ബ്രിട്ടനിലും ശരണ ശംഖൊലി; മണ്ഡല കാല ആഘോഷത്തിന്റെ ഭാഗമായി നിരവധി സ്ഥലങ്ങളിൽ അയ്യപ്പ പൂജ; വൃതാവസാനം ബാലാജി ക്ഷേത്രത്തിൽ കെട്ടുനിറയും ശബരിമല യാത്രയും; അയ്യപ്പ ഗാനസുധക്ക് നേതൃത്വം നൽകാൻ രാഗേഷ് ബ്രഹ്മാനന്ദൻ
പ്രത്യേക ലേഖകൻ
ലണ്ടൻ: ദക്ഷിണേന്ത്യ ഇനിയുള്ള നാളുകളിൽ ശരണ മന്ത്രങ്ങളാൽ നിറയുമ്പോൾ അതിന്റെ അലയൊലി കടൽ താണ്ടി ബ്രിട്ടനിലും എത്തുന്നു. മനസും ശരീരവും നിർമ്മലമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള മണ്ഡല കാല വൃത പുണ്യം നേടി അയ്യപ്പ ഭക്തർ വൃശ്ചിക പുലരിയെ കൺകുളിർ വരവേറ്റതോടെ 41 ദിവസത്തെ വ്രതകാലത്തിനു യുകെയിലും തുടക്കമായി. പതിവ് പോലെ ഇത്തവണയും അനേകം സ്ഥലങ്ങളിൽ അയ്യപ്പ പൂജ ഒരുക്കിയാണ് ഭക്തർ മണ്ഡല കാലം പൂർത്തിയാകുന്നത്. ജാതി മത ഭേദമെന്യേ സർവരും ആരാധിക്കുന്ന ഹൈന്ദവ സങ്കൽപ്പം എന്ന നിലയിൽ അയ്യപ്പ സ്വാമിയും ശബരിമല ക്ഷേത്രവും കേരളത്തിലെ മതേതര സങ്കൽപ്പത്തിന്റെ ഭാവമായി നിലകൊള്ളുമ്പോൾ യുകെയിലെ അയ്യപ്പ പൂജയിലും മത ഭേദമന്യേ മലയാളികൾ പങ്കെടുക്കുന്നു എന്നതും പ്രത്യേകതയാണ്. ബർമിങ്ഹാം ബാലാജി ക്ഷേത്രത്തിൽ ഉപ ദേവത പ്രതിഷ്ടയായി അയ്യപ്പ ക്ഷേത്രം യാഥാർഥ്യമായതിനാൽ ഇക്കുറി മലയാളികളുടെ നേതൃത്വത്തിൽ വിപുലമായ തോതിൽ മുദ്ര നിറച്ചു ഇരുമുടി താങ്ങി പ്രതീകാൽമക ശബരിമല യാത്ര സംഘടിപ്പിച്ചിട്ടുണ്ടെന്നു ബർമിങ്ഹാം ഹിന്ദു സമാജം ഭാരവാഹി സജീഷ് കുമാർ അറിയിച്ചു. മുൻ വർഷങ്ങളിൽ തമിഴ്, തെലുങ്ക് ഭക്തരുടെ നേതൃത്വത്തിൽ നടന്ന മണ്ഡലാപൂജയിൽ ഇത്തവണ യുകെയിലെ മുഴുവൻ ഹൈന്ദവ വിശ്വാസികളുടെയും സാന്നിധ്യം ലഭ്യമാക്കാൻ ഉള്ള പ്രവർത്തനമാണ് ആരംഭിച്ചിരിക്കുന്നതെന്നു രണ്ടു വർഷമായി അയ്യപ്പ പൂജയുടെ മുൻനിര സംഘാടകൻ കൂടിയായ ന്യൂകാസിൽ ഹിന്ദു സമാജം പ്രവർത്തകൻ ജിബി ഗോപാലനും വ്യക്തമാക്കി.
പ്രധാനമായും ബർമിങ്ഹാം, കവൻട്രി, ന്യൂകാസിൽ, കെന്റ , ലണ്ടൻ, ഡോർസെറ്റ് , ഹേവാർഡ് ഹീത്, മിൽട്ടൺ കെയിൻസ്, മാഞ്ചസ്റ്റർ, ഓക്സ്ഫോർഡ്, കേംബ്രിഡ്ജ് എന്നിവിടങ്ങളിൽ നിന്നുള്ള അയ്യപ്പ ഭക്തരാണ് ചടങ്ങുകളിൽ പങ്കെടുക്കാൻ ഇതിനകം താൽപ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. പ്രതീകാൽമക ശബരിമല യാത്രയിൽ പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്നതിനാൽ മലയാളികളായ ഭക്തർ ക്ഷേത്രം ഭാരവാഹികളെയോ ബർമിങ്ഹാം, കവൻട്രി ഹിന്ദു സമാജം ഭാരവാഹികളെയോ ബന്ധപ്പെടേണ്ടത് ആണെന്നും ഇരുവരും അറിയിച്ചു. ഇരുമുടിക്കെട്ടും നെയ്ത്തേങ്ങയും അടക്കമുള്ള പൂജ വസ്തുക്കളും ഭക്തർ മുൻകൂട്ടി തയ്യാറാക്കേണ്ടതാണ്. ഈ വർഷത്തെ മണ്ഡലകാല സമാപനമായ ഡിസംബർ 25 നാണു ബാലാജി ക്ഷേത്ര സന്നിധിയിലെ പ്രസിദ്ധമായ അയ്യപ്പ പൂജയും സംഘടിപ്പിച്ചിരിക്കുന്നത്. ബാലാജി ക്ഷേത്ര സന്നിധിയിൽ നിന്നും ഇരുമുടി നിറച്ചു 30 ഏക്കർ വിസ്തൃതിയുള്ള ക്ഷേത്ര മൈതാനി ചുറ്റിയാണ് പ്രതീകാൽമക ശബരിമല യാത്ര അയ്യപ്പ സന്നിധിയിൽ എത്തിച്ചേരുക. തുടർന്ന് പടിപ്പൂജയും ശ്രീകോവിൽ അടച്ചുള്ള മണ്ഡലപൂജയും നടക്കും. ഒപ്പം നെയ് അഭിഷേകവും ഭക്തർക്ക് സായൂജ്യമായി മാറും.
ഇത്തവണ ബാലാജി സന്നിധിയിൽ മലയാളികളുടെ നേതൃത്വത്തിൽ മണ്ഡല പൂജയുടെ ഭാഗമായി മണിക്കൂറുകൾ നീളുന്ന സംഗീത ആരാധനയും ഒരുക്കിയിട്ടുണ്ട്. യുകെ മലയാളികൾക്കിടയിൽ പ്രമുഖരായ പാട്ടുകാരും അയ്യപ്പ ഗാനങ്ങളുമായി എത്തുമ്പോൾ അവർക്കു നേതൃത്വം നൽകി മലയാളികളെ ഒരിക്കലും മറക്കാത്ത പാട്ടുകൾ പാടി ആനന്ദിപ്പിച്ച സാക്ഷാൽ ബ്രഹ്മാനന്ദന്റെ മകനും പുത്തൻ പാട്ടുകാരിലെ മുൻ നിര ഗായകനുമായ രാകേഷ് ബ്രഹ്മാനന്ദൻ തന്നെ ഗാനപൂജക്കു നേതൃത്വം നൽകാൻ എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. നിരവധി അയ്യപ്പ ഗാനങ്ങളുമായി ഇതിനകം അയ്യപ്പ ഭക്തരുടെ പ്രിയ ഗായകനാകാൻ കഴിഞ്ഞ രാകേഷിനു ഗാനരംഗത്തു ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞ വർഷം കൂടിയാണ് കൊഴിഞ്ഞു പോകുന്നത്. ജവാൻ ഓഫ് വെള്ളിമലയും മാഡ് ഡാഡും അടക്കമുള്ള ചിത്രങ്ങളിലൂടെ ഗാനരംഗത്തു കൂടുതൽ ശ്രദ്ധ നേടാൻ കഴിഞ്ഞ രാകേഷ് അയ്യപ്പ സ്വാമിക്ക് നടത്തുന്ന വഴിപാടായി മാറും യുകെ യിലെ മണ്ഡല പൂജയെന്നു ജിബി ഗോപാലൻ പറയുന്നു.
അതിനിടെ വിവിധ ഹിന്ദു സമാജങ്ങൾ യുകെയിൽ അയ്യപ്പ പൂജയ്ക്കുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കുകയാണ്. പ്രധാനമായും ബ്രിസ്റ്റോൾ, കേംബ്രിജ് , നോർവിച്ച്, ഡോർസെറ്റ്, ക്രോയിഡോൺ, ഹേവാർഡ് ഹീത്, നോട്ടിങ്ഹാം, ഡെർബി, മാഞ്ചസ്റ്റർ, കെന്റ് എന്നിവിടങ്ങളിലൊക്കെ ഇത്തവണയും പതിവ് പോലെ അയ്യപ്പ പൂജക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ശരണം വിളിയുടെ നിർവൃതിയിൽ അയ്യപ്പ സാന്നിധ്യം വഴി മനഃശാന്തി കണ്ടെത്താൻ ഉള്ള ശ്രമമാണ് ഓരോ അയ്യപ്പ പൂജയും ലക്ഷ്യമിടുന്നത്. കലിയുഗവരദനും ശനീശ്വരനുമായ ഭഗവൻ അയ്യപ്പനു കാണിക്കയായി ഒരുക്കുന്ന മണ്ഡല പൂജ ചടങ്ങുകളിൽ നൂറു കണക്കിന് ഭക്തരാണ് ഓരോ വർഷവും പങ്കെടുക്കുന്നത്.
ഏറെ വർഷങ്ങളായി നടന്നു വരുന്ന അയ്യപ്പ പൂജ എന്ന നിലയിൽ ബ്രിസ്റ്റോൾ ഹിന്ദു സമാജം സംഘടിപ്പിക്കുന്ന ചടങ്ങുകൾ ഈ ശനിയാഴ്ച വൈകിട്ട് മൂന്നു മണി മുതൽ 9 വരെ ആയിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. യുകെയിൽ ഈ വർഷത്തെ ആദ്യ അയ്യപ്പ പൂജയും ബ്രിസ്റ്റോളിലേതു തന്നെ ആയിരിക്കും. ബാത്ത്, ഗ്ലോസ്റ്റർ, ചെൽറ്റനാം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവരും ബ്രിസ്റ്റോൾ അയ്യപ്പ പൂജയിൽ പങ്കാളികളാകും. ഗണപതി പൂജ, ഭഗവതി പൂജ, ശാസ്താ കലശ പൂജ, വിളക്ക് പൂജ, ശാസ്ത്രീയ സംഗീതം എന്നിവയോടെയാണ് അയ്യപ്പ പൂജ ചടങ്ങുകൾ ആസൂത്രണം ചെയ്തിരിക്കുന്നത്. കിഷൻ പയ്യനാ, സെൽവരാജ് രഘുവരൻ, വർമ്മ സഞ്ജീവ് എന്നിവരാണ് അയ്യപ്പ പൂജക്ക് ചുക്കാൻ പിടിക്കുന്നത്.
ഈ മാസം 26 നു കെന്റിൽ ഹിന്ദു സമാജം പ്രവർത്തകർ ഹിന്ദു മന്ദിറിൽ പതിവ് പോലെ അയ്യപ്പ പൂജ ഒരുക്കിയിട്ടുണ്ട്. ദക്ഷിണേത്യൻ വംശജരുടെ സാന്നിധ്യത്തിൽ നടക്കുന്ന അയ്യപ്പ പൂജയിൽ പടിപൂജ, അന്നദാനം, അയ്യപ്പ സഹസ്രനാമം, അഷ്ട്ടോത്തര പൂജ, നീരാഞ്ജനം, താലപ്പൊലി, നെയ്യഭിഷേകം എന്നിവയൊക്കെയായി ശബരിമലയിലെ ചടങ്ങുകൾ ഏറെക്കുറെ പൂർണ്ണമായും പാലിക്കപെടുന്നു എന്നതും പ്രത്യേകതയാണ്. വിളക്കുപൂജയിൽ പങ്കെടുക്കാൻ താൽപ്പര്യം ഉള്ളവർ നിലവിളക്കു, പൂജ പുഷ്പ്പം, നാളികേരം എന്നിവ കരുതണമെന്നും സംഘാടകർ പറയുന്നു.
ഡോർസെറ്റ് ഹിന്ദു സമാജം സംഘടിപ്പിക്കുന്ന അയ്യപ്പ പൂജ അടുത്ത മാസം മൂന്നിന് ആദ്യ ശനിയാഴ്ച ആയിരിക്കുമെന്ന് ഭാരവാഹിയായ മനോജ് പിള്ള അറിയിച്ചു. താലപ്പൊലി, അയ്യപ്പ ഭജൻ, വിളക്ക് പൂജ, പടിപൂജ, അന്നദാനം എന്നിവയോടെയാണ് ചടങ്ങുകൾ പൂർത്തിയാക്കുക. നൂറിലേറെ അയ്യപ്പ ഭക്തരുടെ സാന്നിധ്യമാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. വിളക്കുപൂജയിൽ പങ്കെടുക്കാൻ താൽപ്പര്യം ഉള്ളവർ നിലവിളക്കു, പൂജ പുഷ്പ്പം, നാളികേരം എന്നിവ കരുതണമെന്നും സംഘാടകർ അറിയിച്ചു.
Stories you may Like
- നാരായണ സ്വാമിയെ കാത്തിരിക്കുന്നത് മൂന്നുവർഷത്തെ തടവുശിക്ഷ
- നെടുമണ്ണൂർ എൽ പി സ്കൂളിന് അകത്ത് പൂജ നടത്തിയെന്ന വിവാദത്തിൽ വിശദീകരണം
- പൊന്നമ്പല മേട്ടിൽ അതിക്രമിച്ച് കയറി പൂജ; വിഡിയോ പ്രചരിച്ചു, കേസെടുത്ത് വനംവകുപ്പ്
- പൊന്നമ്പലമേട് പൂജാ സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ
- നാരായണസ്വാമിയും സംഘവും എത്തിയത് എംപി ബോർഡ് വച്ച വാഹനത്തിലോ?
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍