നിറം ചുവപ്പാണെങ്കിലും ഗുണം കാവിയുടേതു തന്നെ! പൂജയും ആരതിയും ഒക്കെ ഗുണം ചെയ്തു! ഹിന്ദു സ്നേഹിയായ ട്രംപിന്റെ വിജയത്തിൽ ആഹ്ലാദിച്ചു സംഘപരിവാർ; അമേരിക്കയിലും ബിജെപിക്കാരൻ പ്രസിഡന്റ് ആയതിന്റെ ആഹ്ലാദത്തിൽ സോഷ്യൽ മീഡിയ
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: റിപ്പബ്ലിക്കൻ പാർട്ടിക്കാരനാണ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ അധികാര കസേരിയിലേക്ക് ട്രംപ് നടന്നെത്തുമെന്ന് ആരും കരുതിയില്ല. ഹിലരി ക്ലിന്റണ് തന്നെയായിരുന്നു സർവ്വേകളെല്ലാം മുൻതൂക്കം നൽകിയത്. ഇതോടെ ഇന്ത്യയിലെ സംഘപരിവാർ നിരാശയിലുമായി. ട്രംപിന്റെ ജന്മദിനത്തിന് കേക്ക് മുറിച്ചവർ ഇതോടെ പ്രാർത്ഥനകളിലായി. നേർച്ചകൾ നേർന്നു. എല്ലാം വിശ്വഹിന്ദു പരിഷത്തിന്റെ അമേരിക്കൻ നേതാക്കളുടെ നേതൃത്വത്തിൽ. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ച പരിവാറുകാരനായിരുന്നു അവർക്ക് ട്രെംപ്.
റിപ്പബ്ലിക്കൻ പാർട്ടിയുടെ കൊടിയുടെ നിറം ചുവപ്പാണ്. പക്ഷേ ട്രംപിനെ പിന്തുണയ്ക്കാൻ ഈ ചുവപ്പ് നിറം പിരവാറുകാർക്ക് തടസ്സമായില്ല. ചാനൽ ചർച്ചകളിൽ കോൺഗ്രസും ഇടതുപക്ഷവുമെല്ലാം ഹിലരിയുടെ വിജയത്തിനായി ആർപ്പുവിളിച്ചു. ഇവിടെ ചർച്ചയെക്കെത്തിയ ബിജെപിക്കാർ അപ്പോഴെല്ലാം നിശബ്ദരായി. ആരേയും അവർ പിന്തുണച്ചില്ല. മോദിയും ബരാക് ഒബാമയുമായുള്ള നല്ലബന്ധം ഹിലരിയെ പിന്തുണയ്ക്കുമെന്ന പ്രതീക്ഷകൾ ഇതോടെ തെറ്റി. ചർച്ചകളിൽ ഒന്നും പറയാതിരുന്നവർ തങ്ങളുടെ സ്ഥാനാർത്ഥി ട്രംപാണെന്ന് പറയാതെ പറയുകയായിരുന്നു. ഇത് ശരിവച്ചായിരുന്നു പുറത്ത് സംഘപരിവാർ സംഘടനകൾ മൗനം പാലിച്ചത്. ഇപ്പോഴിതാ ട്രംപ് വിജയിയാകുന്നു. ഇതോടെ സോഷ്യൽ മീഡിയയിൽ ട്രംപിനെ ആവേശത്തോടെ അഭിനന്ദിക്കുകയാണ് സംഘപരിവാറുകാർ.
അമേരിക്കയും ബിജെപി പിടിച്ചുവെന്ന് പോലും കമന്റുകളെത്തുന്നു. മോദിയുടെ നേട്ടം അമേരിക്കയിൽ ട്രംപ് ആവർത്തിച്ചുവെന്നാണ് അവരുടെ ആവേശം. ഏതായാലും വിജയിയായ ട്രംപ് ഇന്ത്യയേയും ആർ എസ് എസിനേയും തള്ളിപ്പറയില്ലെന്നാണ് പരിവാറുകാരുടെ പ്രതീക്ഷ. ആദ്യമായാണ് ഒരു ലോകനേതാവ് ഹിന്ദുത്വത്തെ തുറന്ന മനസോടെ പിന്തുണച്ചത്. ഇന്ത്യയെ ഹൈന്ദവ രാഷ്ട്രമായി ട്രംപ് അംഗീകരിക്കുമെന്നാണ് പ്രതീക്ഷ. ഇത് തന്നെയാണ് ട്രംപിന്റെ വിജയം സോഷ്യൽ മീഡിയയിലൂടെ ആഘോഷമാക്കാൻ പരിവാറുകാരെ പ്രേരിപ്പിക്കുന്നതും. അമേരിക്കൻ പ്രസിഡന്റായി താൻ തെരഞ്ഞെടുക്കപ്പെട്ടാൽ ഇന്ത്യയുമായി നല്ല സൗഹൃദം ഉണ്ടാക്കുമെന്ന് ട്രംപ് വിശദീകരിച്ചിരുന്നു. ഇന്ത്യ യുഎസിന്റെ തന്ത്രപ്രധാനമായ സഖ്യകക്ഷിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.. ന്യൂജഴ്സിയിൽ നടന്ന അമേരിക്കയിലെ ഇന്ത്യക്കാരുടെ ജീവകാരുണ്യ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ട്രംപ്. യാഥാർത്ഥത്തിൽ ഈ പരിപാടിക്ക് പിന്നിലും സംഘപരിവാർ സംഘടനകളായിരുന്നു.
ഇന്ത്യൻ വോട്ടർമാരുടെ മനസ്സ് ട്രംപിന് അനുകൂലമാക്കാനുള്ള തന്ത്രമായിരുന്നു ഈ പരിപാടി. ഇന്ത്യയും അമേരിക്കയും ഒരുമിച്ചാൽ ഇരുരാജ്യങ്ങൾക്കും ആശ്ചര്യകരമായ ഭാവിയാണ് ഉള്ളതെന്നു പറഞ്ഞ ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പുകഴ്ത്തി. വലിയ സാമ്പത്തിക പരിഷ്കരണ നടപടികളിലൂടെ മോദി ഇന്ത്യയെ വളർച്ചയുടെ പാതയിൽ എത്തിച്ചിരിക്കുകയാണ്. മോദിയുമായി ഒരുമിച്ച് പ്രവർത്തിക്കുന്നതിന് താൻ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വലിയ ആരാധകനും വലിയ സുഹൃത്തുമാണ്. ട്രംപ് ഭരണത്തിൽ ഇന്ത്യയും ഇന്ത്യക്കാരും വൈറ്റ് ഹൗസിന്റെ യഥാർഥ മിത്രങ്ങളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തെയും ട്രംപ് പ്രശംസിച്ചിട്ടുണ്ട്. താൻ പ്രസിഡന്റായാൽ ഭീകരതയ്ക്കെതിരെ ഇന്ത്യക്കൊപ്പം പോരാടും. തീവ്രവാദമടക്കമുള്ള വിഷയങ്ങളിൽ ഇന്ത്യയുമായി രഹസ്യങ്ങൾ കൈമാറുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
ഇതിനേക്കാൾ എല്ലാം സംഘപരിവാറുകാരെ ആഘോഷത്തിലാക്കിയത് ട്രംപിന്റെ ഈ വാക്കുകളായിരുന്നു. താൻ ഹിന്ദുക്കളുടെയും ഇന്ത്യയുടെയും വലിയ ആരാധകനാണ്. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാൽ വൈറ്റ്ഹൗസിൽ ഇരുന്നുകൊണ്ട് ഹിന്ദു സമൂഹത്തിന്റെയും ഇന്ത്യയുടെയും യഥാർത്ഥ സുഹൃത്തായി നിലകൊള്ളും. താൻ 19 മാസം മുൻപ് ഇന്ത്യയിൽ ഉണ്ടായിരുന്നു. ഇനിയും ഒരുപാടൊരുപാട് തവണ ഇന്ത്യ സന്ദർശിക്കണമെന്ന് പ്രതീക്ഷിക്കുന്നുഡൊണാൾഡ് ട്രംപ് പറഞ്ഞു. ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ നിലപാടിനെയും ട്രംപ് പ്രശംസിച്ചു. 26/11 അടക്കമുള്ള പല ആക്രമണങ്ങളിലൂടെയും ഭീകരവാദത്തിന്റെ ക്രൂരമുഖം ഇന്ത്യ കണ്ടതാണ്. മുംബൈ സിറ്റി തനിക്ക് വളരെ ഇഷ്ടമാണ്. ഇവിടെ നടന്ന ഭീകരാക്രമണം നിഷ്ഠൂരമാണെന്നും 5,000ത്തോളം ഇന്ത്യക്കാർ പങ്കെടുത്ത ചടങ്ങിൽ ട്രംപ് പറഞ്ഞു. ഇത് കൂടിയായപ്പോൾ ട്രംപും സംഘപരിവാരുകാരനായി. പരിവാറുകാർ ജയത്തിനായി പൂജയും പ്രാർത്ഥനയും തുടങ്ങി.
ട്രംപിന്റെ ജയത്തിനായി ഹിന്ദുസേനയുടെ അഗ്നി പൂജ. ലോകത്തെ 'ഇസ്ലാമിക് ഭീകരത'യിൽ നിന്ന് രക്ഷിക്കാൻ ട്രംപിന്റെ വിജയം ആവശ്യമാണെന്ന ആഹ്വാനവുമായാണ് പൂജ. ഡൽഹിയിലെ ജന്തർമന്തറിൽ ആണ് പൂജ നടന്നത്. ഡൊണാൾഡ് ട്രംപ് സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ചു കൊണ്ടാണ് പൂജ. ട്രംപ് വന്നാൽ ഇസ്ലാമിക ഭീകരത അവസാനിക്കും. ഞങ്ങൾ ട്രംപിനെ സ്നേഹിക്കുന്നുവെന്നും പ്രവർത്തകർ മുദ്രാവാക്യത്തിലൂടെ പറഞ്ഞു. ഹിന്ദു സേന നേരത്തെ ട്രംപിന്റെ ജന്മദിനവും ആഘോഷിച്ചിരുന്നു. ഇതെല്ലാം നടന്നത് ഹിന്ദുത്വത്തെ ട്രംപ് പുകഴ്ത്തുന്നത് മുമ്പായിരുന്നു. എന്നാൽ ഹൈന്ദവതയെ പുകഴ്ത്തിയതോടെ പൂജകൾ ക്ഷേത്രങ്ങളിലേക്ക് മാറ്റി. എങ്ങനേയും ട്രംപ് ശത്രുനിഗ്രഹം തെരഞ്ഞെടുപ്പിൽ നടത്തണമെന്ന ആഗ്രഹം തന്നെയായിരുന്നു ഇതിന് കാരണം.
മുംബൈയിലെ വിഷ്ണുധാം ക്ഷേത്രത്തിലാണ് ട്രംപിന്റെ ചിത്രംവച്ച് പ്രത്യേക പൂജയും പ്രാർത്ഥനയും നടത്തിയത്. അമേരിക്കയിൽ താമസമാക്കിയ മുംബൈ സ്വദേശികളാണ് പൂജ നടത്താനായി സമീപിച്ചതെന്ന് ക്ഷേത്രത്തിന്റെ ട്രസ്റ്റി രമേഷ് ജോഷി പറഞ്ഞിരുന്നു. ട്രംപിനായി വിജയപ്രാപ്തിയജ്ഞം ഉൾപ്പെടെയുള്ളവയാണ് നടത്തിയത്. ഇന്ത്യയുമായുള്ള അടുപ്പത്തിനും ഭീകരവാദം തുടച്ചുനീക്കുന്നതിനും ഡോണൾഡ് ട്രംപ് വിജയിക്കുന്നതാണ് നല്ലതെന്ന് പൂജ നടത്തിയവർ അഭിപ്രായപ്പെട്ടെന്നും ക്ഷേത്രം ഭാരവാഹി പറഞ്ഞു. ഇതിന് പിറകിലും സംഘപരിവാർ അനുയായികളായിരുന്നു.
Stories you may Like
- ട്രംപിനെതിരെ 420 കൊല്ലം അകത്തുകിടക്കേണ്ട കുറ്റങ്ങൾ
- യുഎസ് പ്രസിഡന്റിനെ കുരുക്കിലാക്കുന്ന പുത്രന്റെ കഥ
- റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിത്വത്തിന് വേണ്ടിയുള്ള മത്സരത്തിൽ നിക്കി ഹേലിക്ക് തിരിച്ചടി
- പ്രസിഡന്റാകാൻ മോഹിക്കുന്ന ട്രംപിന് തിരിച്ചടി; വീണ്ടും ഒരു അയോഗ്യത കൂടി
- തിരഞ്ഞെടുപ്പ് അട്ടിമറി നീക്കം: ഡോണൾഡ് ട്രംപിനെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തി
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍