നോട്ട് പിൻവലിക്കൽ വിഷയത്തിൽ തോമസ് ഐസക്കിനെ മുഖ്യമന്ത്രിയാക്കാൻ രംഗത്തിറങ്ങിയ എംപി പരമേശ്വരന്റെ പിന്തുണ മോദിക്ക്; മോദിയെപ്പോലെ ചിന്തിക്കാനുള്ള ശേഷിയില്ലാത്ത കേരള പിണറായി ബുദ്ധദേവിനെ പോലെയെന്ന് ഇടത് ബുദ്ധിജീവി; വാർത്ത വിവാദമായപ്പോൾ ചില കാര്യങ്ങൾ നിഷേധിച്ച് രംഗത്ത്
കെ വി നിരഞ്ജൻ
കോഴിക്കോട്: സിപിഎമ്മിൽ നിന്ന് പുറത്തായെങ്കിലും അറിയപ്പെടുന്ന ഇടതുബുദ്ധിജീവികളിൽ ഒരാളായാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുൻ സംസ്ഥാന പ്രസിഡന്റുകൂടിയായ ഡോ.എംപി പരമേശ്വരൻ അറിയപ്പെടുന്നത്. പക്ഷേ ആയിരം,അഞ്ചൂറുരൂപ നോട്ടുകൾ അസാധുവാക്കിയതെിനെ ചൊല്ലിയുള്ള സംവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ചുകൊണ്ട് പരമേശ്വരൻ രംഗത്തത്തെിയത് ഇടതുബുദ്ധിജീവികളെതന്നെ അങ്കലാപ്പിലാക്കിയിരക്കയാണ്.പിണറായി ബുദ്ധദേവിനെപ്പോലെയാണെന്നും മോദിയെപ്പോലെ ചിന്തിക്കാനുള്ളശേഷി കേരള മുഖ്യമന്ത്രിക്കില്ളെന്നും പരമശ്വേരൻ പറഞ്ഞതായുള്ള അഭിമുഖമാണ് ഇന്നലെ ജന്മഭൂമിയിൽ വന്നത്. എന്നാൽ നോട്ടുനിരോധനത്തെ അനുകൂലിച്ചുവെങ്കിലും പിണറായിക്ക് മോദിയേപ്പോലെ ചിന്തിക്കാനുള്ള ശേഷിയില്ളെന്ന് താൻ പറഞ്ഞിട്ടില്ളെന്നാണ് ഇതുസംബന്ധിച്ച് പ്രതികരണം ആരാഞ്ഞപ്പോൾ ഡോ.എംപി പരമേശ്വരൻ പ്രതികരിച്ചത്.
ജൻഭൂമിയിൽ വന്ന വർത്ത ഇങ്ങനെയാണ്. കള്ളപ്പണം തടയാനുള്ള കേന്ദ്രസർക്കാരിന്റെ നടപടി ശരിയെന്ന് ഡോ. എംപി.പരമേശ്വരൻ. ഇപ്പോൾ ചെയ്തതുപോലെ കറൻസികൾ നിരോധിക്കുകയല്ലാതെ അതിന് മറ്റ് വഴികളൊന്നുമില്ല. ശരിയായ തീരുമാനമാണിത്. ഇതുമൂലമുള്ള ബുദ്ധിമുട്ടുകൾ സഹിക്കാവുന്നതേയുള്ളുവെന്ന് പരമേശ്വരൻ വ്യക്തമാക്കി. പ്രമുഖ ഇടതു ചിന്തകനും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുൻ അധ്യക്ഷനുമാണ് പരമേശ്വരൻ. നടപടി മോദിയുടെ വിശ്വസ്ത ഗ്രൂപ്പിൽ പെട്ടവർ വേണ്ടപ്പെട്ടവരെ അറിയിച്ചുവെന്ന ആരോപണം ഉയരുന്നുണ്ട്. ഇത് ശരിയോ തെറ്റോ എന്ന് അറിയില്ല. കൃത്യമായി അറിയാതെ ഒന്നും പറയാനാകില്ല. പിണറായി വിജയൻ ബുദ്ധദേവ് ഭട്ടാചാര്യയുടെ വഴിയിലാണെന്നും പരമേശ്വരൻ 'ജന്മഭൂമി'യോടു പറഞ്ഞു.
ബംഗാളിൽ സംഭവിച്ചത് കേരളത്തിലും ആവർത്തിക്കാം. പക്ഷെ കേരള ജനത കുറച്ചുകൂടി ബോധവാന്മാരായതുകൊണ്ട് പാർട്ടിനേതൃത്വത്തിന് കുറച്ച് ജാഗ്രതയുണ്ടാകും. വൻകിട വ്യവസായവൽക്കരണം, വൻ വിദേശ നിക്ഷേപം തുടങ്ങിയവയൊക്കെയാണ് ബുദ്ധദേവിനെപ്പോലെ പിണറായിയും ലക്ഷ്യമിടുന്നത്. ഇത് നാടിന് ചേർന്നതല്ല. പിണറായിക്ക് നരേന്ദ്ര മോദിയാകാൻ കഴിയില്ലെന്നെും മോദിയെപ്പോലെ വ്യാപകമായി ചിന്തിക്കാനുള്ള ശേഷി മുഖ്യമന്ത്രിയെന്ന നിലയ്ക്ക് പിണറായിക്കില്ലന്നെും പരമേശ്വരൻ പറഞ്ഞു. നയങ്ങളിൽ ഇരുസർക്കാരുകളും തമ്മിൽ വലിയ വ്യത്യാസമില്ല.
നവലിബറൽ സാമ്പത്തിക നയങ്ങളാണ് ബിജെപി സർക്കാരും സിപിഐ(എം) സർക്കാരും പിന്തുണയ്ക്കുന്നത്. ലെനിൻ അടക്കമുള്ളവർക്ക് മാർക്സിനെ വിലയിരുത്തുന്നതിൽ തെറ്റുപറ്റിയെന്നും ആ തെറ്റാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ആവർത്തിക്കുന്നതെന്നും ഡോ. പരമേശ്വരൻ അഭിപ്രായപ്പെട്ടു.ഇങ്ങനെയാണ് ജന്മഭൂമി വാർത്ത അവസാനിക്കുന്നത്.
പക്ഷേ ഇക്കാര്യത്തിൽ പ്രതികരണം ആരാഞ്ഞപ്പോൾ താൻ പിണറായി വിജയനെ ബോധപൂർവം താഴ്ത്തിക്കെട്ടിയിട്ടില്ളെന്നായിരുന്നു ഡോ.പരമേശ്വരന്റെ മറുപടി.'നയങ്ങളെയാണ് വിമർശിച്ചത്.മോദിയെപ്പോലെ ചിന്തിക്കാനുള്ള ശേഷി പിണറായിക്കില്ളെന്ന് പറഞ്ഞിട്ടില്ല. രണ്ടു സർക്കാറുകളും നിയോലിബറൽ നയങ്ങളാണ് പിന്തുടരുന്നതെന്നത് ഏക്കാലവുമുള്ള എന്റെ വിമർശനമാണ്' എംപി പമേശ്വരൻ പറഞ്ഞു.
വർഷങ്ങളായി ശാസ്ത്രസാഹിത്യപരിഷത്തിന്റെ നേതൃരംഗത്ത് പ്രവർത്തികയും സാക്ഷരത, ജനകീയാരോഗ്യം, മാലിന്യ നിർമ്മാർജനം, ദാരിദ്രലഘൂകരണം തുടങ്ങിയ വിഷയങ്ങളിൽ സജീവമായി ഇടപെടുകയും ചെയ്ത ഡോ.പരേമശ്വരൻ, നാലാംലോകമെന്ന അദ്ദേഹത്തിന്റെ വിവാദ ആശയം മുൻനിർത്തിയുള്ള പുസ്തകത്തിന്റെ ഭാഗമായി സിപിഐ.എമ്മിൽനിന്ന് പുറത്താക്കപ്പെടുകയായിരുന്നു. പക്ഷേ ഇപ്പോഴും ഇടത് സഹയാത്രികനായി തുടരുന്ന അദ്ദേഹം ശാസ്ത്രസാഹിത്യ പരിഷത്തിൽ സജീവമാണ്. സിപിഐ (എം) കേന്ദ്രനേതാക്കളുമായി വളരെ അടുത്ത വ്യക്തി ബന്ധംകൂടി ഡോ.പരമേശ്വരൻ പുലർത്തുന്നുണ്ട്.അതുകൊണ്ടുതന്നെ പരമേശ്വരന്റെ വാദങ്ങളിൽ ശാസ്ത്രസാഹിത്യപരിഷത്തും ശരിക്കും വെട്ടിലായിരിക്കയാണ്.
നേരത്തെയും കേരളത്തിലെ സിപിഐ(എം)നേതാക്കളെ താരതമ്യം ചെയ്ത് ഡോ.പരമേശ്വരൻ വിവാദത്തിൽ പെട്ടിരുന്നു.വി എസ്സിനു വിവരമില്ലന്നെും പിണറായിക്കു മനുഷ്യബന്ധമില്ലന്നെും, ഇടതുപക്ഷത്തെ നയിക്കേണ്ടത് ഡോ.തോമസ് ഐസക്ക് ആണെന്നും ഡോ.പരമേശ്വരൻ തെരഞ്ഞെടുപ്പുകാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടിയത് വൻ വിവാദമായിരുന്നു.ഇതിനോട് പ്രതികരിച്ചുകൊണ്ട് 'ഇത്തരം സുഹൃത്തുക്കൾ ഉണ്ടെങ്കിൽ ശത്രുക്കൾ വേറെന്തിനാണ്'എന്ന് ചോദിച്ച് ഡോ.തോമസ് ഐസക്ക് ഫേസ്ബുക്ക് പോസ്റ്റിട്ടതും വാർത്തയായിരുന്നു.
സംഭവം നവമാദ്ധ്യമങ്ങള്ൾ ഇക്കാര്യം ഏറ്റെടുത്തതോടെ വിശദീകരണുവുമായി എംപി രംഗത്തത്തെിയിരുന്നു. താൻ അങ്ങനെയല്ല ഉദ്ദേശിച്ചതെന്നും ആരെയും അധിക്ഷേപിച്ചതല്ലന്നെും ഒരു അഭിമുഖത്തിൽ ഡോ.എംപി പരമേശ്വരൻ വ്യക്തമാക്കി.'വി.എസിനോടും പിണറായിയോടും ആദരവുള്ള വ്യക്തിയാണ് ഞാൻ. വി.എസിനെയും പിണറായിയെയും എ.കെ.ജിയുമായും ഇ.എം.എസുമായും താരതമ്യം ചെയ്യാം. സഖാവ് ഇ.എം.എസ് ഒരു സൈദ്ധാന്തികനാണ്. വിവരത്തിന്റെ അടിസ്ഥാനത്തിൽ പലപ്പോഴും വിവരങ്ങളെ ബന്ധപ്പെടുത്തിക്കോണ്ടാണ് അദ്ദേഹം സംസാരിക്കാറുള്ളത്.അതുകൊണ്ടുതന്നെ പിണറായിയെ ഇ.എം.എസിനോട് താരതമ്യപ്പെടുത്താം. വി.എസിനെ കൂടുതൽ സാദൃശ്യം എ.കെ.ജിയോടാണ്. ജനങ്ങളുമായിട്ട് സമ്പർക്കപ്പെടുന്ന വ്യക്തിയായതു കൊണ്ട്. വി.എസിന്റെ അടിത്തറ ജനബന്ധമാമാണ്' ഡോ.പരമേശ്വരൻ വ്യക്തമാക്കി.അതേസമയം കേരളത്തിനു ഇപ്പോൾ ആവശ്യം ഇ.എം.എസിന്റെയും എ.കെ.ജിയുടെയും കഴിവുകൾ ഒത്തിണങ്ങുന്ന ഒരാളെയാണ്. തോമസ് ഐസക്ക് എന്തു കൊണ്ടും അതിനു യോഗ്യനാണെന്നും അദ്ദേഹം ആവർത്തിച്ചു.
വി എസ്സിനെക്കാളും പിണറായിയെക്കാളും മുഖ്യമന്ത്രിയാകാൻ യോഗ്യൻ തോമസ് ഐസക്കാണെന്ന് പരമേശ്വരന്റെ പ്രസ്താവന ഇടത്അനുഭാവികൾക്കും ബുദ്ധിജിവികൾക്കുമിടയിൽ വലിയ ചർച്ചയായതോടെയാണ് ഡോ.പരമേശ്വരന്റെ വിശദീകരണം പുറത്തുവന്നത്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും പിണറായി വിജയനും പിന്തുണച്ചാൽ തോമസ് ഐസക്കിന് കേരളത്തിലെ ഇപ്പോഴത്തെ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഡോ.ഐസക്കിനെ മുഖ്യമന്ത്രിയാക്കണമെന്ന് കാണിച്ച് താൻ സിപിഐ(എം) ജനറൽസെക്രട്ടറി സീതാറാം യെച്ചുരിക്ക് കത്തെഴുതിയതായും മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ ഡോ.പരമേശ്വരൻ ചുണ്ടിക്കാട്ടിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍