Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദിലീപിനു കാവ്യയോട് ഇഷ്ടമാണെന്നു നേരത്തെ അറിയാമായിരുന്നു; ശാരീരിക ബന്ധത്തിനു വഴങ്ങാത്തതിനാൽ അടൂർഭാസി തന്നെ നിരന്തരം വേട്ടയാടി; ഭരതൻ-ശ്രീവിദ്യ ബന്ധത്തിൽ താനൊരു ഹംസം; മുകേഷ് മൂക്കള തിന്നുന്ന ചെക്കൻ; തോപ്പിൽ ഭാസി തന്റെ എല്ലാം: ജീവിത കഥ തുറന്നു പറഞ്ഞ് കെപിഎസി ലളിത ജോൺ ബ്രിട്ടാസിനൊപ്പം ജെബി ജംഗ്ഷനിൽ

ദിലീപിനു കാവ്യയോട് ഇഷ്ടമാണെന്നു നേരത്തെ അറിയാമായിരുന്നു; ശാരീരിക ബന്ധത്തിനു വഴങ്ങാത്തതിനാൽ അടൂർഭാസി തന്നെ നിരന്തരം വേട്ടയാടി; ഭരതൻ-ശ്രീവിദ്യ ബന്ധത്തിൽ താനൊരു ഹംസം; മുകേഷ് മൂക്കള തിന്നുന്ന ചെക്കൻ; തോപ്പിൽ ഭാസി തന്റെ എല്ലാം: ജീവിത കഥ തുറന്നു പറഞ്ഞ് കെപിഎസി ലളിത ജോൺ ബ്രിട്ടാസിനൊപ്പം ജെബി ജംഗ്ഷനിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദിലീപിനു കാവ്യയോട് ഇഷ്ടമാണെന്നു നേരത്തെ അറിയാമായിരുന്നുവെന്നു നടി കെപിഎസി ലളിത. ശാരീരിക ബന്ധത്തിനു വഴങ്ങാത്തതിനാൽ അടൂർ ഭാസി തന്നെ നിരന്തരം വേട്ടയാടിയിരുന്നെന്നും ഭരതൻ-ശ്രീവിദ്യ ബന്ധത്തിൽ താനൊരു ഹംസമായിരുന്നെന്നും കെപിഎസി ലളിത പറഞ്ഞു. കൈരളി-പീപ്പിൾ ടിവി സംപ്രേഷണം ചെയ്യാനൊരുങ്ങുന്ന ജെ ബി ജങ്ഷനിലെ വെളിപ്പെടുത്തലുകളാണിവ. പരിപാടിയിൽ നടി നടത്തുന്ന വെളിപ്പെടുത്തലുകൾ ഇവയാണെന്ന വിവരം മറുനാടൻ മലയാളിക്കു ലഭിച്ചു.

സിനിമാ രംഗത്ത് നിരവധി തലമുറകളെ കണ്ട കെപിഎസി ലളിത തന്റെ വ്യക്തി ജീവിതത്തെ കുറിച്ചും സിനിമാ ജീവിതത്തെ കുറിച്ചും മറച്ചുകെട്ടില്ലാതെ തുറന്നു പറയുകയാണ് ജെബി ജംഗ്ഷനിൽ. സിനിമയിൽ താനുമായി വ്യക്തിബന്ധം പുലർത്തിയവരെ കുറിച്ചും ജീവിത പങ്കാളിയായ ഭരതനെ കുറിച്ചും ഓർമ്മകൾ കെപിഎസി ലളിത പങ്കുവച്ചു.

ദിലീപിന് കാവ്യയെ ഇഷ്ടമാണെന്ന് തനിക്ക് അറിയാമായിരുന്നുവെന്ന് കെപിഎസി ലളിത പറഞ്ഞു. പാവം,പൊട്ടിപ്പെണ്ണാണ് കാവ്യ എന്ന് ദിലീപ് പലപ്പോഴും തന്നോട് പറഞ്ഞിട്ടുണ്ട്. വിവാഹത്തിനും തന്നെ ക്ഷണിച്ചു. ദിലീപുമായും കുടുംബവുമായും താൻ എപ്പോഴും നല്ല ബന്ധത്തിലായിരുന്നു. സ്റ്റേജ് ഷോ മാത്രം നടത്തി ജീവിച്ചിരുന്ന കാലഘട്ടത്തിൽ ദിലീപും നാദിർഷായും മദ്രാസിലെ വീട്ടിൽ വന്ന് ഭക്ഷണം കഴിക്കാറുള്ള കാലം കെപിഎസി ലളിത ഓർത്തെടുക്കുന്നു.

'പരസ്പരം കണ്ടാൽ ഹാപ്പി ബർത്തഡെ എന്നാണ് ഞങ്ങൾ വിഷ് ചെയ്യാറ്. ഇത് കേട്ട ശ്വേതാ മേനോൻ സർപ്രൈസ് ബർത്ത്‌ഡെ പാർട്ടി നടത്താൻ കേക്കുമായി വന്നു. 'മകൾ ശ്രീക്കുട്ടിയുടെ വിവാഹത്തിന് ദിലീപ് പൊന്ന് കോടുത്തയച്ചെന്നും കെപിഎസി ലളിത പറഞ്ഞു. ദേ പൂട്ടിന്റെ അംബാസിഡറാണ് ലളിത ചേച്ചിയെന്നും അതു കൊണ്ട് മറ്റൊരു കടയുടേയും ആളാവരുതെന്നും ചോദ്യവുമായെത്തിയ ദിലീപ് ഷോയിൽ അഭ്യർത്ഥിച്ചു. ജിവിക്കാൻ പണം വേണമെന്നും അതുറപ്പു നൽകാനാവില്ലെന്നുമായിരുന്നു കെപിഎസി ലളിതയുടെ മറുപടി. ഇച്ചിരി കുരുത്തക്കേട് കൈയിൽ ഉള്ളവനാണ് ദിലീപെന്നും കെപിഎസി ലളിത കൂട്ടി ചേർത്തു.

തോപ്പിൽ ഭാസിയുമായുള്ള ബന്ധത്തെ കുറിച്ച് കെപിഎസി ലളിത വാചാലയായി. തന്റെ ജീവിതത്തെ ഇങ്ങിനെ സ്വാധീനിച്ച മറ്റൊരാളില്ല. 'ഭാസി ചേട്ടനെ കാമുകനെന്നോ രക്ഷകർത്താവെന്നോ സുഹൃത്തെന്നോ അമ്മാവനെന്നോ എന്തു വേണേലും വിളിക്കാം. ജീവിതത്തിൽ കടപ്പാടുള്ള ഏകമനുഷ്യൻ ഭാസി ചേട്ടനാണ്. ഭാസി ചേട്ടന്റെ സിനിമയിലൂടെയാണ് വന്നത്. പിന്നീടങ്ങോട്ട് എല്ലാ സിനിമയിലും വേഷങ്ങൾ തന്നു. നായികക്ക് പാട്ടില്ലെങ്കിലും എനിക്ക് പാട്ടു തന്നു. മരിക്കുന്നതിന് ഒരാഴ്ച മുമ്പ് തോപ്പിൽ ഭാസിയെ വഴിയിൽ വച്ച് കണ്ട കാര്യവും കെപിഎസി ലളിത ഓർക്കുന്നു. കാറിൽ പോകുമ്പോൾ വഴിയരികിൽ നിൽക്കുകയായിരുന്നു തോപ്പിൽ ഭാസി. കാറ് തിരിച്ച് വന്ന് അദ്ദേഹത്തെ കണ്ടു. അന്ന് അദ്ദേഹം അടുത്തുള്ള ഹോട്ടലിൽ നിന്ന് കുറേ പലഹാരങ്ങൾ വാങ്ങി തന്നത് നനവാർന്ന ഓർമ്മയാണെന്ന് കെപിഎസി ലളിത പറയുന്നു.

ഭരതനുമായുള്ള വിവാഹജീവിതത്തെ കുറിച്ച് കെപിഎസി ലളിത വാചാലയാകുന്നു.ഇത്രയും പ്രതിഭാധനനായ വ്യക്തിയെ കണ്ടിട്ടില്ല. അരാജക ജീവിതവും മദ്യപാനവും ആ പ്രതിഭയെ തകർത്തു. ഭരതനും ശ്രീവിദ്യയും തമ്മിലുള്ള പ്രണയ ബന്ധത്തിൽ താനായിരുന്നു ഹംസം. പിന്നീടവർ പിരിഞ്ഞു. അപ്പോഴാണ് ഭരതൻ തന്നോട് വിവാഹം കഴിക്കാൻ സമ്മതമാണോയെന്ന് ചോദിക്കുന്നത്. 'ഞാനൊന്നേ പറഞ്ഞുള്ളു.വഴിയിൽ വച്ച് ഉപേക്ഷിക്കാനാണെങ്കിൽ ഞാനില്ല. ഉപേക്ഷിക്കില്ലെന്ന് ഭരതൻ ഉറപ്പും പറഞ്ഞു. എന്നാൽ വിവാഹത്തിയതി അടുത്തപ്പോൾ ഭരതന് ചാഞ്ചാട്ടമുണ്ടായി. വീട്ടുകാർ സമ്മതിക്കുന്നില്ലെന്ന് പറഞ്ഞു വന്നു. ഞാനന്നു ഷൂട്ടിനു പോകാനൊരുങ്ങുകയായിരുന്നു. പോകുന്ന വഴിക്ക് ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്യുമെന്ന് മുഖത്തു നോക്കി പറഞ്ഞു. ഭരതന് പേടിയായി. ഒരാളെ കൂട്ടിയാണ് ഷൂട്ടിന് വിട്ടത്. 'കാറ്റത്തെ കിളിക്കൂട് എന്ന സിനിമയുടെ സമയത്ത് ഭരതനും ശ്രീവിദ്യയും വീണ്ടും അടുത്തുവെന്ന് കെപിഎസി ലളിത പറയുന്നു. മറ്റാളുകൾ പറഞ്ഞറിയരുത്, തന്നോട് സത്യം പറയണം എന്നു മാത്രമായിരുന്നു താൻ വച്ച വ്യവസ്ഥ. എല്ലാം നിർത്തിയെന്ന് ഭരതൻ പറഞ്ഞതായും ലളിത ഓർക്കുന്നു. ജീവിത ദുരന്തങ്ങളോർത്ത് കെപിഎസി ലളിത ഒരു വേള പൊട്ടിക്കരഞ്ഞു.

മുകേഷിന്റെ കുട്ടിക്കാലത്തെ ചില ഓർമ്മകളും കെപിഎസി ലളിത പങ്കു വച്ചു.മണ്ണിൽ കളിക്കവെ മൂക്കളയിൽ പറ്റുന്ന മണ്ണ് തിന്നുകയായിരുന്നു കൊച്ചു മുകേഷിന്റെ പണിയെന്നും കെപിഎസി ലളിത ചിരിയോടെ പറഞ്ഞു.

ജീവിതത്തിൽ തന്നെ ഏറ്റവുമധികം വേട്ടയാടിയിട്ടുള്ളത് അടൂർഭാസിയാണെന്ന് കെപിഎസി ലളിത വെളിപ്പെടുത്തി. വിവാഹം കഴിക്കാതെ കൂടെ നിർത്താനായിരുന്നു ശ്രമം. താനതിന് വഴങ്ങിക്കൊടുത്തില്ലെന്നും ഇതുമൂലം നിരവധി സിനിമകളിൽ നിന്ന് തന്നെ ഭാസി ഇടപെട്ട് ഒഴിവാക്കിയെന്നും ലളിത ചൂണ്ടിക്കാട്ടി. മദ്രാസിൽ ജോലിക്കാരിക്കൊപ്പം താമസിക്കവെ അടൂർ ഭാസി മദ്യപിച്ച് വന്ന് ബഹളം കൂട്ടിയ കാര്യവും കെപിഎസി ലളിത പങ്കു വച്ചു. നഗ്‌നനായി രാത്രി മുഴുവൻ പ്രശ്‌നങ്ങളുണ്ടാക്കി. ഒടുവിൽ പിറ്റേദിവസം രാവിലെ ബഹദൂറെത്തിയാണ് കൂട്ടിക്കൊണ്ടു പോയത്.

ബഹദൂറുമായി നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്നും കെപിഎസി ലളിത പറഞ്ഞു. ഒരു രക്ഷിതാവിന്റെ മനോഭാവമാണ് ബഹദൂറിനുണ്ടായിരുന്നത്. നാടകത്തിൽ അഭിനയിക്കാമെന്ന് പറഞ്ഞ് ബഹദൂറിനെ പറ്റിച്ച കാര്യവും ലളിത ഓർത്തെടുത്തു.കൊടുങ്ങല്ലൂർ വരെ ചെന്ന് മുങ്ങി.ഇതിന്റെ ദേഷ്യം ഒരിക്കൽ അഭിനയിക്കവെ ബഹദൂർ തീർത്തു.ഷൂട്ടിങ്ങിനിടെ നല്ലൊരു അടി തന്നു.കൈയിൽ കിട്ടിയ പാത്രം കൊണ്ട് ഒരു ഏറ് ഞാനും വച്ചു കൊടുത്തു. തിരക്കഥയിലില്ലെങ്കിലും സംവിധായകൻ ഈ ശണ്ഠ നന്നായി പകർത്തിയെന്നും കെപിഎസി ലളിത പറഞ്ഞു നിർത്തി. ജെബി ജംഗ്ഷൻ ശനി-ഞായർ ദിവസങ്ങളിൽ രാത്രി 8ന് കൈരളിയിലും 10ന് പീപ്പിളിലും സംപ്രേഷണം ചെയ്യും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP