ഇസ്ലാമിക തീവ്രവാദം വളരുന്നതിന് അനുസരിച്ച് വംശീയ രാഷ്ട്രീയവും വളരുന്നു; ലോകം മുഴുവൻ വലത് വംശീയ രാഷ്ട്രീയത്തിന്റെ കുതിപ്പ്; യൂറോപ്പിൽ നിയോ നാസികൾ ചുവട് പിടിക്കുമ്പോൾ അമേരിക്കയിൽ വേരുറപ്പിച്ചത് പരസ്യമായ ഇസ്ലാമിക വിരുദ്ധ രാഷ്ട്രീയം; മോദി-പുട്ടിൻ-ട്രംപ് രാഷ്ട്രീയം ലോകത്തെ വരിഞ്ഞ് മുറുക്കുമ്പോൾ
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: അമേരിക്കയിൽ ഡൊണാൾഡ് ട്രംപിന്റെ വിജയം ഒരു തുടർച്ച മാത്രമെന്ന് കരുതുന്നവർ ഏറെയാണ്. അടുത്തമാസം ഓസ്ട്രിയയിൽ തെരഞ്ഞെടുപ്പാണ്. അവിടെ നോർബെർട് ഹോഫർ വരുമെന്നാണ് പ്രതീക്ഷ. ജർമ്മനിയിൽ എയ്ഞ്ചലാ മെർക്കൽ പ്രതിസന്ധിയിലാണ്. അവിടത്തെ എഎഫ്ഡി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ആൾട്ടർനേറ്റീവ് ഫോർ ജർമ്മനി പ്രാദേശിക തെരഞ്ഞെടുപ്പിൽ മുന്നിൽ വരുന്നു. ഇതെല്ലാം പുതിയ രാഷ്ട്രീയ സാഹചര്യത്തിന്റെ സൃഷ്ടിയാണെന്നാണ് വിലയിരുത്തൽ. ഇന്ത്യയിൽ നരേന്ദ്ര മോദിയുടെ ഉയർച്ചയും ഇതിന്റെ ഭാഗമായിരുന്നു. ലോക നേതാവായി റഷ്യയുടെ വഌഡിമർ പുട്ടിന്റെ വളർച്ചയ്ക്ക് കാരണവും ഇതുമായി ബന്ധപ്പെട്ട് കിടക്കുന്നു. അങ്ങനെ ഒരുകൂട്ടം ലോകനായകർ ഒന്നിക്കുകയാണെന്ന വിലയിരുത്തൽ സോഷ്യൽ മീഡിയ പോലും സജീവമാക്കുന്നു. അമേരിക്ക, റഷ്യ, ഇന്ത്യ, ഇസ്രയേൽ, ഈജിപ്ത്, സിറിയ....അങ്ങനെ കരുത്തുറ്റ ഒരു കൂട്ടായ്മ.
ഇസ്ലാമിക രാഷ്ട്രീയം യൂറോപ്പിലേക്ക് കടന്നുകയറുന്ന അവസ്ഥയുണ്ടായിരുന്നു. ഇതിനെതിരെ നിയോ നാസിസം യൂറോപ്പിൽ സജീവമായി. അഭയാർത്ഥി പ്രശ്നങ്ങളെത്തിയതോടെ ഈ രാഷ്ട്രീയം പച്ചപിടിച്ചു. ഇതിന് വ്യാപക അംഗീകാരം കിട്ടി. അടുത്തവർഷം ഫ്രാൻസിൽ, നാഷണൽ ഫ്രണ്ടിന്റെ മേരി ലെ പെന്നും .നെതെർലന്റിൽ ഫ്രീഡം പാർട്ടിയുടെ ഗ്രീറ്റ് വൈൽഡേഴ്സും പ്രസിഡന്റ് സ്ഥാനത്തേക്ക് കുതിച്ചെത്തമെന്നാണ് വിലയിരുത്തൽ. ഹങ്കറിയിൽ ഇസ്ലാമിക കുടിയേറ്റക്കാർക്കെതിരെ രാജ്യത്തിനുചുറ്റും മുള്ളുവേലി കെട്ടിയടച്ച വിക്ടർ ഓർബാനാണ് പ്രധാനമന്ത്രി. ആസ്ട്രേലിയയിൽ വൺ നേഷൻ പാർട്ടിയുടെ പൗളിൻ ഹാൻസൺ കരുത്തനാകുന്നു. നിയോ നാസിസത്തിന്റെ വിജയമാണ് ഇതെല്ലാം. ഇതിന് പുതുമാനം നൽകുന്നതാണ് ട്രംപിന്റെ വിജയം. റഷ്യയേയും ഇന്ത്യയേയും കൂടി ഒരുമിപ്പിച്ച് ഇസ്ലാമിക തീവ്രവാദത്തിനും ഐസിസിനുമെതിരെ പുതിയൊരു മുന്നണിക്ക് ട്രംപ് രൂപം നൽകുമെന്നാണ് പ്രതീക്ഷ. സാമ്പത്തികമായി കരുത്തരായ യൂറോപ്പിന്റെ മൊത്തം പിന്തുണ കൂടി ഇതിന് കിട്ടുന്നതോടെ ഭീകരവാദികൾ പ്രതിസന്ധിയിലാകുമെന്നാണ് വിലയിരുത്തലുകൾ.
ഇസ്ലാമിക തീവ്രവാദം ആഗോളതലത്തിൽ ചർച്ചയായിട്ട് കാലമേറെയായി. എന്നാൽ അതിന്റെ ഏറ്റവും പ്രാകൃത രൂപമായി ഐസിസ് എത്തി. പശ്ചാത്യരാജ്യങ്ങളെ രണ്ട് പതിറ്റാണ്ട് മുമ്പ് വരെ ഈ തീവ്രവാദം ഏറെ നോവിപ്പിച്ചിരുന്നില്ല. എന്നാൽ അമേരിക്കയിൽ 2001ൽ വേൾഡ് ട്രേഡ് സെന്റർ തകർന്ന് വീണതോടെ കാര്യങ്ങൾ മാറി. അതും ഒറ്റപ്പെട്ട നീക്കമായി അവശേഷിച്ചു. അതിനിടെയാണ് സിറിയയേയും ഇറാഖിനേയും കലാപ ഭൂമിയാക്കി ഐസിസ് തീവ്രവാദമെത്തിയത്. താലിബാനെന്ന തീവ്രവാദ രൂപത്തിന് അഫ്ഗാനേയും പാക്കിസ്ഥാനേയും ഇന്ത്യയേയും മാത്രമോ വലിയ തോതിൽ നോവിക്കാനായുള്ളൂ. എന്നാൽ ഐസിസ് ലക്ഷ്യമിട്ടത് പാശ്ചാത്യ രാജ്യങ്ങളെ കൂടിയാണ്. യൂറോപ്പും ആക്രമിക്കപ്പെട്ടു. ഫ്രാൻസിലുണ്ടായ നിരന്തര ആക്രമണങ്ങൾ പാശ്ചാത്യരേയും ഞെട്ടിച്ചു. ബ്രിട്ടണിൽ നിന്ന് പോലും യുവാക്കൾ ഐസിസിലേക്ക് കൂടുമാറി. അമേരിക്ക കൂടുതൽ കരുതലുകളെടുത്തു. പരിശോധനകൾ കർശനമാക്കി. ആരും ഇസ്ലാമിക തീവ്രവാദത്തിൽ നിന്ന് മുക്തരല്ലെന്ന അവസ്ഥയെത്തി.
ഇറാഖിനെ തകർക്കാൻ അവർ തന്നെ സൃഷ്ടിച്ചെടുത്തതാണ് ഐസിസെന്ന വാദം സജീവമാണ്. സിറിയയിലെ അൽ ബാഷറിനോടും അമേരിക്കയ്ക്ക് താൽപ്പര്യക്കുറവുണ്ടായിരുന്നു. ഐസിസിനെ സൃഷ്ടിച്ച് ഈ മേഖലയിലെ എണ്ണപ്പാടങ്ങൾ അമേരിക്ക കണ്ണുവച്ചു. എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. വിദേശ ഫണ്ടുകളായിരുന്നു താലിബാന്റെ കരുത്ത്. കഞ്ചാവും മറ്റും വളയിച്ച് കള്ളക്കടത്തിലൂടെ സമ്പാദ്യം കണ്ടെത്തുന്ന രീതിയായിരുന്നു അവരുടേത്. എന്നാൽ ഐസിസിന് മുന്നിൽ തുറന്ന് കിട്ടിയത് സാമ്പത്തിക കരുത്തിന്റെ എണ്ണപാടങ്ങളായിരുന്നു. തുടക്കത്തിൽ ആരോപിക്കപ്പെടുന്നത് പോലെ അമേരിക്കയുടെ വിധേയരായിരുന്നിരിക്കാം ഐസിസ്. എന്നാൽ എണ്ണ സമ്പത്തിന്റെ സാധ്യതകൾ മനസ്സിലാക്കിയതോടെ അവർ സ്വന്തം നിലയ്ക്ക് നീങ്ങി. അമേരിക്കയുടെ വാക്കുകളും നിരാകരിക്കപ്പെട്ടു. അങ്ങനെ അറബ് ലോകം അശാന്തിയിലുമായി.
അമേരിക്കയുമായി തെറ്റിയതോടെ ഐസിസ് പ്രവർത്തന രീതികളും മാറ്റി. ഇറാഖിലും സിറിയയിലും യുദ്ധവും മറ്റിടങ്ങളിൽ ഒറ്റപ്പെട്ട ആക്രമണങ്ങളും ഒരുക്കി. ജിഹാദിന്റെ പേരിൽ കാശ് കൊടുത്ത് ജോലിക്കെന്ന പോലെ മുസ്ലിം യുവാക്കളെ വലവീശിപ്പിടിച്ചു. സാങ്കേതികതയുടെ സാധ്യതയിലൂടെ ആശയ പ്രചരണം സജീവമാക്കി. സോഷ്യൽ മീഡിയയുടെ സഹായത്തോൽ കേരളത്തിൽ നിന്നും ലണ്ടനിൽ നിന്നുമെല്ലാം ഐസിസ് ആരാധകരെ സൃഷ്ടിച്ചു. അവർ സ്വന്തം നാടുകളിൽ ഭീകരതയ്ക്ക് പുതിയ മാനം നൽകി. അങ്ങനെ ഇസ്ലാമിക തീവ്രവാദത്തിന്റെ വേരുകൾ ലോകമെങ്ങുമെത്തി. ഈ സാഹചര്യം മുതലെടുത്ത് ലോക നേതാവാകാൻ റഷ്യൻ പ്രസിഡന്റ് വളാഡിമർ പുട്ടിനെത്തി. ഐസിസിനെതിരെ റഷ്യ തലങ്ങും വിലങ്ങും ആക്രമണം നടത്തി. ആദ്യം അമേരിക്ക എതിർത്തു നോക്കി. പക്ഷേ ഐസിസിനെതിരായ പോരാട്ടത്തിൽ റഷ്യയെ പിന്തുണയ്ക്കാൻ അമേരിക്കൻ സഖ്യകക്ഷികൾ പോലും തയ്യാറെടുത്തതോടെ പുട്ടിൻ നേതാവായി വളർന്നു.
ഇന്ത്യയിൽ ഭീകരതയ്ക്കൊപ്പം ന്യൂനപക്ഷ പ്രീണനവും ശക്തമായി ചർച്ചയായി. ഈ സമയത്താണ് ഗുജറാത്തിലെ വികസന നായകൻ നരേന്ദ്ര മോദി ഇന്ത്യയെ പിടിക്കാനെത്തുന്നത്. മോദിയുടെ ജനപ്രിയതയ്ക്കൊപ്പം മുസ്ലിം വിരുദ്ധ രാഷ്ട്രീയതയുടെ വിജയം കൂടിയായി എൻഡിഎയുടെ അധികാരത്തിൽ ഏറൽ. ഗുജറാത്ത് കലാപത്തിന് നേതൃത്വം നൽകിയെന്ന് ആരോപിക്കുന്ന മോദിയെ തോൽപ്പിക്കാൻ എളുപ്പമാകുമെന്ന് കരുതിയവരാണ് ഫലം വന്നപ്പോൾ ഞെട്ടിയത്. ഏറ്റവും വലിയ കക്ഷിയായി ബിജെപി മാറുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ മോദി ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നൽകി. യുപിയിൽ ബഹുഭൂരിപക്ഷം സീറ്റും നേടിയത് മുസ്ലിം വിരുദ്ധ രാഷ്ട്രീയം ചർച്ചയാക്കിയ അമിത് ഷായുടെ ബുദ്ധിയായിരുന്നു. ഇസ്ലാം വിരുദ്ധ രാഷ്ട്രീയം തന്നെയായിരുന്നു മോദിയെ വമ്പൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിച്ചത്. രാജ്യ സുരക്ഷയ്ക്ക് മുൻതൂക്കം നൽകി സർജിക്കൽ സ്ട്രൈക്കും നോട്ട് അസാധുവാക്കലും മോദി നടത്തുന്നതും ഇസ്ലാമിക തീവ്രവാദ വിരുദ്ധ രാഷ്ട്രീയം തുണയ്ക്കുമെന്ന കണക്കുകൂട്ടലിലാണ്.
ഈ തന്ത്രം തന്നെയാണ് ട്രംപും പരീക്ഷിച്ച് വിജയിച്ചത്. അമേരിക്കക്കാരിലുണ്ടായിരുന്ന ഇസ്ലാമോഫോബിയ വളരെ സമർത്ഥമായി അനുകൂലമായെടുത്തു. ഹിലരി ക്ലിന്റണിന് ജനപ്രിയത ഏറെയാണെന്ന് മനസ്സിലാക്കി തന്നെയാകണം റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കരുക്കൾ നീക്കിയത്. ഇസ്ലാമിക തീവ്രവാദികളുടെ പ്രധാന ശത്രുവായ ഈജിപ്തിനെ തന്റെ പ്രിയ കൂട്ടുകാരനായി ട്രംപ് പ്രഖ്യാപിച്ചു. ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി കാണുമെന്ന് തറപ്പിച്ചു പറഞ്ഞു. യു.എസിലെത്തുന്ന അഭയാർഥികൾക്ക് അവരുടെ പ്രത്യയശാസ്ത്രം ഉറപ്പുവരുത്തിയതിനു ശേഷം മാത്രം പ്രവേശനമെന്ന് ട്രംപ് പ്രഖ്യാപിച്ചതും പുതിയ വംശീയ രാഷ്ട്രീയത്തിന് തുടക്കമിട്ടു. സിറിയ, ലിബിയ എന്നിവിടങ്ങളിൽ നിന്നുള്ളവരെ യു.എസിലേക്ക് പ്രവേശിപ്പിക്കില്ലെന്നും ട്രംപ് പറഞ്ഞു. സിറിയൻ അഭയാർഥികളെ കുറിച്ച് സംസാരിക്കവെ അവരെല്ലാം എവിടെ നിന്നാണ് വരുന്നതെന്ന് അറിയില്ലെന്നും അവരൊക്കെ ആരാണെന്നു വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ മെക്സിക്കോയിൽ നിന്നുള്ളവരെ തടയാൻ അതിർത്തിയിൽ മതിൽ നിർമ്മിക്കുമെന്നും മുസ്ലിംകളെ യു.എസിലേക്ക് പ്രവേശിപ്പിക്കില്ലെന്നുമാണ് ട്രംപ് നിലപാട് എടുത്തത്.
ഇതോടെ ട്രംപിനെ വംശീയ വെറിയനായി ക്ലിന്റണും കൂട്ടരും ചിത്രീകരിച്ചു. എന്നാൽ ഇത് ന്യൂനപക്ഷത്തെ ആകർഷിക്കാൻ മാത്രമേ സഹായിച്ചുള്ളൂ. ഭീകരതയെ എതിർക്കുന്ന വലിയൊരു വിഭാഗം ട്രംപിന് വോട്ട് ചെയ്തു. ഇങ്ങനെയാണ് നിഷ്പക്ഷ സംസ്ഥാനങ്ങളെന്ന് വിലയിരുത്തിയവയെല്ലാം ട്രംപിന്റെ പക്ഷത്തേക്ക് കൂട്ടത്തോടെ എത്തിയത്. അറബ് രാജ്യങ്ങളിൽ നിന്നടക്കം യു.എസിലെത്തുന്നവരുടെ പ്രത്യയശാസ്ത്രം അമേരിക്ക പരിശോധിച്ച ശേഷമേ പ്രവേശനം അനുവദിക്കൂവെന്ന നിലപാട് ട്രംപ് എടുക്കുമെന്നാണ് സൂചന. മെക്സിക്കോ അതിർത്തിയിൽ മതിൽ നിർമ്മിക്കുമെന്ന കാര്യത്തിലും ട്രംപ് ഉറച്ചു നിൽക്കുന്നു. ഈ രാഷ്ട്രീയം ട്രംപ് തുടർന്നാൽ അത് പുതിയ രാഷ്ട്രീയ ക്രമത്തിന് തുടക്കമിടും. പാക്കിസ്ഥാനിലെ തീവ്രവാദ രാഷ്ട്രീയത്തെ ട്രംപ് ഒരുകാലത്തും അനുകൂലിക്കുന്നില്ല. സിറിയയിലെ ഐസിസ് അധിനിവേശവും എതിർക്കുന്നു. അതുകൊണ്ട് തന്നെ ഇന്ത്യയും റഷ്യയുമായി ട്രംപ് കൈകോർക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യയിൽ മോദിയുടെ വമ്പൻ വിജയമാണ് ഇസ്ലാം വിരുദ്ധ വലതുപക്ഷ രാഷ്ട്രീയത്തിന്റെ സാധ്യത ചർച്ചയാക്കിയത്. ട്രംപും അപ്രതീക്ഷിത വിജയം നേടുമ്പോൾ ഈ രാഷ്ട്രീയം ആഗോള തലത്തിൽ ചർച്ചയാകും.
ജിഹാദിന്റെ പേരിൽ നിരപരാധികളെ കൊന്നൊടുക്കുന്ന രാഷ്ട്രീയത്തെ സാധാരണക്കാർ അംഗീകരിക്കുന്നില്ല. ഇത് തന്നെയാണ് പുതിയ രാഷ്ട്രീയത്തിന് പശ്ചാത്യ രാജ്യങ്ങളിൽ താൽപ്പര്യം കൂട്ടുന്നതും. സിറിയയിലെ കലാപം അഭയാർത്ഥികളുടെ ഒഴുക്കാണ് യൂറോപ്പിലേക്ക് ഉണ്ടാക്കിയത്. ഇത് ആഭ്യന്തര കലാപത്തിന് വഴിവച്ചു. ഇതിനിടെയിൽ ഐസിസ് തീവ്രവാദികളും നുഴഞ്ഞു കയറി. ഇവരാണ് യൂറോപ്പിലെ ഐസിസ് ആക്രമണങ്ങൾക്കും റിക്രൂട്ട്മെന്റുകൾക്കും ആക്കം കൂട്ടിയത്. ഇതോടെ അഭയാർത്ഥി വിരുദ്ധ രാഷ്ട്രീയവും ഇസ്ലാമിക വിരുദ്ധതയും ഇവിടുങ്ങളിൽ ചർച്ചയായി. ഭീകരതയെ തോൽപ്പിക്കാൻ ശക്തരായ ഭരണാധികാരി എത്തണമെന്ന് കണക്ക് കൂട്ടി. അവരുടെ വ്യക്തിപരമായ ജീവതം പോലും ജനങ്ങൾ മറക്കാൻ തുടങ്ങി. ഇത് തന്നെയാണ് ഏകാധിപത്യ സ്വഭാവമുണ്ടായിട്ടും മോദിയേയും ട്രംപിനേയുമെല്ലാം അധികാര കേന്ദ്രങ്ങളിലെത്തിയത്. വരും ദിനങ്ങളിൽ മറ്റ് രാജ്യങ്ങളും സമാന വഴിയിലെത്തും. ഇതോടെ ഐസിസ് ഉയർത്തുന്ന ആഗോള ഭീഷണിക്കെതിരെ പുതിയ നേതൃനിരയുമെത്തും.
അതിന് ഇന്ത്യയും റഷ്യയും അമേരിക്കയും ഒരുമിച്ച് നേതൃത്വം നൽകുമെന്നാണ് പ്രതീക്ഷ. മോദിയുടേയും പുട്ടിന്റേയും ട്രംപിന്റേയും പിന്നിൽ മറ്റ് ലോക രാഷ്ട്രങ്ങളും അണിനിരക്കും. ഇത് സാമൂഹിക സാഹചര്യം ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ. ചൈനയുടെ നിലപാട് എന്താകുമെന്നതും ചർച്ചയാകുന്നുണ്ട്. അമേരിക്കയും ഇന്ത്യയും ചൈനയ്ക്ക് ശത്രുപക്ഷത്താണ്. പാക്കിസ്ഥാനേയും മറ്റും കൂട്ടുപിടിച്ച് ലോക ശക്തിയാകാൻ ശ്രമിക്കുന്ന ചൈനയ്ക്ക് റഷ്യയോട് എന്നും പ്രത്യേക മമതയുണ്ടായിരുന്നു. ഭീകര വിരുദ്ധ രാഷ്ട്രീയത്തിന്റെ പുതു കൂട്ടുകെട്ടിൽ നിന്ന് റഷ്യയെ അടർത്തിയെടുക്കാനും ചൈന ശ്രമിക്കും. പക്ഷേ ഐസിസിനെതിരെ ശക്തമായ നിലപാടുമായി മുന്നോട്ട് പോകുന്ന പുട്ടിന് ഇനി പിന്നോട്ട് പോകാൻ കഴിയില്ലെന്ന വിലയിരുത്തലും സജീവമാകും.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്