വൈദേഹിയുടെ വീട്ടിലെ പാലുകാച്ചും ഫ്രഞ്ചുകാരി തള്ളയുടെ തകർപ്പൻ ഷോയും നമ്മുടെ മേരിയുടെ മുടി കോതിയിട്ടുള്ള ആ ചിരിയും മാത്രം സഹിക്കാം; പ്രതിഭ വറ്റിപ്പോയ സത്യൻ അന്തിക്കാടിന്റെ കെണിയിൽ എന്തിനാണ് സുവിശേഷം പറയാൻ പോയത് ദുൽഖർ ബ്രോ
ഷാജൻ സ്കറിയ
എം മാധവദാസ് യുവജനോത്സവം കാണാൻ പോയതുകൊണ്ടാണ് ഈയുള്ളവൻ ഈ പണി ഏറ്റെടുക്കേണ്ടി വന്നത്. 403 രൂപ മുടക്കി ജോമോന്റെ സുവിശേഷത്തിന്റെ ആദ്യ ഷോ കണ്ട് തലസ്ഥാനത്തെ ഏരീസ് പ്ലസിൽ നിന്നും പുറത്തിറങ്ങിയപ്പോൾ ഉറങ്ങി പോയില്ലല്ലോ എന്ന ആശ്വാസം മാത്രമായിരുന്നു ബാക്കിയായത്. സത്യൻ അന്തിക്കാടും ദുൽഖർ സൽമാനും ഒരു മാസം നീണ്ട സിനിമ വരൾച്ചയും മാത്രമായിരുന്നു ആദ്യ ഷോയ്ക്ക് തന്നെ കയറാൻ പ്രേരിപ്പിച്ചത്. സത്യനോട് ദേഷ്യവും ദുൽഖറിനോട് സഹതാപവും സമരം മൂലം കൊതിയോടെ കാത്തിരുന്ന പ്രേക്ഷകർ എന്ത് പണ്ടാരം ആണെങ്കിലും പോയി കാണും എന്നതുകൊണ്ട് ഇത് ക്ലച്ചു പിടിച്ചേക്കും എന്ന ആശ്വാസവുമാണ് ബാക്കിയാവുന്നത്.
സത്യൻ അന്തിക്കാടിന്റെ പ്രതിഭ വറ്റിയെന്നു പണ്ടേ മനസിലായതാണ്. ആ തോന്നൽ അല്പം ഒന്നു മാറിയത് ഒരു ഇന്ത്യൻ പ്രണയകഥ കണ്ടപ്പോൾ ആയിരുന്നു. അതിന് ശേഷം എന്നും എപ്പോഴും കണ്ടപ്പോഴെ മനസിലായതാണ് അദ്ദേഹത്തിൽ ഇനി പ്രതീക്ഷ വേണ്ടായെന്ന്. ആ പ്രതീക്ഷയാണ് ജോമോന്റെ സുവിശേഷത്തിലും തെറ്റിക്കാതിരിക്കുന്നത്. സത്യന്റെ പടങ്ങളുടെ ഏറ്റവും വലിയ മേന്മ എന്നത് അസാധാരണവും അസ്വാഭാവികവുമായ കാര്യങ്ങൾ സിനിമയിൽ പറയുകയില്ല എന്നതാണ്. ഈ സിനിമ ചിത്രീകരിക്കുന്നതിലും സത്യൻ അതിനുള്ള ശ്രമം നടത്തിയിട്ടുണ്ട്. എന്നാൽ ഈ കഥ തന്നെ അസ്വാഭാവികവും അതിസാധാരണവും ആയിരുന്നു എന്നറിയുമ്പോൾ പിന്നെ സംവിധാനത്തെക്കുറിച്ച് പറഞ്ഞിട്ടെന്തു കഥ.
ഈ സിനിമയുടെ ഏറ്റവും വലിയ പ്രശ്നം മലയാള സിനിമ ഉണ്ടായപ്പോൾ മുതൽ ആരംഭിച്ച അതിസാധാരണമായ കാമ്പും കഴമ്പു ഇല്ലാത്ത കഥയാണ് എന്നതാണ്. വലിയ മുതൽമുടക്കൊന്നും ഇല്ലാതിരുന്നിട്ട് കൂടി മീശയും താടിയും ഒന്നുമില്ലാത്ത പിള്ളേര് ന്യൂ ജനറേഷൻ സിനിമ എന്ന പേരിൽ എടുക്കുന്ന മിക്ക സിനിമകളും വിജയിക്കുന്നത് എന്തുകൊണ്ട് എന്നു ചിന്തിക്കാൻ ഇത്ര പരിചയസമ്പന്നനായ സത്യൻ അന്തിക്കാടിന് സാധിക്കാത്തതിനാലാണ് ഈ ലേഖകന് അത്ഭുതം. കാലവും ജീവിത രീതികളും രസങ്ങളും ശീലങ്ങളും ഒക്കെ മാറിയിരിക്കുന്നു. വല്ല ഫ്ലാഷ് ബാക്കായോ മറ്റോ ഇത്തിരി സെന്റിയും ഒക്കെ കൊടുക്കാമെങ്കിലും ഇനി സിനിമ എടുക്കേണ്ടത് ആധുനിക ജീവിതത്തിന്റെ പച്ചയായ യാഥാർത്ഥ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ്.
കഷ്ടതകളും യാതനകളും സഹിച്ച് വളർന്ന ഒരു മുതലാളി. കഴുത്തറപ്പന്മാരും, പിടിച്ചുപറിക്കാരുമായ മക്കളും ബന്ധുക്കളും, കരുണാമയിയായ ഒരു മരുമകൾ. മുതലാളിയായ പിതാവിനേക്കാൾ വലിയ മുതലാളിച്ചിയുടെ മകളെ പ്രേമിക്കുന്ന ഉഴപ്പനായ ഒരു ഇളയമകൻ. ഉഴപ്പനെ സ്നേഹിക്കുന്ന ഒരു ഇളയ സഹോദരി. എന്നും ദാസ്യപ്പണി എടുത്തു ജീവിക്കുന്ന ഒരു നല്ല സമരിയാക്കാരൻ. നേരം വെളുത്ത് തീരും മുമ്പ് എല്ലാം ധിം തരികിട ധോം ആയിത്തീർന്ന മുതലാളിക്ക് ഉയർത്തെഴുന്നേൽക്കാൻ അവസരം ഒരുക്കുന്ന ഉഴപ്പനായ മകൻ.... തീർന്നു ജോമോന്റെ സുവിശേഷത്തിന്റെ കഥ.സത്യൻ അന്തിക്കാടിന്റെ പ്രതിഭ വറ്റിയെന്നു പണ്ടേ മനസിലായതാണ്. ആ തോന്നൽ അല്പം ഒന്നു മാറിയത് ഒരു ഇന്ത്യൻ പ്രണയകഥ കണ്ടപ്പോൾ ആയിരുന്നു. അതിന് ശേഷം എന്നും എപ്പോഴും കണ്ടപ്പോഴെ മനസിലായതാണ് അദ്ദേഹത്തിൽ ഇനി പ്രതീക്ഷ വേണ്ടായെന്ന്. ആ പ്രതീക്ഷയാണ് ജോമോന്റെ സുവിശേഷത്തിലും തെറ്റിക്കാതിരിക്കുന്നത്.
സത്യമായിട്ടും ഈ ലേഖകന് ദുൽഖർ സൽമാൻ എന്ന അനുഗ്രഹീത നടനോട് വല്ലാത്ത സഹതാപം തോന്നി. സൗന്ദര്യവും അഭിനയശേഷിയും ഒക്കെയുള്ള ഈ നടൻ എന്തിനാണ് ഇങ്ങനെയുള്ള ഏടാകൂടത്തിൽ ചെന്നു ചാടുന്നത്.? സത്യൻ അന്തിക്കാടിന്റെയോ ശ്രീനിവാസന്റെയോ അല്ല ഏത് വലിയവന്റെയാണെങ്കിലും ശരി ആദ്യം കഥ കേൾക്കണം. കഥയുടെ സാധ്യത പരിശോധിക്കണം. ദുൽഖർ എന്ന സ്വാഭാവിക നടന് ചെയ്യാൻ പറ്റിയ റോളുകൾ ഒന്നും ഇതിൽ ഇല്ലായിരുന്നു. സിനിമയുടെ കഥ നിരൂപണത്തിൽ പറയുന്നത് ഉചിതമല്ലാത്തതിനാൽ വിശദാംശത്തിലേയ്ക്ക് കടക്കുന്നില്ല. പിന്നെ എന്തുകൊണ്ട് ഇത്രയും പറഞ്ഞു എന്നു ചോദിച്ചാൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടി പോലും ഒരു സിനിമയോ സീരിയലോ കാണുകയോ, ഒരു നോവൽ വായിക്കുകയോ ചെയ്താൽ ഒട്ടും മുടക്കില്ലാതെ ആദ്യം മനസിൽ വരുന്നത് ഇതൊക്കെ തന്നെയാണ് എന്നതു കൊണ്ടാണ്. ഇങ്ങനെ ഒരു കഥ വച്ച് ആര് വിചാരിച്ചാലും ഒരു സിനിമ നന്നാക്കാൻ ആവില്ല. അതേ ഇവിടെയും പറ്റിയുള്ളു. കഥയാണ് ജോമോന്റെ സുവിശേഷത്തിന്റെ ഏറ്റവും വലിയ ദൗർബല്യം. ഉള്ള കഥയാവട്ടെ യാഥാർത്ഥ്യ ബോധ്യമുള്ളതല്ലതാനും. മുതലാളിയുടെ തളർച്ചയും പിന്നീട് ഉഴപ്പനായ മകന്റെ വളർച്ചയും സത്യൻ അന്തിക്കാട് സിനിമയുടെ സ്വാഭാവിക തൊട്ടുതീണ്ടാത്തതാണ്.
സത്യമായിട്ടും ഈ ലേഖകന് ദുൽഖർ സൽമാൻ എന്ന അനുഗ്രഹീത നടനോട് വല്ലാത്ത സഹതാപം തോന്നി. സൗന്ദര്യവും അഭിനയശേഷിയും ഒക്കെയുള്ള ഈ നടൻ എന്തിനാണ് ഇങ്ങനെയുള്ള ഏടാകൂടത്തിൽ ചെന്നു ചാടുന്നത്.? സത്യൻ അന്തിക്കാടിന്റെയോ ശ്രീനിവാസന്റെയോ അല്ല ഏത് വലിയവന്റെയാണെങ്കിലും ശരി ആദ്യം കഥ കേൾക്കണം. കഥയുടെ സാധ്യത പരിശോധിക്കണം. ദുൽഖർ എന്ന സ്വാഭാവിക നടന് ചെയ്യാൻ പറ്റിയ റോളുകൾ ഒന്നും ഇതിൽ ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ ഈ സിനിമയിലെ ഒരു അഭിനയ മുഹൂർത്തവും ഓർത്ത് വെയ്ക്കാനില്ല. ദുൽഖറിന്റെ പ്രതിഭ ഉപയോഗിക്കാൻ പറ്റിയ ഒരു ഡയലോഗ് പോലും ഈ സിനിമയ്ക്കുവേണ്ടി ഒരുക്കാൻ അണിയറ ശില്പികൾ പരാജയപ്പെട്ടു. ആൻ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തിയ ദുൽഖർ ഇതിലും എത്രയോ കാലം ഓർമ്മിക്കപ്പെടും.
വഴിയെ പോയ ഒരു ഫ്രഞ്ചുകാരിയെ സത്യൻ അന്തിക്കാട് ഈ സിനിമയിലേയ്ക്ക് കൊണ്ടുവന്നിട്ടുണ്ട്. ആ തള്ളയുടെ കലിപ്പ് അഭിനയം അടിപൊളിയായി. ഇന്നസെന്റും, വിനു മോഹനും, മുത്തുമണിയും ഒക്കെ ഉണ്ടെങ്കിലും ആരും മനസിൽ തങ്ങുന്നില്ല. അക്കരക്കാഴ്ച്ചയിലെ ആരും മറക്കാത്ത ഗ്രിഗറിയും ഇവിടെ വേഷം കെട്ടുകയാണ്.സിനിമാറ്റോഗ്രാഫിയും എഡിറ്റിങും ഒക്കെ മികച്ചത് തന്നെയായിരുന്നു. ഹാസ്യ ചിത്രം എന്നു പറഞ്ഞിറങ്ങിയ ചിത്രത്തിൽ ചുണ്ട് ഒന്നനങ്ങിയത് വൈദേഹി എന്ന കഥാപാത്രത്തിന്റെ പാലുകാച്ചൽ ചടങ്ങിൽ അച്ഛനും മകനും എത്തിയപ്പോൾ മാത്രം ആയിരുന്നു. തറ വളിപ്പ് എന്ന വൃത്തികേടിലേയ്ക്ക് ഒരിടത്തും പോയില്ല എന്ന ആശ്വാസം ബാക്കിയാവുന്നുണ്ട്. അനുപമ പരമേശ്വരൻ എന്ന മലയാളികളുടെ പ്രിയങ്കരിയായ മേരിയുടെ പ്രേമത്തിലെ അതേ ഭാവത്തോടെ ഇടയ്ക്കൊക്കെ കാണാൻ കഴിഞ്ഞത് ഒരു ആശ്വാസമായി തോന്നി. കാതറിൻ എന്ന മേരിയുടെ കഥാപാത്രത്തിനും ജീവൻ ഉണ്ടായിരുന്നില്ല. കാതറിന്റെ അമ്മയും അമ്മയുടെ ഭർത്താവ് ഉദ്യോഗസ്ഥനും ടിപ്പിക്കൽ ക്യാരക്ടറുകളായി പ്രത്യക്ഷപ്പെട്ടത് ഈ സിനിമയോട് മടുപ്പു തോന്നാൻ മറ്റൊരു കാരണമായി.
വഴിയെ പോയ ഒരു ഫ്രഞ്ചുകാരിയെ സത്യൻ അന്തിക്കാട് ഈ സിനിമയിലേയ്ക്ക് കൊണ്ടുവന്നിട്ടുണ്ട്. ആ തള്ളയുടെ കലിപ്പ് അഭിനയം അടിപൊളിയായി. ഇന്നസെന്റും, വിനു മോഹനും, മുത്തുമണിയും ഒക്കെ ഉണ്ടെങ്കിലും ആരും മനസിൽ തങ്ങുന്നില്ല. അക്കരക്കാഴ്ച്ചയിലെ ആരും മറക്കാത്ത ഗ്രിഗറിയും ഇവിടെ വേഷം കെട്ടുകയാണ്. ഇവിടെയെങ്ങും നടിമാരില്ലാത്തതു കൊണ്ടാണോ തെന്നിന്ത്യൻ നടിയായ ഐശ്വര്യ രാജേഷിനെ രണ്ടാമത്തെ നായികയാക്കി കൊണ്ടുവന്നതെന്ന സംശയം സ്വാഭാവികം. സൗന്ദര്യം കൊണ്ടോ, അഭിനയം കൊണ്ടോ ഒരു മികവും പുലർത്താത്ത വൈദേഹി എന്ന കഥാപാത്രത്തെ നായികയാക്കാൻ ദുൽഖറിനെ പോലെ ഒരു നടൻ സമ്മതിച്ചു എന്നുകേൾക്കുമ്പോൾ ആണ് ആ നടനോട് സ്നേഹം തോന്നുന്നത്. എന്നാലും എന്റെ ദുൽഖർ ബ്രോ... നിങ്ങൾ എന്തിനാണ് വിഡ്ഢി വേഷം കെട്ടാൻ നിന്നു കൊടുത്തത്... ശോ... കഷ്ടമായി പോയല്ലോ....
ഇത് ലേഖകന്റെ വ്യക്തിപരമായ അഭിപ്രായമാണ്. മറുനാടൻ മലയാളിയുടേതല്ല - എഡിറ്റർ
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്