ഇനി സന്തോഷേട്ടനു വേണ്ടതെല്ലാം ചെയ്തു കൊടുക്കാൻ എനിക്കുമാകും; എല്ലാം ഭഗവാന്റെ അനുഗ്രഹം; ഇഷ്ടദൈവങ്ങളേയും പ്രിയതമനേയും മാതാപിതാക്കളേയും കൺനിറയെ കാണാൻ കൊതിച്ചു ഗായത്രി വീണയുടെ കൂട്ടുകാരി; കണ്ണിൽ വെളിച്ചം എത്തുന്ന സന്തോഷം മറച്ചുവയ്ക്കാതെ വൈക്കം വിജയലക്ഷ്മി മറുനാടനോട്
അർജുൻ സി വനജ്
വൈക്കം: അകകണ്ണാൽ ഗായിത്രി വീണയിലൂടെ സംഗീത സാഗരം തീർത്ത പിന്നണി ഗായിക വൈക്കം വിജയലക്ഷമിക്ക് തന്റെ നഗ്ന നേത്രങ്ങൾക്കൊണ്ട് അധികം വൈകാതെ പ്രകൃതിയുടെ പച്ചപ്പും ഇഷ്ടദൈവങ്ങളേയും കാണാനാവും. ജീവിതത്തിലൊരിക്കലും തിരുമാനിച്ച് കിട്ടില്ലെന്ന് മനസ്സിലുറപ്പിച്ച കണ്ണിന്റെ കാഴ്ച നേരിയ തോതിൽ ലഭിച്ച് തുടങ്ങിയതിന്റെ സന്തോഷത്തിലാണ് വൈക്കം വിജയലക്ഷമിയിപ്പോൾ.
ഈ സന്തോഷം എങ്ങനെ മറുനാടൻ മലയാളിയുടെ വായനക്കാരുമായി പങ്കുവെയ്ക്കുന്നുവെന്ന ചോദ്യത്തോട്, 'എല്ലാം ഭഗവാന്റെ അനുഗ്രഹം' എന്ന ഒറ്റവാക്കിലുള്ള ഉത്തരമാണ് വിജയലക്ഷമിക്കുള്ളത്. വെളിച്ചം മുഖത്തടിക്കുബോൾ മുമ്പ് ഇല്ലാത്ത ഒരു പ്രയാസം കണ്ണിന് ഉണ്ട്. ഇത് നല്ല മാറ്റമാണന്നാണ് ഡോക്ടർ പറയുന്നത്. ഡോക്ടറുടെ ഈ വാക്കുകൾ മുമ്പൊന്നും ലഭിക്കാത്ത ഒരു ആത്മവിശ്വാസം തരുന്നുണ്ട്. അച്ഛനേയും അമ്മയേയും സന്തോഷ് എട്ടനേയുമെല്ലാം ഉടനെ കാണാനാവുമെന്ന് ഒരു പ്രതീക്ഷ-വിജയലക്ഷമി പറയുന്നു.
പത്ത് മാസങ്ങൾക്ക് മുമ്പ് ഒരു കുടുംബ സുഹൃത്ത് പറഞ്ഞറിഞ്ഞാണ് കോട്ടയത്തെ ഹോമിയോ ക്ലിനിക്കിൽ എത്തിയത്. ഡോക്ടർ ദമ്പതികളായ ശ്രീകുമാറും ശ്രീവിദ്യയും വിജയലക്ഷമിയെ പരിശോധിച്ചു. തുടർന്ന് കുറച്ച് ദിവസത്തിനുള്ളിൽ മരുന്ന് തയ്യാറാക്കി വിളിക്കുകയായിരുന്നു എന്ന് വിജയലക്ഷമിയുടെ പിതാവ് മുരളീധരൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ഉള്ളിൽ കഴിക്കാനുള്ള മരുന്നാണ് തന്നത്. മരുന്ന് കഴിച്ച് അഞ്ച് മാസം കഴിഞ്ഞപ്പോൾ തന്നെ ചെറിയ മാറ്റങ്ങൾ കണ്ട് തുടങ്ങിയിരുന്നു.
ഇപ്പോൾ പത്താം മാസമാണ്. നല്ല മാറ്റങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്. രാത്രിയും പകലും മനസിലാകും. വെളിച്ചം മുഖത്തേയ്ക്ക് അടിക്കുമ്പോൾ കണ്ണ് നിറയും, ഉടനെ കണ്ണ് അടയ്ക്കും. കണ്ണിന് മുന്നിൽ കൈ കൊണ്ട് ആഗ്യങ്ങൾ കാട്ടിയാൽ, എന്തോ നിഴൽ അനങ്ങുന്നതായി തോന്നുന്നു, എന്നാണ് വിജയലക്ഷമി പറയുന്നത്. നിലവിൽ സൗജന്യമായാണ് ചികിത്സ നടത്തുന്നത്.
ചികിത്സ പൂർത്തീകരിക്കാൻ വേണ്ടത് 100 മാസങ്ങൾ...
തിരുനക്കരയിലെ ജവഹർ ബാലഭവന് സമീപമുള്ള സ്പന്ദനം ഹോമിയെ ക്ലിനിക്കും ഡോക്ടർ ദമ്പതികളായ ആർ. കൃഷ്ണകുമാറും, ശ്രീവിദ്യയും മുമ്പും വാർത്തകളിൽ ഇടംപിടിച്ചിട്ടുള്ളതാണ്. ഹോമിയെ ടാർഗറ്റ് സൂപ്പർ പ്രോട്ടോക്കോൾ എന്ന പേരിലുള്ള ചികിത്സരീതിയാണ് ഇവർ
അവലംമ്പിക്കുന്നത്. ഹോമിയെപ്പതി സ്ഥാപകനായ സാമുവൽ ഹാനിമാന്റെ സിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കിയുള്ള ചികിത്സാരീതിയാണിത്. രോഗങ്ങളുടെ ജനിതക കാരണങ്ങളും പാരമ്പര്യകാരണങ്ങളും നിരീക്ഷിച്ചാണ് ഈ ചികിത്സരീതി മുന്നോട്ട് പോവുക.
ഡോക്ടർ ദമ്പതികൾ ചേർന്ന് വിജയപുരം പഞ്ചായത്തിൽ നടപ്പാക്കിവരുന്ന ജനിവിജയ വൈകല്ല്യരഹിത ഗ്രാമം പദ്ധതി ഏറെ ശ്രദ്ധപിടിച്ചുപറ്റിയതാണ്. ജനിതക രോഗങ്ങളായ ഓട്ടിസവും അന്ധതയും ചികിത്സിച്ച് മാറ്റാൻ ഇവർക്കായി. വൈക്കം വിജയലക്ഷമിയുടെ അന്ധത 3 വർഷം കൊണ്ട് ഭാഗികമായെങ്കിലും മാറ്റാൻ കഴിയുമെന്നാണ് തന്റെ വിശ്വാസമെന്ന് ഡോക്ടർ മറുനാടൻ മലയാളിയോട് പറഞ്ഞു. പരമാവധി 100 സ്റ്റേജാണ് ചികിത്സയ്ക്ക് ആവശ്യം. ചിലപ്പോൾ വളരെപെട്ടന്ന് തന്നെ പ്രതീക്ഷിച്ചതിലും അപ്പുറം മാറ്റങ്ങൾ അടുത്ത രണ്ട് വർഷത്തിനുള്ളിൽ കണാനാവും. ഡോക്ടർ പറഞ്ഞു.
വിവാഹം മാർച്ച് 29 ന് വൈക്കത്ത്
മൂന്ന് വർഷങ്ങൾക്ക് മുമ്പ് കൈരളി ടിവിയുടെ ജെബി ജംങ്ഷൻ എന്ന പരിപാടിയിൽ എന്നെ കണ്ടപ്പോൾ അന്ന് വിളിച്ച് വിവാഹം കഴിക്കാൻ താൽപര്യം ഉണ്ടെന്ന് അറിയിച്ച് ആളാണ് സന്തോഷേട്ടൻ. അന്ന് വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലാത്തതിനാൽ ഒന്നും മറുപടി നൽകിയില്ല. പിന്നീട് ആറ് മാസങ്ങൾക്ക് മുമ്പാണ് മാട്രിമണി സൈറ്റിൽ വിവാഹ പരസ്യം നൽകിയത്. പരസ്യം കണ്ട് കുറേപേർ ആലോചനയുമായി അച്ഛനെ വിളിച്ചിരുന്നു. അപ്പോളാണ് സന്തോഷേട്ടനും വിളിക്കുന്നത്. മൂന്ന് വർഷം മുമ്പ് വിളിച്ചകാര്യവും അദ്ദേഹം പറഞ്ഞു. പിന്നെ അച്ഛനും അമ്മയും അവിടെ വീട് ചെന്ന് കണ്ടു. ബന്ധുക്കളുമായി സംസാരിച്ചു. സന്തോഷേട്ടന് അച്ഛനും അമ്മയും ഇല്ല. സഹോദരി മാത്രമാണ് ഉള്ളത്. വിവാഹം കഴിഞ്ഞാൽ എന്റെ സൗകര്യാർത്ഥം ഇവിടെ വൈക്കത്തെ വീട്ടിൽ തന്നെയാണ് താമസിക്കാൻ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. കാരണം, ഇവിടെയാകുന്നതാണ് എനിക്ക് കൂടുതൽ സൗകര്യപ്രദം. ഇക്കാര്യം നിശ്ചയത്തിന് മുന്നേ തന്നെ സന്തോഷേട്ടനോട് പറഞ്ഞിരുന്നു.
വിവാഹത്തെക്കുറിച്ച് ആലോചിക്കുമ്പോൾ സന്തോഷവും ഒപ്പം കുറച്ച് സങ്കടവും ഉണ്ട്. വിവാഹിതയാകുന്നു എന്ന സന്തോഷമാണ് ഒന്നാമത്തേത്. സന്തോഷേട്ടന് അവർക്ക് വേണ്ടതെല്ലാം ചെയ്ത കൊടുക്കാൻ എന്റെ കാഴ്ച ഇല്ലാത്ത അവസ്ഥ തടസ്സമാകുമല്ലോ എന്നതാണ് സങ്കടം. പക്ഷേ അതൊന്നും ഓർത്ത് സങ്കടപ്പെടേണ്ട, എല്ലാം ശരിയാകും എന്നാണ് അമ്മ പറയുന്നത്. അച്ഛന്റേയും അമ്മയുടേയും കൂടെ എന്റെ വീട്ടിൽ തന്നെ താമസിക്കാമല്ലോ എന്നതാണ് ഏറ്റവും വലിയ ആശ്വാസം. വിജയലക്ഷമി മറുനാടൻ മലയാളിയോട് പറഞ്ഞു. വിവാഹ വസ്ത്രം എടുക്കാൻ ഈ വരുന്ന 19 ന് കോയമ്പത്തൂരിൽ പോകുകയാണ്. സ്വർണം അത് കഴിഞ്ഞ് വാങ്ങും. നിറയെ സ്വർണ്ണങ്ങൾ ധരിച്ചാവും വൈക്കത്തെ അമ്പലത്തിലെ മണ്ഢപത്തിൽ കയറുക. ആളുകളെയൊക്കെ ഫോണിൽ ക്ഷണിച്ച് തുടങ്ങി. നേരിട്ട് കണ്ട് ക്ഷണിക്കേണ്ടവരുടെ ലിസ്റ്റിന്റെ പണിപ്പുരയിലാണ്.
എല്ലാ മറുനാടൻ മലയാളി വായനക്കാരുടേയും സന്േഹവും അനുഗ്രഹവും വിവാഹത്തിന് ഉണ്ടാകണം. വിജയലക്ഷമി പറഞ്ഞ് നിർത്തി. പുതിയങ്ങാടി സ്വദേശിയും സംഗീതജ്ഞനുമാണ് സന്തോഷ്. കഴിഞ്ഞ മാസം 13നായിരുന്നു വിവാഹനിശ്ചയം. മാർച്ച് 29 നാണ് വിവാഹം.
ഗായത്രി വീണയുടെ കൂട്ടുകാരി
സെല്ലുലോയിഡ് എന്ന സിനിമയിലൂടെയാണ് വൈക്കം വിജയലക്ഷ്മി പിന്നണിഗായികയാകുന്നത്. കാറ്റേ കാറ്റേ എന്ന ആ പാട്ടിലൂടെ മികച്ച ഗായികയ്ക്കുള്ള സംസ്ഥാനസർക്കാരിന്റെ പ്രത്യക ജൂറി പുരസ്കാരം വിജയലക്ഷ്മിക്ക് ലഭിച്ചു. തൊട്ടടുത്ത വർഷം ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലേ എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചു. പിന്നീട് ബ്രഹ്മാണ്ഡ സിനിമ ബാഹുബലിയിലടക്കം വിജയലക്ഷ്മി ഗാനം ആലപിച്ചു. ഗായത്രിവീണ വായിച്ചായിരുന്നു വിജയലക്ഷ്മി ആദ്യം ശ്രദ്ധേയമായത്.
വൈക്കം ഉദയാനപുരം സ്വദേശിയായ മുരളീധരന്റെയും വിമലയുടെയും മകളായ വിജയലക്ഷ്മി ചെന്നൈയിലാണ് വളർന്നത്.1981 ഒക്ടോബർ ഏഴിന് ജനിച്ചു. ജന്മനാ അന്ധയാണെങ്കിലും കുട്ടിക്കാലം മുതൽ തന്നെ വിജയലക്ഷ്മി സംഗീതത്തിൽ പ്രത്യേകം താല്പര്യം കാണിച്ചിരുന്നു. തുടക്കത്തിൽ സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിരുന്നില്ലെങ്കിലും ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് തന്നെ ട്യൂണുകൾ കേട്ട് പാട്ടുകളിലെ രാഗങ്ങൾ കണ്ടെത്താനും സ്വന്തമായി പാട്ടുകൾ ട്യൂൺ ചെയ്ത് ചിട്ടപ്പെടുത്താനും ആരംഭിച്ചു. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.
സംഗീത പഠനത്തിനു ശേഷം നിരവധി വേദികളിൽ കച്ചേരികൾ അവതരിപ്പിച്ചു. ഇക്കാലയളവിൽ ''ഗായത്രി വീണ'' എന്ന സംഗീത ഉപകരണത്തിൽ പ്രാവീണ്യം നേടി.വിജയലക്ഷ്മിയുടെ അച്ഛനാണ് തംബുരുവിനെ പരിഷ്ക്കരിച്ച് ഇലക്ട്രിക് വീണ പോലെ ഗായത്രി വീണ രൂപപ്പെടുത്തിയെടുത്തത്.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്