വിദേശ മലയാളി ഡോക്ടറെന്നും സിനിമാ നിർമ്മാതാവെന്നും പറഞ്ഞ് പെൺകുട്ടികളെ ചാക്കിലാക്കി; പ്രശസ്ത നടന്റെ അളിയനാണെന്ന് പറഞ്ഞ് സിനിമാ മോഹം നൽകിയപ്പോൾ ചതിക്കുഴിയിൽ വീണത് നിരവധി യുവതികൾ; ബിഗ് ബഡ്ജറ്റ് ചിത്രത്തെയും മറയാക്കി: തട്ടിപ്പുകേസിൽ അറസ്റ്റിലായ വിജയകുമാർ ഒരു 'സകലകലാ വല്ലഭൻ'
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പു നടത്തിയ കേസിൽ പാസ്റ്റർക്കൊപ്പം അറസ്റ്റിലായ വിജയകുമാർ തട്ടിപ്പുകളുടെ കാര്യത്തിൽ ഒരു സകലകലാ വല്ലഭവൻ. സിനിമാ മേഖലയെ മറയാക്കിയും വിജയകുമാർ നിരവധി തട്ടിപ്പുകൾ നടത്തിയെന്നാണ് വ്യക്തമാകുന്ന വിവരം. സിനിമാക്കഥയെ വെല്ലുന്ന വിധത്തിലുള്ള നിരവധി തട്ടിപ്പുകളാണ് വിജയകുമാർ നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. ചെക്കു കേസുകളും സാമ്പത്തിക കേസുകളും അടക്കം നിരവധി കേസുകളിൽ പ്രതികളാണ് ഇയാൾ. സിനിമാ നിർമ്മാണത്തെ മറയാക്കി നടത്തിയ തട്ടിപ്പുകളിൽ വീണത് യുവതികളും പെൺകുട്ടികളുമാണ്.
ബഹു ഭാര്യാബന്ധം,വിദേശ ജോലി തട്ടിപ്പ്, ആൾമാറാട്ടം തുടങ്ങിയവയിൽ തട്ടിപ്പിന്റെ ആൾരൂപമാണ് വിജയകുമാർ എന്നു ചുരുക്കം. പലപ്രാവശ്യം വിജയകുമാർ പൊലീസിന്റെ പിടിയിലായിട്ടുണ്ടെങ്കിലും ഇയാളുടെ ഫോട്ടോ വ്യാപകമായി പുറത്ത് വരാതിരുന്നത് തട്ടിപ്പ് തുടരാനും നടത്തിയ തട്ടിപ്പുകൾ പുറത്തറിയാതിരിക്കാനും വഴിയൊരുക്കി. വിജയകുമാർ പിടിയിലായതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സിനിമാ രംഗത്തും ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയത്. സിനിമയിലെ പ്രമുഖ നടന്റെ അളിയാണെന്നും നിർമ്മാതാവാണെന്നും പറഞ്ഞായിരുന്നു ഇയാൾ സ്ത്രീകളെ വലവീശി പിടിച്ചത്.
അടുത്തിടെ ചിത്രീകരണം ആരംഭിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തെയാണ് വിജയകുമാർ ഈ തട്ടിപ്പുകൾക്ക് മറപിടിച്ചത്. താൻ വിദേശ മലയാളിയായ ഡോക്ടറാണെന്നു പറഞ്ഞു പരിചയപ്പെടുത്തും. സഹനടനായും ഉപനായകനായും ഇപ്പോൾ നായകനായും തിളങ്ങി നിൽക്കുന്ന പ്രശസ്ത നടൻ തന്റെ അളിയനാണെന്നും പറയും. ഒരു സിനിമ നിർമ്മിക്കാൻ പദ്ധതിയുണ്ടെന്നും പണം എത്രവേണമെങ്കിലും ചെലവഴിക്കാമെന്നും പറഞ്ഞാണ് സിനിമാ ലോകത്തെ പലരുമായി ബന്ധം സ്ഥാപിച്ചത്.
പല പ്രോജക്ടുകളെക്കുറിച്ച് തിരിച്ചും മറിച്ചും ദിവസങ്ങൾ നീണ്ട ചർച്ചകൾ നടത്തി. കുറച്ചുനാൾ മുമ്പ് അന്തരിച്ച പ്രശസ്ത ഹാസ്യ നടന്റെ സഹോദരനെ നായകനാക്കി നിർമ്മിക്കുന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായി മാരത്തോൺ ചർച്ചയാണ് നടത്തിയത്. സിനിമയുടെ കഥ ദിവസങ്ങളെടുത്ത് കേട്ട വിജയകുമാർ, തിരക്കഥയിൽ അൽപ്പം മാറ്റം വരുത്തണമെന്ന നിർദ്ദേശത്തൊടൊപ്പം പടം നിർമ്മിക്കാൻ താൽപര്യമുണ്ടെന്നും അറിയിച്ചു. അവർക്ക് സന്തോഷമാകുകയും ചെയ്തു. എന്നാൽ പണം മുടക്കുന്നതിനുള്ള ഘട്ടം അടുത്തതോടെ വിജയകുമാർ ഒഴിവുകിഴിവുകൾ പറയാൻ തുടങ്ങി. അതോടെ സിനിമയുടെ അണിയറപ്രവർത്തകൾക്ക് സംശയമായി.
എന്നാൽ എല്ലാവരെയും സമർത്ഥമായി പറഞ്ഞ് പറ്റിച്ച് വിജയകുമാർ ചിത്രത്തിന്റെ പൂജ നടത്താൻ നിശ്ചയിച്ചു. കോയമ്പത്തൂരിലെ ഒരു ആഡംബര ഹോട്ടലിൽ ചിത്രത്തിന്റെ പൂജ നടക്കുകയും ചെയ്തു. ചടങ്ങ് ആഘോഷമാക്കി. കാമറയിൽ വിശദമായി പകർത്തി. വിശ്വാസ്യത ഉറപ്പ് വരുത്താൻ സിനിമാരംഗത്തെ നിരവധി അണിയറ പ്രവർത്തകരെ വിളിച്ചു ചേർത്തായിരുന്നു പരിപാടി. ഈ ചടങ്ങുകൾക്കിടയിലാണ് കോന്നി എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം വിജയകുമാറിനെ പിടികൂടുന്നത്. പൊലീസിനോട് തട്ടിക്കയറാൻ ശ്രമിക്കുകയും താൻ സിനിമാ നിർമ്മാതാവാണെന്ന് പറഞ്ഞ് തടി തപ്പാൻനോക്കിയെങ്കിലും പൊലീസ് കൈയോടെ പിടികൂടുകയായിരുന്നു.
പൂജയും മറ്റ് ആഘോഷങ്ങളും കഴിഞ്ഞാണ് പൊലീസ് സംഘം ഹോട്ടലിൽ എത്തിയത്. അവിടെ എത്തുമ്പോൾ ഒരു പെൺകുട്ടിയും ഇയാളുടെ മുറിയിൽ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. തന്റെ പുതിയ സിനിമയുടെ സ്ക്രീൻ ടെസ്റ്റാണ് നടക്കുന്നതെന്നാണ് വിജയകുമാർ പൊലീസിനോട് പറഞ്ഞത്. ഇയാളൊടൊപ്പം അന്ന് മുറിയിലുണ്ടായിരുന്ന പെൺകുട്ടിയെക്കുറിച്ച് അവരുടെ സ്വകാര്യത മാനിച്ച് പുറത്തുവിടാനും പൊലീസ് തയ്യാറായില്ല. എങ്കിലും, പൊലീസ് നടത്തിയ അന്വേഷണത്തിൽ സിനിമയിൽ അഭിനയിക്കാൻ ചാൻസ് നൽകാമെന്ന് പറഞ്ഞ് നിരവധി പെൺകുട്ടികളെ ഇയാൾ ചതിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
ഇവരൊന്നും പരാതിയുമായി രംഗത്ത് വരാത്തതിനാൽ കേസെടുത്തില്ല. അതേസമയം, വാഗ്ദാനം നൽകി പെൺകുട്ടികളെ പീഡിപ്പിക്കാനുള്ള ഗൂഢ ശ്രമമുണ്ടായിരുന്നോ എന്ന കാര്യം പൊലീസ് അന്വേഷിച്ച് വരികയാണ്. സ്ത്രീകളുമായി അത്ര നല്ലതല്ലാത്ത രീതിയിലുള്ള ചിത്രങ്ങളും പൊലീസ് പിടികൂടിയിട്ടുണ്ടെന്നാണ് അറിയുന്നത്. ഇക്കാര്യങ്ങളെല്ലാം വരും ദിവസങ്ങളിൽ അന്വേഷിക്കുമെന്നാണ് പൊലീസ് പറയുന്നത്.
പ്രമുഖ നടൻ തന്റെ അളിയനാണെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ സംഭവത്തിൽ പൊലീസ് നടന്റെ വിശദീകരണം തേടിയിരുന്നു. എന്നാൽ, ഇത്തരത്തിൽ ഒരാളെ തനിക്ക് അറിയില്ലെന്നാണ് ഇപ്പോൾ നായക വേഷങ്ങളിൽ അഭിനയിക്കുന്ന താരം പൊലീസിനോട് പറഞ്ഞത്. ഒരു പടത്തിന്റെ ചർച്ചയ്ക്കായി ഒരു സംഘം സമീപിച്ചിരുന്നു. അതിൽ വിജയകുമാർ ഉണ്ടോയെന്ന് അറിയില്ല. കഥയും സംഘാടകരുടെ സംസാരവും അത്ര പന്തിയായി തോന്നിയില്ലെന്നും അതുകൊണ്ട് ആ പ്രോജക്ട് തന്നെ വേണ്ടെന്ന് വച്ചുവെന്ന് അദ്ദേഹം കോന്നി പൊലീസിനോട് പറഞ്ഞു. പ്രമുഖ നടന്മാരുടെ പേരുകൾ ദുരുപയോഗം ചെയ്ത് സിനിമാരംഗത്ത് കടന്നു കയറിയാൽ കൂടുതൽ വിശ്വാസിയത കൈവരുമെന്നും തട്ടിപ്പ് എളുപ്പമാകുമെന്നും വിജയകുമാർ വിശ്വസിച്ചു.
വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിൽ പിടിയിലായ വിജയകുമാറിനെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. കൂടുതൽ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ തട്ടിപ്പിന്റെ ആഴവും വ്യാപ്തിയും കണ്ടെത്താനാകുവെന്ന് കോന്നി പൊലീസ് പറയുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍