പെൺകുട്ടികളുടെ ഹോസ്റ്റൽ അടക്കം ക്യാമറ നിരീക്ഷണത്തിൽ; മൊബൈൽ ഫോൺ ഉപയോഗിച്ചാൽ ഫൈനായി ഈടാക്കുന്നത് 2500 രൂപ! യൂണിഫോമും ഐഡികാർഡും ഇട്ടില്ലെങ്കിൽ 50 രൂപയും; സമരം ചെയ്ത വിദ്യാർത്ഥികളെ കാറിടിപ്പിച്ച് കൊല്ലാൻ പ്രിൻസിപ്പലിന്റെ ശ്രമം: തൃശ്ശൂർ മദർ കോളേജ് വിദ്യാർത്ഥികൾക്ക് 'ജയിലറ' ആകുന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തൃശ്ശൂർ: പാമ്പാടി നെഹ്രു കോളേജിൽ ജിഷ്ണു പ്രണോയിയുടെ മരണത്തിന് എതിരായാ പ്രതിഷേധം സോഷ്യൽ മീഡിയയിൽ കത്തിപ്പടരുന്നതിനിടെ മറ്റ് പല കോളേജികളിലെയും ഞെട്ടിക്കുന്ന കഥകൾ പുറത്തുവരുന്നുണ്ട്. കേരളത്തിലെ കോളേജുകൾ ജയിലറകൾ ആകുന്ന വിവരമാണ പലയിടത്തു നിന്നും പുറത്തുവരുന്നത്. സോഷ്യൽ മീഡിയ വഴിയാണ് സംസ്ഥാനത്തെ സ്വാശ്രയ കോളേജിൽ നടക്കുന്ന കൊള്ളയടിയുടെ കഥകൾ പുറംലോകം അറിയുന്നത്.
തൃശൂരിലെ പെരുവല്ലൂരിലുള്ള മദർ ആർട്സ് ആൻഡ് സയൻസ് കോളേജിന് എതിരെ ആരോപണങ്ങളുമായി ഒരു ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 'ജിഷ്ണു ഒരു നൊമ്പരമാകുമ്പോൾ എന്ന നമ്മൾ പഠിച്ച കോളേജിലേക്ക് ഒന്നു തിരിഞ്ഞു നോക്കിയാലോ...' എന്ന വരികളോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്. സമീറ ഷംസുദീൻ എന്ന വ്യക്തിയാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ വെളിപ്പെടുത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. കുറച്ചുകാലം മുമ്പ് വിദ്യാർത്ഥി സമരം കൊണ്ട് കലുഷിതമായ ഈ കോളേജിൽ വില്ലൻ സ്ഥാനത്തുള്ളത് കോളേജ് പ്രിൻസിപ്പൽ തന്നെയാണ്.
രണ്ട് മൂന്ന് വർഷം മുമ്പ് മദർ കോളേജിൽ നടന്ന വിദ്യാർത്ഥി സമരത്തെ ഓർമപ്പെടുത്തിക്കൊണ്ടാണ് പോസ്റ്റിലെ വിവരണങ്ങൾ ആരംഭിക്കുന്നത്. ക്ലാസിൽ ഒരു പേന വീണതിനേകുറിച്ചുണ്ടായ വാക്കു തർക്കത്തിൽ നിന്നാണത്രെ അവിടെ ഒരു വിദ്യാർത്ഥി സമരം നടന്നത്. വിദ്യാർത്ഥികളുമായി ഒരു ചർച്ചയ്ക്കു പോലും തയാറാകാതിരുന്ന പ്രിൻസിപ്പാൾ വിദ്യാർത്ഥികൾക്കിടയിലൂടെ കാർ ഓടിച്ചു പോകുകയായിരുന്നുവെന്നും പോസ്റ്റിൽ പറയുന്നു. പ്രിൻസിപ്പാൾ അബ്ദുൾ സലീമിനെതിരെ കൊലപാതക ശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തു. വിദ്യാർത്ഥികളുടെ ജീവന് വില കല്പിക്കാത്ത പ്രിൻിപ്പാളിന്റെ രാജിക്കായി രക്ഷിതാക്കളും വിദ്യാർത്ഥികളും ഒന്നടങ്കം രംഗത്തിറങ്ങി. വിദ്യാർത്ഥികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാനേജ്മെന്റ് ട്രസ്റ്റ് (അൽ നാസർ ട്രസ്റ്റ്) ഒന്നടങ്കം രാജി വച്ചു. ഇതിനേത്തുടർന്ന് പ്രിൻസിപ്പാളിനെ താൽക്കാലികമായി ചുമതലയിൽ നിന്നും നീക്കിയെങ്കിലും ഇയാൾ വീണ്ടും പൂർവ്വാധികം ശക്തിയോടെ തിരിച്ചെത്തുകയായിരുന്നു. പഴയ സമര വാർത്തകളുടെ ചിത്രങ്ങൾ സഹിതമാണ് ഫേസ്ബുക്ക് പോസ്റ്റ്.
പ്രിൻസിപ്പാളായി തിരച്ചെത്തിയ അബ്ദുൾ സലീം സമരത്തിന് മുന്നിൽ നിന്ന വിദ്യാർത്ഥികൾക്കെതിരെ പ്രതികാര നടപടികളുമായി മുന്നോട്ടു പോകുകയായിരുന്ന എന്നും ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു. വ്യാജ റാഗിങ് പരാതി നൽകി ഒരു വിദ്യാർത്ഥിയെ ഡിസ്മിസ് ചെയ്തു. തുടർന്ന് കേസ് കൊടുത്ത വിദ്യാർത്ഥി യൂണിവേഴ്സിറ്റിയിൽ തന്റെ നിരപരാധിത്വം തെളിച്ച് പരീക്ഷ എഴുതകയാണുണ്ടായതത്രെ. അന്ന് സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ ഹാൾ ടിക്കറ്റ് തടഞ്ഞുവച്ചു. പ്രിൻസിപ്പാളിനെതിരെ കൊടുത്ത പരാധി വ്യാജമാണെന്നും അതിൽ ക്ഷമ ചോദിക്കുന്നും എഴുതി വാങ്ങിയ ശേഷമാണ് വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിച്ചതെന്നും പോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്നു.
തൊട്ടതിനും പിടിച്ചതിനുമൊക്കെ ഫൈൻ ഈടാക്കുകയാണെന്നും പോസ്റ്റിൽ ആരോപിക്കുന്നുണ്ട്. മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 2500 രൂപ ഫൈനുള്ള കോളേജിൽ പെട്ടന്നൊരു ദിവസം മിന്നൽ പരിശോധന നടത്തി പിടിച്ചെടുത്ത മൊബൈൽ ഫോണുകൾക്ക് ഫൈനായി ഈടാക്കിയത് 5000 രൂപയാണ്. ഇത് ചോദ്യം ചെയ്യാനെത്തിയ മാതാപിതാക്കളെ കോളേജ് ഗേറ്റിൽ തടഞ്ഞെന്നും ആരോപിക്കുന്നു. യൂണിഫോം ഇട്ടില്ലെങ്കിൽ 50 രൂപ, ഐഡി കാർഡ് ഇല്ലെങ്കിൽ 50 രൂപ, ഐഡി കാർഡ് നഷ്ടപ്പെട്ടാൽ പുതിയതു വാങ്ങാൻ 100 രൂപ. എന്നാൽ ഈ ഫൈനിനൊന്നും റെസീപ്റ്റ് ഇല്ലത്രെ. ഒരു രജിസ്റ്റർ നോട്ടിൽ രേഖപ്പെടുത്തുകയാണ് പതിവ്. ഫൈൻ അടക്കാത്തവരുടേത് സെമസ്റ്റർ ഫീസിനൊപ്പം ഈടാക്കും. ഇങ്ങനെ ശരിക്കും ഞെട്ടിക്കുന്ന വിവരങ്ങളാണ് സമീറ ഷംസുദീന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഉള്ളത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെയാണ്:
ജിഷ്ണു ഒരു നൊമ്പരമാകുമ്പോൾ നമ്മൾ പഠിച്ച കോളേജിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാലോ... മദർ ആർട്സ് ആൻഡ് സയൻസ് കോളേജ്, പെരുവല്ലൂർ, തൃശൂർ അവിടെ നിന്നും കേൾക്കുന്ന വാർത്തകൾ ഒട്ടും ആശ്യാസകരമല്ല.. ക്ലാസ്സിൽ ഒരു പേന നിലത്തു വീണതിനെ കുറിച്ചുണ്ടായ വാക്കു തർക്കത്തിൽ നിന്നാണ് രണ്ടു വര്‍ഷം മുന്നേ അവിടെ ഒരു വിദ്യാർത്ഥി സമരം നടന്നത്.. വിദ്യാർത്ഥികളുമായി ഒരു ചർച്ചക്ക് പോലും തയ്യാറാവാതെ വിദ്യാർത്ഥികൾക്കിടയിലൂടെ കാർ ഓടിച്ചു പോയ പ്രിൻസിപ്പാൾ അബ്ദുൽസലീമിനെതിരെ കൊലപാതകത്തിന്
കൊലപാതക ശ്രമത്തിനു കേസ് ഫയൽ ചെയ്തിരുന്നു.. രക്ഷിതാക്കളും വിദ്യാർത്ഥികളും ഒന്നടങ്കം പ്രിൻസിപ്പലിനെ പുറത്താക്കാൻ മുറവിളി കൂട്ടി.. വിദ്യാർത്ഥികളോട് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു മാനേജ്മന്റ് ട്രസ്റ്റ് (അൽ നാസർ ട്രസ്റ്റ്) ഒന്നടങ്കം അന്ന് രാജി വച്ചതിനെ തുടർന്ന് പ്രിൻസിപ്പാളിനെ താൽക്കാലികമായി ചുമതലയിൽ നിന്നും നീക്കി.. പക്ഷേ, രണ്ടു മാസങ്ങൾക്കു ശേഷം ഡോക്ടർ അലിയുടെ ആശീർവാദത്തോട് കൂടി പൂർവാധികം ശക്തിയാർജ്ജിച് വീണ്ടും പ്രിൻസിപ്പാൾ ആയി ചുമതലയേറ്റു.. സമരത്തിന് മുന്നിൽ നിന്ന വിദ്യാർത്ഥികൾക്കെതിരെ പല രീതിയിലും ഉപദ്രവിക്കാൻ തുടങ്ങി.. ഒരു വിദ്യാർത്ഥിയെ വ്യാജമായ റാഗിങ് പരാതി കെട്ടിചമച്ച ഡിസ്മിസ് ചെയ്തതിനെ തുടർന്ന് ആ വിദ്യാർത്ഥി കേസ് കൊടുക്കുകയും, യൂണിവേഴ്സിറ്റിയിൽ നിരപരാധിത്വം തെളിയിച്ചു എക്സാം എഴുത്തുകയാണുണ്ടായത്.. അന്ന് സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ ഹാൾ ടിക്കറ്റ് തടഞ്ഞു വെക്കുകയും അപ്പോളജി ലെറ്റർ എഴുതി വാങ്ങുകയും ചെയ്തു.. പ്രിൻസിപ്പാലിനെതിരെ കൊടുത്ത പരാതി വ്യാജം ആണെന്നും അതിൽ ക്ഷമ ചോദിക്കുന്നു എന്നും എഴുതി വാങ്ങിയ ശേഷമാണ് കുട്ടികളെ എക്സാം എഴുതിച്ചത്..
പെൺകുട്ടികളുടെ ഹോസ്റ്റൽ അടക്കം കോളേജ് പൂർണമായും സി സി ടി വി നിരീക്ഷണത്തിലാണ്..ഡിസംബർ 16 വരെ മൊബൈൽ ഫോൺ കോളേജിൽ ഉപയോഗിച്ചാൽ 2500 രൂപയായിരുന്നു ഫൈൻ എങ്കിലും പെട്ടെന്നൊരു ദിവസം മിന്നൽ പരിശോധന നടത്തി 20 മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും 5000 രൂപ ഫൈൻ ചാർജ് ചെയ്യുകയും ചെയ്തു. ചോദിക്കാൻ ചെന്ന രക്ഷിതാക്കളെ സെക്യൂരിറ്റി ഗേറ്റിൽ തടയുകയാണുണ്ടായത്.. യൂണിഫോം ഇട്ടില്ലെങ്കിൽ 50 രൂപ, ഐഡി കാർഡിലെ ഫോട്ടോ പോയാൽ 50 രൂപ, പുതിയ ഐഡി കാർഡിന് 100 രൂപ.. അങ്ങനെ പോകുന്നു ഫൈനുകൾ.. പക്ഷെ ഫൈൻ അടയ്ക്കുന്നതിന് റെസിപ്റ് ഇല്ല, അവിടെ ഒരു രെജിസ്റ്ററിൽ നോട്ട് ചെയ്യുകയും ഫൈൻ അടക്കാത്തവരുടെ ലിസ്റ്റ് നോട്ടീസ് ബോര്‍ഡില്‍ പതിക്കുകയും ചെയ്യും..അടച്ചില്ലെങ്കിൽ സെമസ്റ്റർ ഫീ അടക്കുമ്പോൾ അതിന്റെ കൂടെ ഈടാക്കും..
പല അദ്ധ്യാപകരും പിജി കഴിഞ്ഞു നേരെ വന്നു ജോയിൻ ചെയ്യുന്നവർ ആണ്.. കോളേജിൽ നമ്മുടെ സീനിയർ ആയി പഠിച്ച ഒരാൾ ചിലപ്പോൾ അടുത്ത വര്‍ഷം നമ്മുടെ ടീച്ചർ ആയേക്കാം.. ഗ്രൗണ്ട് ഒക്കെ ഉണ്ടെങ്കിലും ഫിസിക്കൽ ട്രെയിനർ ഇല്ല.. ഡിസോൺ ഫണ്ട്, മാഗസിൻ ഫണ്ട് ഇതെല്ലം പേരിനു മാത്രം..ഇൻഡസ്ട്രിയൽ വിസിറ്റിന്റെ ചിലവും വിദ്യാർത്ഥികൾ തന്നെ വഹിക്കണം.. ബോയ്സ് ഗോവണിയിൽ നിൽക്കുന്നതിനെതിരെ പെൺകുട്ടികളിൽ നിന്നും പരാതി എഴുതി വാങ്ങാൻ സമ്മർദ്ദം ചെലുത്തുകയും, വഴങ്ങാതിരുന്ന കുട്ടികളോട് അശ്ളീല ചുവയോടെ സംസാരിക്കുകയും ചെയ്തു.. രണ്ടു മാസം മാത്രം പഠിച്ചു നിർത്തി പോകുന്നവർക്ക് ഫീസ് തിരികെ നൽകുന്നില്ല.. 20000 രൂപയോളം തിരികെ കിട്ടാനുള്ള ഒരു വിദ്യാർത്ഥി ചോദിച്ചപ്പോൾ മാനേജ്മന്റ് സീറ്റിൽ അഡ്മിഷൻ എടുത്തവർക്ക് ഫീസ് തിരികെ നല്കില്ലത്രേ.. 50000 രൂപ വരെ തിരിച്ചു കിട്ടാത്തവരും ഉണ്ട്..
സിസി ടിവി കൂടാതെ തന്നെ സദാചാരം സംരക്ഷിക്കാനായി ഓരോ ഫ്ളോറിലും ആയമാരെ നിയമിച്ചിട്ടുണ്ട്.. കാന്റീനിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും വേര് തിരിക്കാൻ ബോർഡ് വച്ചിട്ടുണ്ട്.. PTA മീറ്റിംഗിന് പാരന്റിനെ കൊണ്ടുവരാത്തതിന് ഡിസ്മിസ്സൽ, അത് ചോദിക്കാൻ ചെന്ന വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യും എന്ന ഭീഷണി, പ്രിന്‍സിപ്പലിനെതിരെ മുദ്രാവാക്യം വിളിച്ചതിനു ഡിസ്മിസ്സൽ, ഒരു കുട്ടിയുടെ വായിൽ ലഡ്ഡു വച്ച് കൊടുത്തതിനു ഡിസ്മിസ്സൽ, കെമിസ്ട്രി ലാബിൽ നിന്ന് ദുർഗന്ധം ക്ലാസ്സിലേക്ക് വന്നപ്പോൾ ക്ലാസ്സിൽ പെർഫ്യൂം അടിച്ചത്തിനു സസ്പെന്ഷൻ, ..
പ്രിന്‍സിപ്പലിനെതിരെയുള്ള കേസ് ഒത്തു തീർപ്പാക്കിയാലേ ടി സി തരൂ എന്ന് പറഞ്ഞതിനെ തുടർന്ന് കേസ് ഒത്തു തീർപ്പാക്കിയെങ്കിൽ ടി സി യിൽ 'സാറ്റിസ്ഫാക്ടറി' എന്ന് മാർക്ക് ചെയ്തതിനാൽ ഒരു കുട്ടിക്ക് MBA ക്കു ചേരാൻ കഴിഞ്ഞില്ല.. പെൺകുട്ടികൾക്ക് പോലും ടി സി കൊടുക്കാതെ വലക്കുന്നു.. .പ്രിൻസിപ്പാലിനെതിരെ പരാതി നൽകിയ വിദ്യാർത്ഥിനിയുടെ വിവാഹം മുടക്കും എന്ന ഭീഷണി..
കുട്ടികളോടുള്ള വൈരാഗ്യം തീർക്കാൻ ഡീബാർ ചെയ്യുന്നു.. പരീക്ഷക്ക് അടുത്ത ബെഞ്ചിലെ കുട്ടിയോട് സംസാരിച്ചു എന്ന കാരണം കൊണ്ട് ഡിബാർ.. പത്തിൽ കൂടുതൽ വിദ്യാർത്ഥികളെ ചുരുങ്ങിയ കാലയളവിനുള്ളിൽ ഡീബാർ ചെയ്തിട്ടുണ്ട്.. ചിലർ യൂണിവേഴ്സിറ്റിയിൽ പോയി നിരപരാധിത്വം തെളിയിച്ചും ഫൈൻ അടച്ചുമൊക്കെ എക്സാം എഴുതി.. പലരും പഠനം പാതി വഴിയിൽ ഉപേക്ഷിച്ചു.. സമരം നടക്കുന്നതിനിടയിൽ വിദ്യാർത്ഥികളെ 'നിന്നെയൊക്കെ കാണിച്ചു താരാടാ' എന്ന് പരസ്യമായി വെല്ലു വിളിക്കുന്നു.. പരാതി കൊടുക്കാൻ ചെല്ലുന്ന രക്ഷിതാക്കളോട് 'പരാതി കൊടുക്കുന്നതൊക്കെ കൊള്ളാം, സീനിയേഴ്സിന് എന്താ സംഭവിച്ചത് എന്ന് അന്വേഷിച്ചിച്ചു പരാതി കൊടുത്തോളൂ' എന്ന ഭീഷണി..
ഇങ്ങനെ ഭീഷണിപ്പെടുത്തിയും അടിച്ചമർത്തിയും സംഘടനാ സ്വാതന്ത്ര്യം നിഷേധിച്ചും ഏകാധിപതിയായ തുടരുന്ന പ്രിന്‍സിപ്പലിനെതിരെ ശബ്ദിക്കാൻ അവിടുത്തെ വിദ്യാർത്ഥികൾ അശക്തരാണ്.. അവർക്കു നമുക്ക് ശബ്ദിച്ചൂടെ? ഇനിയൊരു ജിഷ്ണു ആവർത്തിക്കപ്പെടാൻ പാടില്ല എന്ന ലക്ഷ്യത്തോടെ...
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍