എംടിക്കെതിരായ പ്രതിഷേധം അനാവശ്യമെന്ന് പറഞ്ഞപ്പോൾ കമലിന്റെ കാര്യം വിധിയെന്ന് പറഞ്ഞ് കൈവിട്ടു; ബോഗ്ലിനെതിരെ വിമർശനം ഉന്നയിക്കുന്നത് മുഴുവൻ വായിക്കാത്തവരെന്ന് വിമർശിച്ചു; ബാങ്ക് ക്യൂവിന്റെ പേരിൽ പന്ന്യനുമായി തർക്കിച്ചു: വിമർശനം കടുക്കുമ്പോൾ സംഘപരിവാർ നിലപാടിനോട് കൂടുതൽ അടുപ്പം പ്രഖ്യാപിച്ച് മോഹൻലാൽ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: മനോരമ ന്യൂസ് ചാനലിന്റെ ന്യൂസ്മേക്കർ പുരസ്ക്കാര വേദിയിലെ ഇത്തവണത്തെ ഏറ്റവും ശ്രദ്ധേയ സാന്നിധ്യമാണ് സൂപ്പർസ്റ്റാർ മോഹൻലാലിന്റെത്. അതുകൊണ്ട് തന്നെ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്നതാണ് മോഹൻലാലുമായുള്ള സംവാദം. പുലിമുരുകൻ എന്ന സൂപ്പർഹിറ്റ് സിനിമക്കൊപ്പം വിവാദങ്ങളും മോഹൻലാലിനെ പോയവർഷത്തെ വാർത്താ താരമാക്കിയിരുന്നു. ഇതിന് പ്രധാന കാരണം അദ്ദേഹം ബ്ലോഗിൽ എഴുതിയതായിരുന്നു. 'ന്യൂസ്മേക്കർ 2016' ഫൈനൽ റൗണ്ടിന്റെ ഭാഗമായ സംവാദത്തിൽ നടൻ മോഹൻലാൽ ഉള്ളുതുറന്നു സംസാരിച്ചു.
സിനിമ മേഖലയെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചും ലാൽ മനസു തുറന്നു. ഇതിനൊപ്പം നിലപാടുകളുടെ ചില പ്രഖ്യാപനങ്ങൾ കൂടി നടത്തി അദ്ദേഹം. സംഘപരിവാർ നിലപാടെന്ന വിമർശനം ഉയർന്ന വിഷയങ്ങളിൽ തന്റെ നിലപാട് മാറ്റാതെ കൂടുതൽ ഊന്നിപ്പറയുകയായിരുന്നു മോഹൻലാൽ. ഈ നിലപാടുകളുടെ പേരിൽ അദ്ദേഹം പന്ന്യൻ രവീന്ദ്രനുമായി തർക്കിക്കുകയും ചെയ്തു ലാൽ.
പോയ വർഷം സിനിമയിൽ തന്റെ വർഷമായതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞാണ് മോഹൻലാൽ സംവാദം തുടങ്ങിയത്. അതേസമയം വ്യക്തിപരമായി സാധാരണ വർഷമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് പുലിമുരുകന്റെ നേട്ടത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചു. വല്ലപ്പോഴും സംഭവിക്കുന്ന ഒരു വിജയമാണിതെന്നാണ് മോഹൻലാൽ പറഞ്ഞത്. ഒരു ടീമായി ജോലി ചെയ്തതാണ് ഇതിൽ പ്രധാന കാര്യമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, മോഹൻലാൽ എന്ന നടനില്ലെങ്കിൽ പുലിമുരുകൻ ഇല്ലെന്ന് സംവദത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടിയങ്ങൾ അങ്ങനെ കരുതുന്നുണ്ടെങ്കിൽ നടനെന്ന നിലയിൽ തന്റെ നേട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.
2016ലെ നേട്ടങ്ങളെ കുറിച്ച സംസാരിച്ച അദ്ദേഹത്തിന്റെ അഭിനയത്തിലെ സിദ്ധികളെ കുറിച്ച് സിബി മലയിൽ അടക്കമുള്ളവർ ചൂണ്ടിക്കാട്ടി. എന്നാൽ, മികച്ച സംവിധായകരുടെ നിർദ്ദേശങ്ങൾ അനുസരിക്കുകയായിരുന്നു താനെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. യാത്രകൾ ഇഷ്ടപ്പെടുന്ന ലാലിന്റെ ജീവിത ശൈലിയും പ്രേക്ഷകർക്ക് മുമ്പിൽ വ്യക്തമായി. വിവാദ വിഷയങ്ങളിലും ആദ്യമായി ലാൽ നേരിട്ട് പ്രതികരിച്ചു. ബ്ലോഗെഴുത്തായിരുന്നു ഇതിൽ പ്രധാനമായിരുന്നത്. നോട്ട് പിൻവലിക്കൽ വിഷയത്തിലെ വിവാദപരാമർശങ്ങൾ, തിയറ്ററുകളിലെ ദേശീയഗാനാലാപനം, എം ടി വാസുദേവൻ നായരും സംവിധായകൻ കമലും നേരിട്ട വിമർശനങ്ങൾ എന്നിവയെക്കുറിച്ചും വിശദമായ പ്രതികരണം. പ്രമോദ് രാമൻ നയിച്ച സംവാദത്തിൽ സിബി മലയിൽ, ബി.ഉണ്ണിക്കൃഷ്ണൻ, പന്ന്യൻ രവീന്ദ്രൻ, ലെന, വിനു മോഹൻ എന്നിവരാണ് പങ്കെടുത്തത്.
എംടി വാസുദേവൻ നായർക്ക് എതിരായ പ്രതിഷേധത്തെ കുറിച്ച ലാൽ പറഞ്ഞതാണ് ഇതിൽ ശ്രദ്ധേയമായത്. ഈ വിഷയത്തിൽ എംടിയുടെ നിലപാടിൽ എതിർപ്പുണ്ടെങ്കിലും അത് പരസ്യമായി പറയാൻ ലാൽ മടിക്കുന്ന കാഴ്ച്ചയാണ് കണ്ടത്. അതേസമയം എംടിയെ പിന്തുണച്ച ലാൽ എന്നാൽ ദേശീയ ഗാന വിഷയത്തിൽ സംവിധായകൻ കമലിന്റെ നിലപാടിനെ തള്ളിപ്പറയുകയും ചെയ്തു.
എംടി വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന നിലപാടായിരുന്നു ആദ്യം ലാലിന്. ഇതിൽ അഭിപ്രായം പറയാൻ തയ്യാറല്ലെന്ന് പറഞ്ഞ ശേഷം അദ്ദേഹത്തെ വെറുതേ വിടൂവെന്നും അനാവശ്യ പ്രതിഷേധം വേണ്ടെന്നുമാണ് ലാൽ പറഞ്ഞത്. ഇതോടെയാണ് പ്രമോദ് രാമൻ കമൽ വിഷയത്തെ കുറിച്ച് ചോദ്യം ഉന്നയിച്ചത്. ഈ വിഷയത്തെ കുറിച്ച് തനിക്ക് കാര്യമായ അറിവില്ലെന്നാണ് ലാൽ പറഞ്ഞത്. ഞാൻ യുഎസിലായിരുന്നു. ഞാൻ അറിഞ്ഞിരുന്നില്ല. ഓരോത്തരുടെ ജീവിതത്തിൽ ഓരോന്നു സംഭവിക്കുന്നുണ്ട്. എന്നു പറഞ്ഞ് ഒഴിവാകുകയായിരുന്നു.
സിനിമാ തീയറ്ററുകളിൽ ദേശീയ ഗാനം കേൾപ്പിക്കുന്നതിനെ പിന്തുണച്ചാണ് സംവാദത്തിൽ മോഹൻലാൽ പറഞ്ഞത്. സിനിമാ തീയറ്ററിലെ ദേശീയ ഗാനങ്ങൾ ബഹുമാനം ഉൾക്കൊള്ളുതാണ്. സിനിമ തുടങ്ങുന്നതിന് മുമ്പുള്ള ഒരു മുന്നൊരുക്കമാണ് ഇത്. ഇതിൽ എല്ലാവരും ചെയ്യുന്നതു പോലെ എഴുനേറ്റ് നിൽക്കുന്നതല്ലേ നല്ലത്. എഴുനേറ്റ് നിൽക്കാത്തവരെ ഒന്ന് എഴുനേൽക്ക് അനിയാ എന്നു പറയാം.. പേഴ്സണൽ സ്പേസിൽ നടക്കുന്ന കാര്യമാണ് ചിലതിനെ അനുകരിക്കണം. ചിലതിനെ അനുകൂലിക്കണമെന്നും ലാൽ പറഞ്ഞു.
എം ടിയുടെ തിരക്കഥയിൽ താൻ ഭീമനായി അഭിനയിക്കുിന്ന കാര്യവും ലാൽ വെൡപ്പെടുത്തി. 'രണ്ടാമൂഴം' ഉടൻ യാഥാർഥ്യമാകുമെന്നും എം ടി തിരക്കഥ പൂർത്തിയാക്കിയെന്നും ലാൽ വ്യക്തമാക്കി. രണ്ടാമൂഴം സിനിമയാകുന്നത് 600 കോടി രൂപ മുതൽമുടക്കിലാണ്. ഏതാനും വർഷങ്ങൾക്കുള്ളിൽ അഭിനയം നിർത്തണമെന്ന ആഗ്രഹം മനസിലുണ്ടെന്നും മോഹൻലാൽ പറഞ്ഞു. വൻ താരനിര തന്നെ സിനിമയിൽ ഉണ്ടാകുമെന്നാണ് ലാൽ അറിയിച്ചത്.
അതേസമയം നോട്ടുപിൻവലിക്കൽ വിഷയത്തിലടക്കം സ്വീകരിച്ച വിവാദ നിലപാടുകളും അദ്ദേഹം വിശദീകരിച്ചു. താൻ ബ്ലോഗെഴുതിയ സാഹചര്യവും മോഹൻലാൽ വിശദീകരിച്ചു. ബാങ്ക് ക്യൂവിനെ ബീവറേജസ് ക്യൂവിനോട് ഉപമിച്ചതിൽ താൻ നേരിട്ട വിമർശനങ്ങളിൽ അതൃപ്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ അനുകൂലിച്ചവരോടും പ്രതികൂലിച്ചവരോടും തനിക്ക് നിലപാട് വ്യത്യാസമില്ല. അതേസമയം മോഹൻലാൽ പോലൊരു ആൾ ഈ വിഷയത്തിൽ പ്രതികരണം നടത്തിയതിലെ പരിഭവം പന്ന്യൻ രവീന്ദ്രൻ തുറന്നു പറഞ്ഞു. എങ്കിലും ഈ വിഷയത്തിലെ തന്റെ നിലപാട് വ്യക്തമാക്കി തർക്കിച്ചു ലാൽ. തന്റെ ബ്ലോഗ് പൂർണമായും വായിക്കാത്തവരാണ് വിവാദമുണ്ടാക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.
മകൻ സിനിമയിൽ എത്തുന്ന കാര്യത്തെ കൂടി പ്രതികരിച്ചാണ് അദ്ദേഹം സംവാദം അവസാനിപ്പിച്ച്. എന്റെ ആ പ്രായത്തിൽ ഞാൻ എന്തൊക്കെ ചിന്തിച്ചിരുന്നോ അതുപോലെ ചിന്തിക്കുന്ന ആളാണ് പ്രണവ്. ഒരുപാട് യാത്രകൾ ചെയ്യുന്ന ആളാണ്, ഒരുപാട് പുസ്തകങ്ങൾ വായിക്കുന്ന ആളാണ്, സംഗീതം ചെയ്യുന്ന ആളാണ്. ഒരുപാട് ആളുകളുടെ നിർബന്ധം കൊണ്ട് പ്രണവ് പറഞ്ഞു, 'ഞാനൊരു സിനിമ ചെയ്യാം'. ഒരുപാട് പേർ വന്നിരുന്നു കഥപറയാൻ. തമിഴ് സിനിമയിൽ നിന്നും വന്നു. കുറേ പരസ്യ ചിത്രങ്ങൾ വന്നു. ഒടുവിൽ ഈ ഒരെണ്ണം മാത്രം ചെയ്യാം എന്ന് പറഞ്ഞാണ് എടുത്തത്.- ലാൽ വ്യക്തമാക്കി.
ജീത്തുവിനൊപ്പം രണ്ട് ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ചിരുന്നു. അതുകൊണ്ട് എന്റെ അടുത്ത് വന്ന് പറഞ്ഞു, എനിക്ക് ജീത്തുവിന്റെ സിനിമയിൽ അഭിനയിക്കാനാണ് കൂടുതൽ കംഫർട്ടബിൾ എന്ന്. ഇപ്പോൾ അതിന് വേണ്ടിയിട്ടുള്ള തയ്യാറെടുപ്പിലാണ് അയാൾ. എന്നോട് ചോദിച്ചിരുന്നു എങ്ങനെയാണ് ചെയ്യാൻ പറ്റുക എന്ന്. ഞാൻ പറഞ്ഞു, എനിക്കൊന്നും ചെയ്യാൻ പറ്റില്ല. എന്റെ മകനായതുകൊണ്ട് അഭിനയിക്കാൻ പറ്റണം എന്നില്ല. അത് സ്വന്തമായി തെളിയിക്കണം. അത് അയാളുടെ വിധിയാണ്. നമുക്ക് വേണമെങ്കിൽ ഒന്നോ രണ്ടോ സിനിമ നിർമ്മിച്ചു കൊടുക്കാം. അത് മോശമാണെങ്കിൽ പിന്നെ നമുക്ക് ചെയ്യാൻ പറ്റില്ല. ആൾക്കാർക്ക് അദ്ദേഹത്തെ ഇഷ്ടമാകുക എന്നത് ഒരു മാജിക്കാണ്. അത് സംഭവിക്കട്ടെ'യെന്നും മോഹൻലാൽ ആശംസിച്ചു.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍