പണം കിട്ടാൻ ഉണ്ടെന്നു പറയുന്ന ജയന്തൻ എന്തിന് യുവതിക്ക് പൊലീസ് മധ്യസ്ഥതയിൽ മൂന്ന് ലക്ഷം രൂപ കൊടുത്തു? രണ്ട് വർഷം മുമ്പ് പത്രങ്ങളിൽ പേര് സഹിതം വാർത്ത വന്നിട്ടും എന്തുകൊണ്ട് മാനനഷ്ടക്കേസ് കൊടുത്തില്ല? ജയന്തന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ഭാഗ്യലക്ഷ്മി
തിരുവനന്തപുരം: വടക്കാഞ്ചേരി കൗൺസിലർ ജയന്തൻ എഴുതിയ തുറന്ന കത്തിന് മറുപടിയുമായി ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്തെത്തി. തനിക്ക് ഒരു കുടുംബമുണ്ടെന്നും ഭാഗ്യലക്ഷ്മിയെ വീട്ടമ്മ കള്ളത്തരങ്ങൾ പറഞ്ഞ് കബളിപ്പിക്കുകയായിരുന്നുവെന്നും ജയന്തന്റെ ഫേസ്ബുക്കിലൂടെ എഴുതിയ തുറന്ന കത്തിൽ പറഞ്ഞിരുന്നു. തനിക്കെതിരെ പത്രസമ്മേളനം നടത്തുന്നതിനുമുമ്പ് ഭാഗ്യലക്ഷ്മി വടക്കാഞ്ചേരിയിൽ എത്തി സംഭവത്തെ കുറിച്ച് അന്വേഷിക്കണമായിരുന്നു എന്നുമാണ് ജയന്തൻ പറഞ്ഞത്. ജയന്തന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ഭാഗ്യലക്ഷ്മിയും രംഗത്തെത്തി. പണം കിട്ടാൻ ഉണ്ടെന്ന് ജയന്തൻ പറയുന്ന യുവതിക്ക് പൊലീസ് മധ്യസ്ഥതയിൽ മൂന്ന് ലക്ഷം രൂപ എന്തിന് കൊടുത്തു എന്ന ചോദിച്ചു കൊണ്ടാണ് ജയന്തൻ രംഗത്തുവന്നത്. എന്തുകൊണ്ടാണ് ജയന്തൻ ഒരു മാനനഷ്ട കേസ് പോലും നൽകാത്തതെന്നും മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ ഭാഗ്യലക്ഷ്മി ചോദിക്കുന്നു.
'ഞാൻ ഒരു അന്വേഷണ ഉദ്യോഗസ്ഥയല്ല, ഒരു സ്ത്രീ എന്റെ മുന്നിൽ വന്ന് കരയുമ്പോൾ ഞാൻ ആ പെൺകുട്ടിക്ക് പറയാനുള്ളത് കേൾക്കണം. ആ പെൺകുട്ടിയുടെ കയ്യിൽ കുറെ പേപ്പറുകൾ ഉണ്ട്. 2014 ഓഗസ്റ്റിൽ ഒരു പ്രമുഖ പത്രത്തിൽ വന്ന ബലാൽസംഘ വാർത്തയുടെ കോപ്പികൾ ഉണ്ട്. അതിൽ ജയന്തന്റേയും കൂട്ടുകാരുടേയും പേരുകൾ വ്യക്തമായി പറയുന്നുണ്ട്. അന്ന് എന്തുകൊണ്ട് ജയന്തൻ മാനനഷ്ടക്കേസ് കൊടുത്തില്ല. അതുമാത്രമല്ല, ജയന്തൻ പൊലീസിന്റെ മുമ്പാകെ പെൺകുട്ടിക്ക് മൂന്നരലക്ഷം രൂപ കൊടുത്തതിന്റെ രേഖകൾ എന്റെ കയ്യിലുണ്ട്. ജയന്തൻ എന്തിന് ഈ പെൺകുട്ടിക്ക് പണം കൊടുത്തു? അയാൾക്ക് പണം കിട്ടാനുണ്ടെന്നല്ലേ അയാൾ മാദ്ധ്യമങ്ങളുടെ മുന്നിൽ പറയുന്നത്. പിന്നെന്തിന് പണം കൊടുത്തു? ഇത്രയേറെ പഴുതുകൾ അയാൾ തുറന്നു കൊടുത്തിട്ട് എന്തിന് ഞാൻ കബളിപ്പിക്കപ്പെട്ടു എന്ന് പറയുന്നു? അത് രക്ഷപെടലോ അതോ വിവരക്കേടോ?- ഭാഗ്യലക്ഷ്മി അഭിമുഖത്തിൽ പറഞ്ഞു.
ഇപ്പോഴാണ് ആരോപണം ഉന്നയിച്ച യുവതിക്കെതിരെ പല ആരോപണങ്ങൾ അവർ ഉന്നയിക്കുന്നുണ്ട്. അവർ കുട്ടികളെ നോക്കാറില്ല, മാതാപിതാക്കളെ നോക്കില്ല, അങ്ങനെയുള്ളവരെയൊക്കെ ഇവർ പീഡിപ്പിക്കുമോ? അതൊന്നും ഇതിനുള്ള ഉത്തരമല്ല. അതെല്ലാം കുടുംബപരമായ വിഷയമാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
ഈ പെൺകുട്ടി ജയന്തനെ നിരന്തരം സാമ്പത്തികമായി ഭീഷണി ഉന്നയിക്കുമെന്ന് പറഞ്ഞിരുന്നു. വെറും അപ്പുറത്തെ വീട്ടിലെ ആളെയല്ല, അവർ ഭീഷണിപ്പെടുത്തിയെന്ന് പറയുന്നത്, ഒരു കൗൺസിലറെയാണ്. അയാൾക്ക് നിയമപരായി നടപടി എടുത്തു കൂടായിരുന്നോ? എന്തുകൊണ്ടാണ് അതിന് മുതിരാതിരുന്നത്. പദവികൊണ്ടും ശാരീരികമായുമെല്ലാം ഉയർന്നു നിൽക്കുന്നത് ജയന്തനാണ്. കഷ്ടിച്ച് 35 കിലോ മാത്രമേ ഉള്ളൂ അവൾ, നാലടി പൊക്കം കാണും. തീരെ ക്ഷീണിതയാണ്. നാലുപേർ ബലാൽസംഘം ചെയ്തിട്ടും അവൾ ജീവിച്ചിരുപ്പുണ്ടല്ലോ എന്ന് എനിക്ക് അവളുടെ ആരോഗ്യം കാണുമ്പോൾ തോന്നിപ്പോകും. - അവർ പറഞ്ഞു
ഞാൻ പൊലീസൊന്നുമല്ല ഈ പെൺകുട്ടി വന്നു കരുമ്പോൾ അവളുമായി വടക്കാഞ്ചേരിയിലും തൃശൂരും മുളന്തുരുത്തിയിലുമൊക്കെ തെളിവെടുപ്പിന് പോകാൻ. ഞാൻ ഒരു സാധാരണ സ്ത്രീയാണ്. പിന്നെ ഇയാൾ പറയുന്നത് ഇയാളുമായി സാമ്പത്തിക ഇടപാടുണ്ടെന്നാണ്. ഞാൻ പണം കൊടുത്തു, എന്നെ ഭീഷണിപ്പെടുത്തി എന്നൊക്കയാണ്. അങ്ങനെയെങ്കിൽ മറ്റുമൂന്നുപേരുടെ പേരുകൾ എന്തിന് പെൺകുട്ടി പറഞ്ഞു. പൊലീസിന്റെ പേര് എന്തിനു പറ!ഞ്ഞു. ഇതൊക്കെ നാം ചിന്തിക്കണം. കുടുംബം നഷ്ടപ്പെടുമെന്നൊക്കെ ചിന്തയുള്ളവർ അന്ന് തന്നെ മാനനഷ്ടക്കേസ് നൽകണമായിുന്നു.
അന്നത്തെ വാർത്താസമ്മേളനത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ജയന്തനെതിരെ കേസടുത്തിട്ടുണ്ട്. അതിലുള്ള നടപടിയിലാണ് ഇപ്പോൾ പ്രതീക്ഷ. അതേസമയം, മുഖ്യമന്ത്രിയെ ആ പെൺകുട്ടിക്ക് ഇതുവരെ കാണാൻ സാധിച്ചിട്ടില്ല. ഞാൻ മുഖ്യമന്ത്രിയുടെ പേഴ്സൺൽ സ്റ്റാഫ് അംഗങ്ങളുമായൊക്കെ സംസാരിച്ചു. പക്ഷേ, മുഖ്യമന്ത്രിയെ കാണാൻ ഇതുവരെ സമയം അനുവദിച്ചില്ല. അദ്ദേഹത്തിന്റെ പാർട്ടിയുമായി ബന്ധപ്പെട്ട കേസായതുകൊണ്ടാണോ എന്നറിയില്ല, എന്നാലും അദ്ദേഹം ജനങ്ങളുടെ പ്രതിനിധിയാണ്. ആപെൺകുട്ടിക്ക് മുഖ്യമന്ത്രിയോട് മാത്രമായി ചിലത് പറയാനുണ്ടെന്ന് പറഞ്ഞിട്ടു പോലും കാണാൻ അനുവദിക്കാത്തത് എനിക്ക് വളരെ വേദനയുണ്ടാക്കുന്നു.
കെ. രാധാകൃഷ്ണൻ എന്തടിസ്ഥാനത്തിലാണ് ആപെൺകുട്ടിയുടെ പേര് വെളിപ്പെടുത്തിയത്. ജയന്തന്റെ പേര് പറഞ്ഞു, അങ്ങനെയെങ്കിൽ പെൺകുട്ടിയുടെ പേര് പറഞ്ഞൂടെ എന്നാണ് രാധാകൃഷ്ണൻ ചോദിക്കുന്നത്. പെൺകുട്ടിയും ഒരേ പൊസിഷനിൽ നിൽക്കുവന്നവരാണോ എന്ന് ഇവരൊക്കെ ചിന്തിക്കാത്തതെന്ത്? ഭാഗ്യലക്ഷ്മി ചോദിച്ചു.
അവാസ്ഥവമായ ഒരു ആരോപണത്തിലും വാർത്തയിലുമാണ് താൻ പ്രതിസന്ധിയിലായത് എന്ന സൂചിപ്പിച്ചാണ് നേരത്തെ ജയന്തൻ ഫേസ്ഹബുക്കിൽ പോസ്റ്റിട്ടത്. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുന്നു:
അവാസ്ഥമായ ഒരു ആരോപണത്തിലും വാർത്തയിലും തട്ടി പ്രതിസന്ധിയിലായ ജയന്തൻ ആണ് ഞാൻ, ഭാഗ്യലക്ഷ്മി ചേച്ചി നടത്തിയ വാർത്താ സമ്മേളനത്തിന് മുൻപ് ഈ ആരോപണത്തിന് നിജസ്ഥിതി അറിയുവാൻ ശ്രമിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോകുന്നു.ഈ അവസരത്തിലെങ്കിലും ഭാഗ്യലക്ഷ്മി ചേച്ചിയും പാർവതി ചേച്ചിയും വടക്കാഞ്ചേരിയിൽ എത്തണമെന്ന് അപേക്ഷിക്കട്ടെ, ആരോപണം ഉന്നയിച്ചവരുടെ താമസസ്ഥലത്തും പരിസരത്തും ചുരുങ്ങിയത് ഇവരുടെ മാതാപിതാക്കളോടെങ്കിലും ഈ പരാതിക്ക് ഇടയായ സാഹചര്യത്തെ കുറിച്ച് അന്വേഷിക്കണം, ഇവരുടെ നാളിതുവരെയുള്ള ജീവിതവും സമാനമായ സാഹചര്യകളുടെ ആവർത്തനവുമൊക്കെ ചേച്ചിമാർക്ക് എളുപ്പത്തിൽ ബോദ്ധ്യപ്പെടും. സ്വന്തംവീട്ടുകാർ പോലും ഇവർക്കെതിരെ പരാതി നൽകുകയും മാദ്ധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തത് ചേച്ചിമാരുടെ ശ്രദ്ധയിൽ വന്നിരിക്കുമല്ലോ?
സാമ്പത്തികമായ ഒരു അവശ്യ ഘട്ടത്തിൽ ഒരു സുഹൃത്തിന് സഹായം ചെയ്യുകയും പിന്നീട് പണം തിരികെ ആവശ്യപ്പെടുകയും ചെയ്തതിന് ഞാനും എന്റെ കുടുബവും ഇന്ന് നേരിടുന്ന വിഷമഘട്ടത്തെ തിരിച്ചറിയണമെന്നുകൂടി ആവശ്യപെടട്ടെ, ആവശ്യമെങ്കിൽ വടക്കാൻഞ്ചേരിയിൽ എത്തുവാനുള്ള സൗകര്യം ചെയ്ത് തരുവാനും ഞാൻ ഒരുക്കമാണെന്ന് അറിയിക്കുന്നു. വേട്ടക്കാരൻ എന്ന ആരോപണവിധേയനായി മാറിയ യഥാർത്ഥ ഇരയാണ് ഞാൻ എന്ന് നേരിൽ മനസിലാക്കണമെന്നും, അവാസ്ഥവമായ ഈ വാർത്തയുടെ സത്യാവസ്ഥ സമൂഹത്തെ ബോദ്ധ്യപെടുത്തി ചേച്ചിമാരുടെ വിശ്വാസ്യത കൂടി നിലനിർത്തണമെന്നുമുള്ള അപേക്ഷയോടെ.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍