പത്തു ധ്യാനം ഒരുമിച്ചു കൂടിയ അനുഭവം; പളനി മുതൽ മൂകാംബിക വരെ നടന്നുപോയി വന്ന പോലെ; ജിബു ജേക്കബ് നിങ്ങൾ മുത്താണ്; ലാലേട്ടാ നിങ്ങൾ മഹാഭാഗ്യവാനും; പത്തു വയസ്സിനും 50 വയസ്സിനും ഇടയിൽ പ്രായമുള്ള എല്ലാ മലയാളികളും മുന്തിരി വള്ളികൾ കണ്ടിരുന്നെങ്കിൽ
ഷാജൻ സ്കറിയ
ഞാൻ ആദ്യമേ നന്ദി പറയുന്നത് വി ജെ ജെയിംസ് എന്ന മലയാള സാഹിത്യകാരനാണ്. അദ്ദേഹത്തിന്റെ പ്രണയോപനിഷത്ത് എന്ന അതിമനോഹരമായ പേരുള്ള ചെറുകഥ ജിബു ജേക്കബ് എന്നൊരു സിനിമാക്കാരൻ വായിച്ചിരുന്നില്ലെങ്കിൽ മലയാളത്തിന് ഇങ്ങനെ ഒരു ഭാഗ്യം ഉണ്ടാവുമായിരുന്നില്ല. ആ കഥയ്ക്ക് നല്ലൊരു തിരക്കഥ ഒരുക്കിയ സിന്ധുരാജിനും, സിനിമ എങ്ങനെ ആയിരിക്കണം എന്നു കൃത്യമായി അറിയാവുന്ന ജിബു ജേക്കബ് എന്ന സംവിധായകനും ആ കഥയെ ഓരോ മലയാളിയുടെ ഹൃദയത്തിൽ അടിച്ചേൽപ്പിച്ച ലാലേട്ടനും കോടി നന്ദി പറഞ്ഞാലേ തുടക്കം പൂർത്തിയാകൂ.
അത്രയ്ക്കും മനോഹരമാണ് മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന ഈ മലയാള സിനിമ. ഈ ലേഖകൻ ഇന്നേവരെ കണ്ട ഏറ്റവും നല്ല സിനിമ. ജോമോന്റെ സുവിശേഷത്തിന് ഇല്ലാതെ പോയത് കഥ ആയിരുന്നെങ്കിൽ ഈ സിനിമയ്ക്ക് അടിത്തറയായത് ആ കഥയിലെ ഒരിക്കലും അവസാനിക്കാത്ത പ്രണയത്തിന്റെ സ്പാർക്ക് ആയിരുന്നു. കഥയ്ക്കപ്പുറം പടർന്നു പന്തലിച്ച തിരക്കഥ. അതിനും അപ്പുറം സ്വതന്ത്രമായി വളർന്നുപൊന്തിയ ആവിഷ്കാരം. മോഹൻലാൽ എന്ന മഹാപ്രതിഭയുടെ താരതമ്യങ്ങൾ ഇല്ലാത്ത അഭിനയം. ചേരേണ്ടത് മാത്രം ചേർത്തുവച്ച കഥാപാത്ര നിർമ്മിതി, മനസിൽ പതഞ്ഞുകയറുന്ന ഡയലോഗുകൾ, ഒരു കുറ്റവും പറയാനില്ലാത്ത ക്യാമറയും എഡിറ്റിങ്ങും... ഇങ്ങനെ വർണിച്ചാൽ തീരില്ല ഈ പ്രണയോപനിഷത്തിന്റെ മാഹാത്മ്യം.
ദൈവങ്ങൾക്ക് സ്വയം രക്ഷപെടാൻ അറിയാവുന്നതുകൊണ്ട് മതങ്ങൾ പ്രാധാനമായും ഇന്നു നിർവ്വഹിക്കാൻ ശ്രമിക്കുന്നത് കുടുംബം രക്ഷിക്കുകയാണലലോ. എന്തായാലും ഈ ലേഖകൻ അംഗമായ മതം കൂടുതലായി ഊന്നുന്നത് കുടുംബ നവീകരണത്തിലാണ്. അങ്ങനെ ഒരു ശ്രമം മറ്റു മതങ്ങളുടെ ഭാഗത്തു ഇല്ലെങ്കിൽ അങ്ങനെ വേണം എന്നാണ് അപേക്ഷ. കുടുംബം നന്നാക്കാനായി ക്രിസ്തുമതം കണ്ടെത്തുന്ന മാർഗ്ഗം ധ്യാനങ്ങൾ ആണ്. ലോകം എമ്പാടുമുള്ള മലയാളികൾ ഇത്തരം അനേകം കുടുംബ നവീകരണ ധ്യാനങ്ങൾ ആണ് കൂടുന്നത്.
ഈ ധ്യാനങ്ങൾ തന്നെ പലതരണം ഉണ്ട്. ജോസഫ് പുത്തൻപുരയ്ക്കൽ യൂട്യൂബ് ഹിറ്റായ വൈദികന്റെ തമാശ കലർന്ന ധ്യാനം പലർക്കും പരിചയം ആണ്. മുരിങ്ങൂർ ധ്യാനകേന്ദ്രത്തിലെ നായകൻ പറമ്പിൽ അച്ചനും പഞ്ചക്കൽ അച്ചനും മുതൽ അട്ടപ്പാടിയിലെ വട്ടായി അച്ചനും ആലപ്പുഴയിലെ പ്രശാന്ത് അച്ചനും ഒക്കെ ഈ ധ്യാനത്തിന്റെ മുഖങ്ങളാണ്. ഇത്തരം ഒരു പത്ത് തകർപ്പൻ ധ്യാനം ഒരുമിച്ചുകൂടിയ ഫലം കിട്ടും ഈ സിനിമ കണ്ടാൽ. ഇനി ഇപ്പോൾ നിങ്ങൾ ഹിന്ദുവാണെന്നു കരുതുക. എങ്കിൽ ശബരിമല ശാസ്താവിനെയും കണ്ടു പളനിയിൽ മുരുകനെയും തൊഴുതു മൂകാംബിക ദേവിയുടെ നടകയറുമ്പോൾ ഉണ്ടാകുന്ന ഒരു സുഖം ഉണ്ടല്ലോ, ആ സുഖം... ആ ശാന്തത... ആ സ്വച്ഛത... അത് ലഭിക്കും ഈ സിനിമ കണ്ടാൽ.അത്രയ്ക്കും മനോഹരമാണ് മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന ഈ മലയാള സിനിമ. ഈ ലേഖകൻ ഇന്നേവരെ കണ്ട ഏറ്റവും നല്ല സിനിമ. ജോമോന്റെ സുവിശേഷത്തിന് ഇല്ലാതെ പോയത് കഥ ആയിരുന്നെങ്കിൽ ഈ സിനിമയ്ക്ക് അടിത്തറയായത് ആ കഥയിലെ ഒരിക്കലും അവസാനിക്കാത്ത പ്രണയത്തിന്റെ സ്പാർക്ക് ആയിരുന്നു. കഥയ്ക്കപ്പുറം പടർന്നു പന്തലിച്ച തിരക്കഥ. അതിനും അപ്പുറം സ്വതന്ത്രമായി വളർന്നുപൊന്തിയ ആവിഷ്കാരം.
പത്ത് വയസിനും അൻപതു വയസിനും ഇടയിൽ ഉള്ള മലയാളികൾ മുഴുവൻ ഈ സിനിമ കാണണം. പത്ത് പേർക്ക് ടിക്കറ്റ് സ്പോൺസർ ചെയ്യാൻ ഈ ലേഖകനും തയ്യാറാണ്. കാരണം ഇതിൽ നിറഞ്ഞു കവിഞ്ഞൊഴുകുന്ന ഒരു പ്രണയം ഉണ്ട്. വിശുദ്ധവും, സുന്ദരവുമായ പ്രണയം. അപ്പനും അമ്മയും ആറ്റുനോറ്റ് വളർത്തിയിട്ട് പെട്ടെന്നൊരു ദിവസം എവിടെയോ വച്ചു കണ്ടുമുട്ടിയ ഒരുത്തന്റെ കൂടെ ഇറങ്ങി പോകാൻ തോന്നുന്ന മനസ്സുള്ളവരായി മാറാൻ സാധ്യതയുള്ളതുകൊണ്ട് തീർച്ചയായും കുട്ടികളും കൗമാരക്കാരും ഇതു കാണണം. ഇങ്ങനെ ഒരു സാഹചര്യം ഉണ്ടാകുമോ എന്നോർത്ത് ഓരോ മാതാപിതാക്കളും എങ്ങനെയാണ് നീറുന്നത് എന്നറിയാൻ ഈ സിനിമ കാണണം. അങ്ങനെ സംഭവിച്ചാൽ എങ്ങനെയാണ് മക്കളെ കൈകാര്യം ചെയ്യേണ്ടത് എന്നറിയാൻ മുന്തിരി വള്ളി കാണണം.വിശുദ്ധമായ പ്രണയം പെയ്തിറങ്ങുകയാണ് ഈ സിനിമ നിറയെ. പതിവ് സിനിമകളെ ഓർമ്മിപ്പിച്ച് ക്യാമ്പസിലെ പൂർവ്വ വിദ്യാർത്ഥി സമ്മേളനം നടക്കുമ്പോൾ ആശാ ശരത്ത് എന്ന പൂർവ്വ കാമുകിയെ കാണുന്നതും സംസാരിക്കുന്നതും ഒക്കെ പ്രണയത്തിന്റെ പൂമഴ പെയ്തുകൊണ്ടാണ്. ഒരു പക്ഷേ ഉലഹന്നാനിലെ പ്രണയം വീണ്ടും ജനിക്കാൻ ആ കൂടിക്കാഴ്ച്ച കാരണമായിരിക്കണം.
സത്യത്തിൽ ഈ സിനിമയുടെ ഒരു ചെറിയവശം മാത്രമാണ് മേൽപ്പറഞ്ഞത്. മുന്തിരിവള്ളികൾ അതിനൊക്കെ അപ്പുറമാണ്. വിവാഹ ജീവിതം എന്ന യാന്ത്രികതയെ തൊട്ടുണർത്തി പുഷ്പ്പിക്കുകയാണ് ജിബു ജേക്കബ്. ഭാര്യമാരും ഭർത്താക്കന്മാരും തമ്മിലുള്ള ഇക്വേഷൻ തെറ്റുന്നതും, അത് ശരിയാവുന്നതുമാണ് കഥയുടെ തന്തു. നമുക്ക് ചുറ്റും കാണുന്ന അനേകം പച്ചയായ ജീവിതങ്ങൾ ഇവിടെ അതേപടി ചുരുൾ നിവരുന്നു. നമ്മുടെ ജീവിതങ്ങളെ പ്രതിനിധീകരിക്കുന്ന അഞ്ചോ ആറോ കുടുംബങ്ങൾ ഉണ്ടിവിടെ. ഓരോ കുടുംബത്തിലും ഉണ്ട് ഓരോ ജീവിതങ്ങൾ. പരസ്പരം കൂട്ടിമുട്ടാത്ത താല്പര്യങ്ങളുടെ ഇടയിലൂടെ ജീവിതം അങ്ങനെ ഒഴുകി പോകുന്ന പച്ചയായ യാഥാർത്ഥ്യം. അവിടെയാണ് ഉലഹന്നാൻ തന്റെ ജീവിതം മാറ്റാൻ തീരുമാനിക്കുന്നത്.
വിശുദ്ധമായ പ്രണയം പെയ്തിറങ്ങുകയാണ് ഈ സിനിമ നിറയെ. പതിവ് സിനിമകളെ ഓർമ്മിപ്പിച്ച് ക്യാമ്പസിലെ പൂർവ്വ വിദ്യാർത്ഥി സമ്മേളനം നടക്കുമ്പോൾ ആശാ ശരത്ത് എന്ന പൂർവ്വ കാമുകിയെ കാണുന്നതും സംസാരിക്കുന്നതും ഒക്കെ പ്രണയത്തിന്റെ പൂമഴ പെയ്തുകൊണ്ടാണ്. ഒരു പക്ഷേ ഉലഹന്നാനിലെ പ്രണയം വീണ്ടും ജനിക്കാൻ ആ കൂടിക്കാഴ്ച്ച കാരണമായിരിക്കണം. മകളുടെ പ്രണയം മകളോട് അച്ഛനുള്ള സ്നേഹവും അമ്മയുടെ ആധിയും വഴിതെറ്റി വന്ന ഒരു ഫോൺകോൾ സൃഷ്ടിക്കുന്ന ഉന്മാദവും ഒക്കെ പ്രണയത്തിന്റെ മുന്തിരി തോപ്പുകളിലൂടെയുള്ള വിശുദ്ധമായ യാത്രയാണ് നമ്മുടെ മുമ്പിൽ തുറന്നിടുന്നത്.
ഹാസ്യത്തിന്റെ കാര്യം പറയുകയും വേണ്ട. ജിബുവിന്റെ ആദ്യ സിനിമയായ വെള്ളമൂങ്ങ ഒരു ആക്ഷേപ ഹാസ്യ സിനിമ ആയിരുന്നെങ്കിൽ ഇത് പ്രണയവും ജീവിതവും പറഞ്ഞപ്പോഴും ഹാസ്യം നിലനിർത്തി ചെയ്ത സിനിമയാണ്. സിനിമയുടെ ഓരോ അണുവിലും ആർത്തു ചിരിക്കാൻ പറ്റിയ അനേകം ഹാസ്യ ഡയലോഗുകൾ ഉണ്ട്. അമ്മയുടെയും അച്ഛന്റെയും പ്രണയത്തിലെ രഹസ്യം മക്കൾക്ക് മനസിലാകുന്നത് അടക്കമുള്ള സീനുകൾ മനോഹരമാണ്. ഉലഹന്നാന്റെ കാമുകിയുടെ ഭർത്താവ് അന്വേഷിച്ച് വരുമ്പോഴത്തെ പിരിമുറുക്കം അവസാനിക്കുന്നത് ചിരിച്ചു മരിക്കാൻ പറ്റിയ സംഭവത്തോടെയാണ്. നാലഞ്ചു പേർക്ക് പണം കൊടുക്കാനായി അഗസ്റ്റിൻ പറയുന്ന ആ സീൻ ഉണ്ടല്ലോ... അതാണ് ഹാസ്യം.ഓരോ സാഹചര്യത്തിനും പറ്റിയ അർത്ഥപൂർണ്ണമായ ഡയലോഗുകൾ ആണ് ഇതിന്റെ മറ്റൊരു മേന്മ. മനസിൽ തുളച്ചു കയറുന്ന അനേകം പ്രണയ ഡയലോഗുകൾ ഉണ്ട്. ഒറ്റക്കാഴ്ച്ചയിൽ ഓർത്തിരിക്കാൻ പറ്റില്ലെങ്കിലും അപൂർവ്വമായ അർത്ഥങ്ങൾ ഉള്ളതും കുറിക്ക് കൊള്ളുന്നതുമാണ് ഓരോ ഡയലോഗും. അശ്ലീലം കലർന്ന സംഭാഷങ്ങളോ ദ്വയാർത്ഥങ്ങളോ ഒന്നും ഇതിലില്ല.
ജീവിതത്തിന്റെ ഏടുകൾ ഓരോന്നായി ചീന്തിയെടുത്ത് നിർമ്മിച്ച ഈ സിനിമയെ കുറിച്ച് എത്ര പറഞ്ഞാലും മതിയാവില്ല. ഭാര്യയും, ഭർത്താവും അകൽച്ചയിലാണ് എന്നു വ്യക്തമാകുമ്പോൾ വളയ്ക്കാൻ നടക്കുന്ന പരിചയക്കാരുടെ കഥ ഇവർ അടുപ്പത്തിലാകുമ്പോൾ പറയുന്ന സംഭവം ഉണ്ട്. കാമുകിയിലേയ്ക്ക് വഴുതി വീഴാൻ തുടങ്ങിയ അനുഭവം പറയുമ്പോളാണ് ആനിയെ വളയ്ക്കാൻ ശ്രമിച്ചവരുടെ കഥയും ആനി പറയുന്നത്. ഫ്ലാറ്റിൽ തന്നെയുള്ള പരിചയക്കാരായ മൂന്ന് പേരായിരുന്നു. അതിൽ ഒരുത്തൻ ഒപ്പം കള്ളുകുടിക്കുന്നവനായതുകൊണ്ട് എല്ലാവരെയും വിളിച്ച് വീട്ടിൽ ഇരുത്തി സംസാരിക്കുമ്പോൾ അവനെ മാത്രം തല്ലുന്നത് ആ സിനിമയുടെ സത്യസന്ധതയുടെ ഭാഗമാണ്. ഉലഹന്നാന്റെ ചെലവിൽ കള്ളുകുടിച്ചിട്ട് ഉലഹന്നാനിട്ട് തോണ്ടിയതിലുള്ള വിരോധം ആയിരുന്നു അത്. ഇതിന് സമാനമാണ് മകളെ ലൈൻ അടിച്ചു കറങ്ങുന്ന പയ്യനെ കൈകാര്യം ചെയ്യുന്ന സീനും.
ഓരോ സാഹചര്യത്തിനും പറ്റിയ അർത്ഥപൂർണ്ണമായ ഡയലോഗുകൾ ആണ് ഇതിന്റെ മറ്റൊരു മേന്മ. മനസിൽ തുളച്ചു കയറുന്ന അനേകം പ്രണയ ഡയലോഗുകൾ ഉണ്ട്. ഒറ്റക്കാഴ്ച്ചയിൽ ഓർത്തിരിക്കാൻ പറ്റില്ലെങ്കിലും അപൂർവ്വമായ അർത്ഥങ്ങൾ ഉള്ളതും കുറിക്ക് കൊള്ളുന്നതുമാണ് ഓരോ ഡയലോഗും. അശ്ലീലം കലർന്ന സംഭാഷങ്ങളോ ദ്വയാർത്ഥങ്ങളോ ഒന്നും ഇതിലില്ല. ഒട്ടേറെ സ്വത്വപ്രതിസന്ധികളും ഇതിലുണ്ട്. മക്കളുടെ മുമ്പിൽ വച്ചുള്ള പ്രണയം കുഞ്ഞുങ്ങളെ പ്രണയിക്കാൻ പ്രേരിപ്പിക്കുമോ എന്ന ഒരു ചോദ്യം ആനി ഉയർത്തുന്നുണ്ട്. എന്നാൽ പിന്നീട് സിനിമയുടെ വഴിത്തിരിവായി മാറുന്നത് പക്ഷേ ഇതേ പ്രണയം തന്നെയാണ്.
ഒരു സീൻ പോലും അനാവശ്യമായി തോന്നാറില്ല. ഉലഹന്നാന്റെ പഞ്ചായത്തിലെ ജീവനക്കാരിയായ ലില്ലിക്കുട്ടിയുടെ പ്രണയം പോലും രസകരമാണ്. ബസിൽ ഇരുന്നുറങ്ങുന്ന ഉലഹന്നാന്റെ തല സീറ്റുകമ്പിയിൽ ഇടിക്കാതിരിക്കാനായി കൈ വച്ചു കൊടുക്കുന്ന ഒരു സീൻ ഉണ്ട് ഏതോ ഒരു പാട്ടിൽ. ഗാനരംഗത്തിലെ വിഷ്വലിൽ പോലും നൽകുന്ന ശ്രദ്ധയ്ക്ക് ഇതിലും നല്ലൊരു ഉദാഹരണമില്ല. കുട്ടനാടിന്റെ മനോഹാരിത ഇതിൽ നന്നായി ഒപ്പിയെടുത്തിട്ടുണ്ട്. അതിമനോഹരമായ ഈണങ്ങളും വരികളും സിനിമയെ സമ്പന്നമാക്കുന്നുണ്ട്. അഭിനയത്തിന്റെ കാര്യം അങ്ങനെ തന്നെ ഒന്നിനൊന്നു മെച്ചമായി എല്ലാവരും തകർത്തഭിനയിക്കുകയാണ്.പ്രായത്തിന് ചേർന്ന കഥാപാത്രങ്ങളെ നൽകിയാൽ മോഹൻലാലിനെ വെല്ലാൻ മറ്റാരുമില്ല എന്നു വീണ്ടും തെളിയിക്കുകയാണ് ഇവിടെ. കാസനോവ പോലെയുള്ള പ്രായത്തിന് ചേരാത്ത കഥാപാത്രങ്ങളെ എടുത്തു കൂക്കൽ വാങ്ങുന്നതിലും എത്രയോ നല്ലതാണ് പക്വതയുള്ള ഉലഹന്നാൻ എന്ന കഥാപാത്രം. ദൃശ്യവും, പ്രണയവും, ഒപ്പവും ഒക്കെ വിജയിച്ചതിന്റെ പ്രധാന കാരണം ശരീര ഭാഷയ്ക്ക് യോജിക്കുന്ന കഥാപാത്രങ്ങൾ തന്നെ.
പ്രായത്തിന് ചേർന്ന കഥാപാത്രങ്ങളെ നൽകിയാൽ മോഹൻലാലിനെ വെല്ലാൻ മറ്റാരുമില്ല എന്നു വീണ്ടും തെളിയിക്കുകയാണ് ഇവിടെ. കാസനോവ പോലെയുള്ള പ്രായത്തിന് ചേരാത്ത കഥാപാത്രങ്ങളെ എടുത്തു കൂക്കൽ വാങ്ങുന്നതിലും എത്രയോ നല്ലതാണ് പക്വതയുള്ള ഉലഹന്നാൻ എന്ന കഥാപാത്രം. ദൃശ്യവും, പ്രണയവും, ഒപ്പവും ഒക്കെ വിജയിച്ചതിന്റെ പ്രധാന കാരണം ശരീര ഭാഷയ്ക്ക് യോജിക്കുന്ന കഥാപാത്രങ്ങൾ തന്നെ. പുലിമുരുകൻ സാങ്കേതിക വിദ്യയുടെ കൂടി വിജയം ആയിരുന്നെങ്കിൽ ഒപ്പവും, ദൃശ്യവും ഒക്കെ അങ്ങനെ ആയിരുന്നില്ല. ആ ശ്രേണിയിൽ അതിനേക്കാൾ ഏറെ ഉയരം പറക്കേണ്ട സിനിമയാണ് മുന്തിരി വള്ളികൾ. അത് പറക്കുമെന്ന് ഉറപ്പാണ്.
ഉലഹന്നാൻ എന്ന പഞ്ചായത്ത് സെക്രട്ടറിയും അതുമായി ബന്ധപ്പെട്ട സംഭവങ്ങളും ഒക്കെ സിനിമയുടെ അനിഷേധ്യ ഭാഗമാണെങ്കിലും മനസിൽ തങ്ങി നിൽക്കുന്നത് നമ്മിൽ ഒരാളായ ആനിയമ്മയും ഉലഹന്നാനും അവരുടെ മക്കളുമാണ്. സാധാരണക്കാരായ ഒരു സർക്കാർ ഉദ്യോഗസ്ഥനും അവരുടെ സാധാരണക്കാരായ മക്കളും ബന്ധുക്കളുമാണ് ഈ സിനിമയുടെ ജീവൻ. അതുകൊണ്ടുതന്നെ ഇവരുടെ പ്രശ്നങ്ങൾ നമ്മുടേതുമാണ്. ഇവരുടെ പരിഹാരങ്ങൾ നമുക്കുള്ള സന്മാർഗ്ഗോപദേശങ്ങൾ ആണ്. ഇവരുടെ സന്തോഷം നമ്മുടേതുമാണ്. ഇവർ കാണുന്ന കാഴ്ചകളുടെ സൗന്ദര്യം നമ്മൾ കാണാൻ ആഗ്രഹിക്കുന്നതും ഒരുപക്ഷേ കാണുന്നതുമാണ്.
മുന്തിരിവള്ളികൾ മലയാള സിനിമ ചരിത്രമായി മാറണം എന്നാണ് ഈ ലേഖകന്റെ ആഗ്രഹം. സാങ്കേതിക വിദ്യയുടെയും മുടക്കുമുതലിന്റെയും പേരിൽ വിജയിച്ച പുലിമുരുകനെ മാറ്റി നിർത്തിയാൽ ഏറ്റവും കളക്ഷൻ നേടുന്ന പടമായി മാറണം. ഒപ്പത്തിന്റെയും ദൃശ്യത്തിന്റെയും ഒക്കെ റെക്കോർഡുകൾ ഭേദിക്കണം. അങ്ങനെ വിജയിച്ചാൽ അത് മലയാള സിനിമയ്ക്ക് തന്നെ ഒരു അഭിമാനം ആയിരിക്കും. ധൈര്യമായി ഇതാണ് മലയാള സിനിമ എന്നു നമുക്ക് ആരെയും ചൂണ്ടിക്കാട്ടാൻ പറ്റണം.
അടിക്കുറിപ്പ്: കയ്യടിച്ചും ആവേശം കാട്ടിയും വിജയിപ്പിക്കാൻ മോഹൻലാൽ ഫാൻസ് തീയേറ്റർ കീഴടക്കിയിരുന്നു. ആദ്യമൊക്കെ കൈയടിച്ച് ബഹളം വച്ചവർ കഥ കണ്ടതോടെ മിണ്ടാതായി. അവർക്ക് ആവേശം നൽകുന്ന ഒന്നും ഇല്ലാത്തതുകൊണ്ടാണോ, അതോ മിണ്ടാൻ പോലും വയ്യാതെ സ്റ്റഡി ആയതാണോ എന്നറിയില്ല. ഇടയ്ക്ക് പിന്നാമ്പുറത്ത് മമ്മൂട്ടിയുടെ ഒരു ചുവർചിത്രം കണ്ടപ്പോൾ ഇവർ പക്ഷേ മത്സരിച്ച് കൂവുകയും ചെയ്തു.
Stories you may Like
- സിനിമയ്ക്ക് സാമൂഹിക മാധ്യമത്തിൽ മോശം റിവ്യൂ; ഒൻപത് പേർക്കെതിരെ കേസ്
- റാഹേൽ മകൻ കോര നിർമ്മാതാക്കളുടെ ആരോപണങ്ങൾ നിഷേധിച്ച് സ്നേക് പ്ലാന്റ്
- താളവട്ടത്തിന് 37 വർഷങ്ങൾ തികയുമ്പോൾ: സഫീർ അഹമ്മദ് എഴുതുന്നു
- മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡുകളുടെ പ്രവർത്തനം അടിയന്തരമായി ആരംഭിക്കും; വീണാ ജോർജ്
- 'കമലദള'ത്തിന്റെ മുപ്പത്തിരണ്ട് വർഷങ്ങൾ; സഫീർ അഹമ്മദ് എഴുതുന്നു
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്