എട്ടുമാസം കൊണ്ട് ഒന്നരക്കോടി പേർക്ക് സൗജന്യ പാചകവാതക കണക്ഷൻ നൽകി മോദി സർക്കാർ; ഒരു പാവപ്പെട്ടവനും ഇനി വിറകടുപ്പിൽ ഊതിയും മണ്ണെണ്ണ വിളക്കു കത്തിച്ചും ജീവിതം കളയരുത്; പ്രധാനമന്ത്രി ഉജ്വല യോജനയെ കുറിച്ച് അറിയേണ്ടതെല്ലാം
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: പാചകവാതക സിലിണ്ടർ സമ്പന്നരുടേയും ഇടത്തരക്കാരുടേയും സാധാരണക്കാരിൽ തന്നെ അൽപസ്വൽപം സാമ്പത്തികമുള്ളവരുടേയും ഒക്കെ അടുക്കളയിൽ എത്തിയിട്ട് ഏറെക്കാലമായി. പത്തുപതിനഞ്ച് കൊല്ലം മുമ്പൊക്കെ പാചകവാതക കണക്ഷൻ കിട്ടാൻ അപേക്ഷിച്ച് ഏറെക്കാലം കാത്തിരിക്കേണ്ട സ്ഥിതിയുണ്ടായിരുന്നു ഇന്ത്യയിൽ.
കാശുണ്ടെങ്കിൽ അപേക്ഷിച്ചാലുടൻ കണക്ഷൻ കിട്ടുന്ന സാഹചര്യമുണ്ടാക്കി തത്കാൽ കണക്ഷനൊക്കെ വന്നതോടെ ഗ്യാസ് കണക്ഷനെടുക്കാൻ ഇപ്പോൾ ഒരു ബുദ്ധിമുട്ടുമില്ല. പക്ഷേ, അപ്പോഴും പാചകവാതകം വാങ്ങാൻ പാങ്ങില്ലാത്ത എത്ര കുടുംബങ്ങളുണ്ടാകും. വിറകും ചാണകവരളിയുമെല്ലാം കത്തിച്ച് അന്നന്നത്തെ അന്നം പാകംചെയ്യുന്ന ലക്ഷക്കണക്കിന് കുടുംബങ്ങളുണ്ട് ഇപ്പോഴും ഇന്ത്യയിൽ.
അധികാരത്തിലേറിയതിന് പിന്നാലെ തന്നെ പാചകവാതക സബ്സിഡി ആവശ്യമില്ലാത്തവർ, അല്ലെങ്കിൽ സബ്സിഡി ഇല്ലാതെതന്നെ പാചകവാതകം വാങ്ങാൻ കെൽപുള്ള സമ്പന്നർ അത് ഉപേക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. അന്ന് അതിനെതിരെ വലിയ വിമർശനവുമുണ്ടായി. ഇപ്പോഴും പാചകവാതകം ബുക്ക് ചെയ്യാനുള്ള നമ്പരിൽ വിളിച്ചാൽ ആ അറിയിപ്പു കേൾക്കാം. നിങ്ങൾക്ക് സബ്സിഡി ആവശ്യമില്ലെങ്കിൽ അത് ഉപേക്ഷിക്കൂ എന്നും പാവപ്പെട്ടവന്റെ അടുക്കളയിൽ തീപകരാൻ അത് സഹായിക്കുമെന്നും വ്യക്തമാക്കുന്ന അറിയിപ്പ്.
പക്ഷേ, അധികമാരും സബ്സിഡി ഉപേക്ഷിച്ചില്ല. എന്നാൽ താൻ പ്രഖ്യാപിച്ച ലക്ഷ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി നരേന്ദ്ര മോദി കഴിഞ്ഞ എട്ടുമാസം കൊണ്ട് ഒന്നരക്കോടി പേർക്ക് സൗജന്യ പാചക വാതക കണക്ഷൻ നൽകിക്കഴിഞ്ഞു. പ്രധാനമന്ത്രി ഉജ്വല യോജനയിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്കാണ് ഇത്രയും കണക്ഷൻ നൽകിയതെന്നറിയുമ്പോൾ എല്ലാ വീട്ടിലും പാചകവാതകമെന്ന ലക്ഷ്യത്തിലേക്ക് കൂടുതൽ അടുക്കുകയാണ് രാജ്യം. ഇതുസംബന്ധിച്ച വാർത്തകൾ ഡിസംബർ 30ന് പുറത്തുവന്നെങ്കിലും നോട്ടുനിരോധന കാലാവധി അവസാനിച്ച ദിവസമായതിനാൽ അതിനെ ചൊല്ലിയുള്ള തർക്കങ്ങളിൽ കേന്ദ്രസർക്കാർ കൈവരിച്ച ഈ നേട്ടത്തിന്റെ വാർത്ത ഒതുങ്ങിപ്പോയി.
കഴിഞ്ഞവർഷം മെയ് ഒന്നിനാണ്, ലോക തൊഴിലാളി ദിനത്തിൽ നരേന്ദ്ര മോദി ഉജ്വല യോജനയുടെ പ്രഖ്യാപനം യുപിയിലെ ബല്ലിയ ജില്ലയിൽ നിർവഹിച്ചത്. എട്ടുമാസം പിന്നിടും മുമ്പുതന്നെ കഴിഞ്ഞവർഷം ഉദ്ദേശിച്ച ലക്ഷ്യം നേടിയാണ് പദ്ധതി മുന്നേറുന്നത്. രാജ്യത്തെ പുരോഗതി എത്തിനോക്കിയിട്ടില്ലാത്ത ഗ്രാമപ്രദേശങ്ങളെ ലക്ഷ്യമിട്ടാണ് പദ്ധതി പുരോഗമിക്കുന്നത്.
നിലവിൽ മണ്ണെണ്ണയും വിറകും ചാണകം ഉണക്കിയുണ്ടാക്കുന്ന ചാണകവരളിയും കൃഷിയിടങ്ങളിൽ നിന്ന് ലഭിക്കുന്ന കരിമ്പിന്റേയും ചോളത്തിന്റെയുമെല്ലാം തണ്ടും മറ്റുമാണ് ആയിരക്കണക്കിന് പാവപ്പെട്ട വീട്ടമ്മമാർ അടുപ്പുകത്തിക്കാൻ ഉപയോഗിക്കുന്നത്. ഇതിന് പുകശ്വസിച്ച് ആരോഗ്യം നഷ്ടപ്പെടുത്തുന്ന പാവപ്പെട്ട വീട്ടമ്മമാർക്ക് ആശ്വാസം പകരുകയെന്ന മുദ്രാവാക്യമുയർത്തിയാണ് ഉജ്വല യോജന പ്രഖ്യാപിച്ചത്.
പദ്ധതി പൂർണമായും ബിപിഎല്ലുകാരായ വനിതകൾക്ക് മാത്രം
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള രാജ്യത്തെ കുടുംബങ്ങൾക്കാണ് ഈ പദ്ധതിപ്രകാരം പാചകവാതക കണക്ഷൻ നേടാനാവുക. രാജ്യത്താകമാനം സ്ത്രീകളുടെ പേരിൽ അഞ്ചുകോടി എൽപിജി കണക്ഷൻ നൽകാൻ ലക്ഷ്യമിടുന്നതാണ് പദ്ധതി. സ്ത്രീകളെ ശക്തിപ്പെടുത്തുകയും അവരുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുക, ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ചുള്ള പാചകം മൂലം അവർ നേരിടുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാതാക്കുക, മലിനമായ ഇന്ധനങ്ങൾ ഉപയോഗിക്കുന്നതുമൂലം ഉണ്ടാകുന്ന മരണം കുറയ്ക്കുക, വീട്ടിൽ പുക ഉയരുന്നതുമൂലം സ്ത്രീകൾക്കും കുട്ടികൾക്കും ഉണ്ടാകുന്ന ശ്വാസകോശ പ്രശ്നങ്ങളിൽ നിന്ന് അവർക്ക് മുക്തിനൽകുക തുടങ്ങിയവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
ഉജ്വല യോജനയിലേക്ക് അപേക്ഷിക്കേണ്ട വിധം
ബിപിഎൽ കുടുംബത്തിലെ സ്ത്രീകൾ ഉജ്വല യോജനയുടെ കെവൈസി ഫോമിലൂടെയാണ് അപേക്ഷിക്കേണ്ടത്. ഇതിന് രണ്ടുപേജുള്ള അപേക്ഷാ ഫോമാണ് ഉള്ളത്. പേര്, വിലാസം, ജൻധൻ അല്ലെങ്കിൽ ബാങ്ക് അക്കൗണ്ട് നമ്പർ, ആധാർ നമ്പർ തുടങ്ങിയ വിവരങ്ങൾ നൽകി പൂരിപ്പിക്കണം 14.2 കിലോ സിലിണ്ടറാണോ അഞ്ചുകിലോയുടെ സിലിണ്ടറാണോ വേണ്ടതെന്നും രേഖപ്പെടുത്തണം. ഫോം പൂരിപ്പിച്ച ശേഷം തൊട്ടടുത്ത എൽപിജി ഔട്ട്ലെറ്റിൽ ബന്ധപ്പെട്ട രേഖകൾ സഹിതം നൽകണം.
അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
- ഉജ്വല യോജനയിലേക്ക് എസ്ഇസിസി-2011 ഡാറ്റ പ്രകാരം ബിപിഎൽ കുടുംബത്തിൽ ഉൾപ്പെട്ട വനിതകൾക്ക് അപേക്ഷിക്കാം.
- 18 വയസ്സു തികഞ്ഞ സ്ത്രീയായിരിക്കണം അപേക്ഷക
- ഏതെങ്കിലും നാഷണലൈസ്ഡ് ബാങ്കിൽ സേവിങ്സ് അക്കൗണ്ട് ഉണ്ടായിരിക്കണം
- വീട്ടിൽ നിലവിൽ സ്വന്തംപേരിലോ മറ്റ് ആരുടേയെങ്കിലും പേരിലോ എൽപിജി കണക്ഷൻ ഉണ്ടായിരിക്കരുത്.
അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ
- പഞ്ചായത്ത് പ്രസിഡന്റിൽ നിന്നോ മുനിസിപ്പാലിറ്റിയിൽ നിന്നോ ഉള്ള ബിപിഎൽ സർട്ടിഫിക്കറ്റ്
- ബിപിഎൽ റേഷൻ കാർഡിന്റെ കോപ്പി
- ഫോട്ടോ ഐഡി കാർഡിന്റെ കോപ്പി (ആധാർ, വോട്ടേഴ്സ് ഐഡി)
- ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ
പദ്ധതിക്കായി സർക്കാർ വകയിരുത്തുന്നത് 8000 കോടി
നടപ്പുസാമ്പത്തികവർഷത്തിൽ ഒന്നരക്കോടി കണക്ഷനുകൾക്കായി 2000 കോടി രൂപയാണ് കേന്ദ്രസർക്കാർ വകയിരുത്തിയത്. വരും വർഷങ്ങളിലും ഇതിനായി കൂടുതൽ തുക വകയിരുത്തും. ആകെ എണ്ണായിരം കോടിരൂപയാണ് പദ്ധതിക്ക് നീക്കിവയ്ക്കാൻ ഉദ്ദേശിക്കുന്നത്. ഓരോ എൽപിജി കണക്ഷനും 1600 രൂപയുടെ സാമ്പത്തിക സഹായമാണ് ബിപിഎൽ കുടുംബത്തിനായി സർക്കാർ ലഭ്യമാക്കുക.
സ്റ്റൗവിനും റീഫില്ലിംഗിനുമെല്ലാം ഇൻസ്റ്റാൾമെന്റ് സൗകര്യവും സർക്കാർ ഒരുക്കുന്നുണ്ട്. പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയത്തിനാണ് പദ്ധതിയുടെ നടത്തിപ്പിന്റെ ചുമതല. 2016-17 സാമ്പത്തിക വർഷം മുതൽ 2018-19 വർഷംവരെ മൂന്നു സാമ്പത്തിക വർഷങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്.
വിശദവിവരങ്ങൾക്ക് സന്ദർശിക്കേണ്ട വെബ്സൈറ്റ് : http://www.pmujjwalayojana.in/
കൂടുതൽ വിവരങ്ങൾക്ക് വിളിക്കാവുന്ന ടോൾ ഫ്രീ നമ്പർ: 1800 266 6696
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം; വ്യോമാക്രമണം ജോ ബൈഡന്റെ മുന്നറിയിപ്പിനെ വകവയ്ക്കാതെ; അടച്ചിട്ട വിമാനത്താവളങ്ങൾ തുറന്ന് ഇറാൻ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍