അപ്പോളോ ആശുപത്രി ചെയർമാൻ കേന്ദ്ര ആഭ്യന്തര മന്ത്രിയെ വിളിച്ചത് ആരാധകർ ആശുപത്രി കത്തിക്കുന്ന സാഹചര്യം ഒഴിവാക്കാൻ; സത്യം പുറംലോകത്തെ അറിയിക്കാത്തത് സുരക്ഷ ഒരുക്കാൻ വേണ്ടിയെന്ന് റിപ്പോർട്ട്; ഏത് നിമിഷവും കേൾക്കാനാഗ്രഹിക്കാത്ത വാർത്ത കേൾക്കാൻ തയ്യാറായി തമിഴകം
മറുനാടൻ മലയാളി ബ്യൂറോ
ചെന്നൈ: സെപ്റ്റംബർ 22ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതൽ കടുത്ത പ്രതിസന്ധിയിലാണ് ആശുപത്രി മാനേജ്മെന്റ്. എ ഐ എ ഡി എം കെ അണികളുടെ വികാരം ആശുപത്രിക്ക് മുമ്പിൽ അണപൊട്ടുന്നത് അവർ കണ്ടിരുന്നു. പനിയും നിർജലീകരണവും മൂലം ആശുപത്രിയിലെത്തിയ ജയലളിത ആഴ്ചകളോളം ബോധരഹിതയായി. എങ്ങനേയും അമ്മയുടെ അസുഖം മാറ്റി വീട്ടിലേക്ക് അയയ്ക്കാനുള്ള പരിശ്രമത്തിലായിരുന്നു ആശുപത്രി. അതിനായി ഇംഗ്ലണ്ടിൽ നിന്ന് വിദഗ്ധരെത്തി. എല്ലാം ഫലം കാണുന്ന സ്ഥിതിയും വന്നു. ജയലളിത തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് മുറിയിലേക്ക് എത്തി. വീട്ടിലേക്ക് മടങ്ങാൻ ഇനി ദിവസങ്ങൾ മതിയെന്നും ആശുപത്രി വിശദീകരിച്ചു. അതിനിടെ ഹൃദയാഘാതം. പ്രതിസന്ധിയിലായത് അപ്പോളോ ആശുപത്രിയാണ്.
എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അപ്പോളോ ആശുപത്രിക്ക് നന്നായി അറിയാം. തെന്നിന്ത്യയിലെ പേരും പെരുമയുമുള്ള ചികിൽസാലയമാണ് അപ്പോളോ. ഒരു കാലത്ത് ചികിൽസയുടെ അവസാന വാക്കും. ജയലളിതയെ ചികിൽസിച്ചത് വഴി ഈ ആശുപത്രി ഇന്ന് പ്രതിസന്ധിയിലാണ്. ജയലളിതയ്ക്ക് എന്തെങ്കിലും സംഭവിച്ചോയെന്ന വാർത്തയെത്തുന്നത് ആശുപത്രിക്കെതിരായ വികാരമായി ഉയരുമെന്ന വിലയിരുത്തലുണ്ട്. ഈ സാഹചര്യത്തിലാണ് അപ്പോളോ ആശുപത്രി ചെയർമാൻ ഡോ. പ്രതാപ് സി റെഡ്ഡിയുടെ ആശങ്ക കൂടുന്നത്. ആശുപത്രിക്ക് മതിയായ സുരക്ഷ വേണമെന്ന് റെഡ്ഡി ആവശ്യപ്പെടുന്നു. എന്നാൽ സംസ്ഥാന പൊലീസിനെ കൊണ്ട് ഇതിന് കഴിയില്ല. അതുകൊണ്ട് സുരക്ഷയൊരുക്കാൻ കേന്ദ്ര സേനയെ വിന്യസിപ്പിക്കാനുള്ള സാധ്യതയാണ് ആശുപത്രി തേടുന്നത്.
ജയലളിതയുടെ ഹൃദയാഘാത വാർത്ത ആദ്യമായി ആശുപത്രി പങ്കുവച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായാണ്. ജയലളിതയുടെ ജീവൻ രക്ഷിക്കാൻ അവസാനം വരെ ശ്രമിക്കും. എന്നാൽ അതിന് കഴിഞ്ഞില്ലെങ്കിലുണ്ടാകുന്ന ജനരോഷം തടഞ്ഞു നിർത്താൻ സഹായിക്കണമെന്നാണ് ആവശ്യം. ജയലളിതയെ വീണ്ടും വെന്റിലേറ്ററിലാക്കി അവസാന ശ്രമങ്ങൾ അപ്പോളോ നടത്തുകയാണ്. ലോകത്തെ അതിവിദഗ്ധരായ ഡോക്ടർമാരുമായെല്ലാം ആശയ വിനിമയം നടത്തുന്നു. ചികിൽസാ സാധ്യതകൾ തേടുന്നു. അങ്ങനെ എല്ലാം. ഇതിന് കാരണം ജയലളിതയുടെ രോഗം ഭേദമായില്ലെങ്കിൽ ആശുപത്രിക്കുണ്ടാകാനിടയുള്ള കഷ്ടനഷ്ടങ്ങൾ കൂടി ഇതിനെല്ലാം കാരണമാകുന്നുവെന്നതാണ് യാഥാർത്ഥ്യം. അങ്ങനെ ജയലളിതയെ ചികിൽസിച്ച് ആശുപത്രി പുലിവാലിലായി.
ആയിരക്കണക്കിന് അണ്ണാ ഡിഎംകെ പ്രവർത്തകരാണ് ആശുപത്രിക്ക് പുറത്തുള്ളത്. ഇവരുടെ രോഷം മുഴുവൻ ആശുപത്രിക്ക് എതിരെയാണ്. ഇന്നലെ രാത്രി പലവട്ടം ആശുപത്രിയിലേക്ക് ഇരച്ചു കയറാൻ ജനക്കൂട്ടം ശ്രമിച്ചു. പൊലീസ് ഒരുവിധം കഷ്ടപ്പെട്ടാണ് സ്ഥിതി ഗതികൾ നിയന്ത്രിച്ചത്. ജയലളിതയുടെ നില അതീവ ഗുരുതരമെന്ന് ഏവർക്കുമറിയാം. ഏത് നിമിഷവും ദുരന്ത വാർത്തയെത്തുമെന്നും കരുതുന്നു. നേരത്തെ അതീവ ഗുരുതരാവസ്ഥയിലായിരുന്നപ്പോൾ ആത്മവിശ്വാസമാണ് സർക്കാരും നേതാക്കളും പുലർത്തിയത്. ഇപ്പോൾ അവരും നിരാശരാണ്. ഇതും ജയലളിതയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് വ്യക്തമായ സൂചനകൾ നൽകുന്നു. ഈ സാഹചര്യത്തിൽ ജയലളിതയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ ആശുപത്രിക്ക് പുറത്തുള്ള ജനം ആക്രമാസക്തമാകുമെന്നാണ് വിലയിരുത്തൽ.
തമിഴ്നാട് പൊലീസിന് നിസ്സഹായരായി നോക്കി നിൽക്കാനേ കഴിയൂ. അതുകൊണ്ട് തന്നെ ആശുപത്രിയുടെ സുരക്ഷയിൽ അതീവ ആശങ്കയാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിനുമുള്ളത്. ആശുപത്രി കത്തിക്കാൻ പോലുമുള്ള സാഹചര്യമുണ്ട്. ഇതിനൊപ്പം ചെന്നൈയിൽ കലാപമുണ്ടാകുമെന്ന ആശങ്കയും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിനുണ്ട്. അതുകൊണ്ട് കൂടിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് തമിഴ്നാട്ടിലെ സ്ഥിതി ഗതികൾ നേരിട്ട് വിലയിരുത്തുന്നത്. അപ്പോളോ ആശുപത്രി ചെയർമാൻ ഡോ. പ്രതാപ് സി റെഡ്ഡിയുടെ ആശങ്ക പങ്കുവയ്ക്കലും അംഗീകരിക്കുന്നു. മതിയായ സുരക്ഷ ഉറപ്പാക്കാമെന്ന് ആശുപത്രിക്ക് മന്ത്രി നൽകിയിട്ടുണ്ട്. എന്നാൽ ഇതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകൾ കേന്ദ്രം മനസ്സിലാക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര സേനയുടെ ഡിജിപിമാരോട് ചെന്നൈയിലെത്താൻ നിർദ്ദേശം നൽകിയത്.
സെപ്റ്റംബർ 22നാണ് ജയലളിതയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഏറെ ദിവസങ്ങൾക്ക് ശേഷവും ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങൾ അപ്പോളോ ആശുപത്രിയും പാർട്ടിയും പുറത്തുവിടാത്തതോടെ ജയലളിതയുടെ രോഗാവസ്ഥയെക്കുറിച്ച് സോഷ്യൽ മീഡിയ വഴി ഒട്ടേറെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിൽ ജയലളിതയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ പൊതു താൽപ്പര്യ ഹർജി സമർപ്പിക്കുന്ന സാഹചര്യം വരെയുണ്ടായിരുന്നു.
ജയലളിതയുടേതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച അത്യാഹിത വിഭാഗത്തിനുള്ളിൽ ചികിത്സയിലിരിക്കുന്ന ചിത്രവും തമിഴ്നാട്ടിലെ ജനങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. ഈ ചിത്രം വ്യാജമാണെന്ന് പിന്നീട് തെളിയുകയും ചെയ്തു. ജയലളിതയുടെ രോഗ വിവരങ്ങൾ അതുകൊണ്ട് തന്നെ സസൂക്ഷ്മാണ് അപ്പോളോ ആശുപത്രി കൈകാര്യം ചെയ്തത്. എന്നാലിപ്പോൾ ഹൃദയാഘാതം പുറത്തു പറയേണ്ടി വന്നു. മുഖ്യമന്ത്രിയുടെ ജീവന് എന്തെങ്കിലും സംഭവിക്കുകയും അത് പെട്ടെന്ന് പ്രഖ്യാപിക്കുകയും ചെയ്താലുണ്ടാകുന്ന ജനരോഷം മനസ്സിലാക്കിയായിരുന്നു ഈ നീക്കം.
സെപ്റ്റംബർ 22ന് ആണ് കടുത്ത പനിയും നിർജലീകരണവും മൂലം ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജയയുടെ ആരോഗ്യം മെച്ചപ്പെട്ടുവെന്നും ഉടൻ തന്നെ വീട്ടിലേക്ക് മടങ്ങുമെന്നുമായിരുന്നു ഞായറാഴ്ച വൈകിട്ട് അണ്ണാ ഡിഎംകെ അറിയിച്ചത്. എയിംസിലെ വിദഗ്ധ ഡോക്ടർമാർ ജയലളിതയെ പരിശോധിച്ചുവെന്നും പൂർണമായും ജയലളിത അസുഖത്തിൽ നിന്നും മോചിതയായെന്നുമായിരുന്നു പാർട്ടി അറിയിച്ചത്. ജയലളിതയുടെ ചില പത്രക്കുറിപ്പുകളും പുറത്തിറങ്ങി. ഉടൻ ആശുപത്രി വിടുമെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതിനിടെയാണ് ഏവരേയും ആശങ്കപ്പെടുത്തുന്ന വിവരങ്ങൾ അപ്പോളോ ആശുപത്രയിൽ നിന്ന് പുറത്തുവരുന്നത്. ആശുപത്രി ചെയർമാൻ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങുമായി സംസാരിച്ചു. എല്ലാ കാര്യങ്ങളും വിശദീകരിക്കുകയും ചെയ്തു.
ഇക്കഴിഞ്ഞ നവംബർ 19ന് ജയലളിതയെ തീവ്രപരിചരണ വിഭാഗത്തിൽനിന്ന് പ്രത്യേക മുറിയിലേക്ക് മാറ്റിയിരുന്നു. ഇതോടെ ജയലളിതയുടെ ആരോഗ്യ നില സാധാരണ നിലയിലായെന്നായിരുന്നു വിലയിരുത്തൽ. ഇതിനിടെയാണ് ഹൃദയാഘാതമെത്തുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍