ഗൃഹാതുരത്വമുണർത്തുന്ന കലാപരിപാടികളുമായി മഞ്ച് ക്രിസ്തുമസ് - പുതുവത്സരാഘോഷം; മാറ്റ് കൂട്ടി ചാരിറ്റി ഡ്രൈവ് പരിപാടിയും
ഫ്രാൻസിസ് തടത്തിൽ
ന്യൂജേഴ്സി: അവതരണത്തിന്റെ ലാളിത്യംകൊണ്ടുംപങ്കാളിത്തത്തിന്റെ ഔന്നിത്യംകൊണ്ടും മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്സി (മഞ്ച്) സംഘടിപ്പിച്ച ക്രിസ്തുമസ് - പുതുവത്സരാഘോഷ പരിപാടികൾ വിസ്മയകരമായി. ജനുവരി ആറിന് ന്യൂജേഴ്സിയിലെ ലിവിങ്സ്റ്റണിലുള്ള നൈറ്റ്സ് ഓഫ് കൊളംബസ് ഹാളിൽ നടന്ന ക്രിസ്തുമസ് - പുതുവത്സരാഘോഷരാത്രി പുതുമയുള്ള കലാപരിപാടികളാൽ സമ്പന്നമായിരുന്നു. രാത്രി ഏഴിന് സോഷ്യലൈസേഷനോടെ ആരംഭിച്ചപരിപാടിയിൽ വൈവിധ്യമാർന്ന പരിപാടികളാണ് അരങ്ങേറിയത്.
തികച്ചും ലളിതമായിരുന്ന ആഘോഷപരിപാടികളിൽ മഞ്ച് കുടുംബാംഗങ്ങൾ അവതരിപ്പിച്ച നൃത്ത - നൃത്ത്യ പരിപാടികളും ക്രിസ്മസ് കരോൾ പാട്ടുകളും ആഘോഷത്തിന് മാറ്റുകൂട്ടി. കൂടാതെ മഞ്ച് നേതാക്കളായ ജയിംസ് ജോയി, റാജു ജോയി,ജോസ് ജോയി സഹോദരങ്ങൾ അവതരിപ്പിച്ച പഴയകാല മലയാള ഗാനങ്ങൾ ഗൃഹാതുരത്വമുണർത്തുന്ന അവിസ്മരണീയ നിമിഷങ്ങളായി മാറി. യേശുദാസ് ഹിിന്ദിയിൽ അരങ്ങേറ്റം കുറിച്ച ത്രിച്ചോർ എന്ന സിനിമയിലെ ഗൊരു തേരാ പ്യാർ ബഡാ... എന്ന ഗാനാലാപനത്തിൽനിന്ന് കിഷോർ കുമാറിന്റെയും മുഹമ്മദ്റാഫിയുടെയും ഗാനങ്ങളും ഗസലുകളും ക്രിസ്തുമസ് -ന്യൂ ഇയർ ആഘോഷ രാത്രിയുടെ ശ്രദ്ധ പിടിച്ചുപറ്റി. അനുജന്മാരായ രാജുവും ജോയിയും കേരളത്തനിമയാർന്ന വയലാർ ഗാനങ്ങൾ പ്രത്യേകിച്ച്, കേരളം കേരളം എന്നു തുടങ്ങുന്ന ഗാനത്തിൽനിന്നാരംഭിച്ച് ഇപ്പോഴത്തെ ന്യൂ ജനറേഷൻ സെൻസേഷൻ പാട്ടായ ഞാനും എന്റെ ആളും നാല്പതു പേരും കൂടി പൂമരം കൊണ്ട് കപ്പലുണ്ടാക്കി.... എന്നഗാനം സമ്പൂർണ കുടുംബം ആലപിച്ചപ്പോൾ സദസ് ഇളകിമറിഞ്ഞു.
ഉദ്ഘാടന മാമാങ്കമോ പ്രസംഗങ്ങളോ ഇല്ലാതെ വളരെ വ്യത്യസ്തമായി മഞ്ച്
പ്രസിഡന്റ് സജിമോൻ ആന്റണിയുടെ അവതരണത്തോടെയാണ് പരിപാടി ആരംഭിച്ചത്. മഞ്ചിന്റെ നെടുംതൂണായി എപ്പോഴും നിലകൊള്ളുന്ന അഭ്യൂദയ കാംക്ഷികളെ ഇടവേളകളിൽ സജിമോൻ വളരെ ലളിതവും സരസവുമായി പരിചയപ്പെടുത്തി. ഇതിനിടെ മഞ്ച് കുടുംബാംഗങ്ങളുടെ അതുല്യ പ്രതിഭകളായ കുഞ്ഞു കുട്ടികൾ അവതരിപ്പിച്ച സെമി ക്ലാസിക്കൽ - ബോളിവുഡ് നൃത്തങ്ങൾ, ക്രിസ്തുമസ് വയലിൻ കൺസേർട്ട്, ക്രിസ്തുമസ് കരോൾ ഗാനങ്ങൾ എന്നിവ ഏറെ ശ്രദ്ധേയമായി.
ഭംഗിയായി സാരി ഉടുത്തൊരുങ്ങി പുരുഷന്മാരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന സ്ത്രീകളെ നാം കണ്ടിട്ടുണ്ട്. എന്നാൽ അത് നേരേ തിരിച്ചായാലോ? അംഗവിരിവുകൾ ക്കൊപ്പം തിരമാലകൾപോലെ സാരി അലുക്കുകൾ നാഭിയിൽ തിരുകി മുന്താണികൊണ്ട് തലമറച്ച് റാമ്പിലൂടെ കാറ്റ്വാക്ക് നടത്തി സ്ത്രീകളെ വിസ്മയിപ്പിച്ച ഭർത്താക്കന്മാർ അക്ഷരാർഥത്തിൽ തരുണീമണികളായി മാറുകയായിരുന്നു. അവരെ സാരി ഉടുക്കാൻ സഹായിച്ചതാകട്ടെ അവരുടെ ഭാര്യമാരും.പ്രസിഡന്റ് സജിമോൻ ആന്റണിയുടെ നിമിഷ ചിന്തയിൽ ഉരുത്തിരിഞ്ഞ ഈ മത്സരത്തിൽ സാരിപ്പട്ടം നേടിയത് മഞ്ചിന്റെ വനിതാ ഫോറം കൺവീനർ മരിയാ തോട്ടുകടവിലിന്റെ ഭർത്താവ് തോമസ് തോട്ടുകടവിൽ.
തീർന്നില്ല... ഭർത്താക്കന്മാരുടെ മികവ്. കാൽ നൂറ്റാണ്ട് മുമ്പ് വരെ വിവാഹം കഴിച്ചവരും ഒരു ദശാബ്ദത്തിനിടെ വിവാഹം കഴിച്ചവരുമായവർ എങ്ങനെയായിരിക്കും അവരുടെ ഭാര്യമാരെ പ്രൊപ്പോസ് ചെയ്തിട്ടുണ്ടാകുക? എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് മൈക്കിൾ വടക്കത്തലയ്ക്കൽ തന്റെ ഭാര്യ ടീസയെ പ്രൊപ്പോസ് ചെയ്ത് പുനഃരാവിഷ്കരിച്ചപ്പോൽ ഏവരും അത്ഭുത
സ്തബ്ധരായി. വൈവാഹികജീവിതത്തിൽ സ്നേഹത്തിന്റെ സ്ഥാനം എന്തെന്ന് അർഥവ ത്താക്കുന്ന വാക്കുകളായിരുന്നു അവിടെ ആവിഷ്കരിക്കപ്പെട്ടത്. ഇത്തരമൊരാശയം വളരെ നിമിഷാർധ നേരത്തു കൊണ്ടുവന്നപ്പോൾ പ്രസിഡന്റ് സജിമോൻ ആന്റണി പോലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല, ഇങ്ങനെയൊരു വൈകാരിക നിമിഷം സംഭവിക്കുമെന്ന്. മൈക്കിൾ വടക്കേത്തലയ്ക്കൽ - ട്രീസ ദമ്പതികളുടെപ്രൊപ്പോസ് ആവിഷ്കരണം വിവാഹിതരായ എല്ലാ കാഴ്ചക്കാരുടെയും കണ്ണുകളെ ഈറനണിയിക്കുകയും ഗൃഹാതുരത്വ സ്മരണകളിലേക്ക് മടങ്ങാൻ ഇടയാക്കുകയും ചെയ്തു.
ഐറിൻ എലിസബത്ത് തടത്തിൽ, ആൻ മരിയ സംഘം, ആഷ്ലി ഷിജിമോൻ മാത്യു- ഈവ സജിമോൻ, എവിൻ സജിമോൻ, ജോയൽ മനോജ് തുടങ്ങിയവർ ബോളിവുഡ് നൃത്തം ചുവടുകൾ വച്ചപ്പോൾ സദസ് താളലയമേളത്തിൽ ലയിച്ചു. അലക്സ് ഷിജിമോൻ മാത്യു - ജിസ്മി ലിന്റോ, ജോയാന്ന മനോജ് എന്നീ കുരുന്നുകൾ ചേർന്ന് ആലപിച്ച ക്രിസ്മസ് കരോൾ ഗാനങ്ങൾ ക്രിസ്മസ് രാത്രിയുടെ മധുരമായ ഓർമകൾ പ്രവാസികൾക്ക് അനുഭവവേദ്യമായി. ഡോ. സുജ ജോസ്, കൾച്ചറൽ കമ്മിറ്റി കോ-ഓർഡിനേറ്റർ ഷൈനി രാജു എന്നിവർ എം.സി മാരായിരുന്നു. മഞ്ച് പ്രസിഡന്റ് സജിമോൻ ആന്റണി സ്വാഗതവും ട്രഷറർ പിന്റോ ചാക്കോ കണ്ണമ്പള്ളി നന്ദിയും പറഞ്ഞു.
മഞ്ച് ചാരിറ്റി ഡ്രൈവ് അവിസ്മരണീയമായി
ന്യൂജേഴ്സി: ഇക്കഴിഞ്ഞ ജനുവരി ആറിന് മലയാളി അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സി (മഞ്ച്)യുടെ ആഭിമുഖ്യത്തിൽ നടന്ന ക്രിസ്തുമസ് - പുതുവത്സര ആഘോഷരാത്രിയിൽ പങ്കെടുക്കാൻ ഒരുങ്ങിയ വീട്ടമ്മമാർക്ക് 'നഷ്ടമായത്' അവർ ഏറ്റവും ഇഷ്ടപ്പെട്ട സാരികൾ! അണിഞ്ഞൊ രുങ്ങാൻ ഡ്രസിങ് ടേബിൾ തുറന്ന പലരും സാരികൾ ഒന്നൊന്നായി മാറിമറിച്ച് ഉടുക്കാനുള്ള സാരികൾ സെലക്ട് ചെയ്തു. അപ്പോഴാണ് അവർ ഓർക്കുന്നത് ഇന്നത്തെ പരിപാടിയുടെ പ്രധാന ലക്ഷ്യംതന്നെ പാവങ്ങൾക്കുവേണ്ടിയുള്ളവസ്ത്രസമാഹരണമാണല്ലോ എന്ന്. പിന്നെ അമാന്തിച്ചില്ല. അവർക്കിഷ്ടപ്പെട്ട മികച്ച സാരികളിൽ ഒന്നും രണ്ടും എണ്ണ നന്നായി പൊതിഞ്ഞുവച്ചു. തങ്ങൾക്ക് നഷ്ടപ്പെടുന്നത് വലിയ ലാഭമായിത്തന്നെ തിരിച്ചു ലഭിക്കുമെന്ന ആത്മവിശ്വാസത്തോടെ.
ഉടുത്തൊരുങ്ങിവന്ന സ്ത്രീകളിൽ പലരുടെയും ശ്രദ്ധ മറ്റുള്ളവർ ധരിച്ചിരുന്ന സാരികളി ലായിരുന്നില്ല. അവർ സംഭാവന നൽകിയ സാരികളിലായിരുന്നു. പൊതുപരിപാടിയിൽവച്ച് നൽകുന്നതാണ്. ഒട്ടും മോശമാവാൻ പാടില്ലല്ലോ. അതേതായാലും നന്നായി. പാവപ്പെട്ട യാളുകൾക്ക് സംഭാവന നൽകാൻ ലഭിച്ചത് ഒന്നിനൊന്ന് മികച്ച സാരികളും പാന്റുകളും
ഷർട്ടുകളും കുഞ്ഞുടുപ്പുകളും. ഇത്തരമൊരു ചടങ്ങിൽ വച്ചുതന്നെ 'ഡ്രസ് ഡ്രൈവ്' നടത്തുകയെന്ന ചാരിറ്റി കൺവീനർ മനോജ് വാട്ടപ്പള്ളിയുടെ തീരുമാനംഒട്ടും പിഴച്ചില്ല. കൂടാതെ പരിപാടിയുടെ അന്ന് പത്രവാർത്തകളിലൂടെയും സോഷ്യൽ മീഡിയ വഴിയും നല്ല വസ്ത്രങ്ങൾ മാത്രമേ നൽകാവൂ എന്ന് പ്രത്യേകംഓർമിപ്പിച്ചിരുന്നു.
യാദൃശ്ചികമായിട്ടാണെങ്കിലും സാരി ഉടുത്തുള്ള ആണുങ്ങളുടെ മത്സരം നടത്താൻ ഓരോ മത്സരാർഥിക്കും നൽകിയത് ഇത്തരത്തിൽ ലഭിച്ച മനോഹര സാരികളിൽനിന്നു തെരഞ്ഞെടുത്തവയായിരുന്നു. ഓരോരുത്തർ സാരിയുടുത്ത് റാമ്പിൽ കയറി വന്നപ്പോൾ സദസിൽനിന്ന് അടക്കംപറിച്ചിൽ കേൾക്കാമായിരുന്നു 'നോക്കെടീ, അതെന്റെ സാരിയാ'. ഇത്ര അഭിമാനപൂർവം തന്റേതെന്ന് പറയണമെങ്കിൽ സാരിയുടെ മേന്മ അത്ര നല്ലതെന്നുവേണ്ടേ കരുതാൻ.ഏതായാലും മഞ്ച് പ്രസിഡന്റ് സജിമോൻ ആന്റണിയുടെ ആശയം കലക്കി. ചാരിറ്റി ഡ്രൈവ് പരിപാടിയുടെ മാറ്റുകൂടുകയും ചെയ്തു. പാവപ്പെട്ട രോഗികൾക്ക് മികച്ചവസ്ത്രവും ലഭിച്ചു. ഉചിതമായ വേദിയിൽവച്ച് ലഭിച്ച വസ്ത്രങ്ങൾ അർഹതപ്പെട്ടവർക്ക് കൈമാറുമെന്ന് മനോജ് വാട്ടപ്പള്ളി അറിയിച്ചു. മറ്റ് സംഘടനകൾക്ക് വിരുദ്ധമായി മഞ്ചിന്റെ പ്രവർത്തനങ്ങൾ ഇതുകൊണ്ടുതന്നെ എപ്പോഴും വ്യത്യസ്തമാണ്. അധികം ചെലവില്ലാത്ത പരിപാടികൾ സംഘടിപ്പിക്കുക, അങ്ങനെ മിച്ചം വരുന്ന തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സംഘടനാംഗങ്ങൾക്കും കൂടുതൽ പ്രയോജനകരമാകും വിധം ഉപയോഗപ്പെടുത്തുക. ഇതാണ്മഞ്ചിന്റെ പ്രധാന ലക്ഷ്യം മഞ്ചിന്റെ പ്രസിഡന്റ് സജിമോൻ ആന്റണിവ്യക്തമാക്കി.
ഏതാനും വർഷം മുൻപുമാത്രം ആരംഭിച്ച മഞ്ച് ഇന്ന് ന്യൂ ജേഴ്സിയിലെ
സാമൂഹ്യ - സാംസ്കാരിക - സന്നദ്ധ പ്രവർത്തന മേഖലയിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമായി മാറിയിരിക്കുകയാണ്. ഏതൊരു സംഘടനയെയും കെട്ടിപ്പടുത്തുയർത്തുക ഏറെചെലവേറിയ കാര്യമാണ്. എന്നാൽ അത്ര ഭീമമായ ചെലവ് വന്നില്ലെങ്കിലും മഞ്ചിന്റെ പ്രവർത്തനത്തിന് നല്ല ചെലവും കടവും വന്നിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സർവ കടങ്ങളിൽനിന്നും മുക്തി നേടാൻ കഴിഞ്ഞുവെന്നത് അഭിമാനമുഹൂർത്തമായി കാണുന്നുവെന്നും സജിമോൻ ആന്റണി പറഞ്ഞു. കൂടാതെ ഫൊക്കാന സംസ്ഥാന ട്രഷറർ ഉൾപ്പെടെ രണ്ടുപേരെനാഷണൽകമ്മിറ്റി പ്രതിനിധികളായി അയയ്ക്കാൻ കഴിഞ്ഞുവന്നതും ചാരിതാർഥ്യം നൽകുന്നു. - സജിമോൻ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്