ബജറ്റ് അവതരണം മുടങ്ങാതിരിക്കാൻ ഇ. അഹമ്മദിന്റെ മരണം മൂടി വയ്ക്കാൻ അധികൃതർ നീക്കം നടത്തി; മുൻ കേന്ദ്രമന്ത്രിയെ കാണാൻ മക്കളെപോലും അനുവദിച്ചില്ല; ഐ.സി.യുവിൽനിന്ന് ഇറങ്ങാൻ കൂട്ടാക്കാതെ ക്ഷോഭിച്ച് സോണിയ ഗാന്ധി; വികാരാധീനനായി രാഹുൽ ഗാന്ധിയും: മലപ്പുറം എംപിയുടെ മരണം രാം മനോഹർ ലോഹ്യ ആശുപത്രി പ്രഖ്യാപിച്ചത് നാടകീയരംഗങ്ങൾക്ക് ഒടുവിൽ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ കുഴഞ്ഞുവീണ് അതീവ ഗുരതരാവസ്ഥയിൽ ഡൽഹി രാംമനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുൻ വിദേശകാര്യ സഹമന്ത്രിയുമായ ഇ. അഹമ്മദ് എംപിയുടെ മരണം മറച്ചുവയ്ക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചെന്ന് ആരോപണം. ബജറ്റ് പ്രസംഗം മുടങ്ങാതിരിക്കാനാണ് കേന്ദ്രം ശ്രമിച്ചതെന്നാണ് വിലയിരുത്തൽ. ഇതോടെ നയതന്ത്ര വിദഗ്ധനായ അഹമ്മദിന്റെ മരണം വിവാദത്തിലാവുകയാണ്.
ആശുപത്രിയിൽ ചൊവ്വാഴ്ച രാത്രി നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. രാത്രിയോടെ ആശുപത്രിയിലത്തെിയ മക്കളായ ഡോ. ഫൗസിയ ഷെർഷാദിനും നസീർ അഹമ്മദിനും മരുമകൻ ഡോ. ബാബു ഷെർഷാദിനും വെന്റിലേറ്ററിൽ കഴിയുന്ന അഹമ്മദിനെ കാണാൻ ആശുപത്രി അധികൃതർ അനുവദിച്ചില്ല. മാത്രമല്ല രോഗിയുടെ നിലവിലെ അവസ്ഥപോലും ആശുപത്രി അധികൃതർ പുറത്തുപറഞ്ഞില്ല. ഇതോടെ മക്കളുടെ പരാതിയെതുടർന്ന് മുതിർന്ന കോൺഗ്രസ് നേതാക്കാൾ ആശുപത്രിയിലത്തെി. വിവരമറിഞ്ഞത്തെിയ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും അധികൃതരോട് ക്ഷോഭിച്ചതോടെ പ്രശ്നം വല്ലാത്തൊരു തലത്തിലേക്കാണ് ഉയർന്നത്.
മക്കളെ മാത്രമല്ല, സുഹൃത്തുക്കളേയൊ പാർട്ടി നേതാക്കളെയോ ഒന്നും തന്നെ അഹമ്മദിനെ കാണിച്ചില്ല.രാത്രി 10.30വരെ മക്കളെ കാണാൻ അനുവദിക്കാത്തതറിഞ്ഞ് കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലാണ് ആദ്യം ആശുപത്രിയിൽ എത്തിയത്. മക്കളെ രോഗിയെ കാണാൻ അനുവദിക്കാത്തത് പതിവില്ലാത്തതാണെന്നും ഇത് സർക്കാർ നിർദ്ദേശപ്രകാരമാണോ എന്ന് വ്യക്തമാക്കണമെന്നും പട്ടേൽ ആവശ്യപ്പെട്ടു. തുടർന്നും ഡോക്ടർ തടസവാദം ഉന്നയിച്ചപ്പോൾ താൻ മാദ്ധ്യമങ്ങളെ വിളിച്ച് ഇക്കാര്യം അറിയിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇതേതുടർന്ന് മക്കളെ വെന്റിലേറ്ററിന്റെ ഗ്ളാസിനുള്ളിലൂടെ കാണാൻ അധികൃതർ അനുവദിച്ചു. തുടർന്ന് സോണിയ ഗാന്ധിയുമായി മകൾ ഡോ. ഫൗസിയയും മകൻ നസീർ അഹമ്മദും സംസാരിച്ചു.
പിന്നാലെ സോണിയയും ആശുപത്രിയിലത്തെി. ആദ്യഘട്ടത്തിൽ സോണിയാ ഗാന്ധിയെയും ആശുപത്രി ജീവനക്കാൻ അകത്തേക്ക് കയറ്റിയില്ല. അതോടെ സോണിയാ ഗാന്ധിയെ തടഞ്ഞെന്ന രീതിയിലുള്ള ഫ്ളാഷ് ന്യൂസുകൾ ചാനലുകളിൽ പ്രത്യക്ഷപ്പെട്ടു. ഇതോടെ നിലപാട് മാറ്റിയ അധികൃതർ സോണിയയയെ ഐ.സി.യുവിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഐ.സി.യുവിൽനിന്ന് ഇറങ്ങാൻ കൂട്ടാക്കാതിരുന്ന സോണിയ അധികൃതരുമായി കയർത്തു. ഉന്നതനായ ഒരു രാഷ്ട്രീയ നേതാവിനോട് കാണിക്കാൻ പാടില്ലാത്തതാണ് ആശുപത്രി അധികൃതരുടെ നടപടിയെന്ന് അവർ കുറ്റപ്പെടുത്തി. തന്റെ 47 വർഷത്തെ ഡൽഹി ജീവിതത്തിൽ ഇത് ആദ്യ അനുഭവമാണ്. സ്വന്തക്കാരുടെ അനുമതി ഇല്ലാതെ രോഗിയുടെ ശരീരത്തിൽ ഒരു സൂചിപോലും കുത്താൻ അനുവാദമില്ലന്നിരിക്കെ, ആരുടെ സമ്മതത്തോടെയാണ് ഈ ചികിത്സയെന്ന് അവർ ചോദിച്ചു.
സ്വന്തം മക്കൾക്ക് അസുഖത്തിന്റെ വിവരങ്ങൾ കൈമാറാൻ തയാറാകാത്തത് കേട്ടുകേൾവിയില്ലാത്തതാണെന്നും അവർ പറഞ്ഞു. തുടർന്ന്, രാഹുൽ ഗാന്ധിയത്തെി ആശുപത്രി സുപ്രണ്ടിനെ വിളിപ്പിച്ചു. രാഹുൽഗാന്ധിയും വികാരദീനനായണ് സംസാരിച്ചത്. ഒരു മുൻകേന്ദ്രമന്ത്രിയോടെ ചെയ്യാൻ പാടില്ലാത്തതാണ് ഇതെന്ന് രാഹുലും വിമർശിച്ചു. പിന്നീട് ഇരുവരും ഇ. അഹമ്മദിനെ സന്ദർശിച്ചു. അസുഖത്തിന്റെ വിശദാംശങ്ങൾ നൽകാൻ ഡോക്ടർമാർ തയാറായില്ല. പിതാവിനെ കാണാൻ അനുവാദിക്കാത്തതിൽ ആശുപത്രി അധികൃതർക്കെതിരെ ഡൽഹി പൊലീസിൽ അവർ പരാതി നൽകി. രാത്രി 12.30ഓടെ ആശുപത്രിയിലത്തെിയ പൊലീസ് പരാതി നേരിട്ട് സ്വീകരിച്ച് കേസെടുത്തു. അതിനിടെ ആശുപത്രി അധികൃതർ പെട്ടന്ന് ഓടിയത്തെി ബന്ധുക്കളോട് മാപ്പുപറയുകയും ചെയ്തു.
സുരക്ഷാകാരണങ്ങളാലും,രോഗിയുടെ ആരോഗ്യപരമായ അവസ്ഥ കണക്കിലെടുത്തുമാണ് ആരെയും കാണിക്കാതിരുന്നതെന്നാണ് വിശദീകരണം. അുതസമയം ഇതൊരു ആസൂത്രിതമായ നീക്കവും ഗൂഢാലോചനയും ആണെന്നാണ് അഹമ്മിന്റെ ബന്ധുക്കളും കോൺഗ്രസ് നേതാക്കളും രഹസ്യമായി പറയുന്നത്. നിലവിൽ മലപ്പുറത്തുനിന്നുള്ള എംപികൂടിയായ അഹമ്മദിന് എന്തെങ്കിലും സംഭവിച്ചാൽ ബജറ്റ് അവതരണം മുടങ്ങും. ഇതിനായാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ഒരു വിവരവും പുറത്തുവിടാത്തതെന്നാണ് ആരോപണം. അതിഗുരുതരാവസ്ഥയിലായി പേസ്മേക്കറിന്റെയും വെന്റിലേറ്ററിന്റെയും സഹായത്തിത്തോടെ ജീവൻ നിലനിർത്തുന്ന അഹമ്മദിന് മസ്തിഷ്ക്കമരണം നേരത്തെ തന്നെ സംഭവിച്ചിരുന്നു. എന്നാൽ ഇക്കാര്യം നിഷേധിക്കാനോ, അഹമ്മദിന്റെ അവസ്ഥയെക്കുറിച്ച് ഒരു മെഡിക്കൽ ബുള്ളറ്റിൽ ഇറക്കാനോ ആശുപത്രി അധികൃതർ തയ്യാറായില്ല.
ബജറ്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ ചൊവ്വാഴ്ച രാവിലെ 11.05ന് പ്രൈവറ്റ് സെക്രട്ടറി ശഫീഖിനൊപ്പം പാർലമെന്റിലത്തെിയ ഇ.അഹമ്മദ് പിന്നീട് കുഴഞ്ഞുവീഴുകയാണ്. അദ്ദേഹം സെൻട്രൽ ഹാളിൽ പ്രവേശിക്കുമ്പോൾ രാഷ്ട്രപതി പ്രണബ് മുഖർജി പ്രസംഗം തുടങ്ങിയിരുന്നു.
തുടർന്ന് പിൻനിരയിലിരുന്ന് നയപ്രഖ്യാപന പ്രസംഗം കേട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് ഹൃദയാഘാതമുണ്ടായി കുഴഞ്ഞുവീണത്. രാഷ്ട്രപതിയുടെ പ്രസംഗം തടസ്സമില്ലാതെ തുടരുന്നതിനിടയിൽതന്നെ ലോക്സഭ സുരക്ഷാജീവനക്കാർ അബോധാവസ്ഥയിലായ അഹമ്മദിനെ സ്ട്രെച്ചറിൽ പാർലമെന്റ് മന്ദിരത്തിന് പുറത്തെ ആംബുലൻസിൽ രാം മനോഹർ ലോഹ്യ ആശുപത്രിയിലത്തെിക്കുകയായിരുന്നു.
വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബർ, മുൻ പ്രതിരോധ മന്ത്രി എ.കെ.ആന്റണി, മുൻ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, എംപിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, എ.പി. അബ്ദുൽ വഹാബ്, എം.കെ. രാഘവൻ, ആൻേറാ ആന്റണി, എൻ.കെ. പ്രേമചന്ദ്രൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, പി.കെ. ബിജു എന്നിവരും ആശുപത്രിയിൽ കുതിച്ചത്തെി. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങ് ആശുപത്രിയിലത്തെിയ ശേഷമാണ് ട്രോമാ ഐ.സി.യുവിലേക്ക് മാറ്റിയത്.
തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ചികിത്സിക്കാൻ പ്രത്യേകസംഘത്തെ നിയോഗിച്ചിരുന്നു. ട്രോമാകെയർ യൂണിറ്റിൽ വെന്റിലേറ്ററിലാണ് ഇ അഹമ്മദ് മരണത്തിനു കീഴടങ്ങിയത്. പുലർച്ചെ രണ്ടു മണിയോടെ മക്കൾക്ക് ആശുപത്രി അധികൃതർ സന്ദർശനത്തിന് അനുമതി നൽകി. ഇതിനു തൊട്ടു പിന്നാലെയാണ് മരണ വിവരം സ്ഥിരീകരിച്ചത്.
ഇ. അഹമ്മദിന്റെ മരണം കേന്ദ്രം മറച്ചുവച്ചെന്ന് ഖാർഗെ
അഹമ്മദ് എംപിയുടെ മരണവിവരം കേന്ദ്രം മനഃപൂർവം മറച്ചുവെക്കുകയായിരുന്നെന്ന് ലോക്സഭ പ്രതിപക്ഷ നേതാവും കോൺഗ്രസ് എംപിയുമായ മല്ലികാർജുൻ ഖാർഗെ. ഇ. അഹമ്മദ് മരിച്ച വിവരം സർക്കാരിന് അറിയാമായിരുന്നു. എന്നാൽ വിവരം പുറത്തുവിടുന്നത് വൈകിപ്പിക്കുകയായിരുന്നെന്നാണ് കരുതുന്നതെന്നും ഖാർഗെ മാദ്ധ്യമങ്ങളോട് പറഞ്ഞു.
സിറ്റിങ് എംപി മരിച്ച സാഹചര്യത്തിൽ ബജറ്റ് മാറ്റിവെക്കണമെന്നാണ് ഞങ്ങളുടെ അഭിപ്രായം. ജെഡിയുവും മുൻ പ്രധാനമന്ത്രി ദേവഗൗഡയും ഉൾപ്പെടെയുള്ളവർ ഇതേ അഭിപ്രായമാണ് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബജറ്റ് ഒരു ദിവസം മാറ്റിവച്ചാൽ ആകാശം ഇടിഞ്ഞുവീഴില്ലെന്നും ഗാർഖെ പറഞ്ഞു.
Stories you may Like
- കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗത്വം; മുസ്ലിം ലീഗിലും പൊട്ടിത്തെറി
- ലീഗ്-സമസ്ത പോര് രൂക്ഷമാകുന്നു
- പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്ത് ഡോ. ഇമാം ഉമർ അഹമ്മദ് ഇല്യാസി
- പാപഭാരം ഏറ്റെടുക്കണോയെന്ന് മുസ്ലിം ലീഗ് പരിശോധിക്കണമെന്ന് ഷിബു ബേബി ജോൺ
- അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് മുസ്ലിം ലീഗ് ഭീഷണി; കണ്ണൂർ യുഡിഎഫിൽ തർക്കം
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍