ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയ കൂട്ടബലാത്സംഗ കേസിലെ രാഷ്ട്രീയ ഉന്നതൻ സിപിഐ(എം) നേതാവായ വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ; ഇരയാക്കപ്പെട്ടത് തൃശ്ശൂർ അത്താണി സ്വദേശിനിയായ യുവതി; നടിയുടെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ വിഷയത്തിൽ ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫീസും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഉന്നത രാഷ്ട്രീയ നേതാവും നാല് സുഹൃത്തുക്കളും ചേർന്ന് തെറ്റിദ്ധരിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്ത യുവതിയുടെ കാര്യം നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി വെളിപ്പെടുത്തുകയുണ്ടായി. ഈ കേസിലെ ഇരയാക്കപ്പെട്ട യുവതി തൃശ്ശൂർ അത്താണി സ്വദേശിനിയാണെന്നും പ്രതിസ്ഥാനത്തുള്ള ഉന്നത രാഷ്ട്രീയ നേതാവ് കേരളം ഭരിക്കുന്ന പാർട്ടിയിലെ കൗൺസിലറാണെന്നും മറുനാടൻ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഭാഗ്യലക്ഷ്മി കേരളത്തെ നടുക്കുന്ന വിധത്തിൽ ഈ ബലാത്സംഗത്തെ കുറിച്ചുള്ള വെളിപ്പെടുത്തൽ നടത്തിയത്. ഈ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയായതോടെ മുഖ്യമന്ത്രിയുടെ ഓഫീസും ഭാഗ്യലക്ഷ്മിയിൽ നിന്നും വിവരങ്ങൾ തിരക്കി.
ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ് ആണ് വലിയ ചർച്ചകൾക്ക് വഴിവച്ചത്. ഭർത്താവിന്റെ സുഹൃത്തുക്കൾ ബലാൽസംഗത്തിന് ഇരയാക്കിയെന്നും പരാതി നൽകിയപ്പോൾ പൊലീസ് ഉദ്യോഗസ്ഥർ അപമര്യാദയായി പെരുമാറിയെന്നും ഇര തന്നോട് പറഞ്ഞതായി അവർ എഴുതിയിരുന്നു. ഈ വെൡപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ ഏറെ വിവാദമായതോടെ ഇതേക്കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വിവരങ്ങൾ തിരക്കി. ഇക്കാര്യം ഭാഗ്യലക്ഷ്മി തന്നെയാണ് വ്യക്തമാക്കിയത്. കൂട്ടബലാത്സംഗത്തിന് ഇരയായ സ്ത്രീയോട് കൂടി സംസാരിക്കാമെന്ന് മുഖ്യമന്ത്രിയുടെ മീഡിയാ സെല്ലിൽ നിന്നുള്ളവർ തനിക്ക് ഉറപ്പു നൽകിയെന്നുമാണ് അവർ വ്യക്തമാക്കി. ഇരയായ സ്ത്രീക്ക് നീതീ ലഭിക്കാൻ ഏതറ്റം വരെ പോകുമെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.
അതേസമയം രണ്ട് വർഷം മുമ്പാണ് ഇത്തരമൊരു സംഭവം നടന്നത്. എന്നാൽ, അന്ന് യുവതി കേസ് നൽകാൻ തയ്യാറായതുമില്ല. ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് യുവതി പരാതിയുമായി രംഗത്തെത്തിയതെന്നാണ് മറുനാടന്റെ അന്വേഷണത്തിൽ വ്യക്തമായത്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൃശ്ശൂർ പേരാമംഗലം പൊലീസ് നാല് പേർക്കെതിരെ കേസെടുക്കുകയുമുണ്ടായി. വടക്കാഞ്ചേരി നഗരസഭാ കൗൺസിലറും സിപിഐ(എം) പ്രാദേശിക നേതാവിനും മറ്റ് മൂന്ന് പേർക്കെതിരെയുമായിരുന്നു യുവതിയുടെ പരാതി. 2014ൽ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്. എന്തുകൊണ്ടാണ് യുവതി ഇത്രയും കാലം പരാതി നല്കാതെ പിൻവലിഞ്ഞു നിന്നതെന്ന ചോദ്യത്തിന് ഇനിയും ഉത്തരമായിട്ടില്ല.
ഫോർട്ട്കൊച്ചി സ്വദേശിനിയായ യുവതി ഭർത്താവിനോടൊപ്പം തൃശ്ശൂരിൽ താമസിച്ചുവരികയായിരുന്നു. അത്താണി സിൽക്കിനു സമീപം പ്രതികളുടെ അയൽവാസിയായിരുന്നു. ആലുവയിൽ ജോലി ചെയ്യുന്ന ഭർത്താവിന് അപകടത്തിൽ പരിക്കുപറ്റിയെന്നറിയിച്ച് നാലുപേരും ചേർന്ന് കാറിൽ കയറ്റിക്കൊണ്ടുപോയി. മെഡിക്കൽ കോളേജിനു സമീപം ആളൊഴിഞ്ഞ വീട്ടിൽ കയറ്റി ലൈംഗികമായി പീഡിപ്പിക്കുകയും വീഡിയോയിൽ പകർത്തുകയും ചെയ്തു. പിന്നീട് വീഡിയോ ചിത്രങ്ങൾ കാട്ടി പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. ഭീഷണിയുള്ളതുകൊണ്ടാണ് പരാതി നൽകുവാൻ വൈകിയതെന്നാണ് യുവതി ചൂണ്ടിക്കാട്ടിയത്.
പൊലീസിൽ പരാതി നൽകിയിട്ടും നടപടി എടുത്തില്ലെന്നാണ് യുവതി ആരോപിച്ചത്. ഇതോടെ ക്രൈം ഡിറ്റാച്ച്മെന്റ് റൂറൽ ഡിവൈ.എസ്പി.ക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്തും. പേരാമംഗലം സിഐയുടെ നിർദേശപ്രകാരം മെഡിക്കൽ കോളേജ് പൊലീസാണ് ഈ കേസ് അന്വേഷിക്കുന്നത്. കൂട്ടബലാത്സംഗത്തിനാണ് കേസെടുത്തതും അന്വേഷണം നടക്കുന്നതും. എന്നാൽ, അന്ന് യുവതിയുടെ പരാതിയിൽ പൊലീസുകാർ അടക്കം സംശയം പ്രകടിപ്പിച്ചിരുന്നു. വ്യക്തിപരമായ പ്രശ്നങ്ങളെ തുടർന്നാണ് യുവതി പരാതിയുമായി രംഗത്തെത്തിയതെന്ന സംശയവും ഉയർന്നു. കേസ് ഒത്തുതീർപ്പാക്കാനും ശ്രമങ്ങൾ നടന്നു.
ഇര സ്ഥാനത്തുള്ള യുവതിയെ കുറിച്ച് രണ്ട് ദിവസം മുമ്പാണ് ഭാഗ്യലക്ഷ്മി ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. ഇതേക്കുറിച്ച് അന്വേഷിച്ച് ചെന്നപ്പോൽ പ്രതിസ്ഥാനത്തുള്ളത് സിപിഐ(എം) നേതാവാണ്. മുഖ്യമന്ത്രിയുടെ മീഡിയാ സെൽ വിഷയത്തിൽ ഇടപെട്ടതോടെ കൃത്യമായ അന്വേഷണം ഈ സംഭവത്തിൽ ഉണ്ടാകും. പരാതിയുടെ വിശ്വാസ്യത അടക്കം പരിശോധിക്കാനാണ് സാധ്യത കൂടുതൽ.
ഭാഗ്യലക്ഷ്മി ഫേസ്ബുക്കിലൂടെ നടത്തിയ വെളിപ്പെടുത്തലിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്:
'ഇത് വായിക്കുന്നവർ വിചാരിക്കും ഇതൊരു സിനിമാക്കഥയാണെന്ന്. അല്ല സുഹൃത്തുക്കളെ.വ്യക്തമായി അന്വേഷിച്ചു.സത്യമാണെന്ന് ബോധ്യപ്പെട്ട് വളരെയധികം വേദനയോടെയാണ് ഇതെഴുതുന്നത്. രാത്രി 8മണിയായിക്കാണും, ഫോൺ ബെല്ലടിച്ചു. ഒരു സ്ത്രീ ശബ്ദം.. ഭാഗ്യലക്ഷ്മി ചേച്ചിയാണോ?പിന്നീട് ഒന്നും മിണ്ടുന്നില്ല..സ്ത്രീയുടെ കരച്ചിൽ മാത്രം. ഇങ്ങനെയുള്ള ഫോൺ കാളുകൾ ഈയിടെയായി എനിക്ക് ശീലമായിരിക്കുന്നു..ആരാ?എന്തിനാ കുട്ടി കരയുന്നേ?. ഞാൻ ചോദിച്ചു.എനിക്ക് ചേച്ചിയെ ഒന്ന് കാണണം.കരച്ചിലിനിടയിൽ അവൾ പറഞ്ഞു..വെറുതെ ഒരു പെൺകുട്ടി കരയില്ല, കാര്യമായ എന്തോ പ്രശ്നമുണ്ടെന്ന് തോന്നിയത്കൊണ്ട് ഞാൻ പറഞ്ഞു.അതിനെന്താ വീട്ടിലേക്ക് വരൂ..ഞാൻ അഡ്രസ്സ് പറഞ്ഞു കൊടുത്തു.
പിറ്റേ ദിവസം രാവിലെ എത്താമെന്ന് പറഞ്ഞ് ഫോൺ വച്ചു..ഗൗരവമുള്ള എന്തോ പ്രശ്നമാണെന്ന് തോന്നിയത്കൊണ്ട് എല്ലാ ജോലിയും മാറ്റി വച്ച് ഞാൻ ആ കുട്ടിയെ കാത്തിരുന്നു...രാവിലെ ഒരു പതിനൊന്ന് മണിയോടെ അവരെത്തി..ഭാര്യയും ഭർത്താവും. ഏകദേശം 35, 40 വയസ്സ് പ്രായമുള്ള ഒരു മെലിഞ്ഞ സ്ത്രീ .സാമാന്യം ഭേദപ്പെട്ട വീട്ടിലെയാണെന്ന് തോന്നുന്ന വസ്ത്രധാരണം..കരഞ്ഞ് വീർത്ത കണ്ണുകൾ.ചിരിക്കാൻ മറന്നുപോയ മുഖം.പറന്നു കിടക്കുന്ന തലമുടി..കസേരയിൽ ഇരുന്നപാടേ കരയാൻ തുടങ്ങി.നിസ്സഹായതയോടെ തല കുനിഞ്ഞിരിക്കുന്ന ഭർത്താവ്..ഒന്നും മിണ്ടാതെ ഞാനും..''അവൾ മാഡത്തിനോട് സംസാരിക്കട്ടെ ഞാൻ പുറത്ത് നിൽക്കാം'' എന്ന് പറഞ്ഞ് അയാൾ പുറത്തിറങ്ങി വാതിലടച്ചു..
ഞാൻ കൊടുത്ത വെള്ളം കുടിച്ച് അവൾ പറഞ്ഞു തുടങ്ങി..അവർ ഭാര്യയും ഭർത്താവും രണ്ട് കുട്ടികളുമടങ്ങുന്ന സ്നേഹമുള്ള ഒരു കൊച്ചു കുടുംബം.ഭർത്താവിന് ചെറിയ വരുമാനമേ ഉള്ളൂ.അമിതമായ മദ്യപാനം മാത്രമായിരുന്നു അയാൾക്കുണ്ടായിരുന്ന ഒരേയൊരു ദുശ്ശീലം..വീട്ടിൽ ഭർത്താവില്ലാതിരുന്ന ഒരു ദിവസം ഭർത്താവിന്റെ നാല് സുഹൃത്തുക്കൾ അവളോട് വന്ന് പറഞ്ഞു ''ചേട്ടന് ചെറിയൊരു പ്രശ്നമുണ്ട് ചേച്ചി അത്യാവശ്യമായി ഒന്ന് ആശുപത്രിവരെ വരണമെന്ന്.'' കഴിഞ്ഞ കുറേ കാലങ്ങളായി ആ വീട്ടിലെ നിത്യ സന്ദർശകരായി ചേച്ചീ ചേട്ടാ എന്ന് വിളിച്ച് അവൾ വിളമ്പിക്കൊടുത്ത ഭക്ഷണവും കഴിച്ച് സഹോദര തുല്യരായി കഴിഞ്ഞ ആ നാല് പേരെ സംശയിക്കാൻ അവൾക്ക് തോന്നിയില്ല.അതിലൊരാൾ ഒരു രാഷ്ട്രീയ പാർട്ടിയിൽ ഉന്നതനുമാണ്.ആ വിശ്വാസത്തിൽ അവൾ ആ നാല് പേരോടൊപ്പം കാറിൽ പുറപ്പെട്ടു.
ആശുപത്രിയുടെ വഴിയും വിട്ട് കാറ് വെറെയെങ്ങോട്ടോ പോകുന്നത് കണ്ട് അവൾക്ക് സംശയം തോന്നി. ദേഷ്യപ്പെട്ടു ഒച്ചവച്ചു..നാല് പുരുഷന്മാരുടെ ബലിഷ്ഠമായ കൈകൾക്ക് ഒരു സ്ത്രീയുടെ നിലവിളി ഇല്ലാതാക്കാൻ എന്ത് ബുദ്ധിമുട്ട്.? നഗരത്തിൽ നിന്ന് മാറി ആളൊഴിഞ്ഞ ഒരു വീട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി,നാലുപേരും മാറി മാറി അവളെ പിച്ചി ചീന്തി..വിജനമായ ആ പ്രദേശത്ത് അവളുടെ നിലവിളിക്ക് ശക്തി പോരാതെ അതൊരു ദീനരോദനം മാത്രമായി..ആ രാക്ഷസന്മാർ തന്നെ അവളെ വീട്ടിൽ കൊണ്ടുവന്ന് എറിഞ്ഞിട്ട് പറഞ്ഞത്രേ,''നടന്നത് മുഴുവൻ ഞങ്ങൾ വീഡിയോ എടുത്തിട്ടുണ്ട്. നീയിത് ആരോടെങ്കിലും പറഞ്ഞാൽ...പിന്നെ അറിയാല്ലോ''.. ആരോടും ഒന്നും പറയാനുള്ള ധൈര്യമില്ലാതെ എന്ത് ചെയ്യണമെന്നറിയാതെ അവളൊരു ജീവശ്ശവം പോലെ നടന്നു..അവളുടെ പെരുമാറ്റത്തിലെ മാറ്റം കണ്ട് നിർബന്ധിച്ച് ചോദിച്ച ഭർത്താവിനോട് അവൾ നടന്നത് മുഴുവൻ പറഞ്ഞപ്പോഴേക്ക് മൂന്ന് മാസങ്ങൾകഴിഞ്ഞിരുന്നു..ഭർത്താവിന്റെ നിർബന്ധത്തിൽ കേസ് കൊടുത്തു. ആ നാല് പേരെയും സ്റ്റേഷനിൽ വിളിപ്പിച്ച് അവളുടെ മുൻപിൽ നിർത്തി പൊലീസ് ഉദ്യോഗസ്ഥൻ ചോദിച്ചു ''ഈ നാല് പേരാണോ ഈ പരാതിയിൽ പറഞ്ഞിരിക്കുന്നവർ.''?.''അതെ സാർ'' എന്ന് പറഞ്ഞ അവളോട് ചിരിച്ച്കൊണ്ട് ആ ഉദ്യോഗസ്ഥൻ പച്ചക്ക് ചോദിച്ചത്രേ ''ഇവരിൽ ആര് ചെയ്തപ്പോഴാണ് നിനക്ക് നല്ല സുഖം തോന്നിയത്?''ഈ വാചകം എന്റെ മുൻപിലിരുന്ന് പറയുമ്പോൾ അവൾ ഉറക്കെ നിലവിളിച്ച് കരയുകയായിരുന്നു..ഞാനും..
കരച്ചിലിനിടയിൽ അവൾ പറഞ്ഞു ' എന്റെ ചേച്ചീ ''ബലാത്സംഗം ചെയ്യപ്പെട്ടപ്പോൾ അനുഭവിച്ചതിനേക്കാൾ വേദനിച്ച് നിലവിളിച്ചു ഞാനന്ന്.''കുറച്ച് വെള്ളം കുടിച്ചിട്ട് അവൾ തുടർന്നു..''പിന്നീടങ്ങോട്ട് പൊലീസുകാരുടെ ചോദ്യങ്ങൾ കൊണ്ടുള്ള മാനസിക ബലാത്സംഗമായിരുന്നു ഒരാഴ്ചയോളം...സംഭവം നടന്ന് മൂന്ന് മാസങ്ങൾ കഴിഞ്ഞ് കേസ് കൊടുത്തതുകൊണ്ട് എന്റെ പക്കൽ തെളിവുകളൊന്നുമില്ല എന്ന ധൈര്യം തന്നെയാവാം അവരുടെ ഈ മാനസീക പീഡനങ്ങൾക്ക് കാരണം..അത് താങ്ങാവുന്നതിനപ്പുറമായാൽ സ്ത്രീക്ക്, മാനവുമില്ല,മാനഭംഗവുമില്ല,ബലാത്സംഗവുമില്ല.. ബലാത്സംഗത്തിനിരയായ ഒരു സ്ത്രീക്കും ഈ രാജ്യത്ത് നീതി കിട്ടില്ല എന്ന് ഉറപ്പായപ്പോൾ ഞാൻ കേസ് പിൻവലിച്ചു.
ഈ രാജ്യത്ത് നിയമം കുറ്റവാളികൾക്കൊപ്പമാണ് എന്നതിന്റെ തെളിവാണ് സൂര്യ നെല്ലി പെൺകുട്ടിയും, നിർഭയയും സൗമ്യയും.ഇനി വരാൻ പോകുന്ന ജിഷ യുടെ അവസ്ഥയും ഇത് തന്നെയാവും.. നിർഭയയും,സൗമ്യയും ജിഷയും ഒക്കെ മരിച്ചത് നന്നായി ചേച്ചി അല്ലെങ്കിൽ സൂര്യനെല്ലി പെൺകുട്ടിയെ 16 വർഷമായി ചോദ്യം ചെയ്ത് പീഡിപ്പിക്കുന്നത്പോലെ ഇവരും പീഡനമനുഭവിക്കേണ്ടി വന്നേനെ.''അവൾ ഒറ്റ ശ്വാസത്തിൽ ഇത്രയും പറഞ്ഞ് നിർത്തി..അപ്പോഴും അവളുടെ കണ്ണുനീർ നിർത്താതെ ഒഴുകുന്നുണ്ടായിരുന്നു.. എന്ത് പറഞ്ഞ് സമാധാനിപ്പിക്കും ഈ പെൺകുട്ടിയെ എന്നോർത്ത് വിങ്ങുന്ന മനസ്സുമായി നിറ കണ്ണുമായി അമ്പരന്ന് ഇരുന്നുപോയി ഞാൻ.. ഇതെന്നാണ് സംഭവിച്ചത് ?ഞാൻ ചോദിച്ചു.രണ്ട് വർഷമായി.രണ്ട് വർഷത്തിന് ശേഷം ഞാനെന്താണ് ഇനി കുട്ടിക്ക് വേണ്ടി ചെയ്യേണ്ടത്?.നിസ്സഹായാവസ്ഥയിൽ സങ്കടം അടക്കിക്കൊണ്ട് ഞാൻ ചോദിച്ചു.
''ചേച്ചീ ഈ രണ്ട് വർഷമായി എനിക്കും എന്റെ ഭർത്താവിനും ഉറങ്ങാൻ സാധിക്കുന്നില്ല ,ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല,കുട്ടികളുടെ കാര്യമന്വേഷിക്കാൻ പറ്റുന്നില്ല,ബലാത്സംഗം ചെയ്യപ്പെട്ട നിമിഷം മനസ്സിൽ നിന്ന് മായാത്തത്കൊണ്ട് എനിക്കും ഭർത്താവിനും കുടുംബജിവിതം നയിക്കാൻ പറ്റുന്നില്ല..എന്നിട്ടും പരസ്പരം സ്നേഹമുള്ളത്കൊണ്ട് മക്കളെയോർത്ത് ആത്മഹത്യ ചെയ്യാതെ ഞങ്ങൾ ജീവിക്കുന്നു..പക്ഷേ ഞങ്ങളെ ഈ ദുരവസ്ഥയിൽ എത്തിച്ച ബലാത്സംഗ വീരന്മാരായ ആ നാല് പേരോ.. സസുഖം സമൂഹത്തിൽ മാന്യന്മാരായി വാഴുന്നു..ഞങ്ങൾ വേദന പുറത്ത് പറയാനാവാതെ ദിനം ദിനം നീറി നീറി ശവങ്ങളെപ്പോലെ ജീവിക്കുന്നു.. ഇപ്പൊ അവറ്റകൾ എന്റെ ഭർത്താവിനോട് പറയുന്നു ''ഞങ്ങൾ നാലുപേരും ഉപയോഗിച്ച അവളോടൊപ്പം എന്തിനാടാ നീ ജീവിക്കുന്നേ വലിച്ചെറിയെടാ എന്ന്''.എനിക്കിത് സഹിക്കാൻ വയ്യ ചേച്ചി, ഞാൻ ജീവിക്കണോ മരിക്കണോ?..ഒരു സഹായത്തിനോ മനസ്സ് തുറന്ന് സംസാരിക്കാനോ ആശ്വസിപ്പിക്കാനോ ആരുമില്ല..ഈ മാനസിക പീഡനം സഹിച്ച് ഇനിയെത്ര കാലം ഞാനിങ്ങനെ ജീവിക്കണം...?''
നെഞ്ച്പൊട്ടിക്കരയുന്ന ഈ പെൺകുട്ടിയോട് എന്ത് പോംവഴിയാണ് ഞാൻ പറയേണ്ടത് ?..ബലാത്സംഗം ചെയ്യുന്നവൻ ആഗ്രഹിക്കുന്നതും ഇരയുടെ ജീവൻ ഇല്ലാതാവുന്നതിലൂടെ തെളിവുകൾ ഇല്ലാതാക്കുക എന്ന് തന്നെയാണ്..അത് ആത്മഹത്യയായാൽ ബലാത്സംഗം ചെയ്തവനും നിയമത്തിനും സൗകര്യമായി. കുറ്റം ചെയ്തവനെ വധിക്കേണ്ടതില്ലല്ലോ. നിയമവും സമൂഹവും നമ്മെ ഒരു തരത്തിലും സഹായിക്കില്ല എന്ന് അറിഞ്ഞുകാണ്ട് തന്നെ. ഇത് പോലെ അറിയപ്പെടാതെ പോകുന്ന, പീഡനങ്ങൾ സഹിച്ച എത്രയെത്ര പെൺകുട്ടികളും, സ്ത്രീകളും അമ്മമാരുമുണ്ടാവും ഈ രാജ്യത്ത്?.
ഹേ സ്ത്രീയേ നീ വെറുമൊരു ഭോഗവസ്തുവല്ലെന്ന് നീ തന്നെ സമൂഹത്തെ ബോദ്ധ്യപ്പെടുത്തുകയല്ലാതെ നിനക്കീ ഭൂമിയിൽ നിലനിൽപ്പില്ലെന്ന സത്യം ഇനിയെങ്കിലും നീ മനസ്സിലാക്കൂ. നിനക്ക് സാധിക്കാത്തതായി ഒന്നുമില്ല. നിന്റെ കൈയിൽ എന്നും ഒരു ആയുധമുണ്ടാവണം..ഓരോ സ്ത്രീയുടെ ഉള്ളിലും ഒരു പ്രതികാര ദുർഗ്ഗയുണ്ട് എന്ന് നമുക്ക് സ്വയം ബോദ്ധ്യപ്പെടുകയും ബോദ്ധ്യപ്പെടുത്തുകയും വേണം...സങ്കടവും രോഷവും സഹിക്കുന്നില്ല. ആ വൃത്തികെട്ടവന്മാരെ ഒന്നും ചെയ്യാൻ സാധിക്കാത്ത ഒരു രാജ്യത്ത് ജനിക്കേണ്ടി വന്നതിൽ ലജ്ജ തോന്നുന്നു.'
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്