മലപ്പുറം സ്ഫോടനത്തിന്റെ ഉത്തരവാദിത്തം സർക്കാരിനും പ്രതിപക്ഷത്തിനും തന്നെ; മലപ്പുറത്തുകാർ ബേസ് മൂവ്മെന്റിനെ കുറിച്ച് കേട്ടിട്ടില്ലാത്തതുകൊണ്ട് ഭീകരത ഇല്ലാതാവുന്നില്ല; ഐസിസ് പടിവാതിൽക്കൽ എത്തിയിട്ടും എന്തുകൊണ്ടാണ് നമ്മൾ ഇങ്ങനെ കണ്ണടച്ചിരിക്കുന്നത്?
എഡിറ്റോറിയൽ
ലോകം എമ്പാടും പടർന്ന് പിടിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമോഫോബിയയിൽ നിന്നും മാറി നിൽക്കാൻ ബോധപൂർവ്വമായി ചില ഭരണകൂടങ്ങൾ എങ്കിലും ശ്രമിക്കുന്നത് തെറ്റല്ല. എന്നാൽ ഇസ്ലാമോഫോബിയ ഭയന്നോ, ഏതെങ്കിലും ഒരു വിഭാഗത്തിലെ ഒരു ന്യൂനപക്ഷത്തിന്റെ ശത്രുത ഭയന്നോ സത്യത്തിൽ നിന്നും ഒളിച്ചോടുന്നത് ഒരു ജനാധിപത്യ സർക്കാരിന് ഒട്ടും ഭൂഷണമല്ല. നിർഭാഗ്യവശാൽ കൊല്ലം സ്ഫോടനത്തെ ഉമ്മൻ ചാണ്ടി സർക്കാരും, മലപ്പുറം സ്ഫോടനത്തെ പിണറായി സർക്കാരും സമീപിച്ചത് വളരെ നിരാശാകരമായി ആണ് എന്നു പറയാതെ വയ്യ.
മൈസൂരിലും ചിറ്റൂരിലും കൊല്ലത്തും മലപ്പുറത്തും സ്ഫോടനം നടത്തിയത് ഒരേ കൂട്ടരാണ് എന്നു വ്യക്തമാണ്. സ്ഫോടനങ്ങളിലെ സമാനത, സ്ഫോടന സ്ഥലത്ത് നിന്നും കണ്ടെത്തിയ കുറിപ്പുകൾ എന്നിവയിലെല്ലാം ഈ സമാനതയുണ്ട്. വലിയ ദുരന്തത്തിന് ശ്രമിക്കാതെ ഭയപ്പെടുത്തുന്ന സ്ഫോടനങ്ങൾ ആണ് ഇവിടെയെല്ലാം നടപ്പിലാക്കിയത്. നാല് സ്ഫോടനങ്ങളും ആ അർത്ഥത്തിൽ ഒരു മുന്നറിയിപ്പും പരീക്ഷണവും ആയിരുന്നു എന്നുറപ്പിക്കാം. ആദ്യ മൂന്ന് സ്ഫോടനങ്ങളും നടത്തിയത് ആരെന്നു കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല എന്ന നാണക്കേടാണ് ഈ അവസരത്തിൽ ഓർക്കേണ്ടത്.
ആണവ പരീക്ഷണം പോലെ ഒന്നായിരിക്കാം ഭീകരർ ഒരുക്കിയത് എന്നാണ് ഈ രംഗത്തെ കുറിച്ച് അറിയാവുന്നവർ പറയുന്നത്. വിജയകരമായി കൃത്യ സമയത്തും ലക്ഷ്യത്തിലും സ്ഫോടനം ഒരുക്കാൻ സാധിക്കുമോ, സ്ഫോടനം നടത്തിയ ശേഷം ആരുടെയും കണ്ണിൽ പെടാതെ രക്ഷപെടാൻ പറ്റുമോ, സ്ഫോടന ശേഷം പൊലീസ് എങ്ങനെയാണ് പ്രതികരിക്കുക, പ്രതികളെ കണ്ടെത്താനുള്ള സാധ്യതകൾ എന്താണ്, സ്ഫോടനങ്ങൾ സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രതികരണം എന്താണ് തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾ ഈ സ്ഫോടനങ്ങളിലൂടെ അവർ പരീക്ഷിച്ചറിഞ്ഞിരിക്കുകയാണ്. ഈ പരീക്ഷണത്തിൽ അവർ പൂർണമായും വിജയിച്ചിരിക്കുന്നു എന്നു വേണമെങ്കിൽ പറയാം. കൊല്ലം സ്ഫോടനത്തെ കുറിച്ച് ഒരു തുമ്പും കിട്ടിയിട്ടില്ല എന്നു മാത്രമല്ല, ഏറെ വൈകാതെ മറ്റൊരു സ്ഫോടനം കൂടി ഒരുക്കാൻ അവർക്ക് കഴിഞ്ഞു എന്നത് നിസാര കാര്യമല്ല.
ഈ സ്ഫോടനങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ ഐസിസ് ബന്ധം ആരോപിച്ചുണ്ടായ അറസ്റ്റുകളും കൂട്ടി വായിക്കേണ്ടതാണ്. മുൻപൊക്കെ രാജ്യത്ത് എന്തെല്ലാം നടന്നാലും പൂർണമായും സുരക്ഷിതമായ ഒരു നാടായി കരുതിയിരുന്ന കേരളത്തിൽ ഭീകരർ പിടിമുറുക്കുന്നു എന്ന സത്യം കാണാതിരിക്കാൻ കഴിയില്ല. സംസ്ഥാനത്ത് ഏത് നിമിഷവും സ്ഫോടനങ്ങളും ദുരന്തങ്ങളും ഉണ്ടാവാം എന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. തടിയന്റവിട നസീറിനെ പോലെ ഒരു കൊടും ക്രിമിനൽ നമ്മുടെ സംഭാവനയാണ്് എന്നു മറക്കരുത്. കേരളത്തിൽ ഐസിസിന്റെ ശാഖകൾ ആരംഭിച്ചെന്നും അനവധി മലയാളികൾ സിറിയയിലും ഇറാഖിലും പോയി ഐസിസിന് വേണ്ടി പോരാടുന്നു ഒന്നുമൊക്കെയുള്ള വാർത്തകൾ തെല്ലൊന്നുമല്ല ഞെട്ടിക്കുന്നത്.
നമ്മുടെ പടിവാതിൽക്കർ അവർ എത്തി നിൽക്കുന്നു. തൊടുപുഴയിലെ കൈവെട്ട് അവരുടെ ആദ്യ ലക്ഷ്യം ആയിരുന്നു. സോഷ്യൽ മീഡിയയിൽ അഭിപ്രായം പറയുന്നവർക്കെതിരെ പോലും സംഘടിതമായി നടത്തുന്ന അക്രമണം ഇതിന്റെ മറ്റൊരു പ്രതിരൂപമാണ്. തങ്ങൾക്ക് ഇഷ്ടമില്ലാത്തത് എന്ത് പറഞ്ഞാലും ഞങ്ങൾ കൈവെട്ടും അല്ലെങ്കിൽ കാൽ വെട്ടും എന്ന അവസ്ഥ ഭയാനകമാണ്. ഈ അവസ്ഥയിലേയ്ക്കാണ് ഇപ്പോൾ കാര്യങ്ങൾ നീങ്ങുന്നത്. അതിനുള്ള തയ്യാറെടുപ്പ് തന്നെയാണ് കൊല്ലം - മലപ്പുറം സ്ഫോടനങ്ങൾ. ആ സ്ഫോടനങ്ങൾ നൽകുന്ന മുന്നറിയിപ്പ് നമ്മൾ വേണ്ടവിധം കണ്ടില്ലെങ്കിൽ അനുഭവിക്കാൻ പോകുന്നത് നമ്മുടെ തലമുറയാവും.
ഇറാനും ഇറാഖും സിറിയയും ഒക്കെ ഒരു കാലത്ത് സമ്പന്നമായ രാഷ്ട്രങ്ങൾ ആയിരുന്നു എന്നോർക്കണം. യുദ്ധങ്ങളും കലാപങ്ങളും ആണ് അവിടെ ജനജീവിതം ദുഷ്കരമാക്കിയത്. ഭീകരത ആത്യന്തികമായി ഒരു സമൂഹത്തിന് സമ്മാനിക്കുന്നത് ഇതു മാത്രമാണ്. യൂറോപ്പിലും അമേരിക്കയിലും വരെ ഭീകരരുടെ അഴിഞ്ഞാട്ടങ്ങൾ പതിവായിരിക്കുന്നു. യാതൊരുവിധ മുൻകരുതലുകളും ഇല്ലാത്ത ഇന്ത്യയിൽ അതു കുറച്ചു കൂടി എളുപ്പമാണ്. ബംഗ്ലാദേശിൽ ചെന്ന് കള്ള പാസ്പോർട്ട് വാങ്ങിയോ നേപ്പാളിന്റെയോ ഭൂട്ടാന്റെയോ ഒക്കെ അതിർത്തിയിലൂടെ ഒക്കെ ഇന്ത്യയിൽ എത്തുക അനായാസമാണ്. ബംഗാളികൾ എന്നു നമ്മൾ വിളിക്കുന്ന പലരും ബംഗ്ലാദേശ് പൗരന്മാരാണ് എന്നത് ഒരു സത്യമാണ്.
ഇത്രയും ഭീതിദമായ ഒരു സാഹചര്യം ഉണ്ടായിട്ടും വേണ്ടത്ര കരുതൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല എന്നത് ഖേദകരമാണ്. കൊല്ലം കലക്ടറേറ്റ് സ്ഫോടനം നടത്തിയവരെക്കുറിച്ച് ഒരു സൂചനയുമില്ല എന്ന് മാത്രമല്ല മലപ്പുറത്ത് കൂടി സ്ഫോടനം ഉണ്ടായപ്പോൾ ചില ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുക മാത്രമാണ് ചെയ്യുന്നത് എന്നത് നിരാശാജനകമാണ്. ഇത്ര നാളായിട്ടും കൊല്ലം സ്ഫോടനത്തെക്കുറിച്ച് ഒരു സൂചനയും കണ്ടെത്താൻ കഴിയാത്ത പൊലീസ് സംഘത്തെ തന്നെയാണ് മലപ്പുറത്തേക്കും നിയമിച്ചത് എന്നതാണ് അതിനേക്കാൾ ഖേദകരം.
സർക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും സമീപനം ഒരേ പോലെ തണുത്തതും, നിരാശാജനകവുമാണ് എന്നു പറയാതെ വയ്യ. മലപ്പുറത്തെ ആർക്കും ഇപ്പോൾ കേൾക്കുന്ന ഒരു സംഘടനയെക്കുറിച്ച് ഒന്നും അറിയില്ലെന്നും, മതസൗഹാർദ്ദം ഇല്ലാതാക്കൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഇതൊക്കെയെന്നുമാണ് പ്രതിപക്ഷം പറയുന്നത്. സർക്കാരിന്റെ നിലപാടും അതിൽ ഒട്ടും വ്യത്യസ്തമല്ല എന്നു തെളിയിക്കുന്നതാണ് ഇത്രയും നിർണായകമായ ഒരു കേസ് അന്വേഷിക്കാൻ ഒരു നാർക്കോട്ടിക് സെൽ ഡിവൈഎസ്പിയെ അന്വേഷണ ചുമതല ഏൽപ്പിച്ചത്. ഡിജിപി നേരിട്ടോ, ഏതെങ്കിലും ഒരു എഡിജപിയോ എങ്കിലും അന്വേഷിക്കേണ്ട പ്രധാനപ്പെട്ട ഒരു കേസാണ് ഇങ്ങനെ ഒരു ഡിവൈഎസ്പിയുടെ കരുണയ്ക്ക് വിട്ടതെന്നോർക്കണം.
നാർക്കോട്ടിക് സെൽ ഡിവൈഎസ്പി എന്നു കേട്ടാൽ എന്തോ ഭയങ്കര സംഭവം ആണെന്ന് തോന്നും. എന്നാൽ ഡിവൈഎസ്പിമാരുടെ എണ്ണം തികയ്ക്കാനായി സർക്കാർ ജില്ലാ സ്ഥാനങ്ങളിൽ നിയമിക്കുന്ന ഒരു ഉദ്യോഗസ്ഥനാണ് നാർക്കോട്ടിക് സെൽ ഡിവൈഎസ്പി. അവരുടെ പണി മയക്കുമരുന്നു വേട്ടയാണെങ്കിലും ആർക്കും വേണ്ടാത്ത കേസുകൾ ഏൽപ്പിക്കുന്നതാണ് പൊതുവേ കണ്ടു വരുന്നത്. മുൻപ് ഭരണഘടന വിരുദ്ധമായി ഐറ്റി ആക്ടിലെ 66 എ നിലനിന്നിരുന്ന സമയത്ത് മറുനാടനെതിരെ ആര് പരാതി കൊടുത്താലും ഇത്തരം നാർക്കോട്ടിക് സെൽ ഡിവൈഎസ്പിമാരായിരുന്നു കേസ് അന്വേഷിച്ചിരുന്നത്. വെറുതേ ഒരു അന്വേഷണം നടത്തി കേസ് അവസാനിപ്പിക്കുകയാണ് ഇവരുടെ ജോലി. നാർക്കോട്ടിക് സെൽ ഡിവൈഎസ്പിയെ നിയമിക്കുക വഴി സർക്കാർ ഈ വിഷയത്തിൽ വളരെ തണുത്ത നിലപാടാണ് എടുക്കുന്നത് എന്നു വ്യക്തമാവുകയാണ്.
ഡിജിപി നേരിട്ടോ, സംസ്ഥാനത്തെ ഏതെങ്കിലും ഒരു എജിപിയോ നടത്തേണ്ട അന്വേഷണമാണിത്. ആരാണ് സ്ഫോടനം നടത്തിയത് എന്നും കണ്ടെത്താതിരിക്കുന്നത് പൊലീസിന് നാണക്കേടാണ്. ഇനി അഥവാ പ്രതിപക്ഷം ആരോപിക്കുന്നതുപോലെ തെറ്റിദ്ധാരണകൾ പരത്തി ഒരു സമുദായത്തെ അക്രമിക്കാൻ ചിലർ നടത്തുന്ന ശ്രമം ആണിതെങ്കിലും അതിന് ചുക്കാൻ പിടിക്കുന്നവരെയും കണ്ടെത്തി ശിക്ഷിക്കണം. അല്ലെങ്കിൽ നമ്മൾ നേരിടാൻ പോകുന്നത് ഭീതിദമായ അവസ്ഥയാകുമെന്ന് തീർച്ച.
ഈ വിഷയത്തിൽ ബിജെപി നേതാവ് ഒ രാജഗോപാൽ മാത്രമാണ് ഗൗരവതരമായ ഒരു നിലപാട് എടുത്തത് എന്നു പറയാതിരിക്കാൻ കഴിയില്ല. സർക്കാരിന്റെ അലംഭാവത്തിൽ പ്രതിഷേധിച്ച് നിയമസഭയിൽ നിന്നും രാജഗോപാൽ ഇറങ്ങിപ്പോയത് വളരെ പ്രതീകാത്മകമായ ഒരു പ്രതിഷേധം ആയിരുന്നു. സംസ്ഥാന സർക്കാർ വിഷയത്തിന്റെ ഗൗരവം മനസിലാക്കുന്നില്ലെങ്കിലും എൻഐഎ ഗൗരവമായി തന്നെ എടുത്ത് അന്വേഷണം ആരംഭിച്ചു എന്നത് ആശ്വാസകരമാണ്. ഈ കേസ് വാസ്തവത്തിൽ അന്വേഷിക്കേണ്ടത് എൻഐഎ തന്നെയാണ്. ഷൗക്കത്ത് അലിയെപ്പോലെയുള്ള രാജ്യസ്നേഹികളും മിടുക്കന്മാരുമായ ഉദ്യോഗസ്ഥർക്ക് അതിനുള്ള കഴിവ് ഉണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്