ടെക്കി പെണ്ണുങ്ങൾ ടെക്നോപാർക്കിലെ ജോലി തിരക്കിനിടെ അൽപ്പം ബിയർ കഴിച്ചാൽ യൂത്ത് കോൺഗ്രസ്സുകാരാ നിനക്കെന്തിന്റെ ഏനക്കേടാണ്?
ഇന്നലെ കീചകന് നല്ല തിരക്കായിരുന്നു. അതുകൊണ്ട് പത്രകക്ഷണവുമെടുത്തുകൊണ്ട് രാവിലെ നേരെ അപ്പിയിടാനായി പോയി. ആരെന്തെങ്കിലും പറഞ്ഞാലും ആച്ചായന്റെ മനോരമയാണ് കേട്ടോ നുമ്മ ആദ്യം വായിക്കുന്നത്. മനോരമ വായിച്ച് അപ്പിയിടുക എന്നത് പണ്ട് മുതലേയുള്ള ഒരു ശീലമാണ്. അതുകൊണ്ട് തന്നെ മനോരമ ഇല്ലാത്ത കാലത്തെ കുറിച്ച് കീചകന് ആലോചിക്കാനേ വയ്യ.
മനോരമയുടെ രണ്ടാം പേജ് തുറന്ന് നോക്കിയപ്പോൾ ദേ കാണാം ഒരു വാർത്ത. ടെക്നോപാർക്കിൽ ബിയർ പാർലർ തുടങ്ങാനുള്ള നീക്കം എന്തു വില കൊടുത്തും നമ്മുടെ യൂത്ത് കോൺഗ്രസ്സുകാർ തടയുമത്രേ. കീചകന് ആകെ വിഷമമായി. നല്ല കാര്യത്തിനെല്ലാം ഉടക്ക് വയ്ക്കുന്നത് കോൺഗ്രസ്സുകാരാണ് എന്നാണ് ഞാൻ മനോരമയിൽ വായിക്കാറ്. ഇവിടെ ഇതു കോൺഗ്രസ്സുകാരനല്ലോ എന്ന ചിന്തയാണ് കീചകനെ ആദ്യം വിഷമിപ്പിച്ചത്. മുൻപ് മുതലേ ഇങ്ങനെ ഒരു നീക്കം ഉണ്ടായിരുന്നെന്നും അതു അന്നത്തെ നഗരസഭാ ഇടപെട്ട് തടഞ്ഞെന്നും എന്നിട്ടും യാതൊരുവിധ ധാർമ്മിക മൂല്യത്തിലും വിശ്വസിക്കാത്ത കെറ്റിഡിസി നമ്മുടെ ടെക്കി പിള്ളേർക്കിട്ട് പാര പണിയാനായി കണ്ണി ചോരയില്ലാതെ ബിയർ പാർലർ കൊണ്ടു വരുന്നു എന്നുമാണ് യൂതന്മാർ പറയുന്നത്. യൂതന്മാരുടെ പ്രധാന വറി ടെക്നോ പാർക്കിലെ ടെക്കി പെണ്ണുങ്ങളെ കുറിച്ചാണ്. ഇപ്പോൾ തന്നെ ടെക്കികൾ എന്നും പറഞ്ഞ് കഴുകൻ കണ്ണുമായി നടക്കുന്ന കശ്മലന്മാരെ പേടിച്ച് ഡ്യൂട്ടി കഴിഞ്ഞു വെളിയിൽ ഇറങ്ങാൻ വയ്യാത്ത തരുണീമണികൾക്ക് ഇനി ബിയറിന്റെ ആശങ്ക കൂടിയായാൽ എന്തായിരിക്കും സ്ഥിതിയെന്നാണ് യൂതന്മാരുടെ ചോദ്യം.
എല്ലാ ദിവസവും മനോരമ മുടങ്ങാതെ വായിക്കാറുണ്ടെങ്കിലും കീചകൻ ആദ്യമാണ് ഇങ്ങനെ ഒരു വാർത്ത കേൾക്കുന്നത് കേട്ടോ. ഇങ്ങനെ ഒരു ഐഡിയ തോന്നിയ കെറ്റിഡിസിയോട് ആദ്യമേ തന്നെ ഒരു പ്രത്യേക സ്നേഹം കീചകന് തോന്നി. ആ സ്നേഹം മൂത്തപ്പോൾ ആണ് യൂതന്മാരെ പത്ത് തെറി വിളിക്കണമെന്ന് തോന്നിയത്. അതിനു വേണ്ടി ഫോണിൽ ഉള്ള കഴക്കൂട്ടത്തെ ഒരു യൂതനെ വിളിച്ചു. ഫോൺ എടുത്തപാടെ നമ്മുടെ സമൂഹം നേരിടുന്ന ഏറ്റവും വലിയ മദ്യം എന്ന വിപണനത്തിനെ കുറിച്ച് തമ്പി സ്പെഷ്യൽ ക്ലാസ്സ് തുടങ്ങി. ടെക്കി സ്ത്രീകളുടെ ഭാവിയെ കുറിച്ചുള്ള വേവലാതികൾ തമ്പി അക്കം ഇട്ടു നിരത്തി. ആദ്യം വിശ്വസിക്കാനാവാതെ കീചകൻ കണ്ണു മിഴിച്ചിരുന്നു. ബാറ് പൂട്ടുന്നതിന് തൊട്ട് മുൻപ് വരെ സെക്രട്ടറിയേറ്റിന്റെ പടിഞ്ഞാറെ വശത്തുള്ള കയറി സ്ഥിരം രണ്ടെണ്ണം വിശികൊണ്ടിരുന്ന ആശാനാണ് ഈ പറയുന്നത്. ബാർ പൂട്ടിയ ശേഷം കൂട്ടുകാരുമായി വീട്ടിൽ മിനുങ്ങാൻ കൂടുന്നതിനെതിരെ ടിയാന്റെ ശ്രീമതി കീചകനോട് തന്നെ പരാതി പെട്ടിട്ടുണ്ട്.
എന്നാലും സത്യം പറയണമല്ലോ ടെക്കി പെണ്ണുങ്ങളുടെ വേദന പറഞ്ഞ് കേട്ടപ്പോൾ സത്യമായിട്ടും കീചകനും തോന്നി നിലപാട് മാറ്റിയാലോ എന്ന്. രാവിലെ എട്ടുമണിക്കും ഒൻപത് മണിക്കും ഒക്കെ തുടങ്ങുന്ന പണികളാണ്. പ്രോജക്റ്റിന്റെ ബിസി അനുസരിച്ച് വർക്കിങ് ടൈം ചെയ്ഞ്ച് ചെയ്തു കൊണ്ടേയിരിക്കും. വെളിയിൽ പറയുമ്പോൾ കൈ നിറയെ കായാണെങ്കിലും കഷ്ടപ്പാടിന്റെ വില അറിയാമോ. ഇതൊക്കെ കഴിഞ്ഞു വെളിയിൽ ഇറങ്ങുമ്പോൾ നീണ്ടു നിവർന്നു ബിയർ പാർലർ കണ്ടാൽ രണ്ടെണ്ണം അടിച്ചിട്ടു പോകണം എന്നു തോന്നിയാൽ കുറ്റം പറയാൻ പറ്റുമോ?
രണ്ടെണ്ണം അടിക്കാൻ കേറിയാൽ അതു രണ്ടിൽ തന്നെ നിൽക്കുമെന്ന് ആർക്കെങ്കിലും ഉറപ്പിച്ചു പറയാമോ? അതാണ് പ്രശ്നം. വെളിയിൽ ഒരു ബിയർ പാർലറിൽ പോയി ക്യൂ നിൽക്കാൻ നമ്മുടെ സദാചാര പൊലീസുകാർ സമ്മതിക്കില്ല. ഇവിടാകുമ്പോൾ ആ പ്രശ്നമില്ല. പുറത്തു നിന്നാരെയും അങ്ങോട്ട് കേറ്റാതിരുന്നാൽ പോരെ. കൂട്ടത്തിൽ ഉള്ള കമ്പനിക്കാരെ ആരെയെങ്കിലും കൂട്ടി കയറിയിരുന്നു വീശാം. പെണ്ണുങ്ങളെ ഇന്നേവരെ കണ്ടിട്ടില്ലാത്ത തരം നോട്ടങ്ങൾ ഒന്നും പേടിക്കേണ്ട. ഇത്തരം അനുകൂല സാഹചര്യങ്ങൾ ഒത്തു വരുമ്പോൾ അവരൊരു സ്ഥിരം മദ്യപാനികൾ ആയി പോയാൽ എന്തു ചെയ്യും?
യൂതൻ അണിയാത്ത സമയം ന്യായമല്ലേ? നമ്മുടെ അനിയത്തിമാർ ഇങ്ങനെ വഴി പിഴച്ചു പോകുന്നത് സമ്മതിക്കാൻ ആവുമോ? അതുകൊണ്ടല്ലോ അണ്ണന്മാർ ഇതിനെതിരെ പ്രതിഷേധിക്കുന്നത്. ഇങ്ങനെ ആശ്വസിച്ച് നിലപാട് മാറ്റണം എന്നു കരുതി ഇരിക്കുമ്പോഴാണ് അപ്പുറത്ത് താമസിക്കുന്ന കേശവൻ ടെക്കിൽ കയറി വന്നത്. കേശവൻ എന്നു ആരോ ഇട്ട പേരാണ് കേട്ടോ. ഒറിജിനൽ പേര് അടിപൊളി തന്നെയാണ്. എന്തുവാടാ രാവിലെ കത്തി വയ്ക്കാനാണോ പ്ലാൻ എന്നു ചോദിച്ചു ഉമ്മറത്തേക്ക് ഇറങ്ങുമ്പോൾ കേശവന്റെ കണ്ണുകൾ നിറയുന്നത് കണ്ടു.
കയ്യിൽ മനോരമയുണ്ട്. വിഷയം ബിയർ പാർലർ തന്നെയാണ്. പഴയ എൻആർഐ ചെയർമാനെ പലതവണ പോയി കണ്ടു നടക്കാത്ത കാര്യം വിജയകുമാർ സഖാവ് അധികാരമേറ്റ ഉടൻ അനുവദിച്ചിട്ടും ലെവന്മാരിങ്ങനെ ഉടക്കുന്നതിന്റെ വേദന പങ്ക് വയ്ക്കാൻ വന്നതാണ് കേശവൻ. സത്യത്തിൽ ഇങ്ങനെ ഒരു ആശയം തന്നെ കൊണ്ട് വന്നത് നമ്മുടെ നാടു നേരിടുന്ന സ്ത്രീ സമത്വ വിഷയത്തിന്റെ ഭാഗമായാണ് എന്നു കേശവൻ പറഞ്ഞു.
സ്ത്രീകൾക്ക് മനസമാധാനത്തോടെ ഒരു ബിയർ പോലും അടിക്കാൻ വയ്യാത്ത ഈ നാട്ടിൽ സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് രണ്ടെണ്ണം വീശണം എങ്കിൽ എന്തു ചെയ്യണം? അതുകൊണ്ട് വിജയകുമാർ സഖാവിനെ പോയി കണ്ടു കാര്യം പറഞ്ഞു ബോദ്ധ്യപ്പെടുത്തിയത് ഈ സ്ത്രീജനങ്ങൾ തന്നെയായിരന്നു. അപ്പോഴാണ് ഇവന്മാർ നിലപാടുമായി എത്തിയിരിക്കുന്നത്. എങ്ങനെയെങ്കിലും ഇടപെട്ട് പരിഹാരം ഉണ്ടാക്കണം എന്നാണ് ആവശ്യം.
കീചകൻ നേരെ ഫോണെടുത്ത് യൂതന്മാരുടെ വലിയ കാർന്നോരെ തന്നെ നേരിട്ടു വിളിച്ചു. തലസ്ഥാനത്ത് എന്തു ഡീൽ വേണമെങ്കിലും ആശാനോട് പറഞ്ഞാൽ മതി. ആശാൻ ആരുമായും അതുണ്ടാക്കി തരും. എത്ര ഭരണവിരുദ്ധ വികാരം ഉണ്ടായാലും എത്ര അഴിമതി കേസുണ്ടായാലും പുഷ്പം പോലെ ജയിക്കും. ജയിക്കാനിടയുള്ള സ്ഥാനാർത്ഥികളെ കപ്പം കൊടുത്ത് പിൻവലിപ്പിക്കും. ഏതു സ്ഥാനാർത്ഥിയുടെ വീട്ടിൽ വോട്ടു പോലും നേടിയെടുക്കും.
കീചകന്റെ പതിവില്ലാത്ത കോളു കണ്ടപ്പോഴേ അണ്ണന് സന്തോഷമായി. അതു ഞാൻ ശരിയാക്കാമെന്നു പറഞ്ഞു വച്ചു. കേശവനും ഈ ലേഖകനും കൂടി പരസ്പരം കണ്ണിൽ നോക്കി ഇരിക്കുമ്പോൾ നേതാവ് അണ്ണൻ വിളിച്ചു. എല്ലാം കോപ്ലിമെന്റാക്കിയിട്ടുണ്ടെന്ന് പറഞ്ഞു. അതെങ്ങനെ ഇത്ര വേഗം. ടെക്കി പെണ്ണുങ്ങൾ രണ്ടെണ്ണം അടിച്ചു വെളിയിലേക്ക് വരുമ്പോൾ ഒന്നു കാണാനും ഉരിയിടാനും ആ പരിസരത്ത് നിൽക്കാനുള്ള അവസരം നഷ്ടമാക്കരുതെന്ന് പറഞ്ഞപ്പോൾ യൂതന്മാർ സമ്മതിച്ചത്രേ. ആ അവസരം കാത്തിരിക്കുന്ന പിള്ളേര് നിങ്ങൾ ഇങ്ങനെ ഉടക്കിട്ടാൽ ഡിവൈഎഫ്ഐയിൽ ചേരുമെന്ന് പറഞ്ഞപ്പോഴേ അവർക്ക് കാര്യങ്ങൾ മനസ്സിലായി.
അല്ലെങ്കിലും അതു ശരിയാ? ഈ യൂതന്മാർക്ക് ഇതു എന്തിന്റെ കേടാണ്. ബിയർ പാർലർ എത്രയും വേഗം തുറക്കട്ടെ എന്നു മാത്രമാണ് കീചകന്റെ പ്രാർത്ഥന.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്