19 വയസുള്ള പെൺകുട്ടിയെ നുണ പറഞ്ഞ് 15 വയസു കൂടുതലുള്ള മദ്യപാനി വിവാഹം കഴിച്ചു; സഹോദരങ്ങളോട് മിണ്ടിയാൽ പോലും അവിഹിത ബന്ധം ആരോപിച്ചിട്ടും കുഞ്ഞുങ്ങളെ ഓർത്ത് ക്ഷമിച്ചു; ഇക്കാമ ഇല്ലാതെ പുറത്തിറങ്ങാൻ ആവാത്തതിനാൽ ആറു മാസമായി ശമ്പളമില്ലാതെ ആശുപത്രിയുടെ തടവിൽ: മദ്യപാനവും സംശയരോഗവും മൂർച്ഛിച്ച് സൗദിയിൽ ആത്മഹത്യ ചെയ്ത യുവാവ് നഴ്സായ ഭാര്യയെ കുറിച്ച് പറഞ്ഞ അശ്ലീലങ്ങൾ ഷെയർ ചെയ്യുന്നവർ അറിയാൻ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഭാര്യയുടെ അവിഹിത ബന്ധം മൂലം ജീവിതം മടുത്തു എന്ന് പറഞ്ഞ് ഫേസ്ബുക്കിൽ വീഡിയോ ഇട്ടശേഷം ആത്മഹത്യ ചെയ്ത ആളുടെ വീഡിയോ ഷെയർ ചെയ്യും മുമ്പ് രണ്ട് വട്ടം ആലോചിക്കുക. ആരും ആരെയുംകുറിച്ചും എന്തും പറയുന്ന കാലത്ത് നിരപരാധിയായ ഒരു പെൺകുട്ടിയെ വേദനിപ്പിക്കാൻ നിങ്ങൾ കൂട്ടു നിൽക്കരുത്. 19ാം വയസിൽ ചതിയിലൂടെ വിവാഹം കഴിച്ചും അന്ന് മുതൽ ഇന്നുവരെ മക്കളെ ഓർത്ത് പീഡനം മാത്രം ഏറ്റുവാങ്ങുകയും ചെയ്ത ഒരു പാവപ്പെട്ട പെൺകുട്ടിയുടെ കണ്ണുനീർ കൂടുതൽ രൂക്ഷമാകാൻ നിങ്ങൾ എങ്കിലും കൂട്ടു നിൽക്കരുത്. കഴിഞ്ഞ ആറ് മാസമായി ജോലി നഷ്ടപ്പെട്ട് ആശുപത്രി മുറിയിൽ നിന്നും പുറത്തിറങ്ങാൻ പോലും സാധിക്കാത്ത ഒരു പാവപ്പെട്ട മലയാളി നഴ്സിനെയും കുഞ്ഞിന്റെയും ചിത്രങ്ങൾ വച്ചാണ് സംശയ രോഗിയായ ഒരാൾ പറഞ്ഞ വാക്കുകൾ പ്രചരിപ്പിക്കുന്നത് എന്നു മറക്കരുത്.
ഗൾഫിൽ നേഴ്സായ ഭാര്യയുടെ അവിഹിത ബന്ധത്തിൽ മനം നൊന്ത് യുവാവ് ജീവനൊടുക്കു മുൻപുള്ള ആരോപണങ്ങൾ എന്ന വിധത്തിലാണ് സോഷ്യൽ മീഡിയിൽ വീഡിയോ വ്യാപകമായി പ്രചരിക്കുന്നത്. വരുമാനത്തിലും സൗന്ദര്യത്തിലും മുന്നിട്ട് നിന്ന ശോഭ അടുത്തു തന്നെ താമസിക്കുന്ന ജോൺ എന്ന മലയാളി യുവാവുമായി സൗഹൃദത്തിലായെന്നും തുടർന്ന് ശോഭയും കാമുകൻ ജോണുമായി ഒരുമിച്ച് താമസവും യാത്രകളുമൊക്കെയായെന്നും ആരോപിച്ചു കൊണ്ടാണ് പത്തനംതിട്ട സ്വദേശിയായ ഷാജി ഫേസ്ബുക്കിൽ വീഡിയോ ഇട്ടത്. ഇതിന് ശേഷം ആത്മഹത്യ ചെയ്യുകയുമായിരുന്നു. കടുത്ത മദ്യപാനി കൂടിയായ ഷാജി ഫേസ്ബുക്കിൽ പറഞ്ഞ കാര്യങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നാണ് മറുനാടൻ നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്. സംശയരോഗമാണ് ഇയാളെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും വ്യക്തമായി.
15 വയസിന്റെ പ്രായക്കൂടുതൽ മറച്ചു വച്ച് വിവാഹം
പത്തനംതിട്ട സ്വദേശിയായ ശോഭയ്ക്ക് 19 വയസ് പ്രായമുള്ളപ്പോഴാണ് ഇവരേക്കാൾ 15 വയസ് കൂടുതലുള്ള ഷാജി ചതിയിൽപെടുത്തി വിവാഹം കഴിക്കുന്നത്. 2000ത്തിലായിരുന്നു ഇവരുടെ വിവാഹം. വീട്ടുകാരോട് 25 വയസാണ് തനിക്കെന്നാണ് അന്ന് ഷാജി പറഞ്ഞത്. ശോഭയുടെ വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചായിരുന്നു വിവാഹം. എന്നാൽ, വിവാഹ ശേഷമാണ് ശോഭ സത്യാവസ്ഥ അറിയുന്നത്. എന്നാൽ, അപ്പോഴേക്കും തന്റെ ഭർത്താവിനെ അവർ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. രണ്ട് മക്കളും കൂടി ഉണ്ടായതോടെ എല്ലാം ക്ഷമിക്കുകയായിരുന്നു ശോഭ. മദ്യപാനവും കൂടിയായപ്പോൾ ശോഭയുടെ ജീവിതം തീർത്തും നരകപൂർണമായി. മദ്യം അകത്തു ചെന്നാൽ ഭാര്യയോട് ആര് മിണ്ടിയാൽ പോലും സംശയത്തിന്റെ കണ്ണിലൂടെയായിരുന്നു ഷാജി നോക്കിക്കണ്ടത്.
ഇരുണ്ട നിറക്കാരാണെന്നതിൽ കടുത്ത അപകർഷതാ ബോധത്തിന് അടിമയായിരുന്നു ഷാജി. ഭാര്യയ്ക്ക് തന്നേക്കാൾ പ്രായം കുറവും സൗന്ദര്യം കൂടിയതും ഇതിന് കാരണമായി. എന്നാൽ, ശോഭയാകട്ടെ മക്കളെ ഓർത്ത് പീഡനങ്ങൾ എല്ലാം ക്ഷമിക്കാൻ തയ്യാറായി. ഇതോടെ ഇടയ്ക്കിടെ കുടുംബത്തിൽ പ്രശ്നങ്ങളുണ്ടായി. പലപ്പോഴും ശോഭയുടെ വീട്ടുകാർ ബന്ധം വേർപെടുത്തമെന്ന് പോലും പറഞ്ഞപ്പോൾ തന്റെ മക്കൾ അച്ഛനില്ലാതെ വളരരുതെന്ന നിർബന്ധം പിടിച്ചത് യുവതിയായിരിരുന്നു. അതുകൊണ്ടാണ് ബന്ധം മുന്നോട്ടു കൊണ്ടുപോയതും.
ബന്ധുവിന്റെ സഹായത്തിൽ സൗദിയിൽ നഴ്സിങ് ജോലി നേടി
വിവാഹശേഷം 14 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും സൗദിയിൽ ജോലിതേടി പോയത്. ഷാജിയുടെ അകന്ന ബന്ധുവിന്റെ സഹായത്തോടെയാണ് ശോഭ സൗദി അറേബ്യയിലേക്ക് ജോലി ലഭിച്ചത്. ഇതിന് മുമ്പ് ഷാജിക്ക് സൗദിയിൽ ജോലിയുണ്ടായരുന്നു സാധു എന്ന ആശുപത്രിയിലായിരുന്നു ശോഭയുടെ ജോലി. ഭാര്യയ്ക്ക് ജോലി വിസ ലഭിച്ചതോടെ ഷാജിയും സൗദിയിലേക്ക് തിരിച്ചു. ചെറിയ ജോലികൾ ചെയ്തു വരികയുമായിരുന്നു ഷാജി. എന്നാൽ, സൗദിയിൽ ശോഭ ജോലി ചെയ്തിരുന്ന ആശുപത്രിയിൽ തന്നെയായിരുന്നു താമസം. ഇതോടെ രണ്ട് പേരും രണ്ട് സ്ഥലങ്ങളിലായി. ഇതോടെ ഷാജിയിലെ സംശയരോഗി കൂടുതൽ ശക്തനാകുകയായിരുന്നു. ഇതോടെ ഭാര്യ തന്നെ ഇട്ടുപോകുമോ എന്നതായിരുന്നു ഇയാളുടെ ആശങ്ക. മറ്റ് യുവാക്കളോട് മിണ്ടിയാൽ പോലും ഭാര്യയെ കുറ്റപ്പെടുത്തുന്ന മനോഗതിയിലേക്ക് ഭർത്താവ് എത്തി. ഇതിന്റെ പേരിൽ യുവതി ഏറെ കണ്ണീരുകുടിക്കേണ്ടി വന്നു.
ജോലി ലഭിച്ച ശേഷം രണ്ടര വർഷത്തിന് ശേഷം ഇവർ ഒരു ഫ്ലാറ്റിൽ ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. ഈ സമയത്ത് കാര്യമായി ജോലിയില്ലാതിരുന്ന ഷാജി പലരിൽ നിന്നുമായി പണം കടംവാങ്ങി. ഇതിനിടെയാണ് ശോഭ ജോലി ചെയ്തിരുന്ന ആശുപത്രി പൂട്ടാൻ തീരുമാനം വന്നത്. ഇതോടെ ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ചു. എന്നാൽ, നാട്ടിലെത്തിയാൽ വരുമാനമാർഗ്ഗം ഇല്ലാതാകുമെന്ന് കണ്ട് എങ്ങനെയും സൗദിയിൽ പിടിച്ചു നിൽക്കാനാണ് ശോഭ ശ്രമിച്ചത്. ഇക്കാമ കഴിഞ്ഞതിനാൽ ആശുപത്രിയിൽ നിന്നും പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ശോഭ. മാസങ്ങളായി ശമ്പളവുമുണ്ടായിരുന്നില്ല.
ഇതിനിടെയും സ്ഥലത്തെ മലയാളികൾ ശോഭയ്ക്ക് മറ്റ് ജോലി അന്വേഷിച്ചിരുന്നു. എന്നാൽ, ശോഭക്ക് വേണ്ടി ജോലി അന്വേഷിക്കുന്നവരെ പോലും സംശയത്തോടെയാ ഭർത്താവ് വീക്ഷിച്ചത്. ചിലരോട് പരുഷമായി പെരുമാറുകയും ചെയ്തു. ഇതിനിടെ പലരിൽ നിന്നും കടം വാങ്ങിയ പണം കൊണ്ട് ഷാജി നാട്ടിൽ പോയി. ഒരുമാസത്തിന് ശേഷം മടങ്ങിയെത്തുകയും ചെയ്തു. ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിലുള്ള ഒരാളിൽ നിന്നും ഷാജി പണം കടംവാങ്ങുകയും ചെയ്തു. ഭാര്യയ്ക്ക് ജോലി ലഭിക്കുമ്പോൾ വീട്ടിക്കൊള്ളാം എന്നുപറഞ്ഞായിരുന്നു ഇങ്ങനെ കടം വാങ്ങിക്കൂട്ടിയത്. ഇങ്ങനെ കടം വാങ്ങിയ പണം കൊണ്ടു മദ്യപിക്കുകയായിരുന്നു ഇയാൾ ചെയ്തത്.
ശോഭയുടെ ഫേസ്ബുക്ക് ലോഗിൻ ചെയ്തു സുഹൃത്തുക്കളുമായി അശ്ലീലം പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു
ഇതിനിടെ ശോഭയുടെ ഫേസ്ബുക്ക് അക്കൗണ്ടിന്റെ പാസ്വേഡും ഷാജി കരസ്ഥമാക്കി. ഭാര്യ സോഷ്യൽ മീഡിയയിലൂടെ ആരോടൊക്കെ ബന്ധപ്പെടുന്നു എന്നറിയാനായിരുന്നു ശ്രമം. യുവതിക്ക് ഒപ്പം പഠിച്ച ഒരു സുഹൃത്തിനോട് ഫേസ്ബുക്കിലൂടെ ചാറ്റ് ചെയ്തു അശ്ലീലം പറഞ്ഞു. ശോഭ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്ന ബോധ്യമായ സുഹൃത്ത് കൂടുതൽ സംസാരത്തിന് നിന്നില്ല. ഈ സംഭവത്തെ കുറിച്ച് ശോഭ ഭർത്താവിനോട് ചോദിച്ചപ്പോൾ പറഞ്ഞത് നിന്റെ സുഹൃത്തുക്കളെ പരീക്ഷിക്കാൻ വേണ്ടി ചെയ്തതാണ് എന്നാണ് ഷാജി പറഞ്ഞത്. ആ നിലയിലേക്ക് വളർന്ന സംശയരോഗമാണ് ഒടുവിൽ വീഡിയോയുടെ രൂപത്തിൽ എത്തിയത്.
ഇങ്ങനെ കൈവശപ്പെടുത്തിയ ഫേസ്ബുക്കിലൂടെ വീഡിയോ ഇട്ടാണ് ഷാജി ഒടുവിൽ ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്യും മുമ്പ് മുറിയിലെ മദ്യക്കുപ്പികൾ മാറ്റണമെന്നാണ് സുഹൃത്തുക്കളോട് ഷാജി പറഞ്ഞിരുന്നു. ഈ സമയം പണമില്ലാത്തതിനാൽ കടുത്ത ദാരിദ്ര്യത്തിലാണ് ശോഭ ആശുപത്രിയിൽ കഴിഞ്ഞിരുന്നത്. സംശയരോഗത്തിന്റെ പേരിൽ അവിഹിത ബന്ധം ആരോപിച്ച് ഭർത്താവ് ആത്മഹത്യ ചെയ്തതോട എന്തു ചെയ്യണമെന്് അറിയാതെ ആത്മഹത്യയുടെ വക്കിലാണ് രണ്ട് കുട്ടികളുടെ അമ്മയായ യുവതി. ഭർത്താവിന്റെ ആത്മഹത്യാ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടതോടെ സർവതും നശിച്ച അവസ്ഥയിലാണ് ഇവർ. സോഷ്യൽ മീഡിയയിലൂടെ തന്നെ കൊടുംകുറ്റവാളിയും അവിഹിതക്കാരിയുമായി ചിത്രീകരിക്കുന്നവരോട് തൊഴുകയ്യോടെ യുവതിക്ക് പറയാനുള്ളത് സത്യാവസ്ഥ അന്വേഷിക്കണം എന്നുമാത്രമാണ്.
സൗദിയിൽ സ്ത്രീകൾക്ക് പുറത്തിറങ്ങാൻ പോലും ബുദ്ധിമുട്ടാണെന്നിരിക്കേ ദാരിദ്ര്യത്തിൽ കഴിയുന്ന യുവതി എങ്ങനെ കാമുകനൊപ്പം ചുറ്റിയടിക്കുമെന്ന് വീഡിയോ ഷെയർ ചെയ്യുന്ന ആരും ചിന്തിക്കുന്നില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മദ്യപിച്ചിട്ടുണ്ടെന്ന് വ്യക്തമായതോടെ യാതൊരു ആനുകൂല്യങ്ങളും മക്കൾക്ക് ലഭിക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. മറ്റൊരാൾക്കൊപ്പം പോകാനാണെങ്കിൽ ഡിവോഴ്സ് പണ്ടേ ആകാമായിരുന്നില്ലേ എന്നാണ് ശോഭയുടെ ബന്ധുക്കളും ചോദിക്കുന്നത്. പലതവണ മാതാപിതാക്കൾ ഇക്കാര്യം ചോദിച്ചപ്പോഴും ശോഭയായിരുന്നു മക്കളെ ഓർത്ത് എല്ലാം ക്ഷമിച്ചത്. യുവതിക്ക് പറയാനുള്ളത് എന്താണെന്ന് കേൾക്കാതെ ഏകപക്ഷീയമായ ആക്രമമാണ് ഇപ്പോൾ സൈബർ ലോകത്ത് നടക്കുന്നത്. കടുത്ത മദ്യപാനിയും സംശയരോഗിയുമായ ഒരാളുടെ വീഡിയോ കാര്യമറിയാതെ വ്യാപകമായി പ്രചരിക്കപ്പെടുമ്പോൾ ആത്മഹത്യയിലുടെ വക്കിലാണ് യുവതി ഇന്ന്. വാസ്തവം അറിയാതെ കല്ലെറിയുന്ന സോഷ്യൽ മീഡിയയുടെ ദൂഷ്യഫലത്തിന്റെ ഇരകൂടിയായി മാറുകയാണ് മലയാളി നഴ്സ്.
ഈ യുവതിയുടെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കേണ്ടതില്ല എന്നായിരുന്നു ഞങ്ങളുടെ ആദ്യ തീരുമാനം. എന്നാൽ, അവിഹിത ബന്ധത്തിലൂടെ ഒരു പുരുഷന്റെ ജീവനെടുത്ത സ്ത്രീ എന്ന നിലയിൽ മാനസിക വൈകല്യം സംഭവിച്ച അനേകം പേർ ഇവരുടെ ഫോട്ടോകൾ പ്രചരിപ്പിക്കുന്നതു കൊണ്ട് ആണ് ഞങ്ങൾ നിരപരാധി എന്ന പൂർണ ബോധ്യമുള്ള യുവതിയുടെ ചിത്രം പ്രസിദ്ധീകരിക്കുന്നത്. ആർക്കും ആർക്കെതിരെയും എന്തും പ്രചരിപ്പിക്കാവുന്ന കാലത്ത് സംശയരോഗം ജീവിത കാലം മുഴുവൻ കൊണ്ടു നടന്ന ഒരാളുടെ വീഡിയോ വൈറലാക്കുന്നവർ അറിയാൻ.. ഇത് നാളെ നമ്മൾ ആർക്ക് വേണമെങ്കിലും സംഭവിക്കാം..
Stories you may Like
- യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- യുകെയിൽ നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
- തട്ടിപ്പിൽ പങ്കാളികളായ യുകെ നഴ്സുമാരെ നാട് കടത്തുമോ?
- നഴ്സിങ് ജോലിയിൽ ഉയരാൻ ആഗ്രഹമുള്ളവർക്ക് യുകെ പോലെ മറ്റൊരു സ്ഥലമില്ല
- ബ്രിട്ടന്റെ വാതിൽ നഴ്സുമാർക്കായി തുറന്നു തന്നെ കിടക്കും
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്