മുഖം മിനുക്കാൻ അഴിച്ചുപണി; ദി ഹിന്ദു എഡിറ്റോറിയൽ വിഭാഗം മേധാവി പി ഐ രാജീവ് മാതൃഭൂമിയുടെ എക്സിക്യൂട്ടീവ് എഡിറ്ററാകും; പിടിമുറുക്കുന്നത് ശ്രേയംസ് കുമാർ; മാദ്ധ്യമത്തിന്റെ തലപ്പത്തും മാറ്റങ്ങൾ
കെ സി റിയാസ്
കോഴിക്കോട്: കേരളപ്പിറവി ദിനത്തിൽ കേരളത്തിലെ രണ്ടു പ്രമുഖ മാദ്ധ്യമസ്ഥാപനങ്ങളിൽ സുപ്രധാന സ്ഥാനങ്ങളിൽ പുനപ്രതിഷ്ഠയുണ്ടാവും. മാതൃഭൂമി ദിനപത്രത്തിലും മാദ്ധ്യമം ആഴ്ചപ്പതിപ്പിലുമാണ് എഡിറ്റോറിയൽ തലപ്പത്ത് പുതിയ മാറ്റങ്ങൾ.
നഷ്ടപ്പെട്ട വിശ്വാസ്യതയും പരസ്യവരുമാനവും തിരിച്ചുപിടിക്കാൻ മാതൃഭൂമി പുതിയ എഡിറ്റോറിയൽ നേതൃത്വത്തെ അവരോധിക്കാൻ ചർച്ച തുടങ്ങിയിട്ട് മാസങ്ങളായി. ഇതിന്റെ ആദ്യ പടിയെന്നോണം ഒരു എക്സിക്യൂട്ടീവ് എഡിറ്ററെ ഉടൻ നിയമിക്കാനാണ് മാനേജ്മെന്റ് തീരുമാനം. അന്വേഷണാത്മക പത്രപ്രവർത്തനത്തിലൂടെ കഴിവ് തെളിയിച്ച ദി ഹിന്ദു പത്രത്തിന്റെ കേരളത്തിലെ എഡിറ്റോറിയൽ വിഭാഗത്തിന്റെ മേധാവി കൂടിയായ പി ഐ രാജീവിനായിരിക്കും ഇതിന്റെ ചുമതല. നവംബർ ഏഴിനായിരിക്കും ഇദ്ദേഹം എക്സിക്യൂട്ടീവ് എഡിറ്ററായി ചുമതലയേൽക്കുക.
ഇന്ത്യൻ എക്സ്പ്രസ് റസിഡന്റ്് എഡിറ്റർ, ടൈംസ് ഓഫ് ഇന്ത്യ റസിഡന്റ് എഡിറ്റർ, ഇന്ത്യാ ടുഡേ മാനേജിങ് എഡിറ്റർ, മദ്ധ്യപ്രദേശ് ക്രോണിക്ക്ൾ ഫീച്ചർ എഡിറ്റർ, ദി ഹിന്ദു റസിഡന്റ് എഡിറ്റർ, ഫ്രീ പ്രസ് ജേർണൽ തുടങ്ങിയ വിവിധ മാദ്ധ്യമ സ്ഥാപനങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച പി ഐ രാജീവ് കോഴിക്കോട് സ്വദേശിയാണ്. ജേർണലിസ്റ്റ് ജാടകളില്ലാത്ത മനുഷ്യപ്പറ്റുള്ള മികച്ച എഡിറ്ററായ ഇദ്ദേഹം ഒന്നര പതിറ്റാണ്ടിലേറെക്കാലം കേരളത്തിനു പുറത്താണ് മാദ്ധ്യമപ്രവർത്തനം നടത്തിയത്. ഇദ്ദേഹം ഇന്ത്യൻ എക്സ്പ്രസിന്റെ ഗുജറാത്ത് റസിഡന്റ് എഡിറ്ററായി നിൽക്കുമ്പോഴാണ് മദ്ധ്യപ്രദേശ്, ഛത്തിസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം പത്രത്തിന് എഡിഷൻ തുടങ്ങി അതിന്റെ തലപ്പത്തു പ്രവർത്തിച്ചത്.
ഗുജറാത്ത് വംശഹത്യ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ നേരിട്ടു റിപ്പോർട്ട് ചെയ്ത് മാദ്ധ്യമരംഗത്ത് ഏറെ ശ്രദ്ധേയനായ രാജീവിന്റെ വരവോടെ മതനിരപേക്ഷ ഭൂമികയിൽ പത്രത്തിനുണ്ടായ വീഴ്ചകൾ പരിഹരിക്കുന്നതോടൊപ്പം പ്രൊഫഷണൽ മികവോടെ മാതൃഭൂമിയെ കൂടുതൽ മുന്നോട്ടു നയിക്കാൻ സാധിക്കുമെന്നാണ് മാനേജ്മെന്റ് പ്രതീക്ഷ. ഇപ്പോൾ എക്സിക്യൂട്ടീവ് എഡിറ്ററായാണ് നിയമനമെങ്കിലും നിലവിലുള്ള എഡിറ്റർ കേശവൻ നായർ ഡിസംബറിൽ വിരമിക്കുന്നതോടെ അദ്ദേഹത്തിന്റെ പിൻഗാമിയായി ചുമതല ഏൽപ്പിക്കാനും സാധ്യത ഏറെയാണ്.
അകത്തും പുറത്തും ഏറെ നാളായി തുടരുന്ന ചർച്ചകൾക്കും അസ്വസ്ഥതകൾക്കുമിടെ എഡിറ്റോറിയൽ വിഭാഗത്തിന്റെ പൂർണ നിയന്ത്രണം മാനേജിങ് എഡിറ്റർ പി വി ചന്ദ്രനിൽ നിന്നും മാനേജിങ് ഡയരക്ടർ എം പി വീരേന്ദ്രകുമാറിന്റെ മകൻ കൂടിയായ എം വി ശ്രേയാംസ്കുമാറിലേക്കു കേന്ദ്രീകരിക്കുംവിധമാണ് മാതൃഭൂമിയിലെ മാറ്റങ്ങൾ വരാനിരിക്കുന്നത്. മാതൃഭൂമി ചാനലുൾപ്പെടെ ഇലക്ട്രോണിക് മീഡിയയുടെ അധികാരിയായ ശ്രേയാംസ് കുമാറിന്റെ വരുതിയിൽ മാതൃഭൂമി പത്രവും കൂടി എത്തുംവിധമാണ് കാര്യങ്ങളുടെ പോക്ക്. എന്നാൽ ഇത് പൊളിച്ചടുക്കാൻ പി വി ചന്ദ്രനെ തുണയ്ക്കുന്നവർ സജീവ ചരടുവലി നടത്തുന്നുണ്ട്.
സത്യസന്ധമായ മാദ്ധ്യമപ്രവർത്തനം കൈമുതലായുള്ള പി ഐ രാജീവൻ ഏതെങ്കിലുമൊരു പ്രത്യേക പക്ഷത്തുനിൽക്കുന്ന സ്വഭാവക്കാരനല്ലെന്നത് പി വി ചന്ദ്രനെ പിന്തുണക്കുന്നവരിലും പ്രതീക്ഷ പകരുന്നുണ്ട്. പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തിയപ്പോൾ ചില മുസ്ലിം സംഘടനകൾ സംഘടിതമായി മാതൃഭൂമി ബഹിഷ്കരണം അടക്കമുള്ള പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞത് പത്രത്തിന് സർക്കുലേഷനിലും പരസ്യ വരുമാനത്തിലും ഏറെ ഇടിവുണ്ടാക്കിയിരുന്നു. കേരളത്തിന് പുറമെ ഗൾഫ് നാടുകളിലും പത്രപ്രചാരണത്തെ ഇത് കാര്യമായി ബാധിച്ചു. പതിനായിരക്കണക്കിന് കോപ്പികളും, 30 ശതമാനത്തിലേറെ പരസ്യങ്ങളും നഷ്ടമായ മാതൃഭൂമിക്ക്, ദീർഘകാലത്തേക്ക് ബുക്ക് ചെയ്ത പല പരസ്യങ്ങളും പാതിവഴിയിൽ റദ്ദാക്കാനും അത് നിമിത്തമാക്കി.
വാർത്തകളിലും ജീവനക്കാരോടുള്ള ഇടപെടലിലുമെല്ലാം മാദ്ധ്യമരംഗത്ത് മികച്ച അഭിപ്രായമുള്ള രാജീവിന്റെ വരവ് സ്ഥാപനത്തിനു മുതൽകൂട്ടാവുമെന്നാണ് കരുതുന്നത്. പ്രചാരണത്തിൽ മുന്നിലുള്ള മനോരമയെ വെല്ലുംവിധം പ്രൊഫഷണൽ മികവോടെ പുതിയ വായനക്കാരെ കൂടുതൽ ആകർഷിക്കാനാണ് മാനേജ്മെന്റ് രാജീവിലൂടെ തന്ത്രം മെനയുന്നത്. അതിനിടെ, മാതൃഭൂമിയിൽ ലൈനർമാരോട് 100 പത്രം ചേർപ്പിക്കാനുള്ള നിർദ്ദേശം മാദ്ധ്യമപ്രവർത്തകരിലും അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരിൽ കടുത്ത എതിർപ്പ് ക്ഷണിച്ചുവരുത്തിയിട്ടുണ്ട്.
ജമാഅത്തെ ഇസ്ലാമിയുടെ ബൗദ്ധിക സമ്പാദ്യമായ മാദ്ധ്യമം ആഴ്ച്ചപ്പതിപ്പിന്റെ തലപ്പത്താണ് ഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റ് പുതിയ തീരുമാനങ്ങൾ നടപ്പാക്കിയത്്. ദീർഘകാലമായി പീരിയോഡിക്കൽസ് വിഭാഗത്തിന്റെ മേധാവിയായി സേവനമനുഷ്ഠിച്ച പി കെ പാറക്കടവിനെ ആഴ്ചപ്പതിപ്പിന്റെ എഡിറ്റർ സ്ഥാനത്തു നിന്ന് മാറ്റി ഗ്രന്ഥകാരനും പ്രവാസ രചനകളിലൂടെ ഏറെ വായനക്കാരെ ആകർഷിക്കുകയും ചെയ്ത വി മുസഫർ അഹമ്മദിനാണ് പുതിയ ചുമതല നൽകിയിട്ടുള്ളത്. റിട്ടയർമെന്റിനു ശേഷം അഞ്ചു വർഷത്തേക്കായിരുന്നു പാറക്കടവിന്റെ കരാർ നിയമനമെങ്കിലും അത് അവസാനിച്ചിട്ട് ഒരു വർഷത്തോളമായി. എങ്കിലും പോസ്റ്റിലും സ്കെയിലിലുമെല്ലാം ആകർഷകമായ ചില ഓഫറുകൾ വച്ച് നീട്ടിയാണ് പുതിയ സ്ഥാനചലനങ്ങൾ.
ഡയരക്ടർ, എഡിറ്റോറിയൽ പബ്ലിക് റിലേഷൻസ് എന്ന പുതിയ തസ്തികയുണ്ടാക്കിയാണ് മാനേജ്മെന്റ് പാറക്കടവിന് തുടരാൻ അവസരം നൽകുക. മാദ്ധ്യമം 30-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള വിവിധ പദ്ധതികളുടെ ചുമതലകൾ അടക്കം ഇദ്ദേഹത്തെ ഏൽപ്പിക്കാനാണ് മാനേജ്മെന്റ് ആഗ്രഹിക്കുന്നതെന്നാണ് വിവരം. വളരെ കുറഞ്ഞ കാലംകൊണ്ട് കേരളത്തിലും ജി സി സി രാജ്യങ്ങളിലും പ്രതീക്ഷകൾക്കപ്പുറമുള്ള നേട്ടമുണ്ടാക്കാൻ പത്രത്തിന് സാധിച്ചതായാണ് മാനേജ്മെന്റ് വിലയിരുത്തൽ. ഇടത്-വലത് ചേരികൾക്കിടയിലും കുത്തക പത്രങ്ങൾക്കിടയിലും മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങളുടെ ജിഹ്വയാകാനും പാർശ്വവത്കരിക്കപ്പെട്ടവരുടെ ശബ്ദമുയർത്താനും സാധിച്ചുവെന്ന് കരുതുന്ന മാനേജ്മെന്റ് പൂർണ്ണമായില്ലെങ്കിലും ഘട്ടംഘട്ടമായുള്ള സംഘടനാപരമായ ഇടപെടൽ പത്രത്തിലൂടെ നടപ്പാക്കാനാണ് സാധ്യത.
നേര്, നന്മ എന്ന മുദ്രാവാക്യവുമായി മാദ്ധ്യമം ഗ്രൂപ്പിന്റെ തന്നെ കീഴിൽ ആരംഭിച്ച മീഡിയാ വൺ ചാനലിൽ അത്തരമൊരു ഇടപെടലിന്റെ തുടക്കമെന്നോണമാണ് ചില പ്രോഗ്രാം നിയന്ത്രണങ്ങളും ജീവനക്കാരെ പിരിച്ചുവിടുന്നത് അടക്കമുള്ള നടപടികളിലേക്കും നീങ്ങാൻ മാനേജ്മെന്റിനെ നിർബന്ധിതരാക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍