ഭക്ഷ്യധാന്യങ്ങൾക്ക് നികുതിയില്ല; മറ്റ് അവശ്യവസ്തുക്കൾക്ക് അഞ്ചുശതമാനം മാത്രം ടാക്സ്; നാലു സ്ലാബുകളിൽ ചരക്കുസേവന നികുതി നടപ്പിലാകുമ്പോൾ രാജ്യം പ്രതീക്ഷിക്കുന്നത് വിലക്കയറ്റമില്ലാത്ത ഇന്ത്യ; പണികിട്ടുന്നത് കുടിയന്മാർക്കും പുകവലിക്കാർക്കും പിന്നെ ആഡംബരപ്രിയർക്കും
മറുനാടൻ ഡെസ്ക്
മുൻനിര ലോകരാജ്യങ്ങളിലെല്ലാം വിജയകരമായി നടപ്പിലായ ചരക്കുസേവന നികുതി സമ്പ്രദായം ഇന്ത്യയിൽ അടുത്ത വർഷം ഏപ്രിൽമുതൽ നടപ്പിലാക്കുന്നതിന് അന്തിമ ചർച്ചകൾ രാജ്യതലസ്ഥാനത്ത് പുരോഗമിക്കുമ്പോൾ ഏറ്റവും ആശ്വാസമാകുന്നത് രാജ്യത്തെ സാധാരണക്കാർക്കുതന്നെ. ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിൽ കേരളത്തിന് തന്നെയാകും ജിഎസ്ടി അഥവാ ചരക്കുസേവന നികുതി സമ്പ്രദായം നടപ്പിൽ വരുന്നതിൽ നിന്നുള്ള നേട്ടങ്ങളേറെയുമെന്ന് ഇവിടത്തെ സാമ്പത്തിക വിദഗ്ധരും വിലയിരുത്തുന്നു.
രാജ്യത്തെ സംസ്ഥാന ധനമന്ത്രിമാരും വിദഗ്ധരും പങ്കെടുക്കുന്ന അന്തിമഘട്ട ചർച്ച ഡൽഹിയിൽ പുരോഗമിക്കുമ്പോൾ ഉൽപന്നങ്ങളുടെ ഇനംതിരിച്ച് ഓരോ സഌബിനും നികുതി എത്രയായിരിക്കണമെന്ന കാര്യത്തിൽ ധാരണയായിക്കഴിഞ്ഞു. നികുതിപിരിവിലെ അഴിമതിയും തട്ടിപ്പുകളും വലിയൊരളവിൽ ഇല്ലാതാകുമെന്നതിനാൽ ദശാബ്ദങ്ങളായി രാജ്യം കാത്തിരിക്കുന്ന നികുതി നിർണയ സമ്പ്രദായമാണ് നടപ്പിൽ വരാൻ പോകുന്നത്.
ഏറെക്കാലമായി നടന്ന ചർച്ചകളുടേയും വിട്ടുവീഴ്ചകളുടേയും ഫലമായാണ് പാർലമെന്റിൽ എഐഎഡിഎംകെ ഒഴികെയുള്ള എല്ലാ കക്ഷികളുടെയും പിന്തുണയോടെ ബിൽ മോദി സർക്കാരിന് പാസാക്കിയെടുക്കാൻ കഴിഞ്ഞത്.
ചരക്കുകളുടേയും സേവനങ്ങളുടെയും ഉൽപാദനം, വിപണനം ഉപഭോഗം എന്നീ മേഖലകളിൽ ചുമത്തപ്പെടുന്ന ജിഎസ്ടിക്കുവേണ്ടി രണ്ടായിരാമാണ്ടിൽ വാജ്പേയി സർക്കാരിന്റെ കാലത്തുതന്നെ ശ്രമം തുടങ്ങിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. പതിനേഴു വർഷങ്ങൾ നീണ്ട ചർച്ചകളുടേയും സമവായങ്ങളുടേയും ഫലമായാണ് ഇപ്പോൾ ഈ ആശയം മറ്റൊരു ബിജെപി സർക്കാർ കേന്ദ്രം ഭരിക്കുമ്പോൾ നടപ്പാവുന്നത്.
രാജ്യം സ്വതന്ത്രമായതിനുശേഷം നടപ്പിലാകുന്ന ഏറ്റവുംവലിയ നികുതിസമ്പ്രദായ പരിഷ്കരണമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ ജിഎസ്ടിയെ വിശേഷിപ്പിക്കുന്നത്. ജിഎസ്ടി പ്രകാരം നികുതി ചുമത്തേണ്ട സഌബുകൾ തീരുമാനിക്കപ്പെട്ടതോടെ ഏതൊക്കെ സാധനങ്ങൾക്ക് വിലകൂടുമെന്നും ഏതിനെല്ലാം കുറയുമെന്നുമെല്ലാമുള്ള ഏകദേശ ധാരണയായിക്കഴിഞ്ഞു.
സാധാരണക്കാരുടെ കീശയിൽ കാര്യമായി കയ്യിടാതെ ആഡംബരാവശ്യങ്ങൾക്ക് പണംചെലവിടുന്നവരെ പിടികൂടി സർക്കാർ ഖജനാവ് പുഷ്ടിപ്പെടുത്തുമെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയതോടെ രാജ്യത്ത് വിലക്കയറ്റത്തിന് വൻ കുറവുണ്ടാവുമെന്ന ധാരണ ഇപ്പോഴേ സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞു. അവശ്യസാധനങ്ങൾക്ക് ഏറ്റവും കുറഞ്ഞ നികുതി നിർണയിക്കപ്പെട്ടതോടെയാണ് ഇത് സാധ്യമായത്.
ഭക്ഷ്യധാന്യങ്ങൾക്ക് നികുതിയില്ല; മറ്റു ഭക്ഷ്യവസ്തുക്കൾക്ക് അഞ്ചുശതമാനം നികുതി മാത്രം
നാലു സ്ലാബുകളാണ് വിവിധ വസ്തുക്കൾക്കായി നികുതി ചുമത്തുന്നതിന് നിർണയിച്ചിട്ടുള്ളത്. അഞ്ച്, 12, 18, 28 ശതമാനം നികുതികളിലാണ് സഌബുകൾ. ഭക്ഷ്യധാന്യങ്ങളെ നികുതിയിൽ നിന്ന് പൂർണമായും ഒഴിവാക്കുകയും ഭക്ഷ്യഎണ്ണ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളെയെല്ലാം അഞ്ചുശതമാനം കുറഞ്ഞ നികുതി ഈടാക്കുന്ന സഌബിൽ ഉൾപ്പെടുത്തുകയും ചെയ്തതോടെ സാധാരണക്കാർക്ക് ഏറ്റവും ഗുണംചെയ്യുന്ന നികുതി സമ്പ്രദായമാണ് വരാൻ പോകുന്നതെന്ന പ്രഖ്യാപനം കൂടിയായി അത്. വിലക്കയറ്റത്തിന് വലിയൊരളവിൽ കൂച്ചുവിലങ്ങിടാൻ ഇതിലൂടെ കഴിയുമെന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്.
ഏല്ലാ സേവനങ്ങളെയും ചില ചരക്കുകളേയും 12 ശതമാനം, 18 ശതമാനം എന്നീ സഌബുകളുടെ പരിധികളിൽ ഉൾപ്പെടുത്തി. സോഡ മുതലുള്ള പാനീയങ്ങൾക്കും ആഡംബര കാറുകൾ, മദ്യം, പുകയില തുടങ്ങി അവശ്യവസ്തുക്കളല്ലാത്ത മറ്റെല്ലാ ആർഭാടങ്ങൾക്കും ഏറ്റവും കൂടിയ 28 ശതമാനം നികുതിയാണ് ചുമത്തപ്പെടുക. അവശ്യ സാധനങ്ങളിൽ മിക്കവാറും എല്ലാത്തിനും വില കുറയുന്ന സാഹചര്യമുണ്ടാകുമ്പോൾ ചില സേവന നികുതികളിൽ വർധനയുണ്ടാകും.
ആദ്യഘട്ടത്തിൽ ഉണ്ടായതുപോലെ പ്രധാന ഉപഭോക്തൃ വസ്തുക്കൾക്കെല്ലാം വില കുറയുമെന്ന പ്രതീതിയാണ് ഈ അവസാനഘട്ട ചർച്ചകൾക്കു ശേഷവും മുന്നിട്ടു നിൽക്കുന്നത്.
ഭക്ഷ്യധാന്യങ്ങൾക്ക് നികുതിയില്ലെങ്കിലും ഇവ പായ്ക്കറ്റിലാകുന്നതോടെ നികുതി വന്നേക്കുമെന്ന ആശങ്ക തുടരുന്നുണ്ട്. ഒമ്പതുമുതൽ 15 ശതമാനംവരെ ഇപ്പോൾ നികുതിയുള്ള വസ്തുക്കളെല്ലാം ഇനി 12 ശതമാനം സഌബിലെത്തും പതിനഞ്ചു മുതൽ 18 വരെയുള്ളവരെ 18 % സഌബിലും. ഇതോടെ ചിലതരം ഫോണുകൾക്ക് ഉൾപ്പെടെ സാധാരണക്കാർ ഉപയോഗിക്കുന്ന പല വസ്തുക്കൾക്കും വില കുറയാനുള്ള സാധ്യത തെളിയും. വിലകുറഞ്ഞ മൊബൈൽ ഫോൺ തുടങ്ങിയവ ഉദാഹരണം.
പാന്മസാല, പുകയില, ആഡംബര കാറുകൾ, സോഡാ-കോള തുടങ്ങിയ പാനീയങ്ങൾ എന്നിവയുടെ നികുതി 40ൽ നിന്ന് 28 ശതമാനമായി കുറയുമെങ്കിലും ഇപ്പോഴത്തെ മട്ടിൽ അധിക സെസ് ഈടാക്കുന്നതിനാൽ ഇവയ്ക്ക് അൽപമെങ്കിലും വില കൂടാനാണ് സാധ്യത. കൽക്കരിക്കുൾപ്പെടെ ഇത്തരത്തിൽ സെസ് ഈടാക്കുമെങ്കിലും അഞ്ചുവർഷംകൊണ്ട് ഈ സെസും ഇല്ലാതാക്കുമെന്നതിനാൽ പൊതുവെ വിലക്കുറവിന്റെ കാലത്തേക്കാണ് ജിഎസ്ടി വിരൽചൂണ്ടുന്നതെന്ന് പറയാം. ജിഎസ്ടി നടപ്പാക്കുമ്പോൾ സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നഷ്ടം അടുത്ത അഞ്ചുവർഷംകൊണ്ട് നികത്തണം. ഇതിനാണ് സെസ് വഴി പിരിച്ചെടുക്കുന്ന തുക ഉപയോഗിക്കുന്നത്. ഈ സെസ് നിർത്തലാക്കുന്ന കാര്യം ജിഎസ്ടി കൗൺസിൽ അഞ്ചുവർഷം കഴിയുമ്പോൾ തീരുമാനമെടുക്കും.
സ്വർണത്തിന് നാലുശതമാനം നികുതിയെന്നാണ് ശുപാർശയെങ്കിലും അന്തിമ തീരുമാനമായിട്ടില്ല. ഇത് കുറയാനും സാധ്യത കാണുന്നുണ്ട്. ഭക്ഷ്യവസ്തുക്കളൊഴികെ മറ്റുള്ളവ ഏതെല്ലാം സ്ലാബുകൾക്ക് കീഴിൽ വരുമെന്ന കാര്യത്തിലും തീരുമാനമായില്ല.
കേരളത്തിന് കിട്ടുക 20 ശതമാനം അധിക നികുതി
ആഡംബര വസ്തുക്കൾക്ക് 40 ശതമാനം നികുതി ചുമത്തണമെന്ന ആവശ്യമാണ് കേരളം ഉന്നയിച്ചത്. കേരളത്തെ സംബന്ധിച്ച് കൺസ്യൂമർ സ്റ്റേറ്റ് ആണെന്നതിനാൽ ഇത് ഖജനാവിന് ഏറെ മുതൽക്കൂട്ടാകുമെന്നതിനാലാണ് ധനമന്ത്രി തോമസ് ഐസക് ഈ ആവശ്യം ഉന്നയിച്ചത്. ആദ്യഘട്ട ചർച്ചകളിൽ ഏറെ പ്രതീക്ഷ പങ്കുവച്ചിരുന്ന അദ്ദേഹം പുതിയ സാഹചര്യത്തിൽ അൽപം നിരാശനാണെന്ന് അദ്ദേഹത്തിന്റെ പ്രതികരണങ്ങളും സൂചിപ്പിക്കുന്നു. കഴിഞ്ഞതവണ തമിഴ്നാട് ധനമന്ത്രിയും മറ്റു പല ധനമന്ത്രിമാരും എതിർപ്പ് പ്രകടിപ്പിച്ചിരുന്ന പല കാര്യങ്ങളിലും അവർ ഇക്കുറി വീറും വാശിയും കാട്ടിയില്ലെന്നാണ് ഐസക് പ്രതികരിച്ചത്. ഇന്നലത്തെ ചർച്ചകളിൽ കേരളത്തിന്റെ വാദങ്ങൾ പാതി ജയിച്ചുവെന്നും പാതി തോറ്റുവെന്നും ഐസക് വ്യക്തമാക്കുന്നു.
ജിഎസ്ടി നടപ്പാക്കുമ്പോൾ സംസ്ഥാനങ്ങൾക്ക് ഉണ്ടാകുന്ന നഷ്ടത്തിന് പരിഹാരം കണ്ടെത്തുന്നതിന് പണം കണ്ടെത്തുന്ന വിഷയത്തിലായിരുന്നു സമവായം നീളുന്നത്. കേരളം, കാശ്മീർ, ബംഗാൾ മന്ത്രിമാരാണ് ഇക്കാര്യത്തിൽ എതിർപ്പുന്നയിച്ചത്. അവശ്യവസ്തുക്കളിൽമേൽ നികുതി കൂട്ടരുതെന്നും വ്യവസായ, ഉപഭോക്തൃ വസ്തുക്കളുടെ മേലുള്ള പന്ത്രണ്ടും പതിനെട്ടും ശതമാന നിരക്കുകൾ മാറ്റരുതെന്നും 26 ശതമാനമെന്ന സഌബ് 28 ശതമാനമാക്കണമെന്നുമുള്ള കേരളത്തിന്റെ വാദങ്ങൾ അംഗീകരിക്കപ്പെട്ടത് സംസ്ഥാനത്തിന് നേട്ടമാണ്. ആഡംബര വസ്തുക്കൾക്ക് മാത്രമായി പുതിയൊരു ഉയർന്ന സഌബുകൂടി കൊണ്ടുവരണമെന്ന ആവശ്യമാണ് അംഗീകരിക്കപ്പെടാതെ പോയത്. കഴിഞ്ഞ ചർച്ചയുടെ സമയത്തെ സ്ഥിതി മാറിയെന്നും കർട്ടനുപിന്നിൽ ക്യാൻവാസിങ് നടന്നിരിക്കുന്നുവെന്നുമാണ് ഐസക് പ്രതികരിക്കുന്നത്. എ്ന്നാലും നിരാശനല്ല അദ്ദേഹമെന്ന് പ്രതികരണം സൂചിപ്പിക്കുന്നു.
പഴയ സമ്പ്രദായം മാറി ജിഎസ്ടി വരുമ്പോൾ സംസ്ഥാനങ്ങൾക്ക് ഉണ്ടാകുന്ന നഷ്ടം നികത്തുന്നതിന് പണം കണ്ടെത്തുന്നത് ജിഎസ്ടിക്ക് പുറത്തുനിന്ന് ആയിരിക്കണമെന്ന വാദമാണ് സംസ്ഥാനങ്ങൾ മുഖ്യമായും ഉയർത്തുന്നത്. ഇക്കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനമുണ്ടായേക്കും. വാർഷിക വിറ്റുവരവ് ഒന്നരക്കോടി രൂപയിൽ താഴെയുള്ളവരിൽ നിന്ന് സേവനനികുതി പിരിക്കേണ്ടത് ആരെന്ന കാര്യവും ഇന്ന് സമവായത്തിലെത്തും. എല്ലാ സേവനനികുതിയും പിരിക്കുമെന്ന് കേന്ദ്രവും, ഒന്നരക്കോടിയിൽ താഴെയുള്ളവരുടെ പിരിവ് തങ്ങളുടെ അവകാശമാണെന്ന് സംസ്ഥാനങ്ങളും വാദിക്കുന്നു. ഇക്കാര്യത്തിൽ കൂടി തീരുമാനമായാൽ ജിഎസ്ടി ഏപ്രിലിൽ നടപ്പാക്കുന്നതിനുള്ള പ്രധാന തടസ്സങ്ങൾ നീങ്ങുകയായി. ഏതായാലും ജിഎസ്ടി നടപ്പാകുന്നതോടെ കേരളത്തിന് 20 ശതമാനമെങ്കിലും അധിക നികുതി കിട്ടുമെന്നതിനാൽ അത് സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാകുമെന്ന് തീർച്ചയാണ്.
നടപ്പിലാക്കിയ രാജ്യങ്ങളിൽ വികസനത്തിന് വിളക്കുകൊളുത്തിയ ജിഎസ്ടി
1986ൽ ന്യൂസിലാൻഡിൽ നടപ്പിലാക്കി വിജയകരമായ ജിഎസ്ടി എന്ന പരീക്ഷണം പിന്നീട് നിരവധി രാജ്യങ്ങളിലേക്ക് എത്തി. നടപ്പാക്കിയ രാജ്യങ്ങളിലെല്ലാം സാമ്പത്തികനില മെച്ചപ്പെട്ട പാരമ്പര്യം അവകാശപ്പെടാവുന്ന ഈ നികുതി നിർണയ, പിരിക്കൽ സംവിധാനം നിരവധി വ്യതിയാനങ്ങളോടെയാണ് പല രാജ്യങ്ങളിലും നടപ്പാക്കുന്നത്. ഇന്ത്യയും അതേ പാതയിലാണ്. സിഗപ്പൂരിലും ന്യൂസിലാൻഡിലും ഏകീകൃത നികുതി നിരക്ക് ഒരു ഉൽപന്നത്തിനോ സേവനത്തിനോ ഒരു പോയന്റിൽ ഈടാക്കുന്ന സമ്പ്രദായമാണെങ്കിൽ ചൈന, ഇൻഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ പല തലത്തിലാണ് നികുതി ഈടാക്കലുള്ളത്. ഇന്ത്യയിൽ ജിഎസ്ടി വിഭാവനം ചെയ്യുന്നത് അഴിമതിരഹിതവും സുതാര്യവുമായ ഒരു പരോക്ഷ നികുതി സമ്പ്രദായം നടപ്പാക്കുകയെന്നതാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഇത് അടിമുടി ശക്തിപ്പെടുത്തുമെന്നാണ് പൊതുവേയുള്ള വിലയിരുത്തലുകൾ.
രാജ്യം സ്വാതന്ത്ര്യം നേടിയശേഷം നടപ്പാകുന്ന ഏറ്റവും സമഗ്രവും ശക്തവുമായി നികുതി പരിഷ്കരണമാണ് ജിഎസ്ടി. സംസ്ഥാനങ്ങളും കേന്ദ്രസർക്കാരും തമ്മിലുള്ള ഒരു നികുതിപിരിക്കൽ ഉടമ്പടിയാണ് ഇത്. ദ്വന്ദ്വ നികുതി വ്യവസ്ഥയാണ് ജിഎസ്ടി. ചരക്കുനികുതി പിരിക്കുന്നതിനുള്ള അധികാരവും പിരിച്ചെടുക്കുന്ന നികുതിയും തുല്യമായി വീതംവയ്ക്കുന്ന സമ്പ്രദായം. സേവനങ്ങൾക്ക് വിൽപന നികുതി ചുമത്താൻ പക്ഷേ, കേന്ദ്രത്തിന് മാത്രമാകും അധികാരം. ഇപ്പോൾ പലതരത്തിൽ ചുമത്തപ്പെടുകയും പല രീതികളിൽ പിരിച്ചെടുക്കുകയും ചെയ്യുന്ന നികുതി സമ്പ്രദായം പൊളിച്ചെഴുതുന്നതിന്റെ ഗുണം ജനങ്ങൾക്കും ലഭിക്കുമെന്നതാണ് പ്രധാന മേന്മ. വിവിധതരം നികുതികൾ സംയോജിപ്പിക്കുകയും നികുതിച്ചോർച്ച പാടെ തടയപ്പെടുകയും ചെയ്യുന്നതോടെ ഇപ്പോൾ ചുമത്തപ്പെടുന്ന പല നികുതികളും കുറയുമെന്ന വിലയിരുത്തലുകളാണ് ശ്രദ്ധേയം.
ഫെഡറൽ സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിൽ ശക്തമായ കേന്ദ്രസർക്കാരും സമൃദ്ധമായ സംസ്ഥാനങ്ങളും എന്ന ആശയത്തിലൂന്നി നടപ്പാക്കപ്പെടുന്ന സമ്പ്രദായത്തിന്റെ നടപ്പാക്കൽ, പരിഷ്കരണ ചുമതലകൾ ജിഎസ്ടി കൗൺസിലിനാണ്. നികുതി നിർദ്ദേശങ്ങളും നിയമനിർമ്മാണങ്ങളും സംബന്ധിച്ച് സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകുക ഈ കൗൺസിലായിരിക്കും. പ്ളാനിങ് കമ്മീഷനും അതുപോലുള്ള സംവിധാനങ്ങളും ഇല്ലാതാകും.
എല്ലാ സംസ്ഥാന ധനമന്ത്രിമാരും അംഗങ്ങളാകുന്ന ഈ കൗൺസിലിന്റെ അധ്യക്ഷൻ കേന്ദ്ര ധനമന്ത്രിയായിരിക്കും. ഈ സമിതിയിൽ ഒരു തീരുമാനം പാസാകുന്നതിന് നാലിൽ മൂന്ന് ഭൂരിപക്ഷം വേണം. മൂന്നിലൊന്ന് വോട്ട് കേന്ദ്രസർക്കാരിനും ബാക്കി വോട്ട് സംസ്ഥാനങ്ങൾക്കുമായിരിക്കും. ഒരു വിഷയത്തിലും സംസ്ഥാനങ്ങൾക്ക് മാത്രമായോ കേന്ദ്രത്തിനു മാത്രമായോ തീരുമാനം എടുക്കാൻ സാധിക്കാത്തി രീതിയിലാണ് ഇതിന്റെ വിഭാവനമെന്നതിനാൽ രാജ്യസഭയും ലോക്സഭയും ഉൾപ്പെടുന്ന പാർലമെന്റിന്റെ ചെറുരൂപം എന്ന നിലയിലുള്ള സ്ഥാപനമായി മാറും ജിഎസ്ടി കൗൺസിലെന്നു പറയാം. ഏതായാലും ജിഎസ്ടി നടപ്പാകുന്നതോടെ രാജ്യത്ത് വിലക്കയറ്റത്തിന് കടിഞ്ഞാണിടാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കാനാകുമെന്നത് കേന്ദ്രസർക്കാരിന് ഗുണകരമാകുമെന്ന വിലയിരുത്തലാണ് പൊതുവെ ഉയരുന്നത്.
Stories you may Like
- ജിഎസ്ടി അടച്ചില്ല: ചലച്ചിത്ര അക്കാദമിയോട് കണക്കു ചോദിച്ചു കേന്ദ്ര ഏജൻസി
- ഇ- സിഗരറ്റിനെതിരെ മാതൃകാ നടപടിയുമായി യു കെ സർക്കാർ
- ജി എസ് ടിയിൽ ചർച്ച സജീവം; അടച്ച തീയതി ഏതെന്നത് നിർണ്ണായകമാകും
- മുണ്ടുടുത്ത് മലയാളി ഹൃദയത്തിലേക്ക് മോദി നടന്നു കയറുമ്പോൾ
- നികുതി കുടിശ്ശികയുള്ള ബാറുകൾ മദ്യം വിതരണം ചെയ്യണ്ടെന്ന് ജിഎസ്ടി വകുപ്പ്
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്