സമനിലക്കുരുക്കിലൂടെ കേരളം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ; ആതിഥേയർ നിറം മങ്ങി ലക്ഷ്യത്തിലേക്കു നടന്നപ്പോൾ കരുത്തു കാട്ടി കർണ്ണാടകം പുറത്തായി; കർണ്ണാടക പത്തുപേരായി ചുരുങ്ങിയിട്ടും അതിന്റെ ആനുകൂല്യം ഉപയോഗിക്കാനായില്ലെന്നും ടീം പഴയ പ്രതാപം തിരിച്ചുപിടിക്കുമെന്നും കേരള കോച്ച് വി പി ഷാജി
കെ സി റിയാസ്
കോഴിക്കോട്: തനത് കേളീ മികവ് ആവർത്തിക്കാനായില്ലെങ്കിലും കരുത്തരായ തമിഴ്നാടിനെ സമനിലയിൽ തളച്ച് കേരളം സന്തോഷ് ട്രോഫി ഫുട്ബാൾ ടൂർണമെന്റിന്റെ ഫൈനൽ റൗണ്ടിലേക്ക് മാർച്ച് ചെയ്തു. ഇന്നലെ വൈകിട്ട് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ അവസാന മത്സരത്തിൽ ഗോൾരഹിത സമനിലയുമായാണ് ഗ്രൂപ്പ് എയിലെ ജേതാക്കളായി കേരളം 71-ാമത് സന്തോഷ് ട്രോഫി സൗത്ത് സോൺ യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് എയിൽനിന്ന് ഫൈനൽ റൗണ്ട് മത്സരങ്ങൾക്കു യോഗ്യത നേടിയത്.
കഴിഞ്ഞ രണ്ടു കളിയിൽനിന്നും വ്യത്യസ്തമായി കേരള താരങ്ങളുടെ മിന്നൽ പ്രകടനങ്ങളുടെ നിഴൽ പോലും പ്രകടിപ്പിക്കാനാവാതെയാണ് ഉസ്മാന്റെ നേതൃത്വത്തിലുള്ള ആതിഥേയ ടീം ഇന്നലെ പന്തു തട്ടിയത്. ആദ്യ രണ്ടു കളികളിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് പുതുച്ചേരിയെയും ആന്ധ്രയെയും വീഴ്ത്തി കരുത്തു കാട്ടിയ കേരളത്തെയല്ല ഇന്നലെ കണ്ടത്. ആദ്യ രണ്ട്-മൂന്ന് മിനുട്ടുകൾക്കകം എതിർ ടീമിന്റെ നെറ്റ് ചലിപ്പിക്കുന്ന ആക്രമണനിരയോ, ഗോൾ കീപ്പർക്ക് കാര്യമായ വെല്ലുവിളികൾ നൽകാതെ എതിരാളികളെ പൂട്ടുന്ന പ്രതിരോധഭിത്തിയോ കേരളത്തിനായി ആർപ്പുവിളിച്ച കളിക്കമ്പക്കാർക്ക് മുന്നിൽ ഇന്നലെ ദൃശ്യമായില്ല.
അനിവാര്യമായ ജയത്തിനായി പൊരുതിക്കളിച്ച കർണ്ണാടകം പലപ്പോഴും പരുക്കൻ കളിയാണ് പുറത്തെടുത്തത്. ഇതേ തുടർന്ന് കളിയുടെ 21, 27 മിനുട്ടുകളിൽ കേരളത്തിന്റെ മുന്നേറ്റനിരയിലെ ജോബിൻ ജസ്റ്റിന്റെ മുന്നേറ്റം തടഞ്ഞതിന് കർണ്ണാടകയുടെ പ്രതിരോധനിരയിലെ കാവൽ ഭടൻ അരുൺ പോണ്ടെ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. തുടർന്ന് പത്തു പേരായി ചുരുങ്ങിയെങ്കിലും ആക്രമണ ഫുട്ബാളിന്റെ വശ്യതയുമായി കേരളത്തെ കുളിപ്പിച്ചുനിർത്താനുള്ള കളിതന്ത്രങ്ങളിൽ ഒരുവിധം മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാനും കർണ്ണാടകക്കായി.
എന്നാൽ, പോയ കളികളിലെല്ലാം ആക്രമണത്തിലും പ്രതിരോധത്തിലും കളിതന്ത്രങ്ങളിലുമെല്ലാം മികച്ചുനിന്ന കേരളത്തിന്റെ മാസ്മരിക മുഹൂർത്തങ്ങളെല്ലാം ഓർമയാക്കി നിരാശ പടർത്തുന്ന നീക്കങ്ങളാണ് കേരള താരങ്ങളിൽ നിന്നുണ്ടായത്. കേരളത്തിന്റെ മുന്നേറ്റനിരയിൽ കിടിലൻ നീക്കങ്ങളാൽ കാണികളുടെ ഇഷ്ടതാരമായി മാറിയ സ്ട്രൈക്കർ ജോബി ജസ്റ്റിനെ വീഴ്ത്തിയതിന് കർണ്ണാടകയുടെ ഉരുക്കുമതിലായി വിശേഷിപ്പിക്കപ്പെടുന്ന അരുൺ പോണ്ടെ കളത്തിന് പുറത്തുപോയിട്ടും കർണാടകയുടെ ആക്രമണങ്ങൾക്കും പ്രതിരോധത്തിനും ഒരൽപ്പം പോലും മൂർച്ച കുറഞ്ഞിരുന്നില്ല. അപ്പോഴും കേരളത്തിന്റെ ഹാഫിൽ തന്നെ നിലയുറപ്പിച്ച് ചടുലമായ നിക്കങ്ങളിലൂടെ കേരളത്തിന്റെ ചങ്കിടിപ്പ് കൂട്ടാനും അവർ ശ്രദ്ധിച്ചു.
എന്നാൽ, ഗോളെന്നുറപ്പിച്ച അവസരങ്ങൾ മുതലെടുക്കാനാവാതെ നേരിയ വ്യത്യാസത്തിൽ അകന്നുപോവുകയും ഫിനിഷിംഗിൽ പിഴവുകൾ ആവർത്തിച്ചും കേരളത്തെ നിർഭാഗ്യവും ഗോൾ ദാരിദ്ര്യവും വരിഞ്ഞുമുറുക്കുകയുമായിരുന്നു. ഒമ്പതാം മിനുറ്റിൽ കേരളത്തിന്റെ മിഡ്ഫീൽഡർ ജിഷ്ണുവിന്റെ ഒന്നാന്തരമൊരു ഷോട്ട് നേരിയ വ്യത്യാസത്തിൽ ക്രോസ് ബാറിന് മുകളിലൂടെ പറന്നപ്പോൾ 16-ാം മിനുട്ടിൽ പെനാൽറ്റി ബോക്സിനുള്ളിൽ നിന്നും ഉസ്മാന്റെ ഹെഡ്ഡർ പാസ് കണക്ട് ചെയ്ത് ജോബി ജസ്റ്റിൻ തൊടുത്ത ഷോട്ട് വലതുപോസ്റ്റിനെ തൊട്ടുരുമ്മിയാണ് പുറത്തേക്കകന്നത്. 33-ാം മിനുട്ടിൽ കർണാടക താരം ആന്റോ സേവ്യറുടെ ഹെഡ്ഡർ കേരള ഗോളി വി മിഥുൻ ഏറെ ആയാസപ്പെട്ടാണ് സേവ് ചെയ്തത്.
അതിനിടെ, രണ്ടാം പകുതിയിൽ ജോബി ജസ്റ്റിനെ മുന്നേറ്റനിരയിൽനിന്നും പ്ലേമേക്കറായി വിന്യസിച്ച് കേരള കോച്ച് വി പി ഷാജി സഹൽ അബ്ദുസ്സമദിനെ സ്ട്രൈക്കറുടെ റോളിലേക്ക് മാറ്റിയെങ്കിലും അതും ഫലം കണ്ടില്ല. പരുക്കൻ അടവുകൾക്കു പേരുകേട്ട കർണ്ണാടകക്കു പിന്നാലെ ഇടയ്ക്കു കേരളവും നീങ്ങിയതോടെ അര ഡസനലധിതം തവണയാണ് റഫറി പ്രൻജൽ ബാനർജി കാർഡുകൾ പുറത്തെടുത്തത്. അതേസമയം, ഇന്നലെ ആന്ധ്രാപ്രദേശും പുതുച്ചേരിയും തമ്മിൽ നടന്ന ആദ്യ മത്സരവും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. മൂന്നു കളിയിൽനിന്ന് രണ്ട് ജയവും ഒരു സമനിലയുമായി ഏഴ് പോയിന്റുമായാണ് കേരളം ഗ്രൂപ്പ് ജേതാക്കളായത്. ഒരു ജയവും ഒരു തോൽവിയും ഒരു സമനിലയുമായി നാലു പോയിന്റ് വീതം നേടി കർണ്ണാടകയും ആന്ധ്രയും ഒപ്പമെത്തിയപ്പോൾ രണ്ടു തോൽവിയും ഒരു സമനിലയുമായി ഒരു പോയിന്റുമായി പോണ്ടിച്ചേരിയും അടക്കമുള്ളമുള്ള മൂന്നു ടീമുകളും യോഗ്യത കാണാതെ പുറത്തായി.
കർണ്ണാടകയുമായുള്ള മത്സരത്തിലും ജയത്തോടെ തന്നെ ഫൈനൽ റൗണ്ടിൽ ഇടം പിടിക്കണമെന്നായിരുന്നു ടീമിന്റെ ആഗ്രഹമെങ്കിലും അതിൽ ഒരാഗ്രഹം പൂവണിഞ്ഞില്ലെന്ന് കേരള ടീം കോച്ച് വി പി ഷാജി പറഞ്ഞു. ആദ്യ പകുതിയിൽ തന്നെ കർണ്ണാടക പത്തുപേരായി ചുരുങ്ങിയിട്ടും അതിന്റെ ആനുകൂല്യം മത്സരത്തിൽ ഉപയോഗപ്പെടുത്താനായില്ല. കളി മികവിലൂടെ നാമുണ്ടാക്കിയ ചാൻസുകൾ ഗോളാക്കാനും സാധിച്ചില്ല. ഗോവയും കൊൽക്കത്തയും മണിപ്പൂരുമെല്ലാം അണിനിരക്കുന്ന തുടർ റൗണ്ടുകളിൽ അതിനനുസരിച്ചുള്ള പൊളിച്ചെഴ്ത്തുകൾ ടീമിലുണ്ടാവും. എത്ര നല്ല കളിക്കാരും ടീമുമാണെങ്കിലും ചില ദിവസങ്ങളിൽ അത് ഉദ്ദേശിച്ച റിസൾട്ട് ഉണ്ടാക്കണമെന്നില്ല.
എങ്കിലും ആ ന്യൂനത തിരുത്തിയെ പറ്റു. ഇതിലും മികച്ച പ്രകടനം പുറത്തെടുക്കാതെ ഫൈനൽ റൗണ്ടിൽ ടീമിന് പിടിച്ചുനിൽക്കാനാവില്ലെന്നുറപ്പാണ്. അതിനനുസരിച്ചുള്ള മെച്ചപ്പെട്ട മുന്നൊരുക്കങ്ങൾ പരിശീലനങ്ങളിലൂടെ ആർജിക്കേണ്ടതുണ്ട്. ടീം ഇന്നലെ
ആക്രമണ ഫുട്ബാൾ പുറത്തെടുത്തെങ്കിലും സ്കോറിംഗിൽ അതിന്റെ റിസൾട്ട് ഉണ്ടായില്ലെന്നും വരും മത്സലങ്ങളിൽ ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത നിലവാരം കാത്തുസൂക്ഷിക്കുമെന്നും ഷാജി അഭിപ്രായപ്പെട്ടു. കർണാടകയുമായുള്ള പ്രകടനത്തിൽ കുറച്ച് പ്രശ്നങ്ങളുണ്ടായെന്നും
ടീമിന് സ്കോർ ചെയ്യാനാവാത്തതിൽ നിരാശയുണ്ടെങ്കിലും ഫൈനൽ റൗണ്ടിൽ ഇടം പിടിക്കുകയെന്ന ലക്ഷ്യം നിറവേറിയതിൽ അതിയായ സന്തോഷമുണ്ടെന്ന് കേരള ടീം ക്യാപ്റ്റൻ പി ഉസ്മാൻ പറഞ്ഞു. മുഴു സമയ അറ്റാക്കിങ് ഫുട്ബാളാണ് കർണ്ണാടക കെട്ടഴിച്ചത്. ഓരോ മത്സരവും ഓരോ പാഠങ്ങളാണെന്നും വീഴ്ചകളും ദൗർബല്യങ്ങളും പരിഹരിച്ച് ഫൈനൽ റൗണ്ടിൽ ടീം കൂടുതൽ കരുത്ത് തെളിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് നടക്കുന്ന തമിഴ്നാട്-സർവീസസ് പോരാട്ടത്തോടെ ഗ്രൂപ്പ് ബിയിൽ നിന്ന് ആരാണ് ഫൈനൽ റൗണ്ടിന് യോഗ്യത നേടുകയെന്ന ചിത്രം വ്യക്തമാകും.
രണ്ടു കളിയിൽ നിന്ന് ആറു പോയിന്റാണ് ഇരു ടീമുകൾക്കുമുള്ളത്. സർവീസസ് രണ്ടു കളിയിൽ നിന്ന് 11 ഗോൾ എതിരാളികളുടെ വലയിൽ നിക്ഷേപിച്ചപ്പോൾ അത്രയും കളികളിൽ നിന്നായി ഏഴു ഗോളാണ് തമിഴ്നാടിന്റെ സമ്പാദ്യം. ഗ്രൂപ്പ് ബിയിൽ മത്സരിച്ച രണ്ടിലും പരാജയപ്പെട്ട തെലങ്കാനയും ലക്ഷദ്വീപും ഇന്ന് ആശ്വാസ ജയത്തിനായും ഏറ്റുമുട്ടും. ആദ്യ കളി ഉച്ചയ്ക്ക് 1.45നും രണ്ടാമത്തേത് വൈകുന്നേരം നാലിനുമാണ്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍