളിലെ ജനങ്ങളുടെ ഉയർന്നജീവിതനിലവാരവും കുറ്റകൃത്യങ്ങളിലെ തുലോം തുച്ഛമായ കണക്കും ആരുടേയുംകണ്ണുതുറപ്പിക്കേണ്ടതാണ്. മതകഥാപുസ്തകങ്ങളിൽ വീണുകിടന്ന് ജീവിതത്തെ യാന്ത്രികവും നിരർത്ഥകവുമാക്കുന്നവർ തങ്ങളുടെ കണ്ണുകൾക്ക്മുന്നിൽ ഒരു സമൂഹം എങ്ങനെ ആനന്ദത്തോടെ-ആഘോഷത്തോടെ-ആരോഗ്യത്തോടെ ജീവിക്കുന്നു എന്നത് പഠിക്കേണ്ട വിഷയം തന്നെ . ധാർമ്മികതയുടെ മൊത്തവിതരണക്കാരായ മതപൗരോഹിത്യങ്ങൾ അടക്കിഭരിക്കുന്ന സമൂഹങ്ങളാകട്ടെ അത്രമാത്രം അക്രമോത്സുകവും അടിച്ചമർത്തപ്പെട്ടവരുമാണ്. സ്കാൻഡിനേവിയൻ രാജ്യളിലേക്ക് ഒരു നിമിഷം നോക്കാൻ നാം തയ്യാറാകേണ്ടതുണ്ട്; വിദ്യാലയങ്ങൾ,രാഷ്ട്രീയം,മാദ്ധ്യമങ്ങൾ തുടങ്ങി ഒരു സമൂഹത്തിന്റെ ഗതിനിർണ്ണായക കേന്ദ്രങ്ങളിലെല്ലാം ദൈവരഹിതമസ്തിഷ്കങ്ങൾ എത്രമാത്രം പുരോഗമനപരമായും ക്രിയാത്മകമായും പ്രവർത്തിക്കുന്നു എന്നതും മതാതിഷ്ഠിതസമൂഹങ്ങളിലെ അഴുക്കുചാലുകളിൽ മേൽ പറഞ്ഞവ പ്രവർത്തിക്കുന്നതും മനസിലാക്കുക എന്നത് വളരെ പ്രധാനമാണ്.
പൂർണ്ണഅവിശാസികൾ /അൽപവിശ്വാസികൾ /പൂർണ്ണവിശ്വാസികൾ എന്നിങ്ങനെ മനുഷ്യരെയും അവരുടെ ജീവിതങ്ങളെയും തരംതിരിച്ച് തന്നെ അറിയേണ്ടതുണ്ട് ; സുക്കർമാൻ തന്റെ പഠനത്തിനായി തിരഞ്ഞെടുത്ത ഡച്ച് /സ്വീഡൻ പൗരന്മാരിൽ പലതരം വിദ്യാഭ്യാസയോഗ്യതയുള്ളവരും പലപ്രായക്കാരും ഉണ്ടായിരുന്നു ; മതപാതകളില്ലാതെ ജീവിതയാത്രചെയ്യുന്ന അവരുടെ ഹൃദയം തുറന്നുകാണുവാൻ അദ്ദേഹം ഉത്സുകനായി.അന്തസ്സായി ജീവിക്കുന്നതിൽ ,കുട്ടികളെ വളർത്തുന്നതിൽ പഠിക്കുന്നതിൽ ജോലിനേടുന്നതിൽ ജീവിതം നൽകുന്ന വെല്ലുവിളികളെ നേരിടുന്നതിൽ ദൈവാനുഗ്രഹങ്ങൾ പ്രതീക്ഷിക്കാത്ത അനേകംപേരുടെ സമൂഹം അദ്ദേഹത്തിൽ ആവേശമുണ്ടാക്കി;സങ്കൽപ്പിക്കാൻ കഴിയുന്ന ഒരു നല്ല സമൂഹം !അതായിരുന്നു ഡെന്മാർക്ക്;അതിന്റെ സാമൂഹികഘടന,ലിംഗസമത്വം, രോഗ്യം,ശുചിത്വം,ജീവിതത്തെക്കുറിച്ചുള്ള ആളുകളുടെ പ്രത്യാശകൾ ,കുറ്റകൃത്യങ്ങളുടെ അഭാവം, സാമൂഹികസുരക്ഷിതത്വം, അങ്ങനെ എത്രയോ തലങ്ങളിൽ മുന്നിലാണവർ ;അതിന്റെ സൗന്ദര്യം അത്രമാത്രം പ്രചോദനാത്മ കവുമാണ്; കണ്ടുമുട്ടിയവരോട്, ഫിൽ അവരുടെ ജീവിതത്തെക്കുറിച്ച് ചോദിച്ചു;മരണത്തെക്കുറിച്ചും മരണാനന്തരത്തെക്കുറിച്ചും ചോദിച്ചു ;അവരുടെ ഉത്തരങ്ങൾ അത്രമേൽ ലളിതവും അകൃത്രിമവുമായിരുന്നു;നമ്മെ അസൂയപ്പെടുത്തിക്കൊണ്ട് ജീവിക്കുമ്പോഴും ജീവിതത്തിന് പ്രത്യേകിച്ച് ഒരർത്ഥവുമില്ലെന്നു അവർ ചിരിച്ചു കൊണ്ട് പറയും ;മരണമാകട്ടെ ജീവിതത്തിന്റെ സ്വാഭാവികമായ ഒരു ഭാഗവും!മരണാനന്തരമെന്നതോ അവർക്ക് നിരർത്ഥകമായ ഒരു ചോദ്യം മാത്രം!മതം ദൈവം ജീവിതലക്ഷ്യം മരണാനന്തരം പാപം പുണ്യം നരകം സ്വർഗ്ഗം തുടങ്ങിയ പദങ്ങൾക്ക് അവരുടെ ജീവിതത്തിൽ അത്ര പ്രധാന്യമില്ല;
ഇത്തരം വാക്കുകൾ ആരും പറയാറോ ശ്രദ്ധിക്കാറോ ഇല്ല ;ഒരു ഡേ-കേയർ സ്കൂളിലെ 24കാരിയായ മെറ്റി എന്ന ടീച്ചറോട് സംസാരിക്കുമ്പോൾ സുക്കർമാൻ ചോദിച്ചു ,എന്തുകൊണ്ടാണ് നിങ്ങൾ ഇത്രമാത്രം മതവിമുഖതയുള്ളവർ ആയിരിക്കുന്നത് ;അവളുടെ ഉത്തരം വളരെ ലളിതമായിരുന്നു :“I don’t know, because…we just don’t care.” .ഇതായിരുന്നു താൻ കണ്ടുമുട്ടിയ ഭൂരിപക്ഷം ആളുകളുടെയും നിലപാട് ;മതവിഷയങ്ങളോടുള്ള അവരുടെ ഈ നിഷേധാത്മകത അത്രമേൽ സ്വാഭാവികമായിരുന്നു ;വിശ്വാസികളെയും അദ്ദേഹം കണ്ടുമുട്ടി അവരാകട്ടെ വിശ്വാസത്തെ കേവലസ്വകാര്യതയായി കൊണ്ട്നടക്കുന്നവരാണ് ;അവർ വിശ്വാസികളാണ് എന്ന് അറിയുകപോലും സാധ്യമല്ല!രസകരമായവിശേഷം രാജ്യത്തെ ബഹുഭൂരിപക്ഷം അവിശ്വാസികൾ നാഷണൽ ചർച്ചിന്റെ നടത്തിപ്പിന് പരാതികളില്ലാതെ നികുതി കൊടുക്കുന്നവരും തങ്ങളുടെ വിവാഹത്തിനും ശവമടക്കിനും പള്ളിയെ ഉപയോഗിക്കുന്നവരുമാണ് .പള്ളിയോടുള്ള ഈ ബന്ധം ഇന്‍ഷുറന്‍സ് പോളിസി പോലെ മാത്രമാണ് എന്നാണ് സുക്കർമാൻ ഇതിനെ ക്കുറിച്ച് പറയുന്നത്; പള്ളിയിലെ അംഗത്വത്തിനു 'ദൈവിക'കാരണങ്ങൾ ഒന്നും തന്നെ അവർക്കില്ല!
സ്കാൻഡിനേവിയ മതേതരമായിരിക്കുന്നതിലേക്കുള്ള മൂന്നു വഴികളെക്കുറിച്ച് ഫിൽ പറയുന്നു ,ഒന്ന്,മതത്തോടുള്ള വിമുഖതയും (reluctance) മിതഭാഷിത്വവും(reticence),രണ്ട് ,ആരോഗ്യകരമായ നിഷ്പക്ഷത(benign indifference),മൂന്ന് ,പൂർണ്ണമായ വിസ്മരണത്വം (utter obliviousness);താൻ കണ്ടുമുട്ടിയ ആളുകൾ ഈ മൂന്നുവിഭാഗങ്ങളിൽ പെട്ടവരാണ് .ആദ്യകൂട്ടർ മതത്തെക്കുറിച്ച് സംസാരിക്കാൻ അത്രത്തോളം തയ്യാറാവാറില്ല;സംസാരിച്ചാൽ തന്നെ അത് നീണ്ടുപോകാറുമില്ല! ബഹുഭൂരിപക്ഷം വരുന്ന രണ്ടാമത്തെ നിഷ്പക്ഷഗ്രൂപ്പുകളാകട്ടെ ,വ്യക്തിപരമായി മതാത്മകതയില്ലാത്തവരെങ്കിലും മതപുസ്തകങ്ങളിലെ കഥകളെക്കുറിച്ചൊക്കെ പോസിറ്റീവായി പറയുന്നതിൽ അത്രബുദ്ധിമുട്ടുകളില്ലാത്തവരാണ് ;മൂന്നാമത്തെ ചെറിയ ഗ്രൂപ്പാകട്ടെ ,ഇത്തരം കാര്യങ്ങൾ കേൾക്കാനും പറയാനും യാതൊരു താൽപര്യവും കാണിക്കാത്തവരും തങ്ങൾ അതിനെക്കുറിച്ച് ഒരിക്കലും സംസാരിച്ചിട്ടില്ല എന്ന് തുറന്നുപറയുന്നവരുമാണ് .
ആളുകൾ മതങ്ങൾക്കായി ഹാർഡ്വെയർ ചെയ്യപ്പെട്ടവരാണ് എന്ന അമേരിക്കൻ അക്കാഡമിക് നിരീക്ഷണങ്ങളെ നിരൂപാധികം നിഷേധിക്കുന്ന നിഗമനങ്ങളിലേക്കാണ് ഇത്തരം സംഭാഷണങ്ങൾ സുക്കർമാനെ കൊണ്ടെത്തിച്ചത് ;ജീവശാസ്ത്രപരമായ സ്വാഭാവികതയല്ല ,മറിച്ച് സാംസ്കാരികം ,സാമൂഹികം മനഃശാസ്ത്രപരം സാമ്പത്തികം താത്വികം രാഷ്ട്രീയം തുടങ്ങി പലതുമാവാം മതവിശ്വാസങ്ങളുടെ കാരണം എന്ന് അദ്ദേഹം അടിവരയിട്ട് കുറിക്കുന്നു !
'ദൈവരഹിതസമൂഹം' എന്ന പുസ്തകം ഒരു എഴുത്തുകാരന്റെ ഭാവനയല്ല;ഒരു ഗവേഷകന്റെ സിദ്ധാന്തങ്ങളല്ല;ഒരു യുക്തിവാദിയുടെ സ്വപ്നങ്ങളുമല്ല; കണ്ണുകൾകൊണ്ട് ,ഹൃദയംകൊണ്ട് ഒരാൾ തൊട്ടറിഞ്ഞതിന്റെ പ്രതിബിംബമാണ് അതിലെ വാക്കുകൾ ;ഭൗതികയാഥാർത്ഥ്യങ്ങളാണ് അതിലെ ചിത്രങ്ങൾ !;ആ സമൂഹം നമ്മിൽ അസൂയയുണര്‍ത്തും;മതവിശ്വാസങ്ങളാകുന്ന പാരമ്പര്യരോഗങ്ങളാൽ ദുർബലമാക്കപ്പെട്ട നമ്മുടെ സ്വന്തം സമൂഹങ്ങളെക്കുറിച്ച് അസ്വസ്ഥമായ ഓർമ്മകൾ ഉണ്ടാക്കും;വെട്ടിനുറുക്കപ്പെട്ട പച്ചമാംസങ്ങൾക്കും കെട്ടിക്കിടക്കുന്ന ചോരക്കളങ്ങൾക്കുമരികിൽ അരയും തലയും മുറുക്കി വിശ്വാസങ്ങൾക്ക് വേണ്ടി കൊല്ലാനും ചാവാനും നടക്കുന്ന ഇരുകാലികളെ എങ്ങനെ മാറ്റിയെടുക്കും എന്ന വിഷമവൃത്തത്തിലേക്ക് നാം വീണുരുകും!സ്കാൻഡിനേവിയിലേക്കുള്ള നമ്മുടെ ദൂരം അത്രമേൽ അപാരവും സങ്കീർണ്ണവുമാണെന്നാവും നാം തിരിച്ചറിയുക !!
Stories you may Like
- ആ ദൗത്യം വെറുതെയായില്ല; ഇനി കൊടുംക്രിമിനലുകൾക്ക് പുറംലോക സുഖവാസമില്ല
- ബസ് ജീവനക്കാരന്റെ മരണം നാാലു വർഷത്തിന് ശേഷം കൊലപാതകമെന്ന് തെളിഞ്ഞു;
- രജിഷ വിജയൻ, പ്രിയ വാര്യർ ചിത്രം 'കൊള്ള'യുടെ റീലീസ് ജൂൺ 9 ന്
- ആ തോക്ക് കൊണ്ടു വന്നത് പ്രമുഖ രാഷ്ട്രീയ ശത്രുവിനെ വധിക്കാനോ?
- പ്രേമവിവാഹം, മറ്റൊരാളുമായി ബന്ധമെന്ന് സംശയം: ഭാര്യയെ വെട്ടിക്കൊന്നു
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍