50 സെന്റ് ഭൂമി കാണിച്ച് പത്തേക്കർ എന്നു പറഞ്ഞു; സൗകര്യങ്ങൾ ഒന്നും ഇല്ലാതിരുന്നിട്ടും എല്ലാം ഉണ്ടെന്നു റിപ്പോർട്ട് നൽകി; കുട്ടികളെ പീഡിപ്പിച്ചു കുപ്രസിദ്ധനായ ടോംസ് കോളജിന് അനുമതി നൽകിയത് ബന്ധുവായ വൈദികന്റെ വ്യാജ റിപ്പോർട്ട് അടിസ്ഥാനപ്പെടുത്തി: ലക്ഷ്മി നായരെ കിട്ടിയപ്പോൾ എല്ലാവരും ടോംസിനെ മറക്കുന്നത് എന്തുകൊണ്ട്?
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: വൈദികർ നുണ പറയാറില്ലെന്നാണ് വിശ്വാസികളുടെ കണക്കുകൂട്ടൽ. എന്നാൽ വേണ്ടപ്പെട്ടവർക്കുവേണ്ടി എന്തു നുണയും അവർ പറയുമെന്നാണ് അനുഭവങ്ങൾ തെളിയിക്കുന്നത്.
കുട്ടികളെ പീഡിപ്പിച്ച് കുപ്രസിദ്ധി നേടിയ കോട്ടയം മറ്റക്കര ടോംസ് എഞ്ചിനീയറിങ് കോളജിന്റെ അഫിലിയേഷൻ കാര്യത്തിൽ അന്നത്തെ സിന്റിക്കേറ്റ് മെമ്പറായിരുന്ന വൈദികന്റെ റിപ്പോർട്ട് കണ്ടാൽ വൈദികർ നുണ പറയില്ലെന്നു വിശ്വസിക്കുന്നവരൊക്കെ നിലപാട് മാറ്റും. റവ. ഡോ. ബേബി സെബാസ്റ്റ്യൻ എന്ന തോണിക്കുഴിയച്ചന്റെ വ്യാജ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിവാദമായ ടോം കോളജ് അനുമതി ലഭിച്ചത് എന്ന വിവരമാണ് ഇന്നു മറുനാടൻ പുറത്തുവിടുന്നത്.
ലക്ഷ്മി നായരുടെ കോളജിനെ കുറിച്ചുള്ള വാർത്തകളിൽ അല്പം എരിവും പുളിയും കൂടി ഉള്ളതിനാൽ എല്ലാവരും ലോ അക്കാദമിക്ക് ചുറ്റും വട്ടം കറങ്ങുന്നതിനാൽ (അതിൽ തെറ്റുണ്ടെന്നു തോന്നുന്നില്ല) ടോംസ് കോളജും നെഹ്രു കോളജും അടക്കമുള്ള സ്വാശ്രയ ഭീകരന്മാർ രക്ഷപെട്ടേക്കും എന്നതുകൊണ്ടാണ് ഈ റിപ്പോർട്ട് ഞങ്ങൾ പുറത്തുവിടുന്നത്.
കുട്ടികളുടെ പരാതിയെ തുടർന്ന് ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ പ്രതിനിധികൾ നടത്തിയ പരിശോധനയിൽ എഞ്ചിനീയറിങ് കോളജിന് വേണ്ട യാതൊരു സൗകര്യങ്ങളും ഇല്ല എന്നു വ്യക്തമായതോടെയാണ് കോളജിന് അനുമതി ലഭിച്ചതിന്റെ പിന്നിലെ കള്ളക്കഥകൾ മറുനാടൻ അന്വേഷിച്ചതും, ഒരു വൈദികൻ അടക്കമുള്ള സംഘം നടത്തിയ തിരിമറി വെളിപ്പെടുകയും ചെയ്തിട്ടുള്ളത്.
കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ കീഴിൽ ആകുന്നതിന് മുമ്പ് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയായിരുന്നു ടോംസ് എഞ്ചിനീയറിങ് കോളജിനെ അഫിലിയേഷൻ നൽകിയത്. എഞ്ചിനീയറിങ് കോളജിന് അനുമതി നൽകാൻ ഒട്ടേറെ നിബന്ധനകൾ ആവശ്യമുണ്ട്. പത്തേക്കർ ഭൂമി, വേണ്ടത്ര യോഗ്യതയുള്ള അദ്ധ്യാപകർ, നിർദിഷ്ട വലുപ്പത്തിലുള്ള കഌസ് മുറികൾ, കമ്പ്യൂട്ടർ ലാബുകൾ, ലൈബ്രറി, സ്റ്റാഫിനും അദ്ധ്യാപകർക്കും പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ തുടങ്ങിയവർക്കും പ്രത്യേകം മുറികൾ, ഹോസ്റ്റൽ സൗകര്യം തുടങ്ങി നിരവധി നിബന്ധനകളാണ് കെടിയു സ്ഥാപിതമായപ്പോൾ അഫിലിയേഷൻ ലഭിക്കുന്നതിന് നിഷ്കർച്ചിരുന്നത്.
എന്നാൽ പത്തേക്കർ വേണ്ടിടത്ത് വെറും അമ്പതുസെന്റിലാണ് കോളേജ് പ്രവർത്തിക്കുന്നത് എന്നതുൾപ്പെടെ ഒരു അടിസ്ഥാന സൗകര്യവും സജ്ജമാക്കാതെയാണ് മറ്റക്കര ടോംസ് കോളേജിന്റെ പ്രവർത്തനമെന്നാണ് ആരോപണമുയർന്നതിന് പിന്നാലെ അവിടെ തെളിവെടുപ്പിനെത്തിയ യൂണിവേഴ്സിറ്റി സമിതി കണ്ടെത്തിയത്. അദ്ധ്യാപകരിൽ പലർക്കും നിർദിഷ്ട യോഗ്യതകളില്ലെന്ന ആരോപണവും ഇതോടൊപ്പം ഉയർന്നിരുന്നു.
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സിന്റിക്കേറ്റ് അംഗവും അന്നു അരുവിത്തുറ സെന്റ് ജോർജ്ജ് കോളജ് പ്രിൻസിപ്പലുമായിരുന്ന ഫാ. ബേബി സെബാസ്റ്റ്യൻ തോണിക്കുഴിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് കോളജിന്റെ ഗുണനിലവാര പരിശോധനയ്ക്ക് പോയത്. ഫാ. ബേബിയുടെ ബന്ധുവോ, അടുപ്പക്കാരനോ ആയ ടോംസിന് വേണ്ടി കോളജ് നടത്തിപ്പിന് ആവശ്യമായ സൗകര്യങ്ങൾ ഒന്നും ഇല്ലാതിരുന്നിട്ടും കോളജ് അനുവദിക്കാൻ ശുപാർശ നൽകുകയായിരുന്നു. അന്ന് ഈ വൈദികന്റെ നേതൃത്വത്തിൽ നൽകിയ റിപ്പോർട്ടിന്റെ കോപ്പിയാണ് മറുനാടൻ പുറത്തുവിടുന്നത്. പൂരിപ്പിച്ചു നൽകിയ റിപ്പോർട്ടിലെ മിക്ക കാര്യങ്ങളും വ്യാജം ആയിരുന്നു. ഏറ്റവും ഒടുവിൽ മുഖം രക്ഷിക്കാനായി ചില അടിസ്ഥാന സൗര്യങ്ങളുടെ കുറവുണ്ടെങ്കിലും അവയെല്ലാം അവർ പരിഹരിക്കാം എന്നേറ്റിട്ടുണ്ടെന്നും അതുകൊണ്ട് അഫിലിയേഷൻ നൽകണമെന്നും ആയിരുന്നു ശുപാർശ.
എംജി യൂണിവേഴ്സിറ്റിയിൽ അഫിലിയേഷൻ നൽകുന്നതിനായി പരിശോധന നടത്തിയ സംഘം നൽകിയ റിപ്പോർട്ട് 2014ലാണ് സമർപ്പിക്കുന്നത്. ബിടെക് സിവിൽ, കെമിക്കൽ, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, മെക്കാനിക്കൽ തുടങ്ങി അഞ്ച് കോഴ്സുകൾക്കാണ് അനുമതി നൽകാൻ ശുപാർശ ചെയ്യുന്നത്. പത്തേക്കർ സ്ഥലമുണ്ടെന്നാണ് ഇതിൽ പറയുന്നത്.
കോളേജ് സ്ഥ്ിതി ചെയ്യുന്ന സ്ഥലത്തുതന്നെ ഇത്രയും സ്ഥലം വേണമെന്നിരിക്കെ രണ്ട് ടൈറ്റിൽ ഡീഡിൽ കിടക്കുന്ന സ്ഥലം കോളേജിന്റെ പേരിലുണ്ടെന്ന് കാട്ടിയായിരുന്നു ഈ തട്ടിപ്പ്. ഇവിടം മുതൽ തന്നെ നിബന്ധനകൾ ലംഘിക്കപ്പെടുന്നുവെന്ന് കാണാം. നിർദിഷ്ട സൗകര്യങ്ങളോടെയും വലുപ്പത്തിലും കഌസ് മുറികളുണ്ടെന്നും ലാബ് സൗകര്യങ്ങളും ഉപകരണങ്ങളുമെല്ലാം മാനദണ്ഡങ്ങൾ പാലിച്ചാണെന്നും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ലൈബ്രറിക്ക് 400 ചതുരശ്ര മീറ്റർ വലുപ്പമുണ്ടെന്നും ഇതിൽ പറയുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റൽ സൗകര്യമുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കളിസ്ഥലത്തിന്റെ കാര്യത്തിൽ ഒന്നും രേഖപ്പെടുത്തിയിട്ടില്ല.
അഡ്മിഷൻ സംബന്ധിച്ച പരാതികളില്ല, അഡ്മിഷൻ രജിസ്റ്ററുകൾ കൃത്യമായി സൂക്ഷിച്ചിട്ടുണ്ട് എന്നിങ്ങനെയെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്. കോളേജിനെതിരെയോ പ്രിൻസിപ്പലിനെതിരെയോ എന്തെങ്കിലും അച്ചടക്ക നടപടി മുമ്പ് ഉണ്ടായിട്ടുണ്ടോ എന്നും എന്തെങ്കിലും കേസുണ്ടോ എന്നുമുള്ള അന്വേഷണങ്ങളിലും ഇല്ലെന്നാണ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയത്. മുമ്പുമുതൽ തന്നെ ഇവിടെ വിശ്വേശ്വരയ്യ എന്ന പേരിലാണ് ഉടമ ടോം ടി ജോസഫ് കോളേജ് നടത്തിയിരുന്നത്. ഇക്കാലം മുതൽ തന്നെ നിരവധി കേസുകൾ സ്ഥാപനത്തിനെതിരെ ഉണ്ടായിരുന്നിട്ടും അതെല്ലാം മറച്ചുവച്ചാണ് അഫിലിയേഷന് അന്വേഷണ സമിതി അംഗീകാരം നൽകിയതെന്നും ഇതോടെ വ്യക്തമാകുന്നു.
ഇതിനെല്ലാം പുറമെ ചില കാര്യങ്ങളിൽ കൂടുതൽ സൗകര്യം ഏർപ്പെടുത്താനുണ്ടെന്നും അക്കാര്യം താമസിയാതെ ഏർപ്പെടുത്താമെന്ന് സ്ഥാപനമുടമ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ടെന്നും 2014 മെയ് 27ന് കോളേജിൽ സന്ദർശനം നടത്തിയതായി കാണിച്ച് ജൂൺ ഒമ്പതിന് ഫാ. ബേബി സെബാസ്റ്റ്യൻ ഉൾപ്പെടെ ഒപ്പുവച്ച സംഘത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അഞ്ച് കോഴ്സുകൾക്ക് അനുമതി നൽകാൻ സംഘം ശുപാർശ ചെയ്യുന്നത്. ഇതോടൊപ്പം ആവശ്യത്തിന് വലുപ്പമുള്ള കഌസ് മുറികളും മറ്റു സൗകര്യങ്ങളുമുണ്ടെന്ന് കാട്ടിയ രേഖയും ഇതോടൊപ്പം നൽകിയിട്ടുണ്ട്. പ്രിൻസിപ്പൽ ഒപ്പുവച്ച് നൽകേണ്ട രേഖയിൽ തിയതിയോ സീലോ പ്രിൻസിപ്പലിന്റെ ഒപ്പോ പോലും ഇല്ലാതെയാണ് നൽകിയതെന്നതും ഇത് കൃത്രിമമായി ഉണ്ടാക്കിയതാണെന്നതിന് വ്യക്തമായ സൂചനയായി മാറുന്നു.
2014-15 അക്കാഡമിക് ഇയറിൽ അഡ്മിഷൻ എടുത്ത് കഌസ് തുടങ്ങാൻ യൂണിവേഴ്സിറ്റി അനുമതി നൽകിയാൽ എല്ലാ സൗകര്യങ്ങളും മാനദണ്ഡങ്ങൾ പ്രകാരം ഏർപ്പെടുത്താമെന്ന മാനേജിങ് ട്രസ്റ്റി ടോം ടി ജോസഫിന്റെ സത്യവാങ്മൂലവും ഇതോടൊപ്പം നൽകിയിരുന്നു. മാനദണ്ഡങ്ങൾ പാലിച്ചാലേ അഫിലിയേഷൻ നൽകാവൂ എന്ന നിബന്ധന ലംഘിക്കപ്പെട്ടതായും സൗകര്യങ്ങൾ പൂർണമായും ഏർപ്പെടുത്താതെയും അഫിലിയേഷൻ ലഭിക്കാനുള്ള മാനദണ്ഡങ്ങൾ മറികടന്നുമാണ് കോഴ്സുകൾക്ക് അനുവാദം നേടിയതെന്ന് ഇതിൽ നിന്നുതന്നെ വ്യക്തമാകുന്നു.
ടോംസ് കോളേജിന് അഫിലിയേഷൻ നൽകിയത് തന്റെ അറിവോടെയല്ലെന്ന സാങ്കേതിക സർവകലാശാല രജിസ്ട്രാറുടെ റിപ്പോർട്ടും തെറ്റാണെന്ന വിവരങ്ങളും ഇപ്പോൾ പുറത്തുവരുന്നുണ്ട്. സർക്കാറിനെ തെറ്റിദ്ധരിപ്പിക്കുന്നതാണ് രജിസ്ട്രാർ സമർപ്പിച്ച റിപ്പോർട്ടെന്ന് സർവകലാശാല രേഖകൾ തന്നെ വ്യക്തമാക്കുന്നു. കോളജിന് അഫിലിയേഷൻ നൽകുന്നത് സംബന്ധിച്ച് 2016 മെയ് 13ന് ചേർന്ന സർവകലാശാല എക്സിക്യൂട്ടിവ് കൗൺസിലാണ് തീരുമാനമെടുത്തത്. എക്സിക്യൂട്ടിവ് കൗൺസിലിന്റെ അജണ്ടയിൽ മൂന്നാമത്തെ ഇനമായാണ് കോളജ് അഫിലിയേഷൻ പരിഗണനക്കുവന്നത്.
അജണ്ടയിൽ സർവകലാശാല വൈസ് ചാൻസലർക്കൊപ്പം എക്സിക്യൂട്ടിവ് കൗൺസിലിന്റെ മെംബർ സെക്രട്ടറിയായ രജിസ്ട്രാർ ഡോ. ജി.പി. പത്മകുമാർ ഒപ്പിട്ടിട്ടുണ്ട്. കോളജിന് അഫിലിയേഷൻ നൽകാൻ തീരുമാനിച്ച യോഗ മിനിട്സിലും രജിസ്ട്രാർ ഒപ്പിട്ടതായാണ് രേഖകൾ വ്യക്തമാക്കുന്നത്. വിദ്യാർത്ഥി പീഡന പരാതികളുടെ പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശപ്രകാരം രജിസ്ട്രാർ കോളജിൽ എത്തി തെളിവെടുപ്പ് നടത്തിയിരുന്നു. ഇതുപ്രകാരം വിദ്യാഭ്യാസ മന്ത്രിക്ക് രജിസ്ട്രാർ സമർപ്പിച്ച റിപ്പോർട്ടിലാണ് കോളജിന് അഫിലിയേഷൻ നൽകിയത് തന്റെ അറിവോടെയല്ലെന്ന് രജിസ്ട്രാർ പറഞ്ഞത്. ഉത്തരവുകൾ ഇഗവേണൻസ് രീതിയിൽ പുറത്തിറക്കുന്ന സർവകലാശാലയിൽ സാങ്കേതികവിഭാഗമാണ് എക്സിക്യൂട്ടിവ് കൗൺസിൽ തീരുമാനം സോഫ്റ്റ്വെയറിൽ ചേർത്തത്.
ഇതോടെ എക്സിക്യൂട്ടിവ് കൗൺസിൽ തീരുമാനം ഇഗവേണൻസ് രീതിയിൽ തന്നെ ഉത്തരവായി മാറുകയായിരുന്നു. ഈ ഉത്തരവുകളിൽ ഒന്നിലും രജിസ്ട്രാർ ഒപ്പിടാറില്ല. തിരുവനന്തപുരം സി.ഇ.ടി ഉൾപ്പെടെയുള്ള മുഴുവൻ കോളജുകൾക്കുമുള്ള അഫിലിയേഷൻ ഉത്തരവും രജിസ്ട്രാറുടെ കൈയൊപ്പില്ലാതെ ഇഗവേണൻസ് രീതിയിലാണ് പുറത്തിറങ്ങിയത്. അഫിലിയേഷൻ നൽകിയതിൽ തന്റെഭാഗം ന്യായീകരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഉത്തരവ് അറിഞ്ഞില്ലെന്ന രജിസ്ട്രാറുടെ റിപ്പോർട്ടിലെ പരാമർശമെന്നാണ് വിമർശനം ഉയരുന്നത്.
രജിസ്ട്രാറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോളജിലെ ക്രമക്കേടുകളിൽ സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. നിരവധി കൃത്രിമങ്ങൾ നടത്തിയാണ് കോളേജിന് അനുമതി നേടിയെടുത്തതെന്ന് വരുന്നതോടെ കോളേജിന്റെ അഫിലിയേഷൻ റദ്ദാകുമെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തുകയാണ്. അതേസമയം ഈ തിരിമറികൾക്ക് കൂട്ടുനിന്നവർക്കെതിരെ വിജിലൻസ് നടപടി ഉണ്ടാകുമെന്ന വിവരങ്ങളാണ് ലഭിക്കുന്നത്.
Stories you may Like
- സഖാവിന്റെ സർട്ടിഫിക്കറ്റിൽ ആകെ വാദിച്ചു വിയർത്തു ആർഷോയും സംഘവും
- സാങ്കേതിക സർവകലാശാല ഓംബുഡ്സ്മാൻ നിയമനം യുജിസി ചട്ടപ്രകാരം
- സർക്കാർ പുനർനിയമനം നൽകണമെന്ന് ആവശ്യപ്പെട്ട ഡോ. സാബു തോമസിന്റെ കഥ
- കണ്ണൂർ സർവകലാശാലയെ പാർട്ടി സഹകരണ സ്ഥാപനമാക്കി മാറ്റി
- ഡീനിനേയും പുറത്താക്കിയേക്കും; ഗവർണ്ണറുടേത് സർക്കാരിനെ വെട്ടിലാക്കും നടപടി
- TODAY
- LAST WEEK
- LAST MONTH
- ആളുകളെ ഭയപ്പെടുത്തുന്നത് ഇഷ്ടപ്പെടുന്ന വ്യക്തി; എക്സിക്യൂട്ടീവ്, ജുഡീഷ്യറി, മീഡിയ തുടങ്ങി സമസ്ത മേഖലകളെയും നിയന്ത്രിക്കുന്നയാൾ; ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തിന് അനുസരിച്ച് രാജ്യത്തെ പുനർനിർമ്മിക്കുന്നു; അമിത് ഷായുടെ രാഷ്ട്രീയ ജീവിതം സമഗ്ര ചർച്ചയാക്കി 'ദ ഗാർഡിയൻ'
- ദിവസവും നറുക്കെടുപ്പ് നടത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുന്നതുകൊണ്ടും സംസ്ഥാന സർക്കാരിന്റെ ലോട്ടറി വിൽപ്പന കുറയുന്നു; ബോചെ ടീക്കൊപ്പം ലക്കി ഡ്രോ നടത്തുന്നതിൽ എഫ് ഐ ആർ; ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തത് ലോട്ടറി വകുപ്പിന്റെ പരാതിയിൽ
- ആദ്യ വിവാഹം രജിസ്റ്റർ ആക്കിയതിന്റെ നിയമ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞത് ഗുരുവായൂർ നടയിൽ രണ്ടാം വിവാഹം; പന്തീരാങ്കാവിലെ രാഹുലും കുടുംബവും നടത്തിയ ആദ്യ തട്ടിപ്പിൽ ഇനിയും എഫ് ഐ ആർ ഇട്ടില്ലെന്ന് റിപ്പോർട്ട്; രണ്ടു കേസുകളുണ്ടെങ്കിൽ ജർമനിയിൽ നിന്നും രാഹുലിനെ എത്തിക്കൽ എളുപ്പമാകും; ഈരാറ്റുപേട്ടയിലെ പരാതിയും ഗൗരവതരം
- രാഹുൽ പക്കാ ഫ്രോഡെങ്കിലും പന്തീരാങ്കാവ് സ്റ്റേഷനിലെ സിഐ സരിൻ കുറ്റക്കാരനോ? സിഐക്ക് മുമ്പാകെ സ്ത്രീധന പീഡനപരാതി യുവതിയും കുടുംബവും ഉന്നയിച്ചിരുന്നോ? കേസിൽ ഉന്നത ഉദ്യോഗസ്ഥർ സരിനെ ബലിയാടാക്കിയോ? സ്റ്റേഷനിലെ നിർണായക ദൃശ്യം പുറത്തുവരുമ്പോൾ
- കൊച്ചിയിൽ വിമാനം ഇറങ്ങുമെന്ന് ഏവരും കരുതി; എന്നാൽ മുഖ്യമന്ത്രിയും കുടുംബവും പുലർച്ചെ എത്തിയത് തിരുവനന്തപുരത്ത്; ചോദ്യങ്ങളോട് പ്രതികരിക്കാതെ വിമാനത്താവളത്തിൽ നിന്നും മടക്കം; മന്ത്രി റിയാസും കുടുംബവും നാളയേ മടങ്ങിയെത്തൂ; വിദേശ സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി തിരിച്ചെത്തി
- കിരീടവും, റാംജിറാവും അവർക്ക് വർഗീയ സിനിമകൾ! കിട്ടാവുന്നിടത്ത് ഇരവാദവും സ്വത്വവാദവും കുത്തിക്കയറ്റും; വാരിയൻകുന്നനാവാതെ പൃഥിരാജ് രക്ഷപ്പെട്ടത് കഷ്ടിക്ക്; മോഹൻലാൽ ചാണകമല്ല, മമ്മൂട്ടി ജിഹാദിയുമല്ല; മലയാള സിനിമയിലെ യഥാർത്ഥ ചൊറിയൻ പുഴുക്കളെ അറിയാം
- പോസ്റ്ററൊട്ടിപ്പുകാരനിൽ നിന്ന് ബിജെപി ദേശീയ പ്രസിഡന്റിലേക്ക്; സഹകരണ പ്രസ്ഥാനങ്ങളിലൂടെ ഗുജറാത്ത് പിടിക്കുന്നു; രാമലക്ഷ്മണന്മാരെപ്പോലെ മോദിയുമായി കോമ്പോ; സൃഷ്ടിയെക്കാൾ പ്രിയം സംഹാരം; പാർട്ടിയുടെ ചാണക്യൻ, എതിരാളികളുടെ കാലൻ; അമിത് ഷായുടെ രാഷ്ട്രീയ ജീവിതം
- രാഹുലിന് രാജ്യം വിടാനുള്ള ബുദ്ധി ഉപദേശിച്ചത് സിവിൽ പൊലീസ് ഓഫീസർ; രാഹുലിനും സുഹൃത്തിനും വേണ്ടത്ര സഹായവും നൽകി; പ്രതിയുടെ സുഹൃത്ത് രാജേഷുമായി സാമ്പത്തിക ഇടപാടും; പന്തീരാങ്കാവിൽ പൊലീസുകാരനെതിരേയും അന്വേഷണമെന്ന് റിപ്പോർട്ട്; തെളിവ് കിട്ടിയാൽ പൊലീസുകാരന് പണി പോകും
- പറവൂർ സ്ത്രീപീഡന കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി വ്യവസായിയോട് രണ്ടുകോടി ആവശ്യപ്പെട്ടു; പൊതു പ്രവർത്തകനായ ബോസ്കോ കളമശ്ശേരി അറസ്റ്റിൽ; ഫോൺ സംഭാഷണം അടക്കം തെളിവുണ്ടെന്ന് പൊലീസ് മറുനാടനോട്
- മോഹൻലാലിനെ എല്ലാവർക്കും ഇഷ്ടമാണ്, എനിക്കിഷ്ടമല്ല; നന്ദി ഇല്ലാത്ത മനുഷ്യൻ; എന്റെ ഭർത്താവ് ജെ വില്ല്യംസ് മരിച്ചപ്പോൾ ലാൽ വന്നില്ല; ഒരിക്കലും മര്യാദ കാണിച്ചിട്ടില്ല: നടി ശാന്തി വില്ല്യംസിന്റെ വീഡിയോ വൈറൽ
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- എക്സ്ട്രീം ഇസ്ലാമിസ്റ്റിനെവെച്ച് തട്ടിക്കൂട്ടിയ 'പുഴു'വിനെ എതിർത്തത് ഭിന്നത കൂട്ടി; പ്രൊഡ്യൂസർ പെണ്ണുകേസിൽ പെട്ടതോടെ രാജേഷ് കൃഷ്ണ പ്രൊജക്റ്റിലെത്തി; ഗാർഹിക പീഡനകേസ് കൊടുത്ത് ഭാര്യ; എല്ലാമറിയാവുന്ന മമ്മൂട്ടിയും കൈവിട്ടു; ഷർഷാദിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്
- പോളിങ് ശതമാനം കുറഞ്ഞതുകൊണ്ട് ബിജെപി താഴെയിറങ്ങുന്ന അദ്ഭുതം സംഭവിക്കില്ല; മോദിയുടെ പാർട്ടിക്ക് 300 ലധികം സീറ്റ് കിട്ടും; ദക്ഷിണേന്ത്യയിൽ വോട്ടുശതമാനവും സീറ്റും കൂടും; ബിജെപി പയറ്റുന്നത് മന: ശാസ്ത്രപരമായ തന്ത്രം: പ്രശാന്ത് കിഷോർ
- കിരീടവും, റാംജിറാവും അവർക്ക് വർഗീയ സിനിമകൾ! കിട്ടാവുന്നിടത്ത് ഇരവാദവും സ്വത്വവാദവും കുത്തിക്കയറ്റും; വാരിയൻകുന്നനാവാതെ പൃഥിരാജ് രക്ഷപ്പെട്ടത് കഷ്ടിക്ക്; മോഹൻലാൽ ചാണകമല്ല, മമ്മൂട്ടി ജിഹാദിയുമല്ല; മലയാള സിനിമയിലെ യഥാർത്ഥ ചൊറിയൻ പുഴുക്കളെ അറിയാം
- ടെക്നോപാർക്കിലെ ജീവനക്കാരിയായ ഭാര്യയെ മർദ്ദിച്ചത് ജർമനിയിൽ എയറോനോട്ടിക്കൽ എൻജിനീയറായ ഭർത്താവ്; കഴുത്തിൽ മൊബൈൽ ചാർജ്ജ് കേബിൾ ഇട്ട് മുറുക്കി കൊല്ലാനും ശ്രമിച്ചു; മാട്രിമോണിയൽ സൈറ്റിലൂടെ ഒത്ത വിവാഹം; പൊലീസ് ഒത്തുകളിയിലും ആരോപണം; പന്തീരാങ്കാവിലേത് സംശയ രോഗം
- 'എം വി ഗോവിന്ദന്റ മകൻ വ്യവസായിയിൽ നിന്ന് വാങ്ങിയ വൻതുക തിരിച്ചുകൊടുത്തില്ല; മധ്യസ്ഥനായത് രാജേഷ് കൃഷ്ണ; യുകെയിലെ വിവാദ നായകന് തോമസ് ഐസക്ക് അടക്കമുള്ള സിപിഎം നേതാക്കളുമായി അടുത്ത ബന്ധം; സിനിമയിലും ഇടപെടൽ;' ഭാര്യയെ സംവിധായിക ആക്കാൻ പരിശ്രമിച്ച് ഒടുവിൽ കുടുംബം നഷ്ടമായ ഷർഷാദ് ജീവിതം പറയുന്നു
- ഭർതൃമാതാവും സുഹൃത്തും ഭർത്താവും ഒരുമിച്ചിരുന്ന് മദ്യപിച്ചു; എന്നെ നിർബന്ധിച്ച് ബിയർ കുടിപ്പിച്ചു; മദ്യം കഴിച്ച് ശീലമില്ലാത്തതിനാൽ ഞാൻ ഛർദിച്ചു; മർദനവും എല്ലാവരും അറിഞ്ഞു തന്നെ; നവവധുവിന്റെ മൊഴിയിൽ കുടുംബവും കുടുങ്ങും; ഇടപെട്ട് ഗവർണ്ണറും; പന്തീരാങ്കാവിലെ പ്രതി രക്ഷപ്പെട്ടു
- താൻ രാജ്യം വിട്ടെന്ന് സമ്മതിച്ച് രാഹുൽ; ബംഗ്ലൂരുവിലൂടെ സിംഗപ്പൂരിലെത്തിയത് ജർമ്മനിയിലേക്ക് പറക്കാൻ; ജർമൻ പൗരത്വമുള്ള രാഹുലിനെ ഇനി കേരളാ പൊലീസിന് കിട്ടാൻ കടമ്പകൾ ഏറെ; ഭാര്യ ബന്ധുക്കൾക്കെതിരെ അനാവശ്യ ആരോപണങ്ങളുയർത്തി പിടിച്ചു നിൽക്കാൻ ശ്രമം; രണ്ടാം കെട്ടുകാരൻ ന്യായം പറയുമ്പോൾ
- വിവാഹ സൽകാരത്തിന്റെ രാത്രി ഒരു മണിക്ക് തുടങ്ങിയ മർദ്ദനം; സംശയത്തിന്റെ പേരിൽ കേബിൾ കൊണ്ട് കഴുത്തിൽ മുറക്കി നവവധുവിനെ കൊല്ലാനും രാഹുൽ ശ്രമിച്ചു; താലിമാല ഊരിക്കൊടുത്ത ശേഷം ഭർത്താവിനെതിരെ പരാതി കൊടുത്തതും ഭാര്യ; പന്തീരാക്കാവിൽ ജാമ്യമില്ലാ വകുപ്പുകൾ; ഏഴാം ദിനത്തിലെ വേർപിരിയലിൽ കേസും
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്