താൽകാലിക സാമ്പത്തിക മാന്ദ്യം മറികടന്നാൽ ഭാവിയിൽ ഗുണം ഉറപ്പ്; 97 ശതമാനവും തിരികെയെത്തി എന്നതിനാൽ കള്ളപ്പണം തിരിച്ചുപിടിച്ചില്ല എന്ന് പറയുന്നതിൽ അർഥമില്ല; ആശയക്കുഴപ്പം ഉണ്ടാക്കിയത് നടപ്പാക്കിയതിലെ പാളിച്ച; നോട്ട് അസാധുവാക്കലിൽ പിന്തുണ തുടരുന്നു; മേരി ജോർജ് മറുനാടനോട് പറഞ്ഞത്
അരുൺ ജയകുമാർ
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് നിരോധനത്തിൽ സാമ്പത്തിക വിദഗ്ദ മേരി ജോർജ് കേന്ദ്ര സർക്കാരിനൊപ്പമായിരുന്നു. നോട്ട് നിരോധനം സമൂഹത്തിന് ഗുണം ചെയ്യുമെന്ന് വാദിച്ച സാമ്പത്തിക വിദഗ്ധ. തീരുമാനം വന്ന് അമ്പത് ദിവസം പിന്നിടുമ്പോൾ രാജ്യത്ത് സമ്മിശ്ര വികാരമാണ് ഇതേ കുറിച്ച് ഉയരുന്നത്. പ്രതീക്ഷിച്ച കള്ളപ്പണം കണ്ടെത്താൻ മോദിയുടെ തീരുമാനത്തിന് കഴിഞ്ഞില്ലെന്നതാണ് വസ്തുത. വിപണിയിലുണ്ടായിരുന്ന നോട്ടുകളുടെ എഴുപത്തിയഞ്ച് ശതമാനം മാത്രമേ ബാങ്കുകളിൽ തിരിച്ചെത്തൂവെന്നായിരുന്നു പ്രതീക്ഷ. എന്നാൽ റിപ്പോർട്ടുകൾ അനുസരിച്ച് തൊണ്ണൂറ് ശതമാനത്തിലധികം തുകയും തിരിച്ചെത്തി. ഇതോടെ നോട്ട് നിരോധനം പൊളിഞ്ഞെന്ന പൊതു വിലയിരുത്തലാണ് ഉണ്ടായത്.
അപ്പോഴും തന്റെ മുൻ നിലപാടുകളിൽ ഉറച്ച് നിൽക്കുന്നുവെന്ന് മേരി ജോർജ്. നോട്ട് പിൻവലിക്കൽ നടത്തിയത് കള്ളപ്പണം തടയണം എന്ന ഉദ്ദേശത്തോടുകൂടിയാണ്, ഇത് രാജ്യത്തിന്റെ ഭാവിക്ക് വളരെയധികം ഗുണം ചെയ്യുമെന്ന കാര്യത്തിൽ ഇനിയും തർക്കിക്കുന്നതിൽ അർഥമില്ല. രാഷ്ട്രീയ ഭേദമന്യേ അതിനെ പിന്തുണയ്ക്കുകയാണ് വേണ്ടത്. രാഷ്ട്രപതി പ്രണബ് മുഖർജി പറഞ്ഞത് പോലെ തന്നെ താൽക്കാലിക സാമ്പത്തികമാന്ദ്യമുണ്ടാകും. പക്ഷേ ഭാവിയിൽ ഗുണം ചെയ്യുമെന്നതുറപ്പ്. രാജ്യത്തെ കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ പൊരുതാനുള്ള അവസരം വിനിയോഗിക്കുക തന്നെയാണ് വേണ്ടത്. എന്നാൽ ഇത് നടപ്പാക്കിയതിൽ വന്ന ചില പാളിച്ചകളാണ് ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയത്.-മറുനാടൻ മലയാളിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ മേരി ജോർജ് വ്യക്തമാക്കി
ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ വേണമായിരുന്നു പദ്ധതി നടപ്പിലാക്കാൻ. അതേ സമയം തന്നെ രാജ്യത്തിന്റെ പുരോഗതിക്കായി ഇത്തരം ഇത്തരത്തിലുള്ള ചെറിയ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാകാത്തതുമാണ്. ഇന്ത്യക്ക് അകത്ത് മാത്രമല്ല ഇന്ത്യക്ക് പുറത്തും കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ട്. എന്നാൽ രാജ്യത്തിനകത്തെ കള്ളപ്പണം പിടികൂടിയ ശേഷം വിദേശത്തുള്ളത് പിടികൂടുന്നതിൽ തെറ്റുണ്ടെന്ന് കരുതുന്നില്ലെന്നും അവർ മറുനാടൻ മലയാളിയോട് പറഞ്ഞു.
അഭിമുഖത്തിലേക്ക്
നോട്ട് നിരോധനം ഒരു വിജയമോ അതോ പരാജയമോ?
നോട്ട് നിരോധന വിഷയത്തിൽ മുൻ അഭിപ്രായത്തിൽ തന്നെ ഉറച്ച് നിൽക്കുന്നു. രാജ്യത്തിന് വേണ്ടി കള്ളപ്പണത്തിനെതിരെയുള്ള പോരാട്ടം തന്നെയാണ് ഇതെന്നതിൽ സംശയമില്ല. എന്നാൽ ഇത് നടപ്പാക്കിയ രീതിയിൽ പോരായ്മകൾ ഉണ്ടെന്നത് ഒരു വാസ്തവം തന്നെയാണ്. ഇന്ത്യയിൽ സാമ്പത്തിക വ്യവസ്ഥയെന്ന യന്ത്രത്തെ ചലിപ്പിക്കുന്ന എണ്ണയാണ് കറൻസി നോട്ടുകൾ. നോട്ട് പിൻവലിക്കലിലൂടെ യന്ത്രത്തിന് വേഗത കുറഞ്ഞിട്ടുണ്ട. പക്ഷേ രാജ്യത്തിന്റെ ഭാവിക്ക് ഈ നോട്ട് പിൻവലിക്കൽ തീർച്ചയായും ഒരു മുതൽകൂട്ട് തന്നെയാണ്.ഇന്ത്യയിൽ നിലനിന്നിരുന്ന കറൻസി നോട്ടുകളിൽ 86.4 ശതമാനം വരുന്ന നോട്ടുകളാണ് 500, 1000 നോട്ടുകൾ പിൻവലിച്ചതിലൂടെ അസാധുവായത്. ഇത് മനസ്സിലാക്കികൊണ്ട് കൂടുതൽ 50, 100 രൂപയുടെ നോട്ടുകൾ അടിക്കാൻ സർക്കാർ ശ്രദ്ധിക്കേണ്ടതായിരുന്നു.
നോട്ട് നിരോധനത്തിലൂടെ കള്ളപ്പണം മുഴുവൻ ഇല്ലാതാക്കാനായിട്ടുണ്ടോ ? പിൻവലിച്ച നോട്ടുകളിൽ 97 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തിയെന്ന കണക്കുകൾ സൂചിപ്പിക്കുന്നതെന്ത്?
മൂന്ന് ശതമാനം പണം മാത്രം തിരികെ വന്നില്ല എന്നതിനാൽ അത്രയും മാത്രമാണ് കള്ളപ്പണം എന്നത് തെറ്റായ ധാരണയാണ്. റിസർവ് ബാങ്ക് അച്ചടിച്ച് ഇറക്കുന്ന കറൻസികളിൽ കണക്ക് കാണിക്കാതെയും നികുതി അടക്കാതെയും സൂക്ഷിക്കുന്നത് മാത്രമല്ല കള്ളപ്പണം. അത് മാത്രമാണ് കള്ളപ്പണം എന്ന ധാരണ തന്നെ തെറ്റാണ്. റിസർവ് ബാങ്ക് അച്ചടിച്ചതായ പഴയ 500,1000 രൂപയുടെ നോട്ടുകൾ 100ശതമാനവും തിരികെയെത്തിയെന്ന് പറഞ്ഞാലും ്തിൽ അതിശയോക്തിയൊന്നും ഇല്ല. അതിനുള്ള കാരണം എന്തെന്നാൽ ഇവിടെ വ്യാപനം നടത്തുന്ന കള്ളനോട്ടുകൾ റിസർവ് ബാങ്ക് അച്ചടിച്ചതാകണമെന്നില്ല. വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പടെയാണ് കള്ളനോട്ടുകൾ ഇന്ത്യയിലേക്ക് വരുന്നത്.
അതോടൊപ്പം തന്നെ വിദേശ രാജ്യങ്ങളിൽ നിന്നും അയക്കുന്ന കുഴൽപ്പണവും റിസർവ്ബാങ്ക് അച്ചടിച്ചതാകണമെന്ന് ഒരു ഉറപ്പുമില്ല. ഇതോടൊപ്പം തന്നെ കള്ളപ്പണം പണമായി സൂക്ഷിക്കുന്നുവെന്നതും തെറ്റായ ധാരണയാണ്. ഭൂമിയായും, സ്വർണ്ണവുമായി സൂക്ഷിച്ചിട്ടുണ്ട്. അപ്പോൾ 97 ശതമാനവും തിരികെയെത്തി എന്നതുകൊണ്ട് കള്ളപ്പണം തിരിച്ച് പിടിക്കാനായില്ല എന്ന് പറയുന്നതിൽ അർഥമില്ല. കഴിഞ്ഞ ബജറ്റ് നടന്നത് ഫെബ്രുവരി 28നാണ് അതുവരെയുള്ള കള്ളപ്പണം മുഴുവൻ സ്വർണ്ണമായും റിയലെസ്റ്റേറ്റ് നിക്ഷപമായും മാറിക്കഴിഞ്ഞുവെന്നതാണ് സത്യം. കള്ളപ്പണം വെളുപ്പിക്കാൻ 45 ശതമാനം നികുതി നിരക്കിൽ ഉറവിടം വെളിപ്പെടുത്താതെ മാറ്റിയെടുക്കാൻ അവസരം നൽകിയതുമാണ് അന്ന് അത് ഉപയോഗി്കകാതിരുന്നാൽ രൂക്ഷമായ തീരുമാനങ്ങളിലേക്ക് പോകുമെന്ന് ബജറ്റ് പ്രസംഗത്തിൽ സൂചിപ്പിച്ചിരുന്നതുമാണ്.
ക്യാഷ്ലെസ് ഇക്കോണമി എന്ന സമ്പ്രദായം ഇന്ത്യയിൽ സാധ്യമാണോ?
ഇന്ത്യയിൽ പണം നേരിട്ടുപയോഗിച്ചുള്ള ക്രയവിക്രയങ്ങളാണ് 78 ശതമാനത്തോളം. പെട്ടെന്ന് ക്യാഷ്ലെസ് എക്കോണമിയിലേക്ക് മാറാനാകില്ല. അതിനായി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് സാക്ഷരത കുറവുള്ള, ഇന്റർനെറ്റ് സൗകര്യങ്ങൾ താരതമേന കുറവുള്ള രാജ്യത്ത്. സാക്ഷരത കൂടുതലുള്ള കേരളത്തിൽ സ്ഥിതി വ്യത്യസ്ഥമാണ്. എന്നാൽ കേരളത്തിൽ പോലും ഇൻർനെറ്റ് സൗകര്യങ്ങൾ ലഭ്യമാകാത്ത സ്ഥലങ്ങളുണ്ട്. ക്യാഷ്ലെസ് എക്കോണമിയിലേക്ക് പെട്ടെന്ന് പോകാൻ പറ്റില്ലെന്ന വിമർശനം നിലനിൽക്കുന്ന സാഹചര്യത്തിൽ തന്നെ ക്യാഷ്ലെസ് എക്കോണമിയെ പ്രോത്സാഹിപ്പിക്കാൻ വേണ്ട നിലപാടെടുക്കുന്നു എന്ന് വേണം മനസ്സിലാക്കാൻ.
ഇടപാടുകൾ നടത്താൻ പണം ഉപയോഗിച്ചില്ലെങ്കിലും പണം കൈയിൽ സൂക്ഷിക്കുന്നതാണ് പതിവ്. 80 ശതമാനം ക്യാഷ്ലെസ് എക്കോണമിയായ അമേരിക്കയിൽപ്പോലും ആൾക്കാർ പണം കയ്യിൽ സൂക്ഷിക്കുന്ന രീതിയാണ് പിൻതുടർന്ന് പോരുന്നത്.
ക്യാഷ്ലെസ് എക്കോണമിയിലേക്ക് മാറുമ്പോൾ സുരക്ഷ ഉറപ്പ് വരുത്താനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?
ക്യാഷ്ലെസ് എക്കോണമിയെന്ന് കേൾക്കുമ്പോൾ തന്നെ അതിലെ സുരക്ഷയെക്കുറിച്ചായിരിക്കും ഏവർക്കും ആശങ്ക. ഇന്റർനെറ്റ് സുരക്ഷ ഉറപ്പ് വരുത്തുക എന്നത് തന്നെയാണ് പ്രധാനമായും ചെയ്യേണ്ടത്. 80 ശതമാനം ക്യാഷ്ലെസ് എക്കോണമിയുള്ള്ള അമേരിക്കപോലെയുള്ള രാജ്യങ്ങളിൽ സൈബർ സെക്ക്യൂരിറ്റി ഉറപ്പ് വരുത്താനായി ഇലക്ട്രോണിക് ബാങ്കിങ്ങ് റെഗുലേറ്ററി സിസ്റ്റം നിലൻക്കുമ്പോഴും അവിടെയും ചെറിയ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇന്ത്യയിലും സൈബർ സെ്കക്യൂരിറ്റി പരമാവധി ഉറപ്പ് വരുത്താനായി ഐടി ഇൻട്രസ്ട്രീസ് വകുപ്പ് ചർച്ച നടത്തുന്നുണ്ട്. പുതിയ സംരംഭങ്ങൾക്കെല്ലാം തന്നെ സൈബർ സെക്ക്യൂരിറ്റി ഉറപ്പ് വരുത്തുന്നുമുണ്ട്.
ഇന്ത്യൻ സർക്കാറിന്റെ തന്നെ പുതിയ പദ്ധതിയായ ബിം സൈബർ സുരക്ഷയുടെ കാര്യത്തിൽ മുന്നിലായിരിക്കും. നമ്മുടെ ആധാർ കാർഡുമായിട്ട് ലിങ്ക് ചെയ്തിട്ടുള്ളതാണ് ഇത്. ആധാറിനൊപ്പം തന്നെ നമ്മുടെ മറ്റ് തിരിച്ചറിയൽ രേഖയിലെ നമ്പർ എന്നിവയുമായും ബന്ധിപ്പിച്ചവയാണ്. ഒടിപി, പേടിഎം തുടങ്ങിയവയും സൈബർ സുരക്ഷയുടെ കാര്യത്തിൽ മുന്നിൽ തന്നെയാണ്.
ക്യാഷ്ലെസ് എക്കോണമി എന്നത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഗോത്ര വിഭാഗത്തിനിടയിലും ആദിവാസി ഊരുകളിലും നടപ്പാക്കുന്നത് എങ്ങനെയാണ്?
തീർച്ചയായും അവരും ഇന്ത്യയുടെ പൗരന്മാർ തന്നെയാണ്. എന്നാൽ ക്യാഷ്ലെസ് എക്കോണമി എന്നത് ഈ വിഭാഗക്കാർക്ക് അപ്രാപ്യമാണെന്ന ധാരണ തെറ്റാണ്. ഇതിന് ഉത്തമ ഉദാഹരണമാണ് മലപ്പുറം നിലമ്പൂരിലെ കുറുളായി എന്ന ആദിവാസി ഗ്രാമം. അവിടെ 100 ശതമാനം ഡിജിറ്റൽ സംവിധാനമാണ്. അപ്പോൽ എല്ലാവർക്കും ഇത് പഠിച്ചെടുക്കാവുന്നതേയുള്ളു. ഇതിനായി മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക എന്നതും ജനങ്ങൾക്ക് കൃത്യമായി ബോധവൽക്കരണം നൽകുക എന്നതുമൊക്കെയാണ് പരിഹാര മാർഗങ്ങൾ. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം തന്നെ അവർക്ക് ഇതിലേക്കുള്ള മാർഗങ്ങൾ നേരിട്ട് നിർദ്ദേശിക്കേണ്ടതും അത്യാവശ്യമാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്