മോദിയെ ജയിപ്പിക്കുകയും തോൽപ്പിക്കുകയും ചെയ്ത പ്രശാന്ത് കിഷോർ ഇനി തന്ത്രം മെനയുന്നത് മുലായത്തിനു വേണ്ടിയോ? കോൺഗ്രസ് നന്നാകില്ലെന്നുറപ്പിച്ച് തിരഞ്ഞെടുപ്പ് സൂത്രധാരൻ മറുകണ്ടം ചാടുന്നതായി റിപ്പോർട്ട്; പുതിയ നീക്കം യുപി തിരഞ്ഞെടുപ്പിലൂടെ വീണ്ടും ഹിറ്റ് മേക്കർ ആകാൻ
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ വിജയതന്ത്രങ്ങൾ മെനയുന്നതിൽ വിദഗ്ധനായ പ്രശാന്ത് കിഷോറുമായുള്ള ബന്ധം കോൺഗ്രസ് അവസാനിപ്പിക്കുന്നു. അതേസമയം, താൻ നിർദ്ദേശിക്കുന്ന തന്ത്രങ്ങളുമായി തിരഞ്ഞെടുപ്പുകളെ നേരിടാൻ തയ്യാറാവാതിരുന്ന കോൺഗ്രസ് നിരന്തരം തോൽക്കുന്നത് തന്റെ വിലയിടിക്കുന്നതായി വിലയിരുത്തി പ്രശാന്ത് കിഷോറാണ് കോൺഗ്രസിനെ വിട്ടുപോകാൻ തീരുമാനിച്ചതെന്നും റിപ്പോർട്ടുണ്ട്.
യുപി തിരഞ്ഞെടുപ്പിന്റെ പ്രചരണങ്ങൾ ചൂടുപിടിച്ചു തുടങ്ങിയിരിക്കെ പ്രശാന്ത് കിഷോർ കഴിഞ്ഞ ദിവസങ്ങളിൽ സമാജ് വാദി പാർട്ടിയുമായി അടുക്കുന്നത് ഇതിന്റെ ഭാഗമായാണെന്ന് വിലയിരുത്തപ്പെടുന്നു. അഖിലേഖ് യാദവും മുലായവുമായി ഉണ്ടായ അകൽച്ച മുതലെടുത്ത് കോൺഗ്രസ് - സമാജ് വാദി കൂട്ടുകെട്ട് യുപിയിൽ രൂപീകരിക്കാനാണ് പ്രശാന്തും മുലായവുമായി കൂടിക്കാഴ്ചയെന്നായിരുന്നു ആദ്യ പ്രചാരണം.
രണ്ടു ഘട്ടമായി ഇരുവരും തമ്മിൽ ആറു മണിക്കൂറിലേറെ ചർച്ച നടത്തിയിരുന്നു. അതേസമയം യുപിയിൽ മറ്റു പാർട്ടികളുമായി സഖ്യ ചർച്ചയ്ക്ക് പ്രശാന്ത് കിഷോറിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നായിരുന്നു യുപിസിസി അധ്യക്ഷൻ രാജ് ബബ്ബർ പ്രതികരിച്ചത്.
ഇതു ശരിവയ്ക്കുന്ന രീതിയിൽ കോൺഗ്രസും -പ്രശാന്ത് കിഷോറും വേർപിരിയുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിക്കും ബിജെപിക്കും വേണ്ടി രാജ്യവ്യാപകമായി തന്ത്രങ്ങൾ മെനയുകയും പ്രചരണങ്ങൾ ഓരോഘട്ടത്തിലും എങ്ങനെയെല്ലാം വേണമെന്ന് നിർദ്ദേശിക്കുകയും ചെയ്തത് പ്രശാന്ത് കിഷോറും ടീമും ആയിരുന്നു. ദേശീയ തലത്തിൽ ബിജെപി മുന്നണി ജയിച്ചുവരികയും മോദി പ്രധാനമന്ത്രിയാകുകയും ചെയ്തതോടെ പ്രശാന്ത് തിരക്കുള്ള തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായി മാറുകയായിരുന്നു.
പിന്നീട് ബിജെപിയുമായി അകന്ന പ്രശാന്ത് നിർണയകമായ ബീഹാർ തിരഞ്ഞെടുപ്പിൽ നിതീഷ് കുമാറിന് വേണ്ടിയാണ് രംഗത്തെത്തിയത്. പ്രശാന്തിന്റെ കരുനീക്കങ്ങളിൽ എതിർഭാഗത്ത് വൻ പ്രചരണത്തിനിറങ്ങിയ മോദിക്കും കൂട്ടർക്കും അടിതെറ്റിയതോടെ പ്രശാന്ത് ഉള്ളിടത്ത് വിജയം ഉറപ്പെന്ന നിലയിലേക്ക് രാഷ്ട്രീയരംഗത്തെ ചിന്താഗതികൾ മാറി.
ആദ്യം മോദിക്കുവേണ്ടിയും പിന്നീട് മോദിക്കും കൂട്ടർക്കുമെതിരായും കരുനീക്കങ്ങൾ നടത്തുകയും വിജയിക്കുകയും ചെയ്തതോടെയായിരുന്നു ഇത്. ഇതോടെ കോൺഗ്രസ് ഉപാധ്യക്ഷന്റെ ഗുഡ്ബുക്കിൽ പ്രശാന്ത് കിഷോർ ഇടംപിടിക്കുകയായിരുന്നു.
അങ്ങനെ കോൺഗ്രസ് പാളയത്തിലെത്തിയ പ്രശാന്ത് കിഷോർ യുപിയിലെ തിരഞ്ഞെടുപ്പിൽ രാജ്യത്ത് കോൺഗ്രസ്സിന്റെ തിരിച്ചുവരവിന് കളമൊരുക്കുമെന്ന പ്രചരണം ഈവർഷം ആദ്യം മുതലേ ചർച്ചകളിൽ നിറയുകയും ചെയ്തു. നരേന്ദ്ര മോദി, മായാവതി, മുലായം എന്നിവരുടെ നേതൃത്വത്തിൽ മൂന്നുചേരികൾ എതിർഭാഗത്ത് നിൽക്കുമ്പോൾ കോൺഗ്രസിന് അവർക്കെതിരെ പടപൊരുതി ജയിക്കാൻ പ്രശാന്ത് തന്ത്രങ്ങൾ മെനയുകയും ചെയ്തു.
മാത്രമല്ല ഇതോടൊപ്പം പഞ്ചാബിലും ഗുജറാത്തിലും ഗോവയിലും വരുന്ന തിരഞ്ഞെടുപ്പുകൾക്കായുള്ള ക്രമീകരണങ്ങളെപ്പറ്റിയും ആലോചനകൾ തുടങ്ങിയിരുന്നു. പക്ഷേ, ഇതിലെല്ലാം പ്രശാന്ത് പറഞ്ഞ കാര്യങ്ങൾ രാഹുൽ കേട്ടെങ്കിലും പ്രാദേശിക നേതൃത്വങ്ങൾ അത് പൂർണമായും ഉൾക്കൊള്ളാത്ത സ്ഥിതി വരികയായിരുന്നു. ഇതോടെയാണ് ഇനി കോൺഗ്രസ്സിനെ നന്നാക്കാനാവില്ലെന്ന് ഉറപ്പിച്ച് പ്രശാന്ത് കിഷോർ യുപിയിൽ മുലായത്തിന്റെ പ്രചാരണചുമതല ഏറ്റെടുക്കാൻ ഒരുങ്ങുന്നതെന്നാണ് സൂചനകൾ.
അതേസമയം, കോൺഗ്രസ് പുറത്തുപറയുന്ന കാര്യങ്ങൾ വേറെയാണ്. പ്രശാന്തിന്റെ രാഷ്ട്രീയ തന്ത്രങ്ങൾ കോൺഗ്രസിന് ചേർന്നതല്ലെന്നതിനാൽ അദ്ദേഹത്തെ ഒഴിവാക്കുകയാണെന്നാണ് അനൗദ്യോഗികമായി നേതാക്കൾ നിലപാട് വ്യക്തമാക്കുന്നത്. സമാജ് വാദി നേതാവ് മുലായത്തിനെയും അമർസിംഗിനെയും കണ്ട് ചർച്ചകൾ നടത്തിയതോടെയാണ് ഇരുകൂട്ടരും തമ്മിൽ അകലുന്ന സ്ഥിതി വന്നത്. ഇനി പ്രശാന്തിനെ വിശ്വസിക്കേണ്ടെന്ന നിലപാടിലേക്ക് അതോടെ കോൺഗ്രസ് എത്തുകയായിരുന്നു. രാഹുലിന്റെയും പ്രിയങ്കയുടേയും അടുത്തയാളായിരുന്നുവെങ്കിലും പ്രശാന്ത് കിഷോർ കോൺഗ്രസ്സിലെ മുതിർന്ന നേതാക്കൾക്ക് അനഭിമതനായിരുന്നു.
യുപിയിലെ തിരഞ്ഞെടുപ്പിൽ പ്രിയങ്കയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടണമെന്നും പാർട്ടിയിലെ അതികായന്മാരായ കമൽനാഥ്, ഗുലാംനബി ആസാദ്, ഷീലാ ദീക്ഷിത് എന്നിവരുൾപ്പെട്ട ടീം തിരഞ്ഞെടുപ്പ് നയിക്കണമെന്നുമായിരുന്നു പ്രശാന്തിന്റെ ആദ്യ നിർദ്ദേശം. ഇതുതന്നെ തള്ളപ്പെട്ടതോടെയാണ് പ്രശാന്ത് കോൺഗ്രസ് ക്യാമ്പ് വിടാൻ തീരുമാനിച്ചത്. പഞ്ചാബിൽ താൻ തന്നെ പാർട്ടിയെ നയിക്കുമെന്നും പ്രശാന്ത് കിഷോർ പറയുന്നത് കേൾക്കാൻ തയ്യാറല്ലെന്നും സംസ്ഥാനത്തെ മുതിർന്ന നേതാവ് അമരീന്ദർ സിങ് വ്യക്തമാക്കുകയും ചെയ്തു. എല്ലാംകൊണ്ടും കോൺഗ്രസ് തന്റെ തന്ത്രങ്ങളനുസരിച്ച് പ്രവർത്തിക്കില്ലെന്ന് ഉറപ്പായതോടെ പ്രശാന്ത് പുതുവഴികൾ തേടുകയായിരുന്നുവെന്നാണ് അറിയുന്നത്.
ബിജെപിയുമായി ഇടപെട്ടപ്പോൾ മോദി പറയുന്നതു പോലെയും ബീഹാറിൽ നിതീഷ്കുമാർ നിശ്ചയിക്കുന്നിടത്തും കാര്യങ്ങൾ നിൽക്കുമായിരുന്നു. എന്നാൽ കോൺഗ്രസിൽ നൂറുനൂറ് അഭിപ്രായങ്ങളും വ്യക്തിതാൽപര്യങ്ങളുമാണ് പാർട്ടിയെ നയിക്കുന്നതെന്ന് വ്യക്തമായ പ്രശാന്ത് തന്റെ തന്ത്രങ്ങൾ പൂർണമായും നടപ്പാക്കിയാലെ വിജയം ഉറപ്പാക്കാനാകൂ എന്ന് തുറന്നു പറയുകയായിരുന്നു എന്നാണ് റിപ്പോർട്ടുകളിലെ സൂചന. മാത്രമല്ല യുപിയിലെ മുതിർന്ന നേതാക്കൾ പ്രശാന്ത് പറയുന്നതുപോലെ കാര്യങ്ങൾ ചെയ്യാനും ഒരുക്കമായിരുന്നില്ല.
യുപിയിലും പഞ്ചാബിലും ഇത്തരത്തിൽ എതിർപ്പ് നേരിട്ട സാഹചര്യത്തിൽ പ്രശാന്ത് കോൺഗ്രസിനെ ഉപേക്ഷിച്ച് സ്വതന്ത്രനാകാൻ തീരുമാനിക്കുകയായിരുന്നു. മുലായവുമായി പ്രശാന്തിനെ അടുപ്പിക്കുന്നതിൽ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനും പങ്കുണ്ടെന്ന സംശയവും ഉയർന്നിട്ടുണ്ട്. ഈ മാസം ആദ്യം നിതീഷ്കുമാറുമായി മുലായംസിങ് ചർച്ച നടത്തിയെന്ന അഭ്യൂഹം പരന്നതിന് പിന്നാലെയാണ് പ്രശാന്ത് കിഷോറും മുലായവുമായി ചർച്ചകൾ നടന്നത്. നിതീഷിന്റെ അടുപ്പക്കാരനായ പ്രശാന്തിന്റെ തന്ത്രങ്ങൾ പയറ്റാൻ അദ്ദേഹം മുലായത്തെ ഉപദേശിച്ചുവെന്ന പ്രചാരണവും ശക്തമാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- വിവാഹ സൽകാരത്തിന്റെ രാത്രി ഒരു മണിക്ക് തുടങ്ങിയ മർദ്ദനം; സംശയത്തിന്റെ പേരിൽ കേബിൾ കൊണ്ട് കഴുത്തിൽ മുറക്കി നവവധുവിനെ കൊല്ലാനും രാഹുൽ ശ്രമിച്ചു; താലിമാല ഊരിക്കൊടുത്ത ശേഷം ഭർത്താവിനെതിരെ പരാതി കൊടുത്തതും ഭാര്യ; പന്തീരാക്കാവിൽ ജാമ്യമില്ലാ വകുപ്പുകൾ; ഏഴാം ദിനത്തിലെ വേർപിരിയലിൽ കേസും
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- വിരുന്നെത്തിയ വീട്ടുകാർ കണ്ടത് നവ വധുവിന്റെ ശരീരത്തിലെ മർദനമേറ്റ പാടുകൾ; പൊലീസിൽ പരാതി നൽകി വധുവിന്റെ കുടുംബം: ഏഴാം നാൾ പൊലീസ് സ്റ്റേഷനിൽവെച്ച് താലിമാല മടക്കി നൽകി വേർപിരിഞ്ഞ് യുവദമ്പതികൾ
- ആറു കൊല്ലം മുമ്പ് കേരളാ കോൺഗ്രസ് ജയിച്ചത് യുഡിഎഫ് ബാനറിൽ; ജോസ് കെ മാണിയും കൂട്ടരും മുന്നണി മാറിയപ്പോൾ ഇനി ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ എംപിമാരും ഇടതുപക്ഷത്തിന്റേതായി; സീറ്റ് കൂടിയേ തീരുവെന്ന് കേരളാ കോൺഗ്രസ് എമ്മും സിപിഐയും; സിപിഎമ്മും വിട്ടുവീഴ്ചയ്ക്കില്ല; ഇടതിൽ കലാപക്കാലം
- ടെക്നോപാർക്കിലെ ജീവനക്കാരിയായ ഭാര്യയെ മർദ്ദിച്ചത് ജർമനിയിൽ എയറോനോട്ടിക്കൽ എൻജിനീയറായ ഭർത്താവ്; കഴുത്തിൽ മൊബൈൽ ചാർജ്ജ് കേബിൾ ഇട്ട് കുടുക്കി കൊല്ലാനും ശ്രമിച്ചു; മാട്രിമോണിയൽ സൈറ്റിലൂടെ ഗുരുവായൂർ വിവാഹം; ആ രാത്രി സംഭവിച്ചതുകൊടുംക്രൂരത; പൊലീസ് ഒത്തുകളിയിലും ആരോപണം; പന്തീരാങ്കാവിലേത് സംശയ രോഗം
- പെരിയ ഇരട്ടക്കൊല കേസിലെ പ്രതിയുടെ മകന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തതിനെച്ചൊല്ലിയുള്ള കോൺഗ്രസിലെ വിവാദം കാസർകോട് പൊട്ടിത്തെറിയാകുന്നു; പോസ്റ്റ് പിൻലവിച്ച ബാലകൃഷ്ണ പെരിയ നൽകുന്നത് വഴങ്ങാമെന്ന സന്ദേശമോ? ഇതെല്ലാം ശരത്ലാലിന്റെയും കൃപേഷിന്റെയും ആത്മാക്കൾ ഇത് പൊറുക്കുമോ? പെരിയയിൽ സമവായ നീക്കം സജീവം
- 27 ലക്ഷത്തോളം ഞാൻ മുടക്കി, ഒരു രൂപ പോലും ശമ്പളമായി കിട്ടാത്ത സിനിമയും; ഒരാൾ ലോകം മുഴുവൻ തന്നെ തകർക്കാൻ ശ്രമിക്കുന്നു എന്ന് കരുതുന്നത് അയാളുടെ കുഴപ്പമാണ്; എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരം; 'വഴക്ക്' സംവിധായകനെതിരെ ടൊവിനോ തോമസ്
- വിരുന്നിനെത്തിയ വീട്ടിലെ സ്ത്രീയെ പീഡിപ്പിച്ച ശേഷം സ്വദേശത്തേക്ക് മടങ്ങി; പശ്ചിമബംഗാൾ സ്വദേശിയെ അയാളുടെ ഗ്രാമത്തിൽ ചെന്ന് പിടികൂടി പൊലീസ്
- പി.മോഹനന്റെ മകൻ നികിതാസ് ജൂലിയസ് ആണല്ലോ കോഴിക്കോട് സിപിഎമ്മിന്റെ സൈബർ ലോകത്തെ നിയന്ത്രിക്കുന്നത്; അവനാണല്ലോ ഗവർണർ ശ്രീധരൻ പിള്ളയെ കാറോടിച്ച് കയറ്റി കൊല്ലാൻ നോക്കിയത്! വീടിന് ബോംബ് എറിഞ്ഞതിന് പിന്നിൽ മോഹനനെന്ന് ഹരിഹരൻ; വടകര പ്രസംഗം കൊണ്ടത് ആർക്ക്?
- കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബവും ഗോത്രവർഗ നേതാക്കളും എടുക്കുന്ന തീരുമാനം നിർണ്ണായകം; യെമനിലെ ജനങ്ങളോടും കുടുംബത്തോടും മാപ്പു പറയുന്ന അമ്മയുടെ വീഡിയോയും ഇറക്കും; കൊല്ലപ്പെട്ടയാളിന്റെ കുടുംബത്തേയും അമ്മ കാണും; നിമിഷ പ്രിയയുടെ മോചനം തൊട്ടരികിലോ?
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, കെ എസ് ഇ ബി കട്ടോണ്ട് പോകും; ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വച്ചാൽ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! കെ എസ് ഇ ബി കാട്ടുകള്ളന്മാരെന്ന് മുൻ ഡിജിപി ആർ ശ്രീലേഖയുടെ പോസ്റ്റ്
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- പെൺകുട്ടിയുടെ പിറന്നാളിന് കേക്കുമായി എത്തിയ യുവാവ്; തേങ്ങ തുണിയിൽ കെട്ടി മർദ്ദിച്ച ബന്ധുക്കൾ; പോക്സോ കേസെടുത്ത പൊലീസും; നഹാസിനെതിരെ നടന്നത് ക്രൂര മർദ്ദനം
- ഒരു ഡോക്ടറെ അടിയന്തരമായി വീട്ടിൽ അയക്കാൻ സൂപ്രണ്ടിന് നിർദ്ദേശം; പറ്റില്ലെന്ന് പറഞ്ഞെങ്കിലും അധികാര സ്വരത്തിൽ ആവശ്യപ്പെട്ടു; വീട്ടിലെത്തിയ ഡോക്ടർ കണ്ടത് കാലിലെ കുഴിനഖം; ഒപി നിർത്തിയത് വിവാദത്തിൽ; തിരുവനന്തപുരം കളക്ടർക്കെതിരെ പരാതി
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍