ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്നും നീക്കണമെന്ന് ജയ്ഹിന്ദും മാതൃഭൂമിയും വാശി പിടിക്കുന്നത് എന്തുകൊണ്ട്? രണ്ട് ദിവസം കാഷ്യൽ ലീവ് എടുത്തതോടെ മനംമടുത്ത് അവധിയിൽ പ്രവേശിക്കുന്നുവെന്ന വാർത്ത കൊടുത്തതിന്റെ പിന്നിൽ ഗൂഢാലോചന; രാജിക്കാര്യം സ്വപ്നത്തിൽ പോലും ആലോചിക്കാതെ ജേക്കബ് തോമസ്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മകളുടെ വിവാഹത്തിന്റെ തിരക്കിലേക്ക് കടക്കുകയാണ് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. ഏതൊരു അച്ഛനേയും പോലും മകളുടെ വിവാഹത്തിന്റെ ചൂട് ജേക്കബ് തോമസിനേയും തേടിയെത്തി. ഇതോടെ ജേക്കബ് തോമസ് രണ്ട് ദിവസം അവധിയെടുക്കാൻ തീരുമാനിച്ചു. ഇതിനുള്ള അപേക്ഷ ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകി. ഇതോടെ കഥകൾ പ്രചരിക്കുകയാണ്. ജേക്കബ് തോമസ് രാജിക്കൊരുങ്ങുന്നുവെന്നാണ് വാർത്ത. ജയ്ഹിന്ദ് ടിവിയിൽ വന്ന വാർത്ത മാതൃഭൂമി ഏറ്റെടുത്തു. ഇതോടെ ഊഹോപോഹങ്ങൾ സജീവമായി. എന്നാൽ രണ്ട് ദിവസത്തെ ക്വാഷൽ അവധിയെടുത്തതാണ് ഈ വാർത്തകൾക്ക് ആധാരമെന്ന് മറുനാടൻ മലയാളിക്ക് അന്വേഷണത്തിൽ വ്യക്തമായി. വിജിലൻസ് ഡയറക്ടർ സ്ഥാനം ഒഴിയുന്നതിനെ കുറിച്ച് സ്വപ്നത്തിൽ പോലും ജേക്കബ് തോമസ് ആലോചിച്ചിട്ടില്ലെന്നതാണ് യാഥാർത്ഥ്യം.
അഡീഷണൽ ചീഫ് സെക്രട്ടറിമാരും വിജിലൻസ് ഡയറക്ടറും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സർക്കാർ സംവിധാനം ദുരുപയോഗം ചെയ്തു വ്യക്തിവൈരാഗ്യം തീർക്കാൻ പരസ്പരം പോരാടുമ്പോൾ, ഒന്നും പരിഹരിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടു മൂലം സംസ്ഥാനത്തു ഭരണം നിശ്ചലാവസ്ഥയിലാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ഒരു വശത്തും അഡീഷണൽ ചീഫ് സെക്രട്ടറിമാരായ കെ.എം. ഏബ്രാഹാമും ടോം ജോസും മറുവശത്തുമായാണു ചക്കളത്തിപ്പോരു തുടരുന്നത്. ഇവരുടെയെല്ലാം പരാതികൾ തലയണയ്ക്ക് അടിയിൽ വച്ചു മുഖ്യമന്ത്രി ഉറങ്ങുകയാണെന്നും ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജേക്കബ് തോമസ് രാജിവയ്ക്കുന്നതെന്ന പ്രചരണം എത്തുന്നത്. ജേക്കബ് തോമസിനെ പീഡിപ്പിച്ച് രാജിവയ്പ്പിച്ചുവെന്ന അവസ്ഥയുണ്ടാക്കി സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് ശ്രമമെന്ന വാദവും സജീവമാണ്.
വിജിലൻസ് ഡയറക്ടറെന്ന നിലയിൽ ജേക്കബ് തോമസ് ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കുന്നുണ്ട്. ഈ മാസം 28നാണ് മകളുടെ വിവാഹം. അമേരിക്കിയിൽ ജോലി നോക്കുന്ന മകളുടെ വിവാഹം നാട്ടിലാണ്. ഇതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾക്കായി രണ്ട് ദിവസത്തെ ക്യാഷ്യൽ അവധി ജേക്കബ് തോമസ് എടുത്തുവെന്നതാണ് യാഥാർത്ഥ്യം. കല്ല്യാണത്തിനായി അധികമായി അവധി പോലും എടുക്കാൻ ആഗ്രഹിക്കുന്നുമില്ല. അതിനിടെയാണ് ദീർഘകാല അവധിയും രാജിയുമൊക്കെ വാർത്തയാകുന്നത്. സർക്കാരുമായി പ്രശ്നങ്ങളുണ്ടെന്ന് വരുത്തി തീർത്ത് ജേക്കബ് തോമസിനെ സമ്മർദ്ദത്തിലാക്കാനാണ് ശ്രമം നടക്കുന്നത്- ജേക്കബ് തോമസിന്റേത് പ്രതിഷേധ അവധിയെടുക്കലെന്ന മാതൃഭൂമി വാർത്തയോട് വിജിലൻസിലെ ഉന്നത ഉദ്യോഗസ്ഥൻ മറുനാടനോട് പ്രതികരിച്ചത് ഇങ്ങനെയാണ്.
തിരുവനന്തപുരത്തെ ചിലരുടെ ഗൂഢാലോചനയാണ് ഇതിന് പിന്നിൽ. കോൺഗ്രസിന്റെ ചാനലായ ജയ്ഹിന്ദിലെ തിരുവനന്തപുരം ബ്യൂറോയിലെ റിപ്പോർട്ടറാണ് ഇതു സംബന്ധിച്ച് പ്രചരണത്തിന് പിന്നിൽ. ജേക്കബ് തോമസ് രാജിവച്ചേക്കുമെന്നും ദീർഘകാല അവധിയിൽ പ്രവേശിക്കുമെന്നും മാദ്ധ്യമ പ്രവർത്തകരുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ വാർത്തിയിട്ടത് ജയ്ഹിന്ദിലെ റിപ്പോർട്ടറാണ്. ഇത് പല തരത്തിൽ പ്രചരിക്കപ്പെട്ടു. അതിന് ശേഷം മിഡിയാ വൺ ചാനലിൽ ഒരിക്കൽ വന്നു. പിന്നീട് അവരും നൽകിയില്ല. അതിന്റെ ചുവടു പിടിച്ചാണ് മാതൃഭൂമിയിലെ ദീർഘകാല അവധി വാർത്ത,. ഇതിൽ ഗൂഢാലോചനയുണ്ടെന്ന് തന്നെയാണ് ജേക്കബ് തോമസുമായി ബന്ധപ്പെട്ടവർ പറയുന്നത്. തുറമുഖ വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ജേക്കബ് തോമസിന് യാതൊരു ഭയവുമില്ല. അങ്ങനെയുണ്ടെന്ന് വരുത്തുന്ന തരത്തിലേക്ക് കാര്യങ്ങളെ വളച്ചൊടിക്കാനാണ് ശ്രമം.
മാതൃഭൂമിയിലെ വാർത്തകളുടെ വരിക്കിടയിൽ നിന്ന് ഇത് വായിച്ചെടുക്കാമെന്നതാണ് യാഥാർത്ഥ്യം. മാതൃഭൂമി വാർത്ത പറയുന്നത് ഇ്ങ്ങനെ- വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് അവധിക്കായി ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് അപേക്ഷ നൽകി. ഡിസംബർ 28-നുനടക്കുന്ന മകളുടെ വിവാഹത്തിനുമുന്നോടിയായാണ് അവധിയെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ, ഉന്നതർ ഉൾപ്പെട്ട വിജിലൻസ് കേസുകളിൽ ചില ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ നിലപാടിൽ പ്രതിഷേധിച്ചാണ് അവധിയെന്നും സൂചനകളുണ്ട്. ജേക്കബ് തോമസ് ചുമതല വഹിച്ചിരുന്ന കാലത്ത് തുറമുഖവകുപ്പിൽനടന്ന ക്രമക്കേട് സംബന്ധിച്ച റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിലാണ്. ധനവകുപ്പിന്റെ റിപ്പോർട്ടിന്മേൽ സർക്കാർ നടപടിയെടുത്തേക്കും. സർക്കാർ സർവീസിൽ നിന്നുമാറി അദ്ധ്യാപകജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഒരുക്കത്തിലാണ് ജേക്കബ് തോമസെന്നും അഭ്യൂഹങ്ങളുണ്ട്.
ജേക്കബ് തോമസിന്റെ മകളുടെ വിവാഹം നേരത്തെ തന്നെ നിശ്ചയിച്ചിരുന്നതാണ്. അമേരിക്കയിലെ ലോസ് ആഞ്ചലസിൽ ജോലി ചെയ്തിരുന്ന മകൾ എറണാകുളത്തുണ്ട്. ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾക്ക് രണ്ട് ദിവസം മാത്രമാണ് അവധിയെടുത്തത്. കല്ല്യാണ ദിവസം മാത്രം അവധിയെടുക്കുന്നതിനെ പറ്റിയാണ് ജേക്കബ് തോമസ് ആലോചിക്കുന്നതെന്നും വിജിലൻസിലെ ഉന്നതർ തന്നെ പറയുന്നു. അധികകാലം അവധിയെടുക്കില്ലെന്നാണ് അവർക്ക് ജേക്കബ് തോമസ് നൽകിയിരിക്കുന്ന സൂചന. ഇതിനിടെയാണ് അഴിമതിക്കെതിരെ ശക്തമായ നിലപാട് എടുക്കുന്ന ഉദ്യോഗസ്ഥരെ ആശങ്കയിലാക്കാൻ വ്യാജ വാർത്തകളെത്തിക്കുന്നത്. എങ്ങനേയും ജേക്കബ് തോമസിനെ വിജിൻസ് ഡയറക്ടറുടെ കസേരയിൽ നിന്ന് മാറ്റാൻ അഗ്രഹിക്കുന്നവരാണ് ഇതിന് പിന്നിലെന്നും അവർ പറയുന്നു. അവധിയെടുക്കലിന് തെറ്റായ പ്രചരണം നടത്തുന്ന ജയ്ഹിന്ദിലെ മാദ്ധ്യമ പ്രവർത്തകന് മുന്മന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്നും ആക്ഷേപം സജീവമാണ്.
ഏത് ഉത്തരവാദിത്തം കിട്ടിയാലും കളഞ്ഞിട്ടു പോകുന്ന വ്യക്തിയാണ് ജേക്കബ് തോമസെന്ന ധാരണയുണ്ടാക്കാനാണ് ശ്രമമെന്നാണ് ഉയരുന്ന സംശയം. ജേക്കബ് തോമസിനെ വിശ്വസിക്കാൻ കൊള്ളാത്തവനാണെന്നും സമർദ്ദത്തിലൂടെ കാര്യങ്ങൾ നേടാൻ ശ്രമിക്കുന്ന വ്യക്തിയാണെ്നും വരുത്താനുള്ള ബോധപൂർവ്വമായ ഗൂഢാലോചന നടക്കുന്നതായും സംശയം സജീവമാണ്. ഈ വിവാദങ്ങളോട് പ്രതികരിക്കാൻ ജേക്കബ് തോമസ് തയ്യാറല്ല. ഊപോഹോഹങ്ങൾക്ക് മറുപടി പറയാനില്ലെന്നും തന്റെ ഉത്തരവാദിത്തം ശരിയായി നിർവ്വഹിക്കുമെന്നുമാണ് ജേക്കബ് തോമസിന്റെ നിലപാട്. അതിനപ്പുറത്തേക്കൊന്നും പ്രതികരിക്കുന്നുമില്ല.
ഐഎഎസ് ലോബി ജേക്കബ് തോമസിനെതിരെ സജീവമായി പ്രവർത്തിക്കുന്നുവെന്നത് യാഥാർത്ഥ്യമാണ്. ഇതിന്റെ ഭാഗമായി ധനകാര്യ പരിശോധനാ വിഭാഗം ചില അന്വേഷണങ്ങൾ നടക്കുന്നുണ്ട്. ഇതിനെതിരെ ജേക്കബ് തോമസ് മുഖ്യമന്ത്രി പിണറയി വിജയനും ചീഫ് സെക്രട്ടറിക്കും കത്ത് നൽകിയിരുന്നു. ശത്രുതാ മനോഭാവത്തോടെയാണ് ധനകാര്യ വകുപ്പ് തനിക്കെതിരെ അന്വേഷണം നടത്തുന്നതെന്നും താൻ മുമ്പ് ജോലി ചെയ്ത വകുപ്പുകളിലെ ഫയലുകൾ പരിശോധിക്കുന്നുവെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കുന്നു. മറ്റ് വകുപ്പുകളോടൊന്നും ഇല്ലാത്ത താത്പര്യം താൻ ജോലി ചെയ്ത വകുപ്പുകളോട് മാത്രം ധനകാര്യ പരിശോധനാ വിഭാഗം കാണിക്കുന്നുവെന്നും അദ്ദേഹം കത്തിൽ പറയുന്നു. ഇതെല്ലാം ചർച്ചയാക്കുന്ന തരത്തിലാണ് ഇപ്പോൾ കഥകൾ പ്രചരിക്കുന്നത്.
മുഖ്യമന്ത്രിയും ജേക്കബ് തോമസും തമ്മിൽ പ്രശ്നമുണ്ടെന്ന് വരുത്താനാണ് നീക്കം. എന്നാൽ സർക്കാരുമായി യാതൊരു പ്രശ്നവും ജേക്കബ് തോമസിനില്ലെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവർ പറയുന്നത്. കഴിഞ്ഞ മന്ത്രിസഭയിൽ ജേക്കബ് തോമസിന്റെ ആവശ്യങ്ങളിൽ അനുകൂല തീരുമാനം എടുത്തു. വിജിലൻസിനെ ശക്തിപ്പെടുത്താനുള്ള സർക്കാരിന്റെ തീരുമാനമാണ് ഇതിൽ പ്രതിഫലിച്ചത്. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിൽ 24 അധിക തസ്തികകൾ സൃഷ്ടിച്ചു. ഒരു അഡ്മിനിസ്റ്റ്രേറ്റീവ് അസിസ്റ്റന്റ്, ഒരു സീനിയർ സൂപ്രണ്ട്, രണ്ട് ജൂനിയർ സൂപ്രണ്ടുമാർ, 20 ക്ലാർക്കുമാർ എന്നീ തസ്തികകളാണ് സൃഷ്ടിച്ചത്. ഇതാണ് സത്യമെന്നിരിക്കെയാണ് വ്യാജ പ്രചരണമെന്നും ജേക്കബ് തോമിസനൊപ്പമുള്ളവർ പറയുന്നു.
Stories you may Like
- സർക്കാർ ഓഫീസുകളിൽ കൈക്കൂലി തടയാൻ സംവിധാനം; അഴിമതി രഹിത കേരളം യാഥാർത്ഥ്യമാകുമോ?
- തിരുവല്ല നഗരസഭയുടെ ഭരണം പുറത്തു നിന്ന് നിയന്ത്രിച്ച് മുൻ സെക്രട്ടറി
- സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടം; പ്രളയമെത്തുമോ എന്ന ആശങ്ക ശക്തം
- വഴിക്കടവ് വില്ലേജ് ഓഫീസർ അടിമുടി അഴിമതിക്കാരൻ
- ഡ്രജർ അഴിമതിക്കേസിൽ അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്