എംസി റോഡിലെ കൂറ്റൻ പാലം തീർത്തത് ഒന്നര ഇഞ്ച് മെറ്റലിൽ; വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കോൺട്രാക്ടറായി പോയി മടങ്ങിയത് മന്ത്രിയുടെ മകളെ ഭാര്യയാക്കി; പിജെ ജോസഫിന്റെ ബലഹീനതയറിഞ്ഞ് പ്രവർത്തിച്ചതിന്റെ പേരിൽ വിവാദ പുരുഷനായി; ഏനാത്ത് പാലത്തെ പഞ്ചവടി പാലമാക്കിയ കോൺട്രാക്ടർ നിഖിൽ സുരേഷിന്റെ കഥ
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: ഏനാത്ത് പാലം നിർമ്മാണത്തിലെ ക്രമക്കേടുകൾ ഒന്നൊന്നായി മറ നീക്കുന്നു. പാലത്തിന്റെ അടിത്തറയേക്കാൾ ഉറപ്പ് ഉപരിതലത്തിലെ കോൺക്രീറ്റ് സ്ലാബിന് ഉണ്ടായിരിക്കണമെന്ന നിർബന്ധത്തിൽ പാലം നിർമ്മിച്ചതാണ് പെട്ടെന്നുണ്ടായ തകർച്ചയ്ക്ക് കാരണം. അടൂർ നിഖിൽ കൺസ്ട്രക്ഷൻസ് എന്ന കമ്പനിക്ക് വേണ്ടി നിഖിൽ സുരേഷായിരുന്നു കരാർ ഏറ്റെടുത്തത്. നിഖിൽ സുരേഷ് രണ്ടു വർഷം മുൻപ് മരിച്ചെങ്കിലും പാലം അപകടത്തിലായതോടെ കുറ്റം മുഴുവൻ പരേതന്റെ തലയിലേക്ക് വരികയാണ്.
96 ലെ ഇടതു സർക്കാരിന്റെ കാലത്താണ് ഏനാത്ത് പുതിയ പാലം നിർമ്മിച്ചത്. അന്ന് പി.ജെ. ജോസഫായിരുന്നു പൊതുമരാമത്ത് മന്ത്രി. മന്ത്രിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന നിഖിൽ സുരേഷിന്റെ വലംകൈയായിരുന്നു ചീഫ് എൻജിനീയറായിരുന്ന മുരുകേശൻ. മറ്റു കരാറുകാരിൽ നിന്ന് വ്യത്യസ്തനായിരുന്നു നിഖിൽ സുരേഷ്. കരാറുകാർക്കിടയിലെ സൂപ്പർ സ്റ്റാർ. മറ്റുള്ളവരോട് ഒരു അടുപ്പവുമില്ല. അടുപ്പമെല്ലാം മന്ത്രി-ഉദ്യോഗസ്ഥ തലത്തിൽ മാത്രം. മന്ത്രി പി.ജെ. ജോസഫിനെ 'വേണ്ടാത്ത ശീല'മെല്ലാം പഠിപ്പിച്ചതിന്റെ പേരിലാണ് നിഖിൽ സുരേഷിനെ ശേഷിച്ച കരാറുകാർ ഓർക്കുന്നത്.
പാലത്തിന്റെ അടിത്തറയ്ക്ക് ബലം വേണ്ട ഉപരിതലത്തിലെ കോൺക്രീറ്റ് ബലപ്പെടുത്തിയാൽ മതിയെന്ന പക്ഷക്കാരനായിരുന്നു നിഖിൽ സുരേഷ്. ചീഫ് എൻജിനീയർ അടക്കമുള്ളവർ ഇതിന് കൂട്ടു നിന്നു. ഒന്നര ഇഞ്ച് മെറ്റിലിട്ടാണ് അടിത്തറയിലെ കിണറുകൾ കോൺക്രീറ്റ് ചെയ്തത്. ഒന്നു മുതൽ നാലിഞ്ച് വരെ വലിപ്പമുള്ള മെറ്റിൽ പ്രത്യേക അനുപാതത്തിൽ ചേർത്ത് കോൺക്രീറ്റിങ് നടത്തണമെന്നിരിക്കേയായിരുന്നു ഈ അതിസാഹസം കരാറുകാരൻ കാണിച്ചത്.
അന്നു തന്നെ ഈ വിവരം മറ്റു കരാറുകാർ മനസിലാക്കുകയും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നതാണ്. പക്ഷേ, സർക്കാരിലുംഎംഎൽഎ തലത്തിലും വലിയ പിടിപാടായിരുന്നു നിഖിൽ സുരേന്ദ്രന്. അന്ന് തിരുവഞ്ചുർ രാധാകൃഷ്ണനായിരുന്നു അടൂർ എംഎൽഎ. മണൽ വാരൽ അല്ല, നിർമ്മാണത്തിലെ അപാകത തന്നെയാണ് പാലത്തിന്റെ തകർച്ചയ്ക്ക് കാരണമെന്നാണ് ഇതോടെ വ്യക്തമാകുന്നത്. കല്ലടയാറ്റിലെ അനധികൃത മണൽ വാരൽ മൂലമാണ് പാലം തകർന്നത് എന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.
ഏനാത്ത് പാലം നിർമ്മാണത്തിന് ശേഷം അന്യസംസ്ഥാനത്തേക്ക് കരാർ ജോലി ചെയ്യാൻ പോയ നിഖിൽ സുരേന്ദ്രൻ അവിടെയുള്ള ഒരു മന്ത്രിയുടെ മകളെ വിവാഹം കഴിച്ചുവെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ, ഇയാൾ നാട്ടിലെത്തിയത് വിവാഹം കഴിച്ച് യുവതിയുടെ സഹോദരിയുമായിട്ടായിരുന്നു. വടക്ക് കിഴക്കൻ സംസ്ഥാനത്തെ മന്ത്രിയുടെ മകളായിരുന്നു ഇതെന്നാണ് നാട്ടുകാർ പറയുന്നത്. നിഖിൽ സുരേഷിനൊപ്പം കരാർ ഏറ്റെടുത്തു ചെയ്ത മുൻ എംഎൽഎ ഈപ്പൻ വർഗീസിന്റെ മകനും അക്കിടി പറ്റി. പൂഞ്ഞാറിൽ ഒരു റോഡ് നിർമ്മാണത്തിൽ നിഖിൽ സുരേഷും എംഎൽഎയുടെ മകനും പങ്കാളികളായിരുന്നു. പണി കഴിഞ്ഞു മടങ്ങുമ്പോൾ എംഎൽഎയുടെ മകന്റെ പുതുപുത്തൻ എസ്കവേറ്ററിന്റെ എൻജിൻ, നിഖിൽ സുരേഷിന്റെ പഴയ എസ്കവേറ്ററിൽ പ്രവർത്തിക്കുന്നുണ്ടായിരുന്നു. രണ്ടു വർഷം മുമ്പ് നിഖിൽ സുരേഷ് മരിച്ചതു കാരണം സർക്കാരിന് ഇനി നിയമനടപടി സ്വീകരിക്കാനും കഴിയില്ല.
കെജി ജോർജിന്റെ പഞ്ചവടിപ്പാലം. അതിന് സമാനമാണ് ഏനാത്ത് പാലത്തിന്റൈ അവസ്ഥ. അഴിമതിയുടെ സാധ്യതകൾ കാരണം നിർമ്മാണം വേണ്ട വിധം നടക്കാതെ പോയപ്പോൾ ഏനാത്ത് പാലത്തിനും പഞ്ചവടിപ്പാലമെന്ന രാഷ്ട്രീയ ഹാസ്യ സിനിമയുടെ ക്ലൈമാക്സിന് സമാനമായ അവസ്ഥയിലെത്തി. അഴിമതി മറയ്ക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് പാലത്തെ സർവ്വ നാശത്തിലേക്ക് തള്ളി വിട്ടത്. ഏനാത്ത് പാലത്തിന്റെ ബലക്ഷയം പുതിയതല്ല. അഞ്ചു വർഷം മുമ്പ് കുലുങ്ങാൻ തുടങ്ങിയതാണ് പാലം. അടിത്തറയ്ക്കും അന്നേ ഇളക്കം സംഭവിച്ചിരുന്നു. മാദ്ധ്യമങ്ങൾ അന്ന് ഗൗരവമായി ഈ വിഷയം ചൂണ്ടിക്കാട്ടിയെങ്കിലും പൊതുമരാമത്ത് അധികൃതർ അതിന് വേണ്ട പ്രാധാന്യം നൽകിയില്ല. തൂണിന് ചുറ്റുമുള്ള മണൽവാരൽ മൂലവും വെള്ളപ്പൊക്ക സമയത്ത് കല്ലടയാറ്റിലൂടെ ഒഴുകി വരുന്ന കൂറ്റൻ മരത്തടികൾ ഇടിച്ചുമാണ് പാലത്തിനു ബലക്ഷയം സംഭവിച്ചതെന്നു പറഞ്ഞാണ് ഇവർ തലയൂരിയത്. പാലത്തിന്റെ നിർമ്മാണത്തിലുണ്ടായ അപാകതകളാണ് ബലക്ഷയത്തിന് കാരണമായത്. പാലം നിർമ്മിച്ചിട്ട് അധികകാലമായിട്ടില്ല.
1998 ലാണ് ഏനാത്തെ പുതിയ പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തത്. രണ്ടു വർഷം കഴിഞ്ഞപ്പോൾ തന്നെ പാലത്തിന് ബലക്ഷയമുള്ളതായി നാട്ടുകാർ അഭിപ്രായപ്പെട്ടിരുന്നു. വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനട യാത്രക്കാർക്ക് പാലത്തിൽ കുലുക്കം അനുഭവപ്പെട്ടിരുന്നു. പാലത്തിന്റെ തൂണുകളിൽ ഒന്നിന്റെ അടിഭാഗത്തെ കോൺക്രീറ്റ് അടർന്നു വീഴുകയും വാർക്കാൻ ഉപയോഗിച്ചിരുന്ന കമ്പികൾ ദൃശ്യമാവുകയും ചെയ്തിരുന്നു. ദ്രവിച്ച നിലയിലായിരുന്നു കമ്പികൾ. ഇപ്പോൾ പാലത്തിൽ വിള്ളൽ കണ്ട ഭാഗത്ത് കൈവരികൾ അകന്ന് മാറുകയും ചെയ്തിരുന്നു. ഈ വിവരങ്ങൾ ചിത്രങ്ങൾ സഹിതം മാദ്ധ്യമങ്ങൾ പലപ്പോഴും വാർത്ത ചെയ്തിരുന്നതാണ്. ഇത് ഉദ്യോഗസ്ഥർ അവഗണിച്ചതാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണമായത്.
105 വർഷം പഴക്കമുണ്ടായിരുന്ന ഏനാത്ത് മുത്തശ്ശിപാലം പൊളിച്ചു കളയരുതെന്ന നാട്ടുകാരുടെ അന്നത്തെ ആവശ്യവും ഭരണകർത്താക്കളും ഉദ്യോഗസ്ഥരും തള്ളികളയുകയായിരുന്നു. ചരിത്രസ്മാരകമായി മുത്തശ്ശിപാലം നിലനിർത്തണമെന്ന ആവശ്യമായിരുന്നു നാട്ടുകാരുടേത്. എന്നാൽ പൊളിക്കുമ്പോൾ കിട്ടുന്ന ലാഭത്തിലാണ് ഉദ്യോഗസ്ഥരും പൊളിപ്പു നടത്തിയവരും കണ്ണുവച്ചത്. ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ച ഈ പാലം ഇരുമ്പുപാലമെന്നാണ് അറിയപ്പെട്ടിരുന്നതെങ്കിലും പ്രത്യേക ലോഹക്കൂട്ടുകൾ ഉപയോഗിച്ച് നിർമ്മിച്ചതായിരുന്നു. ഇരുമ്പും ചെമ്പും ഉരുക്കുമായിരുന്നു ഇതിൽ പ്രധാന ഘടകങ്ങളെന്നാണ് പഴമക്കാർ പറയുന്നത്. പൊളിക്കുമ്പോഴും പാലത്തിന്റെ തൂണുകൾക്ക് ബലക്ഷയം ഉണ്ടായിരുന്നില്ല.
Stories you may Like
- അദാനി ഗ്രൂപ്പിന്റെ ആറായിരം കിലോ തൂക്കമുള്ള ഇരുമ്പുപാലം മോഷണം പോയി
- 'പാലം വലിക്കുന്നു, ശൂന്യാകാശത്താണ്'
- 'ഞങ്ങൾ പാലം പണിയുകയാണ്, അവർ അത് പൊളിക്കുന്നു', ബിജെപിക്കെതിരെ ആർജെഡി
- രക്ഷാപ്രവർത്തകർക്കും കപ്പലിലെ ഇന്ത്യൻ ജീവനക്കാർക്കും നന്ദി അറിയിച്ച് ജോ ബൈഡൻ
- കൊളംബോയിലേക്ക് യാത്രതിരിച്ച് മിനിറ്റുകൾക്കുള്ളിൽ കപ്പൽ അപകടം
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍