ഏതു ആപത്തിലും രക്ഷിക്കുമെന്ന് കരുതിയ സിപിഐ(എം)-സിപിഐ നേതാക്കൾ പോലും പിൻവലിഞ്ഞപ്പോൾ ലക്ഷ്മി നായരെ സുകുമാരൻ നായർ കാക്കുമോ? പെരുന്നയിൽ എത്തി ലോ അക്കാദമി പ്രിൻസിപ്പൽ എൻ എസ് എസ് ജനറൽ സെക്രട്ടറിയുടെ സഹായം തേടിയതായി റിപ്പോർട്ട്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പമ്പാടിയിലെ ജിഷ്ണുവിന്റെ മരണമാണ് സ്വാശ്രയ കോളേജിനെതിരെ പ്രതിഷേധങ്ങൾ ആളിക്കത്തിച്ചത്. ക്രൈസ്തവ മാനേജ്മെന്റുകളുടെ കോളേജുകളായിരുന്നു ആദ്യം സമര വേദിയായത്. എന്നാൽ പെട്ടെന്ന് എല്ലാ കണ്ണുകളും തിരുവനന്തപുരത്തെ ലോ അക്കാദമിയിലേക്ക് തിരിഞ്ഞു. രാഷ്ട്രീയക്കാരുടെ പിന്തുണയിൽ ഭരണം നടന്ന ലോ കോളേജിനെ വിവാദം എത്തിയപ്പോൾ ഏവരും കൈയൊഴിഞ്ഞു. പ്രിൻസിപ്പൾ ലക്ഷ്മി നായരുടെ രാജിക്കായി വിദ്യാർത്ഥി സംഘടനകൾ സമരം തുടങ്ങി. ബിജെപി കൂടി എത്തിയതോടെ സമരം കൊഴുത്തു. സിപിഎമ്മും സിപിഐയും സഹായിക്കാൻ ഒപ്പമുണ്ടാകുമെന്ന കണക്കു കൂട്ടൽ തെറ്റിയതോടെ സാമുദായിക പിന്തുണയ്ക്കായി മാനേജ്മെന്റ് നീക്കം തുടങ്ങിയതായി റിപ്പോർട്ട്.
ക്യാപ്പിറ്റേഷൻ ഫീസ് വാങ്ങുന്നില്ല, ലളിതമായ ഫീസ് ഘടന എന്നിട്ടും എന്തുകൊണ്ടാണ് സ്വാശ്രയ സമരം ലോ അക്കാദമിയിലേക്ക് നീളുന്നതെന്ന് പ്രിൻസിപ്പളിന് മനസ്സിലാകുന്നില്ല. വിദ്യാർത്ഥി സംഘടനകളുടെ ആവശ്യമെല്ലാം അംഗീകരിക്കാൻ പ്രിൻസിപ്പൽ തയ്യാറുമാണ്. പക്ഷേ ലക്ഷ്മി നായർ രാജിവയ്ക്കണമെന്ന ഒറ്റ അജണ്ടയിലാണ് സമരം. ഇത് മറ്റ് മാനേജ്മെന്റുകൾക്കെതിരായ സമരത്തെ അട്ടിമറിക്കാനുള്ള ബോധപൂർവ്വമായ ശ്രമമായി മാനേജ്മെന്റ് കരുതുന്നു. സിപിഎമ്മുകാരനായ കോലിയക്കോട് കൃഷ്ണൻനായർക്കും സിപിഐക്കാരനെന്ന് പൊതുവേ വിലിയിരുത്തുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളുടേയും പ്രിയപ്പെട്ടയാളുമായി നാരായണൻ നായരും ഇന്ന് പ്രതിസന്ധിയിലാണ്. ലക്ഷ്മി നായരുടെ രാജി ചോദിച്ച് വാങ്ങാൻ അച്ഛൻ കൂടിയായ നാരായണൻ നായർക്ക് കഴിയുന്നില്ല. സിപിഎമ്മിന്റേയും സിപിഐയുടേയും പിന്തുണ ഉണ്ടാകില്ലെന്ന് മനസ്സിലാക്കി ലക്ഷ്മി നായർ മറു തന്ത്രം തുടങ്ങിയെന്നാണ് വിലയിരുത്തൽ.
ലോ അക്കാദമി നായർ കോളേജാണെന്നും അതിനെതിരായ പ്രതിഷേധങ്ങളിൽ നായന്മാർ ഒന്നിക്കണമെന്നുമുള്ള ട്രോളുകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇതിന് അനുസരിച്ചുള്ള നീക്കം ലക്ഷ്മി നായരും നടത്തിയതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. എൻഎസ് എസ് ജനറൽ സെക്രട്ടറിയുടെ പിന്തുണയോടെ അക്കാദമി സമരത്തെ പൊളിക്കാൻ നീക്കമുണ്ടെന്നാണ് സൂചനകൾ. എൻ എസ് എസ് ആസ്ഥാനത്ത് ലക്ഷ്മി നായർ എത്തി ജനറൽ സെക്രട്ടറി സുകുമാരൻ നായരെ കണ്ടെതായുള്ള വാദങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകായണ്. എന്നാൽ ഇതിനോട് പ്രതികരിക്കാൻ ലോ അക്കാദമി മാനേജ്മെന്റോ എൻ എസ് എസ് നേതൃത്വമോ തയ്യാറായിട്ടില്ല. സിപിഎമ്മനേയും സിപിഐയേയും വരുതിയിൽ കൊണ്ടുവരാനാണിതെന്നാണ് വിലയിരുത്തൽ.
കോൺഗ്രസിലെ നായർ വിഭാഗത്തെ ഒപ്പം നിർത്തുക, ബിജെപിയെ നിശബ്ദമാക്കുകയെന്ന തന്ത്രങ്ങളും സുകുമാരൻ നായരെ കണ്ടതിന് പിന്നിലുണ്ടെന്നാണ് റിപ്പോർട്ട്. സുകുമാരൻ നായരിലൂടെ രാഷ്ട്രീയ നേതാക്കളെ സ്വാധീനിച്ച് പ്രശ്നം ഒതുക്കി തീർക്കാനാണ് ശ്രമമെന്നാണ് വാദം. താൽകാലിക നടപടികളിലൂടെ പ്രശ്ന പരിഹാരം ഉണ്ടായെന്ന് വരുത്താനാണ് നീക്കം. ലോ അക്കാദമിയുടെ കൈയിലുള്ള ഭൂമിയിലേക്ക് ചർച്ചകൾ എത്താതിരിക്കാനാണ് ശ്രമം. കോളേജിന്റെ എട്ടേക്കറോളം വരുന്ന ഭൂമിയിൽ നാരായണൻ നായരും കോലിയക്കോടും വീട് വച്ച് താമസിക്കുകയാണ്. ഇവരെ ഇവിടെ നിന്നും ഇറക്കിവിടുകയെന്ന ലക്ഷ്യത്തോടെയാണ് വി എസ് അച്യൂതാനന്ദൻ ഭൂമിയെ വിവാദത്തിലാക്കി പ്രസ്താവന ഇറക്കിയത്. സിപിഐയും ബിജെപിയും ഈ വിവാദം ഏറ്റെടുക്കാൻ സാധ്യതയുണ്ട്.
ഇത് തിരിച്ചറിഞ്ഞാണ് എൻ എസ് എസിനെ കൂട്ടു പിടിക്കുന്നത്. മറ്റ് മതക്കാരുടെ കോളേജിൽ ഇതിനുമപ്പുറം പ്രശ്നങ്ങളുണ്ട്. അവിടെ നടക്കാത്ത രാഷ്ട്രീയ ഇടപെടൽ ലോ അക്കാദമിയിൽ നടക്കുന്നതിന് പിന്നിൽ താൻ ഭൂരിപക്ഷ സമുദായ അംഗമായതുകൊണ്ടാണെന്ന് വരുത്താൻ ലക്ഷ്മി നായർ ശ്രമിക്കുന്നുവെന്നാണ് ആരോപണം. എന്നാൽ ഈ വിഷയത്തിൽ പരസ്യമായി ഇടപെടാൻ എൻ എസ് എസിന് താൽപ്പര്യമില്ലെന്നാണ് സൂചന. വെറുതെ വിവാദത്തിൽ തലയിടേണ്ടെന്ന് സുകുമാരൻ നായർ തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന. ലോ അക്കാദമി പ്രിൻസിപ്പൽ സ്ഥാനം നിലനിർത്തി ലക്ഷമി നായർക്ക് കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം അഞ്ചു വർഷത്തെ ഭാഗിക വിലക്കേർപ്പെടുത്തിയ സാഹചര്യത്തിൽ കൂടിയാണ് ഇത്.
അതിനിടെ ഞാൻ രാജിവയ്ക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ടെന്ന് ലക്ഷ്മി നായർ വ്യക്തമാക്കിയിട്ടുണ്ട്. അത്തരത്തിലുള്ള ഒരു പ്രചാരണവും ശരിയല്ലെന്നും ലോ കോളേജ് നാളയോ മറ്റന്നാളോ തുറക്കുമെന്നും ലക്ഷ്മി നായർ വ്യക്തമാക്കി. പ്രതിഷേധം കണക്കിലെടുത്ത് അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും പൊലീസ് സുരക്ഷ ഉറപ്പാക്കാൻ ഹൈക്കോടതിയെ സമീപിക്കുമെന്നും ലക്ഷ്മി നായർ പറഞ്ഞു. തനിക്ക് കോളജ് ഭരണസമിതിയുടെ പിന്തുണയുണ്ട്. തനിക്കെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങളെല്ലാം ഊതിപ്പെരുപ്പിച്ചതാണ്. ലോ അക്കാദമി ലോ കോളജ് ഒരു സ്വകാര്യ സ്ഥാപനമാണെന്നും ആരെങ്കിലും എന്തൊക്കെയോ പറഞ്ഞുവെന്ന് കരുതി പ്രിൻസിപ്പലിന് ഇറങ്ങിപ്പോകാനാകില്ലെന്നും ലക്ഷ്മി നായർ വിശദീകരിച്ചു.
സിൻഡിക്കറ്റ് ഉപസമിതി ചില വിദ്യാർത്ഥികളിൽ നിന്നു മാത്രമാണ് തെളിവെടുത്തതെന്നും അദ്ധ്യാപകരോടും തന്നോടും ഒന്നു രണ്ടു ചോദ്യങ്ങൾ പേരിന് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും തികച്ചും ഏകപക്ഷീയമായ റിപ്പോർട്ടാണ് സിൻഡിക്കറ്റ് യോഗത്തിൽ അവതരിപ്പിച്ചതെന്നും ലക്ഷ്മി നായർ കുറ്റപ്പെടുത്തി. ഒരു ലോറിയിൽ കൊണ്ടുപോകേണ്ടത്ര രേഖകളാണ് രണ്ടു ദിവസംകൊണ്ട് നൽകണമെന്ന് അവർ ആവശ്യപ്പെട്ടതെന്നും അതെല്ലാം നൽകാൻ കഴിഞ്ഞിട്ടില്ലെന്നും സിൻഡിക്കറ്റ് യോഗ തീരുമാനത്തിനു മേൽ സർക്കാർ നടപടി ഉണ്ടായാൽ കോടതിയിൽ ചോദ്യം ചെയ്യുമെന്നും ലക്ഷ്മി നായർ വ്യക്തമാക്കി. എൻ എസ് എസ് സഹായം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ലക്ഷ്മി നായർ ഇപ്പോഴുമെന്നാണ് സൂചന. സർക്കാരിൽ എൻ എസ് എസ് നേതൃത്വം സമ്മർദ്ദം ചെലുത്തുമെന്നാണ് പ്രതീക്ഷ.
സുകുമാരൻ നായർ രംഗത്ത് എത്തിയാൽ കോൺഗ്രസിലെ ചെന്നിത്തല-ഉമ്മൻ ചാണ്ടി പക്ഷങ്ങൾ നിശബ്ദമാകുമെന്നും കരുതുന്നു. ബിജെപിയിലെ നായർ വിഭാഗത്തേയും ഒപ്പം നിർത്താനും സുകുമാരൻ നായരുടെ ഇടപെടലിലൂടെ സാധിക്കുമെന്നാണ് ലോ അക്കാദമി മാനേജ്മെന്റിന്റെ വിലയിരുത്തൽ.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍