മലബാർ ക്യാൻസർ സെന്ററിലെ പ്യൂണായ കോടിയേരിയുടെ ഭാര്യാസഹോദരനെ സർക്കാർ സ്ഥാപനത്തിന്റെ എംഡിയാക്കിയത് ഉമ്മൻ ചാണ്ടിയുടെ ഭരണം അവസാനിക്കുമ്പോൾ; അളിയനെ നിയമിക്കാൻ കോടിയേരി ലക്ഷ്യമിട്ട പദവിയിൽ ശ്രീമതിയുടെ മകനെ നിയമിച്ചത് വിവാദങ്ങൾക്ക് കാരണമായി: കുഞ്ഞാലിക്കുട്ടി-കോടിയേരി ബന്ധം സിപിഎമ്മിൽ ചർച്ചയാക്കാൻ ഉറച്ച് ഇ പി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ബന്ധു നിയമനത്തിന്റെ പേരിൽ മന്ത്രിസഭയിൽ നിന്നും ഇപി ജയരാജനു രാജി വെയ്ക്കേണ്ടി വന്നത് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഇടപെടൽ മൂലമാണെന്ന ആരോപണം സജീവമാകുന്നു. പാർട്ടി സെക്രട്ടറിയ്ക്കെതിരെ ഇ പി ജയരാജൻ അടുപ്പക്കാരോട് ഇക്കാര്യം തുറന്നു സംസാരിച്ചതായി പാർട്ടി വൃത്തങ്ങൾ സൂചന നൽകി. കോടിയേരിയുടെ ഭാര്യാ സഹോദരനും കൊല്ലം യൂണൈറ്റഡ് ഇലക്ട്രിക്കൽസ് എം ഡിയുമായ വിനയകുമാറിനെ ചൊല്ലിയാണ് തർക്കം ചൂടു പിടിച്ചത്. യാതൊരു യോഗ്യതയുമില്ലാത്ത വിനയകുമാറിനെ മാറ്റി നിയമിക്കാൻ കണ്ടെത്തിയ തസ്തികകളിൽ ഒന്നിൽ ശ്രീമതിയുടെ മകനെ നിയമിച്ചതാണ് മന്ത്രിയുടെ രാജിയിലേക്ക് നയിച്ച പ്രശ്നങ്ങളുടെ തുടക്കമെന്ന് മറുനാടൻ മലയാളിക്ക് വിശ്വസനീയമായ വിവരം ലഭിച്ചു.
സോളാറും ബാർകോഴയും അടക്കമുള്ള വിഷയങ്ങളിൽ എൽഡിഎഫും, യുഡിഎഫും വൻ യുദ്ധം നടത്തി കൊണ്ടിരുന്നപ്പോഴും രണ്ട് മുന്നണികളും ചേർന്നുള്ള കൂട്ടുകച്ചവടം ശക്തമായിരുന്നു എന്നു തെളിയിക്കുന്നതാണ് മറുനാടന് ലഭിച്ച രേഖകൾ സൂചിപ്പിക്കുന്നത്. യുഡിഎഫ് സർക്കാർ അധികാരത്തിൽ നിന്നും മാറാൻ മാസങ്ങൾ ശേഷിക്കവെയാണ് കോടിയേരിയുടെ ഭാര്യ സഹോദരനായ വിനയകുമാർ പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കൽസിൽ എംഡിയായി നിയമിതനാകുന്നത്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ ആരോപണങ്ങൾ കേൾക്കാതെ മെച്ചപ്പെട്ട പദവിയിലേയ്ക്ക് കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു ഈ നിയമനം എന്നാണ് സൂചന.
കുഞ്ഞാലിക്കുട്ടി നിയമിച്ച കോടിയേരിയുടെ അളിയന് കാര്യമായ വിദ്യാഭ്യാസ യോഗ്യത ഇല്ല എന്നും വ്യക്തമാക്കിയിട്ടുണ്ട്. തലശ്ശേരി മലബാർ കാൻസർ സെന്ററിൽ പ്യൂണിന് സമാനമായ പദവിയായിരുന്നു വിനയകുമാറിന്റേത്. പൊതുമേഖല സ്ഥാപനങ്ങളിൽ താരതമ്യേന ചെറുതായ യുണൈറ്റഡ് ഇലക്ട്രോണിക്കൽസിൽ നിയമിച്ചാൽ ഇടത് സർക്കാർ അധികാരത്തിൽ വരുമ്പോൾ വലിയ പദവിയിലേയ്ക്ക് മാറ്റാം എന്നതായിരുന്നു കണക്ക് കൂട്ടൽ. എന്നാൽ വ്യവസായ മന്ത്രിയായ ഇ പി ജയരാജൻ ഇതിന് വഴങ്ങിയില്ല. വിനയകുമാർ ലക്ഷ്യമിട്ട കെസിഐഡിസിയിൽ ശ്രീമതിയുടെ മകൻ സുധീറിനെ നിയമിച്ചു. ഇ പി വിനയകുമാർ ലക്ഷ്യമിട്ട സിഡ്കോയിൽ എംഡിയാക്കിയത് പ്രവർത്തന മികവ് തെളിയിച്ച ഒരു ഉദ്യോഗസ്ഥനെ ആയിരുന്നു.
ഇതിന്റെ വാശി തീർക്കാൻ വേണ്ടിയാണ് ബന്ധു നിയമന വിവാദം ഉണ്ടാക്കിയതെന്നാണ് ഇ പി ജയരാജനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. ഈ വിഷയം ഇ പി ഇന്ന് ശക്തമായ ഭാഷയിൽ പാർട്ടി വേദികളിൽ ഉന്നിയിച്ചു കഴിഞ്ഞതായാണ് സൂചന. ഇക്കാര്യം സംസ്ഥാന സമിതിയിൽ ഉന്നയിക്കാൻ കഴിഞ്ഞ ദിവസം പി കെ ശ്രീമതി ശ്രമിച്ചെങ്കിലും കോടിയേരി അനുവദിച്ചിരുന്നില്ല. അന്ന് ഇപി യോഗം ബഹിഷ്ക്കരിച്ച് കണ്ണൂരിന് പോയിരുന്നു. ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗവും ബഹിഷ്ക്കരിക്കാൻ ആലോചിച്ചിരുന്നെങ്കിലും പാർട്ടിയുടെ നിർബന്ധത്തിന് വഴങ്ങി എത്തുകയായിരുന്നു. സെക്രട്ടറിയേറ്റിലെ മുതിർന്ന നേതാക്കളോട് ഇപി തന്റെ വാദങ്ങൾ വിശദീകരിച്ചിട്ടുണ്ട്. പാർട്ടിക്കുള്ളിൽ കോടിയേരിയുടെ ബന്ധുത്വ നിയമന വിവാദം പാർട്ടിക്കുള്ളിൽ ചർച്ചയാക്കി തിരിച്ചടി നൽകനാണ് കോടിയേരിയുടെ ശ്രമം. മന്ത്രിസ്ഥാനത്ത് താൻ തിരിച്ചെത്താതിരിക്കാൻ കോടിയേരി കള്ളക്കളി നടത്തുന്നത് അളിയന് മെച്ചപ്പെട്ട സ്ഥാപനം വ്യവസായ വകുപ്പിൽ ലഭിക്കാനാണെന്നാണ് ആക്ഷേപം.
ഇതിനുവേണ്ടി തനിക്കെതിരെ കള്ളക്കളികൾ നടത്തുന്നുവെന്നാണ് ആക്ഷേപം. വിവാദ ബന്ധുനിയമനം നടത്തുന്നതിൽനിന്ന് ഇ.പി.ജയരാജനെ മുഖ്യമന്ത്രി പിണറായി വിജയൻ വിലക്കിയിരുന്നുവെന്നു സിപിഐ(എം) സംസ്ഥാന കമ്മിറ്റിയിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വെളിപ്പെടുത്തിയത് ഗൂഡോദ്ദേശത്തോടെയാണെന്നാണ് ഇപി വിഭാഗത്തിന്റെ വിലയിരുത്തൽ. മുഖ്യമന്ത്രി അങ്ങനെയാണു പാർട്ടിയിൽ റിപ്പോർട്ട് ചെയ്തതെന്നും കോടിയേരി വിശദീകരിച്ചിരുന്നു. പിണറായിയെ സമ്മർദ്ദത്തിലാക്കാനാണിതെന്നാണ് വിലയിരുത്തൽ. ബന്ധുത്വ നിയമനത്തെ കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു പിണറായി ആദ്യം നിലപാട് എടുത്തത്.
പത്രവാർത്തകളിലൂടെ അറിഞ്ഞപ്പോൾ തന്നെ തിരുത്തൽ നടപടിയെത്തിയെന്നും വിശദീകരണം വന്നു. ഇതിലൂടെ ചർച്ചയാകുന്നത് മുഖ്യമന്ത്രിയുടെ അഴിമതി വിരുദ്ധ പ്രതിച്ഛായയാണ്. അത് തകർക്കാനാണ് കോടിയേരിയുടെ ശ്രമമെന്നും ഇപി ക്യാമ്പ് ആരോപിക്കുന്നു. അതായത് കരുത്തനായ മുഖ്യമന്ത്രി പാടില്ലെന്ന് പറഞ്ഞിട്ടും ജയരാജൻ ചെയ്തു. അത് മുഖ്യമന്ത്രിയെ ധിക്കരിക്കലാണ്. കരുത്തും ആർജ്ജവവുമുള്ള മുഖ്യമന്ത്രിയെ തകർക്കുകയാണ് സെക്രട്ടറിയുടെ ലക്ഷ്യം. ഈ സാഹചര്യത്തിലാണ് പാർട്ടിക്കുള്ളിൽ തന്നെ കോടിയേരിയുടെ ബന്ധുവിന്റെ നിയമന വിവാദം ഇപി നേരിട്ട് ചർച്ചയാക്കാനൊരുങ്ങുന്നത്.
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിന്റെ മാനേജിങ് ഡയറക്ടറായി പി.കെ.സുധീർ നമ്പ്യാരെ നിയമിക്കാൻ ആലോചനയുണ്ടെന്നു ജയരാജൻ ഒരുഘട്ടത്തിൽ മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു. അതു ശരിയായ നടപടിയാകില്ലെന്നും ഉപേക്ഷിക്കണമെന്നും മുഖ്യമന്ത്രി ഉപദേശിച്ചവെന്ന വാദമാണ് കോടിയേരി ചർച്ചയാക്കുന്നത്. സുധീറിനെ നിയമിച്ചതു വിവാദമായതോടെയാണ് ഇക്കാര്യം തന്റെ ശ്രദ്ധയിൽപെട്ടതെന്നു മുഖ്യമന്ത്രി പാർട്ടിയെ അറിയിച്ചു. ഉടൻ അതു റദ്ദാക്കാനും നിർദ്ദേശിച്ചുവെന്ന സെക്രട്ടറിയുടെ പരാമർശത്തെ തള്ളിക്കളയാൻ പിണറായിക്ക് പറ്റാത്ത തരത്തിലായിരുന്നു കരുനീക്കം.
ഇതിനെ തള്ളിപ്പറഞ്ഞാൽ വീണ്ടും വിഭാഗീയതയിലേക്ക് കാര്യങ്ങളെത്തും. ഇതെല്ലാം മനസ്സിലാക്കി ഇപിയെ കണ്ണൂർ രാഷ്ട്രീയത്തിൽ ഒറ്റപ്പെടുത്താനാണ് കോടിയേരി ശ്രമിക്കുന്നത്. ഇത് മനസ്സിലാക്കിയാണ് കഴിഞ്ഞ സംസ്ഥാന സമിതി യോഗത്തിൽ ജയരാജന്റെ വാദങ്ങൾ അവതരിപ്പിക്കാൻ പികെ ശ്രീമതി എഴുന്നേറ്റത്. കോടിയേരിയുടെ ബന്ധു നിയമനങ്ങളെ കുറിച്ച് പാർട്ടിയിൽ ചർച്ചയാക്കാനായിരുന്നു ഇത്. എന്നാൽ കോടിയേരി അനുവദിച്ചില്ല. പകരം ജയരാജനെ അപമാനിക്കുന്ന വാദങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.
അതുകൊണ്ട് കൂടിയാണ് താൻ രാജിവച്ച ഒഴിവിൽ തന്നോടാലോചിക്കാതെ പുതിയ മന്ത്രിയെ നിശ്ചയിച്ച സിപിഐ(എം). നടപടിയിലുള്ള അമർഷം പരസ്യമാക്കി് ഇ.പി. ജയരാജൻ പ്രത്യേക നിയമസഭാ യോഗവും എംഎം മണിയുടെ സത്യപ്രതിജ്ഞയും ബിഹിഷ്കരിച്ചത്. ബന്ധുത്വ നിയമനത്തിൽ വിജിലൻസിന്റെ ത്വരിതാന്വേഷണ റിപ്പോർട്ട് വരുംമുമ്പ് പൊടുന്നനെ പുതിയ മന്ത്രിയെ തീരുമാനിച്ചതിൽ ജയരാജൻ അതൃപ്തനാണ്. ബന്ധു നിയമന വിവാദത്തെ തുടർന്ന് നടക്കുന്ന ത്വരിതാന്വേഷണം 42 ദിവസത്തിനകം പൂർത്തീകരിക്കണമെന്നിരിക്കെ നാലുദിവസത്തിനുള്ളിൽ ഇതിന്റെ റിപ്പോർട്ട് സമർപ്പിക്കപ്പെടുമെന്നാണ് കരുതുന്നത്.
നിയമന കാര്യത്തിൽ താൻ നിരപരാധിയാണെന്നാണ് വിജിലൻസ് അന്വേഷണ നിഗമനമെന്നാണ് ജയരാജൻ കരുതുന്നത്. അതിനിടയിൽ മന്ത്രിയെ പെട്ടെന്ന് തീരുമാനിച്ചതാണ് ജയരാജനെയും ചൊടിപ്പിച്ചത്. ഇതിന് പിന്നിൽ കോടിയേരിയുടെ വൈരാഗ്യം തീർക്കലാണെന്നാണ് ഇപി വിഭാഗം വിലയിരുത്തുന്നത്. ഈ സാഹചര്യത്തിലാണ് വിനയകുമാറിന്റെ യുഡിഎഫ് ഭരണകാലത്തെ നിയമനവും ഇപി വിഭാഗം ചർച്ചയാക്കുന്നത്.
ഇതിലൂടെ യുഡിഎഫ് നേതാക്കളുമായുള്ള കോടിയേരിയുടെ വഴിവിട്ട ബന്ധങ്ങളും ചർച്ചയാക്കുകയാണ് ലക്ഷ്യം. കണ്ണൂരിൽ പിണറായി ക്യാമ്പിലെ ഒന്നാമനായിരുന്നു ജയരാജൻ. സിപിഐ(എം) പാർട്ടി സംവിധാനത്തിലും അത് തന്നെയായിരുന്നു അവസ്ഥ. ജയരാജനെ മോശക്കാരനാക്കി മാറ്റി കണ്ണൂരിൽ ചുവടുറപ്പിക്കാനുള്ള കള്ളക്കളികളാണ് പാർട്ടി സെക്രട്ടറി നടത്തുന്നതെന്നാണ് ഉയരുന്ന ആക്ഷേപം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്