ഫോർ സ്റ്റാർ പൂട്ടുന്നത് സ്വാഭാവിക നീതിക്ക് എതിരെന്ന് ഹൈക്കോടതി; ടു സ്റ്റാർ-ത്രീ സ്റ്റാർ ബാറുകൾക്ക് നാളെ താഴ് വീഴും: സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിന് കോടതിയുടെ ഭാഗിക അംഗീകാരം; കാറ്റഗറി മാറ്റത്തിലൂടെ ത്രീസ്റ്റാർ ബാറുകൾ തുറന്നേക്കും
കൊച്ചി: സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയത്തിന് ഹൈക്കോടതി സിംഗിൾ ബഞ്ചിന്റെ ഭാഗിക അംഗീകാരം. ഫോർ സ്റ്റാർ ബാറുകൾക്ക് പ്രവർത്തനാനുമതി നൽകിയാണ് കോടതി മദ്യനയത്തെ അംഗീകരിച്ചത്. ഇതോടെ 21 ഫൈവ് സ്റ്റാർ ബാറിനൊപ്പം 34 ഫോർ സ്റ്റാർ ബാറിനും പ്രവർത്തിക്കാം. ഇതിനൊപ്പം 278 ത്രീ സ്റ്റാർ ബാറുകളും അടച്ചുപൂട്ടാൻ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടു. ജസ്റ്റിസ് കെ സുരേന്ദ്രമോഹനാണ് സുപ്രധാനവിധി പുറപ്പെടുവിച്ചത്.
അതായത് പ്രവർത്തിക്കുന്ന 312 ബാറുകളിൽ ഫോർ സ്റ്റാറുകളായ 34 എണ്ണം അടയ്ക്കേണ്ടതില്ല. ബാക്കിയുള്ള 278 ത്രീ സ്റ്റാർബാറുകളും വിധിയോടെ അടച്ചു പൂട്ടണം. പണി പൂർത്തിയായ ഫോർ സ്റ്റാർ ഹോട്ടലുകൾക്ക് തുറന്ന് പ്രവർത്തിക്കാമെന്നും വ്യക്തമാക്കി. ഫൈവ് സ്റ്റാർ ഹോട്ടലുകളുടെ മാനദണ്ഡമാണ് ഫോർ സ്റ്റാറിനും ഉള്ളത്. ഇത് ചൂണ്ടിയാണ് ഫോർ സ്റ്റാർ ബാറുകൾക്ക് പ്രവർത്തനാനുമതി നൽകുന്നത്. ഈ സാഹചര്യത്തിൽ ഫൈവ് സ്റ്റാറുകൾക്ക് അനുവദിച്ച നീതി ഫോർസ്റ്റാറിന് അനുവദിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഫൈവ് സ്റ്റാർ ബാറുകൾക്കും ഹെറിറ്റേജ് ബാറുകൾക്കും ബാർ ലൈൻസ് നൽകാമെന്ന് സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. സംസ്ഥാനത്ത് ഇപ്പോൾ 34 ഫോർ സ്റ്റാർ ബാറുകളും 21 ഫൈവ് സ്റ്റാർ ഹോട്ടലുകളുമാണുള്ളത്. 8 ഹെറിറ്റേജ് ഹോട്ടലുകളിലും ബാറുകളുണ്ട്. ഇതടക്കം സംസ്ഥാനത്ത് മൊത്തം എഴുപതോളം ബാറുകളാണ് പ്രവർത്തിക്കുക. പൂട്ടിയ ത്രീ സ്റ്റാർ ഹോട്ടലുകൾക്ക് ഫോർ സ്റ്റാറിലേക്ക് മാറിയാൽ പ്രവർത്തിക്കാമെന്ന വിലയിരുത്തലും എത്തുന്നുണ്ട്. ഈ സാഹചര്യത്തിന് കോടതി വിധി ഇടയാക്കുമെന്നും വിമർശനമുണ്ട്.
മദ്യനയം കോടതി അംഗീകരിച്ചതിനെ തുടർന്ന് സംസ്ഥാനത്തെ ടു സ്റ്റാർ ത്രീ സ്റ്റാർ ബാറുകൾക്ക് നാളെ താഴുവീഴും. നാളെത്തന്നെ ബാറുകൾ പൂട്ടാനുള്ള നടപടി സ്വീകരിക്കണമെന്ന് എക്സൈസ് മന്ത്രി കെ ബാബു ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ബാറുകൾ പൂട്ടാൻ മൂന്നാാഴ്ച സമയം അനുവദിക്കണമെന്ന് ബാറുടമകൾ കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഇത് കോടതി തള്ളിയതിനെ തുടർന്നാണ് ബാറുകൾ നാളെത്തന്നെ പൂട്ടാൻ നിർദ്ദേശം നൽകിയത്.
സർക്കാരിന്റെ മദ്യനയത്തിന് ഭാഗിക അംഗീകാരം നൽകുന്ന വിധി പുറപ്പെടുവിച്ചശേഷം ബാറുടമകൾ ഹർജി സമർപ്പിച്ചിരുന്നു. ബാറുകൾ പൂട്ടാൻ രണ്ടാഴ്ച സമയം അനുവദിക്കണമെന്നമാണ് ഉടമകൾ ആവശ്യപ്പെട്ടത്. എന്നാൽ, ഹർജി തള്ളിയാണ് ഇന്നുതന്നെ ബാർ പൂട്ടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.
ബാറുകൾ അടച്ചുപൂട്ടാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ സംസ്ഥാനത്തെ ബാറുടമകളാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. സർക്കാർ നടപടി പിൻവലിക്കുന്നതിനെതിരെ മദ്യവർജന സമിതിയും കാത്തലിക് ബിഷപ്പ്സ് കോൺഫറൻസും നൽകിയ ഹർജികളും അടക്കം മൊത്തം 83 ഹർജികൾ പരിഗണിച്ചാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ത്രീ സ്റ്റാർ ബാറുടമകൾ വ്യക്തമാക്കി. നാളെ തന്നെ അപ്പീൽ നൽകാനാണ് തീരുമാനം.
അതിനിടെ സർക്കാരിന്റെ മദ്യനയത്തിന് കോടതി വിധി അംഗീകാരമാണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. മറിച്ചുള്ള വാദങ്ങൾ ശരിയല്ല. ഫോർ സ്റ്റാർ ബാറിൽ അപ്പീൽ പോകണമോ എന്ന് നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും വ്യക്തമാക്കി. എ പ്ലസ് കിട്ടിയില്ലെങ്കിലും വിജയം സർക്കാരിനാണെന്ന് എക്സൈസ് മന്ത്രി കെ ബാബുവും അറിയിച്ചു. വിധി പകർപ് കിട്ടിയശേഷം സർക്കാർ അനന്തര നടപടികൾ സ്വീകരിക്കുമെന്നും ബാബു പറഞ്ഞു.
സർക്കാരിന്റെ വിജയമാണ് കോടതി വിധിയെന്ന് കെപിസിസി പ്രസിഡന്റ് സുധീരനും വ്യക്തമാക്കി. മദ്യനയത്തിൽ ജനതാൽപര്യം മാനിച്ചുള്ള വിധിയാണ് ഹൈക്കോടതിയിൽ നിന്നുണ്ടായത്. മദ്യനിരോധനത്തിനുള്ള നീക്കങ്ങൾക്ക് ഇത് കൂടുതൽ ശക്തി പകരും. ഫോർ സ്റ്റാർ ബാറുകളും നിരോധനത്തിന്റെ പരിധിയിൽ വരുത്തണമെന്നതാണ് സർക്കാർ നയം. ഫോർ സ്റ്റാർ ബാറുകൾക്ക് കോടതി അനുമതി നൽകിയ സാഹചര്യത്തിൽ നിയമ വിദഗ്ധരുമായി ആലോചിച്ച് അനന്തര നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.
സർക്കാരിന്റെ മദ്യനയത്തിനുള്ള അംഗീകാരമാണ് വിധിയെന്ന് മന്ത്രി ഷിബു ബേബി ജോണും പ്രതികരിച്ചു. ബാറുകളുടെയും ബിവറേജസ് ഷോപ്പുകളുടെയും സമയം പുനഃക്രമീകരിക്കണം. പ്രവർത്തന സമയം ഉച്ചമുതലാക്കുന്നത് പരിശോധിക്കണമെന്നും ഷിബു ബേബിജോൺ പറഞ്ഞു.
അതേസമയം, ഫോർ സ്റ്റാർ ബാറുകളുടെ കാര്യത്തിൽ സർക്കാർ അപ്പീൽ നൽകിയില്ലെങ്കിൽ വ്യക്തിപരമായി നിയമ നടപടി തുടരുമെന്ന് ടി എൻ പ്രതാപൻ എംഎൽഎ പറഞ്ഞു.
മദ്യനയം രൂപീകരിക്കാൻ സംസ്ഥാന സർക്കാരിനുള്ള അവകാശത്തെ ചോദ്യം ചെയ്യാൻ ബാർ ഉടമകൾക്ക് നിയമപരമായി കഴിയില്ലെന്നായിരുന്നു സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബലിന്റെ വാദം. സർക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായിട്ടാണ് നടപടിയെന്നും മദ്യലഭ്യത കുറയ്ക്കുകയാണ് ലക്ഷ്യമെന്നും കോടതിയിൽ വിശദീകരിച്ചു. ഇതിനെ കോടതി അംഗീകരിച്ചു. എങ്കിലും ത്രിസ്റ്റാർ മാത്രം മതിയെന്ന ഉത്തരവ് അംഗീകരിച്ചുമില്ല. എന്നാൽ ഹോട്ടൽ വ്യവസായത്തിലേക്ക് കോടികൾ മുതൽമുടക്കിയ സാഹചര്യം ഉടമകളും ഉയർത്തി. ഈ സാഹചര്യത്തിലാണ് ഫോർ സ്റ്റാറുകൾക്ക് പ്രവർത്തനാനുമതി.
ഈ കേസിൽ ഒക്ടോബർ 30ന് മുമ്പ് തീരുമാനമെടുക്കണമെന്ന ഹൈക്കോടതിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വേഗത്തിൽ നടപടികൾ പൂർത്തിയാക്കിയത്. ചില സാങ്കേതിക പ്രശ്നങ്ങൾ ഉള്ളതിനാൽ കോടതി വിധി അൽപ്പം നീളുകയായിരുന്നു. മദ്യ വില്പനയുമായി ബന്ധപ്പെട്ട് ബിവറേജസ് കോർപ്പറേഷൻ നൽകിയ കണക്കുകൾ ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ടി.എൻ. പ്രതാപൻ അടക്കമുള്ളവർ ഹൈക്കോടതിയിൽ വീണ്ടും വിശദീകരണ പത്രിക നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് വിധി നീണ്ടു പോയത്.
ഉമ്മൻ ചാണ്ടി സർക്കാരിന് രാഷ്ട്രീയമായി ഏറെ ആശ്വാസമാണ് ഈ വിധി. മദ്യലോബിക്ക് വഴങ്ങിക്കേസിൽ സർക്കാർ വിട്ടുവീഴ്ച നടത്തിയെന്ന ആരോപണങ്ങൾക്കും ഒരുപരിധിവരെ വിരാമമാകും. എന്നാൽ ബാർ തൊഴിലാളികളുടെ പുനരധിവാസമുൾപ്പെടെയുള്ള പ്രശ്നങ്ങൾ സർക്കാരിന് തലവേദനയാകും. ഇതിനൊപ്പം ബാറുകളിൽ നിന്നുള്ള നികുതി നഷ്ടവും ഖജനാവിനെ ബാധിക്കും.
നിലവാരമില്ലായെന്ന് കണ്ടെത്തി സർക്കാർ പൂട്ടിയ 418 ബാറുകളുടെ കാര്യത്തിൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് നിലപാട് നേരത്തെ എടുത്തിരുന്നു. പഞ്ചനക്ഷത്ര ഹോട്ടലിന് മാത്രം ബാറുകളെന്ന മദ്യനയമുള്ളതിനാൽ ബാറുകളുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ഡിവിഷൻ ബഞ്ച് വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് നിലവാര പരിശോധനയെന്ന ഈ ബാറുകളുടെ ആവശ്യത്തിന് പ്രസ്ക്തിയില്ലെന്നായിരുന്നു കോടതി വിധി. സിംഗിൾ ബഞ്ച് ഉത്തരവോടെ ബാക്കി ത്രീസ്റ്റാർ ബാറുകൾക്കും താഴ് വീഴുകയാണ്.
സർക്കാർ ആദ്യം 418 ബാറുകളുടെ ലൈസൻസ് റദ്ദാക്കിയിരുന്നു. ഇതുസംന്ധിച്ച രാഷ്ട്രീയ വിവാദമാണ് പുതിയ മദ്യനയത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. ബാറു തുറക്കാനാണ് സർക്കാരിന് താൽപ്പര്യമെന്ന പരോക്ഷ ആക്ഷേപങ്ങൾ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ തന്നെ ഉയർത്തി. ഇതോടെ എല്ലാവരേയും ഞെട്ടിച്ച് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ത്രിസ്റ്റാർ ബാറുകളെല്ലാം പൂട്ടുന്ന മദ്യനയവുമായെത്തി. ഇതിനെയാണ് കോടതിയിൽ ബാറുടമകൾ ചോദ്യം ചെയ്തത്.
മദ്യനയ പ്രകാരം ശേഷിച്ച ബാറുകളിൽ ഫൈവ് സ്റ്റാർ ഒഴികെയുള്ളവ സെപ്റ്റംബർ 30ന് പൂട്ടാനായിരുന്നു സർക്കാറിന്റെ തീരുമാനം. ഹൈക്കോടതിയിൽ ഹർജി നൽകിയ ശേഷം സുപ്രീംകോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയായിരുന്നു സെപ്റ്റംബർ 30ന് ശേഷം 292 ബാറുകൾ പ്രവർത്തിച്ചത്. ഹൈക്കോടതി വിധി വരുംവരെ ബാർ പ്രവർത്തിക്കാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഹൈക്കോടതി വിധി പ്രതികൂലമായാൽ അപ്പീൽ ഫയൽ ചെയ്യുന്നതിന് സാവകാശം വേണമെന്നും അതുവരെ ബാർ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്നും ഉടമകൾ നേരത്തെ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോടതി ഇത് അംഗീകരിച്ചില്ല.
ഹൈക്കോടതി വിധിയോടെ ഇന്ന് രാത്രിയോടെ ത്രീ സ്റ്റാർ ബാറുകളെല്ലാം പൂട്ടും. മദ്യനയത്തിന്റെ ഭാഗമായി പത്ത് ശതമാനം ബിവറേജസ് ഔട്ട്ലെറ്റുകൾ ഗാന്ധിജയന്തി ദിനത്തിൽ സർക്കാർ പൂട്ടിയിരുന്നു. പത്ത് വർഷം കൊണ്ട് സമ്പൂർണ്ണ മദ്യനിരോധനമാണ് സർക്കാർ ലക്ഷ്യമിടുന്നത്.
Stories you may Like
- ബെനാമി കള്ളുഷാപ്പ് ഇടപാടിന് കൂട്ടു നിന്നത് യൂണിയൻ നേതാക്കൾ മുതൽ ഉദ്യോഗസ്ഥർ വരെ
- കണ്ണേറ്റുമുക്കിൽ 'കഞ്ചാവ് മാഫിയ' കുടുങ്ങുമ്പോൾ
- എക്സൈസ് സംഘത്തിന് നേരെ തോക്ക് ചൂണ്ടി, കത്തിവീശി പ്രതി രക്ഷപ്പെട്ടു
- പത്തനംതിട്ടയിൽ 1.11 കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ
- 'എൽഎസ്ഡി' പരിശോധനാ ഫലം എക്സൈസ് മൂടിവച്ചത് ഒന്നര മാസം
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്